തളിപ്പറമ്പ്: ദേശീയപാതയില്‍ തൃച്ചംബരത്ത് പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചുകെട്ടിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മഴ നനഞ്ഞ് യാത്രക്കാര്‍. ജനപ്രതിനിധികളുടെയും മറ്റും വികസന പദ്ധതികളില്‍ ഉള്‍പ്പെടുത്തി ബസ് സ്റ്റോപ്പുകളിലെല്ലാം ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിക്കുമ്പോള്‍ തൃച്ചംബരത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ പ്രതിഷേധമുയരുന്നു. തൃച്ചംബരം ദേശീയ പാതയോരത്ത് പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചുകെട്ടിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് ആളുകള്‍ ബസ് കാത്തുനില്‍ക്കുന്നത്. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കും തൃച്ചംബരം യുപി സ്കൂള്‍, സര് സയ്യിദ് കോളജ്, മുയ്യം ഭാഗത്തേക്കുമെല്ലാമെത്തുന്ന ആളുകള്‍ ആശ്രയിക്കുന്നത് ഈ സ്റ്റോപ്പിനെയാണ്. തൃച്ചംബരത്ത് നാടിനാകെ നാണക്കേടിലാക്കി പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് കെട്ടിയ കൂടാരത്തില്‍ റോഡരികില്‍ ഒടിഞ്ഞുവീണ വൈദ്യുതി തൂണുകളാണ് യാത്രക്കാര്‍ക്ക് ഇരിക്കാനായി ഒരുക്കിയിരിക്കുന്നത്. ഇവിടെ ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ കോണ്‍ക്രീറ്റില്‍ നിര്‍മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം കാലപ്പഴക്കം കൊണ്ട് അപകടവസ്ഥയിലായതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം അധികൃതര്‍…
Read MoreCategory: Kannur
കിട്ടിയത് ഒരേയൊരു അപേക്ഷ; എംപിയുടെ ഭാര്യ കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ്സ് സര്‍വീസസ് ഡയറക്ടര്‍
കാസർഗോഡ്: കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ്സ് സര്‍വീസസ് ഡയറക്ടറായി കെ.കെ. രാഗേഷ് എംപിയുടെ ഭാര്യ പ്രിയാ വര്‍ഗീസിനെ നിയമിക്കാന്‍ സിന്‍ഡിക്കറ്റ് തീരുമാനം. നിലവില്‍ തൃശൂര്‍ കേരളവര്‍മ കോളജിലെ അസി. പ്രഫസറായ പ്രിയയെ ഡെപ്യൂട്ടേഷന് വ്യവസ്ഥയിലാണ് സര്‍വകലാശാലയില്‍ നിയമിക്കുന്നത്. ഈ തസ്തികയിലേക്ക് ഇവരുടെ അപേക്ഷ മാത്രമാണ് ലഭിച്ചിരുന്നതെന്നാണ് സര്‍വകലാശാലയില്‍ നിന്നുള്ള വിവരം. ഇന്നലെ നടന്ന സിന്‍ഡിക്കറ്റ് യോഗമാണ് തീരുമാനമെടുത്തത്. ബിരുദാനന്തര ബിരുദവും ആറു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവുമാണ് വിജ്ഞാപനത്തില്‍ ഈ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരുന്നത്. കേരളവര്‍മ കോളജിലെ മലയാളവിഭാഗം അധ്യാപികയായ പ്രിയയ്ക്ക് ഇവ രണ്ടുമുണ്ട്. സര്‍വകലാശാലാ ഭരണതലത്തിലെ തസ്തികയാണെങ്കിലും കോളജ്-സര്‍വകലാശാല തലത്തിലെ ഭരണപരിചയം അഭിലഷണീയ യോഗ്യതയായി മാത്രമാണ് വിജ്ഞാപനത്തില്‍ കാണിച്ചിട്ടുള്ളത്. സര്‍വീസില്‍ താരതമ്യേന ജൂണിയറായ പ്രിയയ്ക്ക് ഈ യോഗ്യത ഇല്ലാത്തതാണ്. ഒഴിഞ്ഞുകിടന്നിരുന്ന സ്റ്റുഡന്റ്സ് സര്‍വീസസ് ഡയറക്ടര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിക്കാന്‍ നേരത്തേ…
