കുടിവെള്ള വിതരണ ലോറിയിലെ ജീവനക്കാരന്‍റെ ഉപദ്രവം;  കണ്ണൂർ സ്വദേശിനി കൊടൈക്കനാലിൽ ആത്മഹത്യ ചെയ്തു

കണ്ണൂർ: കുടിവെള്ള വിതരണ ലോറി ജീവനക്കാരന്‍റെ ശല്യം സഹിക്കാനാവാതെ കണ്ണൂർ സ്വദേശിനിയായ വീട്ടമ്മ കൊടൈക്കനാലിൽ ആത്മഹത്യ ചെയ്തു. മുണ്ടയാട്ടെ നാരായണൻ നന്പ്യാർ- ലക്ഷ്മിയമ്മ ദന്പതികളുടെ മകളും മാഹി കാനോത്ത് വീട്ടിൽ എൻ.കെ. ഷാജിന്‍റെ ഭാര്യയുമായ രോഹിണി നന്പ്യാർ (44) ആണ് മരിച്ചത്. കൊടൈക്കാനാൽ എം.എം. സ്ട്രീറ്റ് പാസം ട്രസ്റ്റിന് സമീപം വാടകവീട്ടിൽ ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് എട്ടു വർഷമായി ഇവർ കൊടൈക്കനാലിൽ വാടകവീടെടുത്തു താമസിക്കുകയായിരുന്നു. യുവതിയുടെ മരണത്തിന് ഉത്തരവാദിയായ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇന്നലെ കൊടൈക്കനാലിൽ റോഡ് ഉപരോധിച്ചിരുന്നു. പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥർ എത്തി പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. രോഹിണിയുടെ ആത്മഹത്യാ കുറിപ്പിൽ ലോറി ജീവനക്കാരൻ ജയശീലൻ നിരന്തരം ഉപദ്രവിക്കുന്നതായി എഴുതിയിരുന്നു. ഭാര്യയെ ആത്മഹത്യയിലേക്ക് നയിച്ച…

Read More

മകൻ മരിച്ച അഞ്ചാം നാൾ അമ്മയും ജീവനൊടുക്കി; മാതാപിതാക്കൾ തമ്മിലടിച്ചതിൽ മനംനൊന്താണ് പതിനെട്ടുകാരനായ ഇവരുടെ  മകൻ  വീട്ടിൽ തുടങ്ങി മരിച്ചത്

തലശേരി: മാതാപിതാക്കൾ തമ്മിലടിച്ചതിൽ മനംനൊന്ത് പതിനെട്ടുകാരനായ മകൻ ആത്മഹത്യ ചെയ്തതിനു പിന്നാലെ അമ്മയും ജീവനൊടുക്കി. തലശേരി വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിനു സമീപം എനിക്കോൾ റോഡിൽ ഹർഷ നിവാസിൽ രവിയുടെ ഭാര്യ ബിന്ദുവിനെ (45)യാണ് ഇന്ന് പുലർച്ചെ 2.45 ഓടെ വീട്ടിൽ നിന്നും 200 മീറ്റർ അകലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അർദ്ധരാത്രിയിൽ ബിന്ദുവിനെ കിടപ്പുമുറിയിൽ കാണാതായതിനെ തുടർന്ന് വീട്ടുകാരും അയൽവാസികളും നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. തലശേരിയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കഴിഞ്ഞ അഞ്ചിന് ഉച്ചയ്ക്ക് ബിന്ദുവിന്‍റെ മകൻ അഭിൻ രാജ് (18) വീട്ടിനുള്ളിൽ തൂങ്ങി മരിച്ചിരുന്നു. കണ്ണൂർ ഐടിഐ വിദ്യാർഥിയായിരുന്നു അഭിൻ രാജ്. മകൻ മരിച്ചതിന്‍റെ അഞ്ചാം ദിനത്തിലാണ് അമ്മ ജീവനൊടുക്കിയത്.

