മട്ടന്നൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ വിദ്യാർഥിക്ക് പരിക്ക്; പോലീസ് അന്വേഷണം തുടങ്ങി

മട്ടന്നൂർ: മട്ടന്നൂർ പരിയാരത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകുന്നേരം ആറോടെ പെരുവയൽക്കരി – പുലിയങ്ങോട് റോഡരികിലെ പറമ്പിൽ വച്ചുണ്ടായ സ്ഫോടനത്തിൽ മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം തരം വിദ്യാർഥി പെരുവയൽക്കരിയിലെ വിജയൻ – പുഷ്‌പ ദമ്പതികളുടെ മകൻ കെ.വിജിലിനാണ് (14) പരിക്കേറ്റത്. സ്ഫോടനത്തിൽ വിദ്യാർഥിയുടെ മുഖത്തും കൈയ്ക്കുമാണ് പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച വിജിലിന്‍റെ ഇരു കണ്ണുകൾക്കും തകരാർ സംഭവിച്ചതിനാൽ കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിൽ ഇരു വിരലുകളും ചിതറിയിരുന്നു. സുഹൃത്തുക്കൾക്കൊപ്പം റോഡരികിലെ ഗ്രൗണ്ടിൽ വച്ചു ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. ചപ്പുചവറുകൾക്കിടയിൽ നിന്ന് ലഭിച്ച സ്റ്റീലിന്‍റെ സാധനം തുറക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നു പറയുന്നു. മുഖത്തും കൈയ്ക്കും പരിക്കേറ്റ വിദ്യാർഥിയെ നാട്ടുകാരനായ ഒരാളാണ് സ്കൂട്ടറിൽ കയറ്റി മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്നു…

Read More

സംസ്‌കാരത്തെ സമ്പന്നമാക്കുന്നത് നമ്മള്‍ ഒന്നാണെന്ന ബോധമെന്ന് പ്രഫ. മുഹമ്മദ് അഹമ്മദ്

ഇരിട്ടി: മതങ്ങള്‍ക്കും വിശ്വാസത്തിനുമപ്പുറം നമ്മള്‍ ഒന്നാണെന്ന ബോധമാണ് നമ്മുടെ സംസ്‌കാരത്തെ സമ്പന്നമാക്കുന്നതെന്ന് ഫോക്‌ലോര്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രഫ. മുഹമ്മദ് അഹമ്മദ് പറഞ്ഞു. കീഴൂര്‍ മഹാദേവക്ഷേത്രം ഇരുപത്തി അഞ്ചാം വാര്‍ഷിക മഹോത്സവത്തിന്‍റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാത്തിലും മായം കലര്‍ന്ന ഈ കാലത്ത് അസ്വസ്ഥമായ മനസുകളില്‍ ശാന്തിയുടെ അലകള്‍ സൃഷ്ടിക്കുവാന്‍ ക്ഷേത്രങ്ങള്‍ക്കു കഴിയുന്നു. പള്ളികളോ അമ്പലങ്ങളോ അല്ല ഇന്ന് നമുക്കു ചുറ്റും കാണുന്ന നിരവധിയായ പ്രശ്ങ്ങള്‍ക്കു കാരണം. മനസിന്‍റെ ഉള്ളില്‍ ഉടലെടുക്കുന്ന അധികാരഭാവമാണ് ഇവിടെ പലതിനും തടസമായി നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രസമിതി പ്രസിഡന്‍റ് കെ. ഭുവനദാസന്‍ വാഴുന്നവര്‍ അധ്യക്ഷത വഹിച്ചു. പുതുക്കിപ്പണിത നടപ്പന്തലിന്‍റെ സമര്‍പ്പണം തന്ത്രി വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാട് നിര്‍വഹിച്ചു. സേവാപ്രവത്തിന്‍റെ ഭാഗമായി നാല് നിര്‍ധനകുടുംബങ്ങള്‍ക്ക് തയ്യല്‍ മെഷീനുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ക്ഷേത്ര പുനര്‍ നിര്‍മാണ…

