പയ്യന്നൂർ: വെള്ളൂരിലെ സൂപ്പർ മാർക്കറ്റിലെ കവർച്ചയിൽ 68,000 രൂപയുടെ നഷ്ടം. ഉടമ പയ്യന്നൂർ സൂര്യമുക്കിലെ പൂജ ഹൗസിൽ സുരേഷിന്റെ പരാതിയിൽ പയ്യന്നൂർ പോലീസ് അന്വേഷണമാരംഭിച്ചു. വെള്ളൂർ ആർടിഒ ഓഫീസിന് സമീപത്തെ ജെംസ് സൂപ്പർ മാർക്കറ്റിലാണ് കവർച്ച നടന്നത്. ഇന്നലെ രാവിലെ സൂപ്പർ മാർക്കറ്റ് തുറക്കാനായി എത്തിയപ്പോൾ ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കവർച്ച നടന്നതായി മനസിലായത്. ഇവിടെ സൂക്ഷിച്ചിരുന്ന 3,000രൂപയും സാംസങ്ങിന്റെ മൊബൈൽഫോണും ലാപ്ടോപ്, കന്പ്യൂട്ടർ, ചോക്ലേറ്റുകൾ, കോസ്മെറ്റിക്ക് ഉൽപ്പന്നങ്ങൾ എന്നിവയാണ് കവർച്ചചെയ്തത്. 68,000രൂപയുടെ നഷ്ടമുള്ളതായി സുരേഷ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചതിൽനിന്നും മാസ്ക് ധരിച്ച രണ്ടു യുവാക്കളാണ് കവർച്ചയ്ക്ക് പിന്നിലെന്നതിനുള്ള തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.
Read MoreCategory: Kannur
കണ്ണൂരിലെ കുരുക്കും അനധികൃത പാർക്കിംഗ്; പാർക്കിംഗിനായി സ്ഥലം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉപയോഗിക്കാതെ വാഹന ഉടമകൾ
കണ്ണൂർ: കോവിഡ് ഭീതിയിൽ പൊതുഗതാഗതത്തെ ആശ്രയിക്കാതെ ജനങ്ങൾ സ്വകാര്യ വാഹനങ്ങളിലേക്ക് തിരിഞ്ഞതോടെ നഗരത്തിൽ അനധികൃത പാർക്കിംഗ് വ്യാപകമാകുന്നു. നഗരത്തിൽ എത്തുന്നവർ തോന്നുംപടിയാണ് ഇപ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. കോർപറേഷന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർക്കിംഗിനായി സ്ഥലം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് ഉപയോഗശൂന്യമായി കിടക്കുകയാണ്. ലോക്ക്ഡൗണിനെ തുടർന്ന് ആളുകൾ ആരും ഇത് ഉപയോഗിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ ഇപ്പോൾ ആളുകൾ ദേശീയ പാതയോരങ്ങളിലും ഇടറോഡുകളിലും മറ്റുമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നുത്. ഇത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. സ്ഥലമുണ്ട്നഗരത്തിൽ എത്തുന്നവർ നേരിട്ടിരുന്ന ഒരു പ്രധാനപ്രശ്നമായിരുന്നു വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം ഇല്ലായെന്നത്. പുതിയ കോർപറേഷൻ ഭരണത്തിലെത്തിയപ്പോൾ ഇതിന് പരിഹാരമായി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പാർക്കിംഗ് സൗകര്യം ആരംഭിച്ചു. തെക്കിബസാർ അശോക മൈതാനം, താളിക്കാവ്, യോഗശാല, ആറാട്ട് റോഡ്, കവിത തിയറ്ററിന് സമീപം, പിവിഎസ് ടൂറിസ്റ്റ് ഹോമിന് സമീപം, താണ, ദിനേശ് ഓഡിറ്റോറിയത്തിന്…
Read More‘സ്ത്രീധന മോഹികളെ വിവാഹം ചെയ്യില്ലെന്ന് പറയാൻ പെൺകുട്ടികൾ ധൈര്യം കാണിക്കണം’