Read More

രണ്ടര വർഷം അഴിയെണ്ണേണ്ടി വരും;  നവദമ്പതികളെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ  സംഭവത്തിൽ യുവാവിനെതിരേ കേസ്; ഷെയർ ചെയ്തവരും കുടുങ്ങും

ശ്രീകണ്ഠപുരം: സമൂഹമാധ്യമങ്ങളിലൂടെ നവദമ്പതികളെ അപകീർത്തിപ്പെടുത്തിയതിനു യുവാവിനെതിരേ കേസ്. ചെറുപുഴ പാറത്താഴ അനൂപ് പി. സെബാസ്റ്റ്യന്‍റെ ഭാര്യ ചെമ്പന്തൊട്ടിയിലെ തോട്ടുങ്കര ജൂബി ജോസഫിന്‍റെ പരാതിയിൽ ജോസ്ഗിരിയിലെ റോബിൻ തോമസിനെതിരേയാണു ശ്രീകണ്ഠപുരം പോലീസ് കേസെടുത്തത്. പെണ്ണിനു വയസ് 48, ചെക്കന് വയസ് 25, പെണ്ണിന് ആസ്തി 15 കോടി, സ്ത്രീധനം 101 പവൻ 50 ലക്ഷം, ബാക്കി പുറകെ വരും’ എന്ന കമന്‍റോടു കൂടിയാണ് ഇയാൾ വാട്ട്സാപിലും ഫെയ്സ് ബുക്കിലും പ്രചാരണം നടത്തിയതെന്നു പരാതിയിൽ പറയുന്നു. അടുത്തിടെയാണു പഞ്ചാബിൽ എയർപോർട്ട് ജീവനക്കാരനായ അനൂപും (29), ഷാർജയിൽ സ്വകാര്യ കമ്പനി ജീവനക്കാരിയായ ജൂബിയും (27) വിവാഹിതരായത്. വിവാഹ പരസ്യത്തിലെ വിലാസവും വിവാഹ ഫോട്ടോയും ചേർത്ത് ഇരുവർക്കുമെതിരേ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുകയായിരുന്നുവെന്നാണു പരാതി. ശ്രീകണ്ഠപുരത്തെയും മലയോര മേഖലയിലെയും നിരവധി വാട്ട്സാപ് ഗ്രൂപ്പുകളിൽ പലരും ഇതു ഷെയർ ചെയ്തിട്ടുണ്ട്. യുവതി പരാതി നൽകിയതോടെ പലരും…

Read More

വ്യാപാരിയെ ഷോക്കടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസ്; പ്രതികളെക്കുറിച്ച് സൂചന

ഇരിട്ടി: വൈദ്യുത ലൈനില്‍ നിന്നും വീടിന്‍റെ ഗ്രില്‍സിലേക്ക് വയര്‍ ഘടിപ്പിച്ച് വ്യാപാരിയെയും കുടുംബത്തെയും കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കി. വൈദ്യുതി സംബന്ധമായ കൃത്യമായ അറിവുള്ളയാളാണ് പ്രതിയെന്നാണ് പോലീസ് നിഗമനം. ഇരിട്ടി എസ്‌ഐ പി.എം. സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇരിട്ടി കൈരളി സ്റ്റോര്‍ ഉടമ പയഞ്ചേരിയിലെ പുതിയപറമ്പന്‍ അബ്ദുള്ളക്കുട്ടിയെ ആണ് വീട്ടുമുറ്റത്തെ വൈദ്യുതപോസ്റ്റിലെ ലൈനില്‍ നിന്നും വീട്ടുവരാന്തയിലെ ഗ്രില്‍സിലേക്ക് വയര്‍ ഘടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെ ഉണര്‍ന്ന അബ്ദുള്ളക്കുട്ടിക്ക് ഗ്രില്‍സ് തുറക്കാന്‍ ശ്രമിക്കവേ ഷോക്കേല്‍ക്കുകയായിരുന്നു. ഇറയത്തെ റബര്‍ കാര്‍പ്പെറ്റില്‍ നിന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

Read More

റോഡപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർക്ക് സംയുക്ത ബോധവത്കരണം; നിയമം പാലിച്ചു വരുന്ന ഡ്രൈവർമാർക്ക് മധുര പലഹാരം

