തെരുവുനായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവർക്കും ബൈക്ക് യാത്രക്കാരനും പരിക്ക്; തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ


പെരുമ്പടവ്: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഒരു ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. ഇന്നു രാവിലെ പെരുമ്പടവ് പെട്രോൾപമ്പിന് സമീപമാണ് സംഭവം.

പെരുമ്പടവിൽ നിന്ന് വെള്ളോറയ്ക്ക് പോവുകയായിരുന്ന കെ.എൽ 7843 നമ്പർ ഓട്ടോറിക്ഷയുടെ ഡ്രൈവർക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് മറിഞ്ഞ ഓട്ടോറിക്ഷയിൽ മറ്റൊരു ബൈക്ക് ഇടിക്കുകയും ചെയ്തു.‌ ബൈക്ക് യാത്രക്കാരനെയും പരിക്കുകളോടെ തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെരുമ്പടവിലും സമീപപ്രദേശങ്ങളിലും തെരുവുനായശല്യം ഏറെ നാളുകളായി വളരെ വർധിച്ചിരിക്കുകയാണ്. തെരുവുനായകൾ പകൽ സമയത്ത് പോലും ടൗണിൽ കൂട്ടംകൂട്ടമായി നടക്കുന്നത് ജനങ്ങളുടെ സ്വൈര്യവിഹാരത്തിന് തടസമായിരിക്കുകയാണ്.

തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ തദ്ദേശഭരണസ്ഥാപനങ്ങൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Related posts

Leave a Comment