കടമ്പേരിയിൽ   വേർപിരിഞ്ഞ്  താമസിക്കുകയായിരുന്ന ഭാര്യയെ വെട്ടികൊലപ്പെടുത്തിയ സംഭവം: ഭർത്താവ് സന്തോഷിനെ  നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

തളിപ്പറമ്പ്: ബക്കളം കടന്പേരിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പുതിയാണ്ടി ഹൗസിൽ രേഷ്മ (35)യാണ് ഭർത്താവ് എബ്രാൻ വീട്ടിൽ സന്തോഷ് വെട്ടിക്കൊലപ്പെടുത്തിയത്. സന്തോഷിനെ നാട്ടുകാർ പിടികൂടി ഇന്നലെ തന്നെ പോലീസിൽ ഏല്പിച്ചു. ഇയാളുടെ അറസ്റ്റ് ഇന്നു വൈകുന്നേരത്തോടെ രേഖപ്പെടുത്തും. ഇന്നലെ രാത്രി 8.15 ഓടെയായിരുന്നു സംഭവം. കുറച്ചു കാലമായി ദന്പതികൾ വേർപിരിഞ്ഞായിരുന്നു താമസം. സന്തോഷ് ചെങ്ങളായിയിൽ വാടക വീട്ടിലും രേഷ്മ സന്തോഷിന്‍റെ കടന്പേരിയിലുള്ള വീട്ടിൽ തനിച്ചുമായിരുന്നു താമസിച്ചു പോന്നത്. ഇന്നലെ രാത്രി കടന്പേരിയിലെ വീട്ടിലെത്തിയ സന്തോഷ് രേഷ്മയുടെ കഴുത്തിനും പുറത്തും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയവർ രേഷ്മയെ ഉടൻ തന്നെ കണ്ണൂർ എകെജി ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി പത്തരയോടെ മരിക്കുകയായിരുന്നു. കണ്ണൂർ കാപ്പാട് പുതിയാണ്ടി വീട്ടിൽ പരേതനായ രാഘവൻ-ശാന്ത ദന്പതികളുടെ ഏക മകളാണ് മരിച്ച രേഷ്മ. അഞ്ചു വർഷം മുന്പായിരുന്നു ഇരുവരുടെയും വിവാഹം. ദന്പതികൾക്ക്…

Read More

സ്വാമി ഗോപാല്‍ജിയെ കൊന്നതാണെന്ന വെളിപ്പെടുത്തല്‍: ക്രൈബ്രാഞ്ച് അന്വേഷണം തുടങ്ങി

പയ്യന്നൂര്‍: ഏഴിമല പരത്തിക്കാട് ശ്രീവിദ്യാശ്രമത്തിലെ സ്വാമി ഗോപാല്‍ജിയെ കൊന്നതാണെന്ന വെളിപ്പെടുത്തലിനെപ്പറ്റി അന്വേഷിക്കണമെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചു. ഗോപാല്‍ജിയെ കൊന്നതാണെന്ന പയ്യന്നൂരിലെ ഗോപാലകൃഷ്ണ ഷേണായിയുടെ വെളിപ്പെടുത്തലില്‍ പോലീസ് ക്രിയാത്മക അന്വേഷണം നടത്തിയില്ലെന്ന കോറോം മുതിയലത്തെ കെ.പി.മുരളീധരന്‍ മുഖ്യമന്ത്രിക്ക് അയച്ച പരാതിയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ജില്ലാ ക്രൈം ഡിറ്റാച്ച്‌മെന്‍റ് ബ്യൂറോയെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. ഇതേ തുടര്‍ന്ന് സ്വാമിയുടെ തിരോധാനത്തില്‍ ഒട്ടേറെ ദുരൂഹതകളും അസ്വാഭാവികതകളും നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ ഇതേപറ്റി അന്വേഷിച്ച് നിജസ്ഥിതി പുറത്ത് കൊണ്ടുവരാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പരാതിയില്‍ പ്രാഥമിക പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സംസ്ഥാന ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ പയ്യന്നൂരിലെത്തിയ ക്രൈംബ്രാഞ്ച് സംഘം അന്വേഷണവും ആരംഭിച്ചു. പരത്തിക്കാടുള്ള ഹനുമാന്‍ പ്രതിമയുടെ നിര്‍മാണം മുക്കാല്‍ ഭാഗമായ കാലഘട്ടത്തില്‍ സ്വാമി ഗോപാല്‍ജിയെ കൊന്ന് കുഴിച്ചിട്ടു എന്നായിരുന്നു വെളിപ്പെടുത്തല്‍.ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍…

