എല്ലാവർക്കും സൗകര്യപ്രദമായ കേന്ദ്രം; നഗരത്തിലെ ജൂബിലി ഹാളിലെ വാക്‌സിനേഷന്‍ പുനഃരാരംഭിക്കണമെന്ന ആവശ്യം ശക്തം

കണ്ണൂര്‍: നഗരത്തിലെ പ്രാധാന വാക്‌സിനേഷന്‍ കേന്ദ്രമായിരുന്ന ജൂബിലി ഹാളില്‍ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ക്യാന്പ് പുനരാരംഭിക്കണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമാകുന്നു. എല്ലാവർക്കും സൗകര്യപ്രദമായ കേന്ദ്രം എന്ന നിലയിലായിരുന്നു ജൂബിലി ഹാൾ വാക്സിനേഷൻ കേന്ദ്രമാക്കി മാറ്റിയത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മതിയായ മാനവ വിഭവശേഷി കുറവായതിനാലാണ് ഇവിടുത്തെ വാക്‌സിനേഷൻ നിർത്തിവെക്കാൻ കാരണമെന്നാണ് ഡിഎംഒ കോർപറേഷൻ മേയറെ അറിയിച്ചിരിക്കുന്നത്. കോര്‍പറേഷന്‍റെ അഭ്യര്‍ഥന പ്രകാരം മാര്‍ച്ച് പതിനേഴ് മുതലാണ് ജൂബിലി ഹാളില്‍ വാക്സിനേഷന്‍ ക്യാമ്പ് ആരംഭിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ നൂറുകണക്കിന് ജനങ്ങള്‍ക്ക് എല്ലാ ദിവസവും വാക്സിന്‍ നല്‍കിയിരുന്ന കേന്ദ്രമായിരുന്നു ജൂബിലി ഹാളിലേത്. കോര്‍പറേഷന്‍റെ ഉടമസ്ഥതയിലുള്ള ജൂബിലി ഹാളില്‍ ഇതിനായി എല്ലാ അടിസ്ഥാന സൗകര്യങ്ങളും കോര്‍പറേഷന്‍ ഒരുക്കിയിരുന്നു. എന്നാല്‍ ഏപ്രില്‍ 19ന് ജൂബിലി ഹാളിലെ വാക്സിനേഷൻ ക്യാന്പ് മുന്നറിയിപ്പില്ലാതെ പൂട്ടുകയായിരുന്നു. ജൂബിലി ഹാളില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ബോക്സിംഗ് റിംഗ് കൊണ്ടു വച്ചതിനു…

Read More

ചേച്ചി കുടിക്കാൻ കുറച്ച് വെള്ളം  തരുമോ; വെള്ളം എടുക്കുന്നതിനിടെ യുവതിക്ക് നഷ്ടമായത് 2 പവൻ മാല; സിസി ടിവി പരിശോധിച്ച് പോലീസ്

ശ്രീകണ്ഠപുരം: സ്കൂട്ടറിലെത്തിയ യുവാവ് രണ്ട് പവൻ സ്വർണമാല കവർന്നു. ബാലങ്കരി വായനശാലയ്ക്ക് സമീപം പലചരക്ക് കട നടത്തുന്ന ടി.വി. യശോദയുടെ മാലയാണ് കവർന്നത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കണിയാർവയൽ ഭാഗത്ത് നിന്ന് സ്കൂട്ടറിലെത്തിയ 30 വയസ് പ്രായം തോന്നിക്കുന്ന യുവാവ് കടയിലെത്തി കുടിക്കാൻ വെള്ളം ചോദിച്ചതായി പറയുന്നു. യശോദ വെള്ളമെടുക്കുന്നതിനിടെ യുവാവ് മാല പൊട്ടിച്ച് സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. കാഞ്ഞിലേരി റോഡ് വഴിയാണ് യുവാവ് പോയത്. ശ്രീകണ്ഠപുരം ഇൻസ്പെക്ടർ ഇ.പി. സുരേശന്‍റെ നേതൃത്വത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കടയുടെ സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യം പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്‌.

