കുഞ്ഞിമംഗലം: കൊയപ്പാറയിൽ അറവു മാലിന്യം വ്യാപകമായി തള്ളുന്നു. കൊയപ്പാറയിലെ വയലുകളിലാണ് ഉച്ചനേരത്ത് ലോറികളിലെത്തി സാമൂഹ്യവിരുദ്ധർ അറവുമാലിന്യം തള്ളുന്നത്. നിരവധി വീടുകളുള്ള ഈ പ്രദേശത്തെ വയലുകളിൽ കോഴികളുടേയും പോത്തിന്റേയും അറവ് മാലിന്യങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒഴുകിനടക്കുന്നത് ഇവിടത്തുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവ ആരാണ് നിക്ഷേപിക്കുന്നതെന്ന് ആർക്കും വ്യക്തമല്ലായിരുന്നു. എന്നാൽ കഴിഞ്ഞദിവസം വാഹനങ്ങളിൽ അറവ് മാലിന്യം തള്ളാനെത്തിയ രണ്ടുപേരെ പ്രദേശത്തുകാർ പിടികൂടിയിരുന്നു. സംഭവം സംബന്ധിച്ച് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. മാലിന്യം തള്ളാനെത്തിയവരുടെ വീഡിയോയും വാഹനത്തിന്റെ നന്പറും ശേഖരിച്ച് പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
Read MoreCategory: Kannur
സ്ഥിരം ജീവനക്കാരാക്കണമെന്ന ആവശ്യവുമായി ടൂറിസം ലൈഫ് ഗാർഡുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്
കണ്ണൂർ: 33 വർഷമായി കേരള ടൂറിസം വകുപ്പിന് കീഴിൽ ദിവസകൂലി അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന ലൈഫ് ഗാർഡുകളെ സ്ഥിരം ജീവനക്കാരാക്കണമെന്ന് ആവശ്യപ്പെട്ടും ലൈഫ് ഗാർഡുകൾക്ക് ടൂറിസം വകുപ്പ് 2017 ഒക്ടോബർ 11ന് നൽകിയ ഉറപ്പുകൾ നടപ്പാക്കാത്തതിലും പ്രതിഷേധിച്ച് കേരള ടൂറിസം ലൈഫ് ഗാർഡ് എംപ്ലോയീസ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ സെപ്റ്റംബർ 24 മുതൽ അനിശ്ചിതകാല പണിമുടക്കവും സെക്രട്ടേറിയറ്റ് പടിക്കൽ സത്യഗ്രഹമിരിക്കാനും സമിതിയോഗം തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് കെ.പി. സഹദേവൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. ചാൾസൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി. രാജേന്ദ്രൻ, ടി.വി. പ്രേംജിത്ത്, എം.സി. ബേബി, കെ. രജീഷ് എന്നിവർ പ്രസംഗിച്ചു.
Read Moreഎട്ടുലക്ഷം അനുവദിച്ചിട്ടും കരാറുകാർക്ക് മടി; മൂന്നു ലക്ഷത്തിന് നാട്ടുകാരുടെ കൂട്ടായ്മയിൽ റോഡ് അറ്റകുറ്റപ്പണി
പാനൂർ: റോഡ് നവീകരണത്തിന് എട്ടുലക്ഷം രൂപ അനുവദിച്ചിട്ടും കരാറുകാർ പ്രവൃത്തി ഏറ്റെടുക്കാൻ തയാറാകാതെ വന്നപ്പോൾ അറ്റകുറ്റപ്പണി ഏറ്റെടുത്ത് പ്രദേശവാസികളുടെ കൂട്ടായ്മ. കുന്നോത്തുപറമ്പ് പഞ്ചായത്തിലെ പുത്തൂർ ഓവുപാലത്തിന് സമീപത്തെ എകരത്ത് – കണ്ണങ്കോട് വെസ്റ്റ് എൽപി സ്കൂൾ റോഡിന്റെ അറ്റകുറ്റപ്പണിക്കാണ് പ്രദേശവാസികൾ മുന്നിട്ടിറങ്ങിയത്. റോഡ് നവീകരണത്തിന് കെ.പി.മോഹനൻ കൃഷി മന്ത്രിയായിരിക്കെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്നും എട്ടുലക്ഷം രൂപ നീക്കിവച്ചിരുന്നു.പ്രവൃത്തി പൂർത്തിയാക്കിയാലും വർഷങ്ങൾ കഴിഞ്ഞേ പണം ലഭിക്കുകയുള്ളൂ എന്ന കാരണം പറഞ്ഞാണ് കരാറുകാർ ഏറ്റെടുക്കാൻ മടിക്കുകായിരുന്നു. വാർഡ് മെമ്പർ കെ.പി.സമീറയുടെ നേതൃത്വത്തിൽ നിർമാണ കമ്മിറ്റികൾ രൂപീകരിച്ചെങ്കിലും കരാറുകാർ പ്രവൃത്തി ഏറ്റെടുക്കാൻ വിമുഖത കാണിക്കുകയായിരുന്നു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡ് തീരെ ഗതാഗതയോഗ്യമല്ലാതായപ്പോഴാണ് നാട്ടുകാർ മൂന്നു ലക്ഷം രൂപ സമാഹരിച്ച് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്.
