പേരാവൂർ: ആര്യപറമ്പിൽ ജാർഖണ്ഡ് സ്വദേശിനി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ പേരാവൂർ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ജാർഖണ്ഡ് ഗുംല ജില്ലയിലെ ഗാഗ്ര സ്വദേശി പരേതനായ ലക്ഷ്മൺ ബറൈകിന്റെ മകൾ മംമ്ത കുമാരിയെയാണ്(20) ആര്യപ്പറമ്പ് സെന്റ് മേരീസ് എസ്റ്റേറ്റിലെ താമസ്ഥലത്ത് ഇന്നലെ വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ദേഹത്ത് ചതവിന് സമാനമായ പാടുകളും രക്തം കട്ടപിടിച്ച നിലയിലും കണ്ടതോടെയാണ് പോലീസിന് കൊലപാതമാകാം എന്ന സംശയം ഉണ്ടായത്. കൊലപാതകമാണെന്ന സംശയത്തിൽ രണ്ട് ജാർഖണ്ഡ് സ്വദേശികളെ പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .മംമ്തയുടെ മരണവുമായി ബന്ധപ്പെട്ട് ഒന്നിച്ചു കഴിയുന്ന സിക്കന്തറെന്ന യുവാവിനെയും സിക്കന്തറിന്റെ കൂടെ ജോലി ചെയ്യുന്ന മറ്റൊരാളെയുമാണ് പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തത്.
Read MoreCategory: Kannur
ചെറുപുഴയിലെ മറിയക്കുട്ടിവധം; പിന്നിൽ സ്ത്രീയോ…? വൈകി കിട്ടിയ ഫോറൻസിക് ഫലത്തിൽ പിടിച്ച് സിബിഐ അന്വേഷണം വീണ്ടും
പയ്യന്നൂര്‍: ചെറുപുഴയിലെ മറിയക്കുട്ടി വധത്തിന് പിന്നിലുള്ള പ്രതികളിലേക്കെത്തുന്ന വിധത്തിലുള്ള തെളിവുകളൊന്നും കണ്ടെത്താനാകാതെ വന്നതിനെ തുടര്‍ന്ന് കേസന്വേഷണം അവസാനിപ്പിക്കാനുള്ള അനുമതിക്കായി കോടതിയെ സമീപിച്ച സിബിഐ വീണ്ടും അന്വേഷണം പുനഃരാരംഭിച്ചു. ഇപ്പോള്‍ സ്ത്രീകളുടെ ഡിഎന്‍എ പരിശോധന നടത്തിവരികയാണ് സിബിഐ സംഘം.ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണങ്ങള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം രംഗത്തെത്തിയ സിബിഐക്കും രണ്ടരവര്‍ഷം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനാവാതെ വന്നതിനെ തുടര്‍ന്ന് കോടതിയില്‍ അതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സിബിഐയുടെ കേസന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള അനുമതിയും തേടിയിരുന്നു.എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രറ്റ് (സിജെഎം) കോടതിയില്‍ സിബിഐ സമര്‍പ്പിച്ച ക്ലോസ് റിപ്പോര്‍ട്ടെന്ന് വിശേഷിപ്പിക്കാവുന്ന ഫൈനല്‍ റിപ്പോര്‍ട്ടും കേസന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള അനുമതിയും കോടതി നിരാകരിച്ചതിനെ തുടര്‍ന്നാണ് വീണ്ടും അന്വേഷണം പുനഃരാരംഭിച്ചിരിക്കുന്നതെന്നാണ് വിവരം. വൈകി കിട്ടിയ ഫോറന്‍സിക്ക് പരിശോധന ഫലത്തില്‍ പുരോഗതിയുണ്ടാവുകയും ഒരു സ്ത്രീയെ സംശയിക്കേണ്ട സാഹചര്യമുണ്ടായതിനാലാണ് ഡിഎന്‍എ പരിശോധന നടത്തേണ്ടി വന്നതെന്നാണ് സിബിഐ വൃത്തങ്ങളില്‍നിന്നും ലഭിക്കുന്ന…
Read Moreഷറാറയുടെ ലൈംഗിക ക്ഷമത പരിശോധനക്ക് ഇനി മെഡിക്കൽ ബോർഡ്; വ്യാപാര പ്രമുഖന് ജയിലിലും സ്വാധീനം; ഓപ്പൺ കോർട്ടിൽ പൊട്ടിത്തെറിച്ച് കോടതി
