പയ്യന്നൂര്‍: തെളിവുകള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ട ചെറുപുഴയിലെ മറിയക്കുട്ടി വധത്തിന് പിന്നിലെ പ്രതികളെ കണ്ടെത്താന്‍ സിബിഐ നടത്തുന്ന അന്വേഷണം ഊര്‍ജിതം. കൊലപാതകത്തിന് പിന്നിലുണ്ടായിരുന്നതായി സംശയിക്കുന്ന സ്ത്രീയെ കണ്ടെത്താന്‍ രക്തസാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ദിവസങ്ങള്‍ക്കകമാണ് നോട്ടീസ് നല്‍കലും രക്തസാമ്പിള്‍ ശേഖരണവും നടത്തി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. മറിയക്കുട്ടിവധം സംബന്ധിച്ച് ലോക്കല്‍ പോലീസിന്റെ കേസന്വേഷണ റിപ്പോര്‍ട്ടുകള്‍ അവഗണിച്ച രീതിയിലായിരുന്നു ഇതുവരെയുള്ള അന്വേഷണമെങ്കിലും ലോക്കല്‍ പോലീസിന്റെ അന്വേഷണത്തിലെ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ സിബിഐ അന്വേഷണമെന്ന പ്രത്യേകതയുണ്ട്. ഗൂഡാലോചന നടത്തിയവര്‍ക്ക് മറിയക്കുട്ടിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യമായിരുന്നുവെന്നും ഇതിനായി കൊലപാതക ദൗത്യമേല്പ്പിച്ചവര് പോലുമറിയാതെയാണ് കൊലനടത്തുന്നതിനിടയില്‍ ആഭരണമോഷണം നടന്നതെന്നും പോലീസ് ബലമായി സംശയിച്ചിരുന്നു. അന്നത്തെ കേസന്വേഷണ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി സുബൈര്‍ കൊലപാതകത്തിന് പിന്നിലെ സ്ത്രീസാന്നിധ്യം കണ്ടെത്താനായി വിവിധയിടങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ചിരുന്നതുമാണ്. പ്രതിയെന്ന് സംശയിച്ച ആളെ ചോദ്യം ചെയ്യലിനും തെളിവുകളുടെ പരിശോധനയ്ക്കുമിടയില് കണ്ടെത്തിയ ഫോണില്‍നിന്നും സിം കാര്‍ഡ് മാറ്റിയിട്ട്…
Read MoreCategory: Kannur
ചതിക്കുഴികളൊരുക്കി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം! മാധ്യമപ്രവര്ത്തകന് കഴിഞ്ഞയാഴ്ച തപാല്‍ വഴി മുംബൈ മേല്‍വിലാസത്തില്‍ ഒരു കവര്‍ ലഭിച്ചു; തുറന്നു നോക്കിയപ്പോള്‍…
കാസര്‍ഗോഡ്: പണം തട്ടാന്‍ പുതുവഴികളുമായി ഓണ്‍ലൈന്‍ തട്ടിപ്പു സംഘങ്ങള്‍ സജീവമാകുന്നു. മാധ്യമപ്രവര്‍ത്തകനായ ദേലംപാടി അഡൂര്‍ സ്വദേശി പുരുഷോത്തമന് കഴിഞ്ഞയാഴ്ച തപാല്‍ വഴി മുംബൈ മേല്‍വിലാസത്തില്‍ ഒരു കവര്‍ ലഭിച്ചു. തുറന്നു നോക്കിയപ്പോള്‍ അതിനുള്ളില്‍ ഒരു സ്ക്രാച്ച് ആന്‍ഡ് വിന് കാര്‍ഡ്. ഓണ്‍ലൈന്‍ സ്റ്റോറായ നാപ്റ്റോളിന്റെ 12-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് സമ്മാന കൂപ്പണ്‍ അയയ്ക്കുന്നതെന്ന് ഇതോടൊപ്പമുള്ള കത്തില്‍ പറയുന്നു. കാര്‍ഡ് ഉരച്ചു നോക്കിയപ്പോള്‍ ലഭിച്ചത് ഒന്നാം സമ്മാനമായ 14.8 ലക്ഷം രൂപ വിലപിടിപ്പുള്ള കിയ സെല്‍റ്റോസ് കാര്‍. കത്തിലുള്ള നമ്പറില്‍ വിളിച്ചപ്പോള്‍ കാര്‍ വിലയുടെ ഒരു ശതമാനം തുകയായ 25,600 രൂപ മുന്‍കൂറായി അടയ്ക്കാന്‍ ആവശ്യപ്പെട്ടു. അടുത്തദിവസം കഴിഞ്ഞ് മറുപടി പറയാമെന്ന് പുരുഷോത്തമന് പറഞ്ഞു. ഒരു വര്‍ഷം മുമ്പ് നാപ്റ്റോളില്‍നിന്ന് ഒരു വാട്ടര്‍ ടാങ്ക് ക്ലീനര്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയതായും എന്നാല്‍ സമ്മാനമടിച്ചതായി തുടക്കത്തില്‍ വിശ്വസിച്ചിരുന്നെന്നും പുരുഷോത്തമന് പറഞ്ഞു.…
