പഴയങ്ങാടി: ജില്ലാ പഞ്ചായത്തംഗവും സിപിഎം കണ്ണപുരം ഏരിയാ കമ്മറ്റി സെക്രട്ടറിയുമായ പി.പി.ഷാജിറിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയ അഞ്ച് ബിജെപി പ്രവർത്തകർക്കെതിരേ കണ്ണപുരം പോലീസിൽ സിപിഎം പരാതി നൽകി. ഇന്നലെ ബിജെപി കല്യാശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണപുരം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാപകമായ രീതിയിൽ ബിജെപി, യുവമോർച്ച പ്രവർത്തകർക്ക് നേരെ സിപിഎം അക്രമം നടന്നിട്ടും പോലീസ് കാണിക്കുന്ന നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. മാർച്ചിനിടയിൽ ഉമ്മയെ കണ്ട് മരിക്കില്ല, വീട്ടുകാരെ കാണില്ലാ, കൊത്തിയെറിഞ്ഞ് കാട്ടിൽ തള്ളും, വീട്ടിൽ കയറി വെട്ടും ഞങ്ങൾ… തുടങ്ങിയ പ്രകോപന കരമായ കൊലവിളി പ്രകടനങ്ങളോടൊപ്പം പി.പി.ഷാജിറിനെ വെട്ടും എന്നും മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു. കടലായിലെ അർജുൻ, കണ്ണപുരത്തെ സി.വി.സുമേഷ് തുടങ്ങി കണ്ടാലറിയാവുന്ന അഞ്ച് ബിജെപി പ്രവർത്തകർക്ക് എതിരെയാണ് പരാതി.
Read MoreCategory: Kannur
സേനയ്ക്കുള്ളിൽ അതൃപ്തി പുകയുന്നു ; കേരള പോലീസിൽ പിടിമുറുക്കി ഉത്തരേന്ത്യന്‍ ലോബി;നാല് വര്‍ഷമായി പ്രമോഷന് ലഭിക്കാതെ ഡിവൈഎസ്പിമാര്‍
നവാസ് മേത്തര്‍ തലശേരി: പോലീസ് സേനയില്‍ പിടിമുറുക്കിയ ഉത്തരേന്ത്യന്‍ ലോബി സേനയിലെ തങ്ങളുടേതല്ലാത്ത പല പ്രമോഷനുകളും അട്ടിമറിക്കുന്നതായി ആരോപണം ഉയരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി സീനിയര്‍ ഡിവൈഎസ്പിമാര്‍ക്ക് പ്രമോഷന് ലഭിക്കാത്തതിനു പിന്നിലും ഈ നീക്കമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അഞ്ച് കമാൻഡന്റ്മാരുള്പ്പെടെ 45 എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ നിലവിലുള്ളപ്പോഴാണ് പന്ത്രണ്ട് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ സീനിയര്‍ ഡിവൈസ്പിമാരെ എസ്പിമാരായി പ്രമോട്ട് ചെയ്യാതെ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. 2015 ലെ കേന്ദ്ര ഉത്തരവ് പ്രകാരം 170 ഡയറക്ട് ഐപിഎസുമാര്ക്കും കൃത്യമായ പോസ്റ്റിംഗ് നല്‍കിയിട്ടുള്ള സര്‍ക്കാര്‍ 50 പ്രൊമോട്ടഡ് എസ്പിമാരെയാണ് കേന്ദ്ര നിയമ പ്രകാരം തന്നെ വിവിധ തസ്തികകളില്‍ നിയമിക്കേണ്ടത്. ഇതിലാണ് 45 തസ്തികകളും ഒഴിഞ്ഞു കിടക്കുന്നത്. സര്‍ക്കാരിന്റെ ഈ നീക്കത്തിനു പിന്നില്‍ ഐപിഎസ് ഉദ്യോഗസ്ഥരിലെ ഉത്തരേന്ത്യന്‍ ലോബിയാണെന്നാണ് പ്രമോഷന് ലഭിക്കാതെ വിരമിക്കേണ്ടി വന്ന ഡിവൈഎസ്പിമാര്‍ പറയുന്നത്. വിജിലന്‍സും ക്രൈംബ്രാഞ്ചുമുള്പ്പെടെയുള്ള വിഭാഗങ്ങളുടെ…
Read Moreതന്നോടാരാണ് എന്നോടുചോദിക്കാതെ റീഡിംഗ് എടുക്കാന്‍ പറഞ്ഞത്..? മീറ്റര്‍ റീഡിംഗ് പരിശോധിക്കുന്നതിനിടെ വൈദ്യുത വകുപ്പ് ജീവനക്കാരനു മര്‍ദനം
ഇരിട്ടി: വീട്ടില്‍ വൈദ്യുത മീറ്റര്‍ റീഡിംഗ് എടുക്കാന്‍ വന്ന ജീവനക്കാരനുനേരെ വീട്ടുകാരന്റെ മര്‍ദനം. പേരാവൂര്‍ മണ്ഡപത്തിലെ പാലുമ്മില് ദിനേശനാണു മര്‍ദനമേറ്റത്. ഇദ്ദേഹം റീഡിംഗ് എടുക്കാനായി എത്തിയ മാടത്തില്‍ പട്ടാരത്തെ വീട്ടുകാരനില്നിന്നാണ് അധിക്ഷേപവും മര്ദനവുമേറ്റത്. തന്നെ മര്‍ദിച്ച വീട്ടുകാരനെതിരേ നിയമനടപടി ആവശ്യപ്പെട്ട് ദിനേശ് ഇരിട്ടി പോലീസില്‍ പരാതി നല്കി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. പട്ടാരത്തെ ആലീസിന്റെ പേരിലുള്ള 14456 കണ്‍സ്യൂമര്‍ നമ്പറിലുള്ള വീടിന്റെ മീറ്റര്‍ റീഡിംഗ് എടുത്ത് വീട്ടില്‍നിന്നിറങ്ങുമ്പോള്‍ വീട്ടിലുണ്ടായിരുന്നയാൾ കൈയില്‍ പിടിച്ച് നിര്‍ത്തുകയും തന്നോടാരാണ് എന്നോടുചോദിക്കാതെ റീഡിംഗ് എടുക്കാന്‍ പറഞ്ഞതെന്നു ചോദിച്ചു മര്‍ദിക്കുകയായിരുന്നുവെന്നാണ് ദിനേശന്റെ പരാതിയില്‍ പറയുന്നത്. പിടിവലിയില്‍ ദിനേശന്റെ ഷര്‍ട്ട് കീറി. ഇത് കണ്ടുനിന്ന അടുത്ത വീട്ടുകാര്‍ മര്‍ദിക്കരുതെന്ന് പറഞ്ഞെങ്കിലും കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞുകൊണ്ട് മര്‍ദനം തുടരുകയായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ദിനേശന്റെ പരാതിയില്‍ ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreമട്ടന്നൂർ നഗരത്തിൽ നിയന്ത്രണം; മാലൂരിൽ 3 വാർഡുകൾ അടച്ചിട്ടു; ആവശ്യസാധനങ്ങളുടെ വ്യാപാരം മാത്രം
മട്ടന്നൂർ: കോവിഡ് 19 വൈറസ് ബാധിച്ച് എക്സൈസ് ജീവനക്കാരൻ മരിക്കുകയും ഒരാൾക്ക് സമ്പർക്കം വഴി രോഗം ബാധിക്കുകയും ചെയ്തതോടെ മട്ടന്നൂർ നഗരസഭയിലും മാലൂർ പഞ്ചായത്തിലും നിയന്ത്രണങ്ങൾ കർശനമാക്കി. മട്ടന്നൂർ എക്സൈസ് റേഞ്ച് ഓഫീസിലെ ഡ്രൈവർ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് മട്ടന്നൂർ നഗരസഭയിൽ പൂർണമായി ലോക്ക്ഡൗണിന് സമാനമായ അടച്ചിട്ടത്. അവശ്യസാധനങ്ങളായ പച്ചക്കറി, പഴം, പലചരക്ക്, മത്സ്യം, ബേക്കറി എന്നിവ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ 30 വരെ അടച്ചിടും. അവശ്യ സാധനങ്ങളുടെ കടകൾ രാവിലെ എട്ടുമുതൽ അഞ്ചുവരെ മാത്രമേ പ്രവർത്തിക്കാവൂ. ഹോട്ടലുകളിൽ രാവിലെ എട്ടു മുതൽ വൈകിട്ട് ഏഴു വരെ പാർസൽ സർവീസിന് മാത്രമായാണ് പ്രവർത്തിക്കുന്നത്. വളം, ഇലക്ട്രോണിക്സ് കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും മൊബൈൽ ഫോൺ, ബുക്ക്സ്റ്റാൾ എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് പ്രവർത്തിക്കുക. നഗരസഭാ പരിധിയിൽ കൂട്ടം ചേർന്നുള്ള കളികൾ നിരോധിച്ചു. കണ്ണൂർ…