സ്വന്തം ലേഖകൻ തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ ലൈംഗിക ക്ഷമത ഉൾപ്പെടെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി ഉത്തരവിട്ടു. വ്യാപാര പ്രമുഖൻ ഷറാറ ഗ്രൂപ്പ് ഉടമ തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ (68) നെ പരിശോധിക്കാനാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുല ഉത്തരവിട്ടത്. ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കോടതി ഇതു സംബന്ധിച്ച ഉത്തരവ് നൽകിയത്. ഇതിനിടയിൽ മെഡിക്കൽ പരിശോധനക്ക് തയാറാണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഭാഗം സമർപ്പിച്ച ഹർജി കോടതി 19 ലേക്ക് മാറ്റി. ഹർജിയോടൊപ്പം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയുടെ അഫിഡ്വിറ്റ് ശ്രദ്ധയിൽപെട്ട കോടതി ഓപ്പൺ കോർട്ടിൽ പൊട്ടിത്തെറിച്ചു. ജയിൽ സൂപ്രണ്ടിന്റെ ഒപ്പോടെയാണ് അഫിഡ്വിറ്റ് കോടതിക്ക്…
Read Moreകയർ കെട്ടിവലിക്കരുതേ… തകരാറിലായ വാഹനം കൊണ്ടുപോകുമ്പേൾ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ അറിയാം…
സ്വന്തം ലേഖികകണ്ണൂര്: തകരാറിലായ വാഹനങ്ങള്‍ അശാസ്ത്രീയമായി കെട്ടിവലിക്കുന്നത് മറ്റ് വാഹനയാത്രക്കാർക്ക് അപകടഭീഷണിയുയർത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടും നടപടിയെടുക്കാതെ അധികൃതർ. നിരവധി വാഹനങ്ങൾ കെട്ടിവലിക്കുന്ന വാഹനങ്ങളിൽ തട്ടി അപകടത്തിൽപെടുന്നത്. പതിവ് കാഴ്ചയാണ്. അധികൃതരോട് പരാതിപെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്.കഴിഞ്ഞ ദിവസം ദേശീയപാത ഏഴിലോട് വച്ച് ഇത്തരത്തില്‍ കടന്നുപോയ വാഹനങ്ങള്‍ക്കിടയില്‍പ്പെട്ട ബൈക്ക് യാത്രികന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ കഴിഞ്ഞ നവംബർ 30ന് രാത്രി മടിക്കൈ സ്വദേശിയായ യുവാവ് മരിക്കാനിടയായതും ഇത്തരം അശാസ്ത്രീയമായ കെട്ടിവലിക്കല്‍ കാരണമാണ്. ആക്രി സാധനങ്ങള്‍ കുത്തിനിറച്ച ഒരു ഗുഡ്സ് ഓട്ടോറിക്ഷ കെട്ടിവലിച്ച പ്ലാസ്റ്റിക്ക് കയറില്‍ കുടുങ്ങി തെറിച്ചു വീഴുകയായിരുന്നു. മുന്നിലുള്ള പിക്ക് അപ്പ് ജീപ്പ് കെഎസ്ടിപി റോഡ് മുറിച്ചുകടന്നു. പിറകിലുള്ള ഓട്ടോറിക്ഷ കുറുകെ കടക്കാനായി എത്തിയതേയുള്ളൂ. ഇതിനു നടുവിലുള്ള കയര്‍ ശ്രദ്ധിക്കാതെ മടിക്കൈ കണ്ടംക്കുട്ടിച്ചാലിലെ രതീഷ് ഈ റോഡിലൂടെ ബൈക്കോടിച്ചു പോയി. കയര്‍ ആദ്യം ബൈക്കിലേക്കും അത് വലിഞ്ഞപ്പോള്‍…
Read Moreസ്വർണക്കടത്ത് ക്വട്ടേഷൻ; ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ റെയ്ഡ്; നോട്ടീസ് നല്കി കസ്റ്റംസ് മടങ്ങി
കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ കേസിൽ ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി. കണ്ണൂർ തില്ലങ്കേരിയിലെ വീട്ടിലാണ് ഇന്നു രാവിലെ എട്ടോടെ കൊച്ചി കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ. വികാസിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. കരിപ്പൂർ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അർജുൻ ആയങ്കിയുമായി അടുത്ത ബന്ധമുള്ള പശ്ചാത്തലത്തിലാണ് റെയ്ഡ്. കൂടാതെ, സ്വർണക്കടത്ത് കേസിൽ ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ചോദ്യംചെയ്തിരുന്നു. ഷാഫിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡെന്നും സൂചനയുണ്ട്. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ എല്ലാ പ്രതികൾക്കും ആകാശ് തില്ലങ്കേരിയുമായി ബന്ധമുണ്ടെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. ഇന്നലെ അറസ്റ്റിലായ തെക്കെ പാനൂർ സ്വദേശി അജ്മലിനും ആകാശുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. എന്നാൽ, റെയ്ഡിന് കസ്റ്റംസ് എത്തുന്പോൾ ആകാശ് തില്ലങ്കേരി വീട്ടിൽ ഇല്ലായിരുന്നു. ആകാശിനെതിരേ സ്വർണക്കടത്ത് കേസിൽ നിലവിൽ എഫ്ഐആർ ഇല്ലായിരുന്നു. ആകാശ് തില്ലങ്കേരിക്ക് കസ്റ്റംസ്…
Read Moreഷറാറയ്ക്ക് ശേഷി കുറവെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റിൽ വിവാദം കത്തുന്നു; രണ്ടാം പ്രതിയായ ഇളയമ്മ ജയിലേക്ക് പോയത് കൈക്കുഞ്ഞുമായി
തലശേരി: തലശേരിയിൽ പതിനഞ്ചുകാരിയ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന വ്യാപാര പ്രമുഖൻ ഷറാറ ഗ്രൂപ്പ് ഉടമ തലശേരി ഗുഡ്ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ (68) ന്റെ ലൈംഗിക ക്ഷമത ഉൾപ്പെടെ പരിശോധിക്കുന്നതിന് മെഡിക്കൽ ബോർഡ് രൂപീകരണക്കണമെന്ന ഹർജി കോടതി നാളെ പരിഗണിക്കും. പ്രതിക്ക് ലൈംഗിക ശേഷിയില്ലെന്ന ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ സർട്ടിഫിക്കറ്റ് വിവാദമായതിനെ തുടർന്നാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ മുന്നോട്ട് വെച്ചത്. ഇതിനിടയിൽ അറസ്റ്റിലായ രണ്ടാം പ്രതിയായ യുവതിയെ കോടതി റിമാൻഡ് ചെയ്തു. കൈക്കുഞ്ഞുമായാണ് യുവതി ജയിലിലേക്ക് പോയത്. കേസിലെ ഒന്നാം പ്രതിയും യുവതിയുടെ ഭർത്താവുമായ മുപ്പത്തിയെട്ടുകാരന്റെ അറസ്റ്റ് ധർമടം പോലീസ് ജയിലിൽ വെച്ച് രേഖപ്പെടുത്തിയിരുന്നു. കതിരൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പെൺകുട്ടിയുടെ ഇളയമ്മയുടെ ഭർത്താവു കൂടിയായ ഒന്നാം പ്രതിയെ കതിരൂർ പോലീസ് നേരത്തെ തന്നെ…
Read Moreവീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെ ഒരു വയസുകാരന് ബോധരഹിതനായി കുഴഞ്ഞുവീണു മരിച്ചു! മരണകാരണമറിഞ്ഞ് ഞെട്ടി മാതാപിതാക്കളും നാട്ടുകാരും…
കാസര്‍ഗോഡ്: ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. കാസർഗോഡ് ചെന്നിക്കരയിലെ എ.സത്യേന്ദ്ര – രഞ്ജിനി ദന്പതികളുടെ മകന് എസ്.അന്‍വേദ് ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം . വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെ കുട്ടി പെട്ടെന്ന് ബോധരഹിതനായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രാഥമിക പരിശോധനയില്‍ മരണകാരണം വ്യക്തമായിരുന്നില്ല. ഇന്നലെ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങിക്കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വണ്ടിനെ പുറത്തെടുത്തു. മൃതദേഹം ചെന്നിക്കര പൊതുശ്മാശനത്തില്‍ സംസ്കരിച്ചു. രണ്ടര വയസുള്ള ഋത്വേദ് സഹോദരനാണ്.