Read Moreകാമറയെടുത്ത് ഒരൊറ്റ ക്ലിക്ക് ; കൂടെപ്പോന്നത് പത്തുലക്ഷം; തന്റെ നേട്ടത്തെക്കുറിച്ചും ഫോട്ടോഗ്രഫിയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനുള്ല ആഗ്രഹത്തെക്കുറിച്ചും പങ്കുവെച്ച് റസ്ലി രാഷ്ട്രദീപികയോട്
സ്വന്തം ലേഖകൻ കണ്ണൂർ: കോഴ്സിനുവേണ്ടിയാണ് കണ്ണൂർ താണ സ്വദേശി ആഷിഖ് കേച്ചേരിയുടെയും ഷബീനയുടെയും മകൾ റസ്ലി മർവ കാമറ വാങ്ങിയത്. കോഴ്സിന്റെ ഭാഗമായി കാമറയുമായി കുറേ ക്ലിക്കുകൾ. കോഴ്സ് കഴിഞ്ഞ് സീരിയസായി ഒന്നു ക്ലിക്കിയപ്പോൾ ലഭിച്ചത് 50,000 ദിർഹം (10 ലക്ഷം രൂപ). ദുബായ് ആരോഗ്യ മന്ത്രാലയം ദേശീയതലത്തിൽ സംഘടിപ്പിച്ച ആർട്ട് ഫോർ ഹെൽത്ത് മത്സരത്തിലെ ഫോട്ടോഗ്രാഫി വിഭാഗത്തിലാണ് റസ്ലി മർവയ്ക്ക് സമ്മാനം ലഭിച്ചത്. റസ്ലി മത്സരിച്ചതാകട്ടെ വിദേശികളടക്കമുള്ളവരോട്. യുഎഇ ആരോഗ്യമന്ത്രി ഷെയ്ക്ക് ഹൈനസ് ഡോ.ഹുസൈൻ അബ്ദുൾ റഹ്മാൻ റാൻഡിൽ നിന്നും കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ റസ്ലി പുരസ്കാരം ഏറ്റുവാങ്ങി.ധർമശാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ (നിഫ്റ്റ്) നിന്ന് ഫാഷൻ കമ്മ്യൂണിക്കേഷൻ കോഴ്സായിരുന്നു റസ്ലി പഠിച്ചത്. കോഴ്സ് കഴിഞ്ഞ് സർട്ടിഫിക്കറ്റിനായി കാത്തിരിക്കുകയായിരുന്നു. ഇതിനിടയിൽ അവധിക്കാലം ചെലവഴിക്കാൻ യുഎഇയിലേക്ക്. അവിടെവച്ചാണ് റസ്ലിയെ തേടി ഫോട്ടോഗ്രഫി പുരസ്കാരം…
Read Moreകണ്ണൂരിൽ കനത്ത മഴ തുടരുന്നു; തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷം; കല്ലിക്കണ്ടി പുഴയിൽ യുവാവിനെ കാണാതായി
കണ്ണൂർ: കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു. കനത്ത മഴയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കയാണ്. ഇരിട്ടി, തലശേരി, മട്ടന്നൂർ, പയ്യന്നൂർ, തളിപ്പറന്പ്, ആലക്കോട്, ചെറുപുഴ മേഖലകളിൽ വ്യാപകമായ കൃഷിനാശം ഉണ്ടായി. കല്ലിക്കണ്ടി പുഴയിൽ വീണ് കാണാതായ യുവാവിനുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കാലവർഷ കെടുതിയിൽ ഈ വർഷം ജില്ലയ്ക്ക് നഷ്ടമായത് 16 ജീവനുകളാണ്. 30 വീടുകൾ പൂർണമായും 1269 വീടുകൾ ഭാഗികമായും തകർന്നു. ഇന്നലെ 84.7 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ പെയ്തത്. പഴശിഡാമിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കടലോര പ്രദേശങ്ങളായ മാട്ടൂൽ, അഴീക്കൽ, തയ്യിൽ എന്നിവിടങ്ങളിൽ കടലാക്രമണങ്ങൾ രൂക്ഷമാണ്. ഇരിട്ടി മേഖലയില്‍ കനത്ത മഴ തുടരുന്നു. വ്യാപകമായ കൃഷി നാശവും. കഴിഞ്ഞ ഒന്നര ദിവസമായി നിലയ്ക്കാതെ പെയ്യുന്ന മഴ കാരണം താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ഗ്രാമപ്രദേശങ്ങളിലെ റോഡുകളെല്ലാം തകർന്നിരിക്കുകയാണ്.കനത്ത മഴയിൽ ഇരിട്ടി മേഖലയില്‍ കിണറുകള്‍…
