ന്യൂഡൽഹി: ആധാറും ആദായനികുതി വകുപ്പിന്റെ പാനും (പെർമനന്റ് അക്കൗണ്ട് നന്പർ) ബന്ധിപ്പിക്കാനുള്ള സമയം ഡിസംബർ 31 വരെ നീട്ടി. ഇന്നലെ സമയം അവസാനിക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. ആധാറും മൊബൈൽ നന്പറും ബന്ധിപ്പിക്കാനുള്ള സമയപരിധിയും ഡിസംബർ 31 ആണ്. മൊബൈൽ സേവനദാതാക്കളുമായി ബന്ധപ്പെട്ടാണ് ആധാർ ബന്ധിപ്പിക്കേണ്ടത്. ക്ഷേമപദ്ധതികൾക്കായുള്ള ആധാർ ബന്ധിപ്പിക്കലും ഡിസംബർ 31 വരെ നീട്ടിയിരുന്നു. ആധാർ ഭരണഘടനാപരമായി അസാധുവാണെന്നു കോടതി വിധിച്ചില്ലെങ്കിൽ ഡിസംബർ 31-നകം ആധാർ-പാൻ ബന്ധനം നടത്തണമെന്നാണ് പ്രത്യക്ഷ നികുതികൾക്കായുള്ള കേന്ദ്ര ബോർഡ് ഇന്നലെ പത്രക്കുറിപ്പിൽ പറഞ്ഞത്.
Read MoreCategory: Business
വെരിഫൈഡ് ബാഡ്ജുമായി വാട്ട്സ് ആപ്പും
ന്യൂയോർക്ക്: ബിസിനസ് അക്കൗണ്ടുകൾക്കു വെരിഫൈഡ് ബാഡ്ജുമായി വാട്സ് ആപ്. പച്ചനിറത്തിലുള്ള ബാഡ്ജ് ആണ് വാട്ട്സ് ആപ് ഒരുക്കിയിരിക്കുന്നത്. വാട്ട്സ് ആപ് മുഖേനയുള്ള ബിസിനസ് സ്ഥാപനങ്ങളുടെ പ്രചാരണത്തിനു പുതിയ സംവിധാനം പ്രയോജനകരമാകുമെന്നാണു വിലയിരുത്തൽ. ബാഡ്ജ് ലഭിച്ചിട്ടുള്ള അക്കൗണ്ടുകളിൽനിന്നു വരുന്ന മെസേജുകൾ ഡിലീറ്റ് ചെയ്യാനാകാത്ത തരത്തിലാണു പുതിയ ക്രമീകരണം. ഈ ആക്കൗണ്ടുമായി ചാറ്റിംഗ് നടത്തുന്നവർക്കു പ്രത്യേക നോട്ടിഫിക്കേഷനും വാട്ട്സ് ആപ് ഒരുക്കിയിട്ടുണ്ട്. വാട്ട്സ് ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്ന സേവനം നിലവിൽ ഏതാനും രാജ്യങ്ങളിൽ മാത്രമേ ലഭ്യമാകൂ.
Read Moreആയിരം രൂപ നോട്ടിനുവേണ്ടി കാത്തിരിക്കേണ്ട: കേന്ദ്ര ധനമന്ത്രാലയം
ന്യൂഡൽഹി: ആയിരം രൂപയുടെ കറൻസി തിരിച്ചെത്തിക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. സാന്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് ട്വിറ്ററിലൂടെ അറിയിച്ചതാണിത്. ഡിസംബറിൽ ആയിരം രൂപയുടെ കറൻസി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര ധനമന്ത്രാലയമെന്ന് കഴിഞ്ഞ ദിവസം വാർത്ത പ്രചരിച്ചിരുന്നു. ഇതിനു മറുപടിയായാണ് സാന്പത്തികകാര്യ സെക്രട്ടറി ട്വിറ്ററിലൂടെ രംഗത്തെത്തിയത്. നിലവിലെ ചില്ലറക്ഷാമത്തിനു പരിഹാരമെന്നോണം 200 രൂപയുടെ കറൻസി കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്രം പുറത്തിറക്കിയിരുന്നു. 200 രൂപയ്ക്കൊപ്പം പുതിയ സുരക്ഷാ ഫീച്ചറുകളുമായി 50 രൂപയുടെ നോട്ടും പുറത്തിറക്കി. 100 രൂപ, 500 രൂപ എന്നീ കറൻസികൾ തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനു ഭാഗമായാണ് 200 രൂപയുടെ കറൻസി ഇറക്കിയത്. പല വിദേശരാജ്യങ്ങളിലും 1 : 2 അല്ലെങ്കിൽ 1 : 2 : 5 എന്ന രീതിയിലാണ് അടുത്തടുത്ത കറൻസികൾ പ്രചാരത്തിലുള്ളത്. അതേ നിലവാരത്തിൽ ഇന്ത്യൻ കറൻസികളെയും എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇപ്പോൾ…
Read Moreആയിരം രൂപയുടെ പുതിയ കറൻസി ഡിസംബറിൽ!