Read Moreബസിൽ കോളജ് വിദ്യാർഥിനിയോട് മോശം പെരുമാറ്റം; ചോദ്യം ചെയ്ത എസ്എഫ്ഐ നേതാവിന് മർദനം
പഴയങ്ങാടി: മാടായി കോളജിലേക്ക് വരികയായിരുന്ന വിദ്യാർഥിനി ബസിൽ നിന്ന് ഇറങ്ങുന്നതിനു മുന്‍പ് ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് വസ്ത്രം കുടുങ്ങി കീറുകയും കണ്ടക്ടർ മോശമായി പെരുമാറുകയും ചെയ്തതും ചോദ്യം ചെയ്ത എസ്എഫ്ഐ പ്രവർത്തകന് മർദനം. മാടായി കോളജ് രണ്ടാ വർഷ ഹിസ്റ്ററി വിദ്യാർഥിയും എസ്എഫ്ഐ മാടായി ഏരിയ ജോയിന്റ് സെക്രട്ടറിയുമായ റമീസി(20) നാണ് മർദനമേറ്റത്. ബുധനാഴ്ച രാവിലെയായിരുന്നു വിദ്യാർഥിനിയോട് ബസ് കണ്ടക്ടർ മോശമായി പെരുമാറിയത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.30 ഓടെയാണ് ബൈക്കിലെത്തിയ സംഘം മാടായിപാറയിൽ വച്ച് റമീസിനെ മർദിച്ചത്. വിദ്യാർഥിനിക്കുണ്ടായ ദുരനുഭവത്തിനെതിരേ ബസ് ജീവനക്കാർക്കെതിരേ എസ്എഫ്ഐ മാടായി കോളജ് യൂണിറ്റ് എരിപുരം പോലീസിൽ പരാതി നൽകുകയും ബസ് ജീവനക്കാരുടെ നടപടിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച പഴയങ്ങാടി ബസ് സ്റ്റാൻഡിലേക്ക് പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്താലാണ് മർദനമെന്ന് എസ്എഫ്ഐ ആരോപിച്ചു. പരിക്കേറ്റ റമീസിനെ എരിപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസുകളിൽ…
Read Moreഹോമിയോ മൃഗ ചികിത്സ നടത്തുന്ന വനിതാ ഡോക്ടറെ വെറ്ററിനറി ഡോക്ടർമാർ കള്ളക്കേസിൽ കുടുക്കുന്നതായി പരാതി
തളിപ്പറമ്പ്: ഹോമിയോപ്പതിക് രീതിയിലൂടെ മൃഗചികിത്സ നടത്തുന്ന ഹോമിയോപ്പൊതി ഡോക്ടറെ വെറ്ററിനറി ഡോക്ടർമാരുടെ സംഘടന കള്ളക്കേസ് നൽകി പീഡിപ്പിക്കുന്നതായി പരാതി. കണ്ണൂരിലും മറ്റു ജില്ലകളിലും കുളന്പ് രോഗത്തെ തുടർന്ന് മരത്തിലേക്കടുത്ത കറവപ്പശുക്കളെ ഹോമിയോ ചികിത്സയിലൂടെ രക്ഷിച്ച ഹോമിയോ ഡോക്ടർ എം. വാസന്തിക്കെതിരേ വെറ്ററിനറി ഡോക്ടർമാരുടെ സംഘടനയാണ് ഡിജിപിക്ക് പരാതി നൽകിയത്. ഇതേ തുടർന്ന് വാസന്തിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്. തനിക്കെതിരേ പ്രതികാരബുദ്ധിയോടെയാണ് ഹോമിയോ ഡോക്ടർമാർ പെരുമാറുന്നതെന്ന് ഡോ. വാസന്തി പറഞ്ഞു. തൊഴിൽപരമായ അസഹിഷ്ണുതയാണ് ഡോക്ടർക്കെതിരായ നീക്കത്തിന് കാരണമെന്ന് ക്ഷീര കർഷകരും പറയുന്നു. കഴിഞ്ഞ 20 വർഷത്തിലേറെ കുളമ്പുരോഗം ഉൾപ്പെടെ നിരവധി രോഗങ്ങളിൽ നിന്ന് കന്നുകാലികളെയും വളർത്തുമൃഗങ്ങളെയും ഡോ. വാസന്തി രക്ഷിച്ചിരുന്നു. മുൻ മന്ത്രി പി.ജെ.ജോസഫിന്റെ തൊടുപുഴ പുറപ്പുഴയിലെ വീട്ടിലെ പശുക്കൾക്ക് രോഗം ബാധിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഡോ.ശാന്ത ഡോ. വാസന്തിയുമായി ബന്ധപ്പെട്ട് ഹോമിയോ ചികിത്സയിലൂടെയാണ് പശുക്കളുടെ രോഗം…