Read More

പത്താം പ്രതിയായി ഭാര്യ, ക്വട്ടേഷൻ കൊലപാതം; ഏറെ ചർച്ചചെയ്യപ്പെട്ട ബക്കളത്തെ ഖാദര്‍ വധക്കേസില്‍ പുനരന്വേഷണം

തളിപ്പറമ്പ്: പ്രമാദമായ തളിപ്പറമ്പ് ബക്കളം പുന്നക്കുളങ്ങരയിലെ മൊട്ടന്‍റകത്ത് അബ്ദുള്‍ ഖാദര്‍ എന്ന പുതിയപുരയില്‍ ഖാദര്‍ കൊലപാതക കേസ് പുനരന്വേഷണത്തിന് തലശേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി ഉത്തരവിട്ടു. ഖാദറിനെ കൊലപ്പെടുത്തി പരിയാരം വായാട് റോഡരികില്‍ തള്ളിയെന്നായിരുന്നു കേസ്. കേസില്‍ പത്താംപ്രതിയായ ഖാദറിന്‍റെ ഭാര്യ വായാട് സ്വദേശിനി കെ. ഷെരീഫയ്ക്ക് കൊലപാതകത്തിന്‍റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും അന്വേഷണം വേണമെന്നും കാണിച്ച് പരിയാരം സ്റ്റേഷന്‍ എസ് എച്ച് ഒ നല്‍കിയ പരാതിയില്‍ അഡീഷണല്‍ പ്രോസിക്യൂഷന്നായിരുന്നു ഹർജി സമർപ്പിച്ചത്. ഈ ഹർജി പരിശോധിച്ച ശേഷമാണ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.മാസങ്ങള്‍ക്ക് മുമ്പ് അബ്ദുള്‍ ഖാദറിന്‍റെ മാതാവ് ഖദീജയും സഹോദരിയും ഖാദറിന്‍റെ ഭാര്യയുടെ ഇടപെടലും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് കോടതിയെ സമീപിക്കുകയായിരുന്നു. പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്‍റെ നേതൃത്വത്തില്‍ പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി. ബാബുവിനാണ് കേസിന്‍റെ…

Read More

കാസർഗോട്ടെ കാട്ടിൽ മറഞ്ഞുകിടന്നത് 12-ാം നൂറ്റാണ്ടിലെ കോട്ട; അമ്പരന്ന് ചരിത്രഗവേഷകര്‍

കാസര്‍ഗോട്ടെ ഷിറിയ വില്ലേജില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആറേക്കര്‍ സ്ഥലത്ത് കാടുമൂടിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയ കോട്ട 12-ാം നൂറ്റാണ്ടില്‍ ഈ പ്രദേശം ഹോയ്‌സാല രാജാക്കന്മാരുടെ അധീനതയിലായിരുന്ന കാലത്തിന്‍റെ ശേഷിപ്പാണെന്ന് ചരിത്രഗവേഷകര്‍. ഹൊയ്‌സാല രാജാക്കന്മാരുടെ സാമന്തന്മാരായി നാടുഭരിച്ച ബല്ലാളന്മാരായിരിക്കാം ഈ കോട്ട നിര്‍മിച്ചതെന്നാണ് അനുമാനമെന്ന് കാഞ്ഞങ്ങാട് നെഹ്‌റു കോളജിലെ ചരിത്രവിഭാഗം അധ്യാപകരായ നന്ദകുമാര്‍ കോറോത്ത്, സി.പി. രാജീവന്‍ എന്നിവര്‍ പറഞ്ഞു. ഷിറിയ വില്ലേജിലെ അടുക്കം എന്ന സ്ഥലത്ത് അകത്തു കടക്കാനാകാത്തവിധം കാടുപിടിച്ചനിലയില്‍ ഒരു കോട്ട നിലനില്‍ക്കുന്നുണ്ടെന്ന് മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്‌റഫാണ് ചരിത്രഗവേഷകരെ അറിയിച്ചത്. ഇവിടെ ഇങ്ങനെയൊരു കോട്ടയുണ്ടെന്ന കാര്യം ഇതുവരെ നാട്ടുകാര്‍ക്കു മാത്രമാണ് അറിയാമായിരുന്നത്. ഇവിടെയെത്തി പരിശോധന നടത്തിയപ്പോഴാണ് കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്നതില്‍ ഏറ്റവും പഴക്കവും വലിപ്പവുമുള്ള കോട്ടകളിലൊന്നാണ് ഇതെന്ന് ചരിത്രഗവേഷകര്‍ തിരിച്ചറിഞ്ഞത്. എട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ചതായി കരുതപ്പെടുന്ന വിഴിഞ്ഞത്തെ കോട്ടയാണ് സംസ്ഥാനത്ത് നിലവിലുള്ളവയില്‍ ഏറ്റവും പഴക്കമേറിയത്. ഈ…

