തലശേരിയിൽ കവർച്ചാക്കേസിലെ പ്രതിയെ  പോലീസിനെ  ആക്രമിച്ച് മോചിപ്പിക്കാൻ ശ്രമം; എസ്ഐക്ക് പരിക്ക്; കൊലക്കേസ് പ്രതി ഉൾപ്പെടെ 6 പേർക്കെതിരേ കേസ്; ഒരാൾ അറസ്റ്റിൽ

തലശേരി: മെഡിക്കൽ പരിശോധനയ്ക്കായി തലശേരി ജനറൽ ആശുപത്രിയിലെത്തിച്ച പിടിച്ചുപറി കേസിലെ പ്രതിയെ പോലീസിനെ അക്രമിച്ച് മോചിപ്പിക്കാൻ ശ്രമം. പട്ടാപ്പകൽ നടന്ന സംഭവത്തിൽ എസ്ഐക്ക് പരിക്കേറ്റു. കൊലക്കേസ് പ്രതി ഉൾപ്പെടെ ആറ് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം തലശേരി ടൗൺ പോലീസ് കേസെടുത്തു. അക്രമികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പാനൂർ എലാങ്കോട് മടത്തിൽ വീട്ടിൽ ദിൽഷിത്തിനെയാണ് എസ്ഐ സുരേഷും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളെ തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. എലാങ്കോട് സ്വദേശികളായ കാട്ടി അനൂപ്, ശരത്ത്, ശ്യാംജിത്ത്, ആഷിഖ്, അരുൺ ഭാസ്കർ എന്നിവരാണ് കേസിലെ മറ്റ് പ്രതികളെന്ന് പോലീസ് പറഞ്ഞു. ഇവരിൽ അരുൺ ഭാസകർ സിപിഎം പ്രവർത്തകൻ പള്ളൂരിലെ കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. റിമാൻഡിലായിരുന്ന ഇയാൾ ഇപ്പോൾ ജാമ്യത്തിലാണുള്ളത്. അക്രമത്തിൽ പരിക്കേറ്റ പാനൂർ എസ്ഐ സന്തോഷ് കുമാർ…

Read More

“സന്തോഷമുത്തം’ നൽകി, ആദ്യ കിരീടവുമായി ക്യാപ്റ്റൻ മണി; സന്തോഷ് ട്രോഫിയിൽ കേരളത്തിന്‍റെ ക്യാപ്ടനായ ആദ്യ കണ്ണൂർ സ്വദേശി ടി.കെ.എസ്.മണിയെക്കുറിച്ച്

സിജി ഉലഹന്നാൻ കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി സമ്മാനിച്ച നായകനായിരുന്നു കണ്ണൂർ താളിക്കാവ് സുബ്രഹ്‌മണ്യൻ മണി. 1973 ഡിസംബർ 27ന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന ആവേശപ്പോരാട്ടത്തിൽ മിന്നുന്ന ഹാട്രിക്കിലൂടെയാണ് ക്യാപ്ടൻ മണി മലയാളികൾക്ക് “സന്തോഷമുത്തം’ നൽകിയത്. സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തിന്‍റെ ക്യാപ്ടനായ ആദ്യ കണ്ണൂർ സ്വദേശിയും ടി.കെ.എസ്.മണി തന്നെ. തടിമിടുക്കും വൈദഗ്ധ്യവും ഒത്തുചേർന്ന കളിക്കാരനായിരുന്നു ക്യാപ്ടൻ മണി. കണ്ണൂരിലെ മൈതാനങ്ങളിൽ പ്രതിരോധനിരയിലാണ് മണി കളി തുടങ്ങിയത്. വളരെ ടഫ് ആയിട്ടുള്ള നീക്കങ്ങൾ കാരണം എതിർടീമിലെ കളിക്കാർ “കൊല മണി’ എന്നായിരുന്നു വിളിച്ചിരുന്നത്. ഹെഡ് ചെയ്യുന്നതിലും അസാമാന്യ മിടുക്കായിരുന്നു. പാറക്കണ്ടി എലിമെന്‍ററി സ്കൂളിലും മുനിസിപ്പൽ സ്കൂളിലുമായിട്ടായിരുന്നു പഠനം. മുനിസിപ്പൽ സ്കൂൾ ടീമിലും ജില്ലാ സ്കൂൾ ടീമിലും കളിച്ചുയർന്നു. അതോടൊപ്പം കണ്ണൂർ ലക്കിസ്റ്റാറിന്‍റെ ജഴ്സിയുമണിഞ്ഞു. 1957ൽ ലക്കിസ്റ്റാറിൽ കളിയാരംഭിച്ച മണി മൂന്നു വർഷത്തിനുശേഷം…