Read Moreരാഘവന്റെ ജാഗ്രത കോവിഡിന്റെ കണക്കിൽ; ഇങ്ങനെ എഴുതി സൂക്ഷിക്കുന്നതിന്റെ കാരണം ചെറുതല്ല…
സ്വന്തം ലേഖകൻകൂത്തുപറമ്പ്: കോവിഡ് മഹാമാരിക്കിടയിലും ജാഗ്രത കൈവിടാതെ കോവിഡിന്റെ ദിനം പ്രതിയുള്ള കണക്കെടുത്ത് സൂക്ഷിക്കുകയാണ് കൂത്തുപറമ്പിലെ ഒരു അഭിഭാഷകൻ. കായലോട് പറമ്പായിയിലെ അഡ്വ.ഇ. രാഘവനാണ് കോവിഡ് ബാധിതരുടേയും മരണപ്പെട്ടവരുടെയുമൊക്കെ ജില്ലയിലേയും സംസ്ഥാന അടിസ്ഥാനത്തിലുള്ളതുമായ കൃത്യമായ കണക്ക് എഴുതി സൂക്ഷിക്കുന്നത്. കോവിഡ് രോഗ വ്യാപനം ആരംഭിച്ചപ്പോൾ വെറുമൊരു കൗതുകത്തിന് ആരംഭിച്ച ഈ ജോലി കോവിഡ് വ്യാപനം കൂടിയതോടെ അൽപം ഗൗരവത്തിലായി എന്നു മാത്രം. 2020 ജനുവരി 30 ന് സംസ്ഥാനത്ത് ആദ്യമായി തൃശൂരിൽ കോവിഡ് റിപ്പോർട്ട് ചെയ്ത കാര്യം കുറിച്ചു വെച്ചായിരുന്നു തുടക്കം. കോവിഡ് വ്യാപനം വർധിച്ചു വന്നതോടെ 2020 മാർച്ച് ഏഴു മുതലാണ് ദിനം പ്രതിയുള്ള കൃത്യമായ കണക്ക് സൂക്ഷിക്കാൻ തുടങ്ങിയത്. ആദ്യം പത്രത്തിൽ വരുന്ന കണക്കായിരുന്നു ഇദ്ദേഹത്തിന്റെ ആശ്രയം. പിന്നീട് വൈകുന്നേരങ്ങളിലെ പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി നൽകുന്ന ഔദ്യോഗിക കണക്ക് പ്രകാരം ഇദേഹം വിവരങ്ങൾ ശേഖരിച്ചു…
Read Moreചെവി മുറിഞ്ഞ് തൂങ്ങിയ നിലയിൽ, ശരീരമാകെ മാരകമായ മുറിവ്; മോഷണശ്രമം ചെറുത്തപ്പോ ൾ ഉണ്ടായതെന്ന് വീട്ടമ്മ; പറയുന്നത് നുണയെന്ന് പോലീസ്
ഇരിട്ടി: ആറളം പയോറ ഏച്ചില്ലത്ത വീട്ടമ്മയെ വീട്ടിനുള്ളില്‍ വെട്ടേറ്റും മര്‍ദനമേറ്റ പരിക്കുകളോടെയും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. അക്രമി ആരെന്ന കാര്യത്തിൽ വെട്ടേറ്റ വീട്ടമ്മയ്ക്ക് അറിയാമെന്ന നിഗമനത്തിലാണ് പോലീസ്. ഏച്ചിലത്തെ കുന്നുമ്മല്‍ രാധയ്ക്കാണ് (58) പരിക്കേറ്റത്. ഇവരെ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഞായറാഴ്ച്ച രാത്രി ഒൻപതോടെയായിരുന്നു സംഭവമെന്ന് കരുതുന്നു. ചെവി വെട്ടേറ്റ് മുറിഞ്ഞ് തൂങ്ങിയ നിലയിലും താടിയെല്ലിന് ഇരുഭാഗത്തും ക്ഷതമേറ്റ് പൊട്ടലും ഉണ്ടായി. ട കാലിന് ആഴത്തിലുള്ള മുറിവേറ്റ നിലയിലുമാണ്. പരിക്കേറ്റ രാധയുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടി എത്തുകയായിരുന്നു. ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നത്. ഒപ്പം താമസിക്കുന്ന സഹോദരി കണ്ണൂരില്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു. രാധയുടെ ഏക മകള്‍ ഭര്‍തൃവീട്ടിലുമാണ് താമസം. വെട്ടേറ്റ നിലയിലും മര്ദനമേറ്റനിലയിലുമാണ് പരിക്കുകള്‍ എങ്കിലും വീണ് പരിക്കേറ്റതാണെന്നാണ് രാധ സമീപ വാസികളോട് പറഞ്ഞിരിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആറളം പോലീസിനോട് മോഷ്ടാവാണ്…
Read Moreപോലീസ് പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ റോഡിൽ ഉപേക്ഷിച്ച നിലയിൽ; താക്കോലുമായി ഉടമ മുങ്ങിയതിന് പിന്നിലെ കാരണം ഇതാണ്…
മയ്യിൽ: പോലീസ് പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ ഒടുവിൽ ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം കമ്പിലിലായിരുന്നു സംഭവം. കണ്ണൂർ ഭാഗത്തുനിന്ന് എത്തിയ മാരുതി സ്വിഫ്റ്റ് കാർ പൊടിക്കുണ്ടിൽ വച്ച് പരിശോധനയ്ക്കിടെ പോലീസ് നിർത്താനാവശ്യപ്പെട്ടെങ്കിലും അമിതവേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. പുതിയതെരു വഴി കമ്പിലിൽ എത്തിയ കാർ ഇതിനിടെ അഞ്ചോളം വാഹനങ്ങളിൽ ഇടിച്ചതായും പറയുന്നു. കമ്പിലിൽ മയ്യിൽ പോലീസ് പരിശോധന നടത്തുന്നത് കണ്ട ഡ്രൈവർ കാർ ഇവിടെ റോഡ് മധ്യത്തിൽ ഉപേക്ഷിച്ച് താക്കോലും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഏറെ നേരം ഗതാഗതക്കുരുക്കുണ്ടാക്കിയ കാർ ഒടുവിൽ മയ്യിൽ പോലീസ് കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.കാഞ്ഞങ്ങാട് രജിസ്ട്രേഷനുള്ള കാറിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Read Moreചതവിന് സമാനമായ പാടുകളും രക്തം കട്ടപിടിച്ച നിലയും; ജാർഖണ്ഡ് സ്വദേശിനിയുടെ ദുരൂഹ മരണം; ഒന്നിച്ചു കഴിയുന്ന സിക്കന്തറെ പൊക്കി പോലീസ്
പേരാവൂർ: ആര്യപറമ്പിൽ ജാർഖണ്ഡ് സ്വദേശിനി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ പേരാവൂർ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ജാർഖണ്ഡ് ഗുംല ജില്ലയിലെ ഗാഗ്ര സ്വദേശി പരേതനായ ലക്ഷ്മൺ ബറൈകിന്റെ മകൾ മംമ്ത കുമാരിയെയാണ്(20) ആര്യപ്പറമ്പ് സെന്റ് മേരീസ് എസ്റ്റേറ്റിലെ താമസ്ഥലത്ത് ഇന്നലെ വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ദേഹത്ത് ചതവിന് സമാനമായ പാടുകളും രക്തം കട്ടപിടിച്ച നിലയിലും കണ്ടതോടെയാണ് പോലീസിന് കൊലപാതമാകാം എന്ന സംശയം ഉണ്ടായത്. കൊലപാതകമാണെന്ന സംശയത്തിൽ രണ്ട് ജാർഖണ്ഡ് സ്വദേശികളെ പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .മംമ്തയുടെ മരണവുമായി ബന്ധപ്പെട്ട് ഒന്നിച്ചു കഴിയുന്ന സിക്കന്തറെന്ന യുവാവിനെയും സിക്കന്തറിന്റെ കൂടെ ജോലി ചെയ്യുന്ന മറ്റൊരാളെയുമാണ് പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തത്.
