‘പയ്യന്നൂര്‍: ഏഴിമല പരത്തിക്കാട് ശ്രീവിദ്യാശ്രമം നടത്തിവന്ന സ്വാമി ഗോപാല്‍ജിയുടെ തിരോധാനത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചു. ഗോപാല്‍ജിയെ കൊന്നതാണെന്ന വിവാദമായ വെളിപ്പെടുത്തലോടെ തിരോധാനവുമായി ബന്ധപ്പെട്ടുയര്‍ന്ന ദുരൂഹതകളകറ്റാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ദാമോദരന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷക സംഘം. 2018 ഒക്ടോബര്‍ 13ന് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാൻഡിന് സമീപം ജനകീയ പ്രതികരണവേദി നടത്തിയ ജനകീയ പ്രതിഷേധ ജ്വാലയിലാണ് 2003ല്‍ കാണാതായ ഗോപാല്‍ജിയുടെ തിരോധാനത്തെപറ്റിയുള്ള പുതിയ വെളിപ്പെടുത്തലുണ്ടായത്. ഗോപാല്ജിയുടേത് കൊലപാതകമാണെന്ന് തനിക്ക് വ്യക്തതയുണ്ടെന്നും ഇതിനെല്ലാം തെളിവുകളുണ്ടെന്നും ആവശ്യമായ ഘട്ടങ്ങളില്‍ അവ ഹാജരാക്കുമെന്നുമായിരുന്നു പയ്യന്നൂര്‍ അംമ്പലം റോഡിലെ ഗോപാലകൃഷ്ണ ഷേണായിയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗോപാല്‍ജിയെ കാണാതായി 15 വര്‍ഷത്തിന് ശേഷമുള്ള ഈ വെളിപ്പെടുത്തലിനെപറ്റി പയ്യന്നൂര്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. അതിനിടയില്‍ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന മുതിയലത്തെ കെ.പി.മുരളീധരന്റെ പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍…
Read MoreCategory: Kannur
കേരളത്തില്‍ 21ന് ഭാഗിക സൂര്യഗ്രഹണം; ഗ്രഹണം ദൃശ്യമാവുക രാവിലെ 10.05 മുതല്‍ ഉച്ചവരെ
പയ്യന്നൂര്‍: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ 21ന് വലയ സൂര്യഗ്രഹണത്തിന്റെ ഒരു ഭാഗമായുള്ള ഭാഗിക സൂര്യഗ്രഹണം വീക്ഷിക്കാനാകുമെന്ന് പയ്യന്നൂര്‍ വാനനിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ഗംഗാധരന് വെള്ളൂര്‍ അറിയിച്ചു. ആകാശത്തിന്റെ വടക്കുകിഴക്ക് ഭാഗത്ത് രാവിലെ 10.05 മുതല്‍ ഉച്ചവരെയാണ് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവുക. ഇന്ത്യയില്‍ രാജസ്ഥാന്, ഉത്തരാഞ്ചല്‍, ഹരിയാന എന്നീസംസ്ഥാനങ്ങളില്‍ മാത്രമേ വലയസൂര്യഗ്രഹണം കാണാന്‍ കഴിയുകയുള്ളൂ. സൂര്യബിംബത്തിന്റെ 40 ശതമാനം മറയ്ക്കുന്ന ദൃശ്യമായിരിക്കും കേരളത്തില്‍ കാണാനാകുക. കാസർഗോഡ് ജില്ലയില്‍ രാവിലെ 10.05 മുതല്‍ ഉച്ചയ്ക്ക് 1.20 വരെയാണ് ഗ്രഹണസമയം. തിരുവനന്തപുരത്ത് രാവിലെ 10.14 മുതല്‍ ഉച്ചയ്ക്ക് 1.22 വരെ ഗ്രഹണം കാണാന്‍ കഴിയും. ദീര്‍ഘവൃത്താകാര ഭ്രമണപഥത്തിനിടയില്‍ ചന്ദ്രന് ഭൂമിയില്‍ നിന്ന് കൂടുതല്‍ അകന്നുവരുന്ന സന്ദര്‍ഭങ്ങളിലാണ് വലയസൂര്യഗ്രഹണം ഉണ്ടാകുന്നത്. 21ന് സൂര്യനും ചന്ദ്രനും മിഥുനം നക്ഷത്രഗണത്തില്‍ ഉത്തരായന രേഖയ്ക്ക് നേരെമുകളില്‍ വരുന്നതിനാലാണ് ഗ്രഹണം ഉണ്ടാകുന്നത്. സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍കൊണ്ട് നിരീക്ഷിക്കരുതെന്നും സൗര കണ്ണടകളോ സണ്‍ഫില്‍ട്ടര്‍…
