സൂപ്പർ ബ്ലൂമൂണ്‍ പ്രതിഭാസത്തോടനുബന്ധിച്ച് തീരപ്രദേശങ്ങളിൽ വേലിയേറ്റ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

 

തിരുവനന്തപുരം: സൂപ്പർ ബ്ലൂമൂണ്‍ പ്രതിഭാസത്തോട് അനുബന്ധിച്ച് തീരപ്രദേശങ്ങളിൽ വേലിയേറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഒരു കലണ്ടർ മാസത്തിൽ ഉണ്ടാകുന്ന രണ്ടാമത്തെ വെളുത്ത വാവിനെ ശാസ്ത്രലോകം വിളിക്കുന്ന പേരാണ് ബ്ലൂ മൂണ്‍ എന്നത്. ബ്ലൂ മൂണിന് ചന്ദ്രന്‍റെ നിറവുമായി ബന്ധമൊന്നുമില്ല. ബ്ലൂമൂണ്‍ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നത് 3,54,000 കിലോമീറ്ററും 4,10,000 കിലോമീറ്ററും ഉള്ള ദീർഘവൃത്ത പഥത്തിലാണ്.

ഓരോ മാസവും ചന്ദ്രൻ ഇതിലൂടെ കടന്നുപോകും. ഈ ഭ്രമണത്തിനിടയിൽ ചന്ദ്രൻ ഭൂമിയുടെ അടുത്തെത്തുന്പോൾ അത്യപൂർവമായി വെളുത്ത വാവ് സംഭവിച്ചാൽ അതിനെ ശാസ്ത്രലോകം പറയുന്ന പേരാണ് സൂപ്പർമൂണ്‍.

ഈസമയം ചന്ദ്രന്‍റെ വലുപ്പം 14 ശതമാനം വരെ കൂടുതലായി ദൃശ്യമാകും. ബ്ലൂമൂണും സൂപ്പർ മൂണും പൂർണചന്ദ്രഗ്രഹണവും ഒരുമിച്ച് സംഭവിക്കുന്നുവെന്നതാണ് 31ന്‍റെ പ്രപഞ്ച വിസ്മയത്തിന്‍റെ പ്രസക്തി. 1866ലാണ് ഇത്തരമൊരു പ്രതിഭാസം മുന്പുണ്ടായത്.

Related posts