Read More

ഇടത് പ്രചാരണം; ബിനീഷ് കോടിയേരിയുടെ നേതൃത്വത്തിൽ ആക്ഷേപ ഹാസ്യഷോ

തലശേരി: ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാറ്റേകാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍റെ മകനും സിനിമ താരവുമായ ബിനീഷ് കോടിയേരിയുടെ നേതൃത്വത്തിൽ ആക്ഷേപഹാസ്യഷോ ഒരുങ്ങി. നൃത്തവും സമകാലിക രാഷ്ട്രീയപ്രശ്‌നങ്ങളും ആക്ഷേപഹാസ്യത്തിന്‍റെ അകമ്പടിയോടെ അവതരിപ്പിച്ചു കൊണ്ടുള്ള കലാസൃഷ്ടിയുമായാണ് ബിനീഷും സംഘവും എത്തുന്നത്. തലശേരി, വടകര, പേരാമ്പ്ര എന്നിവിടങ്ങളിലെ കലാകാരന്മാരെ അണിനിരത്തി കൊണ്ടുള്ള ആക്ഷേപഹാസ്യഷോയുടെ റിഹേഴ്‌സല്‍ ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു. നിപ്പ വൈറസിനെയും പ്രളയത്തെയും അതിജീവിച്ച് ആയിരം നാള്‍ പിന്നിട്ട എല്‍ഡിഎഫ് ഭരണത്തിന്‍റെ നേട്ടങ്ങളിലൂടെ ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ നന്മനിറഞ്ഞ സർക്കാറായി പിണറായിസര്‍ക്കാറിനെ പുകഴ്ത്തി കൊണ്ടുള്ള പരിപാടിയിൽ കേന്ദ്രഭരണത്തെയും മോദിയുടെ നയങ്ങളെയും ദൃശ്യാവിഷ്‌കാരത്തിലൂടെ വിചാരണചെയ്യുന്നുണ്ട്. നരേന്ദ്രമോദിയേയും അല്‍ഫോണ്‍സ് കണ്ണന്താനത്തിനേയും ട്രോളിക്കൊണ്ട് പുരോഗമിക്കുന്ന ഷോയിൽ ഓരോ അക്കൗണ്ടിലേക്കും ബിജെപി വാഗ്ദാനം ചെയ്ത പതിനഞ്ച് ലക്ഷം എവിടെയെന്ന വലിയ ചോദ്യം ഉന്നയിക്കുന്നുണ്ട്. പതിവ്‌ തെരുവ്‌ നാടക സങ്കല്‍പത്തില്‍ നിന്ന് വഴിമാറി പുതിയകാലത്തിന്‍റെ…

Read More

കാമുകനെ തേടി ബഹ്റിനിൽ നിന്നും തലശേരിയിൽ;  വീട്ടുകാരുടെ പരാതിയിൽ ഇരുവരേ‍യും പോലീസ് പിടികൂടി

പാനൂർ: കാമുകനെ തേടി പെൺകുട്ടി ബഹ്റിനിൽ നിന്നും തലശേരിയിലെത്തി.പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കമിതാക്കൾ പിടിയിൽ. മനേക്കര സ്വദേശിയായ യുവാവും പത്തനംതിട്ട സ്വദേശിനിയുമാണ് പാനൂർ പോലീസിന്‍റെ പിടിയിലായത്. പാനൂർ സ്റ്റേഷനിൽ കൊണ്ടുവന്ന ഇവരെ ചോദ്യം ചെയ്യലിന് ശേഷം കാമുകനെ വിട്ടയ്ക്കുകയും കാമുകിയ മഹിളാമന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ തങ്ങൾ കഴിഞ്ഞ ദിവസം രജിസ്റ്റർ വിവാഹം ചെയ്തതായി യുവാവ് പോലീസിനോട് പറഞ്ഞു. കാമുകി ബഹ്റിനിൽ ബികോം വിദ്യാർഥിനിയാണ്.

