കണ്ണൂർ: സൂറത്തിൽ ഭാര്യാസമേതം ആഡംബരജീവിതം നയിക്കുകയായിരുന്നു സ്വർണത്തൊഴിലാളിയെന്ന വ്യാജേന ആഭരണനിർമാണ കേന്ദ്രത്തിലെത്തി 25 പവൻ തട്ടിയെടുത്ത കേസിൽ കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലായ കോൽക്കത്ത സ്വദേശി ഷെയ്ഖ് ജാമിറുൾ ഹസൻ (31) . ഇയാൾ വിവിധ സംസ്ഥാനങ്ങളിൽ മോഷണത്തിനു പോകുന്നത് വിമാനത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞവർഷം കുറ്റിപ്പുറത്ത് മോഷണശ്രമം നടത്തിയെങ്കിലും ഉടമ പിടികൂടുകയായിരുന്നു. അവിടെ നിന്നും വിമാനമാർഗമാണ് മഹാരാഷ്ട്രയിൽ എത്തുന്നത്. സ്വർണ കന്പനികൾ കേന്ദ്രീകരിച്ചാണു പ്രധാനമായും മോഷണം നടത്തുന്നത്. മോഷണം നടത്തുന്നതിന് ഇയാൾക്കു കൂട്ടാളികൾ ഉണ്ടെന്നാണു പോലീസ് സംശയിക്കുന്നത്. ആഡംബരജീവിതം നയിക്കുന്നതോടൊപ്പം മദ്യപാനവും വലിയ ഹോട്ടലുകളിൽ മുറിയെടുത്തു താമസിക്കുന്നതുമാണ് പ്രധാന വിനോദം. മാന്യമായ വേഷവും പെരുമാറ്റവും കൊണ്ട് നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയങ്കരനാണ് ജാമിറുൾ. പോലീസിന്റെ ആറുമാസത്തെ നീക്കങ്ങൾക്കൊടുവിൽ പിടിയിലായ ഷെയ്ഖ് ജാമിറുൾ ഹസന്റെ ജീവിതം ഒരു കഥപോലെയാണ്. രണ്ടുമാസം മുന്‍പ് വിവാഹിതനായ ഇയാൾ മോഷണം നടത്തിയശേഷം വീട്ടിൽ…
Read MoreCategory: Kannur
അഭിമന്യു വധത്തിലെ ജാഗ്രത സർക്കാർ കണ്ണൂരിലും കാണിക്കണം ; ശുഹൈബ്-ശ്യാമപ്രസാദ് വധത്തിൽ കോൺഗ്രസും ബിജെപിയും പ്രക്ഷോഭത്തിന്
കണ്ണൂർ: എബിവിപി നേതാവ് ശ്യാമപ്രസാദ്, യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മിനും സർക്കാരിനും പോലീസിനും എതിരേ കണ്ണൂരിൽ കോൺഗ്രസും ബിജെപിയും പ്രക്ഷോഭത്തിന്. മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തിലെ പ്രതികളെ പിടികൂടാൻ സർക്കാർ കാണിക്കുന്ന ജാഗ്രത ശ്യാമപ്രസാദ് വധത്തിലും ശുഹൈബ് വധത്തിലും കാണിക്കമെന്നാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും നിലപാട്. രണ്ട് കൊലപാതകത്തിലെയും മുഴുവൻ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ടാണ് ബിജെപിയും കോൺഗ്രസും പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. രണ്ട് കൊലപാതക കേസുകളിലും സിപിഎം തന്നെയാണ് പ്രതിസ്ഥാനത്ത്. എബിവിപി നേതാവ് ശ്യാമപ്രസാദിന്റെ കൊലപാതകത്തിൽ പ്രതികളായ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു കുറ്റപത്രം സമർപ്പിച്ചിരുന്നു. ഗൂഢാലോചന നടത്തിയവരെയും പ്രതികൾക്ക് സഹായങ്ങൾ നൽകിയവരെയും അറസ്റ്റ് ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പേരാവൂർ പോലീസ് സ്റ്റേഷനിലേക്കും എബിവിപി കളക്ടറേറ്റിലേക്കും മാർച്ച് നടത്തിയിരുന്നു. യുവമോർച്ചയുടെ നേതൃത്വത്തിൽ 26ന് ഐജി ഓഫീസിലേക്കും…