ന്യൂഡൽഹി: കൂടുതൽ സുരക്ഷാ സംവിധാനങ്ങളോടെ ആയിരം രൂപയുടെ പുതിയ കറൻസി ഡിസംബറിൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. മൈസൂരുവിലെയും സാൽബോണിലെയും പ്രിന്റിംഗ് പ്രസുകൾ പുതിയ നോട്ടുകൾ അച്ചടിക്കാൻ തയാറായെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ആറു മാസം മുന്പ് 2000 രൂപ കറൻസികളുടെ അച്ചടി നിർത്തിയ സാഹചര്യത്തിൽ ഇപ്പോൾ 200 രൂപ നോട്ടുകളുടെ പ്രിന്റിംഗാണ് പ്രസുകളിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ 200 രൂപയുടെ നോട്ടുകൾ ഉടനെയൊന്നും എടിഎമ്മുകളിൽ ലഭ്യമായിത്തുടങ്ങില്ല. കള്ളപ്പണം പിടിച്ചെടുക്കൽ, തീവ്രവാദ ഫണ്ടിംഗ് കുറയ്ക്കൽ, രാജ്യത്തെ ഇടപാടുകൾ കറൻസി രഹിതമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 2016 നവംബർ എട്ടിനാണ് വിനിമയത്തിലുണ്ടായിരുന്ന 500 രൂപ, 1000 രൂപ നോട്ടുകൾ കേന്ദ്ര സർക്കാർ റദ്ദാക്കിയത്. രാജ്യത്ത് വിനിമയത്തിലുള്ള കറൻസിയിൽ 86 ശതമാനവും അസാധുവായതോടെ ജനജീവിതവും വ്യാപാരങ്ങളും പ്രതിസന്ധിയിലായി. പിന്നീട് 500 രൂപ, 2000 രൂപ നോട്ടുകൾ എത്തിയെങ്കിലും ജനജീവിതം സാധാരണഗതിയിലാവാൻ…
Read Moreനന്ദൻ നിലേകനി കാലാവധി പൂർത്തിയാക്കണമെന്നു വി. ബാലകൃഷ്ണൻ
ന്യൂഡൽഹി: പുതുതായി ചെയർമാൻ സ്ഥാനം ഏറ്റെടുത്ത നന്ദൻ നിലേകനി ഇൻഫോസിസിൽ തന്റെ കാലാവധി പൂർത്തിയാകുംവരെ നിൽക്കണമെന്ന് മുൻ സിഎഫ്ഒ വി. ബാലകൃഷ്ണൻ. ഇനിയൊരു വീഴ്ചയുണ്ടാകാത്ത വിധത്തിൽ പ്രൊഫഷണലായി കമ്പനിയെ നയിക്കാൻ നിലേകനിക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇൻഫോസിസിലെ ഉള്ളുകളികൾക്കെതിരേ ശക്തമായി ശബ്ദമുയർത്തിയവരിൽ ഒരാളാണ് ബാലകൃഷ്ണൻ. നല്ല ചെയർമാനായി കമ്പനിയെ നയിക്കാനാണ് നിലേകനി ഇനി ശ്രദ്ധിക്കേണ്ടത്. ഭാവിയിൽ കമ്പനി വിടുന്പോൾ ബോർഡ് സുരക്ഷിതമായ കൈകളിലാണ് ഏൽപ്പിച്ചതെന്ന് തെളിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു മൂന്നു വർഷത്തെ കാലാവധിക്കുള്ളിൽ നിരവധി കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്. ബോർഡ് പുനഃസംഘടിപ്പിക്കണം, പുതിയ സിഇഒയെ നിയമിക്കണം, ചെയർമാൻ സ്ഥാനത്തുനിന്ന് കമ്പനിയുടെ വിജയപാത രൂപീകരിക്കണം തുടങ്ങിയവയാണ് പുതിയ ചെയർമാന്റെ ആദ്യ കടമകൾ.സിഇഒ വിശാൽ സിക്കയ്ക്കു പിന്നാലെ ചെയർമാൻ ആർ. ശേഷസായിയും രാജിവച്ചതോടെയാണ് നന്ദൻ നിലേകനി ഇൻഫോസിസിന്റെ തലപ്പത്തേക്കെ ത്തിയത്.
