മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)ക്കു ഡിസംബറിലവസാനിച്ച ത്രൈമാസത്തിൽ 1887.57 കോടി രൂപ നഷ്ടം. തലേവർഷം ഇതേകാലത്ത് 2152.14 കോടി അറ്റാദായമുണ്ടായിരുന്നു. കന്പനിയുടെ നിഷ്ക്രിയ ആസ്തി ഇരട്ടിയോളമായി. 1.08 ലക്ഷം കോടി രൂപയിൽനിന്ന് 1.99 ലക്ഷം കോടിയിലെത്തി. പലിശയും ഗഡുവും കിട്ടാത്ത വായ്പകൾ 7.23 ശതമാനത്തിൽനിന്ന് 10.35 ശതമാനമായി വർധിച്ചു. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യബാങ്കിന്റെ പലിശവരുമാനവും പലിശയിതര വരുമാനവും കുറഞ്ഞു. ഫീസുകളിൽനിന്നുള്ള വരുമാനം മാത്രമേ കൂടിയുള്ളൂ. സർക്കാർ കടപ്പത്രങ്ങളുടെ വില കുറഞ്ഞതും നഷ്ടം കൂട്ടി.
Read MoreCategory: Business
ഓഹരികൾ കയറി; ക്രൂഡ് വില ഇടിഞ്ഞു
മുംബൈ: ഏഴു വ്യാപാരദിനങ്ങളിലെ തുടർച്ചയായ വീഴ്ചയ്ക്കു ശേഷം ഓഹരി സൂചികകൾ ഇന്നലെ ഉയർന്നു. ഏഴു ദിവസം കൊണ്ട് 2200.54 പോയിന്റ് നഷ്ടപ്പെടുത്തിയ സെൻസെക്സ് ഇന്നലെ 330 പോയിന്റ് (0.97 ശതമാനം) കയറി.തലേന്ന് അമേരിക്കയുടെ ഡൗ ജോൺസ് സൂചിക 500 പോയിന്റിലധികം ഉയർന്നതും ചൈനയിലൊഴികെ എല്ലായിടത്തും ഓഹരി സൂചികകൾ കയറിയതും വിപണിക്ക് ആശ്വാസമായി. ചൈനയിലെ ഷാങ്ഹായ് സൂചിക ഇന്നലെ 1.43 ശതമാനം താണു. രണ്ടു ദിവസം കൊണ്ടു മൂന്നര ശതമാനം താഴ്ചയുണ്ട്. ഒരാഴ്ചകൊണ്ടു ചൈനീസ് നിക്ഷേപകർക്കുള്ള നഷ്ടം 66,000 കോടി ഡോളർ (42.24 ലക്ഷം കോടി രൂപ) ആണ്. ചൈനീസ് ഓഹരികൾ കുറേക്കൂടി താഴുമെന്നാണു നിഗമനം.ഇന്ത്യയിലെ ഓഹരിവ്യാപാരം അവസാനിക്കും മുന്പേ യൂറോപ്പ് വീണ്ടും ദൗർബല്യം കാണിച്ചു. യൂറോപ്പിലെ മിക്ക സൂചികകളും വൈകുന്നേരത്തോടെ ഗണ്യമായ നഷ്ടം കാണിച്ചു. സെൻസെക്സ് ഇന്നലെ 34,413.16ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 100.15 പോയിന്റ് കയറി…
Read Moreവിലക്കയറ്റം ഭീഷണി: റിസർവ് ബാങ്ക്
നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്കിന്റെ പണനയ അവലോകനം. റീപോ അടക്കം പലിശയെ ബാധിക്കുന്ന നിരക്കുകൾ മാറ്റിയില്ല. പണലഭ്യതയെ ബാധിക്കുന്ന വിവിധ അനുപാതങ്ങളും മാറ്റിയില്ല. റീപോ നിരക്ക് ആറു ശതമാനത്തിൽ തുടരും. എന്നാൽ, മുന്നോട്ടു കാര്യങ്ങൾ സുഗമമല്ലെന്നു പണനയ കമ്മിറ്റി(എംപിസി)യുടെ ദ്വിദിന യോഗത്തിനുശേഷം റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ പറഞ്ഞു. വിലക്കയറ്റം കൂടും; വളർച്ചത്തോത് മുന്പു