കണ്ണൂര്‍: കണ്‍സൾട്ടന്‍സി കരാര്‍ നല്കി അവരുമായി നേരിട്ടു ബന്ധം സ്ഥാപിച്ച് അഴിമതി നടത്താന്‍ സൗകര്യം ചെയ്തുനൽകുന്ന കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയാണു പിണറായി വിജയനെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്. മുഖ്യമന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നേരിട്ടു നിയന്ത്രിക്കുന്ന കണ്സൾട്ടന്സികളെല്ലാം അഴിമതി നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതി,സ്വജനപക്ഷപാതം, നിയമവിരുദ്ധ നിയമനം, സ്വര്‍ണക്കള്ളക്കടത്ത് ബന്ധം, കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലെ വീഴ്ച, ഭരണസ്തംഭനം തുടങ്ങിയവ ജനമധ്യത്തില്‍ തുറന്നുകാട്ടുന്നതിനായി നടത്തുന്ന സേവ് കേരള സ്പീക്ക് അപ്പ് കാമ്പയിനിന്റെ ഭാഗമായുള്ള ഡിസിസി പ്രസിഡന്റിന്റെയും കെപിസിസി ഭാരവാഹികളുടെയും നേതൃത്വത്തില്‍ ഡിസിസി ഓഫീസില്‍ നടത്തിയ സത്യഗ്രഹസമരം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇ.പി.ജയരാജനൊഴിച്ച് എല്ലാറ്റിലും പ്രതികരിക്കുന്ന ജി. സുധാകരനും തോമസ് ഐസക്കും മറ്റു ഘടകകക്ഷി മന്ത്രിമാരും മുഖ്യമന്ത്രിയെ ന്യായീകരിച്ചു രംഗത്തുവന്നിട്ടില്ല. ഒരു മുഖ്യമന്ത്രിക്കെതിരേ ഇത്രയും വലിയ പ്രതിസന്ധി കേരളത്തില്‍ ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ ഡിസിസി പ്രസിഡന്റ്…
Read MoreCategory: Kannur
പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് കോവിഡ്; തെളിവെടുപ്പ് നടത്തിയ നീലേശ്വരം സിഐയും എസ്ഐയും ഉള്‍പ്പെടെയുള്ളവർ നിരീക്ഷണത്തിൽ
നീലേശ്വരം: പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ മുഖ്യപ്രതിയും പെണ്‍കുട്ടിയുടെ പിതാവുമായ മദ്രസ അധ്യാപകന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇയാള്‍ക്കൊപ്പം തെളിവെടുപ്പ് നടത്തിയ നീലേശ്വരം സിഐയും എസ്ഐയും ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലായി. തുടർന്നു ജില്ലാ പോലീസ് ആസ്ഥാനത്ത് നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ സിഐക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കേസിലെ മറ്റു പ്രതികള്‍ക്ക് ഇതുവരെ രോഗം കണ്ടെത്തിയിട്ടില്ല. രണ്ട് മാസം മുമ്പാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍വച്ച് കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയത്. ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍, നീലേശ്വരം സിഐ, ഫോറന്‍സിക് സര്ജന് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയുടെ സാന്നിധ്യത്തില്‍ നടത്തിയ തെളിവെടുപ്പിനിടെ വീട്ടുപറമ്പില്‍ കുഴിച്ചിട്ട ഭ്രൂണാവശിഷ്ടം കണ്ടെടുത്തിരുന്നു. കേസില്‍ കുട്ടിയുടെ പിതാവും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്. ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
Read Moreവിവാഹം വരെ ഒന്നു കണ്ട് സംസാരിക്കാൻ യുവതിക്ക് പ്രതിശ്രുത വരൻ സമ്മാനമായി നൽകിയത് മൊബൈൽ ഫോൺ; ഒടുവിൽ ഇങ്ങനെ ഒന്നു പ്രതീക്ഷിച്ചില്ലെന്ന് യുവാവ്
ഇരിട്ടി: കല്യാണം പറഞ്ഞുറപ്പിച്ചപ്പോൾ തന്നെ പ്രതിശ്രുത വരൻ വധുവിന് സമ്മാനമായി ഒരു ഫോൺ തന്നെ നല്കി. തനിക്ക് തന്റെ ഭാവി വധുമായി സംസാരിക്കാനായിരുന്നു ഫോൺ നല്‍കിയത്. എന്നാൽ, ഫോണിലൂടെ വധു സംസാരിച്ചത് മറ്റൊരാളുമായി. അയാളോടൊപ്പം യുവതി കടന്നു കളയുകയും ചെയ്തു. ഒപ്പം, ഫോണും കൊണ്ടുപോയി. ഇരിട്ടി മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിലാണ് വിവാഹം പറഞ്ഞുറപ്പിച്ച 17 കാരി മറ്റൊരു യുവാവിനോടൊപ്പം കടന്നു കളഞ്ഞത്. യുവതിയുടെ കൂടെ പോയ യുവാവിനെതിരേ പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് മുഴക്കുന്ന് എസ്ഐ പറഞ്ഞു.പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് .
