മലനാട് റിവർ ക്രൂയിസ് ടൂറിസം പദ്ധതി; അഞ്ചരക്കണ്ടി പുഴയിൽ ബോട്ടുജെട്ടി നിർമാണം തുടങ്ങി

കൂത്തുപറമ്പ്: വികസനത്തിന്‍റെ പുതുമോടിയിൽ മുഖം മിനുക്കാനൊരുങ്ങുകയാണ് ജില്ലയിലൂടെ കടന്നുപോകുന്ന പ്രധാന പുഴകൾ. മലനാട് റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പുഴകളിൽ ബോട്ട് ജെട്ടിയും ടെർമിനലും സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ജില്ലയിലെ കൂത്തുപറമ്പ്, ധർമടം, തലശേരി, തളിപ്പറമ്പ്, കല്യാശേരി, പയ്യന്നൂർ, അഴീക്കോട്, എന്നീ മണ്ഡലങ്ങളിലെ പ്രധാന പുഴകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം അഞ്ചരക്കണ്ടി, മാഹി, വളപട്ടണം, കുപ്പം, പെരുമ്പ എന്നീ പുഴകളിലാണ് ബോട്ടു ജെട്ടിയും ടെർമിനലും നിർമിക്കുന്നത്. തളിപ്പറമ്പ്, കല്യാശേരി, അഴീക്കോട് മണ്ഡലങ്ങളിൽ കേന്ദ്ര സർക്കാരിന്‍റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി എൺപത് കോടി രൂപ ചെലവിട്ടും കൂത്തുപറമ്പ് ,ധർമടം, തലശേരി, പയ്യന്നൂർ മണ്ഡലങ്ങളിൽ സംസ്ഥാന സർക്കാർ ഫണ്ടായ മുപ്പത്തിയെട്ടു കോടി രൂപ ഉപയോഗിച്ചുമാണ് ഇവ നിർമിക്കുക.ഇൻലാൻഡ് നാവിഗേഷൻ വകുപ്പാണ് സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തി നടത്തുന്നത്. കൂത്തുപറമ്പ് മണ്ഡലത്തിലെ പെരിങ്ങത്തൂർ, മോന്താൽ, കരിയാട്,…

Read More

കണ്ണൂരിൽ ട്രെയിൻ കാത്തു നില്ക്കാൻ ഒരു കുടയും വേണം; യാത്രക്കാരെ ദുരിതത്തിലാക്കി ചോർന്നൊലിച്ച് പ്ലാറ്റ് ഫോം

കണ്ണൂർ: മഴ കനത്തതോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നനഞ്ഞൊലിക്കുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. ഒന്നാം നന്പർ പ്ലാറ്റ് ഫോമിന്‍റെ മധ്യഭാഗം മുഴുവൻ ചോരുന്നതാണ് യാത്രക്കാരെ നനയ്ക്കുന്നത്. ഓവർ ബ്രിഡ്ജിലെ ചവിട്ടുപടിയുടെ ഭാഗത്തെ അവസ്ഥയാകട്ടെ ഇതിനെക്കാൾ പരിതാപകരമാണ്. യാത്രക്കാർക്ക് കൂട ചൂടാതെ ഇവിടെ നില്ക്കാൻ കഴിയില്ല. നിലത്തു മുഴുവൻ വെള്ളം കെട്ടി നില്ക്കുകയും പുറത്തുനിന്ന് ചവിട്ടിയെത്തിയ ചെളിയും കൂടിയാകുന്നതോടെ പ്ലാറ്റ്ഫോമിൽ പലരും തെന്നിവീഴുന്ന അവസ്ഥയുമുണ്ട്. അന്താരാഷ്ട്ര വിമാനത്താവളമടക്കം സജ്ജമായ 114 വർഷത്തെ പാരന്പര്യമുള്ള കണ്ണൂരിലെ പ്രധാന റെയിൽവേ സ്റ്റേഷന്‍റെ അവസ്ഥയാണിത്. പ്രതിദിനം 47 സ്ഥിരം ട്രെയിനുകളും നിരവധി ചരക്കു ട്രെയിനുകളും ആഴ്ചയിൽ ഇരു ഭാഗങ്ങളിലേക്കുമായി 58 ദീർഘദൂര ട്രെയിനുകളും കടന്നുപോകുന്ന റെയിൽവേ സ്റ്റേഷനിലാണ് യാത്രക്കാർക്ക് നനഞ്ഞ് സമയം തള്ളിനീക്കേണ്ടിവരുന്നത്. ആറു വർഷത്തിനിടെ 1.50 കോടി രൂപയോളം ചെലവഴിച്ച് റെയിൽവേ സ്റ്റേഷനിലെ കെട്ടിടമടക്കം നവീകരിച്ചെങ്കിലും പ്ലാറ്റ് ഫോമിന്‍റെ മോശമായ ഷീറ്റുകൾ…

