സ്‌കൂള്‍ ബസ് ആംബുലന്‍സാക്കി എരഞ്ഞോളി പഞ്ചായത്ത്; ചെലവായത്‌ 13000 രൂപ

കണ്ണൂര്‍: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഡ്സ് സ്‌കൂള്‍ ബസ് ആംബുലന്‍സാക്കി എരഞ്ഞോളി പഞ്ചായത്ത്. പ്രദേശത്തെ യുവാക്കളുടെ സഹകരണത്തോടെയാണ് സ്‌കൂള്‍ ബസിനെ കോവിഡ് കാലത്തെ താത്കാലിക ആംബുലന്‍സാക്കി മാറ്റിയത്. 13000 രൂപ ചെലവിലാണ് എരഞ്ഞോളിയിലെ ബഡ്‌സ് സ്‌കൂളിന്‍റെ 17 സീറ്റുള്ള ബസിന് രൂപമാറ്റം വരുത്തിയത്. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഒരു അടിയന്തര സാഹചര്യത്തില്‍ സ്‌കൂള്‍ ബസ് ആംബുലന്‍സ് സൗകര്യത്തിനായി വിട്ടുകൊടുക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ. രമ്യ പറഞ്ഞു. എരഞ്ഞോളിയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ സന്ദര്‍ശിക്കാനെത്തിയ സബ് കളക്‌ടര്‍ ആസിഫ് കെ. യൂസഫിനോട് പഞ്ചായത്തധികൃതര്‍ ഇത്തരമൊരു ആശയം അറിയിച്ചപ്പോള്‍ത്തന്നെ അനുമതി ലഭിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ആംബുലന്‍സ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററിനായി വിട്ടുകൊടുത്തു.

Read More

കടക്ക് പുറത്ത്‌! വാട്‌സ് ആപ് ഗ്രൂപ്പില്‍ നഗ്നചിത്രം പോസ്റ്റ് ചെയ്തു; സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയെ മാറ്റി

കണ്ണൂര്‍: വാട്‌സ് ആപ് ഗ്രൂപ്പില്‍ നഗ്നചിത്രം പോസ്റ്റ് ചെയ്‌തെന്ന വിവാദവുമായി ബന്ധപ്പെട്ട് സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി കെ.പി. മധുവിനെ സ്ഥാനത്തുനിന്ന് നീക്കി. ജില്ലാനേതാക്കളുടെ സാന്നിധ്യത്തില്‍ പയ്യന്നൂര്‍ ഏരിയകമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തിലാണ് നടപടി. കെ.പി. മധുവിനെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ സ്ഥാനങ്ങളില്‍നിന്നും മാറ്റിയിരിക്കുകയാണ്. പുതിയ ഏരിയ സെക്രട്ടറിയായി വി. കുഞ്ഞികൃഷ്ണന് ചുമതല നല്‍കി. ഇന്ന് പയ്യന്നൂര്‍ ഏരിയകമ്മിറ്റിക്കു കീഴിലെ മുഴുവന്‍ ലോക്കല്‍ കമ്മിറ്റികളിലും യോഗം ചേര്‍ന്ന് കെ.പി. മധുവിനെതിരേയുള്ള നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വനിതാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള നാട്ടുഗ്രാമം മുത്തത്തി എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലായിരുന്നു നഗ്നചിത്രം അയച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ ചിത്രം പിന്‍വലിക്കാന്‍ ശ്രമം നടത്തിയെങ്കിലും പിന്‍വലിക്കാനായില്ല. ഇതിനുപിന്നാലെ മധു വാട്‌സ് ആപ്പ് ഗ്രൂപ്പ് വിടുകയും ചെയ്തു. മറ്റാര്‍ക്കോ വ്യക്തിപരമായി അയച്ച ചിത്രസന്ദേശം അറിയാതെ പാര്‍ട്ടി ഗ്രൂപ്പില്‍ ഇട്ടുപോയതാകാമെന്നുപറഞ്ഞ് ഒരുവിഭാഗം വിഷയത്തെ…

Read More

‘ചന്ദ്രേട്ടന്‍ എവിടെയാ..?’ മന്ത്രി ചന്ദ്രശേഖരനെതിരെ ഹാഷ് ടാഗ് പ്രചാരണവുമായി യുഡിഎഫ് നേതാക്കള്‍