Read Moreഓരോ നാടിന്റെയും ഹൃദയസ്പന്ദനമായി ചില സ്വകാര്യ ബസുകളുണ്ടാകും! മലയോരത്തിന്റെ ഗൃഹാതുരത്വമായി ‘വിജയലക്ഷ്മി’
കാഞ്ഞങ്ങാട്: മലയോരത്തിന്റെ ഗൃഹാതുരത്വമായി ‘വിജയലക്ഷ്മി’. ഓരോ നാടിന്റെയും ഹൃദയസ്പന്ദനമായി ചില സ്വകാര്യ ബസുകളുണ്ടാകും. മലയോരമേഖലയില്‍ റോഡുകളും വാഹനങ്ങളും ഇത്രകണ്ട് വികസിക്കാതിരുന്ന കാലത്ത് നാടിന് യാത്രാമാര്‍ഗം തുറന്നുതന്ന ചില ബസുകള്‍. ആ ബസുകളുടെ സമയത്തെ ആശ്രയിച്ചായിരുന്നു മുന്‍കാലങ്ങളില്‍ നിത്യജീവിതത്തിലെ ഓരോ കാര്യങ്ങളും തീരുമാനിച്ചിരുന്നത്.ഈ ബസുകളുടെ ട്രിപ്പൊന്ന് മുടങ്ങിയാല്‍ പോലും മലയോരത്തെ ദൈനംദിന ജീവിതം താളംതെറ്റുമായിരുന്നു. ഈ ഉത്തരവാദിത്വം മനസിലുള്ളതുകൊണ്ട് കഴിയുന്നത്ര ട്രിപ്പുകള്‍ മുടക്കാതെയും ഏതെങ്കിലും അത്യാവശ്യഘട്ടത്തില്‍ മുടക്കേണ്ടിവരികയാണെങ്കില് സ്ഥിരം യാത്രക്കാരെ മുന്‍കൂട്ടി വിവരമറിയിച്ചും മാത്രം ഓടിയിരുന്ന ബസുകള്‍. അക്കൂട്ടത്തിലൊരു ബസാണ് മൂന്നു പതിറ്റാണ്ടോളം കാലം കര്‍ണാടകയിലെ മടിക്കേരിയില്‍ നിന്നും കാഞ്ഞങ്ങാട് വരെ ഓടിയെത്തിയിരുന്ന ശ്രീ വിജയലക്ഷ്മി ട്രാവല്‍സ്. സംസ്ഥാനപാതയൊക്കെ ഇന്നു കാണുന്ന രൂപം കൈവരിക്കുന്നതിനു മുമ്പ് മലമ്പാതകള്‍ താണ്ടി നഗരത്തിലേക്കെത്തിയ ആദ്യ ബസുകളിലൊന്നാണ് വിജയലക്ഷ്മി. കൂര്‍ഗിലെ മടിക്കേരിയില്‍ നിന്നും പാണത്തൂര്‍ വരെ എത്താനുള്ള അന്തര്‍സംസ്ഥാന പാതയാണെങ്കില്‍ അന്നൊക്കെ പലയിടത്തും…
Read Moreവീര്യമൃത്യു വരിച്ച സുബേദാർ ശ്രീജിത്തിന്ജന്മനാടിന്റെ യാത്രാമൊഴി
കൊയിലാണ്ടി : കശ്മീരിലെ രജൗരി മേഖലയിലെ സുന്ദർബനി സെക്ടറിൽ ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനെ വീര്യമൃത്യു വരിച്ച നായിബ് സുബേദാർ എം.ശ്രീജിത്തിന് ജന്മനാട് കണ്ണീരോടെ യാത്രാ മൊഴി നൽകി. വെള്ളിയാഴ്ച രാത്രി പ്രത്യേക വിമാനത്തിൽ കോയമ്പത്തൂർ സുലൂർ വ്യോമസേനാ താവളത്തിൽ എത്തിച്ച് തുടർന്ന് റോഡ് മാർഗം വാളയാറിലെത്തിയ ഭൗതിക ശരീരം പാലക്കാട് തഹസിൽദാർ ടി. രാധാകൃഷ്ണൻ ,ഡെപ്യൂട്ടി എൻ.