കല്പറ്റ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും സി.കെ. ജാനുവും ഉള്‍പ്പെട്ട കോഴ വിവാദത്തില്‍ വയനാട് ജില്ലാ ബിജെപിയില്‍ പൊട്ടിത്തെറി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റിനെയും ബത്തേരി മണ്ഡലം പ്രസിഡന്റിനെയും നീക്കി. നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചയുടെ നഗരസഭാ കമ്മിറ്റി ഭാരവാഹികള്‍ രാജിവച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തന്‍പുരയിലിനെ ജില്ലാ കമ്മിറ്റിയും മണ്ഡലം പ്രസിഡന്റ് ലിലില്‍ കുമാറിനെ ബത്തേരി മണ്ഡലം കമ്മിറ്റിയുമാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്. ഇതോടെ നേതൃത്വത്തിനെതിരെ ദീപു പുത്തന്‍പുരയ്ക്കല്‍ ഫേസ്ബുക്കില്‍ രംഗത്തെത്തി. പിടിച്ചുപറിക്കപ്പെടും മുമ്പേ നിസഹായനായി ഉപേക്ഷിക്കുകയാണെന്ന് ദീപു പോസ്റ്റിൽ പറയുന്നു.
Read MoreCategory: Kannur
രാമനാട്ടുകര സ്വർണക്കടത്ത് കേസ്! അന്വേഷണം കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങളിലേക്ക്; അര്ജുന് ചില്ലറക്കാരനല്ല…
സ്വന്തം ലേഖകൻ കണ്ണൂർ: രാമനാട്ടുകര സംഭവവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസിൽ അന്വേഷണം കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങളിലേക്കെന്ന് സൂചന. കണ്ണൂർ സ്വദേശി അർജുന്റെ അഴീക്കലിലെ വീട്ടിൽ കസ്റ്റംസ് നടത്തിയ റെയ്ഡിൽ നിർണായകമായ തെളിവുകൾ ലഭിച്ചതായാണ് സൂചന. ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികളുമായി നിരന്തര ബന്ധം പുലർത്തുന്ന അർജുൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഇയാൾക്ക് ശുഹൈബ് വധക്കേസിലെ പ്രതിയും സജീവ സിപിഎം പ്രവർത്തകനുമായ ഒരാളുമായി ബന്ധമുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ ശുഹൈബ് വധക്കേസിലെ പ്രതികൾക്കും ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. അർജുനനും ശുഹൈബ് വധക്കേസിലെ പ്രതിയും ഒരുമിച്ചുള്ള ചിത്രങ്ങളും അന്വേഷണംസംഘത്തിന് ലഭിച്ചു. കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് പ്രവന്റീവ് സംഘമാണ് പരിശോധന നടത്തിയത്. കണ്ണൂരിൽ നിന്നുള്ള സ്വർണക്കടത്ത് സംഘത്തിന്റെ ഇടനിലക്കാരനാണ് അർജുൻ എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അർജുനന്റെ ചുവന്ന സ്വിഫ്റ്റ് കാറാണ് ഇതിന് തെളിവായി അന്വേഷണ സംഘത്തിന്…
Read Moreഇറക്കി വിടും മുൻപ് ഇറങ്ങിപ്പോണം, നിങ്ങൾക്ക് ആ കസേരയിലിരിക്കാൻ യോഗ്യതയില്ല! എം.സി. ജോസഫൈനെതിരേ രൂക്ഷ വിമർശനവുമായി പി.ജെ ആർമി
‘കണ്ണൂർ: വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈനെതിരേ രൂക്ഷ വിമർശനവുമായി പി.ജെ ആർമി. ഇറക്കിവിടും മുന്‍പ് ഇറങ്ങിപ്പോകണമെന്നാണ് ഫേസ്ബുക്കിൽ പി.ജെ ആർമി പോസ്റ്റ് ചെയ്തിരിക്കുന്നത്. വനിത കമ്മീഷൻ അധ്യക്ഷയ്ക്ക് ക്ഷമ എന്നത് നിർബന്ധമാണ്. അതില്ലെങ്കിൽ നിങ്ങൾക്ക് ആ കസേരയിലിരിക്കാൻ യോഗ്യതയില്ലെന്നും പി.ജെ ആർമിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ സമൂഹമാധ്യമങ്ങളിലൂടെ ഉയർത്തികാട്ടുന്ന ഫേസ്ബുക്കിലെ പേജാണ് പിജെ ആർമി.