മട്ടന്നൂർ: റോഡപകടങ്ങൾ ഒഴിവാക്കുന്നതിനു മോട്ടോർ വാഹനവകുപ്പിന്‍റെയും സ്റ്റുഡന്‍റ് പോലീസ് കാഡറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ ഡ്രൈവർമാർക്കു നൽകിയ ബോധവത്കരണം ശ്രദ്ധേയമായി. ഇരിട്ടി മോട്ടോർ വാഹന വകുപ്പിന്‍റെ നേതൃത്വത്തിലായിരുന്നു ബോധവൽക്കരണം. ഇരിട്ടി മോട്ടോർ വാഹന വകുപ്പിന്‍റെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ അപകടം ഇല്ലാതാക്കുന്നതിനാണു റോഡ് സുരക്ഷാ വാരാചരണം നടത്തുന്നത്. ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളെ പങ്കെടുപ്പിച്ചാണ് വാഹന ഡ്രൈവർമാർക്ക് ബോധവത്കരണം നൽകിയത്‌. മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിനു മുന്നിൽ റോഡിന്‍റെ ഇരുഭാഗങ്ങളിലും വച്ചുമാണ് വാഹന ഡ്രൈവർമാർക്ക് ബോധവൽക്കരണം നൽകിയത്. നിയമം തെറ്റിച്ചു വരുന്ന വാഹന ഡ്രൈവർമാർക്ക് ബോധവത്കരണത്തിന്‍റെ ഭാഗമായി ലഘുലേഖയും നിയമം പാലിച്ചു വരുന്ന ഡ്രൈവർമാർക്ക് മധുര പലഹാരം നൽകിയുമാണ് വിട്ടത്. ഇരിട്ടി ജോയിന്‍റ് ആർടിഒ ഡാനിയൽ സ്റ്റീഫൻ, അസിസ്റ്റന്‍റ് മോട്ടോർ വാഹന ഇൻസ്പെക്ടർ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബോധവത്കരണം. റോഡ് സുരക്ഷാ വാരാചരണത്തിന്‍റെ ഭാഗമായാണ്…

Read More

ഭാര്യയുടെ ബന്ധുവിന്റെ ബൈക്ക് കത്തിച്ചു; ഭര്‍ത്താവും ബന്ധുവും അറസ്റ്റില്‍; ഷൈജുവിന്റെ പീഡനം കാരണം ഭാര്യ രണ്ട് മാസം മുമ്പ് തൂങ്ങി മരിച്ചിരുന്നു

പരിയാരം: ഭാര്യ തൂങ്ങി മരിച്ചതിനെ തുടർന്ന് ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ യുവാവും ബന്ധുവും ഭാര്യയുടെ ബന്ധുവിന്‍റെ ബൈക്ക് കത്തിച്ചതിന് അറസ്റ്റിലായി. വിളയാങ്കോട് പെരിയാട്ടെ പുതിയ വീട്ടിൽ ഷൈജു (32), പുതിയ വീട്ടിൽ അരുൺകുമാർ (18) എന്നിവരെയാണ് പരിയാരം മെഡിക്കൽ കോളജ് എസ് ഐ വി.ആർ. വിനീഷ് അറസ്റ്റ് ചെയ്തത്. ഷൈജുവിന്‍റെ പീഡനം കാരണം ഭാര്യ മേഘ രണ്ട് മാസം മുമ്പ് തൂങ്ങി മരിച്ചിരുന്നു. ഈ സംഭവത്തിൽ അറസ്റ്റിലായ ഷൈജു കഴിഞ്ഞ ദിവസമാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. മേഘയുടെ സഹോദരി യുടെ ഭർത്താവ് കേശവന്‍റെ വീട്ടുവളപ്പിൽ നിർത്തിയിട്ട കെ എൽ 13 എകെ 9049 ബൈക്കിനാണ് ഷൈജുവും അരുണും മറ്റൊരാളും ചേർന്ന് ഇന്നലെ പുലർച്ചെ തീവെച്ചത്. കേശവനാണ് മേഘയുടെ ആത്മഹത്യക്ക് കാരണക്കാരൻ ഷൈജുവാണെന്ന് കാണിച്ച് പരാതി നൽകിയത്. ഇതിന്‍റെ പ്രതികാരമായാണ് ബൈക്ക് കത്തിച്ചതെന്ന് ഇയാൾ…

Read More

ആഡംബര ബൈക്കിന്‍റെ കാതടപ്പിക്കുന്ന ശബ്ദത്തിൽ നിന്നും പ്രതിയിലേക്ക് ; ബൈക്കിലെത്തി  ഷംസീർ എംഎൽഎയുടെ വീടിനു ബോംബെറിഞ്ഞ  ആർഎസ്‍എസ് പ്രവർത്തകനെ പോലീസ് പൊക്കിയതിങ്ങനെ…