കാഞ്ഞങ്ങാട്: റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെതിരെ ഹാഷ് ടാഗ് പ്രചാരണവുമായി കാഞ്ഞങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് നേതാക്കള്‍. ‘ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന് പേരിട്ടിരിക്കുന്ന ഹാഷ് ടാഗ് പ്രചാരണം ഫലത്തില്‍ മണ്ഡലത്തില്‍ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കേളികൊട്ടാവുകയാണ്. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ജില്ലയിലെ ജനങ്ങളുടെ കൂടെ നില്‍ക്കേണ്ടിയിരുന്ന മന്ത്രി മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങളില്‍ നിശബ്ദനായിരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജു കട്ടക്കയം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ്, ഡിസിസി ജനറല്‍ സെക്രട്ടറി ഹരീഷ് പി. നായര്‍ തുടങ്ങിയ നേതാക്കളാണ് പ്രചാരണത്തിന്‍റെ മുന്‍നിരയില്‍. അതേസമയം കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥിക്കുപ്പായം തയ്പിച്ച് കാത്തിരിക്കുന്നവരാണ് മന്ത്രി ചന്ദ്രശേഖരനെതിരായ പ്രചാരണത്തിനു പിന്നിലെന്നാണ് സിപിഐ നേതാക്കള്‍ പറയുന്നത്. സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്‍റെ വൈസ് ചെയര്‍മാനെന്ന നിലയില്‍ സംസ്ഥാനത്തുടനീളം കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാന്‍…

Read More

37 വർഷത്തിനിടയിൽ ആദ്യമായി പുണ്യഭൂമിയിൽ നിന്നകന്ന് അബ്ദുൾ ലത്തീഫ് കെഎസ്എ

തലശേരി: 37 വർഷത്തിനിടയിൽ ആദ്യമായി ആ പുണ്യ ഭൂമിയിൽ ഇല്ലാത്തതിന്‍റെ നീറുന്ന വേദനയുമായി പ്രാർത്ഥനയോടെ ഫാദിൽ ഗ്രൂപ്പ് ചെയർമാൻ അബ്ദുൾ ലത്തീഫ് കെഎസ്എ . കഴിഞ്ഞ 37 വർഷമായി മുടങ്ങാതെ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും നൂറുകണക്കിന് ഭക്തരെ ഹജ്ജ് കർമ്മത്തിനായി പുണ്യ ഭൂമിയിലെത്തിക്കുകയും ഹജ്ജ് സേവന രംഗത്ത് സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്ന ലത്തീഫ്ഹാജി ഇത്തവണ യാത്രാ നിരോധനത്തെ തുടർന്ന് ഹജ്ജിന് പങ്കെടുക്കാൻ കഴിയാതെ തലശേരിയിലെ സ്വവസതിയിൽ ഹജ്ജിന്‍റെ നിറം മങ്ങാത്ത ഓർമകളുമായി പ്രാർത്ഥനാ നിർഭരമായ മനസുമായി കഴിയുകയാണ്. മലേഷ്യയിൽ നിന്ന് സൗദിയിലേക്ക് പറക്കാൻ ഒരുങ്ങവെയാണ് ലോക്ക് ഡൗൺ ആവുമെന്നുള്ള മുന്നറിയിപ്പിനെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഹജ്ജ് സേവന രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇദ്ദേഹം ഹാജിമാരുടെ ഏത് പ്രയാസങ്ങളും പരിഹരിക്കാൻ രാപ്പകലില്ലാതെ ഓടി നടക്കുന്ന വ്യക്തിയാണ്. ഹജ്ജിന്‍റെ പ്രധാന കേന്ദ്രങ്ങളായ മീനയിലും അറഫയിലും മുസ്തലിഫയിലും ഒക്കെ വിശ്രമമറിയാതെ ഓടി നടന്നുള്ള…