Read Moreആരൊക്കെയോ വന്ന് കാർ എടുത്ത് ഓടിച്ചുപോയി! അർജുൻ ആയങ്കിയുടെ കാർ കണ്ടെത്തി; മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമായി
കണ്ണൂർ: കോഴിക്കോട് സ്വർണം പിടികൂടിയ കേസിൽ അഴീക്കോട് സ്വദേശി അർജുൻ ആയങ്കിയുടെ കാർ കണ്ടെത്തി മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമായി. സ്വർണക്കടത്ത് നടന്ന ദിവസം ഈ കാർ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ 2.33 കിലോഗ്രാം സ്വർണം പിടികൂടിയ കേസിൽ അഴീക്കോട് അഴീക്കൽ സ്വദേശി അർജുൻ ആയങ്കിയുടെ വീട്ടിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയതിനു പിന്നാലെയാണ് അർജുന്റെ കാർ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. പൂട്ടിയിട്ട അഴീക്കൽ സുൽക്ക ഉരു ഷെൽട്ടറിൽ തൂണിന്റെ മറവിലാണ് ഇന്നലെ കാർ ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഉച്ച 12 ഓടെ കാർ അപ്രത്യക്ഷമാകുകയും ചെയ്തു. നാട്ടുകാരാണ് കാർ കണ്ടെത്തിയത്. ആരൊക്കെയോ വന്ന് കാർ എടുത്ത് ഓടിച്ചുപോയതായി നാട്ടുകാർ പറഞ്ഞു. കാർ കണ്ടെത്തിയതറിഞ്ഞ് വളപട്ടണം പോലീസ് സ്ഥലത്തെത്തുന്പോഴക്കും അജ്ഞാതർ കാറുമായി കടന്നിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരോ അർജുന്റെ ഗുണ്ടാസംഘത്തിൽപ്പെട്ടവരോ ആയിരിക്കാം കാർ കടത്തിയതെന്നാണ് സംശയിക്കുന്നത്. കസ്റ്റംസ്…
Read Moreഇൻസ്റ്റഗ്രാം പ്രണയം; നാടുവിട്ട യുവതിയെ മണിക്കൂറുകൾക്കകം പിടികൂടി പഴയങ്ങാടി പോലീസ്
പഴയങ്ങാടി(കണ്ണൂർ): ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ഒളിച്ചോടിയ യുവതിയെ മണിക്കൂറുകൾക്കകം പിടികൂടി പഴയങ്ങാടി എസ്ഐയും സംഘവും. പഴയങ്ങാടി ഏഴോം സ്വദേശിയായ യുവതിയാണ് കുട്ടിയെയും കൊണ്ട്, ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായതിനു ശേഷം ഇന്നലെയോടെ നാടുവിട്ടത്. യുവതി കുട്ടിയുമായി നാടുവിട്ടെന്ന പരാതിയെ തുടർന്ന് പഴയങ്ങാടി എസ്ഐഇ ജയചന്ദ്രനും അഡീഷണൽ എസ്ഐ രജനിയും ചേർന്ന് മിന്നൽ വേഗത്തിൽ നടത്തിയ അന്വേഷണത്തിലാണു യുവതിയെയും കുട്ടിയെയും കണ്ടെത്താനായത്. യുവതിയുടെ ഫോണ്‍ നന്പർ പിന്തുടർന്ന പോലീസ് ഇവർ കോയന്പത്തൂർ ഫാസ്റ്റ് പാസഞ്ചറിന് കയറിയതായി മനസിലാക്കി. തുടർന്ന് റെയിൽവേ പോലീസുമായും മറ്റ് സിആർപിഎഫ് ടീമുമായും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ട്രെയിനിൽ യാത്രക്കാർ പോലും അറിയാതെ നടത്തിയ രഹസ്യ പരിശോധനയിൽ പോത്തന്നൂരിൽ യുവതിയെയും കുട്ടിയെയും കണ്ടെത്തുകയായിരുന്നു. ഇൻസ്റ്റർഗ്രാമിലൂടെ പരിചയപ്പെട്ട സിനിമാ ഫീൽഡിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശിയായ യുവാവിനെ തേടിയുള്ള യാത്രയാണിതെന്നാണ് യുവതിയുടെ മൊഴിയെന്നു പോലീസ് പറഞ്ഞു.
