പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ വിദ്യാർഥി പിടിയില്‍. ചെറുപുഴ പാലാവയലിലെ പത്തൊമ്പതുകാരനെയാണ് പോലീസ് പിടികൂടിയത്. പയ്യന്നൂർ ബികെഎം ജംഗ്ഷന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തി എന്ന പതിനേഴുകാരിയായ വിദ്യാര്‍ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2017 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. പോക്സോ നിയമപ്രകാരം കേസെടുത്ത പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ കെ.വിനോദ്കുമാറാണ് പ്രതിയെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യംചെയ്തു വരികയാണ്.
Read MoreCategory: Kannur
കോർപറേറ്റ് താല്പര്യങ്ങൾക്കുവേണ്ടി സ്വാശ്രയ സംഘങ്ങളെ തകർക്കാൻ സർക്കാർ പരിശ്രമിക്കുന്നവെന്ന് സതീശൻ പാച്ചേനി
കണ്ണൂർ: ക്ഷേമസങ്കല്പ പ്രവർത്തനങ്ങളിൽനിന്ന് ഭരണകൂടങ്ങൾ പിൻവലിയുന്ന സമകാലിക സാഹചര്യത്തിൽ സ്വാശ്രയ സംഘങ്ങൾ സ്വയം ശക്തിപ്പെട്ട് വരുമാന വർധക പ്രവർത്തനങ്ങൾ നടത്തി മുന്നോട്ടു വരണമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി. ജനശ്രീ സുസ്ഥിര വികസന മിഷൻ ജില്ലാ നേതൃയോഗം കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സബ്സിഡികളും മറ്റ് സഹായങ്ങളും നല്കുന്നതിൽ നിന്ന് സർക്കാർ പിറകോട്ടുപോകുന്നത് സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതക്കൾ സൃഷ്ടിക്കുമെന്നും ഇത്തരം വെല്ലുവിളികൾ നേരിടാൻ ജനശ്രീ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ പരിശ്രമിക്കണമെന്ന് പാച്ചേനി പറഞ്ഞു. ദേശീയ താല്പര്യത്തിനനുസരിച്ച് സ്വതന്ത്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെ തളർത്താൻ ഇടതുപക്ഷ സർക്കാർ പരിശ്രമിക്കുകയാണെന്നും കോർപറേറ്റ് താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന കേന്ദ്ര സർക്കാരിൽ നിന്നും നീതി പ്രതീക്ഷിക്കാൻ സാധ്യമല്ലെന്നും സതീശൻ പാച്ചേനി പറഞ്ഞു. ജനശ്രീ മിഷൻ ജില്ലാ ചെയർമാൻ ചന്ദ്രൻ തില്ലങ്കേരി അധ്യക്ഷത വഹിച്ചു. എം. രത്നകുമാർ, വി.എൻ.…
Read Moreവിൽപനയ്ക്കായി കൊണ്ടുവന്ന 3000 പായ്ക്കറ്റ് പാൻമസാലയുമായി കാഞ്ഞിരക്കൊല്ലിയിൽ 3 പേർ അറസ്റ്റിൽ