Read Moreപട്ടിയുണ്ട്,സൂക്ഷിക്കുക ! തലശേരി നഗരം കീഴടക്കി തെരുവുനായ്ക്കൾ; നടപടികൾ സ്വീകരിക്കാതെ അധികൃതരും
തലശേരി: തലശേരി നഗരം കീഴടക്കി തെരുവുനായ്ക്കൾ. തലശേരി നഗരത്തിലെ തിരക്കേറിയ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് രാപ്പകൽ ഭേദമന്യേ നഗരത്തിൽ അലയുന്ന തെരുവ് നായ്ക്കൂട്ടം കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ഭീഷണി ഉയർത്തുകയാണ്. തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തി വാഹനങ്ങൾക്ക് കുറുകെ വരെ നിന്ന് തടസം സൃഷ്ടിക്കുന്നു. ആളുകൾ സമീപത്തുകൂടെ കടന്ന് പോകുമ്പോൾ കുരച്ച് ഭയപ്പെടുത്താനും ഇവ തയാറാവുന്നുണ്ട്. നായകൾ റോഡ് താവളമാക്കിയതോടെ വാഹനങ്ങൾക്കും യഥാവിധി കടന്ന് പോകാൻ സാധിക്കുന്നില്ല .അക്രമിച്ച് പരിക്കേൽപ്പിക്കുമോ എന്നു ഭയന്നാൽ നായകളെ റോഡിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങളും ആരും നടത്തില്ല . ചില സമയങ്ങളിൽ ഫുട്പാത്തുകൾ നായകൾ കൈയടക്കുമ്പോൾ കാൽനടയാത്രക്കാർ നടക്കുന്നതിന് റോഡിനെ ആശ്രയിക്കേണ്ടി വരുന്നു.സ്കൂൾ വിദ്യാർഥികൾക്കും നായകൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കാലങ്ങളിൽ ഗ്രാമപ്രദേശങ്ങളിലായിരുന്നു തെരുവുനായ ശല്യം രൂക്ഷമായിരുന്നത്. എന്നാൽ അറവു മാലിന്യങ്ങൾ ഉൾപ്പെടെ നഗരപ്രദേശങ്ങളിലും തള്ളാൻ തുടങ്ങിയതോടെയാണ് തെരുവുനായ്ക്കൾ ഗ്രാമപ്രദേശങ്ങൾ വിട്ട് നഗര ഭാഗങ്ങളിലേക്കും…
Read Moreസർക്കാർ കരാറുകാരുടെ സംഘടനയിൽ പിളർപ്പ്; കണ്ണൂർ ആസ്ഥാനമായി പുതിയ സംഘടന
സ്വന്തം ലേഖകൻ കണ്ണൂർ: സർക്കാർ കരാറുകാരുടെ സംഘടനയിൽ പിളർപ്പ്. കണ്ണൂർ ആസ്ഥാനമായി ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ (ജിസിഎ) എന്ന പുതിയ സംഘടന നിലവിൽ വന്നു. കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ (കെജിസിഎ) സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.കെ.രാധാകൃഷ്ണനാണ് പുതിയ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്. ഇതോടെ ഗവ.കരാർ മേഖലയിൽ നാല് സംഘടനകളായി. മോൻസ് ജോസഫ് എംഎൽഎ പ്രസിഡന്റായ ഓൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ, വി.കെ.സി.മമ്മദ്കോയ എംഎൽഎ പ്രസിഡന്റായ കേരള ഗവ.