Read Moreപൂന്തോട്ടമല്ല, ഫലവൃക്ഷതോട്ടം അതും ഗ്രോബാഗിൽ …
കൂത്തുപറമ്പ്: സാധാരണയായി വീട്ടുമുറ്റത്ത് പൂന്തോട്ടമാണ് ഉണ്ടാവുകയെങ്കിൽ കൂത്തുപറമ്പിനടുത്ത് പുറക്കളത്തെ പുതിയാണ്ടി അക്ബറിന്റെ വീട്ടുമുറ്റത്ത് കാണുക വലിയ വിദേശനിർമിത ഗ്രോബാഗിനകത്ത് പൂവിട്ടിരിക്കുന്ന വിവിധയിനം മാവുകളും തെങ്ങിൻ തൈകളുമൊക്കെയാണ്. വൈവിധ്യമാർന്ന കൃഷികളൊരുക്കി പുരയിടം ഹരിതാഭമാക്കിയിരിക്കുകയാണ് പ്രവാസിയായ അക്ബർ. കൃഷിയോടുള്ള താത്പര്യത്തൊടൊപ്പം വീട്ടുപരിസരത്ത് തണൽ ഒരുക്കുകയെന്ന ഉദ്ദേശത്തോടും കൂടിയാണ് വ്യത്യസ്ത തരത്തിലുള്ള ഫലവൃക്ഷങ്ങൾ ഉൾപ്പെടെ ഇദ്ദേഹം കൃഷിചെയ്യുന്നത്. ഖത്തറിൽ കൃഷി- മൃഗസംരക്ഷണ വകുപ്പിൽ 30 വർഷത്തോളമായി ഉദ്യോഗസ്ഥനാണ് അക്ബർ. ഗൾഫ് രാജ്യങ്ങളിൽ പന വെച്ചു പിടിപ്പിക്കാൻ ഉപയോഗിക്കുന്ന വലിയ ഗ്രോബാഗിൽ വിദേശയിനം ഉൾപ്പെടെയുള്ള വ്യത്യസ്ത തരം ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹം. ആദം ആപ്പിൾ, ചെമ്പട്ടേക്ക്, മിറാക്കിൾ ഫ്രൂട്ട്, സീതപ്പഴം, ഇരുപതോളം ഇനങ്ങളിലുള്ള മാമ്പഴം, ബട്ടർഫ്രൂട്ട്, വൈറ്റ് ജമൂൺ തുടങ്ങി നിരവധി ഇനങ്ങൾ ഇവിടെ കൃഷി ചെയ്യുന്നു. 50 സെന്റിലധികം വരുന്ന വീട്ടുപറമ്പിൽ തെങ്ങ്,കവുങ്ങ്,വാഴ, കുരുമുളക്, പാഷൻ ഫ്രൂട്ട്, സപ്പോട്ട, പപ്പായ തുടങ്ങിയ…
Read Moreസൂക്ഷിച്ചാൽ ദു:ഖിക്കേണ്ട; കല്യാണത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും തദ്ദേശസ്ഥാപനത്തിന്റെ അനുമതി വേണം
കാസര്‍ഗോഡ്: ജില്ലയിലെ ഓരോ വാര്‍ഡിലും നടക്കുന്ന കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റ് ചടങ്ങുകള്‍ എന്നിവ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിയോടെ മാത്രം നടത്തണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് നിര്‍ദേശിച്ചു. കല്യാണത്തിന് പരമാവധി 50 പേരെയും മറ്റ് ചടങ്ങുകളില്‍ പരമാവധി 20 പേരെയും മാത്രമേ പങ്കെടുപ്പിക്കാവൂ. ജില്ലയിലെ ത്രിതല പഞ്ചായത്ത്-നഗരസഭ ജനപ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടകള്‍ അടപ്പിക്കുമ്പോള്‍ പ്രദേശത്തെ വ്യാപാരികളുമായി ആശയവിനിമയം നടത്തി ജനാധിപത്യപരമായി മാത്രമേ തീരുമാനം എടുക്കാന്‍ പാടുള്ളൂ എന്നും മന്ത്രി നിര്‍ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വാര്‍ഡിലും