ഇരിട്ടി(കണ്ണൂർ): ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കത്തിൽപ്പെട്ട വയോധികൻ മരിച്ചു. പായം പഞ്ചായത്തിലെ ഉദയഗിരി ഇലഞ്ഞിക്കൽ ഗോപി (69) ആണ് മരിച്ചത്. കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഗോപിക്ക് പുറമെ ഭാര്യക്കും മകനും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. കഴിഞ്ഞ ഏഴിന് ഒൻപതുപേർക്കു കോവിഡ് പോസിറ്റീവായി ഫലം വന്നതിൽ പെട്ടതായിരുന്നു ഗോപി. താലൂക്ക് ആശുപത്രിയിൽ സമ്പർക്കം മൂലം രോഗ ബാധിതരായവരുടെ എണ്ണം 18 ആയിരുന്നു. ഇതിൽ രണ്ടുപേർ മരിച്ചു. ആദ്യം രോഗം സ്ഥിരീകരിച്ച പടിയൂർ കൊശവൻ വയൽ സ്വദേശി സൈമൻ (65) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച രോഗിയെ ശുശ്രൂഷിച്ച ഡോക്ടറും 27 മുതൽ ഏഴുവരെ കിടത്തി ചികിത്സയിലുണ്ടായിരുന്ന 69 പേരും ഇവരുടെ 39 കൂട്ടിരിപ്പുകാരും അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് ക്വാറന്റീനിൽ പോയിട്ടുണ്ട്.
Read MoreCategory: Kannur
പയ്യന്നൂരിലെ ഹണി ട്രാപ്പ്;പണം വാങ്ങാനെത്തിയവരുടെ ബൈക്ക് തോട്ടില്‍ കണ്ടെത്തി പോലീസ്
പയ്യന്നൂര്‍(കണ്ണൂർ): പയ്യന്നൂര്‍ ബൈപ്പാസ് റോഡിലെ പെരുമ്പ തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബൈക്കിന്റെ ഉടമകളെ പോലീസ് കണ്ടെത്തി. ഹണിട്രാപ്പില്‍ കുടുക്കിയ സ്കൂള്‍ ജീവനക്കാരനില്‍നിന്നും പണം വാങ്ങാന്‍ ഇടനിലക്കാരായി എത്തിയ കാസര്‍ഗോഡ് ജില്ലയിലെ രണ്ടു യുവാക്കളെത്തിയ ബൈക്കാണിതെന്നാണ് പോലീസ് കണ്ടെത്തിയത്. സ്കൂള്‍ ജീവനക്കാരനെ തേന്‍കെണിയില്‍ കുടുക്കി പണം പിടുങ്ങാനുള്ള ശ്രമവും പണം വാങ്ങാനെത്തിയവരെ കൈകാര്യം ചെയ്ത സംഭവവും ഇന്നലെ രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. പെരുമ്പ ബൈപാസ് റോഡിലെ കലുങ്കിന് സമീപത്ത് വെള്ളത്തില്‍ മുക്കിയിട്ട നിലയില്‍ കണ്ടെത്തിയ ബൈക്കിന്റെ പിന്നാമ്പുറ കഥകളും ചെന്നെത്തുന്നത് ഹണിട്രാപ്പ് സംഭവങ്ങളിലേക്കാണെന്നാണ് പോലീസിന്റെ അന്വേഷണത്തിലും വ്യക്തമായത്. ഇന്നലെ ഉച്ചയോടെയാണ് കാസര്‍ഗോഡ് രജിസ്ട്രേഷനിലുള്ള പള്‍സര്‍ ബൈക്ക് തോട്ടിലെ വെള്ളത്തില്‍ മുക്കിയിട്ട നിലയില്‍ വഴിയാത്രക്കാര്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പോലീസ് ക്രെയിന്‍ ഉപയോഗിച്ച് തോട്ടില്‍ നിന്നും ബൈക്ക് കരയ്ക്കു കയറ്റുകയായിരുന്നു.തുടര്‍ന്ന് ബൈക്കിനെപറ്റിയുള്ള അന്വേഷണത്തിനിടയിലാണ് ഹണിട്രാപ്പിനിരയായ സ്കൂള്‍ ജീവനക്കാരനില്‍നിന്നും പണം…
Read Moreകോവിഡ് അലവന്‍സ്! സാക്ഷരതാ പ്രേരക്മാര്‍ ‘പടിക്കു പുറത്ത് ‘
