സൃഹൃത്തിനെ അക്രമിക്കാൻ ബാങ്ക് ജീവനക്കാരിയുടെ ക്വട്ടേഷൻ; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പോലീസ്

  പരിയാരം: ബന്ധുവായ കരാറുകാരനെ ആക്രമിക്കാൻ ബാങ്ക് ജീവനക്കാരി ക്വട്ടേഷൻ നൽകിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങും.ക്വട്ടേഷൻ നൽകിയ ബാങ്ക് ജീവനക്കാരി ഒളിവിലാണ്. ഇവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും പരിഗണിക്കുന്നത് 12 ലേക്ക് കോടതി മാറ്റിവച്ചു. തലശേരി ജില്ലാ സെഷൻസ് കോടതിയിലാണ് ഇവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.കേസിൽ പോലീസ് അറസ്റ്റു ചെയ്യാൻ സാധ്യതയേറിയതോടെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഏപ്രിൽ 18 ന് രാത്രിയിലാണ് ചെറുതാഴം ശ്രീസ്ഥയിലെ കോൺട്രാക്ടർ പി.വി.സുരേഷ് ബാബു (52) വിനെ നാലംഗ സംഘം ആക്രമിച്ചത്. കേരള ബാങ്ക് ഉദ്യോഗസ്ഥയായ സ്ത്രീ മൂന്ന് ലക്ഷം രൂപയ്ക്കാണ് സുരേഷ് ബാബുവിനെതിരായി ക്വട്ടേഷൻ നൽകിയത്. കേസിൽ നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചൻ ഹൗസിൽ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേൻ ഹൗസിൽ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ…

Read More

പൂർവവിദ്യാർഥി സംഗമത്തിന്‍റെ വാട്സ് ആപ് ഗ്രൂപ്പിലൂടെ  പരിചയപ്പെട്ട യുവതിയെ  വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കണ്ണൂരിലെ സംഭവം ഇങ്ങനെ…

കരുവാരകുണ്ട്: പൂർവവിദ്യാർഥി സംഗമത്തിന്‍റെ ഭാഗമായി തുടങ്ങിയ വാട്സ് ആപ് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായ പ്രതി കരുവാരകുണ്ട് പോലീസിന്‍റെ പിടിയിൽ. നീലാഞ്ചേരി കൂരിമുണ്ട സ്വദേശി ചെമ്മലപുറവൻ താഹിറി(28)നെയാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ മനോജ് പറയട്ടയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. യുവതിയുമായി പരിചയപ്പെട്ട താഹിർ പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്നു പ്രലോഭിപ്പിച്ച് പല സ്ഥലങ്ങളിൽ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. ബന്ധം പുറത്തറിഞ്ഞതോടെ താഹിർ കൈയൊഴിയുകയാണുണ്ടായത്. തുടർന്നു യുവതി പോലീസിൽ പരാതി നൽകുകയും പ്രതി ഒളിവിൽ പോവുകയുമായിരുന്നു. വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തിനിടെ രഹസ്യവിവരത്തെത്തുടർന്നാണ്് താഹിർ അറസ്റ്റിലാകുന്നത്.പൂർവവിദ്യാർഥി കൂട്ടായ്മയുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന വാട്സ് ആപ് ഗ്രൂപ്പുകൾ സമീപകാലത്ത് നിരവധി കുടുംബങ്ങളുടെ തകർച്ചയ്ക്ക് കാരണമായതായി പോലീസ് പറഞ്ഞു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ മനോജ് പറയട്ടയെ കൂടാതെ…

Read More

തലശേരിയിലെ ബിടെക് വിദ്യാർഥിയുടെ മരണം; പ്രതി ഒളിവിൽ,മൊബൈൽ ഓഫ്; ബന്ധുക്കൾക്ക് നോട്ടീസ്