ജനജാഗ്രതാ സമിതികളുടെ സഹായത്തിനായി 25 നും 35 നുമിടയില്‍ വോളണ്ടിയര്‍മാരെ കണ്ടെത്തും. ഇവര്‍ക്ക് പഞ്ചായത്ത്-നഗരസഭ സെക്രട്ടറി പാസ് അനുവദിക്കണം. നിലവില്‍ സിഎഫ്എല്‍ടിസികള്‍ ഇല്ലാത്ത തദ്ദേശ സ്ഥാപനങ്ങള്‍ സിഎഫ്എല്ടിസികളുള്ള സ്ഥാപനങ്ങളെ വിഭവസമാഹരണത്തിനും സന്നദ്ധ സേവനത്തിനും സഹായിക്കണമെന്നും…
Read Moreവിഎസിന് ആരോഗ്യമുണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രിയോട് കടക്ക് പുറത്തെന്ന് പറഞ്ഞേനെയെന്ന് സണ്ണി ജോസഫ് എംഎൽഎ
ഇരിട്ടി: വി.എസ്. അച്യുതാനന്ദന് ആരോഗ്യമുണ്ടായിരുന്നുവെങ്കിൽ മുഖ്യമന്ത്രിയോട് കടക്ക് പുറത്തെന്ന് പറയുമായിരുന്നുവെന്ന് സണ്ണി ജോസഫ് എംഎൽഎ. യുഡിഎഫ് സംഘടിപ്പിച്ച സ്പീക്ക് അപ്പ് കേരള സത്യഗ്രഹസമരപരിപാടിയുടെ ഭാഗമായി കടത്തുംകടവിലെ വീട്ടിൽ നടത്തിയ സത്യഗ്രഹത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യദ്രോഹകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസും സെക്രട്ടേറിയറ്റും കേന്ദ്രീകരിച്ച് എൻഐഎ അന്വേഷണം നടത്തുന്നത് ആദ്യസംഭവമാണ്. സ്വർണക്കടത്ത് കേസിൽ ഉൾപ്പെടെ മുഖ്യമന്ത്രിക്ക് നേരിട്ടു പങ്കുണ്ടെന്ന് തെളിഞ്ഞിട്ടും മുഖ്യമന്ത്രിക്കെതിരേ സിപിഎം നടപടി സ്വീകരിക്കാത്തത് പരിഹാസ്യമാണെന്നും എംഎൽ എ പറഞ്ഞു. സമാപനയോഗം ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നേതാക്കളായ പി.കെ.ജനാർദനൻ, ഇബ്രാഹിം മുണ്ടേരി, തോമസ് വർഗീസ്, ചന്ദ്രൻ തില്ലങ്കേരി, പടിയൂർ ദാമോദരൻ, റോജസ് സെബാസ്റ്റ്യൻ, കെ.വേലായുധൻ, വത്സൻ അത്തിക്കൽ, മാത്യുക്കുട്ടി പന്തപ്ലാക്കൽ, ഒ ഹംസ, ജോൺ കൊച്ചുകരോട്ട്, പി.സി.രാമകൃഷ്ണൻ, ലിസി ജോസഫ്, വി.ടി.തോമസ്, പി.എ.നസീർ, അരവിന്ദൻ അക്കാനശേരി, കെ.എം.ഗിരീഷ്കുമാർ, റോയി നമ്പുടാകം, ജോഷി പാലമറ്റം,…
Read Moreആഘോഷങ്ങളും പരിപാടികളും നിലച്ചു; പുതുവഴി തേടി ലൈറ്റ് ആൻഡ് സൗണ്ട് കടയുടമ
രാജപുരം: കോവിഡ് വ്യാപനത്തോടെ നാട്ടിലെ ആഘോഷങ്ങളും പൊതുപരിപാടികളും അവസാനിച്ചിട്ട് മാസങ്ങളായി. ഇനി എപ്പോള്‍ പഴയതുപോലെ ആകുമെന്നും അറിയില്ല. ഇതോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനായി അണുനശീകരണ തൊഴിലിനിറങ്ങിയിരിക്കുകയാണ് രാജപുരത്തെ കിംഗ്സ് ലൈറ്റ് ആന്‍ഡ് സൗണ്ട് കടയുടമ കെ.