നിശാന്ത് ഘോഷ് കണ്ണൂര്‍: കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തില്‍ വ്യാപൃതരാവുമ്പോഴും പ്രത്യേക അലവന്‍സ് കാര്യത്തില്‍ സാക്ഷരതാ പ്രേരക്മാര്‍ പടിക്കു പുറത്ത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ, ആശാ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക കോവിഡ് അലവന്‍സ് നല്‍കുമ്പോഴാണ് സാക്ഷരതാ പ്രേരകുമാരെ ഇക്കാര്യത്തില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുന്നത്. സാക്ഷരതാ പ്രേരക്മാരുടെ ഹോണറേറിയവും (വേതനം) കുടിശികയാണ്. മേയ് മാസത്തെ ഹോണറേറിയം ഈ മാസമാണ് നല്‍കിയത്. ജൂണ്‍, ജൂലൈ മാസങ്ങളിലേത് ഇപ്പോഴും കുടിശികയാണ്. ഹോണറേറിയം വിതരണം മുടങ്ങിയതിനെ തുടര്‍ന്നു നേരത്തെ പ്രേരക്മാര്‍ സമരം നടത്തിയിരുന്നു. എല്ലാ മാസവും കൃത്യമായി ഹോണറേറിയം വിതരണം ചെയ്യുമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്നായിരുന്നു സമരം പിന്‍വലിച്ചത്. എന്നാല്‍ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. ഇതിനിടയിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രേരക്മാരും നിയോഗിക്കപ്പെടുന്നത്. സാക്ഷരതാ മിഷന് ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ മേയ് മുതല്‍ സംസ്ഥാനത്തെ സാക്ഷരതാ പ്രേരക്മാര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കോവിഡ്…
Read Moreകോവിഡ് സമ്പർക്ക വ്യാപനം; ഷോപ്പുടമകൾക്ക് പോലീസിന്റെ താക്കീത്; “നിയമം തെറ്റിച്ചാൽ കട പൂട്ടി താക്കോൽ കോടതിയിൽ നല്‍കും’
കണ്ണൂർ: കണ്ണൂർ നഗരത്തിന്റെ പരിസര പ്രദേശങ്ങളിൽ സന്പർക്കത്തിലൂടെ കോവിഡ് വ്യാപിച്ചതിനെ തുടർന്ന് സമീപ പ്രദേശങ്ങൾ അടച്ചിട്ടേക്കും. നിലവിൽ കണ്ണൂർ കോർപറേഷന്റെ 15 മുതൽ 25 വരെ ഡിവിഷനുകളിൽപെട്ട വാരം, വലിയന്നൂർ, ചേലോറ, മാച്ചേരി, പള്ളിപ്പൊയിൽ, കാപ്പാട്, എളയാവൂർ സൗത്ത്, എളയാവൂർ നോർത്ത്, തിലാനൂർ, മുണ്ടയാട് ഉൾപ്പെടെ അടച്ചിട്ടിരിക്കുകയാണ്. സന്പർക്കമൂലം രോഗബാധ റിപ്പോർട്ട് ചെയ്ത ചാലാട്, പടന്നപ്പാലം, ചില്ലിക്കുന്ന്, മണൽ തുടങ്ങിയ സ്ഥലങ്ങളിലും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് പോലീസ് ആലോചിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ കോർപറേഷൻ അധികൃതരുമായി ചർച്ച ചെയ്യുന്നുണ്ട്. കണ്ണൂർ നഗരത്തിൽ കടകളിലെ ആൾക്കൂട്ടത്തിനെതിരേ കർശന നടപടിയുമായി പോലീസ് രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ഇന്നലെ നഗരത്തിലെ പത്ത് കടകൾക്കെതിരേ നടപടിയെടുത്തിട്ടുണ്ട്. നിലവിൽ നടപടിയെടുക്കുന്ന കടകൾ പോലീസ് ഒരു ദിവസത്തേക്കാണ് അടപ്പിക്കുന്നത്. ഇനി ഏഴു ദിവസത്തേക്ക് അടപ്പിക്കാനുള്ള നിയമവശം പരിശോധിക്കുന്നുണ്ട്. കൂടാതെ സ്ഥാപന ഉടമയ്ക്കെതിരേ കേസെടുത്ത് കുറ്റപത്രവും താക്കോലും കോടതിയിൽ ഏല്പിക്കുന്ന കാര്യത്തെക്കുറിച്ചും പോലീസ്…
Read Moreനിർണായക തെളിവ്; പാലത്തായി പീഡനക്കേസ് അന്വേഷണത്തിന് രണ്ടു വിദഗ്ധർ കൂടി