പ്രതീക്ഷിച്ചത്ര വരില്ല: ഇതാണു പട്ടേലും എംപിസിയും നല്കുന്ന സന്ദേശം. ധനകമ്മി പരിധി പാലിക്കുന്നതിൽ റിസർവ് ബാങ്ക് അതൃപ്തി പ്രകടിപ്പിച്ചു. മാർച്ചിൽ അവസാനിക്കുന്ന ത്രൈമാസത്തിൽ 5.1 ശതമാനമാണു ബാങ്ക് പ്രതീക്ഷിക്കുന്ന ചില്ലറ വിലക്കയറ്റം. ഏപ്രിൽ – സെപ്റ്റംബറിലേക്കു പ്രതീക്ഷ 5.1 മുതൽ 5.6 വരെ ശതമാനമാണ്. ഒക്ടോബർ മുതൽ വിലക്കയറ്റം കുറഞ്ഞ് 2019 മാർച്ചോടെ 4.5-4.6 ശതമാനത്തിൽ എത്താം. ഇതേസമയം, വളർച്ചപ്രതീക്ഷ അല്പം കുറയുന്നതായും റിസർവ് ബാങ്ക് പറഞ്ഞു. മാർച്ചിൽ…
Read Moreപലിശപ്പേടിയിൽ കന്പോളങ്ങൾ
അമേരിക്കൻ സന്പദ്ഘടന കരുത്തുനേടും; വളർച്ച കൂടും; അവിടെ വേതനം കൂടും; വിലകൾ കൂടും. അപ്പോൾ പലിശ കൂടും. അതുകൊണ്ട് ഓഹരികൾക്കു വിലയിടിഞ്ഞു. അമേരിക്കയിലും ലോകമെങ്ങും കന്പോളങ്ങൾ ഉലഞ്ഞതിനുള്ള വിശദീകരണം അതാണ്. വേതനം കൂടി അമേരിക്കയിൽ കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവന്ന വേതനം സംബന്ധിച്ച റിപ്പോർട്ടിലാണു തുടക്കം. ശരാശരി വേതനവർധന 2.9 ശതമാനമായി എന്നു റിപ്പോർട്ട് കാണിച്ചു. വേതനം ഗണ്യമായി വർധിച്ചാൽ പണപ്പെരുപ്പം ഉണ്ടാകും; വിലക്കയറ്റമാകും. അപ്പോൾ കേന്ദ്രബാങ്കുകൾ പലിശ കൂട്ടും. ബാങ്ക് പലിശ കൂടുന്പോൾ കടപ്പത്രങ്ങൾക്കും പലിശ കൂടും. അവയുടെ വില കുറയും. അപ്പോൾ ഓഹരികളിൽനിന്നു കടപ്പത്രങ്ങളിലേക്കും സ്വർണത്തിലേക്കും മറ്റും നിക്ഷേപകർ തിരിയും. ലക്ഷം കോടി ഡോളർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നികുതി പരിഷ്കാരം ഒരുലക്ഷം കോടി ഡോളർ (64 ലക്ഷം കോടി രൂപ) യുഎസ് സന്പദ്ഘടനയിലേക്കു തിരിച്ചുവിടും. കന്പനികളുടെ നികുതിലാഭമാണിത്. കന്പനികൾ അതിലൊരു ഭാഗം ജീവനക്കാരുടെ…
Read Moreസമ്മിശ്ര പ്രതികരണങ്ങളുമായി വാണിജ്യസമൂഹം
എം.എ. യൂസഫലി (ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറും) പൊതുജനാരോഗ്യം, പാർപ്പിടം, അടിസ്ഥാനസൗകര്യ വികസനം, തീരദേശമേഖലയുടെ വികസനം എന്നിവയിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചുവെന്നത് അഭിനന്ദനാർഹമാണ്. പ്രവാസികളുടെ ക്ഷേമത്തിനായി ഏറ്റവും കൂടുതൽ തുക വകയിരുത്തിയതും എടുത്തുപറയണം. സ്വകാര്യനിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി സംസ്ഥാനത്തിന്റെ ഈസ് ഓഫ് ഡുയിംഗ് ബിസിനസ് റാങ്ക് മെച്ചപ്പെടുത്തുന്നതിനായുള്ള നടപടികൾ സ്വീകരിക്കുന്നതിലൂടെ കൂടുതൽ തൊഴിൽസാധ്യതകൾ സൃഷ്ടിക്കപ്പെടും. പ്രതീക്ഷയ്ക്കൊത്ത് എത്തിയില്ല ആന്റണി തോമസ് കൊട്ടാരം (കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ) സംസ്ഥാന ബജറ്റ് നിർദേശങ്ങൾ പ്രതീക്ഷയ്ക്കൊത്തവിധം എത്തിയില്ല. കിഫ്ബിയെ മാത്രം ആശ്രയിച്ചുള്ള വികസനനിർദേശങ്ങളുടെ പൂർത്തീകരണം ആകാംക്ഷയോടെ മാത്രമേ കാണാൻ കഴിയൂ. ജിഎസ്ടിയുടെ നടത്തിപ്പിൽ വീഴ്ചകൾ സംഭവിച്ചെന്നു ധനമന്ത്രി സമ്മതിക്കുന്നുവെങ്കിലും അതിനുള്ള ഒരു പരിഹാരമാർഗങ്ങൾ നിർദേശിച്ചിട്ടില്ല. വാറ്റ് റിട്ടേണുകൾ റിവൈസ് ചെയ്യുന്നതിനുള്ള അവസരവും നികുതി കുടിശിഖകൾ അടയ്ക്കുന്നതിനുള്ള കാലാവധി നീട്ടിയതും മാത്രമാണു ബിസിനസുകാരെ സംബന്ധിച്ച് ഏക ആശ്വാസ…
Read Moreഇന്നും നാളെയും കേന്ദ്രബജറ്റ്; ബജറ്റ് മനസിലാക്കാം
ഇന്നു കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നു; നാളെ സംസ്ഥാന ബജറ്റും. ബജറ്റുകളുമായി ബന്ധപ്പെട്ട ചില സാങ്കേതിക പദങ്ങൾ പരിചയപ്പെടാം. റവന്യു വരവ്: നികുതികൾ, ഫീസുകൾ, ചാർജുകൾ, ലൈസൻസ് ഫീസ്, പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭവീതം, കൊടുത്ത വായ്പകളുടെ പലിശ തുടങ്ങിയ ആനുകാലിക വരവുകൾ. റവന്യുചെലവ്: ശന്പളം, പെൻഷൻ, അലവൻസുകൾ, ഭരണച്ചെലവുകൾ, എടുത്തവായ്പയുടെ പലിശ, സബ്സിഡികൾ, ക്ഷേമചെലവുകൾ തുടങ്ങിയ ആനുകാലിക ചെലവുകൾ. റവന്യു കമ്മി: റവന്യു വരവും ചെലവും തമ്മിലുള്ള അന്തരം. ധനകമ്മി: ബജറ്റിലെ ചെലവിൽനിന്നു കടമോ ബാധ്യതയോ അല്ലാത്ത വരവുകൾ കുറച്ചാൽ ശേഷിക്കുന്നത്. കടമെടുപ്പിനു പുറമേ സർക്കാരിൽ ലഭിക്കുന്ന വിവിധ സന്പാദ്യപദ്ധതി നിക്ഷേപങ്ങളും ചേരുന്നതാണു ധനകമ്മി. മൂലധനവരവ്: വായ്പ എടുക്കുന്ന തുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റുള്ള വരവ്, തിരിച്ചുകിട്ടുന്ന വായ്പത്തുക തുടങ്ങിയവ. മൂലധനച്ചെലവ്: മൂലധന നിർമിതിക്ക് ഉപയോഗിക്കുന്ന തുക. പ്രത്യക്ഷ നികുതി: വരുമാനത്തിന്മേലും സ്വത്തിന്മേലും ചുമത്തുന്ന നികുതി. ആദായനികുതി, കന്പനിനികുതി,…
Read Moreപലിശ കൂടുമെന്ന ഭീതിയില് സൂചികകൾ താഴോട്ട്