സ്വന്തം ലേഖകൻതലശേരി: ബലിപെരുന്നാൾ തലേന്ന് ബിടെക് വിദ്യാർഥിയായ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിലെ അഫ്‌ലാഹ് ഫറാസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി കതിരൂർ ഉക്കാസ് മൊട്ടയിലെ ഉമ്മേഴ്സിൽ റൂബിനെ (19) കണ്ടെത്താൻ പോലീസ് വ്യാപകമായ റെയ്ഡ് നടത്തി. പ്രതിയുടേയും അടുത്ത ബന്ധുക്കളുടേയും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന് സംശയിക്കുന്ന പ്രതിയുടെ ചില ബന്ധുക്കൾക്ക് പോലീസ് നോട്ടീസ് നൽകി. നരഹത്യ നടന്ന് പത്തൊമ്പത് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ട് വരണമെന്നും കാറിലുണ്ടായിരുന്ന മറ്റ് നാല് പേരുടെ പങ്ക് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ഫറാസിന്‍റെ മാതാവ് ഫാസില അഡ്വ. കെ. വിശ്വൻ മുഖാന്തിരം കോടതിയിൽ നൽകിയ ഹർജിയിൽ ജില്ലാ സെഷൻസ് കോടതി ഫയലിൽ സ്വീകരിച്ചു. ഒന്നാം പ്രതിയുടെ മുൻകൂർ ജാമ്യ ഹർജിയിൽ കക്ഷി…

Read More

എവിടെപ്പോയ് ഒളിച്ചാലും പൊക്കും;  പതിനഞ്ചുകാരിയെ ഫോൺ വിളിച്ച് ശല്യം ചെയ്യൽ; ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയെന്ന് പോലീസ്

കണ്ണൂർ: പതിനഞ്ച് വയസുകാരിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തയാൾക്കെതിരെ ചക്കരക്കല്ല് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. കഴിഞ്ഞ കുറച്ച് നാളുകളായി പെൺകുട്ടിയെ ഇയാൾ ഫോണിൽ വിളിച്ച് ലൈംഗീക ചുവയോടെ സംസാരിക്കുകയും ശല്യപെടുത്തുകയും ചെയ്തതിനാണ് കേസ്. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളെ കുറിച്ച് മറ്റ് വിവരങ്ങൾ ഒന്നും ലഭ്യമല്ല. മൊബൈൽ നമ്പർകേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതിന്‍റെ ലൊക്കേഷൻ കിട്ടിയാൽ മാത്രമേ പ്രതിയെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.

Read More

വാക്സിനില്ല, എങ്കിലും വാക്സിനെടുക്കണം; മദ്യം വാങ്ങാൻ വേണ്ട, അന്നത്തിനു വേണം; സർക്കാർ ഉത്തരവിനെതിരേ വ്യാപാരികൾ പ്രതിഷേധത്തിൽ

സ്വന്തം ലേഖകൻകണ്ണൂർ: കടയിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർ വാക്സിനെടുക്കുകയോ, ആർടിപിസിആർ ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് കാണിക്കുകയോ ചെയ്യണമെന്ന സർക്കാർ ഉത്തരവിനെതിരേ കണ്ണൂരിൽ വ്യാപാരികളുടെ ഇടയിൽ വ്യാപക പ്രതിഷേധം. കടയിൽ ആരു വന്നാലും സാധനങ്ങൾ കൊടുക്കുമെന്നാണ് വ്യാപാരി സംഘടനകളുടെ നിലപാട്. “ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് ആരെങ്കിലും കടകളിൽ പരിശോധന നടത്താൻ ശ്രമിച്ചാൽ അവരെ കർശനമായി നേരിടുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്‍റ് ദേവസ്യ മേച്ചേരി രാഷ്‌ട്രദീപികയോട് പറഞ്ഞു. കർശനമായ നിയമങ്ങൾ വ്യാപാരികൾക്കുമേൽ അടിച്ചേൽപിക്കാനാണ് സർക്കാരിന്‍റെ നീക്കം. കോവിഡ് വരുന്നതിന്‍റെ ഉത്തരവാദികൾ വ്യാപാരികളാണെന്നാണ് സർക്കാർ വരുത്തി തീർക്കുന്നത്. ഇതിനു കനത്ത വില നല്കേണ്ടി വരും. പുറത്തിറങ്ങുന്നവരെ പരിശോധിക്കേണ്ടത് ആരോഗ്യവകുപ്പും പോലീസുമാണെന്നും വ്യാപാരികളല്ലെന്നും ദേവസ്യ മേച്ചേരി പറഞ്ഞു. വ്യാപാരികൾക്കു പോലും മുഴുവനായി വാക്സിൻ കിട്ടാത്ത സാഹചര്യത്തിൽ ഇത്തരം നിയമങ്ങൾ നടപ്പിലാക്കരുതെന്ന് വ്യാപാരി വ്യവസായ സമിതി കണ്ണൂർ വെസ്റ്റ് മേഖല സെക്രട്ടറി…