തലശേരി: പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ സ്കൂളിലെ ശുചിമുറിയിൽ അധ്യാപകൻ പീഡിപ്പിച്ചുവെന്ന കേസിലെ സുപ്രധാന തെളിവുകളായ പ്രതിയുടേതുൾപ്പെടെയുള്ള മൊബൈൽ ഫോണുകളുടേയും സിസി ടിവി ദൃശ്യങ്ങളുടേയും ഫോറൻസിക് റിപ്പോർട്ടുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഫോറൻസിക് ലാബിലെ സൈബർ വിംഗിന്റെ വിശദമായ പരിശോധനാ റിപ്പോർട്ട് കേസിൽ നിർണായക തെളിവാകും. ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത്, കണ്ണൂർ നർക്കോട്ടിക് സെൽ എഎസ്പി രേഷ്മ രമേശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. നാലു ദിവസം എഎസ്പി രേഷ്മ രമേശ് പെൺകുട്ടിയോടൊപ്പം ചെലവഴിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. നിലവിൽ ഏഴ് മണിക്കൂർ നീണ്ടു നിൽക്കുന്ന ഓഡിയോ റെക്കോർഡും രണ്ട് മണിക്കൂർ നീണ്ടു നിൽക്കുന്ന വീഡിയോ റെക്കോഡിംഗും അന്വേഷണ സംഘം നടത്തിക്കഴിഞ്ഞു. സ്കൂളിലെ അധ്യാപകരുൾപ്പെടെയുള്ളവരുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടയിൽ അന്വേഷണ സംഘത്തിലേക്ക് രണ്ടു വിദഗ്ധരെ കൂടി ഉൾപ്പെടുത്തും. കണ്ണൂർ ജില്ലയിൽ നിന്നുള്ള രണ്ട് പ്രമുഖ മനോരോഗ…
Read Moreചെറുപുഴയിലെ മറിയക്കുട്ടി വധം; ” ഒരാളുടെ മൊഴി പച്ചക്കള്ളം;നിരീക്ഷണ കാമറയിലേക്കു നോക്കി നാട്ടുകാർ; കൊറോണയില്‍ തട്ടി സിബിഐ
2012 മാര്‍ച്ച് അഞ്ചിനു രാവിലെ ചെറുപുഴയിലെ മറിയക്കുട്ടിയെ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ലണ്ടനില്‍നിന്നു സ്വിറ്റ്സര്‍ലണ്ടിലേക്കു സ്ഥലം മാറിപ്പോകുന്ന മകള്‍ ശാന്തിയുടെ അടുത്തേക്കു പോകാനുള്ള തീരുമാനമെടുത്ത മറിയക്കുട്ടി അതിനായി പാസ്പോര്‍ട്ടെടുത്തു യാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു. അമ്മ വരുന്ന വിവരം അറിയിച്ചിരുന്നതായി മകള്‍ ശാന്തി പോലീസിനും മൊഴിനല്‍കിയിരുന്നു. ഈ ഒരുക്കങ്ങള്‍ക്കിടയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. ക്രൈംബ്രാഞ്ച് വന്നിട്ടും.. ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണങ്ങള്‍ക്കു ശേഷം ചെറുപുഴയിലെ മറിയക്കുട്ടി വധത്തിന്റെ നേരറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം രംഗത്തെത്തിയ സിബിഐയുടെയും അന്വേഷണം മരവിച്ചു. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തിനിടയില്‍ ‘മുങ്ങിയ’ നിരീക്ഷണ കാമറദൃശ്യങ്ങള്‍ സിബിഐ കണ്ടെടുത്തതോടെ നാട്ടുകാരില്‍ പ്രതീക്ഷയുണര്‍ത്തിയ അന്വേഷണമാണ് പിന്നീടു മരവിച്ചത്. നാലു സ്ക്വാഡുകളായി തിരിച്ചുള്ള കാര്യക്ഷമമായ അന്വേഷണം നടത്തിയ പോലീസിനു മറിയക്കുട്ടിയുമായും ഈ വീടുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്നവരാണ് കൊലപാതകത്തിനു പിന്നിലെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു. പക്ഷേ, അതാരാണെന്നു കണ്ടെത്താൻ പോലീസിനു…