Read More

വൈദ്യുത ലൈനിൽ നിന്നും വീടിന്‍റെ ഗ്രിൽസിലേക്ക് വയർ ഘടിപ്പിച്ച നിലയിൽ; വ്യാപാരിയേയും കുടുംബത്തെയും ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമം;   പോലീസ്  അന്വേഷണം ആരംഭിച്ചു

ഇരിട്ടി(കണ്ണൂർ): വൈദ്യുത ലൈനിൽ നിന്നും വീടിന്‍റെ ഗ്രിൽസിലേക്ക് വയർ ഘടിപ്പിച്ച് ഇരിട്ടിയിൽ വ്യാപാരിയേയും കുടുംബത്തെയും കൊല്ലാൻ ശ്രമം. ഇരിട്ടിയിലെ കൈരളി സ്റ്റോർ ഉടമ പയഞ്ചേരിയിലെ പുതിയപറമ്പൻ അബ്ദുള്ളക്കുട്ടിയെയും കുടുംബത്തെയും ആണ് വീട്ടുമുറ്റത്തെ വൈദ്യുതപോസ്റ്റിലെ ലൈനിൽ നിന്നും വീട്ടുവരാന്തയിലെ ഗ്രിൽസിലേക്ക് വയർ ഘടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. ഇന്ന് പുലർച്ചെ അഞ്ചോടെ ഉണർന്ന അബ്ദുള്ളക്കുട്ടിക്ക് ഗ്രിൽസ് തുറക്കാൻ ശ്രമിക്കവേ ഷോക്കേൽക്കുകയായിരുന്നു. ഇറയത്തെ റബ്ബർ കാർപ്പെറ്റിൽ നിന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. വിവരമറിയിച്ചതിനെത്തുടർന്ന് ഇരിട്ടി പോലീസും വൈദ്യുത വകുപ്പ് അധികൃതരും സ്ഥലത്തെത്തി. വൈദ്യുതി വകുപ്പ് അധികൃതർ ലൈൻ ഓഫാക്കി വീട്ടുമുറ്റത്തിന് സമീപത്തെ പോസ്റ്റിലെ ലൈനിൽ ഘടിപ്പിച്ച വയറുകൾ വിച്ഛേദിക്കുകയായിരുന്നു. ഈ വയറുകൾ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വീട്ടിലെ കണക്‌ഷൻ വിച്ഛേദിക്കാതെ പുറമെ നിന്നെത്തിച്ച സർവീസ് വയർ ഉപയോഗിച്ചാണ് ലൈൻ കന്പിയിൽ നിന്നും കണക്ഷൻ എടുത്തത്. ഇരിട്ടി ഡിവൈഎസ്പി സാജു കെ.ഏബ്രാഹം, സിഐ…

Read More

സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി ജി. സുധാകരൻ രാജിവയ്ക്കണമെന്ന്  മുല്ലപ്പള്ളി

