കൊലക്കേസ് പ്രതി ബുദ്ധ സന്യാസിയുടെ വേഷം ധരിച്ച് ഒളിവിൽ കഴിഞ്ഞത്‌ 30 വർഷം ! ഒടുവില്‍ പണിപാളി

ന്യൂഡൽഹി: 30 വർഷമായി ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി അറസ്റ്റിൽ. ബുദ്ധ സന്ന്യാസിയുടെ വേഷം ധരിച്ചാണ് ഇയാൾ 30 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്നത്.

സെപ്തംബർ 26നാണ് ഇയാളെ പിടികൂടുന്നത്. ഉത്തർപ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം. 

ഒളിവിൽ കഴിഞ്ഞിരുന്ന രാം സേവക്, 1991-ലെ കൂട്ടക്കൊലപാതക കേസിലെ പ്രതിയാണ്.

ആഗ്രയിലെ ലഖൻപൂർ പ്രദേശത്ത് ഒരു പ്രണയബന്ധത്തിന്റെ പേരിൽ ഒരു കുടുംബത്തിലെ ആറ് പേരെ ഇയാൾ കൊലപ്പെടുത്തിയിരുന്നു. 

കേസിലെ മൂന്ന് പ്രതികളാണുള്ളത്. ഇവരെ ജയിലിലേക്ക് അയച്ചെങ്കിലും പിന്നീട് ജാമ്യം ലഭിച്ചിരുന്നു.

അതിനുശേഷം, മൂന്ന് പ്രതികൾക്ക് പ്രാദേശിക കോടതി വധശിക്ഷ വിധിച്ചെങ്കിലും അവരിൽ രാം സേവക് ഉൾപ്പെടെ രണ്ട് പേർ രക്ഷപെട്ടു. 

കഴിഞ്ഞ മുപ്പത് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന രാം സേവകിനെ തിങ്കളാഴ്ച രാത്രി ഫറൂഖാബാദ് ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്.

ബുദ്ധമത വിശ്വാസിയായി ദീക്ഷ സ്വീകരിച്ച അദ്ദേഹം  ബുദ്ധ സന്യാസിയായി ജീവിക്കാൻ തുടങ്ങിയതായി പോലീസ് കണ്ടെത്തി. 

പ്രതി തന്റെ പേര് മാറ്റിയിരുന്നു. 1991ൽ നടന്ന കൂട്ടക്കൊലക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് ഓഫീസർ അശോക മീണ പറഞ്ഞു.

പ്രതി ഇത്രയും നാൾ ഒളിവിലായിരുന്നു. ഐഡന്റിറ്റിയും പേരും മാറ്റി ഒരു മഠത്തിൽ താമസിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.

Related posts

Leave a Comment