കണ്ണൂർ: സഹപ്രവർത്തകരെ ജാമ്യം നിർത്തി കെഎസ്എഫ്ഇ അടക്കമുള്ള സാന്പത്തിക സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്ത ശേഷം തിരിച്ചടവ് മുടക്കുന്ന കണ്ണൂർ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനെതിരേ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്കാൻ സഹപ്രവർത്തകരായ പോലീസുകാർ. ഈ ഉന്നത ഉദ്യോഗസ്ഥൻ കാരണം പലർക്കും വൻ സാന്പത്തിക ബാധ്യതയാണ് വരുത്തി വച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മലപ്പുറം എംഎസ്പി ക്വാർട്ടേഴ്സിലെ താമസസ്ഥലത്ത് എസ്ഐയായ തളിപ്പറന്പ് ഏഴാംമൈൽ ശാന്തിനഗറിലെ കെ.വി. മനോജ് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരണകാരണം സാന്പത്തിക ബാധ്യതയെന്നാണ് പ്രാഥമിക നിഗമനം. മനോജ് കുമാർ ഇയാൾക്കുവേണ്ടി കെഎസ്എഫ്ഇയിൽ നിന്നും വായ്പയെടുത്തതിന് ജാമ്യം നിന്നിരുന്നു. തുടർന്ന് തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് മനോജ് കുമാറിന്റെ ശന്പളത്തിൽ നിന്ന് പിടിക്കുകയായിരുന്നു. കഴിഞ്ഞ 27 മാസമായി ഇങ്ങനെയായിരുന്നു അവസ്ഥ. ഈ സാന്പത്തിക ബാധ്യത മനോജ് കുമാറിനെ മനോവിഷമത്തിലാക്കിയിരുന്നതായി സഹപ്രവർത്തകർ പറയുന്നു. ഉന്നത ഉദ്യോഗസ്ഥന് വേണ്ടി ലോണിന് ജാമ്യം…
Read MoreCategory: Kannur
മട്ടന്നൂരിൽ കിണറ്റിൽ പവിഴപ്പാമ്പ്; മഴക്കാലത്ത് പുറത്തിറങ്ങുന്ന ഈ പാമ്പ് കൂടുതലായും കാണുന്നത് കർണാടക വനത്തിൽ
മട്ടന്നൂർ(കണ്ണൂർ): കിണറ്റിൽ നിന്നും പവിഴപ്പാമ്പിനെ പിടികൂടി. മട്ടന്നൂർ ഗാന്ധി റോഡിലെ കാനാടൻ കണ്ടോത്ത് വീട്ടിൽ ചന്ദ്രന്റെ വീട്ടുകിണറ്റിലാണ് പവിഴപ്പാമ്പിനെ കണ്ടെത്തിയത്. പവിഴപ്പാമ്പിനെ മഴക്കാലത്താണ് കൂടുതലായും കാണുന്നത്. കിണറുകളിലും ചതുപ്പ് സ്ഥലങ്ങളിലും ദ്രവിച്ച മരത്തിന്റെ അടിയിലുമൊക്കെയാണ് ഈ പാമ്പിനെ കൂടുതലായും കാണുന്നത്. മാക്സിമം ഒരു മീറ്ററോളം നീളം ഉണ്ടാവും. കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി 80 തോളം പവിഴപ്പാമ്പിനെ കണ്ടെത്തിയിട്ടുണ്ട്. ചെറിയ പാമ്പുകൾക്ക് ഓറഞ്ചു കലർന്ന പിങ്ക് നിറത്തിൽ കറുപ്പ് വളയമോ നീളത്തിലുള്ള വരയിലോ കാണപ്പെടുന്നു. വലിയ പാമ്പുകൾ പുറം ഭാഗം കറുപ്പും അടിഭാഗം പിങ്ക് കലർന്ന ഓറഞ്ച് നിറത്തിൽ വിട്ടു വിട്ടു കറുപ്പ് പുള്ളികളായി കാണുന്നു. കർണാടക ഷിമോഗ വനപ്രദേശങ്ങളിൽ ഈ പാമ്പ് ധാരാളം ഉണ്ട്. വളരെ ചെറിയ പല്ല് ആണ് പവിഴപ്പാമ്പിനുള്ളത്. അക്രമ കാരി അല്ലെങ്കിലും വേദനിച്ചാൽ കടിക്കും. വിഷപ്പാമ്പ് തന്നെയാണ്.
