പ്രധാനമന്ത്രിയെ വരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് രോഗം മൂര്‍ച്ഛിച്ച് അവശനായ ശേഷം ! ബോറിസ് ജോണ്‍സന്റെ രോഗം എത്രയും വേഗം ഭേദമാകട്ടെയെന്ന് ആശംസിച്ച് ലോകനേതാക്കള്‍; ബ്രിട്ടന്റെ അവസ്ഥ ഇങ്ങനെ…

കോവിഡ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ(55) രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ട് നേരിടുകയും വിളറി വെളുക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ബോറിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ലണ്ടനിലെ ഒരു എന്‍എച്ച്എസ് ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വെസ്റ്റ് മിന്‍സ്റ്ററിലെ സെന്റ് തോമസ് ഹോസ്പിറ്റലിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന.

പത്തു ദിവസം മുമ്പാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. എന്നിട്ടു പോലും ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ നമ്പര്‍ 11 ഫ്‌ളാറ്റില്‍ തന്നെ സെല്‍ഫ് ഐസൊലേഷനില്‍ നിര്‍ത്തിയ നടപടി പരക്കെ വിമര്‍ശന വിധേയമാവുകയാണിപ്പോള്‍.

പ്രധാനമന്ത്രിക്ക് കൊറോണ വന്നിട്ട് പോലും പത്ത് ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെന്ന തരത്തിലുള്ള പേര് ദോഷമാണ് ഇപ്പോള്‍ ബ്രിട്ടന്‍ നേരിടുന്നത്.

അവസാനം ഗുരുതരാവസ്ഥയിലായപ്പോള്‍ ഓടിപ്പിടിച്ച് ചികിത്സിക്കുന്നുവെന്ന വിമര്‍ശനവും ബ്രിട്ടന് നേരെ ഉയര്‍ന്നിരിക്കുകയാണ്.

ബ്രിട്ടനിലെ പരിതസ്ഥിതി വെളിവാക്കുന്ന ഇതിലും നല്ല ഉദാഹരണങ്ങളില്ലെന്നാണ് പലരും പറയുന്നത്. ബോറിസ് ജോണ്‍സന് സൗഖ്യം നേര്‍ന്ന് ട്രംപ് ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

കൊറോണ സംഹാരതാണ്ഡവമാടുന്ന ബ്രിട്ടനിലെ ഭയാനകമായ സ്ഥിതി തുടരുന്നുവെന്നാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

രാജ്യത്ത് ഇന്നലെ മാത്രം കൊറോണ ബാധിച്ച് 621 പേര്‍ മരിക്കുകയും കൊറോണ മരണസംഖ്യ 4934 ആയും മൊത്തം രോഗികളുടെ എണ്ണം 47,806 ആയും ഉയര്‍ന്ന ഭീതിദമായ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് രാജ്യത്തെ പ്രധാനമന്ത്രി ഈ രോഗം ബാധിച്ച് വഷളായി ആശുപത്രിയിലായിരിക്കുന്നതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

കടുത്ത ശ്വാസം മുട്ടലും പനിയും അനുഭവപ്പെടുമ്പോഴും കോവിഡിനെതിരേ മുന്നില്‍ നിന്നു നയിക്കാന്‍ തന്നാലാവുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു ബോറിസ് ജോണ്‍സന്‍.

പ്രധാനമന്ത്രിയുടെ അഭാവത്തില്‍ ഫോറിന്‍ സെക്രട്ടറിയായ ഡൊമിനിക് റാബ് ആയിരിക്കും ഇന്ന് രാവിലെ ഒമ്പതിന് നടക്കുന്ന മിനിസ്റ്റേര്‍സിന്റെയും ഒഫീഷ്യലുകളുടെയും കൊറോണ വൈറസ് മീറ്റിംഗില്‍ ചെയര്‍ സ്ഥാനം വഹിക്കുന്നത്

വൈറസ് ബാധിച്ച് പത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹം വൈറസിന്റെ ലക്ഷണങ്ങള്‍ കാണിക്കാത്തതിനാലാണ് മുന്‍കരുതല്‍ എന്ന നിലയിലാണ് ബോറിസിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നതെന്നും വക്താവ് വിശദീകരിക്കുന്നു.

എന്നാല്‍ ഏത് ആശുപത്രിയിലാണ് ബോറിസിനെ പ്രവേശിപ്പിച്ചതെന്ന് നമ്പര്‍ പത്ത് സ്ഥിരീകരിച്ചിട്ടില്ല.

അദ്ദേഹത്തെ ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നെന്നാണ് ദിടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആശുപത്രിയില്‍ വച്ച് ഡോക്ടര്‍മാര്‍ ബോറിസിന്റെ രോഗലക്ഷണങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അദ്ദേഹത്തിന്റെ പ്രതിരോധ വ്യവസ്ഥ വൈറസിനോട് ഏത് വിധത്തിലാണ് പൊരുതുന്നതെന്ന് രക്തപരിശോധനകളിലൂടെ നിരീക്ഷിക്കുകയും ചെയ്യും.

ഇതിന് പുറമെ മുന്‍കരുതലായി ലിവര്‍, കിഡ്‌നി, തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുമെന്ന് ഒരു മുതിര്‍ന്ന സയന്റിസ്റ്റ് വെളിപ്പെടുത്തുന്നു.

Related posts

Leave a Comment