കോൺട്രാക്ടേഴ്സ് ഫെഡറേഷൻ, വർഗീസ് കണ്ണന്പള്ളി പ്രസിഡന്റായ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ (കെജിസിഎ) എന്നിവയാണ് ഈ മേഖലയിൽ നിലവിലുള്ള സംഘടനകൾ. കെജിസിഎയിലെ ചില അസ്വാരസ്യങ്ങളാണ് പുതിയ സംഘടനയുടെ രൂപീകരണത്തിലേക്ക് നയിച്ചതെന്ന് അറിയുന്നു. എന്നാൽ, കെജിസിഎയിൽ നിന്ന് മാത്രമല്ല മറ്റു സംഘടനകളുടെ ഭാഗമായി പ്രവർത്തിക്കുന്നവരും പുതിയ സംഘടനയിലുള്ളതായി സംസ്ഥാന പ്രസിഡന്റ് കെ.കെ.രാധാകൃഷ്ണനും ജനറൽ സെക്രട്ടറി വി.രജിത്തും പറഞ്ഞു. നിലവിലുള്ള സംഘടനകൾ നിഷ്ക്രിയമായതും…
Read Moreരാമന്തളിയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തിയ സംഭവം; പ്രദേശത്തു ബോംബ് നിർമാണവും പരീക്ഷണവും നടക്കുന്നുണ്ടെന്നു സൂചന
പയ്യന്നൂർ: രാമന്തളി കക്കംമ്പാറ, ചിറ്റടി മേഖലയിൽ ബോംബ് നിർമാണവും പരീക്ഷണങ്ങളും നടക്കുന്നുണ്ടെന്നു സൂചന. ഇന്നലെ ഉഗ്രശേഷിയുള്ള രണ്ടു സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തിയതോടെയാണു പോലീസിന് ഇതു സംബന്ധിച്ച സൂചനകൾ ലഭിച്ചത്. നിരവധി ദിവസങ്ങളിൽ സ്ഫോടനങ്ങൾ അരങ്ങേറിയ ചിറ്റടിയിലെ പൂട്ടിക്കിടക്കുന്ന പീടികയ്ക്കു സമീപത്തെ ചെങ്കൽപണയിൽ നിന്നാണ് ഒരു സ്റ്റീൽ ബോംബും ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന സ്റ്റീൽ കണ്ടെയ്നറും കണ്ടെത്തിയത്. ഇതിനു ശേഷം കക്കംപാറ ജംഗ്ഷനു സമീപം ടോപ് റോഡാരംഭിക്കുന്ന വളവിൽ റോഡരികിലെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു രണ്ടാമത്തെ ബോംബ് കണ്ടെത്തിയത്. ഇന്നലെ കക്കംപാറയിൽ നിന്നും ചിറ്റടിയിൽ നിന്നും പിടികൂടിയത് അത്യുഗ്രശേഷിയുള്ള സ്റ്റീൽബോംബുകളാണെന്നു ബോംബ് സ്ക്വാഡ് എസ്ഐ ടി.വി.ശശീധരൻ പറഞ്ഞു. ഇതിൽ തന്നെ മാരക സ്ഫോടന ശേഷിയുള്ളതാണു സിലിണ്ടർ ആകൃതിയിലുള്ള ഒരു ബോംബെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രദേശങ്ങളിൽ ബോംബ് നിർമാണം നടക്കുന്നുവെന്നു മാത്രമല്ല സ്ഫോടന ശേഷി കൂട്ടുന്നതിനുള്ള ഗവേഷണങ്ങളും…
Read Moreആശുപത്രികളിൽ നിന്നും ഓക്സിജൻ സിലിണ്ടർ കവരുന്ന രണ്ടംഗസംഘം തലശേരിയിൽ അറസ്റ്റിൽ; സിലണ്ടറുകൾ വിറ്റിരുന്നത് വെൽഡിംഗ് ഗ്യാസ് നിറയ്ക്കുന്നവർക്കെന്ന് പ്രതികൾ