Read More

മോദിയുടെ സത്യപ്രതിജ്ഞാദിനത്തിൽ എആർ ക്യാന്പില്‍ കാവി ലഡു വിതരണം; സംഭവത്തില്‍ പോലീസ്‌ ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണം ഇങ്ങനെ…

കാസര്‍ഗോഡ്: നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ കാസര്‍ഗോഡ് എആര്‍ ക്യാന്പില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മധുരപലഹാരങ്ങൾ വിതരണം ചെയ്തതായി ആക്ഷേപം. ബിജെപി പ്രവർത്തകർ കാസര്‍ഗോഡ് നഗരത്തിൽ കാവി നിറത്തിലുള്ള ലഡുവും ഐസ്‌ക്രീമും വിതരണം ചെയ്തിരുന്നു. ഇതേ പലഹാരങ്ങളാണ് വ്യാഴാഴ്ച ഉച്ചയോടെ ജില്ലാ പോലീസ് ആസ്ഥാനത്തെ മെസില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ വിതരണം ചെയ്തത്. മെസ് അധികൃതര്‍ ഉത്തരവാദപ്പെട്ടവരുടെ അനുമതിയില്ലാതെ മധുരം വിതരണം ചെയ്യരുതെന്ന് പറഞ്ഞ് വിലക്കിയെങ്കിലും പോലീസ് ഉദ്യോഗസ്ഥന്‍ മെസിന് വെളിയില്‍ വച്ച്‌ മധുരം വിതരണം ചെയ്യുകയായിരുന്നു. സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ പോലീസ് മേധാവി എആര്‍ ക്യാന്പ് അസി.കമാൻഡന്‍റിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതേസമയം തന്‍റെ പിറന്നാൾ ദിനമായതുകൊണ്ടാണ് മധുരം വിളന്പിയതെന്നും ഇതിനെ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നുവെന്നുമാണ് പോലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണം.

Read More

രണ്ടാമൂഴത്തിൽ മോദിക്കൊപ്പം ഭരണചക്രം തിരിക്കാൻ  മുരളീധരനും: ആഹ്ലാദത്തിമർപ്പിൽ തലശേരി