Read Moreഫോര്‍മലിന്‍ പ്രചരണം: പട്ടിണിയിലാക്കല്ലേയെന്ന് മത്സ്യവില്പനക്കാർ; മത്സ്യമേഖലയിൽ കോടികളുടെ നഷ്ടം
തലശേരി: ഫോര്‍മലിന്‍ പ്രചരണത്തെ തുടര്‍ന്ന് മത്സ്യവില്പനയില് ഉണ്ടായിട്ടുള്ള വന്‍ ഇടിവ് മത്സ്യ മേഖലയെ പ്രതിസന്ധിയിലാക്കി. കോടികളുടെ നഷ്ടമാണ് മത്സ്യമേഖലയില്‍ ഉണ്ടാകുന്നത്. കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് മത്സ്യമേഖല പ്രയാസമനുഭവിക്കുന്നതിനിടയിലാണ് ഫോര്‍മലിന്‍ കലര്‍ന്ന മത്സ്യം രംഗത്തുവന്നത്. ഇതുസംബന്ധിച്ച റിപ്പാര്‍ട്ടുകള്‍ പുറത്തുവന്നതോടെ മത്സ്യ വില്പന കുത്തനെ ഇടിഞ്ഞു. നത്തല്,വേളൂരി, മത്തി തുടങ്ങിയ ചെറുമത്സ്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ വിപണിയിലുള്ളത്. അയക്കൂറ, ആവോലി,തെരണ്ടി, സ്രാവ് തുടങ്ങിയ മത്സ്യങ്ങളുടെ വില്പനയില് വന്‍ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. തമിഴ്നാട്ടില്‍ നിന്ന് ഉള്‍പ്പെടെയുള്ള മത്സ്യങ്ങളുടെ വരവിലും ഗണ്യമായ കുറവാണ് സംഭവിച്ചിട്ടുള്ളത്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വലിയ മത്സ്യങ്ങള്‍ വരുത്തുന്നത് നിര്ത്തിയിരിക്കുയാണെന്നാണ് വിതരണക്കാര്‍ പറയുന്നത്. തോണിയില്‍ പോയി മല്‍സ്യബന്ധനം നടത്തുന്നവര്‍ കൊണ്ടുവരുന്ന ചെറുമത്സ്യങ്ങളെ കൊണ്ട് മാത്രം ഈ രംഗത്ത് പിടിച്ചുനില്ക്കാന് സാധിക്കാത്ത സ്ഥിതിയാണുള്ളതെന്ന് വില്പനക്കാര് പറയുന്നു. മത്സ്യക്ഷാമം രൂക്ഷമായതോടെ വന്‍ വില വര്‍ധനയും ഉണ്ടായിട്ടുണ്ട്. മത്തി കിലോഗ്രാമിന് 200 രൂപയ്ക്ക് വരെ വില്‍ക്കുന്ന സ്ഥിതിയാണുള്ളത്.…
Read Moreമൃഗീയ പീഡനം! മലേഷ്യയില്‍ മര്‍ദ്ദനമേറ്റ പയ്യന്നൂര്‍ സ്വദേശിയെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി; മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങള്‍ പുറത്ത്
പയ്യന്നൂര്‍(കണ്ണൂർ): പയ്യന്നൂര്‍ സ്വദേശിയായ യുവാവിന് മലേഷ്യയില്‍ ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. മര്‍ദ്ദനമേറ്റ യുവാവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പയ്യന്നൂര്‍ തായിനേരി കാര സ്വദേശിയായ മുക്രി സാദിഖിനെയാണ് (35) മലേഷ്യയിലെ ജോഹറില്‍ വെച്ച് കട ഉടമകളായ രണ്ടു പേരുടെ നേതൃത്വത്തില്‍ വളരെ മൃഗീയമായ രീതിയില്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. സാദിഖിനെ മുറിയില്‍ പൂട്ടിയിട്ട് ഭക്ഷണം നല്‍കാതെയും കുടുംബക്കാരെ ബന്ധപ്പെടുന്നത് പോലും തടസപ്പെടുത്തി ക്രൂരമായ പീഡനമാണ് നടത്തിയതെന്നാണ് പരാതി. സ്ഥാപനയുടമകളുടെ തടങ്കലില്‍ നിന്നും രക്ഷപ്പെടുത്തിയ സാദിഖ് ഇപ്പോള്‍ മലേഷ്യയിലെ പ്രവാസി സമൂഹത്തിന്റെ സംരക്ഷണയിലാണുള്ളതെന്ന് കേസന്വേഷണ ചുമതലയുള്ള പയ്യന്നൂര്‍ ഇന്‍സ്പെ്കടര്‍ എസ്എച്ച്ഒ കെ.