കണ്ണൂർ: അന്പലപ്പുഴ ജുഡീഷൽ മജിസ്ട്രേട്ട് കോടതി സ്ത്രീത്വത്തെ അപമാനിച്ചതിന്‍റെ പേരിൽ മന്ത്രിക്കെതിരേ കേസെടുക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ മന്ത്രി ജി. സുധാകരൻ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂർ ഗസ്റ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ലിംഗ സമത്വത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന പാർട്ടിയാണു സിപിഎം. നവോത്ഥാന സന്ദേശമുയർത്തി വനിതാ മതിൽ കെട്ടിയ പാർട്ടിയാണ്. സ്ത്രീകളുടെ മാന്യതയ്ക്കെതിരായി പ്രസ്താവന നടത്തിയ മന്ത്രി ജി. സുധാകരനെ കേരള സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മന്ത്രിയോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. നിരുത്തരവാദപരമായ പ്രസ്താവന നടത്തി കുപ്രസിദ്ധി നേടിയ ആളാണു മന്ത്രി. മജിസ്ട്രേട്ടിനെ കൊഞ്ഞാണൻ മജിസ്ട്രേട്ട് എന്ന് മുന്പു വിളിച്ചുപറഞ്ഞിട്ടുണ്ട്. എവിടെയും ആരേയും സ്ഥാനത്തും അസ്ഥാനത്തും വിമർശിക്കുന്ന സ്വഭാവമാണു മന്ത്രിക്ക്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗമായ യുവതിയാണ് ഈ ഗൗരവമേറിയ പ്രശ്നം കോടതിയിലെത്തിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. മന്ത്രി ജി. സുധാകരനെ…

Read More

സഹോദരന് വാട്സാപ്പ് മെസേജ് അയച്ച് പുഴയിൽ ചാടിയ യുവാവിനു വേണ്ടി തെരച്ചിൽ തുടരുന്നു

തളിപ്പറമ്പ്: സഹോദരന് വാട്സാപ്പ് മെസേജ് അയച്ച് പുഴയിൽ ചാടിയ ചൊറുക്കള സ്വദേശിയായ യുവാവിനെ കണ്ടെത്താൻ പോലീസും അഗ്നിശമന സേനയും തിരച്ചിൽ തുടരുന്നു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ചൊറുക്കള മഞ്ചാലിലെ കേളോത്ത് വളപ്പിൽ കെ.വി.സാബിർ നണിശേരിക്കടവ് പുഴയിൽ ചാടുന്നതായി സഹോദരന് സന്ദേശമയച്ചത്. ഉടൻ പോലീസിൽ വിവരമറിയിച്ച് ബന്ധുക്കളും നാട്ടുകാരും നണിശേരിക്കടവ് പാലത്തിന് സമീപമെത്തിയപ്പോൾ പാലത്തിന് സമീപം സാബിറിന്‍റെ ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് ഇന്ന് പുലർച്ചെ ഒന്നുവരെ പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഇന്ന് രാവിലെ പോലീസും അഗ്നിശമന സേനയും വീണ്ടും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Read More

ജനമഹാ യാത്രക്കിടെ തളിപ്പറമ്പിൽ ഗ്രൂപ്പ് സംഘർഷം; പോലീസ് ലാത്തി വീശി ; നേതൃത്വത്തിന്  നാണക്കേടു ണ്ടാക്കിയവർക്കെതിരേ നടപടിവേണമെന്ന ആവശ്യം ശക്തി

തളിപ്പറമ്പ്: ജനമഹായാത്രക്ക് തളിപ്പറമ്പിൽ നൽകിയ സ്വീകരണത്തിന്‍റെ ശോഭ കെടുത്തി വേദിക്ക് പുറത്ത് ഗ്രൂപ്പ് തിരിഞ്ഞ് സംഘട്ടനം. പോലീസ് ലാത്തി വീശി. ജനമഹാ യാത്ര സ്വീകരണം അവസാനിച്ച് രാത്രി പത്തോടെയായിരുന്നു സംഭവം. ജില്ലാ പഞ്ചായത്തംഗം ടി. സരസ്വതി വൈസ് പ്രസിഡന്‍റായ അർബൻ സൊസൈറ്റിയിൽ മെമ്പർഷിപ്പ് നൽകാത്തതിന്‍റെ പ്രശ്നത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഇർഷാദും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് വി.രാഹുലുമാണ് ഏറ്റുമുട്ടിയത്. ഉന്തും തള്ളും നടന്നതോടെ പോലീസ് ലാത്തിവീശി പ്രവർത്തകരെ ഓടിച്ചു വിടുകയായിരുന്നു. ജനമഹാ യാത്രയിൽ പങ്കെടുത്ത മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന സംഘട്ടനം നേതൃത്വത്തിന് മുഴുവൻ നാണക്കേടാണെന്നും നടപടികൾ വേണമെന്നുമുള്ള ആവശ്യം ശക്തമായിരിക്കയാണ്.

