പാപ്പിനിശേരി:ദേശീയപാതയിൽ കീച്ചേരി ബസ് സ്റ്റോപ്പിനു സമീപത്ത് പ്രവർത്തിക്കുന്ന എസ്ബിഐയുടെ എടിഎം കൗണ്ടർ തകർക്കാൻ ശ്രമിച്ച സംഭവത്തിൽ വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൗണ്ടറിലെ സിസിടിവി കാമറയിലെ ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി കാമറകളും പരിശോധനക്ക് വിധേയമാക്കും. ഇന്നലെ പുലർച്ചെ രണ്ടോടെ കച്ചേരി ജംഗ്ഷനിലെ തട്ടുകടക്ക് സമീപം ഒരു വാഹനം നിർത്തിയിട്ടതും മൂന്നുപേരെ കണ്ടതായി ചില സൂചനകൾ കിട്ടിയിട്ടുണ്ട്. പണം നഷ്ടപ്പെട്ടില്ലെങ്കിലും എടിഎമ്മിനെ നിയന്ത്രിക്കുന്ന മോഡം, യുപിഎസ് ,ബാറ്ററി,കാമറ എന്നിവ കവർന്ന് തൊട്ടടുത്ത ആലിൻകീഴിലെ വേരുകൾക്കുള്ളിൽ മൂടിവെച്ച നിലയിൽ കണ്ടെത്തിയിരുന്നു.മുൻപും ഇതേ എടിഎമ്മിൽ കവർച്ചാശ്രമം നടന്നിരുന്നു. എടിഎം തകർക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കാമറ മോഷ്ടാക്കൾ തകർത്തെങ്കിലും ബാറ്ററിയിൽ നിന്നുള്ള വൈദ്യുതി കാരണം കൗണ്ടറിൽ വെളിച്ചം നിലനിൽക്കും. അതിന്റെ ഭാഗമായാണ് ബാറ്ററികൾ അടക്കം കവർച്ചക്കാർ തകർത്ത് തൊട്ടടുത്ത്ഉപേക്ഷിച്ചത്. തുടർന്ന് എടിഎംതകർക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല എന്നാണ് പോലീസ് കരുതുന്നത്.
Read MoreCategory: Kannur
കണ്ണൂരിൽ എസ്എഫ്ഐയുടെ ഭീഷണി! എഐഎസ്എഫ് സെമിനാർ മാറ്റി
സ്വന്തം ലേഖകൻ കണ്ണൂർ: എസ്എഫ്ഐ ജില്ലാ നേതൃത്വത്തിന്റെ ഭീഷണിയിൽ എഐഎസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കാനിരുന്ന വിദ്യാഭ്യാസ സെമിനാർ മാറ്റി. 27, 28 തീയതികളിൽ എഐഎസ്എഫ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂർ ചേംബർ ഹാളിലായിരുന്നു വിദ്യാർഥിസംഘടനകളെ പങ്കെടുപ്പിച്ച് സെമിനാർ ആസൂത്രണം ചെയ്തത്. വിദ്യാഭ്യാസ പരിഷ്കാരങ്ങളും വിദ്യാർഥി സംഘടനകളും എന്നതായിരുന്നു സെമിനാർ വിഷയം. എല്ലാ വിദ്യാർഥി സംഘനാപ്രതിനിധികളെയും ഇതിലേക്ക് ക്ഷണിക്കാനായിരുന്നു നീക്കം. ആദ്യം എസ്എഫ്ഐ നേതാക്കളെ ക്ഷണിക്കാനെത്തിയപ്പോഴാണ് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയെന്ന് എഐഎസ്എഫ് ജില്ലാ നേതൃത്വം പറയുന്നു. സെമിനാറിൽ പങ്കെടുക്കില്ലെന്ന് എസ്എഫ്ഐ നേതാക്കൾ ഭീഷണിസ്വരത്തിൽ പറഞ്ഞതോടെ എഐഎസ്എഫ് സെമിനാറിൽനിന്നു പിന്മാറുകയായിരുന്നു. ഇതിനിടെ എഐഎസ്എഫ് ജില്ലാ സെക്രട്ടറി എം.അഗേഷിനെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഷിബിൻ കാനായി ഫോണിലൂടെ വിളിച്ച് വധഭീഷണി മുഴക്കിയെന്നും എഐഎസ്എഫ് ജില്ലാ നേതൃത്വം ആരോപിച്ചു. ഭീഷണിപ്പെടുത്തിയ സംഭവം എഐഎസ്എഫ് നേതാക്കൾ സിപിഐ ജില്ലാ നേതൃത്വത്തെ അറിയിക്കുകയും…
Read Moreഇന്റീരിയര്‍ ഡെക്കറേഷന് സ്ഥാപന ഉടമയെ വധിക്കാന്‍ ശ്രമിച്ച കേസ്; ക്വട്ടേഷൻ സംഘത്തെ കസ്റ്റഡിയിൽ വാങ്ങും
ഇരിട്ടി: ഇന്റീരിയര്‍ ഡെക്കറേഷന് സ്ഥാപന ഉടമയെ വധിക്കാന്‍ മറ്റൊരു സ്ഥാപന ഉടമ ക്വട്ടേഷന്‍ നല്കിയ കേസില്‍ റിമാന്‍ഡിലായ എട്ട് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇന്ന് പോലീസ് കോടതിയില്‍ ഹാജരാക്കി. ഉളിക്കല്ലിലെ ഇന്റീരിയർ സ്ഥാപനം നടത്തുന്ന കാലാങ്കിയിലെ വെങ്ങരപറമ്പില് വി. മനുതോമസ് (30), വട്ട്യാംതോട്ടിലെ പുതുശേരി പ്രിയേഷ് (31), തില്ലങ്കേരി പള്ള്യത്തെ പി.നിധിന് (29) ,ശിവപുരം മുരിക്കിന് വീട്ടില്‍ പ്രവീണ്‍ (27) ആയിത്തറ മമ്പറത്തെ വടക്കേകാരമ്മല് ഷിബിന്‍ രാജ് (24 )ശിവപുരം നന്ദനം വീട്ടില്‍ പി . പി .ജനീഷ് (30) ശിവപുരം ലിജിന്‍ നിവാസില്‍ എം. ലിജിന്‍ (26 )പടിക്കചാലിലെ ലിജിത്ത് എന്ന ഇത്തൂട്ടി (29) എന്നിവരെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വേണമെന്നും ജ്യാമം നല്‍കരുതെന്നും ചൂണ്ടിക്കാട്ട് ഇരിട്ടി എസ്ഐ ദിനേശന് കൊതേരി…
Read Moreകുളികഴിഞ്ഞ കുട്ടികൾ ചുവന്ന ട്രൗസർ കുടഞ്ഞപ്പോൾ എടക്കാട് ട്രെയിൻ നിർത്തി; ജാമ്യമില്ലാ കുറ്റമെന്ന് ഉദ്യോഗസ്ഥർ
കണ്ണൂർ: റെയിൽവേ പാളത്തിനു സമീപമുള്ള കുളത്തില്‍ കുളിച്ചു കയറിയ കുട്ടികളിലൊരാൾ ചുവപ്പു നിറമുള്ള ട്രൗസർ എടുത്ത് കുടഞ്ഞപ്പോൾ അപകടസൂചനയാണെന്നു കരുതി ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. ഇന്നലെ ഉച്ചയ്ക്ക് 12.15ന് കണ്ണൂർ എടക്കാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസാണ് അഞ്ച് മിനിറ്റിലേറെ എടക്കാട് നിര്‍ത്തേണ്ടി വന്നത്.13, 14 വയസുള്ള നാല് കുട്ടികള്‍ വീട്ടില്‍ അറിയാതെ കുളിക്കാനെത്തിയതായിരുന്നു. ഇവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ അഴിച്ചു ഒന്നാം പ്ലാറ്റ് ഫോം അവസാനിക്കുന്നിടത്ത് എടക്കാട് സ്റ്റേഷന്റെ പേര് എഴുതിയ ബോര്‍ഡിനടുത്തുള്ള മരപ്പൊത്തില്‍ സൂക്ഷിച്ചു. കുളി കഴിഞ്ഞു തിരിച്ചെത്തി വസ്ത്രം മാറുന്നതിനിടയില്‍ ഒരാള്‍ ചുവപ്പ് നിറമുള്ള ട്രൗസര്‍ കൈയിലെടുത്ത് കുടയുന്നതിനിടയിലാണ് ട്രെയിന്‍ കടന്നു വന്നത്.