Read More

തിരമാലകൾ കണ്ട് തുരുമ്പെടുത്ത് ഓപ്പൺ ജിം; ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പൊതുജനാഭിപ്രായം ഇങ്ങനെ…

കണ്ണൂർ: പയ്യാന്പലം ബീച്ചിൽ എത്തുന്നവർക്ക് കടൽക്കാറ്റേറ്റും തിരമാലകൾകണ്ടും വ്യായാമം ചെയ്യാനായി നിർമിച്ച ഓപ്പൺ ജിംനേഷ്യം നാശത്തിന്‍റെ വക്കിൽ. ഇവിടെ സജ്ജീകരിച്ച ഉപകരണങ്ങൾ എല്ലാം ഉപയോഗിക്കാതെ തുരുന്പെടുത്ത് നശിച്ചു. ഉപ്പു കാറ്റേറ്റ് നശിക്കാതിരിക്കാൻ പ്രത്യേകം പെയിന്‍റടിച്ച ഉപകരണങ്ങളാണ് ഇപ്പോൾ തുരുന്പെടുത്ത് നശിക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽ ജിം പരിപാലനം നിലച്ചതോടെ കൂടുതൽ ഉപകരണങ്ങൾ തുരുന്പെടുത്തു. ജില്ലാ ടൂറിസം പ്രൊമോഷന്‍റെ നേതൃത്വത്തിലാണ് ഇവിടെ ആധുനിക രീതിയിലുള്ള ഓപ്പൺ ജിംനേഷ്യം സ്ഥാപിച്ചത്. 2018 മേയ് നാലിനാണ് ജിംനേഷ്യം പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തത്. ഉദ്ഘാടനം കഴിഞ്ഞ് വളരെ കുറച്ച് നാളുകൾ മാത്രമാണ് ജിം തുറന്ന് പ്രവർത്തിച്ചത്. പിന്നീട് ഇത് ബീച്ചിലെത്തുന്ന കുട്ടികൾക്കുള്ള പാർക്കായി മാറി. ഇത് പുതുക്കി പണിത് നല്ലരീതിയിൽ പ്രവർത്തനം ആരംഭിക്കാനിരിക്കുന്പോഴാണ് കോവിഡ് പ്രതിസന്ധി വന്നത്. ഇതുമൂലം ആരും തിരിഞ്ഞ് നോക്കാതെ ഉപകരണങ്ങളെല്ലാം തുരുന്പെടുത്ത് നശിച്ചു. 26 ലക്ഷം രൂപ ചെലവഴിച്ചാണ് ജിംനേഷ്യം…