വിനോദ്കുമാര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. സ്ഥാപനയുടമകളുടെ കൈവശമുള്ള സാദിഖിന്റെ പാസ്പോര്‍ട്ട് തിരിച്ച് കൊടുപ്പിക്കുന്നതിനായി ശ്രമം തുടരുന്നതായും കഴിയുന്നതും വേഗത്തില്‍ ഇയാളെ നാട്ടിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂര്‍ പെരുമ്പ സ്വദേശികളായ രണ്ടുപേരും തൃക്കരിപ്പൂര്‍ സ്വദേശിയും ചേര്‍ന്ന് നടത്തുന്ന മലേഷ്യയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍…
Read Moreഅഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാൻ തലശേരിയിലെ ഒരു കൂട്ടം ബസ് തൊഴിലാളികൾ
തലശേരി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാൻ സഹായഹസ്തവുമായി തലശേരിയിലെ ഒരു കൂട്ടം ബസ് തൊഴിലാളികൾ രംഗത്ത്. തലശേരി – വടക്കുമ്പാട് റൂട്ടിലോടുന്ന കുട്ടൻസ് ബസ് ഉടമയും തൊഴിലാളികളുമാണ് ഒരു ദിവസത്തെ മുഴുവൻ വേതനവും അഭിമന്യുവിന്റെ കുടുംബത്തിനു വേണ്ടി സമാഹരിക്കാൻ തീരുമാനിച്ചത്. രാവിലെ പുതിയ ബസ് സ്റ്റാൻഡിൽ നടന്ന ആദ്യ സർവ്വീസ് ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി വി.പി.വിജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. മഹൽ മോഹൻ അധ്യക്ഷത വഹിച്ചു.പി.രതീഷ്, കെ. നിതീഷ്, പി.ഷമൽ,വി.വിപിൻ, ലിജിത്ത് എന്നിവർ പ്രസംഗിച്ചു. കണ്ണൂർ ജില്ലയിൽ ആദ്യമായാണ് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാൻ ബസ് തൊഴിലാളികൾ രംഗത്തു വന്നത്.
Read Moreപുല്ലൂക്കര ഇരട്ട കൊലപാതകം: വിചാരണ നാളെ തുടങ്ങും; ഉറങ്ങുകയായിരുന്നു ദമ്പതികളെ സ്വർണാഭരണങ്ങൾ കവരുന്നതിനായി പ്രതി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു
തലശേരി: പെരിങ്ങത്തൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ വയോധികരെ വെട്ടികൊലപ്പെടുത്തിയ കേസിന്റെ വിചാരണ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ നാളെ ആരംഭിക്കും. 2007 മാർച്ച് 11ന് പുലർച്ചെ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. മുക്കിൽപീടിക മൊയിലോത്ത് താഴെ കുനിയിൽ നമ്പീസു (68), സഹോദരി ആമിന (72) എന്നിവരാണ് കൊല്ലപ്പെട്ടത്. മുക്കിൽ പി.കെ.പുതിയ വീട്ടിൽ ഷൗക്കത്താ (42) ണ് കേസിലെ പ്രതി. ഇരുനിലവീട്ടിലെ താഴത്തെ നിലയിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ഇരുവരേയും സ്വർണാഭരണങ്ങൾ കവരുന്നതിനായി പ്രതി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊല്ലപ്പെട്ട നബീസുവിന്റെ ദേഹത്ത് എട്ട് മുറിവുകളും ആമിനയുടെ ദേഹത്ത് 20 മുറിവുകളൂം ഏറ്റിരുന്നു. ഒരാളുടെ ചെവി അറുത്തുമാറ്റപ്പെട്ട നിലയിലായിരുന്നു. പാനൂർ സിഐയായിരുന്ന ജയൻ ഡൊമിനിക്കാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതി കവർന്ന 14 പവൻ സ്വർണാഭരണങ്ങൾ നാദാപുരത്തെ രണ്ട് ജ്വല്ലറികളിൽ നിന്നായി പോലീസ് കണ്ടെടുത്തിരുന്നു. വീട്ടിൽ അതിക്രമിച്ചുകടന്നതിന് 449 വകുപ്പ് പ്രകാരവും…