Read Moreതന്റെ കൈയിലൂടെ കടന്നു പോയ 5 കോടി അടിച്ച മൺസൂൺ ഭാഗ്യവാനെ തേടി പവിത്രൻ
തളിപ്പറമ്പ്: അഞ്ചു കോടിയുടെ ഞെട്ടൽ വിട്ടുമാറാതെ ലോട്ടറിയടിച്ച ഭാഗ്യവാനെ അന്വേഷിച്ച് വില്പനക്കാരൻ പവിത്രൻ. ഇന്നലെ വൈകുന്നേരം പതിവുപോലെ ഇന്ന് വിൽക്കാനുള്ള ലോട്ടറിയെടുക്കാൻ തളിപ്പറമ്പിലെ വി.വി.വത്സരാജന്റെ ഉടമസ്ഥതയിലുള്ള തമ്പുരാൻ ലോട്ടറി ഏജൻസിയിലെത്തിയപ്പോഴാണ് താൻ വിൽപ്പന നടത്തിയ ടിക്കറ്റിനാണ് അഞ്ചു കോടിയുടെ മൺസൂൺ ബമ്പറിച്ച വിവരം മുയ്യം പള്ളിവയലിലെ പഴയ വീട്ടിൽ പി.വി.പവിത്രൻ അറിയുന്നത്. രണ്ടു മാസം മുമ്പ് തന്റെ കൈയിലൂടെ കടന്നു പോയ ലോട്ടറി സ്വന്തമാക്കിയ ഭാഗ്യവാന്റെ മുഖം മനസിൽ തെരയുകയാണിപ്പോൾ പവിത്രൻ. പറശിനിക്കടവ് ക്ഷേത്ര പരിസരത്ത് നടന്ന് ലോട്ടറി വില്പന നടത്തുന്ന പവിത്രൻ വിറ്റ ലോട്ടറിയിൽ ഇതിന് മുമ്പ് 5000 രൂപയിൽ കൂടുതലുള്ള തുക സമ്മാനമിടിച്ചിട്ടില്ല. ആശാരിപ്പണിക്കാരനായിരുന്ന പവിത്രൻ ജോലിക്കിടയിൽ വീണ് പരിക്കേറ്റതോടെയാണ് തളിപ്പറമ്പ് തമ്പുരാൻ ലോട്ടറി സ്റ്റാളിൽ നിന്ന് ലോട്ടറിയെടുത്ത് വില്പന നടത്തി വന്നത്. കഴിഞ്ഞ ഒന്‍പത് വർഷമായി നടന്ന് ലോട്ടറി വിൽപ്പന നടത്തുകയാണ് പവിത്രൻ.…
Read Moreതലശേരി ബ്രണ്ണനിൽ എബിവിപിക്ക് പിന്നാലെ കൊടിമരം സ്ഥാപിക്കാൻ കെഎസ്യുവും; കോളജിനും പ്രിൻസിപ്പലിന്റെ വീടിനും പോലീസ് കാവൽ
തലശേരി: പ്രിൻസിപ്പൽ നീക്കം ചെയ്ത കൊടിമരം 24 മണിക്കൂറിനുള്ളിൽ എബിവിപി പുനഃസ്ഥാപിച്ചതിനു പിന്നാലെ ബ്രണ്ണൻ കോളജ് കാമ്പസിൽ കൊടിമരം സ്ഥാപിക്കാൻ കെഎസ്യു വും രംഗത്ത്. തിങ്കളാഴ്ച കാമ്പസിൽ കെഎസ്യുവിന്റെ കൊടിമരം സ്ഥാപിക്കുമെന്ന് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് രാഷ്ട്രദീപികയോട് പറഞ്ഞു. ഇതോടെ വർഷങ്ങളായി എസ്എഫ്ഐക്ക് മാത്രം കൊടിമരമുണ്ടായിരുന്ന കാമ്പസിൽ മറ്റ് വിദ്യാർഥി സംഘടനകളും കൊടിമരം സ്ഥാപിച്ച് മുന്നോട്ട് പോകും. കാമ്പസുകളിൽ ജനാധിപത്യ രീതിയിൽ പ്രവർത്തിക്കാൻ വിദ്യാർഥി സംഘടനകൾക്ക് അവകാശമുണ്ടെന്നും ബ്രണ്ണൻ കോളജിൽ അനുമതിയില്ലാതെ കൊടിമരം സ്ഥാപിച്ച എബിവിപി നടപടിയെ ചോദ്യം ചെയ്ത പ്രിൻസിപ്പലിനു നേരെ വധഭീഷണി ഉയർത്തിയ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നതായി എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് ഷിബിൻ കാനായി പറഞ്ഞു. ഇതിനിടയിൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രിൻസിപ്പലിന്റെ വീടിനും കോളജിനും പോലീസ് കാവൽ ഏർപ്പെടുത്തി. തനിക്ക് വധഭീഷണി ഉണ്ടെന്നും തന്റെ മരണ മൊഴി രേഖപ്പെടുത്തണമെന്നും പ്രിൻസിപ്പൽ…