തലശേരി(കണ്ണൂർ):എ.എൻ.ഷംസീർ എംഎൽഎയുടെ മാടപ്പീടികയിലെ വീടിനു ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ആർഎസ്എസ് പ്രവർത്തകനായ പുന്നോൽ ശ്രീനിലയത്തിൽ സതീശനെ (24) യാണ് പോലീസ് സ്ഥലം ആസൂത്രിത നീക്കത്തിലൂടെ പിടികൂടിയത്.പ്രതിയെ പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പോലീസ് കാവലും പരിസരത്ത് കാമറയുമുള്ള എംഎൽഎയുടെ വീടിനു നേരെ കഴിഞ്ഞ മാസം അഞ്ചിന് രാത്രിയാണ് തെളിവുകൾ അവശേഷിപ്പിക്കാതെ ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞത്. ആദ്യം ന്യൂ മാഹി പോലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ പോലീസ് ചീഫിന്‍റെ നിർദ്ദേശ പ്രകാരം തലശേരി സിഐ എം.പി ആസാദിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എംഎൽഎയുടെ വീടിനു നേരെ ബോംബേറുണ്ടായി സെക്കൻഡുകൾക്കുള്ളിൽ എസ് സെഡ് എന്ന ആഡംബര ബൈക്കിന്‍റെ കാതടപ്പിക്കുന്ന ശബ്ദം കേട്ടതായി സ്കൂൾ വിദ്യാർഥി നൽകിയ സൂചനയാണ് കേസന്വേഷണത്തിൽ നിർണായകമായത്. തുടർന്ന് ഇത്തരത്തിലുള്ള…

Read More

സ്ത്രീ സൗന്ദര്യത്തെ ഉപഭോഗവസ്തുവാക്കുന്നതിനെ ചെറുക്കണമെന്ന്  എംജിഎം കൗൺസിൽ

കണ്ണൂർ: സ്ത്രീ സൗന്ദര്യത്തെ ഉപഭോഗവസ്തുവാക്കി ചൂഷണം ചെയ്യുന്നതിനെ സ്ത്രീകൾ തിരിച്ചറിയുകയും ഇതിനെതിരെ സ് ത്രീകളുടെ കൂട്ടായ്മ രൂപപ്പെടുത്തി സ്ത്രീകൾ മുന്നിട്ടിറങ്ങണമെന്നും മുസ്‌ലിം ഗേൾസ് ആൻഡ് വുമൺസ് മൂവ്മെന്‍റ് കണ്ണൂർ ജില്ലാ കൗൺസിൽ. സ്ത്രീകൾ വെറും പ്രദർശന വസ്തുക്കളായി മാറാതെ ധാർമികതയിലൂന്നിയ സാമൂഹ്യ പ്രവർത്തനങ്ങളിൽ മുഴുകി ജീവിതം സക്രിയമാക്കണമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു. സലഫി ദഅവ സെന്‍ററിൽ ചേർന്ന കൗൺസിൽ കെഎൻഎം-മർക്കസുദ്ദഅവ ജില്ലാ സെക്രട്ടറി സി.സി. ഷക്കീർ ഫാറൂഖി ഉദ്ഘാടനം ചെയ്തു. കെ.പി. ഹസീന അധ്യക്ഷത വഹിച്ചു.പി.ടി.പി. മുസ്തഫ, എം ജിഎം-മർക്കസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്‍റ് ജൂവൈരിയ്യ അൻവാരിയ്യ, കെ. ശബീന ശക്കീർ, കെ.പി. ഷഫീന ശുക്കൂർ, പി.കെ. ജുനൈദ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പ്രഫ. ഖൈറുന്നിസ ഫാറൂഖിയ-പ്രസിഡന്‍റ്, കെ.പി. ഹസീന, കെ. ഷബീന ഷക്കീർ, ജമീല അബ്ദുൾ അസീസ് കണ്ണൂർ-വൈസ് പ്രസിഡന്‍റുമാർ, സി.ടി. ആയിഷ-സെക്രട്ടറി, ടി.പി. റുസീന, ഫാത്തിമ…

Read More

വ്യാപാരിയെ ഷോക്കടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസ്: അന്വേഷണം പ്രത്യേക സംഘത്തിന്

