ഭർത്താവിനെ വഴിതെറ്റിക്കുന്ന സുഹൃത്തിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് 3 കോടിക്ക്;  മുൻകൂർ ജാമ്യശ്രമവുമായി ബാങ്ക് ജീവനക്കാരി

പരിയാരം: ഭർത്താവിന്‍റെ സുഹൃത്തായ കരാറുകാരനെ അപകടപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ ക്വട്ടേഷൻ നൽകിയ ബാങ്ക് ജീവനക്കാരി മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി. തലശേരി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഇവർക്കായി പോലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇവർ മുൻകൂർ ജാമ്യത്തിന് ശ്രമം ആരംഭിച്ചത്. മുൻ ജാമ്യാപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ കേസിന്‍റെ റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടേക്കുമെന്നതിനാൽ ഇവരെ പോലീസിന് പെട്ടെന്ന് അറസ്റ്റ് ചെയ്യനാകില്ല. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ക്വട്ടേഷൻ സംഘത്തിലെ നാലു പ്രതികളെയും കസ്റ്റഡിയിൽ കിട്ടാൻ പരിയാരം പോലീസ് ഇന്നലെ അപേക്ഷ നൽകി. പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് അന്വേഷണ ചുമതലയുള്ള എസ്ഐ. കെ.വി.സതീശൻ അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയത്. അപേക്ഷ കോടതി ഇന്ന്പരിഗണിക്കും. നെരുവമ്പ്രംചെങ്ങത്തടത്തെ തച്ചൻ ഹൗസിൽ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേൻ ഹൗസിൽ അഭിലാഷ് (29), ശ്രീസ്ഥ…

Read More

കണ്ടൽ നട്ട് കായൽ കാക്കാൻ മൽസ്യതൊഴിലാളി ഒ. രാജൻ; കവ്വായിക്കായലോരത്ത് ഒരു കിലോമീറ്റർ നീളത്തിലാണ് കണ്ടൽ നട്ടു പിടിപ്പിച്ചത്

തൃക്കരിപ്പൂർ: കായലിന് ശ്വാസവായു നൽകുന്നവയായി കരുതപ്പെടുന്ന കണ്ടലുകൾ നട്ടു സംരക്ഷിക്കുന്നതിൽ ഇടയിലെക്കാട്ടിലെ മൽസ്യതൊഴിലാളി ഒ. രാജന്‍റെ പ്രവർത്തി വേറിട്ടതാണ്. കവ്വായിക്കായലോരത്ത് ഒരു കിലോമീറ്റർ നീളത്തിലാണ് കണ്ടൽ വിത്തുകൾ മുളപ്പിച്ച് നട്ട് പിടിപ്പിച്ചത്. ഈ ആഴ്ചയോടെ 1000 കണ്ടലുകൾ നട്ട് പരിപാലിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. കവ്വായിക്കായലിനോട് ചേർന്നുള്ള ഇടയിലെക്കാട് തുരുത്തിന് കാവലായി കണ്ടലുകൾ വെച്ചുപിടിപ്പിച്ച് മാതൃക പകരുകയാണ് അമ്പത്തിയാറുകാരനായ മൽസ്യബന്ധന തൊഴിലാളി. ഇടയിലെക്കാട് തെക്കെ മുനമ്പിന് വടക്കുകിഴക്ക് ഭാഗത്തായി ഒരു കിലോമീറ്റർ നീളത്തിലാണ് കായലോരത്ത് കണ്ടൽ വിത്തുകൾ നട്ടുമുളപ്പിച്ചത്. ഈ വർഷം ജൂൺ അഞ്ചിന്‍റെ പരിസ്ഥിതി ദിനത്തിലാണ് കണ്ടൽവൽക്കരണത്തിന് തുടക്കമിട്ടത്. നട്ടവിത്തുകൾ ഓളങ്ങളിൽപ്പെട്ട് ഒഴുകിപ്പോകാതിരിക്കാൻ ഓലമടൽ കൊണ്ട് സംരക്ഷണ കവചവുമൊരുക്കി. മത്സ്യ ബന്ധനത്തിനായി തോണിയിൽ പോകും വഴി ദിവസവും ഇവയെ പരിപാലിച്ചു വരുന്നുമുണ്ട്. മൽസ്യങ്ങൾ ഉൾപ്പെടെയുള്ള കായൽ ജീവികൾക്ക് പ്രജനത്തിനും ആവാസ വ്യവസ്ഥിതിക്കും കണ്ടൽ കാടുകൾ അത്യന്താപേഷിതമാണ്. കവ്വായി കായലിന്‍റെ…