Read Moreകണ്ണൂരിലെ അടച്ചിടൽ ആകെ കൺഫ്യൂഷനായല്ലോ..! കോർപറേഷൻ അറിയാതെ അടച്ചിടൽ, കോർപറേഷൻ അറിഞ്ഞപ്പോൾ തിരുത്തി
സ്വന്തം ലേഖകൻ കണ്ണൂര്‍: കോർപറേഷൻ അറിയാതെ കോർപറേഷൻ അടച്ചിടാൻ പോലീസും കളക്ടറും തീരുമാനിച്ചു. എന്നാൽ കോർപ്പറേഷൻ അറിഞ്ഞപ്പോൾ തിരുത്തി. കണ്ണൂ കോർപറേഷൻ പരിധിയിൽ പതിനാലുകാരന് സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കോർപറേഷൻ മുഴുവൻ അടച്ചിടുമെന്ന് ജില്ലാ കളക്ടർ ഉത്തരവിറക്കി. ഉത്തരവ് വന്നപ്പോൾ മുതൽ പോലീസ് മൈക്കും കെട്ടി അനൗൺസും ചെയ്തു. കണ്ണൂർ നഗരത്തിലെ കടകളും സ്ഥാപനങ്ങളും എല്ലാം അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്താൽ ഡിവിഷനോ വാർഡോ കണ്ടെയ്ൻമെന്റ് സോണുകൾ ആക്കണമെങ്കിൽ തദേശസ്വയംഭരണസ്ഥാപനങ്ങളുടെ അനുമതിയും വേണം. എന്നാൽ, ഇന്നലെ കളക്ടറും പോലീസും കോർപറേഷൻ മുഴുവൻ അടച്ചിടാൻ തീരുമാനിച്ച വിവരം കോർപറേഷൻ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. തുടർന്ന് കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് ജില്ലാ കളക്ടർ ടി.വി. സുഭാഷുമായി ബന്ധപ്പെടുകയും അടച്ചിടൽ മൂന്നു വാർഡുകളാക്കി ചുരുക്കുകയുമായിരുന്നു. വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ ഇന്ന്…
Read Moreസമ്പർക്കം വഴി പതിനാലുകാരന് കോവിഡ്;കണ്ണൂർ നഗരത്തിൽ നിയന്ത്രണം; റോഡുകൾ അടച്ചു; പതിനാലുകാരന്റെ റൂട്ട് മാപ്പ് തയാറാക്കും
കണ്ണൂർ: സമ്പർക്കം വഴി പതിനാലുകാരന് കോവിഡ് പോസറ്റീവ് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കണ്ണൂരിൽ പൂർണ നിയന്ത്രണം ഏർപ്പെടുത്തി. ഗതാഗതം നിയന്ത്രിക്കുന്നതി ഭാഗമായി നഗരത്തിലെ എല്ലാ പോക്കറ്റു റോഡുകളും ബാരിക്കേഡ് ഉയർത്തി പോലീസ് അടച്ചു. ഇന്നലെ രാത്രിയോടെ ചെറിയ റോഡുകൾ അടച്ചിരുന്നു. ഹൈവേ വഴി മാത്രമേ വാഹനങ്ങൾ കണ്ണൂർ നഗരത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. കണ്ണൂർ നഗരത്തിലും തളാപ്പ് മുതൽ താണ വരെയുള്ള ഭാഗങ്ങളിലും താളിക്കാവ്, പയ്യാമ്പലം, കാനത്തൂർ ഡിവിഷനുകളാണ് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി കടുത്ത നിയന്ത്രണത്തിലാക്കിയത്. കണ്ണൂർ നഗരത്തിലെ റെയിൽവേ സ്റ്റേഷൻ പരിസരം, പ്ലാസ തുടങ്ങിയ സ്ഥലങ്ങളിലും നിയന്ത്രണമേർപ്പെടുത്തി. എല്ലാ പ്രധാന കേന്ദ്രങ്ങളിലും പോലീസ് പിക്കറ്റിംഗും ഏർപ്പെടുത്തി. അതേ സമയം കോവിഡ് ബാധിതനായ യുവാവിനെ ആദ്യം പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിൽ നിയന്ത്രണം ഏർപ്പെടുത്തിയില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. ആശുപത്രി പരിസരത്തും നിയന്ത്രണമില്ലെന്ന് പരിസരവാസികൾ പറയുന്നു. ഉച്ചകഴിഞ്ഞ് രണ്ടു…