Read Moreപരിയാരത്ത് രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പെട്ടു; രോഗിക്കും ഭാര്യക്കുമുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്
പരിയാരം: കാഞ്ഞങ്ങാടുനിന്നും രോഗിയുമായി എത്തിയ ആംബുലന്‍സ് പരിയാരത്ത് അപകടത്തില്‍പെട്ടു.അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് ബൈത്തുല്‍ ഇര്‍ഷാദിലെ അബ്ദുള്‍ ഖാദര്‍ (63), ഭാര്യ ജമീല (47), മകന് മുഹമ്മദ് ഫാസില്‍ (27), ആംബുലന്‍സ് ഡ്രൈവര്‍ കാസർഗോഡ് കുണിയയിലെ എന്‍.പി.ഷംസീര്‍ (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ ഏഴരയോടെ ദേശീയപാതയില്‍ പരിയാരം അലൈക്യം പാലത്തിന് സമീപത്തായിരുന്നു അപകടം.കാഞ്ഞങ്ങാടുനിന്നും വരികയായിരുന്ന കാസര്‍ഗോഡ് കുണിയയിലെ ശിഹാബ് തങ്ങള്‍ ട്രസ്റ്റിന്റെ ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. ഹൃദയസംബന്ധമായ രോഗം ബാധിച്ചിരുന്ന അബ്ദുള്‍ ഖാദറിനെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലെത്തിക്കുന്നതിനുള്ള ഓട്ടത്തിലായിരുന്നു ആംബുലന്‍സ്.സ്റ്റിയറിംഗ് മുറിഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ആംബുലന്‍സ് റോഡിലെ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ഓടിക്കൂടിയവരാണ് മറ്റൊരു ആംബുലന്‍സില്‍ ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജാശുപത്രിയിലെത്തിച്ചത്.രോഗിയായിരുന്ന അബ്ദുള്‍ ഖാദറിനും ഭാര്യ ജമീലക്കുമാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. മുമ്പുണ്ടായ അപകടത്തെ തുടര്‍ന്ന് കാലുകളില്‍ സ്റ്റീലിട്ടിരുന്ന…
Read Moreബാലാവകാശ കമ്മീഷന് ചെയര്‍മാനായി തലശേരി സ്വദേശി; അട്ടിമറിശ്രമവുമായി തിരുവനന്തപുരം ലോബി
സ്വന്തം ലേഖകൻ തലശേരി: സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്‍മാനായി തലശേരി വടക്കുമ്പാട് സ്വദേശി അഡ്വ.കെ.വി മനോജ് നിയമിതനാകും. മനോജിന്റെ നിയമനത്തെ അട്ടിമറിക്കാന്‍ തിരുവനന്തപുരം ലോബി സജീവമായി രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ബാലവകാശ കമ്മീഷന് ഓഫീസിലെ മുന്‍ ജീവനക്കാരന്റെ നേതൃത്വത്തിലാണ് മനോജിന്റെ നിയമനത്തെ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നത്. ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ പോസ്റ്റിലേക്ക് അപേക്ഷ നല്കിയ തലശേരി സെഷന്‍സ് ജഡ്ജിയായി വിരമിച്ച പാലക്കാട് സ്വദേശിനി ടി.ഇന്ദിരക്കെതിരേയും ഈ ലോബി സജീവമായി രംഗത്തെത്തിയിരുന്നു. ടി. ഇന്ദിര ക്രമപ്രകാരമല്ല അപേക്ഷ നല്‍കിയതെന്നായിരുന്നു പ്രചാരണം. 27 പേരാണ് അവസാന ഘട്ടത്തില്‍ ഈ തസ്തികയിലേക്കുള്ള ഇന്റർവ്യൂവിൽ വിവിധ ജില്ലകളില്‍ പങ്കെടുത്തത്. ആദ്യ ഘട്ടങ്ങളില്‍ ടി. ഇന്ദിരയുടെ പേരാണ് പരിഗണനയിലുണ്ടായിരുന്നത്. ഇവര്‍ക്കെതിരെ ശക്തമായ നീക്കമാണ് നടന്നത്. ഒടുവില്‍ മനോജിനെ നിയമിക്കുമെന്ന വിവരം പുറത്ത് വന്നപ്പോഴാണ് മനോജിനെതിരെ ശക്തമായ നീക്കം ആരംഭിച്ചിട്ടുള്ളത്. തലശേരി ബാറിലെ അഭിഭാഷകനും മൂന്ന് വര്‍ഷക്കാലം…