സന്തോഷ് കുമാർ, പാലക്കാട് ഡി.വൈ.എസ്.പി.പി.ശശികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പുഷ്പചക്രം സമർപ്പിച്ച് ഔദ്യോഗിക ബഹുമതികളോടെ ഏറ്റു വാങ്ങി. എല്ലാ അതിർത്തിയായ രാമനാട്ടുകരയിൽ കൊയിലാണ്ടി തഹസിൽദാർ സി.പി.മണിയും സംഘവും ഏറ്റുവാങ്ങി പുലർച്ചെ രണ്ട് മണിയോടെ പൂക്കാടെ പടിഞ്ഞാറെ തറയിൽ വീട്ടിൽ എത്തിച്ചു. ബന്ധുക്കളും, നാട്ടുകാരും ഭൗതികശരീരം കണ്ണീരോടെ ഏറ്റു വാങ്ങി. പൊതുദർശനത്തിന് വെച്ചപ്പോൾ നിരവധിപേരാണ് ആദരാജ്ഞലികൾ അർപ്പിക്കാൻ സംസ്ഥാന സർക്കാറിന് വേണ്ടി വനം മന്ത്രി എ.കെ.ശ്രീന്ദ്രൻ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.…
Read Moreപഴനിയിൽ മലയാളി വീട്ടമ്മയ്ക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം; യുവതിയുടെ മൊഴിയെടുക്കും; തടസ്സം പിടിക്കാനെത്തിയ ഭർത്താവിനും മർദനം
കണ്ണൂർ: പഴനിയിൽ ക്രൂരപീഡനമേറ്റതിനെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവതിയിൽ നിന്നു പോലീസ് മൊഴിയെടുക്കും. ക്രൂര പീഡനം നടന്നിട്ട് 20 ദിവസം പിന്നിടുന്പോൾ എഴുന്നേറ്റു നിൽക്കാൻപോലും കഴിയാത്ത യുവതിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജൂണ്‍ 19 ന് ഭർത്താവുമൊത്ത് പഴനിയിൽ തീർഥാനടത്തിന് പോയപ്പോഴാണ് സംഭവം. പാലക്കാട് നിന്നാണ് ഇരുവരും ട്രെയിനിൽ പഴനിയിലേക്കു പോയത്. ഉച്ചയ്ക്ക് ശേഷം അവിടെ ലോഡ്ജിൽ ഒരു മുറിയെടുത്തു. വൈകുന്നേരത്തോടെ ഭാര്യയെ വഴിയരികിൽ നിർത്തി സമീപത്തെ ഹോട്ടലിൽ പോയി ഭക്ഷണം വാങ്ങുന്നതിനിടെ മൂന്നംഗസംഘമെത്തി യുവതിയെ സമീപത്തെ ലോഡ്ജിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തടയാനെത്തിയ ഭർത്താവിനെ ലോഡ്ജുടമയും മൂന്നംഗസംഘവും ചേർന്ന് മർദിക്കുകയായിരുന്നു. ദന്പതികൾ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും പോലീസ് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. അവശനിലയിലായതിനെ തുടർന്നാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
Read More