നവാസ് മേത്തർ തലശേരി: നരേന്ദ്രമോദി മന്ത്രിസഭയിൽ ഇത്തവണ കേരളത്തിൽനിന്ന് ആദ്യമെത്തുന്നത് തലശേരി വാടിയിൽപീടിക സ്വദേശിയായ വി. മുരളീധരൻ. രാജ്യം ഭരിക്കാൻ ലഭിച്ച രണ്ടാമൂഴത്തിൽ മോദിക്കൊപ്പം ഭരണചക്രം തിരിക്കാൻ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും ദേശീയ നിർവാഹകസമിതി അംഗവുമായ വി. മുരളീധരൻ തെരഞ്ഞെടുക്കപ്പെട്ടതോടെ അത് വടക്കേ മലബാറിനുള്ള അംഗീകാരമായി മാറുകയായിരുന്നു. മുരളീധരന്‍റെ മന്ത്രിസ്ഥാനലബ്ധിയിൽ ആഹ്ലാദത്തിമർപ്പിലാണ് വടക്കേ മലബാറും ജന്മനാടായ തലശേരിയും. ഒ. രാജഗോപാലിനും അൽഫോൻസ് കണ്ണന്താനത്തിനും ശേഷം ബിജെപി നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ മുരളീധരൻ എത്തിയത് തലശേരിക്കാർ ആഹ്ലാദാരവത്തോടെയാണ് ശ്രവിച്ചത്. മുരളീധരന്‍റെ മന്ത്രിസ്ഥാനം ഏറെ ആഹ്ലാദം നൽകുന്നുവെന്നും പാർട്ടി ഏൽപ്പിച്ച ചുമതല അദ്ദേഹം നന്നായി ചെയ്യുമെന്നും വി. മുരളീധരന്‍റെ സഹോദരനും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനുമായ കൊളശേരി കോമത്ത് പാറാലിലെ പ്രദീപ് കുമാർ ദീപികയോട് പറഞ്ഞു. ട്രഷറി ഉദ്യാഗസ്ഥനായിരുന്ന പിതാവ് ഗോപാലൻ മരിക്കുമ്പോൾ മൂത്തമകനായ മുരളീധരൻ ഹൈസ്കൂൾ വിദ്യാർഥിയായിരുന്നു. മുരളിക്കുതാഴെ…

Read More

എന്‍ഡിഎ സര്‍ക്കാരിന്‍റെ  സത്യപ്രതിജ്ഞയ്ക്ക് പടക്കം പൊട്ടിച്ച ബിജെപി പ്രവര്‍ത്തകന് മര്‍ദനം

പയ്യന്നൂര്‍: രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ പടക്കം പൊട്ടിച്ച് ആഘോഷിച്ച ബിജെപി പ്രവര്‍ത്തകന് മര്‍ദനമേറ്റു. പൂത്തൂര്‍ അമ്പലത്തിന് സമീപത്തെ ടാക്‌സി ഡ്രൈവറും ബിജെപി പ്രവര്‍ത്തകനുമായ മേലേത്ത് പ്രവീണിനാണ് (43)നാലംഗ സംഘത്തിന്‍റെ മര്‍ദനമേറ്റത്. ഇയാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. കേന്ദ്രസര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ നടക്കുന്നതിന്‍റെ ആഹ്ലാദത്തില്‍ വീടിന് സമീപത്തെ വയലില്‍ പ്രവീണും സുഹൃത്തുക്കളും ചേര്‍ന്ന് പടക്കം പൊട്ടിച്ചിരുന്നു.ഇതിന് ശേഷം ഓട്ടോടാക്‌സിയുമായി ടൗണില്‍ പോയി തിരിച്ച് വരുമ്പോള്‍ വീടിന് സമീപം വെച്ച് രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗസംഘം വാഹനം തടഞ്ഞുനിര്‍ത്തി വാഹനത്തിനകത്തിട്ടും പുറത്തേക്ക് വലിച്ചിട്ടും മര്‍ദിക്കുകയായിരുന്നുവെന്ന് ചികിത്സയില്‍ കഴിയുന്ന പ്രവീണ്‍ പറയുന്നു. ഓടി രക്ഷപ്പെട്ട് കുറ്റിക്കാട്ടിലൊളിച്ചുവെന്നും പിന്നീട് ബിജെപി പ്രവര്‍ത്തകനായ ജിനന്‍റെ വീട്ടില്‍ അഭയം തേടുകയായിരുന്നുവെന്നും ഇയാള്‍ പറയുന്നു.വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പോലീസാണ് പ്രവീണിനെ ആശുപത്രിയിലെത്തിച്ചത്. മുണ്ടും വസ്ത്രങ്ങളും മര്‍ദനത്തില്‍ കീറിപ്പറിഞ്ഞ നിലയിലാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന…

Read More

പുതിയതെരുവിലെ ബിജെപി ഓഫീസ് തീവെപ്പ് ; സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