Read More

പെരുമ്പിള്ളിയിൽ വീട്ടിൽകയറി യുവാവിനെ വെട്ടിക്കൊന്നവരിലെ നാലാമനേയും പൊക്കി പോലീസ്

ആമ്പല്ലൂർ: മുളന്തുരുത്തി പെരുമ്പിള്ളിയിൽ യുവാവിനെ വീട്ടിൽ കയറി അക്രമിച്ച് കൊലപ്പെടുത്തിയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. നടമ വില്ലേജ് ഈരയിൽ പാപ്പിയുടെ മകൻ ഇ.പി. ഹരീഷ് (30) ആണ് ഇന്നലെ അറസ്റ്റിലായത്. കൊലക്കേസിലെ പ്രതികൾക്കൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്തതിനാണ് ഹരീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുളന്തുരുത്തി പെരുമ്പിള്ളിയിൽ ഈച്ചിരവേലിൽ മത്തായിയുടെ മകൻ ജോജി മത്തായി (24)ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ രണ്ടു ബൈക്കുകളിലായെത്തിയ അക്രമി സംഘമാണ് ആക്രമണം നടത്തിയത്‌. സംഘത്തിൽപ്പെട്ട നോർത്ത് പറവൂർ, മന്നം, തട്ടകത്ത്, താണിപ്പാടം വീട്ടിൽ മിഥുൻ(25), മണകുന്നം വില്ലേജ് ഉദയംപേരൂർ പണ്ടാരപ്പാട്ടത്തിൽ ശരത്(27), മുളന്തുരുത്തി കോലഞ്ചേരികടവ് ഭാഗത്ത് എടപ്പാറമാറ്റം വീട്ടിൽ അതുൽ സുധാകരൻ (23) എന്നിവർ അറസ്റ്റിലായിരുന്നു. ആക്രമണം നടത്തിയ സംഘത്തിൽ ഉൾപ്പെടാതിരുന്ന ഹരീഷ് പോലീസ് നിരീക്ഷണത്തിലായിരുന്നു. പ്രതികളെപ്പറ്റി ആശുപത്രിയിലേക്കുള്ള വഴിമധ്യേ ജോജി സൂചന നൽകിയിരുന്നു. സംഘത്തിലുണ്ടായിരുന്ന എരൂർ പാമ്പാടിത്താഴം വിഷ്ണു (27) ഒളിവിലാണ്.

Read More

വാടകയ്‌ക്കെടുത്ത കാറിലെ നൂതന സാങ്കേതികോപകരണങ്ങള്‍ കവര്‍ച്ചാസംഘത്തിന് കൊടുത്തത് എട്ടിന്‍റെ പണി! കാസര്‍ഗോഡ് നടന്ന സംഭവം ഇങ്ങനെ…