കണ്ണൂർ: സ്ത്രീധന മോഹികളെ വിവാഹം ചെയ്യില്ലെന്ന് പറയാൻ പെൺകുട്ടികൾ ധൈര്യം കാട്ടണമെന്നും രക്ഷിതാക്കൾ ഇതിനെ പിന്തുണയ്ക്കണമെന്നും എംജിഎം (മുസ്ലിം ഗേൾസ് ആൻഡ് വുമൺസ് മൂവ്മെന്റ്) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ആർദ്രതയും സഹാനുഭൂതിയുമുള്ള വിശാലമനസ്കരും മനഃശാസ്ത്രവും നിയമവിദഗ്ധരുമടങ്ങിയവരെ വനിത കമ്മീഷനിൽ ഉൾപ്പെടുത്താനും അധ്യക്ഷയാക്കാനും സർക്കാർ തയാറാകണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. 1961 മെയ് ഒന്നിന് നിലവിൽ വന്ന സ്ത്രീധന നിരോധന നിയമത്തിൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചാൽ മൂന്ന് കൊല്ലം വരെയും സ്ത്രീധന പീഡന മരണത്തിന് ഏഴു കൊല്ലം തടവുമാണ് ശിക്ഷ. ഇത് അപര്യാപ്തമാണ്. നിയമം ഭേദഗതി ചെയത് കടുത്ത ശിക്ഷ നടപ്പാക്കണമെന്നും സത്രീകൾക്ക് പോലീസ് സ്റ്റേഷനിൽ നിർഭയത്വവും നീതിയും ഉറപ്പുവരുത്തണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കെഎൻഎം മർകസുദ്ദഅവ ജില്ലാ സെക്രട്ടറി സി.സി. ശക്കീർ ഫാറൂഖി ഉദ്ഘാടനം ചെയ്തു. എംജിഎം ജില്ലാ പ്രസിഡന്റ് പ്രൊഫ. ഖൈറുന്നിസ ഫാറൂഖിയ്യ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി…
Read Moreറോഡ് സൂപ്പറാണ്… പക്ഷെ മഴ പെയ്യരുത് ! ഇന്റർലോക്ക് ചെയ്ത റോഡുകൾ വാഹനങ്ങൾക്ക് ഭീഷണിയാവുന്നു
കണ്ണർ: നഗരത്തിലെ ഇന്റർലോക്ക് വിരിച്ച റോഡുകൾ ഇരുചക്രവാഹനങ്ങൾക്ക് ഭീഷണിയാകുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇടറോഡുകൾ വികസനത്തിന്റെ ഭാഗമായി ഇന്റർ ലോക്ക് ചെയ്തിരുന്നു. മഴക്കാലമെത്തിയതോടെ ഇത് ഇരുചക്രവാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ദുരിതമായിരിക്കുകയാണ്.മഴപെയ്താൽ ഈ റോഡുകളിലൂടെ വാഹനങ്ങൾ ഓടിക്കുന്നത് ഏറെ പ്രയാസകരമാണ്. കണ്ണൂർ മാർക്കറ്റ്, രാജീവ് ഗാന്ധി റോഡ് തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് റോഡുകൾ ഇന്റർലോക്ക് ചെയ്തത്. വേനൽക്കാലത്ത് വളരെ സുഗമമായി വാഹനമോടിച്ചിരുന്ന റോഡ് മഴക്കാലമെത്തിയതോടെ ജനങ്ങൾക്ക് ഭീതിയുയർത്തുകയാണ്. രാജീവ് ഗാന്ധി റോഡിൽ കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ഏഴോളം വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ കൂടുതലും ഇരുചക്ര വാഹനങ്ങളാണ്. മിക്ക യാത്രക്കാർക്കും സാരമായി തന്നെ പരിക്കും പറ്റിയിട്ടുണ്ട്. കൂടാതെ വണ്ടികൾക്കും കാര്യമായ തകരാറുകളും പറ്റിയിട്ടുണ്ട്. ഇതോടെ ഇവിടങ്ങളിലെ വ്യാപാരികൾക്കും യാത്രക്കാർക്കും പരിക്കുപറ്റിയവരെ ശ്രുശ്രൂഷിക്കാനെ സമയമുള്ളു. ഒന്നരമാസം മുന്‍പാണ് രാജീവ് ഗാന്ധി റോഡിൽ ഇന്റർലോക്ക് വിരിച്ചത്. പെട്ടന്നുള്ള ബ്രേക്ക് പിടിക്കലും വെട്ടിക്കലുമാണ്…
Read Moreഇദിരിസിന് പഠിക്കാൻ പോലീസ് മാമൻമാരുടെ വക ഫോൺ; പിണറായിലെ പോലീസിന് എന്നും പത്രം വിതരണം ചെയ്യുന്ന എട്ടാംക്ലാസുകരന് ഇനി പഠനത്തിന് ബുദ്ധിമുട്ടുണ്ടാവില്ല…