Read Moreകൂട്ടുകാരൻ വിളിച്ചപ്പോൾ കാറിൽ കയറിയത് ഒന്നു മറിയാതെ; കുമ്പളയിലെ കൊലപാതകത്തിൽ പ്രതിയുടെ സുഹൃത്തുക്കൾ മരണത്തിന് കീഴടങ്ങിയതിന് പിന്നിലെ സത്യമിങ്ങനെ…
കാസര്‍ഗോഡ്: കുമ്പളയിലെ എണ്ണ മില്‍ ജീവനക്കാരന് ഹരീഷിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെ ആത്മഹത്യ ചെയ്ത രണ്ട് യുവാക്കള്‍ കൊലപാതകത്തില്‍ അറിയാതെ പങ്കാളികളായതാകാമെന്ന് പോലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഖ്യപ്രതി ശ്രീകുമാര്‍ എന്തോ ജോലിചെയ്യാനാണെന്ന രീതിയില്‍ ഇവരെ വീടുകളില്‍ നിന്നും വിളിച്ചുകൊണ്ടുപോയതായിരുന്നു. ഡ്രൈവറായ ശ്രീകുമാര്‍ കൂലിവേലയ്ക്കും കയറ്റിറക്ക് ജോലികള്‍ക്കുമൊക്കെ മുമ്പും ഇവരെ വിളിച്ചുകൊണ്ടുപോയിട്ടുള്ളതിനാല് വീട്ടുകാര്‍ക്കും സംശയമൊന്നും ഉണ്ടായിരുന്നില്ല. ഹരീഷിനെ ആക്രമിക്കാന്‍ പോകുന്ന കാര്യം വഴിയില്‍വച്ചു മാത്രമാകാം ശ്രീകുമാര്‍ ഇവരോട് വെളിപ്പെടുത്തിയതെന്ന് അന്വേഷണസംഘം കരുതുന്നു. ആക്രമിക്കുകയെന്നല്ലാതെ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യം അപ്പോഴും ഇവര്‍ക്കറിയില്ലായിരുന്നു. ഒരുവേള ശ്രീകുമാറിനും ഈ ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നാണ് നിഗമനം. ശ്രീകുമാറുമായുള്ള സൗഹൃദം കൊണ്ട് ഇയാള്‍ക്കൊപ്പം ഹരീഷിനെ ആക്രമിക്കുന്നതില്‍ ഇവരും പങ്കാളിയാവുകയായിരുന്നു. ഇനി പിടിയിലാകാനുള്ള മറ്റൊരു പ്രതിയും ആക്രമണത്തില്‍ പങ്കാളിയായിരുന്നു. വെട്ടേറ്റ് വഴിയില്‍ വീണ ഹരീഷ് മരണമടഞ്ഞ വിവരം അടുത്ത ദിവസം മാത്രമാണ് ഇവര്‍ അറിയുന്നതെന്നാണ് പോലീസിന്റെ നിഗമനം. കുമ്പള…
Read Moreഉന്നത ഉദ്യോഗസ്ഥന് വേണ്ടി ലോണിന് ജാമ്യം നിന്നു; അടവ് മുടങ്ങിയപ്പോൾ പോലീസുകാരന്റെ ശമ്പളം പിടിച്ചു തുടങ്ങി; മലപ്പുറം എംഎസ്പി ക്യാമ്പ് ക്വാർട്ടേഴ്സിലെ എസ്ഐയുടെ മരണത്തിലെ പിന്നാമ്പുറകഥകൾ ഇങ്ങനെ..