Read Moreതലക്കാവേരി ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ മലയാളിയും;കൂർഗിൽ കനത്ത മഴ തുടരുന്നു
മടിക്കേരി(കൂര്‍ഗ്): കഴിഞ്ഞ ദിവസം തലക്കാവേരിയിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ ഒരാള്‍ മലയാളിയാണെന്ന് സ്ഥിരീകരിച്ചു. തലക്കാവേരി ക്ഷേത്രത്തിലെ പൂജാദികര്‍മങ്ങളില്‍ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന മുള്ളേരിയ അഡൂര്‍ സ്വദേശി ശ്രീനിവാസ് (30) ആണ് അപകടത്തില്‍ പെട്ടത്. ദുരന്തത്തില്‍ കാണാതായ മുഖ്യ പൂജാരി നാരായണ ആചാര്യയുടെ വീട്ടില്‍ തന്നെയാണ് ശ്രീനിവാസ് താമസിച്ചിരുന്നത്. അഡൂര്‍ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ലക്ഷ്മിനാരായണ പഡില്ലായയുടെ മകനായ ശ്രീനിവാസ് സംഭവം നടന്ന ബുധനാഴ്ച വൈകിട്ട് മൂന്നുമണി വരെ സുഹൃത്തുക്കളുമായി ഓണ്‍ലൈനില്‍ ബന്ധപ്പെട്ടിരുന്നു. തലക്കാവേരിയില്‍ കനത്ത മഴയാണെന്ന വിവരവും അറിയിച്ചിരുന്നു. സന്ധ്യയോടെ ഫോണ്‍ ബന്ധവും ഇല്ലാതാവുകയായിരുന്നു. പിതാവ് ലക്ഷ്മിനാരായണ അഡൂരില്‍ ഹോട്ടല്‍ നടത്തുകയാണ്. തുടര്‍ച്ചയായി അഞ്ചാംദിവസവും പെയ്യുന്ന കനത്ത മഴയും പ്രധാനപാതകളിലുള്പ്പെടെ തുടരുന്ന മണ്ണിടിച്ചിലും തലക്കാവേരിയില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ വഴിമുടക്കുകയാണ്. തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരി നാരായണ ആചാര്യ(70), ഭാര്യ ശാന്ത (68), ഇവരുടെ സഹോദരന് ആനന്ദതീര്‍ഥ സ്വാമി (78), പൂജാദികര്‍മങ്ങളില്‍ സഹായിയായിരുന്ന…
Read Moreകരിപ്പൂർ വിമാനദുരന്തം: ഹരീന്ദ്രൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് “വിമാനത്തിന്റെ ശബ്ദം മാറി; ഞാൻ സീറ്റ് ബെൽട്ട് ഒന്നുകൂടി മുറുക്കി…
നവാസ് മേത്തർ തലശേരി: കരിപ്പൂർ വിമാനദുരന്തത്തിൽ തലശേരി വടക്കുമ്പാട് ലക്ഷ്മി സദനത്തിൽ ഹരീന്ദ്രൻ (60) രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. “അപകടമെന്ന് മനസ് മന്ത്രിച്ചപ്പോൾ ഞാൻ സീറ്റ് ബെൽറ്റ് ഒന്നുകൂടി മുറുക്കി. മുൻ സീറ്റിൽ പിടിമുറുക്കി…’ ഒരു പോറൽ പോലും ഏൽക്കാതെ പുതുജീവിതത്തിലേക്ക് നടന്നുകയറിയതിനെക്കുറിച്ച് പറയുന്പോഴും പ്രവാസിയായ ഹരീന്ദ്രനിൽ ഇന്നലെ രാത്രിയിലെ അപകടത്തിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സഹോദരി ഭർത്താവിനെ കാണാനാണ് ദുബായിയിൽ നിന്ന് വന്ദേഭാരത് വിമാനത്തിൽ ഹരീന്ദ്രൻ നാട്ടിലേക്ക് തിരിച്ചത്. ” 7.40 ന് വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുന്നുവെന്ന അനൗൺസ്മെന്റ് വന്നപ്പോൾ തന്നെ നാട്ടിലെത്തിയ സന്തോഷത്തിൽ പല യാത്രക്കാരും സീറ്റ് ബെൽറ്റ് അഴിക്കുന്നുണ്ടായിരുന്നു.സെക്കൻഡുകൾക്കുള്ളിൽ വിമാനത്തിന്റെ ശബ്ദം മാറി. എന്തോ അപകടം വരുന്നുവെന്ന തോന്നലിൽ ഞാൻ സീറ്റ് ബെൽട്ട് ഒന്നുകൂടി മുറുക്കി . പിന്നെ വലിയ ശബ്ദത്തോടെ എന്തൊക്കെയോ സംഭവിച്ചു… ഹരീന്ദ്രന്റെ വാക്കുകൾ മുറിഞ്ഞു.…