Read More

വിവാഹത്തിൽ പങ്കെടുത്ത തൊണ്ണൂറ്റാറുകാരിക്ക് സമ്പർക്കത്തിലൂടെ കോവിഡ്

കണ്ണൂർ: കണ്ണൂർ മരക്കാർക്കണ്ടിയിൽ വിവാഹത്തിൽ പങ്കെടുത്ത തൊണ്ണൂറ്റാറുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് കോവിഡ് ബാധിച്ചത്. വിവാഹത്തിൽ പങ്കെടുത്ത നാലു പേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് 30 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. കഴിഞ്ഞ ഒന്പതിനാണ് മരക്കാർക്കണ്ടി സ്വദേശിയുടെ വിവാഹം നടന്നത്. വിവാഹത്തിൽ പങ്കെടുത്ത ചിറക്കൽ പഞ്ചായത്തിലെ യുവാവിനും കോഴിക്കോട് സ്വദേശിക്കുമുൾപ്പെടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വിവാഹത്തിൽ പങ്കെടുത്തവരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചത്. മരക്കാർക്കണ്ടി, പുഴാതി, പാപ്പിനിശേരി, കണ്ണൂർ സിറ്റി, കണ്ണൂർ കോർപറേഷൻ, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നുള്ള ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളുമായി 50 ഓളം പേരാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിൽ പങ്കെടുത്തവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മരക്കാർക്കണ്ടി കണ്ടെയ്ൻമെന്‍റ് സോണാക്കി. ഇവിടെയുള്ള റോഡുകൾ അടച്ചു. വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. മരക്കാർക്കണ്ടി പോലീസ് സ്റ്റേഷനു സമീപപ്രദേശങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ സിറ്റിയിലും കടകൾ തുറക്കുന്നതിന് സമയക്രമം നിശ്ചയിച്ചു. പ്രധാന റോഡുകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Read More

കഴിഞ്ഞ അഞ്ചു മാസമായി അടഞ്ഞുകിടക്കുന്നു!  തിയറ്റർ വ്യവസായം പ്രതിസന്ധിയിൽ; സർക്കാർ ഇടപെടൽ തേടി ഉടമകളുടെ നിവേദനം

തലശേരി: കഴിഞ്ഞ അഞ്ചു മാസമായി അടഞ്ഞുകിടക്കുന്ന സിനിമ തീയേറ്ററുകൾ നാശത്തിന്‍റെ വക്കിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണെന്നും ജീവനക്കാർക്ക് ശന്പളം നൽകാനും കറന്‍റ് ബില്ല് അടക്കാനും സാധിക്കാതെ തിയറ്റർ ഉടമകൾ ദുരിതത്തിലായിരിക്കുകയാണെന്നും കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് ലിബർട്ടി ബഷീർ മുഖ്യമന്ത്രിക്കയച്ച നിവേദനത്തിൽ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ സിനിമാ തിയറ്ററുകളാണ് ആദ്യം അടച്ചത്. എപ്പോൾ തുറക്കുമെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിതത്വത്തോടെ നഷ്ടമില്ലാതെ പ്രവർത്തിക്കാനുള്ള സാഹചര്യമെങ്കിലും ഒരുങ്ങണം. ജീവനക്കാർക്ക് പകുതി ശന്പളം നൽകുന്നു. മൂന്ന് മാസത്തെ വൈദ്യുതിയുടെ ഫിക്സസ് ചാർജിൽ ഇളവ് അനുവദിച്ചെങ്കിലും തുടർന്നുള്ള മാസങ്ങളിൽ വന്ന വൈദ്യുതി ബിൽ അടക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുകയാണ്. ബാങ്ക് വായ്പയുടെ മൊറോട്ടോറിയത്തിന് അധിക പലിശയും നൽകേണ്ടിവരും. വൈദ്യുതി ഫിക്സഡ് ചാർജ് 2021 മാർച്ച് വരെ ഒഴിവാക്കി തരണം. ഒരു വർഷത്തേക്ക് വിനോദ നികുതി ഒഴിവാക്കുക,…

Read More

മകൻ ജോലി ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരിക്ക് കോവിഡ്; പയ്യന്നൂർ എംഎല്‍എയും കുടുംബവും ക്വാറന്‍റൈനിൽ