മുംബൈ: പലിശ വർധനയെപ്പറ്റി ലോകമെങ്ങും ആശങ്ക പടർന്നത് ഓഹരികന്പോളങ്ങളെ ഉലച്ചു. തിങ്കളാഴ്ച അമേരിക്കൻ വിപണി ഇടിഞ്ഞതിന്റെ ചുവടുപിടിച്ച് ഇന്നലെ ഇന്ത്യയടക്കം ഏഷ്യയിലും യൂറോപ്പിലും കന്പോളങ്ങൾ താഴോട്ടുനീങ്ങി. തലേന്നത്തെ റിക്കാർഡ് നിലവാരത്തിൽനിന്നു സെൻസെക്സും നിഫ്റ്റിയും ഗണ്യമായി താഴേക്കു നീങ്ങി. തിങ്കളാഴ്ചത്തെ ഉയർച്ചയെക്കാൾ കൂടുതലായി ഇന്നലത്തെ താഴ്ച.പലിശനിരക്ക് താണുനിന്നിരുന്ന ഒരു ദശകം അവസാനിച്ചെന്നും ഇനി പലിശ കൂടിവരുമെന്നും തിങ്കളാഴ്ചതന്നെ അമേരിക്കൻ വിപണികൾ കണക്കാക്കി. അവിടെ പത്തുവർഷ സർക്കാർ കടപ്പത്രങ്ങളുടെ വില 2.7 ശതമാനം ആദായം ലഭിക്കുന്ന നിലയിലേക്കു താണു. ഇതു താമസിയാതെ മൂന്നു ശതമാനം ആദായം കിട്ടുന്ന നിലയിലാകുമെന്നാണ് ഇപ്പോഴത്തെ ധാരണ. നാളെ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) പലിശനിരക്കിൽ മാറ്റംവരുത്തുകയില്ലെങ്കിലും താമസിയാതെ നിരക്കു കൂട്ടുമെന്ന സൂചന നല്കുമെന്നാണു പ്രതീക്ഷ. പലിശനിരക്ക് കൂടുന്പോൾ ഓഹരികളിലെ നിക്ഷേപകർ മാറും. യുഎസ് പലിശ കൂട്ടുന്പോൾ വികസ്വരരാജ്യങ്ങളിലെ പാശ്ചാത്യപണം തിരികെപ്പോകും. ഇതൊക്കെയാണ് ഓഹരികളെ ദുർബലമാക്കിയത്.…
Read Moreഐഎംഎഫിന്റെ വിശ്വാസത്തിൽ ഓഹരിവിപണികൾ റിക്കാർഡ് ഉയരത്തിൽ
ഓഹരി അവലോകനം/സോണിയ ഭാനു ഐഎംഎഫിന്റെ വിശ്വാസം ഇന്ത്യൻ നിക്ഷേപകരുടെ ആത്മവിശ്വാസം ഇരട്ടിച്ചു. ലോകത്തിലെ ഏറ്റവും വേഗമേറിയ സാന്പത്തികശക്തിയായി രാജ്യം വളരുകയാണെന്ന അന്താരാഷ്ട്ര നാണ്യനിധിയുടെ വിലയിരുത്തൽ വിദേശ ധനകാര്യസ്ഥാപനങ്ങളെ വലിയ നിക്ഷേപകരാക്കി. തുടർച്ചയായ എട്ടാം വാരത്തിലും മികവു കാണിച്ച് സെൻസെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങളിലേക്കു സഞ്ചരിച്ചു. പ്രമുഖ സൂചികകൾ രണ്ടും ഒന്നര ശതമാനം പ്രതിവാരനേട്ടം സ്വന്തമാക്കി. ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഒൗട്ട്ലുക്കിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.8 ശതമാനമായി ഉയരുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തൽ. ഫ്യൂചേഴ്സ് ആൻഡ് ഓപ്ഷൻസിൽ ജനുവരി സീരിസ് സെറ്റിൽമെന്റിന്റെ പിരിമുക്കം അവസാന നിമിഷങ്ങളിൽ നിഫ്റ്റിയിൽ സമ്മർദമുളവാക്കിയെങ്കിലും നിർണായക സപ്പോർട്ട് കാത്തുസൂക്ഷിക്കുന്നതിൽ സൂചിക വിജയിച്ചു. കടന്നുപോയ വാരം നിഫ്റ്റി സൂചിക 175 പോയിന്റ് നേട്ടത്തിലാണ്. കഴിഞ്ഞ ലക്കം സൂചിപ്പിച്ച പ്രതിരോധമായ 11,066നു നാല് പോയിന്റ് മുകളിൽ 11,070ൽ വാരാന്ത്യക്ലോസിംഗ് നടന്നു. താഴ്ന്ന റേഞ്ചായ 10,911ൽനിന്ന് മുൻ…
Read Moreവരുമാനത്തിൽനിന്നു സ്രോതസിൽ നികുതി പിടിക്കുന്നുണ്ടോ?