Read Moreചെറുപുഴയിലെ മറിയക്കുട്ടിവധം; പിന്നിൽ സ്ത്രീയോ…? വൈകി കിട്ടിയ ഫോറൻസിക് ഫലത്തിൽ പിടിച്ച് സിബിഐ അന്വേഷണം വീണ്ടും
പയ്യന്നൂര്‍: ചെറുപുഴയിലെ മറിയക്കുട്ടി വധത്തിന് പിന്നിലുള്ള പ്രതികളിലേക്കെത്തുന്ന വിധത്തിലുള്ള തെളിവുകളൊന്നും കണ്ടെത്താനാകാതെ വന്നതിനെ തുടര്‍ന്ന് കേസന്വേഷണം അവസാനിപ്പിക്കാനുള്ള അനുമതിക്കായി കോടതിയെ സമീപിച്ച സിബിഐ വീണ്ടും അന്വേഷണം പുനഃരാരംഭിച്ചു. ഇപ്പോള്‍ സ്ത്രീകളുടെ ഡിഎന്‍എ പരിശോധന നടത്തിവരികയാണ് സിബിഐ സംഘം.ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണങ്ങള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം രംഗത്തെത്തിയ സിബിഐക്കും രണ്ടരവര്‍ഷം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനാവാതെ വന്നതിനെ തുടര്‍ന്ന് കോടതിയില്‍ അതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സിബിഐയുടെ കേസന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള അനുമതിയും തേടിയിരുന്നു.എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രറ്റ് (സിജെഎം) കോടതിയില്‍ സിബിഐ സമര്‍പ്പിച്ച ക്ലോസ് റിപ്പോര്‍ട്ടെന്ന് വിശേഷിപ്പിക്കാവുന്ന ഫൈനല്‍ റിപ്പോര്‍ട്ടും കേസന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള അനുമതിയും കോടതി നിരാകരിച്ചതിനെ തുടര്‍ന്നാണ് വീണ്ടും അന്വേഷണം പുനഃരാരംഭിച്ചിരിക്കുന്നതെന്നാണ് വിവരം. വൈകി കിട്ടിയ ഫോറന്‍സിക്ക് പരിശോധന ഫലത്തില്‍ പുരോഗതിയുണ്ടാവുകയും ഒരു സ്ത്രീയെ സംശയിക്കേണ്ട സാഹചര്യമുണ്ടായതിനാലാണ് ഡിഎന്‍എ പരിശോധന നടത്തേണ്ടി വന്നതെന്നാണ് സിബിഐ വൃത്തങ്ങളില്‍നിന്നും ലഭിക്കുന്ന…
Read Moreഷറാറയുടെ ലൈംഗിക ക്ഷമത പരിശോധനക്ക് ഇനി മെഡിക്കൽ ബോർഡ്; വ്യാപാര പ്രമുഖന് ജയിലിലും സ്വാധീനം; ഓപ്പൺ കോർട്ടിൽ പൊട്ടിത്തെറിച്ച് കോടതി
സ്വന്തം ലേഖകൻ തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ ലൈംഗിക ക്ഷമത ഉൾപ്പെടെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി ഉത്തരവിട്ടു. വ്യാപാര പ്രമുഖൻ ഷറാറ ഗ്രൂപ്പ് ഉടമ തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ (68) നെ പരിശോധിക്കാനാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുല ഉത്തരവിട്ടത്. ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കോടതി ഇതു സംബന്ധിച്ച ഉത്തരവ് നൽകിയത്. ഇതിനിടയിൽ മെഡിക്കൽ പരിശോധനക്ക് തയാറാണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഭാഗം സമർപ്പിച്ച ഹർജി കോടതി 19 ലേക്ക് മാറ്റി. ഹർജിയോടൊപ്പം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയുടെ അഫിഡ്വിറ്റ് ശ്രദ്ധയിൽപെട്ട കോടതി ഓപ്പൺ കോർട്ടിൽ പൊട്ടിത്തെറിച്ചു. ജയിൽ സൂപ്രണ്ടിന്റെ ഒപ്പോടെയാണ് അഫിഡ്വിറ്റ് കോടതിക്ക്…