Read Moreകായലോട് ബൈക്ക് മതിലിൽ ഇടിച്ച് സൈനികനും സുഹൃത്തും മരിച്ചു; പോസ്റ്റ്മോർട്ടം കോവിഡ് പരിശോധന ഫലം വന്നതിന് ശേഷമെന്ന് പോലീസ്
കൂത്തുപറമ്പ്: നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് ബൈക്ക് യാത്രക്കാരായ സൈനികനും സുഹൃത്തും മരിച്ചു. ഇന്നു പുലർച്ചെ 2.45 ഓടെ താഴെ കായലോട് വച്ചാണ് അപകടം ഉണ്ടായത്. ആർമി ഉദ്യോഗസ്ഥൻ മാവിലായി സ്കൂൾചിറ എരിഞ്ഞേരി വീട്ടിൽ സുരേശന്റെ മകൻ വി.വൈശാഖ് (21), മാവിലായി പൂജയിൽ ബാബുവിന്റെ മകൻ അഭിഷേക് ബാബു (23) എന്നിവരാണ് മരിച്ചത്. കൂത്തുപറമ്പ് ഭാഗത്തു നിന്ന് മമ്പറം ഭാഗത്തേക്ക് പോകുകയായിരുന്നു ഇരുവരും.വിവരമറിഞ്ഞ് സംഭവസ്ഥലത്ത് പോലീസ് എത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. അഭിഷേക് ബാബുവിന്റെ പേരിലുള്ളതാണ് അപകടത്തിൽപ്പെട്ട ബൈക്ക്. രണ്ടുപേരുടേയും മൃതദേഹങ്ങൾ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനാ ഫലം ലഭിച്ചതിനു ശേഷമാകും പോസ്റ്റ്മോർട്ടം നടത്തുകയെന്ന് പിണറായി എസ്ഐ കെ.വി.ഉമേശൻ പറഞ്ഞു.
Read Moreവ്യാജ സന്ദേശം; കണ്ണൂരിൽ റെയിൽവേ സ്റ്റേഷനിലെത്തിയ 200 അതിഥി തൊഴിലാളികളെ തിരിച്ചയച്ചു
കണ്ണൂർ: നാട്ടിലേക്ക് പോകാനുള്ള അവസാന തീവണ്ടി കണ്ണൂരിൽ നിന്നും പുറപ്പെടുന്നുവെന്നറിഞ്ഞ് എത്തിയ ബംഗാൾ സ്വദേശികളായ അതിഥി തൊഴിലാളികളെ തിരിച്ചയച്ചു.കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നായി എത്തിയ 200 തൊഴിലാളികളാണ് ഇന്നലെ അർധരാത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. മൂന്ന് കെഎസ്ആർടിസി ബസുകളിലാണ് ഇവർ കണ്ണൂരിൽ എത്തിയത്.കണ്ണൂരിൽ നിന്നും നാട്ടിലേക്കുള്ള അവസാന ട്രെയിനാണ് രാത്രി പോകുന്നതെന്ന് പറഞ്ഞ് ജില്ലാ ഭരണകൂടങ്ങളെ സമ്മർദ്ദം ചെലുത്തിയാണ് തൊഴിലാളികൾ കണ്ണൂരിൽ എത്തിയത്. എന്നാൽ ബംഗാളിലേക്ക് ട്രയിനില്ലെന്ന് റെയിൽവേ അധികൃതർ അറിയിക്കുകയായിരുന്നു.തുടർന്ന് തൊഴിലാളികൾ ബഹളംവെച്ചെങ്കിലും പുലർച്ചെ മൂന്നോടെ കണ്ണൂരിലേക്ക് എത്തിച്ച അതേ കെഎസ്ആർടിസി ബസുകളിൽ മടക്കി തൊഴിലാളികളെ മടക്കിയയച്ചു. വ്യാജ സന്ദേശം എങ്ങനെ വന്നു എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി അസമിലേക്ക് ട്രയിൻ ഉണ്ടായിരുന്നു. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ഇവരെ ട്രെയിനിൽ കയറ്റുമ്പോഴാണ് പശ്ചിമ ബംഗാളിലേക്കുള്ള തൊഴിലാളികൾ എത്തിയത്.ശ്രമിക് ട്രെയിനിൽ യാത്രക്കാർ നിറഞ്ഞതിനാൽ…
Read Moreകോവിഡ് ബാധിതരുടെ സന്ദർശനം; കണ്ണൂർ നഗരം ജാഗ്രതയിൽ ഏഴ് കടകൾ അടപ്പിച്ചു, 30 പേർ ക്വാറന്റൈനിൽ
