പയ്യന്നൂര്‍: വീട്ടുവളപ്പില്‍ അതിക്രമിച്ച് കയറി നാശനഷ്ടങ്ങള്‍ വരുത്തിയെന്ന് പരാതി. തായിനേരിയിലെ കെ.വി. മോഹനനാണ് ഇതുസംബന്ധിച്ച് അയല്‍വാസിക്കെതിരേ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ഈമാസം നാലിന് രാവിലെയാണ് പരാതിക്കാസ്പദമായ സംഭവം. കത്തിവാളുമായി വീടിന്റെ ടെറസില്‍ കയറി തെങ്ങിന്റെ തിരിയോലയുള്പ്പെടെ വെട്ടി നശിപ്പിച്ചതായും തടയാനെത്തിയ പരാതിക്കാരനേയും കുടുംബത്തേയും ചുട്ടെരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ഇതിന് മുമ്പ് വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകളും ജനലുകളും അടിച്ച് തകര്‍ക്കാന്‍ ശ്രമം നടത്തിയതായും പരാതിയിലുണ്ട്. അതിനുംമുമ്പ് വീട്ടുവളപ്പിലെ ജലസംഭരണി തകര്‍ത്ത് കുടിവെള്ളം തടസപ്പെടുത്താനും ശ്രമിച്ചിരുന്നതായും ഇതിനെല്ലാമെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നതായും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഭീഷണിയിലാണ് കുടംബം കഴിയുന്നതെന്നും ഇത്തരം അക്രമത്തിനെതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
Read MoreCategory: Kannur
‘കുഴൽനാടാ.. നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’; മാത്യു കുഴൽനാടനെതിരെ യൂത്ത് ലീഗ്
കണ്ണൂർ: ഇരിക്കൂറിൽ മാത്യു കുഴൽനാടനെതിരെ മുസ്ലീം യൂത്ത് ലീഗിന്റെ ഫ്ലക്സ് ബോർഡ്.‘കുഴൽനാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ടയെന്നും പട നയിച്ചവർ ഭരിക്കട്ടെ’ എന്നുമാണ് ഫ്ലക്സ് ബോർഡിൽ പറയുന്നത്. കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ വി.ഡി. സതീശനെ പിന്തുണച്ചതിൽ മുസ്ലീം ലീഗിനെതിരെ മാത്യു കുഴൽനാടൻ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരിക്കൂറിൽ യൂത്ത് ലീഗ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. തിരിച്ചും അങ്ങനെയാകണമെന്ന് മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. രാഷ്ട്രീയമായി മുസ്ലീം ലീഗ് ആക്രമിക്കപ്പെട്ടപ്പോഴൊക്കെ കോൺഗ്രസ് ഒപ്പം ഉണ്ടായിരുന്നു. പരസ്പര ധാരണയോടുകൂടി മുന്നോട്ട് പോകണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
Read Moreയുവതിയേയും രണ്ടുമക്കളേയും കാണാനില്ലെന്ന പരാതിയുമായി പിതാവ്
പയ്യന്നൂര്‍: ഭര്‍തൃമതിയായ യുവതിയേയും യുവതിയുടെ രണ്ടുമക്കളേയും കാണാനില്ലെന്ന യുവതിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത പയ്യന്നൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു. രാമന്തളി കക്കമ്പാറയില് താമസിച്ചിരുന്ന മുപ്പതുകാരിയേയും അവളുടെ മക്കളേയും കാണാതായെന്നാണ് പരാതി. ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് പത്തും ആറും വയസുള്ള മക്കളുമായി യുവതി വീട്ടില്‍നിന്നുമിറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് യുവതിയുടെ പിതാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്. മൊട്ടക്കുന്നിലെ യുവാവിന്റെ കൂടെ പോയതായി സംശയിക്കുന്നതായും പരാതിയിലുണ്ട്.