Read Moreപകലും രാത്രിയിലും മാർഗതടസമുണ്ടാക്കി അലഞ്ഞു നടക്കുന്ന നാൽക്കാലികൾ; ഉടമകൾക്കെതിരേ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
പയ്യന്നൂർ(കണ്ണൂർ): പാലക്കോട് പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന നാൽക്കാലികൾ ഭീതിയുണർത്തുന്നു. രാപ്പകൽ ഭേദമില്ലാതെയുള്ള ഇവയുടെ സഞ്ചാരം വാഹനമോടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. കരമുട്ടം മുതൽ കക്കന്‍പാറ കയറ്റംവരെയാണ് നാൽക്കാലികളുടെ അഴിഞ്ഞാട്ടം.രാവിലെയും രാത്രിയുമാണ് നാൽകാലികൾ റോഡിലൂടെ അലഞ്ഞു തിരിയുന്നത്. കുറെനാൾ മുന്‍പ് ഗ്രാമസഭകളിൽ ചർച്ചവന്നതിനെ തുടർന്ന് പഞ്ചായത്ത് മുൻകൈയെടുത്ത് ഇതിനെതിരെ നടപടി സ്വീകരിച്ചിരുന്നതാണ്. നാൽക്കാലികളുടെ ഉടമകൾക്ക് പഞ്ചായത്ത് വിവരം നൽകിയിരുന്നു. എന്നാൽ, ഉടമകൾ ഇതൊന്നും ഗൗനിക്കാത്തതിന്റെ ഫലമാണ് ഇന്ന് റോഡിലേക്കുള്ള നാൽക്കാലികളുടെ കടന്നുകയറ്റം. അലഞ്ഞുതിരിയുന്ന നാൽക്കാലികളെ പിടിച്ചുകെട്ടുകയോ ഉടമകൾക്കെതിരെ നടപടികളെടുക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreകനകമലയിലെ ഒളിത്താവളത്തിൽ റെയ്ഡ്: ആറു ജില്ലകളിൽ ഇരുപതോളം കേസുകളുള്ള പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ
തലശേരി: ചൊക്ലി കനകമലയുടെ സമീപം അതീവ രഹസ്യമായി ഒളിവിൽ കഴിഞ്ഞ രണ്ട് പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ. സംസ്ഥാനത്തെ ആറു ജില്ലകളിലെ ഇരുപതിലേറെ പോലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന്, പിടിച്ചുപറി, കളവ് കേസുകളിൽ പ്രതികളായവരാണ് പിടിയിലായത്. നാദാപുരം കക്കട്ടിൽ നിട്ടൂർ തുന്പക്കുന്നത്ത് കബീർ (38), ചൊക്ലി മേക്കുന്ന് താലിപ്പറന്പ് കൊളായി നൗഷാദ് എന്ന ലാഡൻ നൗഷാദ് (51) എന്നിവരെയാണ് ചൊക്ലി സിഐ സുഭാഷ്, എസ്ഐ അജീഷ്, എസിപിയുടെ പ്രത്യേക സ്ക്വാഡിലെ അംഗങ്ങളായ എഎസ്ഐ സഹദേവൻ, സീനിയ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജേഷ്, സുജേഷ് എന്നിവരടങ്ങിയ സംഘം നാടകീയമായ നീക്കത്തിലൂടെ സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് പിടികൂടിയത്. കണ്ണൂർ, കോഴിക്കാട്, മലപ്പുറം, പാലക്കാട്, കാസർഗോഡ്, വയനാട് ജില്ലകളിൽ നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. മൻസൂർ കൊലപാതകവുമായി ബന്ധപ്പെട്ട അക്രമ കേസുകളിലെ പ്രതികളെ തേടിയുള്ള യാത്രക്കിടയിലാണ് കുടകൊണ്ട് മുഖം മറച്ചുള്ള സിസിടിവി ദൃശ്യം…
Read Moreക്ഷേത്ര ഭണ്ഡാരം കവർന്നു; ഒരാഴ്ചയ്ക്കുള്ളിൽ മട്ടന്നൂരിലെ ക്ഷേത്രങ്ങളിൽ നടക്കുന്ന മൂന്നാമത്തെ മോഷണം
മട്ടന്നൂർ(കണ്ണൂർ): കാലവർഷം ആരംഭിച്ചതിന് പിന്നാലെ മട്ടന്നൂർ മേഖലയിലെ ക്ഷേത്രങ്ങളിൽ വീണ്ടും മോഷണം. ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. ഇന്നലെ പുലർച്ചെ നെല്ലൂന്നി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്ര മുറ്റത്തെ ഭണ്ഡാരം തകർത്തായിരുന്നു മോഷണം. ശ്രീകോവിലിനു മുന്നിലായി സ്ഥാപിച്ച ഭണ്ഡാരം കുത്തിപ്പൊളിച്ചാണ് പണം കവർന്നത്. രണ്ടു മാസമായി ഭണ്ഡാരം തുറക്കാത്തതിനാൽ എത്ര രൂപയുണ്ടാകുമെന്നറിയില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ക്ഷേത്ര ഭാരവാഹികളുടെ പരാതിയിൽ മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മേറ്റടിയിലെ രണ്ടു ക്ഷേത്രങ്ങളിലും അയ്യല്ലൂരിലെ ഒരു ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. അയ്യല്ലൂർ കുഞ്ഞാറുകുറത്തിയമ്മ ക്ഷേത്രത്തിലും മേറ്റടിയിലെ പുള്ളിവേട്ടക്കൊരുമകൻ ക്ഷേത്രത്തിലും മരുതായി പാലത്തിനു സമീപത്തുള്ള വേട്ടക്കൊരുമകൻ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ചായിരുന്നു മോഷണം. ഇവയെക്കുറിച്ച് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും ക്ഷേത്ര മോഷണം നടന്നത്.