ചുവപ്പ് തുണി ഉയര്‍ത്തുന്നതു കണ്ട് അപകട മുന്നറിയിപ്പാണെന്നു കരുതി ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി. വിവരമറിഞ്ഞു ആര്‍പിഎഫ് എഎസ്ഐ ശ്രീലേഷ്, കോണ്‍സ്റ്റബിള്‍ കെ.സുധീര്‍, സ്പെഷല്‍ ഇന്റലിജന്‍സ്…
Read Moreകണ്ണൂർ കോർപറേഷനിൽ യുഡിഎഫ് പിളർപ്പിലേക്ക്; കൗൺസിലിൽ പ്രത്യേക നിലപാടുമായി മുസ്ലിം ലീഗ്
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ കോൺഗ്രസ്-ലീഗ് ഭിന്നത പൊട്ടിത്തെറിയിലേക്ക്. ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷിനെ അനുനയിപ്പിച്ച് കോർപറേഷൻ ഭരണം പിടിക്കാൻ യുഡിഎഫ് ശ്രമം നടത്തുന്നതിനിടെയാണ് കോൺഗ്രസ്-ലീഗ് ഭിന്നിപ്പ് ശക്തമായത്. മേയർ സ്ഥാനമോ ഡെപ്യൂട്ടി മേയർ സ്ഥാനമോ തങ്ങൾക്ക് നൽകണമെന്ന ലീഗിന്റെ ആവശ്യം കോൺഗ്രസ് നിരാകരിച്ചതാണ് ഭിന്നതയക്ക് കാരണം. ഇതേ തുടർന്ന് കൗൺസിലിൽ ലീഗ് തങ്ങളുടേതായ നിലപാടുകൾ സ്വീകരിക്കാനും കോൺഗ്രസിന്റെ എല്ലാ നിലപാടുകൾക്കും സന്പൂർണ പിന്തുണ നൽകേണ്ടതില്ലെന്നും തീരുമാനിച്ചു. കൗൺസിൽ യോഗങ്ങൾക്കു മുന്നോടിയായി യുഡിഎഫ് കൗൺസിലർമാർ ഒന്നിച്ചിരുന്നു അജണ്ടകൾ ചർച്ച ചെയ്ത് സ്വീകരിക്കേണ്ട നിലപാടുകൾ തീരുമാനിക്കാറുണ്ട്. എന്നാൽ ഇന്നത്തെ കൗൺസിൽ യോഗത്തിനു മുന്നോടിയായി ഇന്നലെ യുഡിഎഫ് കൗൺസിലർമാരുടെ യോഗം വിളിച്ചു ചേർത്തില്ല. പകരം യുഡിഎഫ് കൗൺസിലർ പാർട്ടി സെക്രട്ടറിയായ ലീഗിലെ എം.പി. മുഹമ്മദലി ലീഗ് കൗൺസിലർമാരുടെ മാത്രം യോഗം വിളിച്ചു ചേർത്ത് അജണ്ട ചർച്ച ചെയ്യുകയായിരുന്നു. കോർപറേഷന്റെയും കോർപറേഷൻ ആകുന്നതിനു…
Read Moreപ്രവാസി സാജന്റെ മരണം; ഡിവൈഎസ്പിയുടെ ഫോൺ ബന്ധങ്ങൾ പരിശോധിക്കണമെന്ന് സതീശൻ പാച്ചേനി
കണ്ണൂർ: പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്ന ഡിവൈഎസ്പി കൃഷ്ണകുമാറിന്റെ അന്വേഷണ ചുമതല ഏറ്റെടുക്കുന്നതിന്റെ തലേ ദിവസം മുതൽ ഇന്നുവരെയുള്ള ഫോൺ രേഖകൾ പരിശോധിക്കണമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതലയല്ല അദ്ദേഹം ഇപ്പോൾ നിർവ്വഹിക്കുന്നത്. നിയമപരമായ ചുമതലകളിൽ നിന്ന് വ്യതിചലിച്ച് സാജന്റെ കുടുംബത്തെ അപമാനിക്കാൻ ക്വട്ടേഷൻ എടുത്തപോലെ പെരുമാറുകയാണ് അദ്ദേഹം. അന്വേഷണത്തിന്റെ മറപിടിച്ച് അദ്ദേഹം വിളിച്ചതും അദ്ദേഹത്തെ വിളിച്ചതുമായ എല്ലാ കോൾ ഡീറ്റെയ്ൽസും ഉന്നത പോലീസ് ഓഫീസർമാർ പരിശോധിക്കണം. കർത്തവ്യനിർവ്വഹണത്തിൽ ദുരുദ്ദേശപരമായി അന്തസില്ലായ്മ കാണിച്ച അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം. സാജന്റെ കുടുംബവുമായി ഹൃദയബന്ധമുള്ള സിപിഎം നേതാവ് പി.ജയരാജനും കൺവൻഷൻ സെന്ററിന് പ്രവർത്തനാനുമതി നല്കാൻ മന്ത്രിക്ക് കത്ത് നല്കിയ ജയിംസ് മാത്യു എംഎൽഎയും മൗനം വെടിയണമെന്നും പാച്ചേനി ആവശ്യപ്പെട്ടു.
Read Moreപ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ; വിവരങ്ങൾ ചോരുന്നതിൽ അന്വേഷണ സംഘത്തിന് അതൃപ്തി
കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണ വിവരം ചോരുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് അന്വേഷണ സംഘം. കണ്ണൂർ എസ്പിയെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ അതൃപ്തി അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സാജന്റെ കുടുംബത്തെ ഇകഴ്ത്തും വിധമുള്ള വിവരങ്ങൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം എസ്പിയെ സമീപിച്ചത്. അന്വേഷണം വഴിതിരിച്ചു വിടാനാണ് ഇത്തരം നീക്കമെന്ന് സാജന്റെ കുടുംബവും ആരോപിച്ചിരുന്നു.
Read Moreഎസ്എഫ്ഐ “സ്റ്റുപ്പിഡ് ഫെഡറേഷൻ ഓഫ് ഇന്ത്യ’യായി മാറിയെന്ന് അബ്ദുള്ളക്കുട്ടി
കണ്ണൂർ: യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിൽ എസ്എഫ്ഐക്കെതിരേ രൂക്ഷ വിമർശനവുമായി എ.പി. അബ്ദുള്ളക്കുട്ടി. നിരന്തരം അക്രമ പ്രവർത്തനങ്ങൾ നടത്തുന്ന എസ്എഫ്ഐ “സ്റ്റുപ്പിഡ് ഫെഡറേഷൻ ഓഫ് ഇന്ത്യ’യായി മാറിയെന്ന് അദ്ദേഹം പരിഹസിച്ചു. സംഘടനയെ ഉടൻ പിരിച്ചു വിടണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
Read Moreറബ്കോ വെളിച്ചെണ്ണ ഫാക്ടറി ഉദ്ഘാടന ഓഫര്‍ ! ചിലർക്ക് പാരയായി; മറ്റു ചിലർക്ക് ചാകരയും
