ഓഹരി അവലോകനം / സോണിയ ഭാനു വിദേശനാണ്യപ്രവാഹത്തിൽ ജ്വലിക്കുകയാണ് ഇന്ത്യൻ ഓഹരി സൂചികകളെങ്കിലും ലാഭമെടുപ്പിന് അവസരം കാത്തിരിക്കുകയാണ് ഒരു വിഭാഗം ഓപ്പറേറ്റർമാർ. അതേസമയം, ബോംബെ സെൻസെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള വെന്പലിലാണ്. വർഷത്തിന്റെ ആദ്യ മൂന്നു മാസക്കാലയളവിൽ പ്രമുഖ സൂചികകൾ ഏകദേശം പന്ത്രണ്ട് ശതമാനം ഉയർന്നു. ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ തിളക്കം അനുദിനം വർധിച്ചതോടെ പതിനേഴു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരം രൂപ ദർശിച്ചു. വിദേശഫണ്ടുകൾ ഇന്ത്യൻ ഓഹരിയിലും കടപ്പത്രത്തിലുമുള്ള വിശ്വാസം ഇരട്ടിപ്പിച്ചത് ഡോളർ പ്രവാഹം ശക്തമാക്കി. രൂപയുടെ വിനിമയനിരക്ക് കനത്തത് ബ്ലൂ ചിപ്പ് ഓഹരികൾക്കു തിളക്കം പകർന്നു. ഡോളറിനു മുന്നിൽ രൂപ 1975നു ശേഷമുള്ള ഏറ്റവും മികച്ച ത്രൈമാസ പ്രകടനം കാഴ്ചവച്ച ആവേശത്തിലാണ്. ജനുവരി- മാർച്ച് കാലയളവിൽ രൂപ 4.8 ശതമാനം മികവ് കാണിച്ചു. പോയ വാരം ഡോളറിനു മുന്നിൽ രൂപ 65.40ൽനിന്ന് 64.70ലേക്കു…
Read MoreCategory: Business
രാജ്യത്ത് ഇനി ബിഎസ് നാല് ഗ്രേഡിലുള്ള ഇന്ധനം
ന്യൂഡൽഹി: ബിഎസ് നാല് ഗ്രേഡിലുള്ള ഇന്ധനം രാജ്യവ്യാപകമായി കേന്ദ്ര പെട്രോളിയം -പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്തു. വീഡിയോ കോൺഫറൻസ് വഴി 12 ടൗണുകളിൽ ഒരേ സമയത്തായിരുന്നു ഉദ്ഘാടനം. രാജ്യത്തെ 125 കോടിയിലധികം വരുന്ന ജനങ്ങൾക്ക് മലിനീകരണം കുറഞ്ഞ ഇന്ധനങ്ങളുടെ പുതിയ യുഗം സൃഷ്ടിക്കുകയാണ് പുതിയ നീക്കത്തിലൂടെ സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2020 ഏപ്രിൽ ഒന്നിന് ബിസ് ആറ് ഗ്രേഡിലുള്ള ഇന്ധനം പുറത്തിറക്കാനുള്ള ശ്രമങ്ങൾ തുടങ്ങണമെന്ന് അദ്ദേഹം എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടു. ഇന്ധനങ്ങൾ അപ്ഗ്രേഡ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ 1991 മുതലാണ് രാജ്യം ആരംഭിച്ചത്. ഇപ്പോൾ ബിഎസ് നാലിലേക്കു മാറാനായി വലിയ നിക്ഷേപങ്ങൾതന്നെ കമ്പനികൾ നടത്തിക്കഴിഞ്ഞു. 2010നു ശേഷം ഇതുവരെ എണ്ണക്കമ്പനികൾ 28,000 കോടി രൂപ ചെലവഴിച്ചു. 2010നു മുന്പ് 35,000 കോടി രൂപയും കൂടുതൽ ശുദ്ധീകരിച്ച ഇന്ധനങ്ങൾ പുറത്തിറക്കാൻ കമ്പനികൾ ചെലവഴിച്ചിരുന്നുവെന്ന് പെട്രോളിയം സെക്രട്ടറി കെ.ഡി.…