Read More

തളിപ്പറമ്പിലെ പൂവാലൻമാർ ജാഗ്രതൈ … പിങ്ക് പോലീസ് പിറകിലുണ്ട്

തളിപ്പറമ്പ്: സ്ത്രീ സുരക്ഷയെ ലക്ഷ്യമാക്കി തളിപ്പറമ്പിലും നഗരപ്രദേശങ്ങളിലും ഒരാഴ്ചയ്ക്കുള്ളില്‍ പിങ്ക് പോലീസ് സംവിധാനം ആരംഭിക്കും. കണ്ണൂര്‍ റൂറല്‍ പോലീസ് ആസ്ഥാനം മാങ്ങാട്ടുപറമ്പില്‍ പിങ്ക് പോലീസ് പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് തളിപ്പറമ്പിലും പിങ്ക് പോലീസ് സേവനം ആരംഭിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ നിലവില്‍ സിറ്റി പോലീസ് പരിധിയിലെ തലശേരി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് പിങ്ക് പോലീസ് സേവനമുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ തടയുന്നതിനും ക്രിമിനലുകളെ കണ്ടെത്തി പിടികൂടുന്നതിനുമാണ് പിങ്ക് പോലീസ് പ്രവര്‍ത്തിക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച വനിതാ പോലീസുകാരാണ് വിളിപ്പുറപ്പെത്തുന്ന പിങ്ക് സേവനത്തിലേർപ്പെട്ടിരിക്കുന്നത്. റൂറല്‍ ജില്ലയിലെ ആദ്യത്തെ പിങ്ക് പോലീസ് സംവിധാനമാണ് തളിപ്പറമ്പില്‍ തുടങ്ങുന്നത്. തളിപ്പറമ്പ് കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം അടുത്തയാഴ്ചയോടെ ആരംഭിക്കും. പിന്നീട് റൂറല്‍ എസ്പിയുടെ കീഴിലുള്ള മറ്റ് പോലീസ് സ്റേഷന്‍ പരിധിയിലേക്കും പിങ്ക് പോലീസിന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. പൂവാല ശല്യം തടയുന്നതിന് ബസ് സ്റ്റാന്‍ഡുകളിലും മറ്റ്…

Read More

മദ്യം കുടിപ്പിച്ച്  അവശനാക്കിയ ശേഷം പീഡിപ്പിക്കാൻ ശ്രമം;വിമുക്ത ഭടൻ അറസ്റ്റിൽ

മയ്യിൽ(കണ്ണൂർ): മയ്യിലിൽ 17കാരനെ മദ്യം കുടിപ്പിച്ച് പീഡിപ്പിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ വിമുക്ത ഭടൻ റിമാൻഡിൽ. വേളത്തെ ഉൗരട പൊടിക്കുണ്ട് കൃഷ്ണനെ (58) ആണ് കണ്ണൂർ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മദ്യം നൽകിയ ശേഷം അവശനിലയിലായ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. മയ്യിൽ ഇൻസ്പെക്ടർ പി.ആർ. മനോജും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More

അധികൃതരുടെ കാലതാമസത്തിന് ഒടുവില്‍ വിലയായി നല്‍കേണ്ടിവന്നത് മൂന്നു പേരുടെ ജീവന്‍! തോണി തകര്‍ന്ന് കടലിൽ കാണാതായ മൂന്നുപേരുടെയും മൃതദേഹം കണ്ടെടുത്തു

കാസര്‍ഗോഡ്: കീഴൂര്‍ അഴിമുഖത്ത് ഇന്നലെ ഫൈബര്‍ തോണി തിരമാലയില്‍പെട്ട് തകര്‍ന്ന് കടലില്‍ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കണ്ടെടുത്തു. കാസര്‍ഗോഡ് കസബ കടപ്പുറം ശ്രീകുറുംബ ക്ഷേത്രപരിസരത്തെ എ. രതീഷ് (30), എസ്. സന്ദീപ് (32), എസ്. കാര്‍ത്തിക് (19) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെയാണ് കീഴൂര്‍ കടപ്പുറത്തിനു സമീപം മൂന്നു മൃതദേഹങ്ങളും കണ്ടെടുത്തത്. ഇന്നലെ പുലര്‍ച്ചെ ആറുമണിയോടെയാണ് ഇവര്‍ സഞ്ചരിച്ച സന്ദീപ് ആഞ്ജനേയ എന്ന ഫൈബര്‍ വള്ളം തിരമാലയില്‍പെട്ട് മറിഞ്ഞത്. വള്ളത്തിന്‍റെ ഒരു ഭാഗം തിരയടിച്ച് തകരുകയും ചെയ്തു. വള്ളത്തിന്‍റെ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന മണിക്കുട്ടന്‍ (34), മത്സ്യത്തൊഴിലാളികളായ ഷിബിന്‍ (23), രവി (42), ശശി(35) എന്നിവര്‍ പരിക്കുകളോടെ നീന്തി രക്ഷപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ ഷിബിനെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടവിവരമറിഞ്ഞ് സമീപസ്ഥലങ്ങളില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മറിഞ്ഞ വള്ളവും ഭാഗികമായി തകര്‍ന്ന നിലയില്‍ കരയ്‌ക്കെത്തിച്ചു.…