പയ്യന്നൂര്‍: പയ്യന്നൂര്‍ എംഎല്‍എ സി.കൃഷ്ണനും കുടുംബവും ക്വാറന്‍റൈനിൽ.എംഎല്‍യുടെ മകന്‍ ജോലി ചെയ്തിരുന്ന പയ്യന്നൂരിലെ മെഡിക്കല്‍ സ്‌റ്റോറിലെ ജീവനക്കാരിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് എംഎല്‍എയും കൂടുംബവും ക്വാറന്‍റൈനിൽ പോകേണ്ടി വന്നത്. 15 മുതല്‍ പയ്യന്നൂരിലെ സംസം മെഡിക്കല്‍ ഷോപ്പിലെത്തിയവര്‍ ക്വാറന്‍റൈനിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. അതേസമയം കോവിഡ് വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പയ്യന്നൂര്‍ നഗരസഭ പരിധിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന്‍റെ തീരുമാനപ്രകാരമാണ് നടപടി. വിവാഹ ചടങ്ങുകളിലും മറ്റും ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കുന്നതിന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കും. നഗരസഭ പരിധിയില്‍ ഇതുവരെയായി 18 പേര്‍ക്ക് രോഗം ബാധിച്ചതായും ഇതില്‍ 14 പേര്‍ രോഗമുക്തരായതായും യോഗത്തില്‍ അധ്യക്ഷനായ നഗരസഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ അറിയിച്ചു. 435 പേര്‍ നിരീക്ഷണത്തിലാണ്.

Read More

വലിയപറമ്പിൽ കടലേറ്റം; തെങ്ങുകളും കാറ്റാടി മരങ്ങളും കടപുഴകി വീണു; കടലോരവാസികൾ ഭീതിയിൽ

വലിയപറമ്പ്: കടൽ കയറി തീരദേശത്ത് നാശം വിതക്കുന്നു. മഴക്ക് തെല്ലൊന്ന് ശമനമുണ്ടായ വേളയിലാണ് കടലേറ്റമുണ്ടായിട്ടുള്ളത്. നിരവധി പേരുടെ തെങ്ങുകൾ കടപുഴകി കടലിൽ പതിച്ചു. 50 മീറ്ററിലധികം കടൽ കരയിലേക്ക് കയറി. രണ്ടു ദിവസമായി കടലോരവാസികൾ ഭീതിയിലാണ്. ഉദിനൂർ കടപ്പുറം കാലിച്ചാൻകാവ് ക്ഷേത്രം മുതൽ കന്നുവീട് കടപ്പുറം, തൃക്കരിപ്പൂർ കടപ്പുറം, മാവിലാക്കടപ്പുറം ഭാഗങ്ങളിലാണ് കടലേറ്റം ശക്തമായിട്ടുള്ളത്. നൂറുകണക്കിന് തെങ്ങുകൾ കടപുഴകി വീണതിന് പുറമെ കടലേറ്റം തടയാൻ സാമൂഹ്യ വനവൽക്കരണത്തിന്‍റെ ഭാഗമായി പല മേഖലകളിൽ നട്ടുപിടിപ്പിച്ച കാറ്റാടി മരങ്ങളും കടലെടുത്തു. ഉദിനൂർ കടപ്പുറത്തെ പി.വി. കാർത്യായണിയുടെ വീട്ടുപറമ്പിലെ നിരവധി തെങ്ങുകളാണ് കടലിൽ പതിച്ചത്. കന്നുവീട് കടപ്പുറത്ത് കെ.വി. കുമാരന്‍റെ നാല് തെങ്ങുകൾ ഏതു സമയത്തും കടലിൽ വീഴാവുന്ന അവസ്ഥയിൽ കടപുഴകി ചാഞ്ഞുനിൽപ്പാണ്. കന്നുവീട് കടപ്പുറം, തൃക്കരിപ്പൂർകടപ്പുറം പ്രദേശങ്ങളിൽ വീതി കുറഞ്ഞ ഭാഗത്ത് കൂടി കടൽവെള്ളം കായലിലേക്ക് കര കവിഞ്ഞൊഴുകി.