എം. ബാബു. ലക്ഷങ്ങള്‍ കടം വാങ്ങി മൂന്ന് വര്‍ഷം മുമ്പാണ് രാജപുരത്ത് ലൈറ്റ് ആൻഡ് സൗണ്ട് കട തുടങ്ങിയത്. എന്നാല്‍ കോവിഡ് കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. ഈ വര്‍ഷം സീസണിന്റെ തുടക്കത്തില്‍ തന്നെ കോവിഡ് പടരാന്‍ തുടങ്ങിയതോടെ ഉത്സവങ്ങളും പള്ളിപെരുന്നാളും ഉറൂസും പാര്‍ട്ടി പൊതുയോഗങ്ങളുമടക്കം നിലച്ചു. ആവശ്യക്കാരില്ലാത്തതിനാല്‍ ഇപ്പോള്‍ കട അടച്ചിട്ടിരിക്കുകയാണ്. വാടക കൊടുക്കാന്‍ പോലും കഴിയാതായി. ഇതേത്തുടര്‍ന്നാണ് നാടിന് പ്രയോജനം ചെയ്യുന്നതും വീട്ടുച്ചെലവുകള്ക്ക് വരുമാനം കണ്ടെത്താനാകുന്നതുമായ മറ്റൊരു തൊഴിലിനെക്കുറിച്ച് ബാബു ചിന്തിച്ചത്. 30,000 രൂപ മുടക്കി അണുനശീകരണത്തിനാവശ്യമായ ഉപകരണങ്ങളും അണുനാശിനികളും വാങ്ങി. അഗ്നിരക്ഷാസേനയുടെ അനുമതിയും ലഭിച്ചു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ്…
Read Moreഉക്രൈൻ തുറമുഖത്തേക്ക് പുറപ്പെട്ട കപ്പലില്‍ നിന്ന് കാണാതായ കയ്യൂർ യുവാവിനായി തെരച്ചിൽ തുടരുന്നു
ചീമേനി: കപ്പലിൽ നിന്ന് കാണാതായ കയ്യൂര്‍ സ്വദേശി യുവാവിനായി തിരച്ചിൽ തുടരുന്നു. അരയാല്‍ കടവ് പാലത്തിന് സമീപത്തെ കുമാരന്റെയും വത്സലയുടെയും മകനാണ് കാണാതായ പി.വിഷ്ണു (28). കഴിഞ്ഞ മാസം 23ന് കുവൈറ്റില്‍ നിന്ന് സൂയസ് കനാല്‍ വഴി ഉക്രൈനിലെ പാവ്ഡെന്നി എന്ന തുറമുഖത്തേക്കുള്ള യാത്രാ മധ്യേ കരിങ്കടലില്‍ വെച്ചാണ് 28ന് രാവിലെ വിഷ്ണുവിനെ കാണാതായെതെന്നാണ് വീട്ടുകാരെ ഫോണിലൂടെ കപ്പലധികൃതർ അറിയിച്ചത്. മുംബൈ ആസ്ഥാനമായ ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പ് മാനേജ്മെന്റ് കമ്പനിയുടെ ‘ജഗ് അജയ് ‘ എന്ന ബള്‍ക്ക് കരിയര്‍ കപ്പലില്‍ ജോലിക്ക് ഹാജരാവാന്‍ കഴിഞ്ഞ 14 നാണ് വിഷ്ണു കണ്ണൂരില്‍ നിന്ന് ഫ്ളൈറ്റില്‍ മുംബൈക്ക് പോകുന്നത്. മുംബൈയില്‍ കോവിഡ് ടെസ്റ്റും മറ്റു അനുബന്ധ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷമാണ് ഈജിപ്തില്‍ എത്തി ജോലിയില്‍ പ്രവേശിച്ചത്. കാറ്ററിംഗ് വിഭാഗത്തില്‍ കുക്കായി അഞ്ചു ദിവസം മാത്രം ജോലി ചെയ്ത വിഷ്ണു 28ന്…
Read Moreആര്യാടൻ ഷൗക്കത്തിനെ കള്ളക്കേസിൽ കുടുക്കുന്നത് നിലന്പൂർ സീറ്റ് നഷ്ടപ്പെടാതിരിക്കാനുള്ള ഇടതുപക്ഷത്തിന്റെ അടവ്