തലശേരി: കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ ആശുപത്രികളിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഓക്സിജൻ സിലിണ്ടറുകൾ കവർന്ന സംഘത്തിൽ രണ്ടുപേർ തലശേരിയിൽ അറസ്റ്റിൽ. കാസർഗോഡ് അണങ്കൂരിലെ ദാമോദർഭട്ട് (47), പാപ്പിനിശേരിയിലെ രാജേഷ് (24) എന്നിവരെയാണ് എഎസ്പി ചൈത്ര തെരേസ ജോൺ, സിഎ എം.പി. ആസാദ്, എസ്ഐ എ. അഷറഫ്, എഎസ്ഐ അജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഘത്തിലെ അംഗമെന്നു കരുതുന്ന കാസർഗോഡ് സ്വദേശിയായ മറ്റൊരാളെകൂടി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. തലശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രി, ജോസ്ഗിരി ആശുപത്രി, മിഷൻ ആശുപത്രി എന്നിവിടങ്ങളിൽനിന്നു 14 ഓക്സിജൻ സിലിണ്ടറുകളാണ് ഈ സംഘം കവർന്നതായി ഇപ്പോൾ തെളിഞ്ഞിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. ആശുപത്രികളിൽ ഓക്സിജൻ സിലിണ്ടർ വിതരണം ചെയ്യുന്ന ഏജൻസിയിലെ ജീവനക്കാരനാണ് അറസ്റ്റിലായ രാജേഷ്. ഇയാളുടെ നേതൃത്വത്തിലാണ് കവർച്ച നടത്തിയിരുന്നത്. മോഷ്ടിക്കുന്ന സിലിണ്ടറുകൾ ദാമോദർ ഭട്ട് വഴിയാണ് വിൽപന നടത്തിയിരുന്നത്. സിലിണ്ടറുകളുടെ പേരുകൾ മായ്ച്ച്…
Read Moreവരൂ, നമുക്ക് കുളിച്ചിട്ട് പോകാം…പയ്യന്നൂർ പെരുമ്പ മുതല്‍ കണ്ടോത്ത് വരെയുള്ള ദേശീയപാതയിലാണ് കുളിക്കാനുള്ള ഇത്തരം സൗകര്യം ഒരുക്കിയിട്ടുള്ളത്
പയ്യന്നൂര്‍: രാവിലെ കുളി കഴിഞ്ഞ് അലക്കിതേച്ച വസ്ത്രവുമണിഞ്ഞ് റോഡിലേക്കിറങ്ങുന്നവരെ കുളിപ്പിച്ച് വിടാന്‍ ദേശീയ പാതയില്‍ സൗകര്യമൊരുങ്ങി. പയ്യന്നൂർ പെരുമ്പ മുതല്‍ കണ്ടോത്ത് വരെയുള്ള ദേശീയപാതയിലാണ് ഇതിനുള്ള സൗകര്യം ദേശീയപാത വിഭാഗം ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷത്തെ വേനല്‍ക്കാലത്ത് റോഡിന്റെ ഇരുഭാഗവും വീതികൂട്ടി ടാര്‍ ചെയ്തിരുന്നു. അനുബന്ധമായി പലയിടങ്ങളിലും ബസ് ബേയും നിര്‍മിച്ചിരുന്നു. ഇതിന് ശേഷം പലയിടങ്ങളിലും താഴ്ന്നുപോയ റോഡില്‍ അറ്റകുറ്റപ്പണി ചെയ്യാതിരുന്നതാണ് ഇപ്പോള്‍ വെള്ളം കെട്ടിയതുമൂലമുള്ള ദുരിതത്തിനിടയാക്കിയത്. ഗട്ടറുകളില്ലാത്ത ദേശീയപാതയായതിനാല്‍ ഇതിലൂടെ അതിവേഗം ഓടിച്ചു വരുന്ന വാഹനങ്ങള്‍ക്ക് റോഡിൽ വെള്ളം കെട്ടി “തടാകങ്ങള്‍’ രൂപപ്പെട്ടത് അറിയാന്‍ കഴിയില്ല. ഈ “തടാകങ്ങളിലെ’ വെള്ളമാണ് ഇരുഭാഗത്തുകൂടി പോകുന്ന ഇരുചക്ര വാഹന യാത്രക്കാരേയും കാല്‍നടയാത്രക്കാരേയും കുളിപ്പിച്ച് വിടാനിടയാക്കുന്നത്. ദേശീയപാതയിലെ ഈ “സൗകര്യം’ കാരണം യാത്ര മുടങ്ങിയ ദേഷ്യത്തിന് രാവിലെ കണികണ്ടവരെ ശപിച്ച്കൊണ്ട് വീടുകളിലേക്ക് തിരിച്ച് പോകേണ്ട അവസ്ഥയാണ് പലര്‍ക്കുമുണ്ടായത്. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് “സ്പീഡ്…
Read More