കണ്ണൂർ: കണ്ണൂർ സ്വദേശിയായ എസ്ഐയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. തളിപ്പറന്പ് ഏഴാംമൈൽ ശാന്തിനഗറിലെ കെ.വി. മനോജ് കുമാറിനെയാണ് മലപ്പുറം എംഎസ്പി ക്യാന്പിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം സാന്പത്തിക ബാധ്യതയെന്നാണ് പ്രാഥമിക നിഗമനം. ഇതിനു പിന്നിൽ കണ്ണൂർ സ്വദേശിയായ പോലീസിലെ ഉന്നത ഉദ്യോഗസ്ഥന് പങ്കുള്ളതായാണ് സഹപ്രവർത്തകർ ആരോപിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥനു വേണ്ടി ലോണെടുക്കുന്നതിന് മനോജ് കുമാർ ജാമ്യം നിന്നിരുന്നു. എന്നാൽ, ലോൺ തിരിച്ചടക്കാൻ ഇയാൾ തയാറായില്ല. പിന്നെ മനോജ് കുമാറിന്റെ ശന്പളത്തിൽ നിന്ന് ലോൺ തുക പിടിക്കാൻ തുടങ്ങി. കഴിഞ്ഞ 27 മാസമായി മനോജ് കുമാറിന്റെ ശന്പളത്തിൽ നിന്നും ലോൺ തുക പിടിച്ചിരുന്നു. പല തവണ പണം ചോദിച്ച് ഈ ഉന്നത ഉദ്യോഗസ്ഥനെ മനോജ് കുമാർ സമീപിച്ചെങ്കിലും ഭീഷണിപ്പെടുത്തുകയായിരുന്നു. മനോജ് കുമാറിനെപ്പോലെ 22 ഓളം പോലീസുകാർ ഇയാൾക്കു വേണ്ടി ജാമ്യം നിന്ന്…
Read Moreഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം; കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽപാരി വ്യവസായി സമിതിലൈറ്റുകൾ സ്ഥാപിച്ചു
കണ്ണൂർ: കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ വ്യാപാരി വ്യവസായി സമിതി വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലൈറ്റുകൾ സ്ഥാപിച്ചു. ഇരുട്ടിന്റെ മറവിൽ ബസ്സ്റ്റാൻഡിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം വ്യാപകമായ സാഹചര്യത്തിലാണ് പ്രസ് ക്ലബ് യൂണിറ്റിന്റെ നേതൃത്വത്തിൽ ട്യൂബ് ലൈറ്റുകൾ സ്ഥാപിച്ചത്. കണ്ണൂർ വ്യാപാരി വ്യവസായി സമിതി ഏരിയാ പ്രസിഡന്റ് കെ.വി. സലിം, മേഖലാ സെക്രട്ടറി കെ.കെ.കുഞ്ഞുകുഞ്ഞൻ. ഏരിയ കമ്മിറ്റി അംഗം ഋഷീന്ദ്രൻ നമ്പ്യാർ, യൂണിറ്റ് പ്രസിഡന്റ് എ.വി. അബ്ദുൾ റഹിം, സെക്രട്ടറി വി.ഉമേശൻ ട്രഷറർ വിനീഷ്, സിയാദ്, അബ്ദുൾ ഖാദർ, ദിനേശൻ എന്നിവർ നേതൃത്വം നൽകി.
Read Moreകോവിഡ് വ്യാപനം; കണ്ണൂരും പരിസരത്തും നിയന്ത്രണം കർശനമാക്കി; നിരവധി വാർഡുകൾ അടച്ചു
കണ്ണൂർ: സമ്പർക്കത്തിലൂടെ കോവിഡ് വ്യാപനം വർധിച്ചതോടെ കണ്ണൂരിലും പ്രാന്തപ്രദേശങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക്. ഇന്നലെ രാത്രിയോടെ നിരവധി വാർഡുകൾ അടച്ചു പൂട്ടി. പാപ്പിനിശേരി പഞ്ചായത്തിലെ 3, 4, 6, 13, 14 വാർഡുകൾ, ചിറക്കൽ പഞ്ചായത്തിലെ 4,5,7,8, 10, 15, 16 വാർഡുകൾ, അഴീക്കോട് പഞ്ചായത്തിലെ ഒന്ന്, 7, 9, 14, 15 വാർഡുകളും വളപട്ടണത്തെ 13-ാം വാർഡുമാണ് അടച്ചത്.ആദ്യമായിട്ടാണ് കണ്ണൂരിന് സമീപമുള്ള പഞ്ചായത്തുകളിൽ ഇത്രയും അധികം വാർഡുകൾ അടച്ചിടുന്നത്. ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ താഴെചൊവ്വ- കാപ്പാട് – ചക്കരക്കൽ റോഡ് ഇന്നലെ വൈകുന്നേരത്തോടെ പോലീസ് അടച്ചു. പനയത്താപറമ്പ് റോഡും അടച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കടകൾ തുറക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. കണ്ണൂർ നഗരത്തിലും നിയന്ത്രണം കർശനമാക്കി.കണ്ണൂർ യോഗശാല റോഡ് പൂർണമായും അടച്ചു. കക്കാട്, പള്ളിക്കുന്ന്, താണ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ട്. കളക്ടറേറ്റ് ഉൾപ്പെടുന്ന പ്രദേശങ്ങൾ മൈക്രോ കണ്ടെയിൻമെന്റ് സോണാക്കി.…