Read Moreകണ്ണൂർ നഗരത്തിന്റെ സമീപപ്രദേശങ്ങളിലും നിയന്ത്രണം; കണ്ടെയ്ൻമെന്റ് പരിധിയിൽ ഉൾപ്പെടാത്ത സ്ഥലങ്ങളിൽ റോഡ് അടച്ചതിൽ പ്രതിഷേധം
കണ്ണൂർ:പതിനാലുകാരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് നഗരം അടച്ചതിനു പിന്നാലെ സമീപ പ്രദേശങ്ങളും കൂടുതൽ നിയന്ത്രണത്തിലേക്ക്. കണ്ണൂർ കോർപ്പറേഷനിലെ ആറ്റടപ്പയിലും ചിറക്കൽ പഞ്ചായത്തിലെ അലവിലും ഇന്നലെ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കൂടുതൽ പ്രദേശങ്ങൾ അടച്ചിടലിലേക്ക് നീങ്ങുന്നത്. വിദേശത്തുനിന്നും മറുനാടുകളിൽ നിന്നും എത്തിയരിൽ പുതിയതായി രോഗബാധത റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളെയാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. കണ്ണൂർ കോർപ്പറേഷനിലെ 31-ാം ഡിവിഷൻ, ചിറക്കൽ പഞ്ചായത്തിലെ 23-ാം വാർഡ് എന്നിവിടങ്ങളിലാണ് പുതുതായി കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയത്. കോർപ്പറേഷനിലെ ആറ്റടപ്പ ഡിവിഷനിലെ 45 വയസുള്ള യുവാവിന് കോവിഡ് പോസറ്റീവായി. ഇയാൾ ബംഗളരുവിൽ നിന്നും നാട്ടിൽ എത്തിയതായിരുന്നു. കണ്ണൂർ നഗരത്തിൽ നിന്നും രണ്ടു കിലോമീറ്റർ മാത്രം ദൂരമുള്ള അലവിൽ ഖസാക്കിസ്ഥാനിൽ നിന്നും നാട്ടിലെത്തിയ 51 കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. നെടുംമ്പാശേരി വിമാനത്താവളം വഴി കഴിഞ്ഞ 15 നാണ് ഇയാൾ നാട്ടിലെത്തിയത്. ഈ രണ്ടു…
Read Moreബാലവകാശ കമ്മീഷന് ചെയര്‍മാനായി തലശേരി സ്വദേശി; അട്ടിമറിശ്രമവുമായി തിരുവനന്തപുരം ലോബി
സ്വന്തം ലേഖകൻ തലശേരി: സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്‍മാനായി തലശേരി വടക്കുമ്പാട് സ്വദേശി അഡ്വ.കെ.വി മനോജ് നിയമിതനാകും. മനോജിന്റെ നിയമനത്തെ അട്ടിമറിക്കാന്‍ തിരുവനന്തപുരം ലോബി സജീവമായി രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ബാലവകാശ കമ്മീഷന് ഓഫീസിലെ മുന്‍ ജീവനക്കാരന്റെ നേതൃത്വത്തിലാണ് മനോജിന്റെ നിയമനത്തെ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നത്. ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ പോസ്റ്റിലേക്ക് അപേക്ഷ നല്കിയ തലശേരി സെഷന്‍സ് ജഡ്ജിയായി വിരമിച്ച പാലക്കാട് സ്വദേശിനി ടി.ഇന്ദിരക്കെതിരേയും ഈ ലോബി സജീവമായി രംഗത്തെത്തിയിരുന്നു. ടി. ഇന്ദിര ക്രമപ്രകാരമല്ല അപേക്ഷ നല്‍കിയതെന്നായിരുന്നു പ്രചാരണം. 