Read Moreപേവിഷബാധ: അഞ്ചു പശുക്കളെ ദയാവധത്തിന് വിധേയമാക്കി; പേയിളകിയ പശുക്കളെ പരിപാലിച്ച നാലുപേര്‍ ചികിത്സയില്‍
തളിപ്പറമ്പ്: കുറുമാത്തൂര്‍ തേര്തലയില് പേയിളകിയ അഞ്ച് പശുക്കളെ ദയാവധത്തിന് വിധേയമാക്കി. മരണം കാത്ത് നാല് പശുക്കള്‍ കൂടി. ഇന്നലെ രാത്രി ഒന്‍പതോടെയാണ് മൃഗസംരക്ഷണവകുപ്പ് അസി.ഡയറക്ടര്‍ ഡോ.വി.പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം പശുക്കളെ ദയാവധത്തിന് വിധേയമാക്കിയത്. നിലവില്‍ നാലു പശുക്കള്‍ കൂടി പേയിളകാന്‍ സാധ്യതയുള്ളതിനാല്‍ ദയാവധത്തിന് കാത്തിരിക്കുകയാണ്. ഇതില്‍ രണ്ടെണ്ണത്തിന്റെ നില ഗുരുതരമാണ്. ഭയാനകമായ രീതിയില്‍ അക്രമസ്വഭാവം കാണിക്കുന്നവയായതിനാല് ഇവയെ നിലനിര്‍ത്തുന്നത് അപകടകരമായതിനാലാണ് അടിയന്തര നടപടികള്‍ സ്വീകരിച്ചതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു. നേരത്തെ മൂന്ന് പശുക്കള്‍ ഇവിടെ പേയിളകി ചത്തിരുന്നു. പേയിളകിയ പശുക്കളെ പരിപാലിച്ച നാലുപേര്‍ ചികിത്സയില്‍ കഴിയുകയുമാണ്. ജൂലൈ മൂന്നിനാണ് ടി.എം.വാസുദേവന്‍ നമ്പൂതിരിയുടെ കറവപ്പശുവിനെ പകല്‍സമയത്ത് കുറുക്കന് കടിച്ചത്. ഉടന്‍ തന്നെ ഡോക്ടറെ എത്തിച്ച് കുത്തിവയ്പ്പ് നടത്തുകയും ചെയ്തു. തുടര്‍ന്ന് പി.കെ.സരോജിനിയുടെ രണ്ട് പശുക്കള്‍, സി.വി.കുഞ്ഞിരാമന്റെ ആറു പശുക്കള്‍ എന്നിവയ്ക്കും കടിയേറ്റു. ഇവയില്‍ മൂന്ന് പശുക്കള്‍ ചാവുകയും…
Read Moreപതിനേഴുകാരൻ ഓടിച്ച ബൈക്കിടിച്ചു വീട്ടമ്മ മരിച്ചു; പിതാവിനും കുട്ടിക്കുമെതിരേ കേസ്; സമാന സംഭവത്തിൽ നടന്ന കോടതിവിധിയിങ്ങനെ…
കണ്ണൂർ: ബൈക്കിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ച വിദ്യാർഥിക്കും പിതാവിനുമെതിരേ കേസ്. ചക്കരക്കൽ മൗവഞ്ചേരി സ്വദേശി ചന്ദ്രനും മകനും എതിരേയാണു കേസ്. കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു അപകടം. മാച്ചേരി കണ്ടന്പേത്ത് സാവിത്രി (62) യാണ് മരിച്ചത്. അസുഖബാധിതയായ അമ്മയെ കാണാനായി പോകുന്നതിനിടെ സാവിത്രിയെ പള്ളിപ്പൊയിൽ മഹാത്മാ മന്ദിരത്തിന് സമീപം ബൈക്കിടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകിയാൽ രക്ഷിതാക്കൾക്കെതിരേ കേസെടുക്കാനുള്ള വകുപ്പുപയോഗിച്ചാണ് കുട്ടിയുടെ പിതാവിനെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലൈസൻസില്ലാതെ വാഹനം ഉപയോഗിച്ച് അപകടത്തിൽപ്പെട്ടാൽ ഇൻഷ്വറൻസ് കന്പനികൾ നഷ്ടപരിഹാരം നൽകില്ല. കോടതി വിധിക്കുന്ന നഷ്ടപരിഹാരത്തുക രക്ഷിതാക്കളിൽനിന്ന് ഈടാക്കുകയും ചെയ്യും. സമാനമായ സംഭവത്തിൽ ലൈസൻസില്ലാതെ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് ഓടിച്ചയാളും അപകടത്തിൽപ്പെട്ടയാളും മരിച്ച സംഭവത്തിൽ 30 ലക്ഷത്തിലധികം രൂപ കോടതി നഷ്ടപരിഹാരം വിധിച്ചിരുന്നു.…