ശ്രീകണ്ഠപുരം: വില്പനക്കായി കടത്തുകയായിരുന്ന 3000 പായ്ക്കറ്റ് പാൻമസാലയുമായി കാഞ്ഞിരക്കൊല്ലിയിൽ 3 പേർ അറസ്റ്റിൽ. കാഞ്ഞിരക്കൊല്ലിയിലെ തേനിക്കൽ ഷാജി (45), മുക്കുഴിയിലെ കുരിശുംമൂട്ടിൽ ബൈജു ജോസഫ് (42), വാതിൽമടയിലെ മേലകത്ത് രശ്മിൻ എന്ന കുട്ടൻ (35) എന്നിവരെയാണ് ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്പെക്ടർ പി.പി. ജനാർദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്. കർണാടകയിൽ നിന്ന് സംഘം തലച്ചുമടായി കൊണ്ടുവരികയായിരുന്ന പാൻമസാല രഹസ്യവിവരത്തെത്തുടർന്ന് കാഞ്ഞിരക്കൊല്ലി വനാതിർത്തിയിൽ വെച്ച് ഇന്ന് പുലർച്ചെ പിടികൂടികൂടുകയായിരുന്നു.ഓണ സീസണിൽ കാഞ്ഞിരക്കൊല്ലി, പയ്യാവൂർ, ചന്ദനക്കാംപാറ പ്രദേശങ്ങളിലെ കടകളിൽ വില്പന നടത്തുന്നതിനായി കൊണ്ടുവന്നതാണ് പാൻമസാലയെന്ന് ചോദ്യം ചെയ്യലിൽ സംഘം എക്സൈസ് അധികൃതരോട് പറഞ്ഞു. കർണാടകയിൽ നിന്ന് അഞ്ചു രൂപക്ക് ലഭിക്കുന്ന ഹാൻസ് ഉൾപ്പെടെയുള്ളവ 30 മുതൽ 40 വരെ രൂപക്കാണ് കടകളിൽ വില്പന നടത്തുന്നത്. ഒരു വർഷം മുമ്പ് ചാരായവും പാൻമസാലയും ജീപ്പിൽ കടത്തുന്നതിനിടെ ബൈജു ജോസഫിനെ എക്സൈസ് അധികൃതർ പിടികൂടിയിരുന്നു.…
Read Moreപയ്യന്നൂരിൽ സദാചാരഗുണ്ടകൾ സിപിഐ (എംഎൽ) നേതാവിന്റെ കാൽ അടിച്ചുതകർത്തു
പയ്യന്നൂര്‍(കണ്ണൂർ): സദാചാര ഗുണ്ടകൾ സിപിഐ (എംഎൽ) നേതാവിന്റെ കാൽ അടിച്ചുതകർത്തു. സിപിഐ (എംഎല് റെഡ് ഫ്ലാഗ്) കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗമായ രാമന്തളി കുരിശുമുക്കിലെ പി.വി.പത്മനാഭനാണ്(45) സദാചാരഗുണ്ടകളുടെ ആക്രമണത്തിനിരയായത്. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച പത്മനാഭനെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാത്രി പത്തരയോടെ പ്രമാഞ്ചേരിക്കാവ്-കുന്നരു റോഡിലെ കലുങ്കിന് സമീപമാണ് സംഭവം.നാല് യുവാക്കള്‍ ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്ന് പത്മനാഭന് പറയുന്നു.നിര്‍മാണ തൊഴിലാളിയായ പത്മനാഭന് ജോലികഴിഞ്ഞ് വന്നശേഷം കുന്നരു വടക്കേ ഭാഗത്ത് സഹോദരിയോടൊപ്പം താമസിക്കുന്ന അമ്മ പാര്‍വതിയെ കണ്ട് തിരിച്ച് വരുമ്പോഴായിരുന്നു ആക്രമണം. അമ്മയെ കാണുന്നതിനായി പോകുമ്പോള്‍ തന്നെ എങ്ങോട്ടു പോകുന്നുവെന്ന് യുവാക്കള്‍ ചോദിച്ചെങ്കിലും പത്മനാഭന് ഗൗനിച്ചില്ല. തിരിച്ചു വരുമ്പോള്‍ നാല് യുവാക്കളും ചേര്‍ന്ന് ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ഇരുമ്പുവടിയും മറ്റും ഉപപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഈ പ്രദേശങ്ങളിൽ മദ്യ-മയക്കുമരുന്ന് മാഫിയകൾ തന്പടിക്കാറുണ്ട്.