കൂത്തുപറമ്പ്: ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന പിണറായി എകെജി ഗവ.ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ഇദിരിസിന് പഠനത്തിന് സ്വന്തമായി ഫോൺ ആയി. പിണറായി പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് ഇദിരിസിന് ഫോൺ വാങ്ങിച്ചു കൊടുത്തത്.ഇനി ഇദിരിസ് ആരാണെന്ന് അറിയണ്ടേ. എന്നും കാലത്ത് പത്രവുമായി പിണറായി ഗ്രാമം ചുറ്റുന്ന മിടുക്കൻ. നാല് 4 വർഷത്തോളമായി പത്രവിതരണം നടത്തുന്നു. ഉപ്പയ്ക്കും പത്ര വിതരണ ജോലിയായിരുന്നു. ഉപ്പ മരണപെട്ടപ്പോൾ സഹോദരി ഷദ ആ ജോലി ഏറ്റെടുത്തു. അങ്ങനെ ആണ് ഇദിരിസും കൂട്ടുപോയി പത്രവിതരണത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചു. സഹോദരി പത്താം ക്ലാസിൽ എത്തിയപ്പോൾ പത്ര വിതരണം നിർത്തി. പിന്നീട് ഇദിരിസ് ആ ചുമതല സ്വയം ഏറ്റെടുക്കുകയായിരുന്നു. എന്നും രാവിലെ പത്രവുമായി സ്റ്റേഷൻ കടന്നുവരുന്ന ഇദിരിസ് പോലീസുകാരുടെയൊക്കെ സ്നേഹവും പിടിച്ചുപറ്റി. പത്രം നൽകുന്നതിനിടയിൽ വിശേഷങ്ങൾ പങ്കുവെച്ച് പത്രം കൊടുക്കാനുള്ള ധൃതിയിൽ വേഗം കടന്ന് പോകും ഇദിരിസ്. അങ്ങനെയിരിക്കെയാണ്…
Read Moreഎന്തിനോവേണ്ടി ഒരു കൺട്രോൾ റൂം !വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിർമിച്ച കെട്ടിടം കാടുപിടിച്ചു നശിക്കുന്നു
കണ്ണൂര്‍: പയ്യാമ്പലത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിർമിച്ച കെട്ടിടം പോലീസ് ഉപേക്ഷിച്ചതോടെ കാടുപിടിച്ചു നശിക്കുന്നു. കണ്ണൂര്‍ നഗരത്തിലേയും പയ്യാന്പലത്തേയും ഗുണ്ടാവിളയാട്ടവും അക്രമങ്ങളും നിരീക്ഷിക്കുന്നതിന് കൂടിയാണ് ഇവിടെ കെട്ടിടം നിർമിച്ചത്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടമാണ് ഉദ്ഘാടനം ചെയ്ത് ആറ് വര്‍ഷം കഴിയുമ്പോഴേക്കും നാശത്തിന്റെ വക്കിലായത്. നഗരത്തില്‍ എആര്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് നിര്‍മിച്ച കെട്ടിടത്തിലാണ് ഇപ്പോൾ പോലീസ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. 2015 ല്‍ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് പോലീസ് കൺട്രോൾ റൂം തുറന്നത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നു. ഇവിടുത്തേക്ക് കേബിളുകള്‍ വലിച്ച് കണ്ട്രോള് റൂമുമായി ബന്ധിപ്പിക്കുന്നതിനും വന്‍ തുക ചെലവഴിച്ചിരുന്നു. എന്നാല്‍ അതെല്ലാം ഉപേക്ഷിച്ച നിലയിലാണിപ്പോൾ. പയ്യാമ്പലത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് പോലീസ് കണ്ട്രോള് റൂമിന്റെയും പോലീസിന്റെയും സാന്നിധ്യം സുരക്ഷാ ബോധമുണ്ടാക്കിയിരുന്നു. എന്നാലിന്ന് അതെല്ലാം പാടെ തകിടം മറിഞ്ഞിരിക്കുകയാണ്. ജില്ലാ…
Read Moreക്ലാവുകൾ തൂത്തു മിനുക്കിയപ്പോൾ പൊന്നിന്റെ തിളക്കം… മച്ചിന്‍പുറത്തെ പുരാവസ്തുക്കളുടെ കാഴ്ചയൊരുക്കി ഫാറൂഖ്