Read Moreവേഗമുള്ള നെറ്റ്വർക്ക്: ജിയോ – എയർടെൽ പോരു മുറുകുന്നു
ന്യൂഡൽഹി: വേഗമുള്ള നെറ്റ്വർക്ക് എയർടെലിനാണെന്നു പറഞ്ഞുള്ള പരസ്യം പിൻവലിക്കണമെന്നാവശ്യപ്പെട്ട് റിലയൻസ് ജിയോ ഇൻഫോകോം പരസ്യ റെഗുലേറ്ററായ അഡ്വർടൈസിംഗ് സ്റ്റാൻഡാർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യയെ (എസിഎസ്ഐ) സമീപിച്ചു. ബ്രോഡ്ബാൻസ് സ്പീഡ് ടെസ്റ്ററായ ഊക്ലയുടെ റിപ്പോർട്ടനുസരിച്ച് ഇപ്പോൾ രാജ്യത്ത് വ്യാപകമായി പ്രചരിപ്പിക്കുന്ന പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ജിയോയുടെ വാദം. ഇതേത്തുടർന്ന് പരസ്യം പിൻവലിക്കാൻ ഭാരതി എയർടെലിനോട് എസിഎസ്ഐ ആവശ്യപ്പെട്ടു. ഈ മാസം 11നു മുന്പ് പരസ്യം പിൻവലിക്കുകയോ പരിഷ്കരിക്കുകയോ ചെയ്യണമെന്നാണു നിർദേശം. നേരത്തെ എയർടെലിന്റെ പക്കൽനിന്ന് പണം വാങ്ങിയാണ് ഊക്ല സ്പീഡ് ടെസ്റ്റ് നടത്തിയതെന്ന് ജിയോ ആരോപിച്ചിരുന്നു. പണം നല്കിയാൽ ഏറ്റവും വേഗമുള്ള നെറ്റ്വർക്ക് എന്ന റിപ്പോർട്ട് നല്കാമെന്നു പറഞ്ഞ് ഊക്ല തങ്ങളെയും സമീപിച്ചിരുന്നതായി ജിയോ പറയുന്നുണ്ട്.
Read More61 ലക്ഷം പേർക്കുകൂടി ഇപിഎഫ്ഒ അംഗത്വം
ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലെ (ഇപിഎഫ്) പെൻഷൻകാർക്ക് ഇഎസ്ഐ (എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ്) കോർപറേഷന്റെ ചികിത്സാസഹായം ലഭ്യമാക്കും. ഇതിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ ഇപിഎഫ്ഒ കേന്ദ്രട്രസ്റ്റിമാരുടെ യോഗം തീരുമാനിച്ചു. എട്ടുകോടിയോളം അംഗങ്ങളാണ് ഇപിഎഫ്ഒയിൽ ഉള്ളത്. അസംഘടിത മേഖലയിലെ 61 ലക്ഷത്തിലേറെപ്പേരെക്കൂടി പിഎഫ് ആനുകൂല്യങ്ങൾക്ക് അർഹരാക്കാനുള്ള ശിപാർശ ട്രസ്റ്റിമാർ അംഗീകരിച്ചു. ആംഗൻവാടികളിലെ ആയമാരും സഹായികളുമടക്കം 24 ലക്ഷം പേരും സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ജോലിക്കാരായ 25.5 ലക്ഷം പേരും പത്തു ലക്ഷം ആശാ വർക്കർമാരുമാണ് പിഎഫ് പരിധിയിലാകുക. ഇവർ അടയ്ക്കേണ്ട വിഹിതം ശന്പളത്തിന്റെ പത്തു ശതമാനമാക്കി കുറയ്ക്കാൻ ട്രസ്റ്റിമാർ ശിപാർശ ചെയ്തു. സാധാരണ തൊഴിലാളികൾ 12 ശതമാനമാണ് അടയ്ക്കേണ്ടത്.