Read Moreകണ്ണിപ്പൊയിൽ ബാബു വധം; കേസ് അട്ടിമറിക്കപ്പെടുകയാണോയെന്ന് ആശങ്ക ; പുതുച്ചേരി പോലീസിനെതിരേ സിപിഎം
തലശേരി: സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം തലശേരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാനും 2016ലെ വധോദ്യമകേസ് പുനരന്വേഷിക്കാനും പോലീസ് തയാറാകണം. കൊലപാതകം നടന്ന് മൂന്ന് മാസമാകാറായിട്ടും മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നിലെത്തിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. അന്വേഷണം മന്ദഗതിയിലാണ് നീങ്ങുന്നത്. മൂന്ന് പ്രതികള്‍ ആഴ്ചകളോളം മാഹിക്ക് സമീപത്തെ സ്ഥലത്ത് താമസിക്കുന്നതായി സൂചന ലഭിച്ചിട്ടും റെയ്ഡ് നടത്തി പ്രതികളെ പിടിക്കാന്‍ പോലീസ് തയാറാകാത്തത് കേസ് അട്ടിമറിക്കപ്പെടുകയാണോ എന്ന ആശങ്ക ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. മുഴുവന്‍ പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നിലെത്തിക്കുമെന്നും 2016 ലെ വധോദ്യമകേസ് പുനരന്വേഷിക്കുമെന്നും കൊലപാതകം നടന്ന ഉടന്‍ മാഹിയിലെത്തിയ പുതുച്ചേരി ഡിജിപിയും എസ്എസ്പിയും ഉറപ്പുനല്‍കിയതാണ്. അത് നടപ്പാക്കാനുള്ള ബാധ്യത പുതുച്ചേരി ആഭ്യന്തരവകുപ്പിനുണ്ട്. മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നിലെത്തിക്കാന്‍ തയാറായില്ലെങ്കില്‍…
Read Moreബ്രാൻഡ് കൊണ്ട് ഉദേശിക്കുന്നത് ജനശ്രദ്ധ ആകർഷിക്കൽ ; സഖാവ് ഷർട്ടിനെ കുറിച്ച് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നവെന്ന് ശോഭന ജോർജ്
കണ്ണൂർ: ഖാദി ബോർഡ് സഖാവ് എന്ന പേരിൽ പുറത്തിറക്കിയ ഷർട്ടിനെ കുറിച്ച് ചിലർ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ ശോഭന ജോർജ്. ഒരു ബ്രാൻഡ് കൊണ്ട് ഉദേശിക്കുന്നത് ജനശ്രദ്ധ ആകർഷിക്കലാണ്. സഖാവ് എന്ന പേര് കൊണ്ട് പുതുതായി ഇറക്കിയ ഷർട്ട് കന്പോളത്തിലെത്തുന്നതിന് മുന്‍പ് തന്നെ ചർച്ചയാകുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് ആ ബ്രാൻഡിന്റെ വിജയമാണ്. അല്ലാതെ ഖാദിബോർഡിന് ചിലർ പറയുന്നതുപോലെ ഒരു രാഷ്ട്രീയ താത്പര്യങ്ങളോ ലക്ഷ്യങ്ങളോയില്ല. ഖാദി എല്ലാവരുടെയുമാണ്. കാലത്തിനനുസരിച്ച് ഖാദി ഉത്പന്നങ്ങൾക്ക് വൈവിധ്യവത്കരണം നടത്താനാണ് ലക്ഷ്യമിടുന്നതെന്നും ശോഭന ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു.
