മട്ടന്നൂർ: പണവുമായി പോകുകയായിരുന്നയാളെ കാറിൽ തട്ടിക്കൊണ്ടു പോകുന്നതിനിടെ പിടിയിലായ രണ്ടു പേരിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാലക്കുടി വലിയോളി പറമ്പിലെ സതീശ (28)നെയാണ് മട്ടന്നൂർ എസ്ഐ ശിവൻ ചോടോത്ത് ഇന്നു ഉച്ചയോടെ അറസ്റ്റ് ചെയ്തത്. നാട്ടുകാരുടെ മർദ്ദനത്തിൽ പരിക്കേറ്റു കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞ സതീശനെ ഡിസ്ചാർജ് ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച വടകര സ്വദേശി ടി.വി.ഹുസൈനിനെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഉച്ചയ്ക്ക് ഒന്നാടെ ചാവശേരി പഴയ പോസ്റ്റോഫീസ് പരിസരത്ത് വച്ചായിരുന്നു സംഭവം. രണ്ടു ലക്ഷം രൂപയുമായി റോഡിലൂടെ പോകുന്നതിനിടെ ഇരിട്ടി ഭാഗത്തു നിന്നു വന്ന കാർ നിർത്തി ഹുസൈനെ പിടിച്ചു കയറ്റി മട്ടന്നൂർ ഭാഗത്തേക്ക് അമിത വേഗതയിൽ പോകുകയായിരുന്നു. പത്തൊമ്പതാം മൈൽ, ചാവശേരിപ്പറമ്പ് വഴി അമിത വേഗതയിൽ പോയ കാർ എതിരെ വന്ന ബൈക്കിനും കാറിനും ഇടിച്ച ശേഷം പറയനാട് ആട്ട്യാലം…
Read MoreCategory: Kannur
മാവോയിസ്റ്റ് നേതാവിന്റെ മകൾക്ക് പീഡനം: കണ്ണൂർ സ്വദേശിക്കെതിരേ അന്വേഷണം തുടങ്ങി
കണ്ണൂർ: മാവോയിസ്റ്റ് നേതാവിന്റെ മകളെ പീഡിപ്പിച്ച പരാതിയിൽ പാലക്കാട് എസ്പി ദേബേഷ് കുമാർ ബെഹ്റയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പൊതുപ്രവർത്തകന്റെ പരാതിയിൽ പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദളിത് ആക്റ്റിവിസ്റ്റായ കണ്ണൂർ സ്വദേശി രജീഷ് പോളിനെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പതിനാറാം വയസിൽ രജീഷ്പോൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് മാവോയിസ്റ്റ് നേതാവിന്റെ മകൾ ഫേസ്ബുക്കിൽ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും സംസ്ഥാന വനിതാകമ്മീഷൻ, യുവജന കമ്മീഷൻ, സാമൂഹ്യപ്രവർത്തകർ എന്നിവർ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു. ഡിജിപി പാലക്കാട് ജില്ലാ പോലീസ് മേധാവിയെ അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. പീഡനം നടന്നത് കണ്ണൂരിൽ ആയതിനാൽ അന്വേഷണ സംഘം കണ്ണൂരിലെത്തും. കണ്ണൂർ ചെറിയ അരീക്കമല സ്വദേശിയാണ് രജീഷ് പോൾ. പീഡിപ്പിച്ചെന്ന ഫേസ് ബുക്കിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തളിപ്പറന്പ്…
Read Moreമാവോയിസ്റ്റ് നേതാവിന്റെ മകൾക്ക് പീഡനമെന്ന പൊതുപ്രവർത്തകന്റെ പരാതി; കണ്ണൂർ സ്വദേശിക്കെതിരേ അന്വേഷണം; പീഡനത്തിന് ഇരയായെന്ന് പറയുന്ന പെൺകുട്ടി പരാതി നൽകിയിട്ടില്ലെന്ന് പോലീസ്
കണ്ണൂർ: മാവോയിസ്റ്റ് നേതാവിന്റെ മകളെ പീഡിപ്പിച്ച പരാതിയിൽ പാലക്കാട് എസ്പി ദേബേഷ് കുമാർ ബെഹ്റയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പൊതുപ്രവർത്തകന്റെ പരാതിയിൽ പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദളിത് ആക്റ്റിവിസ്റ്റായ കണ്ണൂർ സ്വദേശിക്കെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പതിനാറാം വയസിൽ ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് മാവോയിസ്റ്റ് നേതാവിന്റെ മകൾ ഫേസ്ബുക്കിൽ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും സംസ്ഥാന വനിതാകമ്മീഷൻ, യുവജന കമ്മീഷൻ, സാമൂഹ്യപ്രവർത്തകർ എന്നിവർ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു. ഡിജിപി പാലക്കാട് ജില്ലാ പോലീസ് മേധാവിയെ അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. പീഡനം നടന്നത് കണ്ണൂരിൽ ആയതിനാൽ അന്വേഷണ സംഘം കണ്ണൂരിലെത്തും. പീഡിപ്പിച്ചെന്ന ഫേസ് ബുക്കിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തളിപ്പറന്പ് ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. പീഡനം നടന്നതെന്ന്…
Read Moreകണ്ണൂരും അന്യസംസ്ഥാനക്കാരുടെ വിളയാട്ടം; നടന്നു പോകുകയായിരുന്ന യുവാവിനെ തഞ്ഞു നിർത്തി പണം കവർന്നു; ഒഡീഷ സ്വദേശി അറസ്റ്റിൽ
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി നടന്നുപോകുകയായിരുന്ന ആളെ തടഞ്ഞുനിർത്തി കൊള്ളയടിച്ച ഇതര സംസ്ഥാനക്കാരെ നാട്ടുകാരും പോലീസും ചേർന്ന് പീടികൂടി. ഒഡീഷ സ്വദേശി മജീർ നായിക്കി (35) നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം. കോഴിക്കോട് അഴിയൂർ സ്വദേശി ജെ.കെ. സനീർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടി ഇറങ്ങി നടന്നുപോകവെ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് ഇരുട്ടിൽ പതുങ്ങിയിരിക്കുകയായിരുന്ന മജീർ നായിക്ക് ചാടിവീഴുകയായിരുന്നു. ഭയന്ന് ഓടിയ സനീറിനെ പിൻതുടർന്ന് തടഞ്ഞുനിർത്തി പോക്കറ്റിലുണ്ടായിരുന്ന പഴ്സിൽ നിന്നും 200 രൂപ കൊള്ളയടിച്ചു. തുടർന്ന് ബഹളം വച്ചപ്പോൾ നാട്ടുകാരും റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാരും ചേർന്ന് മജീർ നായിക്കിനെ പിടികൂടുകയായിരുന്നു. ഇയാളുടെ കൂട്ടുപ്രതികൾ ഓടിരക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ടൗൺ പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് ചോദ്യം ചെയ്തുവരുന്നു.
Read Moreസ്ഥലം കൈയേറി റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റിയ എഎസ്ഐക്കെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്
പയ്യന്നൂര്‍: അടുത്ത പറമ്പില്‍ കൈയേറ്റം നടത്തി റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റിയ എഎസ്ഐക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. തന്റെ സ്ഥലം കൈയേറി റബര്‍ മരങ്ങള്‍ മുറിച്ചു മാറ്റിയതായി തായിനേരിയില്‍ താമസിക്കുന്ന നീര്‍വേലില്‍ വര്‍ഗീസ് നല്കിയ പരാതിയിലാണ് പഴയങ്ങാടി എഎസ്ഐ മാത്യു ജോസഫിനെതിരെ കേസെടുക്കാന്‍ പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് എട്ടിനായിരുന്നു പരാതിക്കാസ്പദമായ സംഭവം.വര്‍ഗീസിന്റെ കുറ്റൂര്‍ വെള്ളരിയാനത്തിന് സമീപം ഇരൂളിലെ ഒന്നര എക്കര്‍ സ്ഥലത്ത് നിന്നും അഞ്ച് വര്‍ഷം പ്രായമായ പത്ത് റബര്‍ മരങ്ങള്‍ മുറിച്ചു മാറ്റിയെന്നായിരുന്നു പരാതി. വര്‍ഗീസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അതിക്രമിച്ച് കയറിയതിനും നാശനഷ്ടം വരുത്തിയതിനും ഭീഷണിപ്പെടുത്തിയതിനുമെതിരെയാണ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.വാദിഭാഗത്തിന് വേണ്ടി അഡ്വ.ടി.വി.വിനീഷ് ഹാജരായി.