Read More

പ്രണയിച്ച് വിവാഹിതരായവർ കാറിൽ പോകുമ്പോൾ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി

മട്ടന്നൂർ: പ്രണയിച്ച് വിവാഹിതരായവർ കാറിൽ പോകുമ്പോൾ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് 2.30 ന് കണ്ണൂർ വിമാനത്താവള കവാടമായ കല്ലേരിക്കരയിലായിരുന്നു സംഭവം.ജോലി കഴിഞ്ഞിറങ്ങിയ യുവതിയെ വീട്ടിലേക്ക് ഭർത്താവ് കാറിൽ കയറ്റി വരുമ്പോൾ ഒന്നാം കവാടത്തിനടുത്ത് വച്ച് വാഗണർ കാർ പിന്തുടരുകയും കാറിൽ ഇടിക്കാൻ ശ്രമിക്കുകയുമായിരുന്നുവത്രെ. നിയന്ത്രണം വിട്ട കാർ റോഡരികിലെ കൈവരിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേ ഷിച്ചു വരിക യാണെന്ന് പോലീ സ് പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് ഇരുവരും വിവാഹിതരായത്. കുറച്ചു കാലമായി ഇരുവരും അടുപ്പത്തിലായിരുന്നു. വിവാഹ ആലോചനയുമായി യുവാവ് യുവതിയുടെ വീട്ടിലെത്തിയിരുന്നുവെങ്കിലും വിവാഹം ചെയ്തു കൊടുക്കില്ലെന്ന് പറയുകയായിരുന്നു. തുടർന്ന് ഇരുവരും വിവാഹിതരാകുകയായിരുന്നു.

Read More

ചൂടിൽ ഉരുകി കുരുന്നുകൾ; മാലൂർ പഞ്ചായത്തിൽ 26 അങ്കണവാടികളിൽ 25 ലും വൈദ്യുതിയില്ല

ജിജേഷ് ചാവശേരി മട്ടന്നൂർ: ശക്തമായ ചൂടിൽ നാട് വെന്തുരുകുമ്പോഴും വൈദ്യുതിയും ഫാനുമില്ലാതെ ഇല്ലാതെ അങ്കണവാടികൾ പ്രവർത്തിക്കുന്നത് കുട്ടികൾക്ക് ദുരിതമാകുന്നു. മാലൂർ പഞ്ചായത്തിലെ 26 അങ്കണവാടികളിൽ ഇരുപത്തിയഞ്ചും വൈദ്യുതിയില്ലാതെയാണ് പ്രവർത്തിക്കുന്നത്.അനുദിനം താപനില ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് വിദ്യാഭ്യാസ മേഖലയിൽ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. അവധിക്കാലത്തെ സ്പെഷൽ ക്ലാസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടൊപ്പം കുട്ടികൾക്കുള്ള ക്യാമ്പുകൾക്ക് പോലും നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ മൂന്ന് വയസിനും അഞ്ച് വയസിനും ഇടയിലുള്ള കുട്ടികൾ പഠനത്തിന്എത്തിച്ചേരുന്ന അങ്കണവാടികൾക്ക് ഇക്കാലയളവിൽ യാതൊരു ഇളവും നൽകാൻ സർക്കാർ തയാറായിട്ടില്ല. രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെയുള്ള സമയങ്ങളിൽ കടുത്ത ചൂട് സഹിച്ചാണ് കുട്ടികൾ അങ്കണവാടികളിൽ കഴിയുന്നത്. കെട്ടിടം നിർമിക്കുമ്പോൾ അങ്കണവാടികളിൽ വൈദ്യുതിയോ ഫാനോ സ്ഥാപിക്കാത്തതാണ് വൈദ്യുതി കണക്ഷൻ ലഭിക്കാത്തത്. മാലൂർ പഞ്ചായത്തിലെ 26 അങ്കണ വാടികളിൽ ഒന്നൊഴികെ മറ്റെല്ലാ അങ്കണവാടികളും സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ശിവപുരം…