പയ്യന്നൂർ: കോവിഡിന്റെ വ്യാപനവും ലോക്ഡൗണും പലര്‍ക്കും യാതനകളുടെയും വീര്പ്പുമുട്ടലുകളുടെതുമാണെങ്കില് കുഞ്ഞിമംഗലം കൊയപ്പാറയിലെ വ്യാപാരി നരിക്കോടന്‍ ഫാറൂഖിന്റെ ലോക്ഡൗണ്‍ ഓര്‍മ്മകള്‍ക്ക് തിളക്കമേറെയാണ്. തറവാട്ടുവീടിന്റെ മച്ചിന്‍പുറത്ത് പൂര്‍വികര്‍ കരുതി വച്ചിരുന്ന കരവിരുതുകളുടെ മേനിയഴകുള്ള പുരാവസ്തുക്കള്‍ പുതുതലമുറയ്ക്ക് കൗതുക കാഴ്ചയാകാന് അവസരമൊരുക്കിയതിലൂടെയാണ് ഈ ലോക്ഡൗണ്‍ കാലം ഫാറൂഖ് അനുഗ്രഹകാലമാക്കി മാറ്റിയത്. കടകമ്പോളങ്ങള്‍ അടഞ്ഞപ്പോഴുള്ള വിരസതയകറ്റാന്‍ ശുചീകരണത്തിനായി മച്ചിന്‍പുറത്ത് കയറിയപ്പോഴാണ് നൂറ്റാണ്ടുകളുടെ പഴക്കത്തിന്റെ ക്ലാവുപിടിച്ച വീട്ടുപകരണങ്ങള്‍ കണ്ണില്പെട്ടത്. പണ്ടുകാലത്തെ പ്രൗഢിയുടെ പ്രതീകങ്ങളായി നിലകൊണ്ടിരുന്ന നിലവിളക്ക്, തൂക്കുവിളക്ക്, പിച്ചള പാത്രങ്ങള്‍, കോളാമ്പി, അപ്പച്ചട്ടി, അളവുപാത്രങ്ങള്‍ എന്നിവയായിരുന്നു തട്ടിന്പുറത്തുണ്ടായിരുന്നത്. ഫാറൂഖിന്റെ പൂര്‍വികരുടെ സമ്പാദ്യങ്ങളായ ഇവയിലെ കരവിരുതുകള്‍ കണ്ടപ്പോള്‍ വീണ്ടും മച്ചിന്‍പുറത്ത് പൊടിപിടിച്ച് കിടക്കേണ്ടതല്ല ഇവയെന്ന തോന്നലിലാണ് താഴെയിറക്കിയത്. അതിലൊരു തൂക്കുവിളക്ക് തേച്ചുമിനുക്കിയെടുത്തപ്പോഴുണ്ടായ പഴമയുടെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കമാണ് എല്ലാ വസ്തുക്കളും പോളിഷ് ചെയ്തെടുക്കാനുള്ള പ്രേരണയുണ്ടായത്. ചിലത് അറ്റകുറ്റപ്പണികള്‍ ചെയ്തു മനോഹരമാക്കി. ഇങ്ങിനെയാണ് സ്വന്തം കടയെ പ്രദര്‍ശന വേദിയാക്കിയതും…
Read Moreഡിഎൻഎ പരിശോധനാ ഫലം വന്നു; ഊരത്തൂർ പറമ്പിലെ മൃതദേഹാവശിഷ്ടങ്ങൾ കാണാതായ യുവാവിന്റേത്; പ്രതി ഇപ്പോഴും ഒളിവിൽതന്നെ
ശ്രീകണ്ഠപുരം: മൂന്ന് വർഷം മുമ്പ് ഊരത്തൂർ പറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ കാണാതായ യുവാവിന്റേതെന്ന് ഡിഎൻഎ പരിശോധനാ ഫലം. ഊരത്തൂരിൽ വാടകയ്ക്ക് താമസിക്കുകയും പിന്നീട് കാണാതാവുകയും ചെയ്ത ആസാം സ്വദേശി സെയ്ദാലി (20) യുടെ മൃതദേഹ അവശിഷ്ടങ്ങളാണെന്നാണ് തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ വ്യക്തമായത്. 2018 ഫെബ്രുവരി 24 നാണ് ഊരത്തൂർ പിഎച്ച്സിക്ക് സമീപം ഊരത്തൂർ-കല്യാട് റോഡരികിൽ നിന്ന് 50 മീറ്റർ അകലെ മൈലപ്രവൻ ഗംഗാധരന്റെ വീടിന് സമീപത്തെ പറമ്പിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്. ആദ്യം തലയോട്ടിയും പിന്നീട് കീഴ്ത്താടിയെല്ലുകളും പല്ലുകളും ലഭിച്ചു. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ ലഭിച്ച ബനിയനിലും ലുങ്കിയിലും രക്തക്കറയുള്ളതായി പരിശോധന നടത്തിയ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നിന്നുള്ള ഫോറൻസിക് റിപ്പോർട്ട് കൂടി ലഭിച്ചതോടെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. മൃതദേഹാവഷിഷ്ടങ്ങൾ കണ്ടെത്തി മൂന്ന് വർഷം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താൻ അന്വേഷണ…