Read More

ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കി, നിലതെറ്റി ജലഗതാഗത വകുപ്പിന്‍റെ ബോട്ട് സർവീസ് ആഴക്കയത്തിൽ

തൃക്കരിപ്പൂർ: തീരദേശ ജനതയുടെ ഏക യാത്രാ മാർഗമായ ജലഗതാഗത വകുപ്പിന്‍റെ ബോട്ട് സർവീസ് നിലതെറ്റി ആഴക്കയത്തിൽ. മൂന്ന് പതിറ്റാണ്ട് മുൻപ് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചപ്പോൾ അനുവദിച്ച ബോട്ട് സർവീസിനാണ് ഈ ദുർഗതി വന്നിട്ടുള്ളത്. കായലിനും കടലിലും ഇടയിലുള്ള വലിയപറമ്പിലെ ജനങ്ങൾ മുഖ്യമായും ആശ്രയിക്കുന്ന ബോട്ട് സർവീസ് സമ്പൂർണ ലോക്ഡൗണിന് ശേഷം ഇനിയും കാര്യക്ഷമമായിട്ടില്ല. വലിയപറമ്പ്, പടന്ന, ചെറുവത്തൂർ, തൃക്കരിപ്പൂർ എന്നീ പഞ്ചായത്തുകൾക്ക് പുറമെ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയിലെയും രാമന്തളി പഞ്ചായത്തിലെയും തീരദേശ മേഖലയിലെ മൽസ്യതൊഴിലാളികളും കർഷകരും വിദ്യാർത്ഥികളും വർഷങ്ങളായി ആശ്രയിച്ചിരുന്ന ജലഗതാഗത വകുപ്പിന്‍റെ ബോട്ട് സർവീസ് കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ ചെറിയ ബോട്ടുകൾ അനുവദിക്കുകയും ഷട്ടിൽ സർവീസ് ആരംഭിക്കുകയും ചെയ്‌താൽ വരുമാനം വർദ്ധിക്കുമെന്ന് മാത്രമല്ല കൂടുതൽ വിനോദ സഞ്ചാരികളെയും ആകഷിക്കാനുമാകും. ‘ നാലു മുതൽ ആറുവരെ ബോട്ടുകൾ സർവീസ്…

Read More

പെട്രോൾ പമ്പ് തൊഴിലാളികൾക്കും ദുരിത കാലം; കോവിഡ് പശ്ചാത്തലത്തിൽ ജോലി ചെയ്യുന്നത് ഭീതിയോടെയെന്ന് ജീവനക്കാർ

മാഹി: കോവിഡ് മഹാമാരി പെട്രാൾ പന്പ് ജീവനക്കാരെയും ദുരിതത്തിലാക്കി. അതീവ സുരക്ഷ ഒരുക്കിയിട്ടുണ്ടെങ്കിലും ഭീതിയോടെയാണ് പന്പുകളിൽ ജീവനക്കാർ നിലവിൽ ജോലി തുടരുന്നതും. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ച് 23ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് പമ്പ് ജീവനക്കാർക്ക് തൊഴിൽ മേഖല ദുരിതമായത്. കണ്ണൂർ ജില്ലയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികളുടെ 160 പമ്പുകളാണ് പ്രവർത്തിക്കുന്നത്. മാഹി മേഖലയിൽ 17 പമ്പുകളും പ്രവർത്തിച്ചു വരുന്നു. എസ്ആർ, റിലയൻസ് എന്നീ കമ്പനികളുടെ ഏതാനും പെട്രോൾ പമ്പുകളും ഉണ്ട്. ഇതിൽ കണ്ണൂർ ജില്ലയിൽ ആയിരത്തോളം ജീവനക്കാരും മാഹിയിൽ 300 ജീവനക്കാരുമാണ് ജോലി ചെയ്യുന്നത്. എന്നാൽ ലോക്ക്ഡൗണിന് ശേഷം ദേശീയ പാതയിലെയും മറ്റ് ചില പമ്പുകളിലും മാത്രമാണ് മാസശമ്പളം നൽകുന്നുള്ളു. മറ്റുള്ള പമ്പുകളിലെല്ലാം ജോലി ചെയ്ത മണിക്കൂറുകൾക്ക് മാത്രമാണ് വേതനം. റോഡുകളിൽ വാഹനം കുറഞ്ഞതോടെ പമ്പുകളിൽ വ്യാപാരം കുറഞ്ഞതാണ്…

Read More