ഇവരുടെ വിഹിതംകൂടി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ അടയ്ക്കണമെന്നു യോഗത്തിൽ തൊഴിലാളി പ്രതിനിധികൾ ആവശ്യപ്പെട്ടു.ഇവരെ പിഎഫിൽ ഉൾപ്പെടുത്താൻ കേന്ദ്രഗവൺമെന്റ് പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. പിഎഫ് വിഹിതം പിരിക്കുന്നതിനും ജീവനക്കാർക്കു പണം നൽകുന്നതിനും സ്വകാര്യബാങ്കുകളെക്കൂടി ഉൾപ്പെടുത്താൻ…
Read Moreസ്നാപ്ഡീലിനെയും ഫ്ളിപ്കാർട്ടിനെയും ലയിപ്പിക്കാൻ സോഫ്റ്റ്ബാങ്ക്
മുംബൈ: പ്രമുഖ ഓൺലൈൻ വ്യാപാര കന്പനികളായ സ്നാപ്ഡീലിനെയും ഫ്ളിപ്കാർട്ടിനെയും തമ്മിൽ ലയിപ്പിക്കാൻ പ്രമുഖ ജപ്പാൻ കന്പനിയായ സോഫ്റ്റ് ബാങ്കിന്റെ ശ്രമം. ഫ്ളിപ്കാർട്ട്, ആമസോൺ എന്നീ കന്പനികൾ ഓൺലൈൻ വ്യാപാര മേഖ ല കൈയടക്കിയതോടെ സ്നാപ് ഡീലിനുണ്ടായ തകർച്ച കണക്കിലെടുത്താണ് പ്രധാന നിക്ഷേപകരായ സോഫ്റ്റ് ബാങ്ക് ഈ പദ്ധതി അവതരിപ്പിച്ചത്. 1.5 ബില്ല്യൺ ഡോളർ നിക്ഷേപിച്ച് ഈ കൂട്ടായ്മയുടെ പ്രൈമറി, സെക്കൻഡറി ഒാഹരികളുടെ 15 ശതമാനം സ്വന്തമാക്കാനും സോഫ്റ്റ് ബാങ്ക് സന്നധത അറിയിച്ചു. ഒരു ബില്ല്യൺ ഡോളർ വിലയുള്ള ഓഹരി ഫ്ളിപ്കാർട്ടിന്റെ നിക്ഷേപകരായ ടൈഗർ ഗ്ലോബൽ എന്ന കന്പനിക്കും വിൽക്കും. സ്നാപ് ഡീലിന്റെ 30 ശതമാനം ഓഹരികൾ ഇപ്പോൾ സോഫ്റ്റ്ബാങ്കിനാണ്. 6.5 ബില്ല്യൺ ഡോളാറായിരുന്നു 2006ൽ ഇതിന്റെ മൂല്യം.
Read Moreഡോളറിനു ക്ഷീണം; ട്രംപിന്റെ വാഗ്ദാനങ്ങളെപ്പറ്റി ശുഭപ്രതീക്ഷയില്ല
മുംബൈ/ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഗ്ദാനം ചെയ്ത കാര്യങ്ങൾ നടക്കാനിടയില്ലെന്ന ധാരണ കന്പോളങ്ങളെ ഉലച്ചു. ഡോളർ താണു, സ്വർണം കയറി. ഇന്ത്യൻ ഓഹരികളും താണു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സെൻസെക്സ് 187.96 പോയിന്റ് താണ് 29233.14-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 62.8 പോയിന്റ് താണ് 9045.2 -ൽ അവസാനിച്ചു. 9050 നു താഴേക്ക് നിഫ്റ്റി വീണതുമൂലം ഇനിയും വീഴ്ച പ്രതീക്ഷിക്കാമെന്നു പ്രവചിക്കുന്നവർ ഉണ്ട്. ഇന്ത്യൻ രൂപ ഡോളറിനുമേൽ നല്ല നേട്ടമുണ്ടാക്കി. ഒന്നര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് രൂപ. രൂപ കയറുന്നത് ഐടി കന്പനികൾക്കു ക്ഷീണമായി. വിപ്രോ, എച്ച്സിഎൽ തുടങ്ങിയവയുടെ വില താണു. ഡോളർ ഇന്നലെ 39 പൈസ താണ് 65.04 രൂപയായി. സെബിയുടെ ശിക്ഷയും വ്യാപാരവിലക്കും ലഭിച്ച റിലയൻസ് ഇൻഡസ്ട്രീസിനു മൂന്നു ശതമാനം കണ്ട് വിലയിടിഞ്ഞു. കന്പനിക്ക് 1300 കോടി രൂപ വരുന്ന പിഴയും…