Read More

ഭർത്താവിനെ വഴിതെറ്റിക്കുന്ന സുഹൃത്തിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് 3 കോടിക്ക്;  മുൻകൂർ ജാമ്യശ്രമവുമായി ബാങ്ക് ജീവനക്കാരി

പരിയാരം: ഭർത്താവിന്‍റെ സുഹൃത്തായ കരാറുകാരനെ അപകടപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ ക്വട്ടേഷൻ നൽകിയ ബാങ്ക് ജീവനക്കാരി മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി. തലശേരി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഇവർക്കായി പോലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇവർ മുൻകൂർ ജാമ്യത്തിന് ശ്രമം ആരംഭിച്ചത്. മുൻ ജാമ്യാപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ കേസിന്‍റെ റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടേക്കുമെന്നതിനാൽ ഇവരെ പോലീസിന് പെട്ടെന്ന് അറസ്റ്റ് ചെയ്യനാകില്ല. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ക്വട്ടേഷൻ സംഘത്തിലെ നാലു പ്രതികളെയും കസ്റ്റഡിയിൽ കിട്ടാൻ പരിയാരം പോലീസ് ഇന്നലെ അപേക്ഷ നൽകി. പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് അന്വേഷണ ചുമതലയുള്ള എസ്ഐ. കെ.വി.സതീശൻ അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയത്. അപേക്ഷ കോടതി ഇന്ന്പരിഗണിക്കും. നെരുവമ്പ്രംചെങ്ങത്തടത്തെ തച്ചൻ ഹൗസിൽ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേൻ ഹൗസിൽ അഭിലാഷ് (29), ശ്രീസ്ഥ…

Read More

കണ്ടൽ നട്ട് കായൽ കാക്കാൻ മൽസ്യതൊഴിലാളി ഒ. രാജൻ; കവ്വായിക്കായലോരത്ത് ഒരു കിലോമീറ്റർ നീളത്തിലാണ് കണ്ടൽ നട്ടു പിടിപ്പിച്ചത്

തൃക്കരിപ്പൂർ: കായലിന് ശ്വാസവായു നൽകുന്നവയായി കരുതപ്പെടുന്ന കണ്ടലുകൾ നട്ടു സംരക്ഷിക്കുന്നതിൽ ഇടയിലെക്കാട്ടിലെ മൽസ്യതൊഴിലാളി ഒ. രാജന്‍റെ പ്രവർത്തി വേറിട്ടതാണ്. കവ്വായിക്കായലോരത്ത് ഒരു കിലോമീറ്റർ നീളത്തിലാണ് കണ്ടൽ വിത്തുകൾ മുളപ്പിച്ച് നട്ട് പിടിപ്പിച്ചത്. ഈ ആഴ്ചയോടെ 1000 കണ്ടലുകൾ നട്ട് പരിപാലിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. കവ്വായിക്കായലിനോട് ചേർന്നുള്ള ഇടയിലെക്കാട് തുരുത്തിന് കാവലായി കണ്ടലുകൾ വെച്ചുപിടിപ്പിച്ച് മാതൃക പകരുകയാണ് അമ്പത്തിയാറുകാരനായ മൽസ്യബന്ധന തൊഴിലാളി. ഇടയിലെക്കാട് തെക്കെ മുനമ്പിന് വടക്കുകിഴക്ക് ഭാഗത്തായി ഒരു കിലോമീറ്റർ നീളത്തിലാണ് കായലോരത്ത് കണ്ടൽ വിത്തുകൾ നട്ടുമുളപ്പിച്ചത്. ഈ വർഷം ജൂൺ അഞ്ചിന്‍റെ പരിസ്ഥിതി ദിനത്തിലാണ് കണ്ടൽവൽക്കരണത്തിന് തുടക്കമിട്ടത്. നട്ടവിത്തുകൾ ഓളങ്ങളിൽപ്പെട്ട് ഒഴുകിപ്പോകാതിരിക്കാൻ ഓലമടൽ കൊണ്ട് സംരക്ഷണ കവചവുമൊരുക്കി. മത്സ്യ ബന്ധനത്തിനായി തോണിയിൽ പോകും വഴി ദിവസവും ഇവയെ പരിപാലിച്ചു വരുന്നുമുണ്ട്. മൽസ്യങ്ങൾ ഉൾപ്പെടെയുള്ള കായൽ ജീവികൾക്ക് പ്രജനത്തിനും ആവാസ വ്യവസ്ഥിതിക്കും കണ്ടൽ കാടുകൾ അത്യന്താപേഷിതമാണ്. കവ്വായി കായലിന്‍റെ…

