ചൈനയിലും തായ്‌വാനിലും മനുഷ്യമാംസ വില്പന സജീവം, മരിച്ച നവജാത ശിശുക്കളും നരഭോജികളുടെ ഇര, പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ മാംസത്തിന് വന്‍ഡിമാന്‍ഡ്, ഞെട്ടിക്കുന്ന വാര്‍ത്ത നിഷേധിക്കാതെ ചൈന

600canനരഭോജികള്‍ ലോകത്ത് അവശേഷിക്കുന്നു എന്ന വ്യക്തമായ സൂചനകള്‍ നല്‍കിക്കൊണ്ട് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ചൈനയും തായ് വാനുമാണ് മനുഷ്യമാംസ കച്ചവടത്തിന്റെ കേന്ദ്രങ്ങളെന്നാണ് വിവരം. ദൃശ്യങ്ങളിലുള്ളതിലൊന്ന് ചൈനയിലെ ടിയോങ് കോക്ക് എന്ന സ്ഥലമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. പല പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളും വാര്‍ത്ത പുറത്തു വിട്ടിട്ടുണ്ട്. എന്നാല്‍ പുറത്തു വന്നിരിക്കുന്ന ചിത്രങ്ങളുടെ ആധികാരികതയെക്കുറിച്ചുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ചൈനയിലേ ടിയോങ്ങ്‌കോക്ക് പ്രദേശത്ത് മനുഷ്യമാംസം വില്പ്പനയ്ക്കായി വയ്ച്ചിരിക്കുന്ന ബോഡുകള്‍ ഉണ്ടെന്നാണ് വിവരം. കടയില്‍ കന്നുകാലികളുടെ മാംസം കെട്ടിതൂക്കിയിട്ടിരിക്കുന്ന പോലെ മനുഷ്യന്റെ തുടഭാഗം, കൈക്കുറക്, നെഞ്ചു ഭാഗം എന്നിവ കെട്ടി തൂക്കിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ സഹിതം വന്നുകഴിഞ്ഞു. പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ മാംസത്താനാണ് ഏറ്റവും പ്രിയം.

സ്ത്രീകളുടെ മാറിടഭാഗമാണ് വില്പനയില്‍ പ്രധാനം. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ആദ്യവാരം മുതലാണ് ചൈനയിലും തായ്‌വാനിലും ഇത്തരം മാംസവില്‍പ്പന നടക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് പല ചിത്രങ്ങളുടേയും നിജ സ്ഥിതികള്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ചൈന ഇത്തരം വാര്‍ത്തകള്‍ക്ക് നിഷേധമോ, സമ്മതമോ കൊടുത്തിട്ടില്ല. വാര്‍ത്തകള്‍ സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളായി ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും കത്തിപ്പടരുകയാണ്.

എന്നാല്‍ മനുഷ്യ മാംസം കച്ചവടം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില സംഭവങ്ങളില്‍ പോലീസ് കേസെടുത്തതായി സ്ഥിരീകരണങ്ങളുണ്ട്. സ്‌നോപസ് ഡോട്‌കോം എന്ന സൈറ്റ് പുറത്തുവിട്ട ചിത്രങ്ങളില്‍ ഒന്ന് മുഴുവനായി കുക്ക് ചെയ്തിരിക്കുന്നതും പിഞ്ചുകുഞ്ഞിനെ ഒരാള്‍ പാത്രത്തില്‍ വയ്ച്ച് കടിച്ചു തിന്നുന്നതാണ്. മരിക്കുന്ന നവജാത ശിശുക്കളെ 50മുതല്‍ 70ഡോളര്‍ വില നല്കി ചൈനയില്‍ ആശുപതികളില്‍ നിന്നും ശെഖരിക്കുന്ന സംഘം ഉണ്ടെന്ന് തെളിയിക്കപ്പെട്ട കാര്യമാണ്. ഇത്തരം ശവ ശരീരങ്ങള്‍ ഗ്രില്ല് ചെയ്താണ് തായ് വാനിലെ നരഭോജികള്‍ കഴിക്കുന്നത്. ഈ ചിത്രവും വാര്‍ത്തയും ശരിയാണെന്ന് സ്‌കോട്‌ലന്റ് യാഡും, ബ്രിട്ടീഷ് പോലീസും നടത്തിയ അന്വേഷണത്തില്‍ തെളിയുകയും ചിത്രത്തിലെ നരഭോജിയായ ഷു യു എന്നയാളെ കണ്ടെത്തുകയും ചെയ്തിരുന്നു. 2011ലും 2012ലുമായി 12 ചൈനക്കാരെ മനുഷ്യന്റെ ശരീര ഭാഗങ്ങള്‍ വിറ്റതുമായി ബന്ധപ്പെട്ട കേസില്‍ കോടതി ശിക്ഷിച്ചിട്ടുണ്ടെന്ന് ചൈനാ ടൈം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍  സജീവമാണ്.

2013 ജനുവരി 14ന് ചൈനയിലെ നരഭോജിയായിരുന്ന സാങ്ങ് എങ്ങ് മിന്‍ എന്നയാളെ കോടതി വധശിക്ഷക്ക് വിധിക്കുകയും കൊന്നുകളയുകയും ചെയ്തിരുന്നു. മനുഷ്യരെ വശീകരിച്ച് കെണിയില്‍ പെടുത്തി കൊല്ലുകയും മാംസം തിന്നുകയുമായിരുന്നു ഇയാളുടെ പരിപാടി. കുട്ടികളടക്കമുള്ളവരെ കൊന്ന് ചൈനയിലെ സൗത്ത് വെസ്റ്റ് വില്ലേജ് എന്ന മാര്‍ക്കറ്റില്‍ ഒട്ടകപക്ഷിയുടെ ഇറച്ചിയെന്നു പറഞ്ഞ് വര്‍ഷങ്ങള്‍ ഇയാള്‍ വില്പന നടത്തിയതായി പോലീസിനെ ഉദ്ധരിച്ച് ദി ഹോകോങ്ങ് ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാക്കി വരുന്ന ഇറച്ചി ഉണങ്ങി സൂക്ഷിച്ചും ഇയാള്‍ കഴിക്കുമായിരുന്നു. 20 ഓളം ആളുകളെ കാണാതായതിനെ ചുറ്റിപറ്റിയുള്ള ലോക്കല്‍ പോലീസിന്റെ അന്വേഷണം ഒടുവില്‍ സാങ്ങ്മിന്‍ എന്ന നരഭോജിയിലേക്ക് എത്തുകയായിരുന്നു.
മറ്റ് മാംസങ്ങള്‍ വില്‍ക്കുന്നത് പോല വിവിധ ഭാഗങ്ങളായി ഇവിടെ മനുഷ്യമാംസം വില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട് വിവിധ വെബ്‌സൈറ്റുകള്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ തീര്‍ത്തും വ്യാജമാണ് ഇവയെന്നും ചൈനാ ടൈം റിപ്പോര്‍ട്ട് ചെയ്തു.

Related posts