Read Moreവ്യാജ വക്കാലത്തുണ്ടാക്കി അഭിഭാഷകനെ ചതിച്ചെന്ന പരാതി; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
പയ്യന്നൂര്‍: വിധിപറയാനായി മാറ്റിവച്ച കേസില്‍ അതുവരെ കേസുവാദിച്ച അഭിഭാഷകനെ ഒഴിവാക്കാന്‍ വ്യാജ വക്കാലത്തുണ്ടാക്കുകയും ആള്‍മാറാട്ടം നടത്തുകയും ചെയ്ത് ചതിച്ചതായുള്ള അഭിഭാഷകന്റെ പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം പോലീസ് കേസെടുത്തു.പയ്യന്നൂര്‍ ബാറിലെ അഭിഭാഷകനായ പ്രമോദ് ഉദിനൂക്കാരന് നല്കിയ പരാതിയിലാണ് എടാട്ട് പറമ്പത്ത് എസ്എന്‍ സ്കൂളിന് സമീപത്തെ അഭിഭാഷകന് രതീഷ്കുമാര്‍, ഇദ്ദേഹത്തിന്റെ പിതാവ് രവീന്ദ്രന്, മാതാവ് ദീപ എന്നിവര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. അച്ഛനും അമ്മയും അഭിഭാഷകനായ മകനും പ്രതികളായുള്ള 2015 മുതല്‍ പയ്യന്നൂര്‍ മുനിസിഫ് കോടതിയില്‍ നടന്നുവരുന്ന കേസ് വാദങ്ങള്‍ പൂര്‍ത്തിയായി വിധി പറയാനായി മാറ്റിവച്ചിരിക്കുകയായിരുന്നു. ഈ കേസില്‍ പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായിരുന്ന അഡ്വ. പ്രമോദിന് കേസിന്റെ വിധി വന്നശേഷം ഫീസ് നല്‍കാമെന്ന് പറഞ്ഞിരുന്നതിനാല്‍ ഫീസിനത്തില്‍ ഒന്നും നല്‍കിയിരുന്നില്ല. ഇതിനിടയിലാണ് വിധിപറയാനായിവച്ച കേസില്‍ പ്രതികള്‍ അഡ്വ. പ്രമോദിന്റെ വക്കാലത്ത് ഒഴിവാക്കി പുതിയ വക്കാലത്ത് കോടതിയില്‍ സമര്‍പ്പിച്ചത്.മഹാരാഷ്ട്രയിലേയും കാഞ്ഞങ്ങാട്ടേയും…
Read Moreഅടിയൊഴുക്കുകൾ തടയാൻ പയ്യന്നൂർ സിപിഎമ്മിൽ ഇനി ശുദ്ധികലശം
കണ്ണൂര്‍: സിപിഎമ്മിന് കേരളത്തിലെ ഏറ്റവും വലിയ പരാജയമുണ്ടായ പയ്യന്നൂര്‍ മണ്ഡലത്തില്‍ ശുദ്ധീകരണത്തിനു സാധ്യത. 49,780 വോട്ടിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തെ തകര്‍ത്തെറിഞ്ഞ് വി. കുഞ്ഞികൃഷ്ണന് 7,487 വോട്ടുകള്‍ക്ക് വിജയിച്ചതിനു പിന്നില്‍ സിപിഎമ്മിലെ അടിയൊഴുക്കുകളാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് നടപടിക്കൊരുങ്ങുന്നത്. കരിവെള്ളൂര്‍ -പെരളം, കാങ്കോല്‍-ആലപ്പടമ്പ്, പെരിങ്ങോം-വയക്കര, പയ്യന്നൂര്‍ നഗരസഭ, രാമന്തളി, എരമം-കുറ്റൂര്‍, ചെറുപുഴ എന്നിവിടങ്ങളില്‍നിന്നു ശക്തമായ വോട്ടുചോര്‍ച്ചയുണ്ടായതായാണ് കണ്ടെത്തല്‍. ടി.ഐ. മധുസൂദനന് 69,153 വോട്ടുകള്‍ ലഭിച്ചപ്പോള്‍ വി. കുഞ്ഞികൃഷ്ണൻ 76,640 വോട്ടുകള്‍ നേടി. അന്‍പതോളം വ്യാജ ഐഡികളുണ്ടാക്കി കുഞ്ഞികൃഷ്ണനുവേണ്ടി സിപിഎം പ്രവർത്തകർ തന്നെ പ്രചാരണം നടത്തിയതായും സിപിഎമ്മിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. സിപിഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയിലെ അഞ്ചുപേര്‍ കുഞ്ഞികൃഷ്ണനുവേണ്ടി പ്രവര്‍ത്തിച്ചതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലും അന്വേഷണം നടക്കുന്നതായാണ് സൂചന. കുഞ്ഞികൃഷ്ണന് അപരന്മാരെപോലും നിര്‍ത്താതിരുന്നത് ഇവരുടെ ഇടപെടലിലാണെന്നും പറയുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകൾ മറികടന്ന് സാമൂഹികമാധ്യമങ്ങളിലൂടെ വോട്ടര്‍മാരുടെ അതൃപ്തി ക്ഷണിച്ചുവരുത്തുകയും വെല്ലുവിളിയുയര്‍ത്തുകയും ചെയ്ത…