സ്വന്തം ലേഖകൻ കണ്ണൂർ: കോവിഡ് ബാധിച്ച യുവാവ് കണ്ണൂർ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലടക്കം സന്ദർശനം നടത്തിയതിനെ തുടർന്ന് കണ്ണൂർ നഗരം ജാഗ്രതയിൽ. കോവിഡ് സ്ഥിരീകരിച്ച തില്ലങ്കേരി സ്വദേശിയായ 24 കാരനാണ് കണ്ണൂർ നഗരത്തിലെ കടകളിൽ സന്ദർശനം നടത്തിയത്. കണ്ണൂർ ഹാജി റോഡിലുള്ള ഏഴ് കടകളിലാണ് ഇയാൾ കഴിഞ്ഞ 30 തിന് സന്ദർശനം നടത്തിയത്. ഇതോടെ ഇവിടെയുള്ള കടകളിലെ വ്യാപാരികളടക്കമുള്ള 30 ജീവനക്കാരോട് ക്വാറന്റൈനിൽ പോകുവാൻ നിർദേശിച്ചു. കഴിഞ്ഞ ദിവസം കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരികരിച്ചതിനെ തുടർന്ന് നാല്പത് ജീവനക്കാരോട് ക്വാറന്റൈനിൽ പോകുവാൻ നിർദേശിച്ചിരുന്നു. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി കണ്ണൂർ നഗരത്തിൽ എത്തുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും നിരവധി പേരാണ് നഗരത്തിലൂടെ കറങ്ങി നടക്കുന്നത്. കടകളിൽ ശരീരോഷ്മാവ് അളക്കുന്നതിനുള്ള തെർമൽ സ്കാനർ ഉപയോഗിക്കണമെന്ന നിയമം ഉണ്ടെങ്കിലും ഇതു…
Read Moreഹോട്ടലുകളും ഹോംസ്റ്റേകളും ക്വാറന്റൈന് വിവരങ്ങള്‍ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍
കണ്ണൂർ: വിദേശരാജ്യങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരെ ക്വാറന്റൈനില്‍ താമസിപ്പിച്ചിരിക്കുന്ന ജില്ലയിലെ ഹോട്ടലുകളും ഹോംസ്റ്റേകളും താമസക്കാരുടെ വിവരങ്ങള്‍ അധികൃതരെ അറിയിക്കണമെന്ന് ജില്ലാകളക്ടര്‍ ഉത്തരവിട്ടു. ജില്ലാഭരണകൂടത്തെയോ പോലീസിനെയോ തദ്ദേശസ്ഥാപനങ്ങളെയോ അറിയിക്കാതെ ചില ഹോട്ടലുകളും ഹോംസ്റ്റേകളും പുറത്തുനിന്നെത്തിയവരെ ക്വാറന്റൈനില്‍ താമസിപ്പിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ഇത്തരം വ്യക്തികളെ ക്വാറന്റൈന് ചെയ്യുന്ന സ്ഥാപന ഉടമകള്‍ അവരുടെ വിവരങ്ങള്‍ യഥാസമയം കളക്ടറേറ്റിലെ itcellknr1.ker (@nic.in എന്ന മെയിലിലും പോലീസ്, തദ്ദേശസ്ഥാപന അധികൃതരെയുമാണ് അറിയിക്കേണ്ടത്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍ തുടങ്ങിയവ ഏറ്റെടുത്ത് ക്വാറന്റൈന് ആവശ്യത്തിനായി ജില്ലാഭരണകൂടം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍ തുടങ്ങിയ തുറന്നുപ്രവര്‍ത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത കെട്ടിടങ്ങള്‍ ഉടമസ്ഥര്‍ക്കു തിരികേ നല്‍കുകയായിരുന്നു. ഇവയില്‍ ചിലതാണ് അധികൃതരെ അറിയിക്കാതെ ആളുകളെ ക്വാറന്റൈനില്‍ താമസിപ്പിക്കുന്നതായി വിവരം ലഭിച്ചത്. ക്വാറന്റൈനില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ കൈമാറുന്നതില്‍ വീഴ്ചവരുത്തുന്ന സ്ഥാപന ഉടമകള്‍ക്കെതിരേ 2005ലെ…