പുതിയതെരു: പുതിയതെരുവിലെ ബിജെപി ഓഫീസ് തീയിട്ട് നശിപ്പിക്കുകയും വരാന്തയിൽ കിടക്കുകയായിരുന്ന സുരേന്ദ്രൻ എന്നയാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത കേസിൽ സിപിഎം പ്രവർത്തകനെ പോലീസ്അറസ്റ്റ് ചെയ്തു. സിപിഎം പ്രവർത്തകൻ കണ്ണൂർ ചാലാട് സ്വദേശി അൻജിത്തിനെ (27) ആണ് വളപട്ടണം എസ് എച്ച് ഒ വി.വി. മനോജിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ജനുവരി നാലിനായി രുന്നു സംഭവം. സംഭവത്തിൽ പ്രതികളായ അജയ് കുമാർ,അൻജിത്ത് എന്നിവർക്ക് പൊള്ളലേറ്റ് പരിക്കേറ്റിരുന്നു. ഈ കേസിൽ ചിറക്കൽ സ്വദേശികളായ അജയ്കുമാർ,അരുൺ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു‌. ഇവർ ജാമ്യത്തിലിറങ്ങിയെങ്കിലും മൂന്നാം പ്രതിയായ അൻജിത്ത് ബംഗളൂരു, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ പിടികൂടിയ സംഘത്തിൽ എഎസ്ഐമാരായ കുഞ്ഞിരാമൻ, പ്രസാദ്, സിപിഒ മാരായ കെ.പി.സിനോബ്, ടി.കെ.ഗിരീഷ്, എസ്പിയുടെ ഷാഡോ സംഘാംഗമായ അജിത് എന്നിവരാണ് ഉണ്ടായിരുന്നത്.

Read More

പയ്യന്നൂരുകാർക്ക് അറിയാമോ… ഇവിടെ ഇങ്ങനെ ഒരു കെട്ടിടം ഉണ്ടെന്ന്; ഈ കെട്ടിടത്തിലേക്ക് ആരും വരാറുമില്ല; കാരണം…

പയ്യന്നൂർ കെഎസ്ആർടിസിയിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച മനോഹരമായ ഒരു കെട്ടിടം ഉണ്ട്. അതാരും ഒരുപക്ഷേ കണ്ടു കാണില്ല. കാണാനുള്ള സൗകര്യമില്ലാത്തിടത്താണ് ഈ കെട്ടിടം നിർമിച്ചിരിക്കുന്നത്. ലേഡീസ് കംഫര്‍ട്ട് സ്‌റ്റേഷന്‍ എന്ന ഓമന പേരിലറിയപ്പെടുന്ന ഈ കെട്ടിടത്തിലേക്ക് ആരും വരാറുമില്ല. എട്ടുവർഷമായി ഈ കെട്ടിടം പണിതിട്ട്. എപ്പോഴും തുറന്നിടില്ല എന്നതാണ് ഇതിന്‍റെ പ്രത്യേകത. വിശ്രമം ആവശ്യമുള്ളവര്‍ സ്‌റ്റേഷന്‍ മാസ്റ്ററോട് ചെന്ന് പറഞ്ഞാല്‍ തുറന്നുകൊടുക്കും. അതിനാരും മിനക്കെടാറില്ലാത്തതിനാല്‍ കഴിഞ്ഞ കുറെ നാളുകളായി ഇത് ആരും തുറക്കാറില്ല. വിശ്രമിക്കാനായി വനിതാ യാത്രക്കാരില്ലാഞ്ഞിട്ടല്ല; മറിച്ച് ബസ്‌സ്റ്റാൻഡിന്‍റെ വിജനമായ മൂലയിലെ ഈ കെട്ടിടത്തിലേക്ക് പോകാനുള്ള മടികൊണ്ടാണ്. പലര്‍ക്കും പയ്യന്നൂര്‍ ഡിപ്പോയില്‍ ഇങ്ങനെയൊരു സ്ഥാപനം ഉണ്ടെന്ന്കൂടി അറിയില്ല എന്നതാണ് വസ്തുത. ഇവിടെയിരുന്നാൽ ബസുകള്‍ വരുന്നതും പോകുന്നതും കാണാനും കഴിയില്ല. 2011 ഓഗസ്റ്റ് ആറിന് അന്നത്തെ ഗതാഗത മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്ത കെഎസ്ആര്‍ടിസിയുടെ കെട്ടിടത്തിന്‍റെ…