Read Moreഎക്സൈസിന്റെ ഓണം സ്പെഷൽ ഡ്രൈവ്; ഏരുവേശിയിൽ 25 ലിറ്റർ വാഷുമായി മധ്യവയസ്കൻ അറസ്റ്റിൽ
ശ്രീകണ്ഠപുരം: ഏരുവേശിയിൽ 25 ലിറ്റർ വാഷുമായി മധ്യവയസ്കൻ അറസ്റ്റിൽ. ഏരുവേശിയിലെ കുറുക്കൻപറമ്പിൽ ശിവരാമനെ (54) യാണ് ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്പക്ടർ പി.പി. ജനാർദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്. ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് രൂപീകരിച്ച ശ്രീകണ്ഠപുരം ഇന്റലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ പ്രദേശത്ത് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. വാറ്റു ചാരായം നിർമ്മിക്കുന്നതിനായി വീടിന്റെ പിൻഭാഗത്ത് ബാരലിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. വാറ്റുപകരണങ്ങൾ കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്ന് ഉച്ചകഴിഞ്ഞ് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും.പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.വി. അഷ്റഫ്, എം.എം. ഷഫീക്, ഉല്ലാസ്, ജോസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി.കെ. മല്ലിക എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
Read Moreപണത്തെച്ചൊല്ലിയുള്ള തർക്കം; സഹപ്രവർത്തകനെ അടിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു
കൂത്തുപറമ്പ്: ഉറങ്ങിക്കിടക്കുകയായിരുന്ന സഹപ്രവർത്തകനെ അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെതിരെയുള്ള കുറ്റപത്രം പോലീസ് കോടതിയിൽ സമർപ്പിച്ചു. നിർമലഗിരി നീറോളിച്ചാലിലെ വാടക ക്വട്ടേഴ്സിൽ വെച്ച് പശ്ചിമ ബംഗാൾ സ്വദേശി തുൾസി പരേഖ് (28)നെ പലക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിലാണ് പശ്ചിമ ബംഗാൾ ദർപാറയിലെ ദാറു ഓറോ (43) വിനെതിരെ പോലീസ് കൂത്തുപറമ്പ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നല്‍കിയത്. 2017 ഓഗസ്റ്റ് 27നായിരുന്നു കേസിനാസ്പദമായ സംഭവം.നീറോളിച്ചാലിലെ സിമന്റ് ഗോഡൗണിലെ തൊഴിലാളികളായിരുന്നു ഇരുവരും. പണമിടപാട് സംബന്ധിച്ച് ഉണ്ടായ വൈരാഗ്യം കാരണം ദാറു ഓറോ തുൾസി പരേഖിനെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കൂത്തുപറമ്പ് സിഐ.മാരായ പ്രദീപ്, ജോഷി ജോസ് എന്നിവരായിരുന്നു വിവിധ കാലയളവിൽ കേസിന്റെ അന്വേഷണം നടത്തിയത്. ഇപ്പോഴത്തെ സിഐ ബി.രാജേന്ദ്രനാണ് കോടതിയിൽ കുറ്റപത്രം നല്‍കിയത്. കേസിൽ പ്രതിയായ ദാറു ഓറോ ഇപ്പോഴും റിമാൻഡിലാണുള്ളത്.