Read More

പെരുമ്പിള്ളിയിൽ വീട്ടിൽകയറി യുവാവിനെ വെട്ടിക്കൊന്നവരിലെ നാലാമനേയും പൊക്കി പോലീസ്

ആമ്പല്ലൂർ: മുളന്തുരുത്തി പെരുമ്പിള്ളിയിൽ യുവാവിനെ വീട്ടിൽ കയറി അക്രമിച്ച് കൊലപ്പെടുത്തിയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. നടമ വില്ലേജ് ഈരയിൽ പാപ്പിയുടെ മകൻ ഇ.പി. ഹരീഷ് (30) ആണ് ഇന്നലെ അറസ്റ്റിലായത്. കൊലക്കേസിലെ പ്രതികൾക്കൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്തതിനാണ് ഹരീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുളന്തുരുത്തി പെരുമ്പിള്ളിയിൽ ഈച്ചിരവേലിൽ മത്തായിയുടെ മകൻ ജോജി മത്തായി (24)ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ രണ്ടു ബൈക്കുകളിലായെത്തിയ അക്രമി സംഘമാണ് ആക്രമണം നടത്തിയത്‌. സംഘത്തിൽപ്പെട്ട നോർത്ത് പറവൂർ, മന്നം, തട്ടകത്ത്, താണിപ്പാടം വീട്ടിൽ മിഥുൻ(25), മണകുന്നം വില്ലേജ് ഉദയംപേരൂർ പണ്ടാരപ്പാട്ടത്തിൽ ശരത്(27), മുളന്തുരുത്തി കോലഞ്ചേരികടവ് ഭാഗത്ത് എടപ്പാറമാറ്റം വീട്ടിൽ അതുൽ സുധാകരൻ (23) എന്നിവർ അറസ്റ്റിലായിരുന്നു. ആക്രമണം നടത്തിയ സംഘത്തിൽ ഉൾപ്പെടാതിരുന്ന ഹരീഷ് പോലീസ് നിരീക്ഷണത്തിലായിരുന്നു. പ്രതികളെപ്പറ്റി ആശുപത്രിയിലേക്കുള്ള വഴിമധ്യേ ജോജി സൂചന നൽകിയിരുന്നു. സംഘത്തിലുണ്ടായിരുന്ന എരൂർ പാമ്പാടിത്താഴം വിഷ്ണു (27) ഒളിവിലാണ്.

Read More

വാടകയ്‌ക്കെടുത്ത കാറിലെ നൂതന സാങ്കേതികോപകരണങ്ങള്‍ കവര്‍ച്ചാസംഘത്തിന് കൊടുത്തത് എട്ടിന്‍റെ പണി! കാസര്‍ഗോഡ് നടന്ന സംഭവം ഇങ്ങനെ…