Read Moreതലശേരിയിൽ മുക്കുപണ്ടം പണയം വെച്ച് 25 ലക്ഷം തട്ടിയെടുത്ത കേസ്;സഹകരണവകുപ്പും സിപിഎമ്മും അന്വേഷണം തുടങ്ങി
തലശേരി: മുക്കുപണ്ടം പണയം വെച്ച് മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പ്രവർത്തിക്കുന്ന നൂറു വർഷത്തെ പാരമ്പര്യമുള്ള പ്രമുഖ സഹകരണ ബാങ്കിൽ നിന്നും കാൽകോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ പാർട്ടിതലത്തിൽ അന്വേഷണം തുടങ്ങി. മുക്കുപണ്ട തട്ടിപ്പ് പുറത്തായതോടെ പുതിയതായി ജോലിയിൽ പ്രവേശിച്ച ജീവനക്കാരുടെ പേരിൽ പലിശരഹിത വായ്പയെടുത്ത് പണം തിരിച്ചടച്ച സംഭവത്തിൽ സഹകരണ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് ലോക്കൽ കമ്മറ്റികളുടെയും ഏരിയാ കമ്മറ്റിയുടേയും കീഴിൽ പ്രവർത്തിക്കുന്ന സാധാരണക്കാരുടെ അത്താണിയായ സഹകരണ സ്ഥാപനത്തതിൽ നിരന്തരമായി നടക്കുന്ന സാമ്പത്തിക തിരിമറികൾ പാർട്ടി ഗൗരമായിട്ടാണ് എടുത്തിട്ടുള്ളത്. ലെവി അടയ്ക്കുന്നതിൽ നിന്നും രക്ഷപ്പെടുന്നതിനായി പാർട്ടി അംഗത്വം പുതുക്കാൻ പോലും തയാറാകാത്തയാളാണ് പാർട്ടി പടുത്തുയർത്തിയ ബാങ്കിന്റെ സെക്രട്ടറി പദവിയിലുള്ളതെന്ന് പാർട്ടി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരുടെ ഒത്താശയോടെയല്ലാതെ ഇത്രയും വലിയ തുക മുക്കുപണ്ടം പണയം വെച്ച് തട്ടിയെടുക്കാൻ സാധിക്കില്ലെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. നിസാര വിലയുള്ള സ്ഥലത്തിന്…
Read Moreഎടിഎമ്മിൽ പണമുണ്ടോയെന്ന് ചോദിച്ച വയോധികനെ മര്‍ദിച്ചവശനാക്കി;ഞെട്ടിക്കുന്ന സംഭവം നടന്നത് പയ്യന്നൂരിൽ
പയ്യന്നൂര്‍: പയ്യന്നൂര്‍ എല്‍ഐസി ജംഗ്ഷന് സമീപത്തെ എടിഎമ്മില്‍ പണമെടുക്കാനെത്തിയ വയോധികനെ മര്‍ദ്ദിച്ചവശനാക്കി പണം കവരുകയും മൊബൈല്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരേ കേസ്. സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പില്‍ നിന്നും വിരമിച്ച കൊക്കാനിശേരി മഠത്തുംപടിയിലെ കോളിയാട്ട് കമ്മാരന്റെ (76)പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. വൈശാഖ് ബാറിന് എതിര്‍വശത്തുള്ള എടിഎമ്മിലെത്തിയതായിരുന്നു വയോധികന്. എടിഎമ്മിന് മുന്നിലുണ്ടായിരുന്നവരോട് സംശയം തീര്‍ക്കാനായി എടിഎമ്മില്‍ പണമുണ്ടോ എന്ന് ചോദിച്ചതോടെയാണ് മര്‍ദ്ദനം തുടങ്ങിയത്. അടിച്ചും തള്ളിയും താഴെയിട്ടശേഷവും മര്‍ദ്ദനം തുടരുന്നതിനിടയില്‍ വയോധികന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 2,000 രൂപ അക്രമിസംഘം കൈക്കലാക്കി. വയോധികന്റെ കൈയിലുണ്ടായിരുന്ന 18,000 രൂപ വിലവരുന്ന സ്മാര്‍ട്ട്ഫോണ്‍ എറിഞ്ഞ് തകര്‍ത്തതായും പരാതിയിലുണ്ട്.
Read Moreതലശേരിയിൽ മുക്കുപണ്ടം പണയം വച്ച് തട്ടിയത് അരക്കോടി; തട്ടിപ്പ് നടന്നത് സഹകരണ – സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ
തലശേരി: മുക്കുപണ്ടം പണയം വച്ച് സഹകരണ – സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും അരക്കോടി രൂപ തട്ടിയെടുത്തു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പ്രവർത്തിക്കുന്ന നൂറു വർഷത്തെ പാരന്പര്യമുള്ള പ്രമുഖ സഹകരണ ബാങ്കിലും തലശേരി നഗരത്തിലെ രണ്ട് പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലുമാണ് തട്ടിപ്പ് നടന്നത്. സഹകരണ ബാങ്കിൽ നിന്നും 25 ലക്ഷം രൂപയാണ് മുക്കുപണ്ടം വെച്ച് തട്ടിയത്. തട്ടിപ്പ് പുറത്തായതോടെ പുതുതായി ജോലിയിൽ പ്രവേശിച്ച ജീവനക്കാരുടെ പേരിൽ പലിശ രഹിത വായ്പയെടുത്ത് പണം തിരിച്ചടച്ചതായും റിപ്പോർട്ട്. തലശേരി മഞ്ഞോടി സ്വദേശിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നെന്നാണ് സൂചന.ബാങ്ക് സെക്രട്ടറിയുൾപ്പെടെ വൻ സംഘം ഈ തട്ടിപ്പിനു പിന്നിലുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സഹകരണ ബാങ്കിൽ നിന്നും തട്ടിയെടുത്ത പണം കുറ്റ്യാടിയിലെ മറ്റൊരു ബാങ്കിന്റെ ശാഖയിലേക്ക് ട്രാൻസ്ഫർ ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിലൂടെ കൈപ്പറ്റിയ തുകയിൽ നിന്നും തട്ടിപ്പ് സംഘം ചില പ്രമുഖർക്ക് കമ്മീഷൻ നൽകിയതായും…
Read Moreവർഷങ്ങളായി നാട്ടിലില്ലാത്ത കുടുംബങ്ങളുടെ സ്വത്ത് വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കുന്ന വൻസംഘം തലശേരിയിൽ; തെളിവ് ഇല്ലാതാക്കാൻ ജില്ലാ രജിസ്ട്രാർ ഓഫീസിലെ വിലപ്പെട്ട രേഖകൾ നശിപ്പിച്ചു…
തലശേരി: വർഷങ്ങളായി നാട്ടിലില്ലാത്ത കുടുംബങ്ങളുടെ സ്വത്തുക്കളും കേസിൽ ഉൾപ്പെട്ട സ്വത്തുക്കളും വ്യാജ രേഖയുണ്ടാക്കി തട്ടിയെടുക്കുന്ന വൻ സംഘം ജില്ലാ രജിസ്ട്രാർ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഈ സംഘത്തിന്റെ ഒത്താശയോടെ 2017 വരെയുള്ള ജില്ലാ രജിസ്ട്രാർ ഓഫീസിലെ വിലപ്പെട്ട രേഖകൾ നശിപ്പിച്ചതായും വ്യക്തമായിട്ടുണ്ട്. സർക്കാർ ഓഫീസിലെ രേഖകൾ 20 വർഷം വരെ സൂക്ഷിക്കണമെന്ന നിയമം നിലനിൽക്കെയാണ് രേഖകൾ സൂക്ഷിക്കാൻ സ്ഥലമില്ലെന്നു പറഞ്ഞ് 2017 വരെയുള്ള രേഖകൾ വൻ സ്വാധീനമുപയോഗിച്ച് പ്രത്യേക അനുമതിയോടെ നശിപ്പിച്ചിട്ടുള്ളത്. ജില്ലാ രജിസ്ട്രാറുടെ ആസ്ഥാനമായ തലശേരിയിൽ സവിശേഷ അധികാരമുള്ള സബ് രജിസ്ട്രാറുടെ പ്രത്യേക അധികാരം ഉപയോഗപ്പെടുത്തിയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സ്വത്തുക്കൾ തട്ടിയെടുത്തിട്ടുള്ളത്. തലശേരിയിലെ സബ് രജിസ്ട്രാർ ഓഫീസിൽ ജില്ലയിലെ ഏതു സ്ഥലത്തെ സ്വത്തുക്കളും രജിസ്റ്റർ ചെയ്യാനുള്ള പ്രത്യേക അധികാരമുണ്ട്. ഇത്തരത്തിൽ രജിസ്ട്രേഷന് എത്തുന്ന സ്വത്തുക്കൾ സംബന്ധിച്ച രേഖകൾ അതത് സബ്…
Read More