Read More

ഇരിക്കൂർ പുഴയിലേത് വയനാട്ടിലെ മാലിന്യം; പോലീസ് കേസെടുത്തു, ആളെ കണ്ടുപിടിക്കും

ശ്രീകണ്ഠപുരം: ഇരിക്കൂർ പുഴയിൽ അറവ് മാലിന്യം തള്ളിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ഇതു സംബന്ധിച്ച് ഇന്നലെ രാഷ്‌ട്രദീപിക റിപ്പോർട്ട് നൽകിയതിനെത്തുടർന്ന് പുഴ വെള്ളം മലിനമാക്കിയതിനാണ് കേസെടുത്തത്.മാലിന്യം തള്ളിയ പുഴയുടെ ടൗൺ ടാക്സി സ്റ്റാൻഡ്, പാലം സൈറ്റ് ഭാഗങ്ങളിൽ ഇരിക്കൂർ എസ്ഐ അനൂപ് കുമാറിന്‍റെ നേതൃത്വത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ അറവ് അവശിഷ്ടത്തിന്‍റെ ചെവിയിൽ കുത്തിയിരുന്ന ടാഗ് കണ്ടെത്തി. കന്നുകാലികളെ ഇൻഷ്വർ ചെയ്യുന്നതിനും പ്രതിരോധ വാക്സിനേഷൻ നടത്തുമ്പോഴുമാണ് ഇത്തരത്തിൽ ടാഗ് കുത്തുന്നത്. ടാഗിലെ തിരിച്ചറിയൽ നമ്പർ കണ്ണൂർ രജിസ്ട്രേഷനല്ലെന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ അറവ് മൃഗത്തെ വയനാട്ടിൽ നിന്നെത്തിച്ചതാകാമെന്നാണ് പോലീസ് നിഗമനം. ടാഗ് വഴി ഉടമയിലേക്കെത്താനാണ് പോലീസ് ശ്രമം. അതേസമയം പുഴയിൽ മാലിന്യം തള്ളിയ സ്ഥലങ്ങളിൽ പഞ്ചായത്തും ആരോഗ്യ വകുപ്പും പരിശോധന നടത്തി മാലിന്യങ്ങൾ കുഴിച്ചുമൂടി. പുഴയിൽ ക്ലോറിനേഷൻ നടത്തി. വേനൽ കനത്തതോടെ നൂറ്…

Read More

സിപിഎം ചെയ്യുന്നത് ഭീകരവാദികൾ പോലും മടിക്കുന്ന അരുംകൊലയെന്ന് സതീശൻ പാച്ചേനി

ചേടിച്ചേരി: ഭീകരവാദികളും തീവ്രവാദികളും ചെയ്യാന്‍ മടിക്കുന്ന രീതിയിലുളള അരും കൊലകളാണ് സിപിഎം ചെയ്യുന്നതെന്ന് ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി. യുഡിഎഫ് 150-ാം ബൂത്ത് കുടുംബ സംഗമം ആലുംമുക്കില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്രായത്തില്‍ തന്നെ കുട്ടികളുടെ കൈയില്‍ വടിവാളും ബോംബും കൊടുത്ത് കൊലയാളികളാക്കി മാറ്റുകയാണ് ഇവര്‍ ചെയ്യുന്നത്. ശരത്ത് ലാലിന്റെയും കൃപേഷിന്‍റെയും കൊലപാതകങ്ങളുടെ അന്വേഷണം എങ്ങും എത്തിയിട്ടില്ല. കൊലയാളികളെ പിണറായി സഹായിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ആയുധം വോട്ടാണ്. നമ്മുടെ വീടുകളിലെ പ്രായമായവരെ മയക്കിയെടുത്ത് ഓപ്പണ്‍ വോട്ട് ചെയ്യുന്നതട്ടിപ്പാണ് സിപിഎം ചെയ്യാറ്. ഇത്തവണയും അങ്ങനെ തട്ടിപ്പുമായി രംഗത്ത് വരും. ഇപ്പോള്‍ വി.വി.പാറ്റ് സംവിധാനമുണ്ട.് നിങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന് തിരിച്ചറിയാന്‍ പറ്റും എന്നൊക്കെ പറഞ്ഞാണ് വരിക. ഇത് ജനങ്ങള്‍ തിരിച്ചറിയണം. അതിനെ കരുതിയിരിക്കണമെന്നും സതീശന്‍ പാച്ചേനി പറഞ്ഞു. കെ.വി.നാരായണന്‍ അധ്യക്ഷത വഹിച്ചു, സോണി സെബാസ്റ്റ്യന്‍, ബേബി…

Read More

വികസനത്തിനു വിഘാതം മംഗലാപുരം ലോബികളുമായുള്ള സിപിഎമ്മിന്‍റെ അവിശുദ്ധ കൂട്ടുകെട്ടെന്ന്  ഉണ്ണിത്താൻ