Read Moreവ്യാജ ദിനേശ് ബീഡി നിർമാണത്തിലൂടെ രാജീവൻ നേടിയത് കോടികൾ; ചോദ്യം ചെയ്യലിൽ പ്രതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പോലീസും
തളിപ്പറമ്പ്: ടാക്സില്ല, ടിഡിഎസില്ല, ലൈസന്‍സില്ല കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും നടന്ന ബീഡിവില്പനയിലൂടെ പയ്യന്നൂര്‍ കുന്നരുവിലെ വി.രാജീവന് കൊയ്തുകൂട്ടിയത് കോടികള്‍. തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തില്‍ വ്യാജബീഡി നിര്‍മിച്ചു വില്പന നടത്തിയതിന് അറസ്റ്റു ചെയ്ത രാജീവനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ജന്മനാടായ കുന്നരുവില്‍ ചായപ്പൊടി വില്പനക്കാരനായും കൂര്‍ഗില്‍ ഹോട്ടല്‍ നടത്തിപ്പുകാരനായും അറിയപ്പെടുന്ന രാജീവന് അടുത്തിടെ അരവഞ്ചാലില്‍ 35 ലക്ഷം രൂപയ്ക്ക് നാലേക്കര്‍ ഭൂമി വാങ്ങിയതായും പോലീസ് കണ്ടെത്തി. ഇയാള്‍ക്ക് തമിഴ്നാട്ടിലെ തേനിയിലും കമ്പത്തും റിസോർട്ട് ഉള്‍പ്പെടെയുള്ള വന്‍ സംരംഭങ്ങളുണ്ടെന്നും പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങളുടെ ഭാഗമായി തമിഴ്നാട്ടിലെ ശിവകാശിയിലും തിരുച്ചിറപ്പള്ളിയിലും തളിപ്പറമ്പ് പോലീസ് ഉടന്‍ അന്വേഷണം നടത്തും. വ്യാജ ലേബല്‍ പ്രിന്റ് ചെയ്ത് എത്തിക്കുന്ന ശിവകാശിയിലെ മുരുകന് ഉള്‍പ്പെടെയുള്ളവരെ ഈ കേസില്‍ പിടികിട്ടാനുണ്ടെന്നും പോലീസ് പറഞ്ഞു. മറ്റൊരു പ്രതി തിരുച്ചിറപ്പള്ളി സ്വദേശി ജോണ്സണ് അവിടെ 300…
Read Moreമഴക്കാലമാണ്, അപകടം സംഭവിക്കാൻ കാത്തിരിക്കരൂതേ..! വിമാനത്താവള കവാടത്തിൽ അപകട ഭീഷണിയായി വൻമരങ്ങൾ
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവള കവാടത്തിലെ കൂറ്റൻ മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. കാര പേരാവൂരിലെ രണ്ടാം ഗേറ്റിലെ മൂന്ന് മരങ്ങളാണ് നിലം പതിക്കാറായിട്ടുള്ളത്. വിമാനത്താവള റോഡായ മട്ടന്നൂർ – അഞ്ചരക്കണ്ടി റോഡരികിലാണ് മരങ്ങൾ ഉണങ്ങി നിൽക്കുന്നത്. തേക്ക് മരങ്ങൾ ഉൾപ്പെടെയുള്ളവയാണ് ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലുള്ളത്. മരത്തിന്റെ ശിഖരങ്ങൾ പൊട്ടി റോഡിലേക്ക് ഇടയ്ക്കിടെ വീഴുന്നുണ്ട്. മട്ടന്നൂർ – അഞ്ചരക്കണ്ടി റൂട്ടിലെ ബസുകളും വിമാനത്താവളത്തിലേക്കുള്ള നൂറുകണക്കിന് വാഹനങ്ങളും ഇതുവഴിയാണ് കടന്നു പോകുന്നത്. അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ പൊതുമരാമത്ത് അധികൃതരോട് പരാതിപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. അപകടം സംഭവിച്ചാൽ മാത്രം നടപടി സ്വീകരിക്കുന്ന അധികൃതർ മരം മുറിച്ച് മാറ്റാൻ തയാറാകണമെന്ന് വാഹന യാത്രക്കാർ പറഞ്ഞു.