Read More10 കിലോ അരി വാങ്ങിയാല്‍ കിട്ടുന്നത് 7 കിലോ! റേഷൻ കടയിൽ തൂക്കത്തിൽ തട്ടിപ്പ്; തട്ടിപ്പ് കൈയോടെ പിടികൂടി
ബേക്കൽ: റേഷൻ കടയിൽ തൂക്കത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുന്നുവെന്ന നാട്ടുകാരുടെയും കേരള ക്രൈം ആൻഡ് കറപ്ഷൻ കണ്ട്രോൾ അസോസിയേഷൻ പ്രവർത്തകരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരെത്തി റേഷൻ കടയിൽ പരിശോധന നടത്തി. പള്ളിക്കര കീക്കാനിലെ എആർഡി ഒൻപതാം നന്പർ റേഷൻ കടയിൽ 10 കിലോ അരി നൽകിയ ആൾക്ക് ഏഴു കിലോ മാത്രമേ അരി ലഭിച്ചിട്ടുള്ളൂവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. റേഷൻ കടകളിൽ തൂക്കത്തിന്റെ പേരിൽ വൻ തട്ടിപ്പ് നടക്കുന്നുണ്ടെന്ന പരാതിയിൽ ഹൊസ്ദുർഗ് താലൂക്ക് സപ്ലൈ ഓഫീസർ ബീനയുടെ നേതൃത്വത്തിൽ പള്ളിക്കര കീക്കാനിലെ എആർഡി ഒൻപതാം നന്പർ റേഷൻ കടയിലെത്തി പരിശോധന നടത്തിയതിൽ 12 കിലോ അരി സ്റ്റോക്കിൽ അധികമുള്ളതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ റേഷൻ കട നടത്തിപ്പുകാരായ പള്ളിക്കര കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമർ വെൽഫെയർ സൊസൈറ്റിക്ക് നോട്ടീസ് നൽകിയെ ന്നും പിഴയീടാക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ ബീന…
Read Moreഅഭിഭാഷകയെ അപമാനിച്ച 67കാരൻ അറസ്റ്റിൽ; സംഭവം നടന്നത് 19ന് വൈകുന്നേരം അഞ്ചിന്; പോലീസും പ്രതിയും ഒത്തുകളിച്ചെന്ന് അഭിഭാഷകര്‍
കാസർഗോഡ്: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന അഭിഭാഷകയെ അപമാനിച്ച 67കാരനെ കാസർഗോഡ് പോലീസ് അറസ്റ്റ് ചെയ്തു. എരിയാൽ ചൗക്കിയിലെ മുഹമ്മദ് സ്വാലിഹ് മുസ്ലിയാരെ (67)യാണ് കാസർഗോഡ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. 19ന് വൈകുന്നേരം അഞ്ചിന് കാസർഗോട്ടുനിന്നും മംഗളൂരു ഭാഗത്തേയ്ക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന അഭിഭാഷകയെ മുഹമ്മദ് സ്വാലിഹ് കൈയ്ക്കു പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇയാളുടെ ഉപദ്രവത്തിനെതിരേ ബസിൽ വച്ച് അഭിഭാഷക പ്രതികരിക്കുകയും ഇയാളുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ഫോട്ടോ സഹിതം പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം സംഭവം നടന്നയുടനെ ഫേസ്ബുക്ക് പോസ്റ്റുമായി അഭിഭാഷക രംഗത്തു വന്നിരുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രം ചുമത്തി ഇയാളെ കോടതിയിൽ ഹാജരാക്കുകയായിരുന്നുവെന്ന ആക്ഷേപം അഭിഭാഷകർക്കിടയിൽ ഉയർന്നിട്ടുണ്ട്. കാസർഗോട്ടെ അഭിഭാഷകരാരും തന്നെ പ്രതിക്കു വേണ്ടി ഹാജരായിരുന്നില്ല. ഇതിനെത്തുടർന്ന്…
Read More