Read Moreകോവിഡ് 19; ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അടച്ചിട്ട മോന്താല്‍ പാലം തുറന്നില്ല; യാത്രികര്‍ ദുരിതത്തില്‍
മാഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അന്തര്‍ ജില്ലകളെ ബന്ധിപ്പിച്ചിരുന്നതും അടച്ചിട്ടതുമായ എല്ലാ റോഡുകളും തുറന്നെങ്കിലും കണ്ണൂര്‍, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മോന്താല്‍ പാലം തുറന്നു കൊടുത്തില്ല. നേരത്തെ കോഴിക്കോട് ജില്ലയില്‍ പെടുന്ന ഭാഗം ചോമ്പാല്‍ പോലീസ് അടച്ചിട്ടിരുന്നെങ്കിലും പിന്നീട് ബാരിക്കേഡുകള്‍ നീക്കി. എന്നാല്‍ ചൊക്ലി പോലീസിന്റെ പരിധിയില്‍ വരുന്ന കണ്ണൂര്‍ ജില്ലയില്‍ പെടുന്ന പാലത്തിന്റെ ഭാഗം ബാരിക്കേഡുകള്‍ വച്ച് അടച്ചത് ഇനിയും തുറന്നു കൊടുത്തിട്ടില്ല. ഇതു സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ ഭരണകൂടമാണ് തീരുമാനമെടുക്കേണ്ടത്. വടകര ഭാഗത്ത് നിന്നും പാനൂര്‍, കൂത്തുപമ്പ്, മട്ടന്നൂര്‍, ഇരിട്ടി ഭാഗങ്ങളിലേക്കുള്ള ഏറ്റവും എളുപ്പത്തിലെത്താവുന്ന പാതയാണ് കുഞ്ഞിപ്പള്ളി-മോന്താല്‍പാലം റൂട്ട്. പാലം അടച്ചിട്ടതോടെ കൂത്തുപറമ്പ് മേഖലകളില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്കു പോകേണ്ട ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കിലോമീറ്ററുകള്‍ ചുറ്റിയാണ് പോകുന്നത്. മോന്താല്‍ പാലത്തിന്റെ കണ്ണൂര്‍ ജില്ലയിലെ ഭാഗം അടച്ചിട്ടത് സംബന്ധിച്ച ദേശീയ പാതയായ…
Read Moreകണ്ണൂർ നഗരം സാമൂഹ്യ അകലമില്ലാത്ത തിരക്കിലേക്ക്! കോവിഡ് ബാധിതരുടെ സന്ദർശനം; കണ്ണൂർ നഗരം ജാഗ്രതയിൽ; ഏഴ് കടകൾ അടപ്പിച്ചു, 30 പേർ ക്വാറന്റൈനിൽ
സ്വന്തം ലേഖകൻ കണ്ണൂർ: കോവിഡ് ബാധിച്ച യുവാവ് കണ്ണൂർ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലടക്കം സന്ദർശനം നടത്തിയതിനെ തുടർന്ന് കണ്ണൂർ നഗരം ജാഗ്രതയിൽ. കോവിഡ് സ്ഥിരീകരിച്ച തില്ലങ്കേരി സ്വദേശിയായ 24 കാരനാണ് കണ്ണൂർ നഗരത്തിലെ കടകളിൽ സന്ദർശനം നടത്തിയത്. കണ്ണൂർ ഹാജി റോഡിലുള്ള ഏഴ് കടകളിലാണ് ഇയാൾ കഴിഞ്ഞ 30 തിന് സന്ദർശനം നടത്തിയത്. ഇതോടെ ഇവിടെയുള്ള കടകളിലെ വ്യാപാരികളടക്കമുള്ള 30 ജീവനക്കാരോട് ക്വാറന്റൈനിൽ പോകുവാൻ നിർദേശിച്ചു. കഴിഞ്ഞ ദിവസം കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരികരിച്ചതിനെ തുടർന്ന് നാല്പത് ജീവനക്കാരോട് ക്വാറന്റൈനിൽ പോകുവാൻ നിർദേശിച്ചിരുന്നു. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി കണ്ണൂർ നഗരത്തിൽ എത്തുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും നിരവധി പേരാണ് നഗരത്തിലൂടെ കറങ്ങി നടക്കുന്നത്. കടകളിൽ ശരീരോഷ്മാവ് അളക്കുന്നതിനുള്ള തെർമൽ സ്കാനർ ഉപയോഗിക്കണമെന്ന നിയമം ഉണ്ടെങ്കിലും ഇതു…
Read More