ഇന്ത്യന്‍ യുവതി വേശ്യവൃത്തിക്ക് കെനിയയില്‍ പിടിയിലായതോടെ വെളിപ്പെട്ടത് പ്രമുഖ നൃത്താധ്യാപികയുടെ യഥാര്‍ഥ കലാപരിപാടി ! നൃത്ത പരിപാടിയുടെ മറവില്‍ ആഗ്നസ് ലൈംഗികവ്യാപാരത്തിനായി വിദേശത്തേക്ക് കയറ്റി അയച്ചത് നിരവധി പെണ്‍കുട്ടികളെ…

മുംബൈ: അധോലോകവും ബോളിവുഡും ഇഴപിരിഞ്ഞു കിടക്കുന്നുവെന്ന ആരോപണങ്ങള്‍ പണ്ടേയുണ്ട്. മുംബൈയിലെ അന്ധേരിയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തു വന്ന വാര്‍ത്ത ഇത് ശരിവയ്ക്കുന്നതാണ്. നൃത്ത പരിപാടിക്കാണെന്ന് പറഞ്ഞ് യുവതികളെ വിദേശത്തേക്ക് അയയ്ക്കുകയും നിര്‍ബന്ധിച്ച് വേശ്യാവൃത്തിക്ക് ഉപയോഗിക്കുകയും ചെയ്തതിന് ബോളിവുഡ് നൃത്ത സംവിധായികയാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ബോളിവുഡിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന അന്ധേരിയിലെ ലോഖണ്ഡ്വാലയില്‍ നൃത്തക്‌ളാസ്സ് നടത്തിയിരുന്ന ആഗ്നസ് ഹാമില്‍ട്ടണ്‍ എന്ന 56കാരിയെയാണ് മുംബൈ ക്രൈംബ്രാഞ്ചിലെ മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്.

നൃത്തവും അഭിനയവും പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ മറവിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഒട്ടേറെ ബോളിവുഡ് സിനിമകളില്‍ നൃത്തസംവിധാനം നിര്‍വഹിച്ചയാളാണ് ആഗ്‌നസ്. സ്റ്റേജ് ഷോകളില്‍ അടക്കം നൃത്തസംഘത്തിനൊപ്പം പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുള്ള ആഗ്നസ് ഏതാനും വര്‍ഷങ്ങളായി സെക്‌സ്‌റാക്കറ്റ് നടത്തിവരികയാണ്. മലേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പതിവ് സന്ദര്‍ശകയാണ് ആഗ്‌നസെന്നും മറ്റ് രാജ്യങ്ങളിലെ ഇടപാടുകാര്‍ക്ക് ഇന്ത്യന്‍ യുവതികളെ എത്തിച്ചുകൊടുക്കുന്നതാണ് ഇവരുടെ പതിവെന്നും പൊലീസ് പറയുന്നു.

രാഷ്ട്രീയക്കാരും സിനിമാ താരങ്ങളുമായി ബന്ധമുള്ള ഇവരുടെ ഫേസ്ബുക്ക് പേജ് നിറയെ സിനിമാ താരങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഒപ്പമുള്ള ചിത്രങ്ങളാണ്. വിദേശത്തേക്ക് യുവതികളെ മനുഷ്യക്കടത്തിന് ഇരയാക്കിയെന്ന കേസില്‍ ഇവര്‍ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആഗ്‌നസ് വേശ്യാവൃത്തിക്കായി അയച്ച ഒരാളെ കെനിയന്‍ സര്‍ക്കാര്‍ പുറത്താക്കിയതോടെയാണ് സംഭവങ്ങളുടെ നിജസ്ഥിതി പുറത്തുവന്നത്.

കഴിഞ്ഞ വര്‍ഷം ആഗ്നസിന്റെ സ്റ്റാര്‍ എന്റര്‍പ്രൈസസ് ഡാന്‍സ് ക്‌ളാസില്‍ ചേര്‍ന്ന ദരിദ്രയായ ഒരു യുവതിയായിരുന്നു ഇവര്‍. കെനിയയിലെ ഒരു ഹോട്ടലില്‍ നല്ല ജോലി ശരിയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞായിരുന്നു നൃത്താധ്യാപിക ഇവരെ അവിടേക്ക് അയച്ചത്. നെയ്‌റോബില്‍ ഒരു റസിയാ പട്ടേല്‍ ഇവരെ സ്വീകരിക്കുകയും വേശ്യാവൃത്തിക്ക് നിര്‍ബ്ബന്ധിക്കുകയും ചെയ്തതായിട്ടാണ് യുവതി പൊലീസിന് നല്‍കിയിട്ടുള്ള മൊഴി.ദുബായ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് യുവതികളെ അയയ്ക്കുന്നതിന് ഒരാള്‍ക്ക് 40,000 രുപ വീതമായിരുന്നു ആഗ്നസിന് വിദേശത്തെ ഇടനിലക്കാരികളില്‍ നിന്നും കിട്ടിക്കൊണ്ടിരുന്നത്. പറയുന്നത് ചെയ്തില്ലെങ്കില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ കുടുക്കി പാസ്‌പോര്‍ട്ട് പിടിച്ചു വെയ്പ്പിക്കും എന്ന് പട്ടേല്‍ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നെന്നും അവര്‍ പൊലീസിനോട് പറഞ്ഞു.

Related posts