Read Moreമഞ്ഞ നിറത്തിൽ 200; പുതിയ നോട്ടിന്റെ പ്രത്യേകതകളറിയാം
ന്യൂഡൽഹി: പുതിയ 200 രൂപ നോട്ട് എത്തുന്നതു നിരവധി പ്രത്യേകതകളുമായി. മഞ്ഞ നിറമാണ് നോട്ടിന്. കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നോട്ടു നിരോധനത്തെത്തുടർന്നുണ്ടായ നോട്ടുക്ഷാമം പരിഹരിക്കുന്നതിനാണ് പുതിയ നോട്ടിന്റെ വരവ്. നേരത്തേ 500, 1000 രൂപ നോട്ടുകൾ റിസർവ്ബാങ്ക് പുറത്തിറക്കിയിരുന്നെങ്കിലും നോട്ടുക്ഷാമം പൂർണമായി പരിഹരിക്കാൻ സാധിച്ചിരുന്നില്ല. മുൻഭാഗം ദേവനാഗരിയിലും അക്കത്തിലും 200 എന്ന് എഴുതിയിരിക്കുന്നു. മധ്യഭാഗത്തായി മഹാത്മാഗാന്ധിയുടെ ചിത്രം. ആർബിഐ എന്ന് ഇംഗ്ലീഷിലും ഭാരത് എന്ന് ഹിന്ദിയിലും ചെറിയ അക്ഷരങ്ങളിലായി എഴുതിയിരിക്കുന്നു. നോട്ട് തിരിക്കുന്പോൾ നീലയും പച്ചയും നിറം മാറിവരുന്ന സെക്യൂരിറ്റി ത്രെഡ്. റിസർവ് ബാങ്ക് ഗവർണർ ഉൗർജിത് പട്ടേലിന്റെ ഒപ്പ്. മുൻവശത്ത് അശോക ചക്രത്തിന്റെ എംബ്ലം. കാഴ്ച വൈകല്യമുള്ളവർക്കായി പ്രതലത്തിൽനിന്ന് ഉയർന്നു നിൽക്കുന്ന ഗാന്ധി ചിത്രം, അശോക സ്തംഭം, ഇംഗ്ലീഷ് അക്ഷരം എച്ച് എന്നീ അടയാളങ്ങൾ. ഇടതു-വലത് വശങ്ങളിൽ നാല് ബ്ലീഡ് രേഖകൾ. പിൻഭാഗം…
Read Moreആൻഡ്രോയ്ഡ് 8.0 ഓറിയോ അവതരിപ്പിച്ചു
സൂര്യഗ്രഹണത്തിൽ അവതരണം സൂര്യനും ഭൂമിക്കും ചന്ദ്രനെത്തുന്ന സൂര്യഗ്രഹണദിനം തന്നെ ഏറ്റവും പുതിയ വേർഷൻ ലോകത്തെ അറിയിക്കാൻ ഗൂഗിൾ തെരഞ്ഞെടുത്തത് തികച്ചും യാദൃച്ഛികം. ന്യൂയോർക്ക് സിറ്റി മൈതാനത്ത് സൂര്യഗ്രഹണം കാണാൻ തടിച്ചുകൂടിയ ജനങ്ങളെ സാക്ഷിയാക്കിയായിരുന്നു സൂപ്പർഹീറോ പരിവേഷത്തോടെയുള്ള ഓറിയോയുടെ അവതരണം. യൂട്യൂബ് വഴി അര ലക്ഷത്തിൽപ്പരം ആളുകൾ അവതരണം തത്സമയം കണ്ടു. പുതിയ ഒപ്പറേറ്റിംഗ് സിസ്റ്റം സീരീസുകൾക്ക് അക്ഷരമാല ക്രമത്തിൽ മധുരപലഹാരങ്ങളുടെ പേര് ഇടുന്ന പതിവുരീതി ഗൂഗിൾ തെറ്റിച്ചില്ല. ആൻഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേർഷൻ 8.0 ഓറിയോ എന്ന് വിളിക്കപ്പെടും. തുടക്കം ഗൂഗിളിന്റെ സ്വന്തം ഫോണുകളിൽ ഗൂഗിളിന്റെ പിക്സൽ, പിക്സൽ എക്സ്എൽ, നെക്സസ് 5എക്സ്, നെക്സസ് 6പി, നെക്സസ് പ്ലെയർ, പിക്സൽ സി എന്നീ ഫോണുകളിൽ ആദ്യമെത്തും. വൈകാതെ ആൻഡ്രോയ്ഡ് ബീറ്റാ പ്രോഗ്രാമുള്ള ഫോണുകളിൽ അപ്ഗ്രേഡ് ചെയ്യാം. നബിസ്കോയുടെ ഓറിയോ സ്നാക് നിർമാതാക്കളായ നബിസ്കോയുടെ ഓറിയോ ചോക്ലേറ്റ് ബിസ്കറ്റിന്റെ…
Read Moreകൊപ്രവില ഉയരും, സ്വർണത്തിനു തിളക്കം
വിപണി വിശേഷം /കെ.ബി. ഉദയഭാനു ചിങ്ങം അടുത്തതോടെ നാളികേര കർഷകർ വൻ ആവേശത്തിൽ, ഓണവേളയിൽ കൊപ്രയ്ക്ക് ഉയർന്ന വില പ്രതീക്ഷിക്കാം. ലാറ്റക്സിന്റെ ലഭ്യത ഉയർന്നു, ഓണാവശ്യങ്ങൾ മുൻനിർത്തി കർഷകർ ഷീറ്റ് വിൽപ്പനയ്ക്ക് ഇറക്കാനുള്ള ഒരുക്കത്തിൽ. അര ലക്ഷത്തിലേക്ക് കുരുമുളക് തിരിച്ചെത്തി. വിവാഹസീസണ് പടിവാതിൽക്കൽ എത്തിയതോടെ സ്വർണത്തിന്റെ തിളക്കം വർധിച്ചു. നാളികേരം ചിങ്ങം അടുത്തതോടെ നാളികേര ഉത്പാദകരും വിപണിയും വൻ പ്രതീക്ഷയിലാണ്. ഓണ വിൽപ്പന മുന്നിൽക്കണ്ട് മില്ലുകാർ കൊപ്ര സംഭരിക്കാൻ ഉത്സാഹിച്ചത് ഉത്പന്ന വില ഉയർത്തി. ദക്ഷിണേന്ത്യൻ വിപണികളിൽ കൊപ്രയുടെ ലഭ്യത കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് കുറഞ്ഞത് മില്ലുകാരെ സമ്മർദത്തിലാക്കി. ഓണവേളയിലെ വെളിച്ചെണ്ണ വിൽപ്പന മുൻനിർത്തി മില്ലുകാർ വൻ വിലയ്ക്കും കൊപ്ര എടുത്തു. കോഴിക്കോട് കൊപ്ര വില ക്വിന്റലിന് 10,500 രൂപ വരെ കയറി. കൊച്ചിയിൽ കൊപ്ര 9640-10,150 രൂപയിലാണ്. കഴിഞ്ഞ ഓഗസ്റ്റിൽ കൊപ്രവില 5870-5900 രൂപ മാത്രമായിരുന്നു.…
Read Moreജീവനക്കാർക്കൊപ്പം പിഎഫ് അക്കൗണ്ട് പുതിയ സ്ഥാപനത്തിലേക്ക്