Read Moreശുഹൈബ് വധക്കേസിൽ പിണറായിയുടെ അജൻഡ വിലപ്പോവില്ല; പിണറായി ഭരണത്തിൽ ജനജീവിതം സ്തംഭിച്ചെന്ന് കെ.സുരേന്ദ്രൻ
എടക്കാട് : പിണറായി ഭരണം ഏറ്റെടുത്തത് മുതൽ കേരളത്തിലെ ജനജീവിതം സ്തംഭിച്ചിരിക്കയാണെന്ന് ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ. ഒരു ഭാഗത്ത് അക്രമവും കൊലപാതകങ്ങളും മറുഭാഗത്ത് വിലക്കയറ്റവും കൊണ്ട് നാടെങ്ങും ഭീതിജനകവും നിശ്ചലവുമായി. സിപിഎം പ്രവർത്തകർ അരാജകത്വം സൃഷ്ടിച്ച് അഴിഞ്ഞാടുന്നത് ആഭ്യന്തര വകുപ്പിന്റെ ഒത്താശയോടെയാണെന്നും പിണറായിയുടെ അജണ്ടയൊന്നും ശുഹൈബ് വധക്കേസിൽ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിൽ പങ്കുള്ള മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും മട്ടന്നൂർ സിഐ ഓഫീസിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ചും എടക്കാട് ബസാറിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുക്കുടി ശ്രീധരൻ അധ്യക്ഷത വഹിച്ചു. എൻ.പി.ശ്രീധരൻ, ഷമേജ് പെരളശേരി,കെ.വി . ജയരാജൻ, കെ.സുരേഷ് , പ്രദീഷ് മുഴപ്പിലങ്ങാട്, കുന്നുമ്മൽ ചന്ദ്രൻ, പി.വി.ദിവാകരൻ, സി.അഗീഷ് ദാസൻ എന്നിവർ…
Read Moreകണ്ണൂരിൽ വീടുകൾ ചരിഞ്ഞുതാണ സംഭവം; തകർന്നത് വീടെന്ന സ്വപ്നം; ഏങ്കിലും ഏറെ വേദനിപ്പിച്ചത് ചില മാധ്യമങ്ങളിൽ വന്ന തെറ്റായ വാർത്തകൾ; ആറുവർഷമായി പണിയുന്ന വീടിനെക്കുറിച്ച് രാജാറാമിന്റെ വാക്കുകൾ
തളിപ്പറന്പ്: ബാങ്കിൽനിന്ന് ലോണെടുത്ത് നിർമിച്ച വീടുകൾ തകർന്നതിന്റെ വിഷമത്തിലാണ് തമിഴ്നാട് തൂത്തുകുടി വേലുടുപ്പട്ടി സ്വദേശിയായ രാജാറാമും മക്കളും. 52 വർഷമായി കണ്ണൂരിലും തളിപ്പറന്പിലും നിരവധി കച്ചവടം ചെയ്തിരുന്നു രാജാറാമും മക്കളും. 1967ലാണ് രാജാറാം കണ്ണൂരിൽ വന്നത്. കണ്ണൂർ തെക്കിബസാറിൽ ആദ്യം തുണിക്കച്ചവടമായിരുന്നു. 1980 ൽ തളിപ്പറന്പിൽ ആക്രിസാധനങ്ങൾ ശേഖരിക്കുന്ന കച്ചവടം തുടങ്ങി. കണ്ണൂർ ജില്ലയുടെ പല ഭാഗങ്ങളിൽനിന്നും ആക്രിസാധനങ്ങൾ ശേഖരിക്കുന്നവരുടെ കൈയിൽ നിന്നും വാങ്ങുകയും അവ വേർതിരിച്ച് പാലക്കാട്, ഗോവ, മൈസൂരു, ബംഗളൂരു, ഗുജറാത്ത് എന്നിവിടങ്ങളിലേക്ക് കയറ്റി അയയ്ക്കുകയും ചെയ്യുകയായിരുന്നു രാജറാം മക്കളും. ഇതിനിടയിൽ തളിപ്പറന്പ് ആടിക്കുപാറയിൽ 21 സെന്റ് സ്ഥലം വാങ്ങുകയും ചെയ്തു. മക്കളായ ശെൽവൻ, ശ്രീനിവാസൻ, ബാലസുബ്രഹ്മണ്യം എന്നിവരുടെ പേരിൽ വാങ്ങിയ സ്ഥലത്ത് രണ്ട് ഇരുനില വീടുകളും പണിയാൻ തുടങ്ങി. 2012ലാണ് വീടുപണി തുടങ്ങിയത്. കൈയിലുണ്ടായിരുന്ന കുറച്ച് സന്പാദ്യവും ബാങ്കിൽനിന്ന് ലോണുമെടുത്താണ് വീട് നിർമാണം…