Read Moreതായ് നീക്കത്തിൽ ആശങ്കയോടെ ആഗോള റബർ വിപണി
വിപണി വിശേഷം / കെ.ബി. ഉദയഭാനു തായ്ലൻഡ് വീണ്ടും വാളോങ്ങി, ആഗോള റബർവിപണി ആശങ്കയുടെ മുൾമുനയിൽ. കരുതൽ ശേഖരത്തിലെ റബർ ലേലത്തിൽനിന്ന് തായ്ലൻഡ് പിന്മാറില്ല. വിയറ്റ്നാം കുരുമുളകിന് ഏർപ്പെടുത്തിയ ഇറക്കുമതി നിരോധനം ഇന്ത്യ പിൻവലിച്ചു. സോയ, നിലക്കടല ഉത്പാദനം ഉയർന്നതിനിടെ സൂര്യകാന്തി ഇറക്കുമതി ഡ്യൂട്ടി വെട്ടിക്കുറച്ചു, കൊപ്രക്ഷാമം വെളിച്ചെണ്ണവിപണി ചൂടുപിടിപ്പിച്ചു. പവൻ വീണ്ടും തിളങ്ങി. റബർ രാജ്യാന്തര റബർ മാർക്കറ്റ് മികവിനു ശ്രമം നടത്തവേ തായ്ലൻഡിന്റെ നീക്കങ്ങൾ വീണ്ടും തിരിച്ചടിയാവും. കരുതൽ ശേഖരത്തിലെ റബർ ലേലത്തിനിറക്കുമെന്നും ഇറക്കില്ലെന്നും വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ച അവർ ഉത്പാദക രാജ്യങ്ങളെ നക്ഷത്രമെണ്ണിക്കുകയാണ്. അടുത്ത ദിവസം 13,000 ടണ് റബർ ലേലത്തിനിറക്കുമെന്ന് അവർ വ്യക്തമാക്കി. മേയ് അവസാനത്തിനു മുന്പായി 1.07 ലക്ഷം ടണ് റബർ കരുതൽ ശേഖരത്തിൽനിന്ന് ഒഴിവാക്കാനുള്ള തയാറെടുപ്പിലാണവർ. ടയർ കന്പനികൾക്ക് അനുകൂലമായ റിപ്പോർട്ടുകൾ ബാങ്കോക്കിൽനിന്ന് പുറത്തുവന്നത് ടോക്കോമിലും സീക്കോമിലും ഷാങ്ഹായിലും…
Read Moreഇന്റർനെറ്റ് ഉപയോഗിക്കാത്തവർക്ക് ഡാറ്റയുമായി ബിഎസ്എൻഎൽ
ന്യൂഡൽഹി: പൊതുമേഖലാ ടെലികോം സേവനദാതാവായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) പുതിയ ഓഫറുമായി രംഗത്ത്. സ്മാർട്ട്ഫോൺ ഉണ്ടായിട്ടും ഇതുവരെ ഇന്റർനെറ്റ് ഉപയോഗിക്കാത്ത വരിക്കാർക്ക് ഒരു ജിബി സൗജന്യ ഡാറ്റയാണ് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്. ഡിജിറ്റൽ ഇന്ത്യക്കൊപ്പം വരിക്കാരുടെ എണ്ണം വർധിപ്പിക്കുകയാണ് പുതിയ തീരുമാനത്തിലൂടെ ബിഎസ്എൻഎലിന്റെ ലക്ഷ്യം. നേരത്തേ ബിഎസ്എൻഎൽ ആവിഷ്കരിച്ച 339 രൂപയ്ക്ക് 28 ദിവസം കാലാവധിയിൽ പ്രതിദിനം രണ്ടു ജിബി ഡാറ്റ മേഖലയിലെ ഏറ്റവും മികച്ച ഓഫറാണ്.