കാഞ്ഞങ്ങാട്: കാസർഗോഡ് പാർലമെന്‍റ് നിയോജക മണ്ഡലത്തിലെ വിവിധ മേഖലയിലെ വികസനത്തിനു വിഘാതം മംഗലാപുരം ലോബികളുമായുള്ള സിപിഎമ്മിന്‍റെ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് യുഡിഎഫ് സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താൻ. ഇന്നു രാവിലെ കാഞ്ഞങ്ങാട്ട് പ്രസ് ഫോറത്തിൽ മീറ്റ് ദി പ്രസ് പരിപാടികൾ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ അനിശ്ചിതത്വത്തിന്‍റെ കാരണം മറ്റൊന്നുമല്ല. 35 വർഷം ഇടതുപക്ഷ എംപി ഉണ്ടായിരുന്നിട്ടും അവസ്ഥ ഇതാണ്. കോൺഗ്രസ് നേതൃത്വം നൽകുന്ന യു ഡി എഫ് സർക്കാറും യു പി എ സർക്കാറും കൊണ്ടുവന്ന പദ്ധതികൾ മാത്രമേ ജില്ലയിലടക്കം കേരളത്തിലുള്ളൂ. ഇവർ എട്ടുകാലി മമ്മൂഞ്ഞിയുടെ റോൾ ഏറ്റെടുത്തിരിക്കയാണ്. കാഞ്ഞങ്ങാട് – കാണിയൂർ പാത യുപിഎ സർക്കാറിൽ ലാലുപ്രസാദ് യാദവ് റെയിൽവേ മന്ത്രിയും ഇ.അഹമ്മദ് സഹമന്ത്രിയും ആയപ്പോൾ കൊണ്ടുവന്ന പദ്ധതിയാണ്.റെയിൽവേയ്ക്ക് അനുയോജ്യ സർട്ടിഫിക്കറ്റ് ലഭിച്ചതും യു ഡി എഫ് സംസ്ഥാനം ഭരിക്കുമ്പോഴാണ്. കേരളത്തിൽ…

Read More

മാടക്കാൽ തൂക്ക് പാലത്തിന്‍റെ അവശിഷ്ടം മത്സ്യത്തൊഴിലാളികൾക്ക് ദുരിതമാവുന്നു

വലിയപറമ്പ്: മാടക്കാൽ തൂക്ക് പാലത്തിന്‍റെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് ദുരിതമാകുന്നു. കവ്വായിക്കായലിൽ മൽസ്യബന്ധനത്തിനിറങ്ങുന്ന തൊഴിലാളികളുടെ വലകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നിരന്തരം നശിക്കുന്നതായാണ് പരാതി. തകർന്നുവീണ തൂക്ക് പാലത്തിന്‍റെ അവശിഷ്ടങ്ങൾ അഞ്ചുവർഷത്തിലധികമായി കായലിൽ കിടക്കുകയാണ്. നീക്കാൻ കരാർ കൊടുത്തവരാകട്ടെ ഇരു ഭാഗത്തും തൂണുകൾ പൊളിച്ചു ഇരുമ്പ് കടത്തിയതല്ലാതെ കോൺക്രീറ്റ് നിർമിതികൾ കായലിൽ തള്ളുകയായിരുന്നു. മൽസ്യബന്ധനത്തിനിറങ്ങിയ മാടക്കാൽ,തൃക്കരിപ്പൂർ കടപ്പുറം, വടക്കേവളപ്പ്, കന്നുവീട് കടപ്പുറം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ നിരവധി തൊഴിലാളികളുടെ പതിനായിരക്കണക്കിന് രൂപയുടെ വലകളാണ് കോൺക്രീറ്റ് അവശിഷ്ടത്തിൽ കുരുങ്ങി കീറി നശിച്ചത്. വലകൾ നശിക്കുന്നതിനൊപ്പം മത്സ്യവും കിട്ടാത്ത അവസ്ഥയിലാണ് പ്രദേശത്തുള്ളവർ. 2014 ലാണ് കവ്വായി കായലിലെ മാടക്കാൽ -തൃക്കരിപ്പൂർ വടക്കേവളപ്പ് കടവിന് കുറുകെ നിർമിച്ച തൂക്ക് പാലം തകർന്നുവീണത്.

Read More