ഷൈബിന്‍ ജോസഫ് കാസര്‍ഗോഡ്: വാടകയ്‌ക്കെടുത്ത കാറിലെ നൂതന സാങ്കേതികോപകരണങ്ങള്‍ കവര്‍ച്ചാസംഘത്തിന് കൊടുത്തത് എട്ടിന്‍റെ പണി. ഹൊസങ്കടി രാജധാനി ജ്വല്ലറിയില്‍നിന്ന് വാച്ച്മാനെ കെട്ടിയിട്ട് 15 കിലോഗ്രാം വെള്ളി ആഭരണങ്ങളും 4.5 ലക്ഷം രൂപയുമടക്കം 16 ലക്ഷം രൂപയുടെ മോഷണം നടത്തിയ പ്രതികളെയാണ് തിരിച്ചറിഞ്ഞത്. കര്‍ണാടകയിലെ കുപ്രസിദ്ധ മോഷ്ടാവ് ബണ്ട്വാള്‍ സ്വദേശി മുഹമ്മദ് ഗൗസും സംഘവുമാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ച കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവരുടെ കാര്‍ ഉള്ളാള്‍ പോലീസ് തൊക്കോട് വച്ച് തടഞ്ഞുനിര്‍ത്തിയപ്പോള്‍ ഏഴംഗ കവര്‍ച്ചാസംഘം പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന നാലു പോലീസുകാരെ ആക്രമിച്ച് കാറുപേക്ഷിച്ച് കൈയില്‍ കിട്ടിയ ബാഗുമെടുത്ത് കടന്നുകളയുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍നിന്ന് ഒന്നരലക്ഷം രൂപയും ഏഴര കിലോഗ്രാം വെള്ളിയാഭരണങ്ങളും കണ്ടെടുത്തു. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് മുഹമ്മദ് ഗൗസും സുഹൃത്ത് ഇബ്രാഹിമും കര്‍ണാടക സൂറത്കലിലെ റൂബി കാര്‍ റെന്‍റല്‍ എന്ന സ്ഥാപനത്തില്‍ കാര്‍ വാടകയ്ക്കെടുക്കാനെത്തുന്നത്. ചിക്കമംഗളൂരുവിന് സമീപത്തെ…

Read More

ഭാര്യയ്ക്ക് കോവിഡ് പോസിറ്റീവായതറിയാതെ പശുവിന് പുല്ലരിയാന്‍പോയി; രോഗിയായ ഭര്‍ത്താവിന് പോലീസ് 2,000 രൂപ പിഴ ചുമത്തി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

അട്ടേങ്ങാനം: പഞ്ചായത്തിലെ പരിശോധനാക്യാമ്പില്‍ പങ്കെടുത്ത ഭാര്യയ്ക്ക് കോവിഡ് പോസിറ്റീവായതറിയാതെ പശുവിന് പുല്ലരിയാന്‍പോയ ഭര്‍ത്താവിന് പോലീസ് 2,000 രൂപ പിഴ ചുമത്തി. അട്ടേങ്ങാനം പാറക്കല്ലിലെ കൂലിത്തൊഴിലാളിയായ നാരായണനാണ് നിയമത്തിന്‍റെ കാര്‍ക്കശ്യം അനുഭവിക്കേണ്ടിവന്നത്. ആറുമാസംമുമ്പ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന നാരായണന്‍ കൂലിവേലയ്ക്ക് പോകാനാവാത്ത അവസ്ഥയിലാണ്. ഭാര്യ ശൈലജ തൊഴിലുറപ്പ് ജോലിക്ക് പോയിട്ടും വീട്ടില്‍ വളര്‍ത്തുന്ന പശുവിന്‍റെ പാല് വിറ്റും കിട്ടുന്ന വരുമാനമാണ് ആകെയുള്ളത്. പശുവിന് പുല്ലരിയാനും ഇരുവരും പോകാറുണ്ടായിരുന്നു. മില്‍മയിലും മറ്റും പാല് കൊണ്ടുകൊടുക്കാന്‍ ശൈലജയാണ് പോയിരുന്നത്. ഇങ്ങനെ പോയി മടങ്ങുന്നതിനിടെയാണ് കുഞ്ഞികൊച്ചിയില്‍ നടന്ന പരിശോധനാക്യാമ്പില്‍ പങ്കെടുത്തത്. ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം വരുന്നതിനുമുമ്പ് പുറത്തൊന്നും പോകരുതെന്ന് പറഞ്ഞതിനാല്‍ അടുത്ത ദിവസം പുല്ലരിയാന്‍ നാരായണനാണ് പോയത്. തിരിച്ചുവരുമ്പോഴേക്കും ശൈലജയ്ക്ക് കോവിഡ് പോസിറ്റീവാണെന്ന വിവരം ലഭിച്ചിരുന്നു. നാരായണന്‍ പുറത്തുപോയിരിക്കുകയാണെന്ന് അറിഞ്ഞതോടെ ആരോഗ്യവിഭാഗത്തിലെ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നുവെന്ന് പറയുന്നു. തുടര്‍ന്ന് അമ്പലത്തറ പോലീസ് വീട്ടിലെത്തിയാണ്…