Read Moreഅരിച്ചുപെറുക്കി ഒടുവിൽ പൊക്കിയെങ്കിലും; മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്നും പ്രതി രക്ഷപ്പെട്ട സംഭവം; ഗുരുതര വീഴ്ചയ്ക്കെതിരേ അന്വേഷണം തുടങ്ങി
മയ്യിൽ: മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്നും കൈവിലങ്ങുമായി അറസ്റ്റ് ചെയ്ത പ്രതി രക്ഷപ്പെട്ട സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടങ്ങി. 28ന് ഉച്ചക്ക് ശേഷമാണ് മോഷണക്കേസിൽ അറസ്റ്റ് ചെയ്ത കണ്ണോത്തുംചാലിലെ ഹിനാസ് (20) മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടത്. ചക്കരക്കൽ സ്റ്റേഷനിലെ ലോക്കപ്പിൽ എത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കാൻ സ്റ്റേഷൻ വരാന്തയിൽ ഇരുത്തിയ പ്രതി ബാത്ത്റൂമിൽ പോകാനെന്ന വ്യാജേന കൈവിലങ്ങുമായി രക്ഷപ്പെടുകയായിരുന്നു. മയ്യിൽ ടൗണിൽ നിന്നും ഓട്ടോറിക്ഷയിൽ ആദ്യം സ്വന്തം വീട്ടിലും പിന്നീട് ബന്ധുവീട്ടിലും പോയി എന്നാണ് സ്റ്റേഷനുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞത്.ഞായാറാഴ്ച വൈകുന്നേരം മുതൽ സ്റ്റേഷൻ കോമ്പൗണ്ടും മയ്യിൽ ടൗണും പോലീസ് അരിച്ചുപെറുക്കി. സംഭവം പുറത്തു വരാതിരിക്കാൻ മാധ്യമ പ്രവർത്തകർക്ക് വാർത്തയും നല്‍കിയില്ല.ഒടുവിൽ രാത്രി ഒന്നോടെ പ്രതി ഹിനാസിനെ വിലങ്ങുമായി പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം വളപട്ടണം സിഐ എം. കൃഷ്ണനാണ് പ്രതി രക്ഷപ്പെട്ട…
Read Moreവേദനയില്ലാത്ത ലോകത്തിലേക്ക് സഹായത്തിനു കാത്തിരിക്കാതെ ആദിദേവ് യാത്രയായി; എപ്പിഡർ മോളിസിസ് ഡുള്ളോസ എന്ന അപൂർവ രോഗം ബാധിച്ച കുട്ടിയുടെ സഹായം സർക്കാർ ഏറ്റെടുത്തിരുന്നു
മട്ടന്നൂർ: അപൂർവ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന മൂന്നര വയസുകാരൻ സർക്കാരിന്റെ സഹായത്തിനു കാത്തിരിക്കാതെ യാത്രയായി. മട്ടന്നൂർ നഗരസഭയിലെ ഇടവേലി കാനത്തിൽ ഗീതാ നിവാസിൽ കെ.ശശിധരൻ -പി.