Read More

മൂന്ന് ഉൾപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന  കുട്ടാവ് പാറക്കടവിൽ പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു;  100 മീറ്റർ അപ്പുറത്തേക്ക് കടക്കാൻ  സഞ്ചരിക്കേണ്ടി വരുന്നത് പത്തുകിലോമീറററോളം

ശ്രീകണ്ഠപുരം: മൂന്ന് ഉൾപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കുട്ടാവ് പാറക്കടവിൽ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇരിക്കൂർ-കൂടാളി-കുറ്റ്യാട്ടൂർ പഞ്ചായത്തുകളെ ഏറ്റവും എളുപ്പത്തിൽ ബന്ധിപ്പിക്കാവുന്ന പാറക്കടവിൽ പാലം നിർമിച്ചാൽ 10 കിലോമീറ്ററോളം ദൂരം ചുറ്റി സഞ്ചരിക്കുന്നതിന് പകരം 100 മീറ്റർ മാത്രം പാലത്തിൽ കൂടി സഞ്ചരിച്ചാൽ മതിയാകും. തികച്ചും ഉൾപ്രദേശമായ ഇരിക്കൂർ പഞ്ചായത്തിലെ കുട്ടാവിൽ നിന്ന് കൂടാളി പഞ്ചായത്തിലെ കൊളപ്പയിലേക്കും കുറ്റ്യാട്ടൂർ പഞ്ചായത്തിലെ നിടുകുളത്തേക്കും ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ ഇത് സഹായിക്കും. ഇതുവഴി മട്ടന്നൂർ വിമാനത്താവളത്തിലേക്കും മയ്യിൽ, കണ്ണൂർ, തലശേരി ഭാഗങ്ങളിലേക്കും എത്തുന്നതിന് എളുപ്പമാകും. തളിപ്പറമ്പ്- ഇരിട്ടി സംസ്ഥാന പാതയിൽ നിന്ന് ശ്രീകണ്ഠപുരം വഴി വരുന്നവർക്ക് വിമാനത്താവളത്തിലേക്കും കണ്ണൂരിലേക്കും എത്തുന്നതിന് 5 കിലോമീറ്ററോളം ദൂരക്കുറവ് ലഭിക്കും. വേനൽക്കാലത്ത് മാത്രമാണ് പാറക്കടവ് വഴി നാട്ടുകാർ അക്കരെയിക്കരെ തോണിയിൽ പോകുന്നത്. വേനൽകാലത്ത് പോലും ശക്തമായ അടിയൊഴുക്കും ആഴവുമുള്ള പുഴയായതിനാൽ ജീവൻ പണയം വെച്ചാണ് ഇതുവഴി…

Read More

വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശങ്ങൾക്കു പുല്ലുവില; പിടിഎ ഫണ്ടിലേക്കു തോന്നുംപടി സംഭാവന വാങ്ങുന്നതായി ആക്ഷേപം