Read More

കാടാച്ചിറയിലെ  ക്വാർട്ടേഴ്സിൽ യുവതി മരിച്ച സംഭവം; പോലീസ് തെരഞ്ഞ അജ്ഞാത യുവാവ് പിടിയിൽ; നാലുവർഷമായി യുവതിയുമായി ബന്ധമുണ്ടായിരുന്ന യുവാവിന്‍റെ വെളിപ്പെടുത്തൽ ഇങ്ങനെ…

കണ്ണൂർ: കാടാച്ചിറയിലെ ക്വാർട്ടേഴ്സിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കായലോട് സ്വദേശിയായ യുവാവിനെ എടക്കാട് എസ്ഐ മഹേഷ് കണ്ടന്പേത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തു. പാലയാട്ടെ ശങ്കരൻ-അമ്മാളു ദന്പതികളുടെ മകൾ നിഷ (36) മരിച്ച സംഭവത്തിലാണ് യുവാവ് കസ്റ്റഡിയിൽ ഉള്ളത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ 30 തിനാണ് നിഷയെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ക്വാർട്ടേഴ്സിൽ ഒരാൾ ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാകുന്നത്. എന്നാൽ ഇയാൾ വന്നപ്പോൾ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പോലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ ലഭിച്ചത്.തൂങ്ങിമരിച്ച യുവതിയെ കസേരയിൽ ഇരുത്തിയശേഷം വീടുപൂട്ടി ഇയാൾ പുറത്തോട്ടു പോവുകയായിരുന്നുവെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. യുവതിയുമായി നാലു വർഷത്തോളം ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. നിഷ മക്കളുമായി ക്വാർട്ടേഴ്സിൽ വാടകയ്ക്ക്…

Read More

ഗാന്ധി ഘാതകനെ ചരിത്ര പുരുഷനാക്കൽ പ്രധാനമന്ത്രി നാടിനപമാന ‌മന്ത്രിമെന്ന് കടന്നപ്പള്ളി

കണ്ണൂർ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചു വീഴ്ത്തിയ മതഭ്രാന്തൻമാർ ഈ വർത്തമാനകാലത്തും കലിതുള്ളി വരികയാണെന്നതിന്‍റെ അപമാനകരമായദൃശ്യമാണ് ജനുവരി 30ന് ഉത്തരേന്ത്യയിൽ കണ്ടതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ഗാന്ധിജിയുടെ ഘാതകന് ക്ഷേത്രങ്ങളും പ്രതിമകളും സ്ഥാപിക്കണമെന്നും ചരിത്ര പുരുഷനായി വാഴ്ത്തണമെന്നും ഭരണപക്ഷ അംഗം പാർലിമെന്‍റിൽ പ്രസംഗിച്ചപ്പോൾ അതു തടയാനോ ആ നിലപാട് ഞങ്ങൾക്കില്ലെന്ന് പറയാനോ തയാറാവാത്ത പ്രധാനമന്ത്രിയുടെ നിലപാട് രാജ്യദ്രോഹവും രാഷ്ട്രപിതാവിനോടും ജനങ്ങളോടുമുള്ളഅവഹേളനവുമാണെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് എസിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധിസ്മൃതി സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്‍റ് കെ.കെ.ജയപ്രകാശ് അധ്യക്ഷത വഹിച്ചു.ഇ.പി.ആർ വേശാല, യു.ബാബു ഗോപിനാഥ് , എം.ഉണ്ണികൃഷ്ണൻ, യു.പി.മുഹമ്മദ്കുഞ്ഞി,റിനീഷ് മാത്യു, കെ.ബാലകൃഷ്ണൻ, പി.ജയൻ, കെ.രാമചന്ദ്രൻ, ടി.രാജൻ, കെ.എം.വിജയൻ, പി.പി.ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു

Read More

വയൽ ഉപേക്ഷിച്ച് വയൽക്കിളികളും; ബൈപാസിന്‍റെ അന്തിമ വിജ്ഞാപനം ഇറങ്ങി; കീഴാറ്റൂർ സമരം അവസാനിക്കുന്നു