Read More

കണ്ണൂരിൽ ഒൻപതു വയസുള്ള പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊന്നു; അച്ഛന്‍റെ പരാതിയിൽ അമ്മ അറസ്റ്റിൽ; വിദേശത്തായിരുന്ന രാജേഷ് നാട്ടിലെത്തിയത് കുറച്ചു മാസങ്ങൾക്ക് മുമ്പ്…

കണ്ണൂർ: കണ്ണൂരിൽ ഒൻപതു വയസുള്ള പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊന്നു. അച്ഛന്‍റെ പരാതിയിൽ അമ്മ അറസ്റ്റിൽ. കണ്ണൂർ താളിക്കാവിലെ കുഴിക്കുന്നിലെ രാജേഷ്-വാഹിദ ദമ്പതികളുടെ മകൾ അവന്തികയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അവന്തികയുടെ മരണം കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. അവന്തികയെ കിടപ്പുമുറിയിൽ വച്ച് ഭാര്യ വാഹിദ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നുവന്ന് രാജേഷാണ് പോലീസിനോടു പറഞ്ഞത്. തുടർന്ന് വാഹിദയെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. രാജേഷ് പുറത്തുപോയി വീട്ടിൽ തിരിച്ചെത്തിയപ്പോൾ മുറിയുടെ വാതിൽ അകത്തുനിന്നു പൂട്ടി കുറ്റിയിട്ടിരുന്നു. അകത്തുനിന്നു മകളുടെ കരച്ചിൽ കേട്ടപ്പോൾ സംശയം തോന്നി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോൾ കുട്ടി കിടക്കയിൽ ബോധമറ്റ് കിടക്കുന്നതായി കണ്ടു. ഭാര്യ വാഹിദയും മുറിയിൽ ഉണ്ടായിരുന്നു. രാജേഷ് ഉടൻതന്നെ അവന്തികയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും യാത്രയ്ക്കിടെ കുട്ടി മരിച്ചിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചതിനെത്തുടർന്ന്…

Read More

കരിപ്പൂർ സ്വർണക്കടത്ത്; കസ്റ്റംസ് ടിപി കേസ് പ്രതികളിലേക്കും, ഷാഫിയുടെ വീട്ടിൽ നിന്നും ലാപ്ടോപ്പും, പോലീസ് യൂണിഫോമിലെ സ്റ്റാറും കണ്ടെടുത്തു

കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് സംഘം ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ മുഹമ്മദ് ഷാഫിയുടെ വീട്ടിൽ പരിശോധന നടത്തി. ഇവിടെ നിന്നും ലാപ്ടോപ്പും, പോലീസ് യൂണിഫോമിലെ സ്റ്റാറും കണ്ടെടുത്തു. ഈ മാസം ഏഴിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഷാഫിക്ക് കസ്റ്റംസ് നോട്ടീസ് നൽകി. പരോളിൽ കഴിയുന്ന ഷാഫി ഈ സമയം വീട്ടിലുണ്ടായിരുന്നു. അർജുൻ ഒളിവിൽ കഴിഞ്ഞത് ഷാഫിയുടെ വീട്ടിലായിരുന്നുവെന്ന വിവരത്തെ തുടർന്നാണ് ഇവിടെ തെളിവെടുപ്പ് നടത്തിയത്. ടിപി കേസിലെ മറ്റൊരു പ്രതിയായ കൊടി സുനിയുടെ വീട്ടിലും കസ്റ്റംസ് സംഘം എത്തി. എന്നാൽ വീട് പൂട്ടിക്കിടന്നതിനാൽ മടങ്ങി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൊടി സുനിക്കും ബന്ധമുണ്ടെന്ന വിവരത്തെ തുടർന്നാണ് കസ്റ്റംസ് ഇയാളുടെ തലശേരിക്കടുത്ത ചൊക്ലിയിലെ വീട്ടിലെത്തിയത്. അർജുൻ ആയങ്കിയുമായി കസ്റ്റംസ് സംഘം കണ്ണൂരിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. രാവിലെ അർജുനിന്‍റെ അഴീക്കലിലെ വീട്ടിലും കാർ ഒളിപ്പിച്ചുവച്ച കപ്പക്കടവിലെ പ്രവർത്തിക്കാത്ത ഉരു നിർമാണശാലയിലും എത്തിച്ച്…

Read More