Read Moreകയർ കെട്ടിവലിക്കരുതേ… തകരാറിലായ വാഹനം കൊണ്ടുപോകുമ്പേൾ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ അറിയാം…
സ്വന്തം ലേഖികകണ്ണൂര്: തകരാറിലായ വാഹനങ്ങള്‍ അശാസ്ത്രീയമായി കെട്ടിവലിക്കുന്നത് മറ്റ് വാഹനയാത്രക്കാർക്ക് അപകടഭീഷണിയുയർത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടും നടപടിയെടുക്കാതെ അധികൃതർ. നിരവധി വാഹനങ്ങൾ കെട്ടിവലിക്കുന്ന വാഹനങ്ങളിൽ തട്ടി അപകടത്തിൽപെടുന്നത്. പതിവ് കാഴ്ചയാണ്. അധികൃതരോട് പരാതിപെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്.കഴിഞ്ഞ ദിവസം ദേശീയപാത ഏഴിലോട് വച്ച് ഇത്തരത്തില്‍ കടന്നുപോയ വാഹനങ്ങള്‍ക്കിടയില്‍പ്പെട്ട ബൈക്ക് യാത്രികന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ കഴിഞ്ഞ നവംബർ 30ന് രാത്രി മടിക്കൈ സ്വദേശിയായ യുവാവ് മരിക്കാനിടയായതും ഇത്തരം അശാസ്ത്രീയമായ കെട്ടിവലിക്കല്‍ കാരണമാണ്. ആക്രി സാധനങ്ങള്‍ കുത്തിനിറച്ച ഒരു ഗുഡ്സ് ഓട്ടോറിക്ഷ കെട്ടിവലിച്ച പ്ലാസ്റ്റിക്ക് കയറില്‍ കുടുങ്ങി തെറിച്ചു വീഴുകയായിരുന്നു. മുന്നിലുള്ള പിക്ക് അപ്പ് ജീപ്പ് കെഎസ്ടിപി റോഡ് മുറിച്ചുകടന്നു. പിറകിലുള്ള ഓട്ടോറിക്ഷ കുറുകെ കടക്കാനായി എത്തിയതേയുള്ളൂ. ഇതിനു നടുവിലുള്ള കയര്‍ ശ്രദ്ധിക്കാതെ മടിക്കൈ കണ്ടംക്കുട്ടിച്ചാലിലെ രതീഷ് ഈ റോഡിലൂടെ ബൈക്കോടിച്ചു പോയി. കയര്‍ ആദ്യം ബൈക്കിലേക്കും അത് വലിഞ്ഞപ്പോള്‍…
Read Moreസ്വർണക്കടത്ത് ക്വട്ടേഷൻ; ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ റെയ്ഡ്; നോട്ടീസ് നല്കി കസ്റ്റംസ് മടങ്ങി
കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ കേസിൽ ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി. കണ്ണൂർ തില്ലങ്കേരിയിലെ വീട്ടിലാണ് ഇന്നു രാവിലെ എട്ടോടെ കൊച്ചി കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ. വികാസിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. കരിപ്പൂർ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അർജുൻ ആയങ്കിയുമായി അടുത്ത ബന്ധമുള്ള പശ്ചാത്തലത്തിലാണ് റെയ്ഡ്. കൂടാതെ, സ്വർണക്കടത്ത് കേസിൽ ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ചോദ്യംചെയ്തിരുന്നു. ഷാഫിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡെന്നും സൂചനയുണ്ട്. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ എല്ലാ പ്രതികൾക്കും ആകാശ് തില്ലങ്കേരിയുമായി ബന്ധമുണ്ടെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. ഇന്നലെ അറസ്റ്റിലായ തെക്കെ പാനൂർ സ്വദേശി അജ്മലിനും ആകാശുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. എന്നാൽ, റെയ്ഡിന് കസ്റ്റംസ് എത്തുന്പോൾ ആകാശ് തില്ലങ്കേരി വീട്ടിൽ ഇല്ലായിരുന്നു. ആകാശിനെതിരേ സ്വർണക്കടത്ത് കേസിൽ നിലവിൽ എഫ്ഐആർ ഇല്ലായിരുന്നു. ആകാശ് തില്ലങ്കേരിക്ക് കസ്റ്റംസ്…
Read More