കണ്ണൂർ: കീഴാറ്റൂർ ബൈപാസ് വിരുദ്ധ സമരത്തിൽനിന്നും വയൽക്കിളികൾ പിൻമാറുന്നു. ബൈപാസിന്‍റെ അന്തിമ വിജ്ഞാപനം ഇറങ്ങിയതോടെയാണ് പ്രത്യക്ഷ സമരത്തിൽനിന്നും വയൽക്കിളികൾ പിൻമാറുന്നത്. സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ അമ്മയുൾപ്പെടെ സമരംഗത്തുണ്ടായിരുന്നവർ ഭൂമി ഏറ്റെടുക്കലിന് രേഖകൾ കൈമാറി. അന്തിമ വിജ്ഞാപനം ഇറങ്ങിയ സാഹചര്യത്തിൽ പ്രത്യക്ഷ സമരം ഗുണം ചെയ്യില്ലെന്നും ഹൈക്കോടതിയിൽ നിയമ പോരാട്ടം തുടരാനുമാണ് സമരരംഗത്തുള്ളവരുടെ തീരുമാനം. സമരത്തിൽനിന്നും പിൻമാറിയ വയൽക്കിളികളുടെ നിലപാടിനെ സിപിഎം സ്വാഗതം ചെയ്തു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ പറഞ്ഞു. തളിപ്പറമ്പ് കീഴാറ്റൂർ വയലിലൂടെയുള്ള ബൈപാസ് അലൈൻമെന്‍റിൽ മാറ്റമില്ലെന്നു വ്യക്തമാക്കുന്ന അന്തിമ വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അടുത്തിടെയാണ് പുറത്തിറക്കിയത്. സമരരംഗത്തുള്ള പാപ്പിനിശേരി തുരുത്തി പട്ടികജാതി കോളനിയിലൂടെയുള്ള അലൈൻമെന്‍റിനും മാറ്റമുണ്ടാകില്ല. നഷ്ടപരിഹാരം നൽകുന്നതിനു ഭൂവുടമകളുടെ ഹിയറിംഗ് തീയതി പ്രഖ്യാപിച്ചായിരുന്നു വിജ്ഞാപനം. സിപിഎം പാർട്ടിഗ്രാമമായ കീഴാറ്റൂരിൽ പാർട്ടിയുടെ നേതൃത്വത്തിലാണു വയലിലൂടെയുള്ള അലൈൻമെന്റിനെതിരെ…

Read More

 ഫാൻസി നോട്ട് നൽകി ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ചു; 100 രൂപ പുതിയതായി ഇറങ്ങിയതിനാൽ തിരിച്ചറിയാനായില്ലെന്ന് ലോട്ടറിക്കാരൻ

ശ്രീകണ്ഠപുരം(കണ്ണൂർ): ഫാൻസി നോട്ട് നൽകി ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ചതായി പരാതി. ശ്രീകണ്ഠപുരം ടൗണിലെ ലോട്ടറി വിൽപനക്കാരൻ ചെങ്ങളായി അരിമ്പ്ര സ്വദേശി നിഥിനാണ് തട്ടിപ്പിനിരയായത്. കേരള സർക്കാറിന്‍റെ 40 രൂപയുടെ കാരുണ്യ ലോട്ടറി വാങ്ങിയ 55 കാരനായ മധ്യവയസ്കൻ 100 രൂപയുടെ ഫാൻസി നോട്ട് നൽകുകയായിരുന്നുവെന്ന് നിധിൻ പറയുന്നു. അടുത്തിടെ പുറത്തിറങ്ങിയ നോട്ടായതിനാൽ തിരിച്ചറിയാൻ സാധിച്ചില്ലെന്ന് നിധിൻ പറയുന്നു. ഇയാൾക്ക് ബാക്കി തുകയും നൽകിയ നിഥിൻ പിന്നീട് ബസ് സ്റ്റാൻഡിലെ ലോട്ടറി സ്റ്റാളിൽ ബാക്കി ലോട്ടറിയും പണവും തിരിച്ചേൽപിക്കാനെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി വ്യക്തമായത്.

Read More