Read Moreഐസ്ക്രീം പരസ്യം: അമുലിനെ കോടതി കയറ്റി എച്ച്യുഎൽ
മുംബൈ: വേനൽ കടുക്കുന്നു; മാർക്കറ്റുകളിൽ ഐസ്ക്രീമുകൾക്കു പ്രിയമേറുന്നു. എന്നാൽ, ഹിന്ദുസ്ഥാൻ യുണിലിവറും (എച്ച്യുഎൽ) വാഡിലാൽ ഗ്രൂപ്പും അമുലിനെതിരേ കോടതിയെ സമീപിച്ചിരിക്കുകയാണ്. അമുൽ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരസ്യം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും തങ്ങളെ ബാധിക്കുന്നതുമാണെന്നാണ് ഇരു കമ്പനികളും ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന പരാതിയിൽ പറയുന്നത്. ഉപഭോക്താക്കൾ ശരിയായ ഐസ്ക്രീമുകളെയും ഫ്രോസൺ ഡെസേർട്ടുകളെയും തിരിച്ചറിയാൽ പഠിക്കണം. അമുൽ മാത്രമാണ് ഒറിജിനൽ പശുവിൻപാൽ ഉപയോഗിച്ച് ഐസ്ക്രീം നിർമിക്കുന്നത്. മറ്റു കമ്പനികളുടെ ഫ്രോസൺ ഡെസേർട്ടുകളിൽ വെജിറ്റബിൾ ഓയിലാണ് ഉപയോഗിക്കുന്നതെന്നും അമുലിന്റെ പരസ്യത്തിൽ പറയുന്നു. കമ്പനികളുടെ പേര് പരസ്യത്തിൽ എടുത്തുപറയുന്നില്ലെങ്കിലും തങ്ങളുടെ ബിസിനസിനെ ഇതു പ്രതികൂലമായി ബാധിക്കുന്നുവെന്ന് എച്ച്യുഎൽ പരാതിയിൽ ആരോപിക്കുന്നു. പരസ്യം പിൻവലിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
Read Moreഇടത്തരക്കാർക്കു പുതിയ ഭവനവായ്പാ സബ്സിഡി
ന്യൂഡൽഹി: ആറുലക്ഷം മുതൽ 18 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്കു ഭവനവായ്പയ്ക്കു നാലു ശതമാനം വരെ സബ്സിഡി നല്കുന്ന സ്കീമിനു ജനുവരി ഒന്നു മുതൽ പ്രാബല്യം. ക്രെഡിറ്റ് ലിങ്ക്ഡ് ഇന്ററസ്റ്റ് സബ്സിഡി സ്കീം (സിഎൽഎസ്എസ്) എന്നു പേരിട്ടിട്ടുള്ള ഈ പദ്ധതിയുടെ വിശദ രൂപരേഖ കഴിഞ്ഞദിവസം പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പ്രഖ്യാപിച്ച ഈ പദ്ധതിയിൽ 45 ഹൗസിംഗ് ഫിനാൻസ് കന്പനികളും 15 ഷെഡ്യൂൾഡ് ബാങ്കുകളും പങ്കാളികളായി. കൂടുതൽ സ്ഥാപനങ്ങൾ താമസിയാതെ പങ്കാളികളാകും. പ്രതിമാസ ഗഡുവിൽ രണ്ടായിരത്തിൽ പരം രൂപ കുറവ് വരുന്നതാണു സ്കീം. ഒരാൾക്കു ശരാശരി 2.3 ലക്ഷം രൂപയുടെ സബ്സിഡി കിട്ടും. പ്രധാൻമന്ത്രി ആവാസ് യോജനയുടെ ഭാഗമാണിത്. ആർക്കൊക്കെ വാർഷികവരുമാനം ആറുലക്ഷം രൂപയ്ക്കും 18 ലക്ഷം രൂപയ്ക്കും ഇടയിലുള്ളവർ. ആറുലക്ഷത്തിനു താഴെയുള്ളവർക്കു വേറേ സ്കീം ഉണ്ട്. വ്യവസ്ഥകൾ 12 ലക്ഷം രൂപവരെ വരുമാനമുള്ളവർക്കു 90 ചതുരശ്ര…
Read More