Read Moreകണ്ണൂരിലെ കോൺഗ്രസ് പ്രമുഖന് ഭീഷണിയായി തലശേരിയിൽ ഐ ഗ്രൂപ്പ്രിന്റെ രഹസ്യയോഗം
തലശേരി: കണ്ണൂരിലെ കോൺഗ്രസിലെ പ്രമുഖന് കടുത്ത ഭീഷണി ഉയർത്തി കൊണ്ട് പഴയകാല ഐ ഗ്രൂപ്പ് നേതാക്കളുടെ രണ്ടാംഘട്ട രഹസ്യയോഗം ഇന്നലെ തലശേരിയിൽ നടന്നു. നഗരത്തിലെ പ്രമുഖ ഹോട്ടലിൽ ഇന്നലെ ഉച്ചയോടെയാണ് യോഗം നടന്നത്. കൂത്തുപറമ്പിലെ മൂന്ന് പ്രമുഖ നേതാക്കളും പാനൂരിലെ പ്രമുഖ നേതാവുമുൾപ്പെടെ പങ്കെടുത്ത യോഗം മൂന്ന് മണിക്കൂർ നീണ്ടു നിന്നു. കോളയാട് സ്വദേശിയും വ്യവസായ പ്രമുഖനുമായ നേതാവും യോഗത്തിനെത്തിയത് ശ്രദ്ധേയമായി. കണ്ണൂരിലെ കടലോരത്തെ ആഡംബര യോഗത്തിനു ശേഷമുള്ള ഇന്നലത്തെ യോഗത്തിലും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കളും പങ്കെടുത്തു. കണ്ണൂരിലെ പഴയ കാല ഐ ഗ്രൂപ്പ് നേതാക്കളെ യോഗം നടന്നതിനു പിന്നാലെ ഉന്നത നേതാവിന്റെ മരുമകന്റെ വീട്ടിൽ ഉന്നതനും അനുയായികളും ഒത്തു ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ഐ ഗ്രൂപ്പുകാർ വീണ്ടും തലശേരിയിൽ യോഗം ചേർന്നത്. തലശേരി മേഖലയിലുള്ള പ്രവാസി വ്യവസായികളിൽ നിന്നും ഉന്നത നേതാവ്…
Read Moreസ്വപ്നങ്ങൾ ചിറകൊടിച്ച കോവിഡ് കാലത്ത് പറന്നുയർന്ന് എബിയുടെ സ്വപ്നം
കൂത്തുപറമ്പ്: പലരുടെയും സ്വപ്നങ്ങളുടെ ചിറകൊടിച്ച കോവിഡ് കാലത്ത് ഒരു എൻജിനിയറിംഗ് വിദ്യാർഥിയുടെ സ്വപ്നം ചിറകടിച്ച് പറന്നുയരുന്നു. പാനൂർ ചെറുപറമ്പ് ചിറ്റിക്കരയിലെ കെ.എബിയുടെ സ്വപ്നസാഫല്യമായ ചെറുവിമാനമാണ് ചിറ്റിക്കരയിലെ ആകാശത്തു പറക്കുന്നത്. കെ.ബാലൻ-അനിത ദമ്പതികളുടെ മകനായ എബി ചെന്നൈയിൽ മൂന്നാംവർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥിയാണ്. സ്വന്തമായി ഒരു വിമാനം നിർമിക്കണമെന്ന ആഗ്രഹം എബിയുടെ മനസിൽ നേരത്തെതന്നെ ഉടലെടുത്തിരുന്നു.കോവിഡിനെ തുടർന്ന് ചെന്നൈയിൽനിന്ന് നാട്ടിലെത്തി വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നതിനിടെയാണ് വിമാനം നിർമിക്കുന്ന പ്രവൃത്തി ആരംഭിച്ചത്. ഓൺലൈൻ വഴി ആവശ്യമായ വസ്തുക്കൾ ഓർഡർ ചെയ്ത് ഒരാഴ്ചകൊണ്ട് നിർമാണം പൂർത്തിയാക്കി. യൂട്യൂബിന്റെ സഹായത്തോടെയായിരുന്നു നിർമാണം. ഏതാനും ദിവസം മുന്‍പ് സുഹൃത്തുക്കൾക്കൊപ്പം ഈ വിമാനം പറത്തുകയും ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് എബി ശ്രദ്ധേയനായത്. വിമാനം നിർമിക്കുന്നതുപോലെതന്നെ ഇതു പറത്താനും പഠിക്കണമെന്നാണ് എബി പറയുന്നത്. 750 ഗ്രാം ഭാരമുള്ള വിമാനം നിർമിക്കാൻ ട്രാൻസ്മിറ്റർ…
Read More