Read Moreപൊയിലൂരിലെ സ്ഫോടനത്തിൽ ദുരൂഹതയേറുന്നു; പൊട്ടിയത് സ്റ്റീൽ ബോംബ്; കുട്ടിക്കു നഷ്ടപ്പെട്ടത് രണ്ട് വിരലുകൾ
തലശേരി: പാനൂർ വടക്കേ പൊയിലൂരിൽ ഇന്നലെയുണ്ടായ ബോംബ് സ്ഫോടനത്തിൽ ദുരൂഹതയേറുന്നു. റോഡിൽ നിന്ന് ലഭിച്ച സമൂസ പോലുള്ള വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പരിക്കേറ്റ മുഹമ്മദ് ഷഹിദ് പോലീസിന് നൽകിയ ആദ്യ മൊഴിയിൽ പറയുന്നത്. എന്നാൽ, പൊട്ടിത്തെറിച്ചത് സ്റ്റീൽ ബോംബാണെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സ്ഫോടനത്തിൽ ദുരൂഹതയേറിയിരിക്കുകയാണ്. സംഭവത്തിൽ കൊളവല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.കൂത്തുപറമ്പ് എസിപി സിബി ടോമിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പരിക്കേറ്റ കുട്ടിയിൽ നിന്നും മാതാപിതാക്കളിൽ നിന്നും പോലീസ് ഇന്ന് വീണ്ടും മൊഴി രേഖപ്പെടുത്തും. സ്ഫോടനത്തിൽ ഇടതുകൈയുടെ രണ്ട് വിരലുകൾ കുട്ടിക്ക് നഷ്ടപ്പെട്ടു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമായ കുട്ടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ സുഖംപ്രാപിച്ചു വരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് വീടിനോടുചേർന്ന കുളിമുറിക്കു സമീപം സ്ഫോടനം നടന്നത്.പാനൂർ സ്വദേശിയും പാചക തൊഴിലാളിയുമായേ സഫീറിന്റെ മകനാണ് പതിമൂന്നുകാരനായ മുഹമ്മദ് സഹദ്. ഒരു…
Read Moreകണ്ണൂരിലെ പാർട്ടി കോട്ടയിൽ വിള്ളൽ വീഴ്ത്തി വി.കുഞ്ഞികൃഷ്ണന് മിന്നും വിജയം
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ വി.കുഞ്ഞികൃഷ്ണന്റെ വിജയം സിപിഎമ്മിന് കനത്ത തിരിച്ചടി. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച അദ്ദേഹം 7,487 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 76,640 വോട്ട് വി.കുഞ്ഞികൃഷ്ണൻ നേടിയപ്പോൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടി.ഐ. മധുസൂദനന് 69,153 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. 2021 -ൽ 49,780 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാർഥിയായിരുന്ന ടി.ഐ. മധുസൂദനൻ കഴിഞ്ഞ തവണ നേടിയത്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ 7,487 വോട്ടിന്റെ ആധികാരക ജയം നേടിയാണ് മുൻ സിപിഎം ഏരിയാ സെക്രട്ടറി കൂടിയായിരുന്ന കുഞ്ഞികൃഷ്ണൻ വിജയിച്ചത്. മിന്നും വിജയത്തോടെ കണ്ണൂരിലെ പാർട്ടി കോട്ടയിൽ വിള്ളൽ വീഴ്ത്താൻ കുഞ്ഞികൃഷ്ണനായി.