Read More

ഫസൽവധക്കേസ്:  കാരായിമാർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു

കൂത്തുപറമ്പ്: ഫസൽ വധക്കേസിൽ പുനഃരന്വേഷണം നടത്തണമെന്നും കേസിൽ പ്രതി ചേർക്കപ്പെട്ട സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ കതിരൂർ, പുല്യോട് സി.എച്ച് നഗർ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഇരുപത്തിനാല് മണിക്കൂർ നിരാഹാരം അവസാനിച്ചു. ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച സമരം ഇന്നു രാവിലെ എട്ടിന് സമാപിച്ചു. പുല്യോട് സി.എച്ച്.നഗറിൽ സംഘടിപ്പിച്ച ഉപവാസം ഡിവൈ.എഫ്.ഐ ഏറണാകുളം മുൻ ജില്ലാ സെക്രട്ടറി അഡ്വ.അരുൺകുമാർ ആണ് ഉദ്ഘാടനം ചെയ്തത്. കതിരൂർ മേഖലാ സെക്രട്ടറി മർഫാൻ ,മുഹമ്മദ് അഫ്സൽ, എ.എൻ.ഷംസീർ എംഎൽഎ, മുഹമ്മദ് ഫാസിൽ, ലിജിൻ തിലക്, എസ്.കെ.സജീഷ്, വി.കെ.സനോജ്, എം.ഷാജർ, ശ്രീജിത്ത് ചോയൻ, നസീം തുടങ്ങി ഒട്ടേറെ നേതാക്കൾ സമരത്തിന് അഭിവാദ്യം അർപ്പിച്ചു.

Read More

ഉളിക്കല്‍ മണിക്കടവില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം;   ജീപ്പ് കിട്ടി; യുവാവിനായുള്ള തെരച്ചിൽ തുടരുന്നു

ഇരിട്ടി: ഉളിക്കല്‍ മണിക്കടവില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിനു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. അപകടം ഉണ്ടായതിന്‍റെ നൂറ് മീറ്റര്‍ അകലെനിന്ന് ഇന്ന് രാവിലെ 9.30 ഓടെ ജീപ്പ് കണ്ടെത്തി. എന്നാല്‍ ജീപ്പിനുള്ളിലോ പരിസരത്തോ കാണാതായ കോളിത്തട്ടിലെ ലിതീഷ് (31)നെ കണ്ടെത്താനായില്ല. ജീപ്പ് മൂന്ന് തവണ ശ്രമിച്ചതിന് ശേഷമാണ് കയറിട്ട് കെട്ടി വലിച്ച് കരയ്ക്കടുപ്പിച്ചത്. പാലം കാണാത്ത രീതിയില്‍ റോഡില്‍ കയറി ഒഴുകിയ വെള്ളം ഇറങ്ങിയെങ്കിലും പുഴയിലെ ഒഴുക്ക് ശക്തമാണ്. അതുകൊണ്ട് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് ഇന്ന് രാവിലെ പുഴയില്‍ മുങ്ങിയുള്ള തെരച്ചില്‍ തുടങ്ങിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മാട്ടറയില്‍ നിന്നും മണിക്കടവിലേക്ക് ചപ്പാത്ത് വഴി കടന്നു പോവുകയായിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ചപ്പാത്തിന് മുകളിലൂടെ കുത്തിയൊഴുകിയ വെള്ളത്തില്‍ ജീപ്പ് തെന്നി പുഴയിലേക്ക് മറിയുകയായിരുന്നു. ജീപ്പ് ഓടിച്ചിരുന്ന ഷാജുകാരിത്തടം, വില്‍സണ്‍ പള്ളിപ്പുറം ,ജോയിലറ്റ് എന്നിവര്‍…

Read More

ഫസൽക്കേസ്: കാരായിമാരെ നാടുകടത്തിയതിനെതിരേ കതിരൂരിൽ നാളെ മുതല്‍ നിരാഹാരസത്യഗ്രഹത്തിനൊരുങ്ങി ഡിവൈഎഫ് ഐ