ന്യൂഡൽഹി: എംപ്ലോയ്മെന്റ് പ്രൊവിഡന്റ് ഫണ്ടിൽ (ഇപിഎഫ്ഒ) അംഗങ്ങളായവർ സ്ഥാപനം മാറുന്പോൾ അക്കൗണ്ട് നിർത്തുന്ന രീതിയിൽ മാറ്റം വരുത്തും. ജീവനക്കാർ മാറുന്പോൾ പ്രത്യേകം അപേക്ഷയുടെ ആവശ്യമില്ലാതെതന്നെ പിഎഫ് അക്കൗണ്ട് പുതിയ സ്ഥാപനത്തിലേക്കു മാറും. ഇതു സംബന്ധിച്ച നടപടികൾ സെപ്റ്റംബർ മുതൽ നിലവിൽ വരുമെന്ന് ചീഫ് പിഎഫ് കമ്മീഷണർ വി.പി. ജോയി പറ ഞ്ഞു. പുതിയ പരിഷ്കാരം അനുസരിച്ച് രാജ്യത്തുള്ള ഏതു തൊഴിൽ സ്ഥാപനത്തിലേക്കും ജീവനക്കാർ മാറിയാൽ അപേക്ഷ നൽകാതെതന്നെ മൂന്നു ദിവസത്തിനകം പിഎഫ് അക്കൗണ്ടും മാറുമെന്നാണ് വി.പി. ജോയി പറഞ്ഞത്. സ്ഥാപനം മാറുന്പോൾ പിഎഫ് അക്കൗണ്ടും പുതിയ സ്ഥാപനത്തിലേക്ക് പ്രത്യേക അപേക്ഷയില്ലാതെ മാറണമെന്നത് ജീവനക്കാർ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. നിലവിൽ ഒരാൾ മറ്റൊരു സ്ഥാപനത്തിലേക്കു മാറുന്പോൾ പിഎഫ് അക്കൗണ്ട് പഴയ സ്ഥാപനത്തിന്റെ വിലാസത്തിലാണ് നിലനിന്നിരുന്നത്. പുതിയ സ്ഥാപനത്തിലേക്കു പിഎഫ് അക്കൗണ്ട് മാറ്റുന്നതിനു പ്രത്യേക അപേക്ഷ നൽകി സങ്കീർണമായ നടപടികൾ…
Read Moreകൊച്ചി കപ്പൽശാല ഓഹരികൾ ഇന്നു ലിസ്റ്റ് ചെയ്യും
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല കപ്പൽശാലയായ കൊച്ചി കപ്പൽശാലയുടെ ഓഹരികൾ ഇന്നു സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും. വില്പനയ്ക്കുവച്ച ഓഹരികളേക്കാൾ 76.11 മടങ്ങ് അപേക്ഷകർ ഉണ്ടായ സാഹചര്യത്തിൽ അപേക്ഷകൾക്ക് ആനുപാതികമായ തരത്തിലാണു ഓഹരികളുടെ അലോട്ട്മെന്റ് നടത്തിയത്. അലോട്ട്മെന്റ് നടപടികൾ ഇന്നലെ പൂർത്തിയാക്കി. ഈ ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ഇന്നു മുതൽ സാധാരണ നിലയിലുള്ള വ്യാപാരത്തിനു ലഭിക്കും. ഈ മാസം ഒന്നു മുതൽ മൂന്നുവരെയായിരുന്നു കപ്പൽശാലയുടെ 10 രൂപ മുഖവിലയുള്ള 3,39,84,000 ഓഹരികൾ വില്പനയ്ക്കുവച്ചിരുന്നത്. ഉയർന്ന വിലനിലവാരമായ 432 രൂപയ്ക്കാണ് വിൽപന നടത്തിയത്. ചെറുകിടക്കാർക്കും കപ്പൽശാല ജീവനക്കാർക്കും ഇളവ് നൽകിയിരുന്നു.
Read More