Read More

വളപട്ടണം സഹകരണ ബാങ്കിലെ 6.11 കോടിയുടെ തട്ടിപ്പ്! ആദ്യ കുറ്റപത്രത്തിലെ വിധി 30 ന്

പി. ജയകൃഷ്ണന്‍ കണ്ണൂര്‍: വായ്പകളില്‍ കൃത്രിമം കാണിച്ചും സാമ്പത്തിക തിരിമറി നടത്തിയും വളപട്ടണം സര്‍വീസ് സഹകരണ ബാങ്കിന് 6,11, 70,000 രൂപ നഷ്ടം വരുത്തിയ കേസിലെ ആദ്യ കുറ്റപത്രത്തിൽ തലശേരി വിജിലൻസ് കോടതി ഈ മാസം 30 ന് വിധി പറയും. കണ്ണൂർ ഡിവൈഎസ്പിമാരായിരുന്ന ജെ. സന്തോഷ്, പി.പി. സദാനന്ദൻ എന്നിവർ അന്വേഷിക്കുകയും പിന്നീട് വന്ന ഡിവൈഎസ്പി മൊയ്തീന്‍കുട്ടി കുറ്റപത്രം സമർപ്പിക്കുകയും ചെയ്ത കേസിന്‍റെ വിധിക്കായി കേരളം കാതോർക്കുകയാണ്. തൃശൂരിലെ കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് അടക്കം സജീവ ചർച്ചയാകുന്നതിനിടെയാണ് മുസ്‌ലിം ലീഗിന്‍റെ നിയന്ത്രണത്തിലായിരുന്ന വളപട്ടണം സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച വിധി പുറത്തുവരാനിരിക്കുന്നത്. നിലവിൽ 26 കുറ്റാരോപിതര്‍ ഉള്‍പ്പെട്ട വളപട്ടണം സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അഞ്ചുപേര്‍ക്കെതിരേയാണ് ആദ്യ കുറ്റപത്രം. ബാങ്ക് മന്ന ശാഖ മാനേജര്‍ ഇന്‍ ചാര്‍ജായിരുന്ന താളിക്കാവ് സ്വദേശി കെ.പി. മുഹമ്മദ് ജസീല്‍…

Read More

വാഹന ഓൾട്ടറേഷൻ മാഫിയയിലെ കണ്ണികളാണോ? തലശേരിയിലെ ബിടെക് വിദ്യാർഥിയുടെ മരണം; അന്വേഷണത്തിന് മോട്ടോർ വാഹന വകുപ്പും