തലശേരി: ഫസല്‍ക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജനെയും തലശേരി ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനെയും നാടുകടത്തി പീഡിപ്പിക്കുന്നതിലും നീതിനിഷേധത്തിലും പ്രതിഷേധിച്ച് കതിരൂര്‍ പുല്യോട് സി എച്ച് നഗറില്‍ നീതിക്കായി 24മണിക്കൂര്‍ നിരാഹാരസത്യഗ്രഹം നടത്തുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റി അംഗം മുഹമ്മദ് അഫ്‌സല്‍, ശ്രീജേഷ്, ലിജില്‍, നസീം എന്നിവര്‍ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫസല്‍ക്കേസില്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും നിരപരാധികളാണെന്ന് തെളിഞ്ഞതാണ്. കഴിഞ്ഞ ഏഴുവര്‍ഷമായി സഞ്ചാരസ്വാതന്ത്ര്യവും പൗരാവകാശവും നിഷേധിച്ച് നിരപരാധികളായ സിപിഎം നേതാക്കളെ എറണാകുളത്ത് തടഞ്ഞുവെച്ചതിന് ഒരു ന്യായീകരണവുമില്ല. സഞ്ചാര സ്വാതന്ത്ര്യവും പൗരാവകാശവും നിഷേധിക്കപ്പെട്ട് എറണാകുളത്ത് കഴിയുന്ന കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി ലഭിക്കണം. 24 മണിക്കൂര്‍ നിരാഹാരസമരം ഡിവൈഎഫ്‌ഐ സി.എച്ച് നഗര്‍ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. 21ന് രാവിലെ എട്ടിന് ഡിവൈഎഫ്‌ഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി അഡ്വ.അരുണ്‍കുമാര്‍ സമരം ഉദ്ഘാടനം ചെയ്യും.

Read More

ആന്തൂർ പദയാത്രയുടെ സമാപനത്തിൽബക്കളത്ത് കോൺഗ്രസ് സ്ഥാപിച്ച  കൊടിമരം പിഴുതുമാറ്റി; പിന്നിൽ സിപിഎമ്മെന്ന ആരോപണവുമായി കോൺഗ്രസ്

തളിപ്പറമ്പ്: ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ ആന്തൂർ നഗരസഭയിൽ നടത്തിയ പദയാത്രയുടെ സമാപനത്തിന്‍റെ ഭാഗമായി ബക്കളം പുന്നക്കുളങ്ങരയിൽ ഉയർത്തിയ കോൺഗ്രസ് പതാകയും കൊടിമരവും നശിപ്പിച്ചു. മുസ്‌ലിം ലീഗിന്‍റെ കൊടിമരവും നശിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് ചരിത്രത്തിൽ ആദ്യമായി ഉ‍‍യർത്തിയ കോൺഗ്രസ് പതാകയും കൊടിമരവും നശിപ്പിച്ചത് സിപിഎം പ്രവർത്തകരാണെന്ന് ആന്തൂർ മണ്ഡലം യുഡിഎഫ് കൺവീനറും കോൺഗ്രസ് നേതാവുമായ എ.എൻ.ആന്തൂരാൻ ആരോപിച്ചു. ഇന്നലെ രാത്രിയിലാണ് കോൺഗ്രസിന്‍റെയും ലീഗിന്‍റെയും കൊടികളും കൊടിമരങ്ങളും നശിപ്പിച്ചത്. 13 മുതൽ 15 വരെ നടത്തിയ ആന്തൂർ പദയാത്രയുടെ സമാപനത്തിന്‍റെ ഭാഗമായി 15ന് സതീശൻ പാച്ചേനിയാണ് കോൺഗ്രസ് കൊടിമരം സ്ഥാപിച്ച് കൊടി ഉയർത്തിയത്. സിപിഎമ്മിന്‍റെ കൊടിമരത്തിന് സമീപം തന്നെയാണ് ലീഗ് – കോൺഗ്രസ് കൊടിമരങ്ങളും സ്ഥാപിച്ചിരുന്നത്. രണ്ടും അടിയോടെ പിഴുതെടുത്ത് കൊണ്ടുപോകുകയായിരുന്നു. യുഡിഎഫ് നേതാക്കൾ തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സിപിഎം വീണ്ടും തങ്ങളുടെ ആധിപത്യം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും…