Read Moreഅപകടാവസ്ഥയിലായ കെട്ടിടം പൊളിക്കാനുള്ള നിര്‍ദേശത്തിന് പുല്ലുവില; പിന്നില്‍ ലക്ഷങ്ങളുടെ വില പേശലോ?
തലശേരി: പൊളിച്ച് നീക്കാന്‍ നഗരസഭയും സബ് കളക്ടറും ഉടമക്ക് നോട്ടീസ് നല്‍കിയിട്ടും അപകടാവസ്ഥയിലെന്ന് ഫയര്‍ഫോഴ്സിന്റെ മുന്നറിയിപ്പുണ്ടായിട്ടും പൊളിച്ചു നീക്കാതെ ഒരു കെട്ടിടം. ദേശീയ പാതയില്‍ തലശേരി സഹകരണാശുപത്രിക്കു മുന്നിലെ വീനസ് ജംഗ്ഷനിലാണ് നിയമത്തെ വെല്ലുവിളിച്ച് എഴുപത് വര്‍ഷത്തോളം പഴക്കമുള്ള, അപകടാവസ്ഥയിലായ കെട്ടിടം സ്ഥിതിചെയ്യുന്നത്. കെട്ടിടത്തിന്റെ അപകടാവസ്ഥ മനസിലാക്കിയ പല വ്യാപാരികളും കടമുറികള്‍ ഒഴിഞ്ഞു. നിലവില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാത്ത കെട്ടിടത്തിലെ മുറികള്‍ ചിലര്‍ ഇപ്പോഴും കൈവശം വെക്കുന്നുണ്ടെങ്കിലും മുനിസിപാലിറ്റിയുടെ ലൈസന്‍സ് പോലുമില്ല. വൈദ്യുതിബന്ധവും അധികൃതര്‍ വിഛേദിച്ചു. കെട്ടിടം പൊളിച്ച് നീക്കാന്‍ തയാറാണെന്ന് കെട്ടിട ഉടമ നഗരസഭയേയും സബ് കളക്ടറേയും രേഖാമൂലം അറിയിച്ചിട്ടുണ്ടെങ്കിലും പൊളിച്ചു നീക്കല്‍ നീണ്ടുപോകുകയാണ്. കെട്ടിടം പൊളിക്കുന്നതിനെതിരെ വ്യാപാരികളില്‍ ചിലര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടയില്‍ കടകളൊഴിയാന്‍ ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് ചില കേന്ദ്രങ്ങളും രംഗത്തെത്തിയിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ കെട്ടിടം തകര്‍ന്നു വീണാല്‍ സംഭവിക്കുന്നത് വന്‍ ദുരന്തം…
Read Moreഅടിമുടി മാറി! 400 വര്‍ഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരരകം; പുത്തന്‍ കാഴ്ചകളുമായി ബേക്കല്‍ കോട്ടയും പരിസരവും
കാസർഗോഡ്: അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയ കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ കോട്ടയും പരിസരവും അടിമുടി മാറുന്നു. കവാടവും നടവഴികളും അന്തർദേശീയ നിലവാരത്തിൽ മാറുകയാണ്. കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ചരിത്രത്തെ വിനോദത്തില്‍ പൊതിഞ്ഞ് ജനങ്ങളിലെത്തിക്കുന്നു. ബേക്കല്‍ കോട്ടയോടൊപ്പം പള്ളിക്കര ബീച്ചിന്റെയും മുഖച്ഛായ മാറി. പുതുമയാര്‍ന്ന കാഴ്ചയുടെ അനുഭവം സമ്മാനിക്കുന്ന ടൂറിസം കേന്ദ്രങ്ങളായി ബേക്കലും പള്ളിക്കര ബീച്ചും വിനോദ സഞ്ചാരികളെ കാത്തിരിക്കുകയാണ്. വടക്കേ മലബാറില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ബേക്കല്‍. 400 വര്‍ഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകമായ ബേക്കല്‍ കോട്ടയും കോട്ടയോട് ചേര്‍ന്നുള്ള ബീച്ചും സഞ്ചാരികളെ ജില്ലയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാനഘടകങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്ത കേരളത്തിലെ ഏക പ്രത്യേക ടൂറിസം മേഖലയാണ് ബേക്കല്‍. ദക്ഷിണ കര്‍ണാടകയുടെയും ഉത്തര കേരളത്തിന്റെയും ചരിത്രത്തില്‍ പ്രമുഖ സ്ഥാനമുള്ള ബേക്കല്‍ കോട്ട…
Read More