തളിപ്പറമ്പ്: റബ്കോ വെളിച്ചെണ്ണ ഫാക്ടറി ഉദ്ഘാടന ഓഫര്‍ വ്യാപാരികള്‍ക്ക് ചാകരയായി. ഇന്നലെ നാടുകാണിയില്‍ മന്ത്രി ഇ.പി.ജയരാജനാണ് ഫാക്ടറി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ദിവസത്തെ ഓഫറായി 200 രൂപ വിലയുള്ള ഒരു കിലോ വെളിച്ചെണ്ണ പകുതി വിലക്ക് വില്‍ക്കാനായി ഇവിടെ പ്രത്യേക സ്റ്റാളും ഒരുക്കിയിരുന്നു. ഇതറിഞ്ഞ ഏതാനും വ്യാപാരികള്‍ ഒന്നിച്ച് വെളിച്ചെണ്ണ പാക്കറ്റുകളെല്ലാം നൂറ് രൂപ വെച്ച് മൊത്തത്തില്‍ വാങ്ങുകയായിരുന്നു. ഇതോടെ ക്യൂവില്‍ നിന്ന മറ്റുള്ളവര്‍ക്ക് വെളിച്ചെണ്ണ ലഭിച്ചില്ല. സംഭവം വിവാദമാവുകയും വാക്കേറ്റം നടക്കുകയും ചെയതതോടെ ഉന്നതര്‍ ഇടപെട്ട് ഉദ്ഘാടന ഓഫര്‍ പരിപാടി നിര്‍ത്തിവച്ചു. 200 രൂപ എംആര്‍പി രേഖപ്പെടുത്തിയ വെളിച്ചെണ്ണ പാക്കറ്റ് പകുതി വിലക്ക് കിട്ടിയ വിരലിലെണ്ണാവുന്ന വ്യാപാരികള്‍ക്ക് റബ്കോ ഫാക്ടറി ഉദ്ഘാടനം ചാകരക്കുള്ള അവസരമായി. നിയന്ത്രണമില്ലാതെ വെളിച്ചെണ്ണ വിലകുറച്ച് നല്‍കിയത് വലിയ വിമര്‍ശനത്തിന് കാരണമായിരിക്കയാണ്.
Read Moreഏഴു ദിനരാത്രങ്ങള്‍! ഒരു ദൃശ്യം വഴിത്തിരിവായി, കൊള്ളസംഘത്തിന്റെ കണക്കുകൂട്ടലുകൾ പോലീസ് പൊളിച്ചടുക്കി
തലശേരി: ഏഴു ദിനരാത്രങ്ങള്‍ ഊണും ഉറക്കവുമൊഴിച്ച് നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും ക്രൈം റിക്കാര്‍ഡുകളും പരിശോധിച്ച് കണ്ണൂര്‍, കോഴിക്കോട്, ബംഗളൂരു, മൈസൂരു നഗരങ്ങളില്‍ തലശേരി പോലീസ് നടത്തിയ ആസൂത്രിത നീക്കത്തില്‍ കുടുങ്ങിയത് കൊടുംക്രിമിനലുകള്‍. പട്ടാപ്പകല്‍ തലശേരി നഗരമധ്യത്തില്‍ സ്വര്‍ണവ്യാപാരി ശ്രീകാന്ത് കദമിനെ കൊള്ളയടിച്ച സംഘത്തെ ഒരാഴ്ചയ്ക്കുള്ളിൽ പിടികൂടിയതിന്റെ ആശ്വാസത്തിലാണ് തലശേരി പോലീസ്. അതും തൊണ്ടിമുതലുകള്‍ സഹിതം. തലശേരി ഡിവൈഎസ്പി കെ.വി, വേണുഗോപാലിന്റെ നിര്‍ദേശത്തിനനുസരിച്ച് എസ്ഐമാരായ പി.എസ്.ഹരീഷ്, ബിനുമോഹന്, അഷ്റഫ് എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണമാണ് ഫലമണിഞ്ഞത്. സംഭവദിവസം രാവിലെ പത്തിന് കൊള്ളയ്ക്കിരയായ ശ്രീകാന്ത് കദമിന്റെ വീടിനുമുന്നിലൂടെ നടന്നുപോയ യുവാവായിരുന്നു കേസിലെ ആദ്യ തുമ്പ്. ഇയാളുടെ ചിത്രം സിസിടിവിയില്‍നിന്ന് ശേഖരിച്ച പോലീസ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതികളുടെ ചിത്രവുമായി സാമ്യപ്പെടുത്തിയപ്പോഴാണ് റമീസിനെ തിരിച്ചറിഞ്ഞത്. ഇയാളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് രഞ്ജിത്തിലേക്കും സുരലാലിലേക്കും എത്തിയത്.…
Read More