നികുതിലോകം/ ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ് നിങ്ങളുടെ വരുമാനങ്ങളായ ശന്പളം, പലിശ, കമ്മീഷൻ, ബ്രോക്കറേജ് മുതലായവയിൽനിന്നു സ്രോതസിൽ നികുതി കുറച്ചിട്ട് ബാക്കി തുകയാണ് നിങ്ങൾക്കു നല്കിയിരിക്കുന്നതെങ്കിൽ പ്രസ്തുത തുക യഥാക്രമം നികുതിവകുപ്പിൽ അടച്ചിട്ടുണ്ടെന്നും നിങ്ങൾക്ക് അവയുടെ ക്രെഡിറ്റ് ശരിയായി ലഭിച്ചുവെന്നും നിങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്. സ്രോതസിൽ നികുതി പിടിക്കുന്നതിനു മുന്പുതന്നെ നിങ്ങളുടെ പാൻ, തുക നല്കുന്ന വ്യക്തിയെ/സ്ഥാപനത്തെ ഏല്പിക്കണം. സ്രോതസിൽ നികുതി പിടിക്കേണ്ട ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ ഫോം 15 ജി/എച്ച് നല്കേണ്ടതുണ്ടെങ്കിൽ അതു നല്കണം. അതുപോലെതന്നെ സ്രോതസിൽ പിടിച്ച നികുതിക്ക് ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽനിന്നും ഡൗണ്ലോഡ് ചെയ്തെടുത്ത വാട്ടർമാർക്കോടുകൂടിയ ഏഴക്കമുള്ള യൂണിക് സർട്ടിഫിക്കറ്റാണ് തന്നിരിക്കുന്നതെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഇവ ഫോം നന്പർ 26 എഎസ് ആയി ഒത്തുനോക്കി അടച്ച നികുതി യഥാക്രമം നിങ്ങളുടെ അക്കൗണ്ടിൽ തന്നെ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ആദായനികുതിയുടെ റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ ശരിയായ ടിഡിഎസ്…
Read Moreഡോളറിനെ വീഴ്ത്തി; സ്വർണം, ക്രൂഡ് കുതിച്ചു
ലണ്ടൻ/കൊച്ചി: അമേരിക്കൻ ട്രഷറി സെക്രട്ടറിയുടെ പ്രസ്താവനയിൽ ഡോളറിന്റെ വിനിമയനിരക്ക് താണു. ഇതു സ്വർണത്തിനും ക്രൂഡ് ഓയിലിനും വില കുതിക്കാൻ കാരണമായി. ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 71.20 ഡോളർ വരെ എത്തിയിട്ട് അല്പം താണു. സ്വർണം ഔൺസിന് 20 ഡോളർ കയറി 1355.9 ഡോളറായി. കേരളത്തിൽ സ്വർണം പവന് 280 രൂപ കൂടി 22,640 രൂപയായി. ഡോളർ ദുർബലമാകുന്നതിനെ താൻ ഭയപ്പെടുന്നില്ലെന്നു സ്വിറ്റ്സർലൻഡിലെ ദാവോസിലാണു യുഎസ് സെക്രട്ടറി സ്റ്റീവൻ മന്യൂഷിൻ പറഞ്ഞത്. ദുർബല ഡോളർ അമേരിക്കയ്ക്കു നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ജനുവരിയിൽ പ്രസിഡന്റ് ട്രംപും ഡോളർ ശക്തമാകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മന്യൂഷിന്റെ പ്രസ്താവന വന്നതോടെ ഡോളർ കുത്തനെ താണു. ഡോളറിന്റെ വിവിധ കറൻസികളുമായുള്ള നിരക്ക് രേഖപ്പെടുത്തുന്ന ഡോളർ സൂചിക ഒരു ശതമാനം താണു. ഡോളർ താഴ്ത്തിനിർത്താൻ അമേരിക്ക ശ്രമിക്കുമെന്നും അതു മറ്റു രാജ്യങ്ങളെയും കറൻസിമൂല്യം…
Read More