സ്വന്തം ലേഖകൻ തലശേരി: പെരുന്നാൾ തലേന്ന് ആഘോഷ തിമിർപ്പിൽ ആഢംബര കാറിൽ യുവാക്കൾ നടുറോഡിൽ നടത്തിയ അഭ്യാസ പ്രകടനത്തിൽ ബിടെക് വിദ്യാർഥിയായ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ്‌ലാഹ് ഫറാസ് (19) മരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും അന്വേഷണമാരംഭിച്ചു. ഫറാസിന്‍റെ ജീവൻ കവർന്ന പെജേറോ കാർ ഓൾട്ടറേഷൻ ചെയ്തതാണെന്ന് കണ്ടെത്തി. കാറിന്‍റെ ടയറുകൾ ബോഡിക്ക് പുറത്തേക്ക് തള്ളിയ നിലയിലാണുള്ളത്. അപകടം ഉണ്ടാക്കിയ പെജേറോ കാറും അതുമായി ബന്ധപ്പെട്ടവരും വാഹന ഓൾട്ടറേഷൻ മാഫിയയിലെ കണ്ണികളാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. ലഹരിക്കടിമപ്പെട്ട് ഓൾട്ടറേഷൻ ചെയ്ത ആഢംബര വാഹനങ്ങളിൽ ഡ്രിഫ്റ്റും ബേൺ ഔട്ടും ഉൾപ്പെടെ അഭ്യാസ പ്രകടനങ്ങൾ ഹരമാക്കി മാറ്റിയ മാഫിയ സംഘം കേരളത്തിൽ സജീവമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സംഘത്തിനെതിരെ കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്ന രാജീവ് പുത്തലത്തിന്‍റെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് കർശന നടപടികൾ സ്വീകരിക്കുകയും…

Read More

സർക്കാർ ധനസഹായമുണ്ട്; എന്നാൽ, പലർക്കും ഇതെക്കുറിച്ച് അറിയില്ല! കോവിഡ് കാലത്ത് കണ്ണൂർ ജില്ലയിൽ പാന്പുകടിയേറ്റ് മരിച്ചത് 19 പേർ

സ്വന്തം ലേഖകൻ കണ്ണൂർ: മഴക്കാലത്ത് കൂടുതൽ പേർക്ക് പാന്പുകടിയേൽക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. കോവിഡ് കാലത്ത് കണ്ണൂർ ജില്ലയിൽ 19 പേർ പാന്പുകടിയേറ്റ് മരിച്ചതായാണ് വനംവകുപ്പിന്‍റെ ഔദ്യോഗിക കണക്ക്. നഗര-ഗ്രാമ പ്രദേശങ്ങൾ വ്യത്യാസമില്ലാതെയാണ് മരണം. 2020-21 ജൂൺ വരെ 317 പേർക്ക് പാന്പു കടിയേറ്റിട്ടുണ്ട്. അണലിയുടെ കടിയേറ്റാണ് ഭൂരിപക്ഷം പേരും മരിച്ചത്. കോവിഡ് കാലമായതിനാൽ പാന്പുകടിയേറ്റവരെ യഥാസമയം ആശുപത്രിയിൽ എത്തിക്കാൻ പ്രയാസം അനുഭവിക്കുന്നതായി പറയുന്നു. വീടിനു പുറത്തിറങ്ങുന്പോഴും ജനലുകളും വാതിലുകളും തുറക്കുന്പോഴും കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്പോഴും അല്പം ജാഗ്രതകൂടി പുലർത്തിയാൽ വലിയൊരു വിപത്ത് ഒഴിവാക്കാനാകും. മാത്രമല്ല, ജനാലയോട് തൊട്ടുരുമ്മി വിറക്, തൂന്പ തുടങ്ങിയവ വയ്ക്കുന്നത് ഒഴിവാക്കിയും അനാവശ്യമായി വാതിലുകളും ജനലുകളും തുറന്നിടാതെയും പുല്ല് ചെത്തുന്പോഴും കാട് വെട്ടുന്പോഴും വലിയ ഷൂസ് ധരിച്ചും പാന്പുകടിയിൽനിന്ന് സുരക്ഷിതമാകാം. പാന്പുകടിയേറ്റ് മരിച്ചവരുടെ ആശ്രിതർക്കും ആശുപത്രിയിൽ കഴിയുന്നവർക്കും സർക്കാർ ധനസഹായമുണ്ട്. എന്നാൽ, പലർക്കും ഇതെക്കുറിച്ച്…

Read More

പണത്തിന്‍റെ കളിയിൽ എല്ലാവരും മറിയുന്നു; ഷറാറയുടെ ലൈംഗിക ക്ഷമതാ പരിശോധന അട്ടിമറിക്കാൻ നീക്കം

  തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന തലശേരി ഗുഡ്ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ (68) ന്‍റെ രണ്ടാമത്തെ ലൈംഗിക ക്ഷമത പരിശോധനയും അട്ടിമറിക്കാൻ നീക്കം. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടക്കേണ്ട പരിശോധന പരിയാരത്ത് നടത്താനാണ് ഡിഎംഒ ഓഫീസ് കേന്ദ്രീകരിച്ച് ആസൂത്രിത നീക്കം നടന്നതെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. കോടതി ഉത്തരവിനെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ രൂപീകരിച്ച മെഡിക്കൽ ബോർഡിനെ മറികടന്നു കൊണ്ട് പരിയാരത്ത് പുതിയ ബോർഡ് രൂപീകരിക്കാനുള്ള ശ്രമമാണ് ഡിഎംഒ ഓഫീസ് കേന്ദ്രീകരിച്ച് നടന്നതെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിട്ടുള്ളത്. ഷറാറ റിമാൻഡിൽ കഴിയുന്ന ജയിലിലെ ചിലരുടെ ഒത്താശയും ഈ നീക്കത്തിന് പിന്നിലുണ്ടെന്നും സൂചനയുണ്ട്. കോടതിയുടെ നിർദേശ പ്രകാരം ജില്ലാ ആശുപത്രിയിൽ രൂപീകരിച്ച മെഡിക്കൽ ബോഡ് ഇന്നലെ രാവിലെ പത്തിന് ഷറാറ ഷറഫുവിനെ…

Read More

ആഡംബര കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം; കവർന്നത് ബിടെക് വിദ്യാർഥിയുടെ ജീവൻ; അപകടം നടന്നയുടൻ വാഹനത്തിന്‍റെ നമ്പർപ്ലേറ്റ് അഴിച്ചു മാറ്റി, ചിത്രങ്ങൾ രാഷ്‌ട്രദീപികയ്ക്ക്

തലശേരി:പെരുന്നാൾ തലേന്ന് ആഘോഷ തിമിർപ്പിൽ ആഢംബര കാറിൽ യുവാക്കൾ നടുറോഡിൽ നടത്തിയ പ്രകടനത്തിൽ പൊലിഞ്ഞത് പഠനാവശ്യത്തിന് ലാപ്ടോപ്പ് എടുക്കാനെത്തിയബിടെക് വിദ്യാർഥിയുടെ ജീവൻ. അപകടം നടന്നയുടൻ കാറിന്‍റെ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റി രക്ഷപ്പെടാനും പ്രതികളുടെ ശ്രമം. അപകട നടന്ന ഉടനെയുള്ള കാറിന്‍റെ നമ്പർ പ്ലേറ്റ് ഉള്ള ചിത്രവും നമ്പർ പ്ലേറ്റ് ഇല്ലാത്ത ചിത്രവും രാഷ്‌ട്രദീപികയ്ക്ക് ലഭിച്ചു. ചൊവ്വാഴ്ച്ച രാത്രി ജൂബിലി റോഡിൽ പെജറോ കാറ് ഇരുചക്ര വാഹനത്തിലിടിച്ച് ഇരുചക്ര വാഹന യാത്രക്കാരനായ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ്‌ലാഹ് ഫറാസ് (19) മരിച്ച സംഭവത്തിലാണ് സംഭവത്തിന് തൊട്ട് മുമ്പ് യുവാക്കൾ കാറുമായി നഗരത്തിൽ കാട്ടി കൂട്ടിയ പരാക്രമങ്ങൾ പുറത്ത് വന്നിട്ടുള്ളത്. ആഢംബര വാഹനങ്ങളിൽ യുവാക്കൾ നടത്തുന്ന ഡ്രിഫ്റ്റ്, ബേൺ ഔട്ട് എന്നീ പ്രകടനങ്ങളാണ് ഫറാസിന്‍റെ ജീവനെടുക്കാൻ ഇടയാക്കിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടം നടക്കുന്നതിന് തൊട്ടു മുമ്പ് ചിറക്കരയിലും…

Read More