27 പേരാണ് അവസാന ഘട്ടത്തില്‍ ഈ തസ്തികയിലേക്കുള്ള ഇന്റർവ്യൂവിൽ വിവിധ ജില്ലകളില്‍ പങ്കെടുത്തത്. ആദ്യ ഘട്ടങ്ങളില്‍ ടി. ഇന്ദിരയുടെ പേരാണ് പരിഗണനയിലുണ്ടായിരുന്നത്. ഇവര്‍ക്കെതിരെ ശക്തമായ നീക്കമാണ് നടന്നത്. ഒടുവില്‍ മനോജിനെ നിയമിക്കുമെന്ന വിവരം പുറത്ത് വന്നപ്പോഴാണ് മനോജിനെതിരെ ശക്തമായ നീക്കം ആരംഭിച്ചിട്ടുള്ളത്. തലശേരി ബാറിലെ അഭിഭാഷകനും മൂന്ന് വര്‍ഷക്കാലം…
Read Moreകണ്ണൂരിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ട് 100 ദിവസം; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്
കണ്ണൂർ: കണ്ണൂർ ജില്ലയിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ട് ഇന്ന് നൂറു ദിവസം തികയുകയാണ്. ഇതുവരെയുള്ളതു പോലെയല്ല ഇപ്പോഴത്തെ സ്ഥിതി. ഇനിയുള്ള ദിവസങ്ങളിൽ കോവിഡിന് എതിരായ പോരാട്ടത്തിൽ കൂടുതൽ ജാഗ്രത ആവശ്യപ്പെടുകയാണ് ആരോഗ്യവകുപ്പ്. മാർച്ച് 12നാണ് ജില്ലയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ ജില്ലയിൽ 324 പേർക്കാണ് വൈറസ് ബാധിച്ചത്. ഇതിൽ 204 പേർ രോഗം ഭേദമായി ആശുപത്രിവിട്ടത് ആശ്വാസം പകരുന്നു. ഇതുവരെ നാലുപേരാണ് മരണമടഞ്ഞത്. ഇതിൽ ഏറെ വ്യത്യസ്തമായിരുന്നു ഇന്നലെയുണ്ടായ എക്സൈസ് ഉദ്യോഗസ്ഥന്റെ മരണം. അദ്ദേഹത്തിന് മറ്റു രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. 28 വയസ് മാത്രമേയുള്ളൂ. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. രോഗബാധിതനായി ദിവസങ്ങൾക്കുള്ളിലായിരുന്നു മരണം. അതുകൊണ്ടുതന്നെ സംഭവത്തിൽ വിദഗ്ധപരിശോധന നടത്താൻ സ്പെഷാലിറ്റി ഡോക്ടർമാരുടെ പ്രത്യേകസംഘത്തെ നിയോഗിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. കൂടുതൽ തീവ്രസ്വഭാവമുള്ള കൊറോണ വൈറസ് ബാധിച്ചതാകാം അദ്ദേഹത്തെ പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ്…
Read Moreകോവിഡ്19; സമൂഹ വ്യാപനമില്ലെങ്കിലും കണ്ണൂരിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി ജയരാജൻ
കണ്ണൂർ: ജില്ലയിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥിതി അതീവ ഗുരുതരമാണെന്ന് മന്ത്രി ഇ.പി. ജയരാജൻ. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച എക്സൈസ് ജീവനക്കാരന്റെ സന്പർക്കപ്പട്ടിക വിപുലമാണ്. ഇദ്ദേഹത്തിന്റെ മരണകാരണം പ്രത്യേകം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം കണ്ണൂരിൽ കോവിഡ് സാമൂഹിക വ്യാപനമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ 136 പേരാണ് കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 14,090 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
Read More