Read Moreശത്രുക്കളില്ലാത്ത അബ്ദുള്ളക്കുട്ടിയെ കൊല്ലാൻ ശ്രമിച്ചതാര്? ഇരിട്ടിയിലെ വ്യാപാരിയെയും കുടുംബത്തെയുംകൊല്ലാൻ ശ്രമിച്ച സംഭവം: അന്വേഷണം അവസാനിപ്പിച്ചു
ഇരിട്ടി: ഇരിട്ടി ടൗണിലെ വ്യാപാരിയെയും കുടുംബത്തെയും രണ്ട് വര്‍ഷം മുമ്പ് ഷോക്കടിപ്പിച്ച് കൊലപെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. 2017 ഫെബ്രുവരി ആറിന് പുലര്‍ച്ചെയാണ് പയഞ്ചേരിയിലെ അബ്ദുള്ളക്കുട്ടിയെയും കുടുംബത്തെയും ഷോക്കടിപ്പിച്ച് കൊലപെടുത്താന്‍ ശ്രമിച്ചത്. രാവിലെ വീടിന്റെ ഗ്രില്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ അബ്ദുള്ളക്കുട്ടിയുടെ ഭാര്യക്ക് ഷോക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിനടുത്ത വൈദ്യുതി ലൈനില്‍ നിന്നും നേരിട്ട് സര്‍വീസ് വയര്‍ ഉപയോഗിച്ച് ഗ്രില്ലിലെ ഇരുമ്പ് കമ്പിയിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. നാടിനെ ഞെട്ടിച്ച സംഭവത്തില്‍ കാര്യമായ അന്വേഷണം നടന്നില്ലന്ന് മാത്രമല്ല, പിന്നീട് അണ്‍ഡിറ്റക്ടഡ് എന്ന പേരില്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി അന്വേഷണം അവസാനിച്ചു. വീടിന്റെ ഗ്രില്ലില്‍ ഘടിപ്പിച്ച സര്‍വീസ് വയര്‍ സംഭവത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍മാണത്തിലിരിക്കുന്ന സമീപത്തെ വീട്ടിലെ മോട്ടര്‍ കണക്ഷനില്‍നിന്ന് മുറിച്ച് മാറ്റിയതാണെന്ന് വീടിന്റെ ഉടമ പോലീസിന് മൊഴി…
Read Moreകള്ളക്കടത്തുകാര്‍ക്ക് ലൈക്ക് അടിക്കുന്നവര്‍ തിരുത്തണമെന്ന് ഡിവൈഎഫ്ഐ
കണ്ണൂർ: കള്ളക്കടത്തുകാർക്ക് ലൈക് അടിക്കുന്നവർ തിരുത്തണമെന്ന് ഡിവൈഎഫ്ഐ. ഇത്തരക്കാർക്ക് സ്നേഹാശംസകൾ നൽകുന്നവർ തിരുത്തണം. ഫാൻസ് ക്ലബ്ബുകൾ സ്വയം പിരിഞ്ഞു പോകണമെന്നും ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജര്‍ ഫേസ്ബുക്കിൽ കുറിച്ചു. സ്വർണക്കടത്തിലെ പ്രതികൾക്ക് പാർട്ടി അംഗങ്ങളുമായി ബന്ധമുണ്ടെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം പാര്‍ട്ടിയൊ, ആര് ? പ്രിയ സഖാക്കളെ കൊലപ്പെടുത്തിയ കൊലയാളികളുമായി ചേര്‍ന്ന് ക്വട്ടേഷനും,സ്വര്‍ണ്ണക്കടത്തും നടത്തി പണം സമ്പാദിക്കുന്നവരൊ ? കള്ളക്കടത്തുകാര്‍ക്ക് എന്ത് പാര്‍ട്ടി, ഏത് നിറമുള്ള പ്രൊഫയില്‍ വെച്ചാലും അവര്‍ക്ക് ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്. സോഷ്യല്‍ മീഡിയയുടെ അതിപ്രസര കാലത്ത് പൊതുബോധത്തെ കൃത്രിമമായി സൃഷ്ടിക്കുവാന്‍ എളുപ്പമാണ്. ഇവിടെ നമ്മള് കാണുന്നതും അത്തരം രീതി തന്നെയാണ്. ചുവന്ന പ്രൊഫയില്‍ വെച്ച് ആവേശം വിതറുന്ന തലക്കെട്ടില്‍ തരാതരം ഫോട്ടോകള്‍ പോസ്റ്റ് ചെയ്താല്‍ ചില ശുദ്ധാത്മാക്കളെ ആവേശക്കൊടുമുടിയില്‍…
Read More