Read More

ഇനി എങ്ങോട്ടെന്ന് തിങ്കളാഴ്ച അറിയാം; കണ്ണൂർ കോർപറേഷൻ ഭരണ കാര്യത്തിൽ  കെ.സുധാകരൻ എംപിയും മു‌സ്‌ലിം ലീഗ് നേതാക്കളും തമ്മിൽ കൂടിക്കാഴ്ചയ്ക്ക്

കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷിനെ കൂടെ നിർത്തി മേയർ സ്ഥാനം പിടിക്കാനുള്ള നീക്കത്തിൽ വിഘടിച്ചുനിൽക്കുന്ന മു‌സ്‌ലിം ലീഗിനെ അനുനയിപ്പിച്ച് പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ്- മുസ്‌ലിം ലീഗ് നേതാക്കളുടെ ചർച്ച തിങ്കളാഴ്ച നടക്കും. കെ. സുധാകരൻ എംപി അദ്ദേഹത്തിന്‍റെ വീട്ടിലാണ് യോഗം വിളിച്ചിരിക്കുന്നത്. നേരത്തെ ഇന്നു രാവിലെ പത്തിന് യോഗം ചേരാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഈ യോഗത്തോടെ പ്രശ്നത്തിന് പരിഹാരമാകാനാണ് സാധ്യത. ഭരണം യുഡിഫിന് ലഭിച്ചാൽ മേയർ സ്ഥാനമോ ഡെപ്യൂട്ടി മേയർ സ്ഥാനമോ തങ്ങൾക്കു വേണമെന്നാണ് ലീഗ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് അംഗീകരിക്കാൻ കോൺഗ്രസ് തയാറായിരുന്നില്ല. ഇതേ തുടർന്നാണ് കോൺഗ്രസ്-ലീഗ് ഭിന്നത രൂക്ഷമായത്. കോർപറേഷൻ ഭരണ സമിതിയുടെ കാലാവധി 2020 നവംബറോടെ തീരാനിരിക്കെയാണ് കോർപറേഷൻ ഭരണം യുഡിഎഫ് കൈപ്പിടിയിലാക്കാൻ ഒരുങ്ങിയിരിക്കുന്നത്. ഇനിയുള്ള ആറ് മാസം വീതം കോൺഗ്രസും ലീഗും മേയർ സ്ഥാനം…

Read More

ആർഎസ്എസ് നേതാവ്  വത്സൻ തില്ലങ്കേരിക്ക് വാഹനാപകടത്തിൽ പരിക്ക്; നിയന്ത്രണം വിട്ടകാർ റോഡിൽ തലകീഴായി മറിഞ്ഞു

കൂത്തുപറമ്പ്: ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി സഞ്ചരിച്ച ബൊലേറോ ജീപ്പ് കതിരൂരിനടുത്ത് ആറാം മൈലിൽ വച്ച് നിയന്ത്രണം വിട്ടു മറിഞ്ഞു. വത്സൻ തില്ലങ്കേരിക്കും ഗൺമാൻ അരുണി (30) നും പരിക്കേറ്റു. തലയ്ക്കും പുറത്തും പരിക്കേറ്റ വത്സൻ തില്ലങ്കേരിയെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറിയൊരു ഓപ്പറേഷന് വിധേയമാക്കിയ ഇദ്ദേഹത്തെ പിന്നീട് റൂമിലേക്ക് മാറ്റി. ഗൺമാൻ അരുണിന്‍റെ പരിക്ക് സാരമുള്ളതല്ല. ഡ്രൈവർ രജിത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പുലർച്ചെ 4.45 ഓടെയാണ് സംഭവം. ആറാം മൈൽ ബസ് സ്റ്റോപ്പിനു സമീപം ജീപ്പ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. വീട്ടിൽ നിന്ന് കൊല്ലത്തെ പരിപാടിയിൽ പോകാനായി തലശേരി റെയിൽവേ സ്റ്റേഷനിലേക്കു പോകുകയായിരുന്നു വത്സൻ തില്ലങ്കേരി. ഹൈവേ പട്രോളിംഗ് സംഘമാണ് പരിക്ക് പറ്റിയവരെ ആശുപത്രിയിൽ എത്തിച്ചത്.