കണ്ണൂർ: സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്തിനെതിരേ കള്ളക്കേസെടുത്ത് സമൂഹത്തിനു മുന്നിൽ അപമാനിക്കുന്നത് നിലന്പൂർ സീറ്റ് നഷ്ടപ്പെടാതിരിക്കാനുള്ള ഇടതുപക്ഷത്തിന്റെ അടവാണെന്ന് സംസ്കാര സാഹിതി കണ്ണൂർ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയും കേന്ദ്ര സർക്കാരിന്റെ വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെയും സാംസ്കാരിക കേരളത്തിന്റെ മനസാക്ഷി ഉണർത്താൻ കലാജാഥകളും നാടകങ്ങളുമായി സാംസ്കാരിക തട്ടകത്ത് നിറസാന്നിധ്യമായ ഷൗക്കത്തിനെതിരേ നടത്തുന്ന ദുഷ്പ്രചാരണം ബോധപൂർവമാണ്. ഇത്തരം തരംതാണ നടപടികളിൽനിന്ന് അൻവറിനെ പോലുള്ളവരും സിപിഎമ്മും പിന്മാറണമെന്നും ഇത്തരം അധമപ്രവർത്തനങ്ങൾക്കെതിരേ സാംസ്കാരിക ലോകം പ്രതിഷേധിക്കണമെന്നും സംസ്കാര സാഹിതി ആവശ്യപ്പെട്ടു. ജില്ലാ ചെയർമാൻ സുരേഷ് കൂത്തുപറന്പ് അധ്യക്ഷത വഹിച്ചു. എം. പ്രദീപ് കുമാർ, കാരയിൽ സുകുമാരൻ, ഡോ. വി.എ. അഗസ്റ്റിൻ, ഡോ. ടി.കെ. നാരായണൻ കോറമംഗലം, പി.സി. രാമകൃഷ്ണൻ, ടി.കെ. രാജീവൻ, ആനന്ദ് നാറാത്ത്, എം. രത്നകുമാർ, സി.കെ. ദിലീപ് കുമാർ, ഷമ്മിയാസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
Read Moreതലശേരിയിൽ ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് ബോംബേറ് ; വീട്ടിലെ ഗൃഹോപകരണങ്ങൾക്ക് നാശനഷ്ടം
തലശേരി: കതിരൂർ നായനാർ റോഡിലും നാലാംമൈലിലും ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് ബോംബേറ്. നാലാംമൈലിൽ സനത്തിന്റെ വീടിനും നായനാർ റോഡിൽ സുരഭിലം വീട്ടിൽ സുരഭിലിന്റെ വീടിനും നേരെയാണ് ഇന്ന് പുലർച്ചെ ഒന്നോടെ ബോംബേറുണ്ടായത്. ബോംബേറിൽ സുരഭിലിന്റെ വീടിന്റെ ഭിത്തിക്ക് വിള്ളൽ സംഭവിച്ചു.സ്ഫോടനത്തിന്റെ ശക്തിയിൽ വീട്ടിലെ ഗൃഹോപകരണങ്ങളിൽ പലതും വീണുടഞ്ഞു. സനത്തിന്റെ വീടിന്റെ മുന്നിലെ തെങ്ങിൽ തട്ടിയാണ് ബോംബ് പൊട്ടിത്തെറിച്ചത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ഉൾപ്പെടെയുള്ള നേതാക്കൾ സംഭവസ്ഥലത്തെത്തി. സ്വർണക്കടത്തും അനധികൃത നിയമനവും അഴിമതിയും മൂലം സമൂഹത്തിൽ ഒറ്റപ്പെട്ട സിപിഎം ജനശ്രദ്ധ തിരിച്ചു വിടാനുള്ള പതിവ് പരിപാടിയുടെ ഭാഗമാണ് ബി ജെ പി പ്രവർത്തകരുടെ വീടിനു നേരെയുള്ള ബോംബാക്രമണമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ആരോപിച്ചു. മലാലിൽ സിപിഎം അക്രമത്തെ തുടർന്ന് വീട് ഉപേക്ഷിച്ചു പോയ പ്രവർത്തകയുടെ…
Read More