ഷൈബിന്‍ ജോസഫ് കാസര്‍ഗോഡ്: വാടകയ്‌ക്കെടുത്ത കാറിലെ നൂതന സാങ്കേതികോപകരണങ്ങള്‍ കവര്‍ച്ചാസംഘത്തിന് കൊടുത്തത് എട്ടിന്‍റെ പണി. ഹൊസങ്കടി രാജധാനി ജ്വല്ലറിയില്‍നിന്ന് വാച്ച്മാനെ കെട്ടിയിട്ട് 15 കിലോഗ്രാം വെള്ളി ആഭരണങ്ങളും 4.5 ലക്ഷം രൂപയുമടക്കം 16 ലക്ഷം രൂപയുടെ മോഷണം നടത്തിയ പ്രതികളെയാണ് തിരിച്ചറിഞ്ഞത്. കര്‍ണാടകയിലെ കുപ്രസിദ്ധ മോഷ്ടാവ് ബണ്ട്വാള്‍ സ്വദേശി മുഹമ്മദ് ഗൗസും സംഘവുമാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ച കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവരുടെ കാര്‍ ഉള്ളാള്‍ പോലീസ് തൊക്കോട് വച്ച് തടഞ്ഞുനിര്‍ത്തിയപ്പോള്‍ ഏഴംഗ കവര്‍ച്ചാസംഘം പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന നാലു പോലീസുകാരെ ആക്രമിച്ച് കാറുപേക്ഷിച്ച് കൈയില്‍ കിട്ടിയ ബാഗുമെടുത്ത് കടന്നുകളയുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍നിന്ന് ഒന്നരലക്ഷം രൂപയും ഏഴര കിലോഗ്രാം വെള്ളിയാഭരണങ്ങളും കണ്ടെടുത്തു. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് മുഹമ്മദ് ഗൗസും സുഹൃത്ത് ഇബ്രാഹിമും കര്‍ണാടക സൂറത്കലിലെ റൂബി കാര്‍ റെന്‍റല്‍ എന്ന സ്ഥാപനത്തില്‍ കാര്‍ വാടകയ്ക്കെടുക്കാനെത്തുന്നത്. ചിക്കമംഗളൂരുവിന് സമീപത്തെ…

Read More

ഭാര്യയ്ക്ക് കോവിഡ് പോസിറ്റീവായതറിയാതെ പശുവിന് പുല്ലരിയാന്‍പോയി; രോഗിയായ ഭര്‍ത്താവിന് പോലീസ് 2,000 രൂപ പിഴ ചുമത്തി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

അട്ടേങ്ങാനം: പഞ്ചായത്തിലെ പരിശോധനാക്യാമ്പില്‍ പങ്കെടുത്ത ഭാര്യയ്ക്ക് കോവിഡ് പോസിറ്റീവായതറിയാതെ പശുവിന് പുല്ലരിയാന്‍പോയ ഭര്‍ത്താവിന് പോലീസ് 2,000 രൂപ പിഴ ചുമത്തി. അട്ടേങ്ങാനം പാറക്കല്ലിലെ കൂലിത്തൊഴിലാളിയായ നാരായണനാണ് നിയമത്തിന്‍റെ കാര്‍ക്കശ്യം അനുഭവിക്കേണ്ടിവന്നത്. ആറുമാസംമുമ്പ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന നാരായണന്‍ കൂലിവേലയ്ക്ക് പോകാനാവാത്ത അവസ്ഥയിലാണ്. ഭാര്യ ശൈലജ തൊഴിലുറപ്പ് ജോലിക്ക് പോയിട്ടും വീട്ടില്‍ വളര്‍ത്തുന്ന പശുവിന്‍റെ പാല് വിറ്റും കിട്ടുന്ന വരുമാനമാണ് ആകെയുള്ളത്. പശുവിന് പുല്ലരിയാനും ഇരുവരും പോകാറുണ്ടായിരുന്നു. മില്‍മയിലും മറ്റും പാല് കൊണ്ടുകൊടുക്കാന്‍ ശൈലജയാണ് പോയിരുന്നത്. ഇങ്ങനെ പോയി മടങ്ങുന്നതിനിടെയാണ് കുഞ്ഞികൊച്ചിയില്‍ നടന്ന പരിശോധനാക്യാമ്പില്‍ പങ്കെടുത്തത്. ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം വരുന്നതിനുമുമ്പ് പുറത്തൊന്നും പോകരുതെന്ന് പറഞ്ഞതിനാല്‍ അടുത്ത ദിവസം പുല്ലരിയാന്‍ നാരായണനാണ് പോയത്. തിരിച്ചുവരുമ്പോഴേക്കും ശൈലജയ്ക്ക് കോവിഡ് പോസിറ്റീവാണെന്ന വിവരം ലഭിച്ചിരുന്നു. നാരായണന്‍ പുറത്തുപോയിരിക്കുകയാണെന്ന് അറിഞ്ഞതോടെ ആരോഗ്യവിഭാഗത്തിലെ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നുവെന്ന് പറയുന്നു. തുടര്‍ന്ന് അമ്പലത്തറ പോലീസ് വീട്ടിലെത്തിയാണ്…

Read More