പയ്യന്നൂർ: വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശങ്ങൾ കാറ്റിൽപറത്തി സ്കൂൾ പിടിഎ ഫണ്ടിലേക്കുള്ള സംഭാവനയുടെ പേരിൽ സ്കൂൾ അധികൃതർ രക്ഷിതാക്കളെ പിഴിയുന്നതായി ആക്ഷേപം. എൽപി സ്കൂളിൽ 20 രൂപയും യുപി സ്കൂളിൽ 40 രൂപയും ഹൈസ്കൂളിൽ 60 രൂപയും ഹയർസെക്കൻഡറിയിൽ പരമാവധി 450 രൂപ വരേയും മാത്രമേ പിടിഎ ഫണ്ടിനായി സംഭാവന വാങ്ങാവൂ എന്നാണു സർക്കാർ ഉത്തരവിലുള്ളത്. എന്നാൽ ഗവ.ഹയർ സെക്കൻഡറി സ്കൂളുകളിൽ 3,000, 5,000 എന്നിങ്ങനെ സംഭാവനയായി ചോദിച്ചു വാങ്ങുകയാണെന്നാണു രക്ഷിതാക്കളുടെ ആരോപണം. ഇത്തരം പരാതികൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണു പിടിഎ ഫണ്ട് സമാഹരണത്തിനു പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. വകുപ്പ് മാനദണ്ഡങ്ങൾക്കു വിരുദ്ധമായി ധനസമാഹരണം നടത്തിയാൽ അത് അച്ചടക്കലംഘനമാണെന്നു മുന്നറിയിപ്പ് നൽകുകയും ഇതിനെതിരേ നടപടിയെടുക്കാൻ ഉപഡയറക്ടർമാരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സർക്കാർ-എയ്ഡഡ് സ്കൂളുകൾക്കു ബാധകമായ ഈ നിർദേശത്തിന്‍റെ കോപ്പി എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാർക്കും…

Read More

ജയിൽ ഭക്ഷ്യവസ്തുക്കളുടെ വിതരണം നിർത്താൻ നഗരസഭാ നീക്കം;  തളിപ്പറന്പിൽ പ്രതിഷേധം

തളിപ്പറമ്പ്: സെൻട്രൽ ജയിൽ ഭക്ഷ്യവസ്തുക്കളുടെ തളിപ്പറമ്പിലെ വിതരണം നിർത്തലാക്കാനുള്ള നഗരസഭ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബസ് സ്റ്റാൻഡ് പരിസരത്ത് സെൻട്രൽ ജയിലിലെ ഭക്ഷ്യവിഭവങ്ങൾ വിൽക്കുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് ഈ മാസം 14നാണ് നഗരസഭാ സെക്രട്ടറി ജയിൽ സൂപ്രണ്ടിന് കത്തയച്ചത്. ബസ്‌സ്റ്റാൻഡ് പരിസരത്ത് വാഹനം നിർത്തി ഇവ വിൽക്കുന്നത് കാരണം ഗതാഗത തടസമുണ്ടാകുന്നു. ഭക്ഷ്യോത്പന്നങ്ങൾ വിൽക്കാൻ ലൈസൻസില്ലാത്തതിനാൽ പ്രവർത്തനം നടത്താൻ അനുവദിക്കില്ല എന്നീ കാര്യങ്ങളാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.പ്രതിദിനം ശരാശരി 80,000 രൂപയാണ് തളിപ്പറമ്പിൽ സെൻട്രൽ ജയിൽ കൗണ്ടറിലെ വിൽപ്പന. കഴിഞ്ഞ ഒന്നര വർഷമായി യാതൊരു പ്രശ്നങ്ങളുമില്ലാതെ ജനപ്രീതി നേടി പ്രവർത്തിച്ചു വരുന്ന വിൽപ്പന കൗണ്ടർ ബേക്കറി- ഹോട്ടൽ വ്യാപാരികളുടെ സമ്മർദ്ദം കാരണമാണ് നഗരസഭ തളിപ്പറമ്പിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്. സെൻട്രൽ ജയിലിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് ഫുഡ് സേഫ്റ്റി കമ്മീഷണറുടെ എഫ്എസ്എസ് ലൈസൻസ് ലഭിച്ചിട്ടുണ്ടെന്നും ഫ്രീഡം ഫുഡ്…

Read More