Read Moreഞാൻ കള്ളനല്ല, പണം ആവശ്യമുള്ളതുകൊണ്ടാണ് കൊണ്ടുപോകുന്നത്തത്, തരിച്ചുതരും; ഉദയന്നൂരിലെ മോഷണ വീടുകളുടെ ഭിത്തികളിൽ ഡയലോഗുകൾ; കള്ളന്മാരെ പിടികൂടാനാവാതെ പോലീസ്
ഉദിനൂർ: ഉദിനൂരിലും പരിസരപ്രദേശങ്ങളിലും തുടർച്ചയായി ഉണ്ടാകുന്ന മോഷണത്തിൽ ജനങ്ങൾ പരിഭ്രാന്തിയിൽ. മാസങ്ങൾക്ക് മുന്‍പ് ഉദിനൂർ പരത്തിച്ചാലിലെ ടി.സി. മുസമ്മലിന്റെയും ടി. അലീമയുടെ വീടുകളിലും സമാനമായ രീതിയിൽ കവർച്ച നടന്നിരുന്നു. മുസമ്മിലിന്റെ വീട്ടിൽ നിന്നും 17,000 രൂപയും അലീമയുടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങളുമാണ് കവർന്നത്. അടുത്തിടെ തൃക്കരിപ്പൂർ ടൗണിലെ വസ്ത്ര വ്യാപാരി കാരോളത്തിനടുത്ത് വൾവക്കാട്ടെ ലത്തീഫിന്റെ വീട്ടിൽനിന്ന് 20 പവൻ സ്വർണാഭരണങ്ങളും അലമാരയിൽ സൂക്ഷിച്ച അര ലക്ഷം രൂപയും വീട് കുത്തിത്തുറന്ന് കവർച്ച ചെയ്തിരുന്നു. ഈ കവർച്ചകളിലൊന്നും പോലീസിന് ഇതുവരെയും പ്രതികളെ കണ്ടെത്താനായിട്ടില്ല. ഉദിനൂർ ജുമാ മസ്ജിദ് പരിസരത്തെ സി.കെ. മുനീറയുടെ വീട്ടിൽ കള്ളൻ ഡയലോഗ് എഴുതി വച്ചതിനുശേഷമാണ് സ്ഥലം വിട്ടത്. പണം തിരിച്ചു തരുമെന്നും അത്യാവശ്യമുള്ളതുകൊണ്ടാണ് എടുക്കുന്നതെന്നും കള്ളനല്ല കൊണ്ടു പോകുന്നതെന്നും കവർച്ച നടന്ന വീടിന്റെ ചുവരിൽ പെൻസിൽ ഉപയോഗിച്ച് മലയാളത്തിൽ എഴുതിയത്. ഇവിടെ നിന്നും രണ്ട്…
Read Moreസിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ നിന്ന് ഹാക്കര്‍മാര്‍ മൂന്ന് ലക്ഷം തട്ടി; പണം എങ്ങനെ തിരികെ പിടിക്കാമെന്ന അന്വേഷണത്തിൽ പോലീസ്
കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള സഹകരണബാങ്കില്‍ നിന്ന് ഹാക്കര്‍മാര്‍ മൂന്ന് ലക്ഷം തട്ടി. ഗുജറാത്തിലെ ബിറ്റ്കോയിന് വില്പനക്കാരന്റെ നാഷണലൈസ്ഡ് ബാക്ക് അക്കൗണ്ടിലേക്കാണ് അഞ്ച് ലക്ഷം മാറ്റിയത്. ഹാക്ക് ചെയ്യുന്നത് അപ്പോള്‍ തന്നെ മനസിലാക്കിയ സഹകരണബാങ്ക് ഇടപെട്ടതിനാല്‍ അഞ്ച് ലക്ഷത്തില്‍ രണ്ട് ലക്ഷം രൂപ മരവിപ്പിക്കാന്‍ കഴിഞ്ഞു. ബാക്കി മൂന്ന് ലക്ഷം ഹാക്കര്‍മാര്‍ തട്ടിയതായാണ് സംശയം. ഇതു സംബന്ധിച്ച് ഇരിട്ടി സിഐ രാജീവന് വലിയവളപ്പില്‍ അന്വേഷണം തുടങ്ങി. ഗുജറാത്തിലെ അക്കൗണ്ട് നമ്പറുകാരനെ പോലീസ് ബന്ധപ്പെട്ടപ്പോള്‍ താന്‍ പണം ഹാക്ക് ചെയ്തിട്ടില്ലന്നും തന്നോട് ഓണ്‍ലൈനില്‍ ബിറ്റ് കൊയിൻ വാങ്ങിയവനാണ് പണം ഹാക്ക് ചെയ്തതെന്നുമാണ് മൊഴി. ഇത് ശരിയാവനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. ഗുജറാത്തിലെ ബിറ്റ് കോയിന് വ്യാപാരിക്ക് നല്‍കാനുള്ള മൂന്ന് ലക്ഷം രൂപയാണ് ഹാക്കര്‍ ഇപ്പോള്‍ ബാങ്കില്‍ നിന്ന് തട്ടി ബിറ്റ് കൊയിന്‍ വിറ്റയാളുടെ അക്കൗണ്ടിലിട്ട് പണിപറ്റിച്ചത്. ഇതുകൊണ്ട് തന്നെ പണം…
Read More