Read More

മൺസൂൺ ഓഫർ..! തൃച്ചംബരത്ത് പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചുകെട്ടിയ ബസ് കാത്തിരിപ്പ് കേന്ദ്രം; മഴ നനഞ്ഞ് യാത്രക്കാർ

തളിപ്പറമ്പ്: ദേശീയപാതയില്‍ തൃച്ചംബരത്ത് പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചുകെട്ടിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മഴ നനഞ്ഞ് യാത്രക്കാര്‍. ജനപ്രതിനിധികളുടെയും മറ്റും വികസന പദ്ധതികളില്‍ ഉള്‍പ്പെടുത്തി ബസ് സ്റ്റോപ്പുകളിലെല്ലാം ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിക്കുമ്പോള്‍ തൃച്ചംബരത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ പ്രതിഷേധമുയരുന്നു. തൃച്ചംബരം ദേശീയ പാതയോരത്ത് പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചുകെട്ടിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് ആളുകള്‍ ബസ് കാത്തുനില്‍ക്കുന്നത്. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കും തൃച്ചംബരം യുപി സ്‌കൂള്‍, സര്‍ സയ്യിദ് കോളജ്, മുയ്യം ഭാഗത്തേക്കുമെല്ലാമെത്തുന്ന ആളുകള്‍ ആശ്രയിക്കുന്നത് ഈ സ്റ്റോപ്പിനെയാണ്. തൃച്ചംബരത്ത് നാടിനാകെ നാണക്കേടിലാക്കി പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് കെട്ടിയ കൂടാരത്തില്‍ റോഡരികില്‍ ഒടിഞ്ഞുവീണ വൈദ്യുതി തൂണുകളാണ് യാത്രക്കാര്‍ക്ക് ഇരിക്കാനായി ഒരുക്കിയിരിക്കുന്നത്. ഇവിടെ ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ലയണ്‍സ് ക്ലബിന്‍റെ നേതൃത്വത്തില്‍ കോണ്‍ക്രീറ്റില്‍ നിര്‍മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം കാലപ്പഴക്കം കൊണ്ട് അപകടവസ്ഥയിലായതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം അധികൃതര്‍…

Read More

കിട്ടിയത് ഒരേയൊരു അപേക്ഷ; എംപിയുടെ ഭാര്യ കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്‍റ്സ് സര്‍വീസസ് ഡയറക്ടര്‍

കാസർഗോഡ്: കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്‍റ്സ് സര്‍വീസസ് ഡയറക്ടറായി കെ.കെ. രാഗേഷ് എംപിയുടെ ഭാര്യ പ്രിയാ വര്‍ഗീസിനെ നിയമിക്കാന്‍ സിന്‍ഡിക്കറ്റ് തീരുമാനം. നിലവില്‍ തൃശൂര്‍ കേരളവര്‍മ കോളജിലെ അസി. പ്രഫസറായ പ്രിയയെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് സര്‍വകലാശാലയില്‍ നിയമിക്കുന്നത്. ഈ തസ്തികയിലേക്ക് ഇവരുടെ അപേക്ഷ മാത്രമാണ് ലഭിച്ചിരുന്നതെന്നാണ് സര്‍വകലാശാലയില്‍ നിന്നുള്ള വിവരം. ഇന്നലെ നടന്ന സിന്‍ഡിക്കറ്റ് യോഗമാണ് തീരുമാനമെടുത്തത്. ബിരുദാനന്തര ബിരുദവും ആറു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവുമാണ് വിജ്ഞാപനത്തില്‍ ഈ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരുന്നത്. കേരളവര്‍മ കോളജിലെ മലയാളവിഭാഗം അധ്യാപികയായ പ്രിയയ്ക്ക് ഇവ രണ്ടുമുണ്ട്. സര്‍വകലാശാലാ ഭരണതലത്തിലെ തസ്തികയാണെങ്കിലും കോളജ്-സര്‍വകലാശാല തലത്തിലെ ഭരണപരിചയം അഭിലഷണീയ യോഗ്യതയായി മാത്രമാണ് വിജ്ഞാപനത്തില്‍ കാണിച്ചിട്ടുള്ളത്. സര്‍വീസില്‍ താരതമ്യേന ജൂണിയറായ പ്രിയയ്ക്ക് ഈ യോഗ്യത ഇല്ലാത്തതാണ്. ഒഴിഞ്ഞുകിടന്നിരുന്ന സ്റ്റുഡന്‍റ്സ് സര്‍വീസസ് ഡയറക്ടര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിക്കാന്‍ നേരത്തേ…

Read More