Read Moreകെ.കെ. ശൈലജയെ പാർട്ടിയിൽ ഒതുക്കാനാണ് പേരാവൂരിൽ മത്സരിപ്പിച്ചത്: പിണറായിയുടേത് തോറ്റതിന് തുല്യമായ ജയമായിരിക്കും; പി, വി അൻവർ
കണ്ണൂർ: കെ.കെ. ശൈലജയെ പാർട്ടിയിൽ ഒതുക്കാനാണ് പേരാവൂരിൽ മത്സരിപ്പിച്ചതെന്ന് പി.വി.അൻവർ. ധർമടത്ത് തോറ്റതിന് തുല്യമായ ജയമായിരിക്കും പിണറായിയുടേത്. താൻ മത്സരിച്ചത് കൊണ്ട് റിയാസിനെ ബേപ്പൂരിൽ തളച്ചിടാനായെന്നും അൻവർ പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ വെട്ടിനിരത്തപ്പെട്ട വ്യക്തിയാണ് എ.എൻ. ഷംസീർ. ഊരാളുങ്കൽ സൊസൈറ്റിയുടെ കരാറുകളിൽ അന്വേഷണം വേണം. കോടിക്കണക്കിന് രൂപ അടിച്ചുമാറ്റിയെന്നും അൻവർ.കോൺഗ്രസിൽ മൂന്ന് നാല് നേതാക്കൻമാരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറയുന്നത് പോസറ്റീവായി കാണണം. കുടുംബാംഗങ്ങൾക്കെതിരായ കേസ് ഒതുക്കാൻ കേന്ദ്രവുമായി പിണറായി അണ്ടർ ഗ്രൗണ്ട് ബന്ധം ഉണ്ടാക്കി. പിണറായി വിരുദ്ധത കേരളത്തിലുടനീളം തെരഞ്ഞെടുപ്പിൽ പ്രകടമായി. എൽഡിഎഫ് വൻ തോൽവി ഏറ്റുവാങ്ങുമെന്നും അൻവർ പറഞ്ഞു
Read Moreസയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ മോശമായി ചിത്രീകരിക്കുന്ന ഫോട്ടോ; രണ്ടു പേർക്കെതിരേ കേസ്
തൃക്കരിപ്പൂർ: പൊതു സമൂഹം ആദരിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ ആർഎസ്എസ് വസ്ത്രം ധരിപ്പിച്ച രീതിയിൽ ഫോട്ടോ തയാറാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ ചന്തേര പോലീസ് രണ്ട് പേർക്കെതിരെ കേസെടുത്തു. മുസ്ലിം ലീഗ് പടന്ന പഞ്ചായത്ത് കമ്മിറ്റി ചന്തേര പോലീസിലും സൈബർ വിംഗിലും നൽകിയ പരാതിയിലാണ് കേസ്. “പടന്ന നാട് ‘ എന്ന വാട്സാപ് ഗ്രൂപ്പിലാണ് ചിത്രവും വാക്കുകളും തിങ്കളാഴ്ച അർധ രാത്രി ആദ്യം പ്രചരിച്ചത്. പിന്നീട് സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുവെന്നുംപരാതിയിൽ പറയുന്നു. ഇത്തരം നീക്കം സമൂഹത്തിൽ സാമുദായിക സ്പർദ ഉണ്ടാകാൻ വഴിവെക്കുമെന്നും ഫോട്ടോ തയാറാക്കി പ്രചരിപ്പിച്ച എം.വി.സി. മുഹമ്മദ് കുഞ്ഞിയുടെയും പടന്ന നാട് വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ബി.എസ്. ഷെരീഫിന്റെയും പേരിൽനിയമ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ചന്തേര പോലീസ് എം.വി.സി. മുഹമ്മദ് കുഞ്ഞിക്കും…
Read Moreറോഡരുകിൽ കുറുനരിയെ ചത്ത നിലയിൽ കണ്ടെത്തി: വനംവകുപ്പ് പരിശോധന നടത്തി
ചാവശേരി: റോഡിൽ കുറുനരിയെ ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ചാവശേരി പഴയ പോസ്റ്റ് ഓഫീസ് ഗണപതി ക്ഷേത്രം-അങ്കണവാടി റോഡിലാണ് കുറുനരിയെ ചത്ത നിലയിൽ കണ്ടെത്തിയത്. കുറുനരിയുടെ ജഡം കിടക്കുന്ന പ്രദേശത്ത് വന്യ ജീവിയുടെ കാൽ പാടുകളടക്കം കണ്ടതിനാൽ നാട്ടുകാർ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ നിതിൻ രാജിന്റെ നിർദേശ പ്രകാരം ഇരിട്ടി ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അരുൺ രമേശൻ, കെ. രാഹുൽ, രാജേഷ് ഈടൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തെരുവ് നായകളുടെ അക്രമത്തിലാണ് കുറുനരി ചത്തതെന്നാണ് നിഗമനം. കുറുനരിയുടെ ജഡം പരിശോധനയ്ക്കായി ഫോറസ്റ്റ് അധികൃതർ കൊണ്ടുപോയി. ഇരിട്ടി നഗരസഭ വാർഡ് കൗൺസിലർ കെ.പി. അജേഷും സ്ഥലത്തെത്തിയിരുന്നു. ഭയപ്പെടാനുള്ള സാഹചര്യമില്ലെന്ന് കൗൺസിലർ കെ.പി. അജേഷ് പറഞ്ഞു.
Read More