ഒരുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരാവാന്‍ തീരുമാനിച്ചു ! പ്രതിശ്രുത വധുവിനെയും അമ്മയെയും സ്വന്തം വീട്ടില്‍ താമസിച്ചപ്പോള്‍ പെണ്ണ് ചേട്ടനെ വിട്ട് അനിയനെ പിടിച്ചു ;പത്തനംതിട്ടയില്‍ നടന്ന വ്യത്യസ്ഥമായ പീഡനകഥ ഇങ്ങനെ…

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ചിറ്റാര്‍ പന്നിയാര്‍ കോളനി കിഴക്കേത്തറ വീട്ടില്‍ വീട്ടില്‍ ജിഷ്ണു(24), സഹോദരന്‍ വിഷ്ണു (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം മുന്‍പ് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ചാണ് പ്രതികളും പെണ്‍കുട്ടിയും പരിചയപ്പെടുന്നത്. പിന്നീട് ജിഷ്ണുവുമായി പെണ്‍കുട്ടി അടുത്തു. തുടര്‍ന്ന് പെണ്‍കുട്ടിയുമായി ഇയാളുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ വിവാഹ ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു.

സ്വന്തം വീട്ടിലെ പ്രശ്‌നങ്ങള്‍ മൂലം ഒരു മാസം മുന്‍പ് പെണ്‍കുട്ടിയും അമ്മയും പ്രതികളുടെ വീട്ടില്‍ താമസമായി. ഇതിനിടെ പെണ്‍കുട്ടി ജിഷ്ണുവിനെ വിട്ട് അനിയന്‍ വിഷ്ണുവുമായി അടുപ്പത്തിലായി. ഈ അടുപ്പം മനസിലാക്കിയ ജിഷ്ണു വാടകയ്ക്ക് വീടെടുത്ത് പെണ്‍കുട്ടിയെയും അമ്മയെയും അങ്ങോട്ടു മാറ്റി. എന്നാല്‍ പെണ്‍കുട്ടിക്കും അമ്മയ്ക്കും വിഷ്ണുവുമായുള്ള വിവാഹത്തിനായിരുന്നു താല്‍പര്യം. ഇത് സഹോദരങ്ങള്‍ തമ്മില്‍ വഴക്കിനും അടിപിടിക്കും ഇടയാക്കി.

ഇതേത്തുടര്‍ന്ന് ജിഷ്ണു പലവട്ടം ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്തു. ഇതിനിടയില്‍ സഹോദരങ്ങള്‍ പലതവണ പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിക്കായി സഹോദരങ്ങള്‍ തമ്മിലുണ്ടായ നിരന്തര വഴക്കിനെ തുടര്‍ന്ന് പൊറുതിമുട്ടിയ പ്രതികളുടെ മാതാവ് തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇങ്ങനെയാണ് പീഡനവിവരം പുറത്തറിയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന കുറ്റമാണ് പ്രതികള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്.

Related posts