എം. സജിനി ദമ്പതികളുടെ ഇളയ മകനായ ആദിദേവാണ് മരണത്തിനു കീഴടങ്ങിയത്. രോഗം കൂടിയതിനാൽ ഇന്നലെ രാവിലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. എപ്പിഡർ മോളിസിസ് ഡുള്ളോസ രോഗം ബാധിച്ചായിരുന്നു ആദിദേവ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. പ്രസവിച്ചു അഞ്ചാം ദിവസം മുതലാണ് കുഞ്ഞിനു രോഗം കണ്ടു തുടങ്ങിയത്. ശരീരത്തിൽ വലിയ കുരു പോലെ വന്നു പൊട്ടിയൊലിക്കുകയായിരുന്നു. ശരീരമൊട്ടാകെ പൊട്ടിയൊലിക്കുന്നതിനാൽ വസ്ത്രം ധരിക്കാനും കിടക്കാനും കുഞ്ഞ് പ്രയാസപ്പെടുന്ന അവസ്ഥയിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചു മാസങ്ങളോളം കിടത്തി ചികിൽസ നടത്തിയെങ്കിലും രോഗം കുറഞ്ഞില്ല. തുടർന്നു പരിയാരം, മണിപ്പാൽ , കോഴിക്കോട്, തിരുവനന്തപരം മെഡിക്കൽ കോളജുകളിൽ ഉൾപ്പെടെ കൊണ്ടുപോയി ചികിൽസ നടത്തിയെങ്കിലും രോഗം…
Read Moreപാമ്പുപിടുത്തക്കാരുടെ തർക്കം മുറുകുന്നു; പറശിനിക്കടവിൽ വിരിഞ്ഞ രാജവെമ്പാലകളുടെ മുട്ട കൊട്ടിയൂരിൽ നിന്നോ? പാമ്പിൻ കുഞ്ഞുങ്ങളുടെ ഡിഎൻഎ പരിശോധന തിരുവനന്തപുരത്ത്
തളിപ്പറമ്പ്: പറശിനിക്കടവ് പാമ്പുവളര്‍ത്തുകേന്ദ്രത്തില്‍ വിരിഞ്ഞ രാജവെമ്പാല കുഞ്ഞുങ്ങളെ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കും.വയനാട് പൂക്കോട് പ്രവര്‍ത്തിക്കുന്ന വെറ്റിനറി കോളജിലേക്ക് കൊണ്ടുപോയിരിക്കുന്ന പാമ്പിന്‍കുഞ്ഞിനെ തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റർ ഫോര്‍ ബയോടെക്നോളജിയിലാണ് പരിശോധനക്ക് വിധേയമാക്കുന്നതെന്ന് കണ്ണൂര്‍ ഫ്ളൈയിംഗ് സ്ക്വാഡ് ഡിഎഫ്ഒ സി.വി.രാജന് പറഞ്ഞു. പറിനിക്കടവില് വിരിഞ്ഞ കുഞ്ഞുങ്ങളും ഇന്നലെ കൊട്ടിയൂരില്‍ വിരിഞ്ഞ രാജവെമ്പാല കുഞ്ഞുങ്ങളും ഒരേ പാമ്പിന്റെ മുട്ടകളില്‍ നിന്നാണോ എന്ന കാര്യമാണ് പരിശോധിക്കുക. ഇത് സംബന്ധിച്ച് രേഖാമൂലം പരാതികള്‍ ലഭിച്ചിട്ടില്ലെങ്കിലും പരിശോധനക്ക് വനം വകുപ്പ് തന്നെ മുന്‍കൈയെടുക്കുകയായിരുന്നു. പറശിനിക്കടവില്‍ പാമ്പിന്മുട്ട വിരിഞ്ഞതുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ സൂ അതോറിറ്റിക്ക് ഇ-മെയില്‍ വഴി ലഭിച്ച പരാതികളും പരിശോധിക്കുന്നതായി സൂചനകളുണ്ട്. പറശിനിക്കടവില്‍ ശനിയാഴ്ച്ചയാണ് 11 മുട്ടകളില്‍ നാലെണ്ണം വിരിഞ്ഞത്. ഇത് കൊട്ടിയൂരില്‍ നിന്ന് കൊണ്ടുവന്നതണെന്ന സൂചിപ്പിച്ചാണ് സെന്‍ട്രല്‍ സൂ അതോറിറ്റിക്ക് പരാതി ലഭിച്ചത്. എന്നാല്‍ ഇത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്നും പറശിനിക്കടവ് പാമ്പുവളര്‍ത്തുകേന്ദ്രത്തില്‍ കൃത്രിമ…
Read More