ഇരിട്ടി: വൈദ്യുത ലൈനില്‍ നിന്നും വീടിന്‍റെ ഗ്രില്‍സിലേക്ക് വയര്‍ ഘടിപ്പിച്ച് ഇരിട്ടിയില്‍ വ്യാപാരിയെയും കുടുംബത്തെയും കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. ഇരിട്ടി എസ്‌ഐ പി.എം. സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഇരിട്ടിയിലെ കൈരളി സ്റ്റോര്‍ ഉടമ പയഞ്ചേരിയിലെ പുതിയപറമ്പന്‍ അബ്ദുള്ളക്കുട്ടിയെ ആണ് വീട്ടുമുറ്റത്തെ വൈദ്യുതപോസ്റ്റിലെ ലൈനില്‍ നിന്നും വീട്ടുവരാന്തയിലെ ഗ്രില്‍സിലേക്ക് വയര്‍ ഘടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ഇരിട്ടി ഡിവൈഎസ്പി സാജു കെ.ഏബ്രഹാം, സിഐ രാജീവന്‍ വലിയവളപ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് അന്വേഷണ സംഘം യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ഉണര്‍ന്ന അബ്ദുള്ളക്കുട്ടിക്ക് ഗ്രില്‍സ് തുറക്കാന്‍ ശ്രമിക്കവേ ഷോക്കേല്‍ക്കുകയായിരുന്നു. ഇറയത്തെ റബര്‍ കാര്‍പ്പെറ്റില്‍ നിന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. വൈദ്യുതി വകുപ്പ് അധികൃതര്‍ ലൈന്‍ ഓഫാക്കി വീട്ടുമുറ്റത്തിന് സമീപത്തെ പോസ്റ്റിലെ ലൈനില്‍ ഘടിപ്പിച്ച വയറുകള്‍ വിച്ഛേദിക്കുകയായിരുന്നു. വൈദ്യുതി വകുപ്പ്…

Read More

ജനമഹായാത്ര: പിരിക്കേണ്ടത് കോടികൾ, കിട്ടിയത് ലക്ഷങ്ങൾ; കണ്ണൂരിൽ “കാശിൽ ഉടക്കി’  ഡിസിസിയും കെപിസിസിയും

സ്വന്തം ലേഖകൻ കണ്ണൂർ: ജനമഹായാത്രയോട് അനുബന്ധിച്ചുള്ള പാര്‍ട്ടി പ്രവര്‍ത്തനഫണ്ടിൽ ഉടക്കി ഡിസിസിയും കെപിസിസിയും. പിരിക്കാൻ പറഞ്ഞ തുക ഡിസിസി പിരിച്ചില്ലെന്നാണ് കെപിസിസിയുടെ വിമർശനം. എന്നാൽ 10 മാസത്തിനിടെ മൂന്നു പിരിവ് നടത്തിയത് പ്രവർത്തകർക്കിടയിൽ അതൃപ്തിയുണ്ടാക്കിയെന്നാണ് ഡിസിസി ആരോപിക്കുന്നത്. പിരിക്കാത്ത മൂന്ന് മണ്ഡലം കമ്മിറ്റികളെ ജാഥാ ക്യാപ്റ്റന്‍ കൂടിയായ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി പിരിച്ചു വിട്ടിരുന്നു.തുക പിരിച്ചു നല്കാത്ത കൂടുതൽ മണ്ഡലം കമ്മിറ്റികൾക്കെതിരേ നടപടിയെടുക്കാനുള്ള വിവരങ്ങൾ ഡിസിസി നേതൃത്വത്തോട് തേടിയിരിക്കുകയാണ് കെപിസിസി. കണ്ണൂർ ജില്ലയിലെ ഒരു ബൂത്തിൽ നിന്നും 12,000 രൂപയാണ് പിരിച്ചു നല്കേണ്ടിയിരുന്നത്.1857 ബൂത്തുകളാണ് ജില്ലയിൽ ഉള്ളത്. അപ്പോൾ 2,22,84000 രൂപയായിരുന്നു കെപിസിസിക്ക് നല്കേണ്ടിയിരുന്നത്. എന്നാൽ പിരിച്ച തുക ലക്ഷങ്ങൾ കടന്നില്ലെന്നാണ് വിമർശനം. കഴിഞ്ഞ 10 മാസത്തിനിടെ രണ്ടു പിരിവുകൾ ആണ് നടന്നത്. ഇതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. കൂടാതെ ഡിസിസിയുടെ കെട്ടിട…

Read More