Read Moreമെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് അരക്കോടി തട്ടിയ സംഭവം; മലപ്പുറം സ്വദേശി അറസ്റ്റില്‍; മുഖ്യപ്രതി ഒളിവില്‍
പയ്യന്നൂര്‍: മകള്‍ക്ക് മെഡിക്കല്‍ കോളജില്‍ സീറ്റ് തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പയ്യന്നൂരിലെ വീട്ടമ്മയുടെ അരക്കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവത്തിലെ മുഖ്യപ്രതി ഒളിവില്‍. മംഗളൂരുവിൽ വര്‍ഷങ്ങളായി എംബിബിഎസ് വിദ്യാര്‍ഥിയായി പഠനം തുടരുന്ന മലപ്പുറം കിഴക്കേമുറി സ്വദേശി ദില്‍ഷാദ് മഹലില്‍ ഫിറോസ് അഹമ്മദ് (32)നെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രധാന പ്രതി കോഴിക്കോട് പേരാമ്പ്ര സ്വദേശി പൂക്കടമ്പില്‍ അനൂപ് (33)നെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. എന്നാല്‍ ഇയാളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് സമീപത്തെ നാല്പത്തിരണ്ടുകാരിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. മംഗളൂരുവിലെ ഒരു മെഡിക്കല്‍ കോളജില്‍ മകള്‍ക്ക് എംബിബിഎസിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് വിശ്വസിപ്പിച്ചാണ് പല തവണകളായി അരക്കോടി രൂപ കൈപ്പറ്റിയത്. സീറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വിട്ടമ്മപണം തിരിച്ചുചോദിച്ചപ്പോള്‍ കുറച്ച് പണം നല്കി ഇയാള്‍ തടിതപ്പുകയായിരുന്നു. ഇതേതുടര്‍ന്നാണ് വീട്ടമ്മ…
Read Moreകണ്ണൂരിനെ കീഴടക്കി ലഹരി മാഫിയ; ബ്രൗൺ ഷുഗറുമായി മൂന്നുപേർ പിടിയിൽ; കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ മൂന്ന് സ്കൂൾ വിദ്യാർഥികളും പിടിയിൽ
കണ്ണൂർ: മുംബൈയിൽ നിന്ന് ബ്രൗൺ ഷുഗർ എത്തിച്ച് കണ്ണൂർ ആയിക്കരയിൽ ഉൾപ്പെടെ വില്പന നടത്തുന്ന സംഘത്തിലെ മൂന്നുപേരെ സിറ്റി പോലീസും എസ്പിയുടെ ക്രൈം സ്ക്വാഡും ചേർന്ന് അറസ്റ്റുചെയ്തു. ഇവരിൽ നിന്ന് മൂന്നുലക്ഷം രൂപ വിലവരുന്ന 20 ഗ്രാം ബ്രൗൺ ഷുഗർ കണ്ടെടുത്തു. നേരത്തെ കളവുകേസിലും കഞ്ചാവ് കേസിലും പ്രതിയായ മരക്കാർകണ്ടിയിലെ സജാദ് (23), തായത്തെരു ജംഗ്ഷനിലെ മുഹമ്മദ് നബ്ഹാൻ (20), ബംഗളൂരുവിൽ ബിടെക് വിദ്യാർഥിയായ മരക്കാർകണ്ടിയിലെ കെ.ബിലാൽ (20) എന്നിവരെയാണ് സിറ്റി എസ്ഐ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ബ്രൗൺ ഷുഗറുമായി കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വച്ച് ഒരാളെ പിടികൂടിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. മുംബൈയിൽ നിന്ന് ട്രെയിൻ മാർഗമാണ് ഇവർ കണ്ണൂരിൽ നിന്ന് മയക്കുമരുന്ന് എത്തിക്കുന്നത്. നേരത്തെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് ഒരാൾ പിടിയിലായതോടെ ഇവർ മുംബൈയിൽ നിന്ന്…
Read More