മാഹി: രണ്ട് വർഷമായി മാറ്റമില്ലാതെ തുടരുന്ന ഇന്ധന വില വർധിച്ചു. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നതോടെയാണ് വർധനവ്. പെട്രോളിന് കണ്ണൂരിൽ ലിറ്ററിന് 3.44 രൂപയും, ഡീസലിന് 3.33 രൂപയുമാണ് വർധിച്ചത്. പെട്രോൾ 105.78 രൂപയുള്ളത് ലിറ്ററിന് 109. 22 രൂപയായി വർധിച്ചു. ഡീസൽ 94.78 രൂപയുള്ളത് 98.11 രൂപയായും വർധിച്ചു. മാഹിയിൽ പെട്രോൾ വില 93.93 എന്നത് ലിറ്ററിന് 96.89 രൂപയായും ഡീസൽ 83.91 ൽ നിന്ന് 86.78 ആയും ഉയർന്നു. 2022 മെയ് മാസത്തിൽ ഇന്ധനത്തിന് റിക്കാർഡ് വിലയായപ്പോൾ കേന്ദ്ര സർക്കാർ ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറച്ച് വിലക്കയറ്റം പിടിച്ചു നിറുത്തിയിരുന്നു. പെട്രോൾ 10 രൂപയും ഡീസൽ 7. 50 രൂപയും കുറച്ചു. പിന്നീട് ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇന്ധന വില ലിറ്ററിന് രണ്ട് രൂപ വീണ്ടും കുറച്ചിരുന്നു. വിൽപ്പന നികുതി…
Read MoreCategory: Kannur
യൂത്ത് ലീഗ് നേതാവിന് മർദനമേറ്റ സംഭവം: 3 സിപിഎം പ്രവർത്തകർ അറസ്റ്റിൽ
തലശേരി: പാനൂർ മൊകേരിയിൽ മുസ്ലിം ലീഗ് നേതവിനെ അക്രമിച്ച സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കുറ്റികണ്ടി അഷ്റഫിനെ മാരകയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച സംഭവത്തിലാണ് സിപിഎം പ്രവർത്തകരായ മുത്താറിപീടികയിലെ കല്ലുവെച്ച പറമ്പത്ത് സുബിൻ ( ചിക്കു ), വള്ളിൽ വിധു കൃഷ്ണ, ആദർശ് വലിയാണ്ടി എന്നിവരെ പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. തലശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഏപ്രിയിൽ 21ന് രാത്രിയാണ് അക്രമം നടന്നത്. മുത്താറി പീടികയിൽ സുഹൃത്തുകളുമായി സംസാരിച്ച് കൊണ്ടിരിക്കെയാണ് അഷ്റഫിനെ പ്രതികൾ അക്രമിച്ചത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ അഷ്റഫ് ഇപ്പോഴും ചികിത്സയിലാണ്.
Read Moreഒടുവിൽ കിഴക്കെ കവാടത്തിലെ “കള്ളക്കുഴി’ അടച്ച് റെയിൽവേ
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കിഴക്കെ കവാടത്തിൽ വാഹനങ്ങളെയും കാൽനടയാത്രക്കാരെയും വീഴ്ത്തിയിരുന്ന കള്ളക്കുഴി ഒടുവിൽ റെയിൽവേ അടച്ചു. റെയിൽവേ സ്റ്റേഷൻ കോന്പൗണ്ടിൽ കന്നു കാലികൾ കയറാതിരിക്കാൻ റോഡിൽ ഇരുന്പ് പൈപ്പുകൾ ഉപയോഗിച്ച് സ്ഥാപിച്ച കൗ ഗാർഡിന്റെ പൈപ്പുകൾ തകർന്നതായിരുന്നു അപകട കുഴിയായി മാറിയത്. ഇതു സംബന്ധിച്ച് രാഷ്ട്ര ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് റെയിൽവേ പരിഹാര നടപടികൾ സ്വീകരിച്ചത്. ഇരുന്പ് പൈപ്പുകൾക്കു പകരം മേൽക്കൂര ഉൾപ്പടെയുള്ളവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ചതുരത്തിലുള്ള പഴയ ഇരുന്പ് കഷ്ണങ്ങൾ വെൽഡ് ചെയ്തു വച്ചാണ് അപകടകുഴി ഒഴിവാക്കിയത്. കൃത്യമായ നീളത്തിലുള്ള ഇരുന്പു കഷ്ണങ്ങൾക്കു പകരം വലുതും ചെറുതുമായ കഷ്ണങ്ങൾ വെൽഡ് ചെയ്താണ് നീളം ഒപ്പിച്ചു വച്ചിരിക്കുന്നത്. വാഹനങ്ങൾ കയറിയിറങ്ങുന്പോൾ ഇതിലെ വെൽഡ് ചെയ്ത ഭാഗം പൊട്ടാൻ സാധ്യതയുണ്ടെന്നാണ് ഓട്ടോ ഡ്രൈവർമാർ ഉൾപ്പടെയുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
Read Moreപാനൂർ മേഖലയിൽ ഭീതി വിതച്ച കാട്ടുപന്നികളെ വെടിവെച്ചു കൊന്നു
തലശേരി: പാനൂർ എലാങ്കോട് – പാലത്തായി ജനവാസ മേഖലയിൽ മാസങ്ങളായി ഭീതി പരത്തിയ എട്ട് കാട്ടുപന്നികളെ ഫോറസ്റ്റ് പാനൽ ഷൂട്ടർ സംഘത്തിന്റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നു. കഴിഞ്ഞ കുറെ നാളുകളായി പാലത്തായി, എലാങ്കോട് പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിരുന്നു. രാത്രിയാകുമ്പോൾ കൂട്ടമായെത്തുന്ന പന്നികൾ വീടുകളുടെ പരിസരങ്ങളിലും കൃഷിയിടങ്ങളിലും കയറി വ്യാപക നാശനഷ്ടങ്ങൾ വിതച്ചിരുന്നു. നിരവധി പേർക്കാണ് ഭീതിയിൽ കഴിയേണ്ടി വന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം പാലത്തായിൽ വെച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ കാട്ടുപന്നി ആക്രമിക്കുകയും ഇയാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവം പ്രദേശവാസികളിൽ കൂടുതൽ ആശങ്ക സൃഷ്ടിച്ചു. തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയും അടിയന്തര നടപടി ആവശ്യപ്പെട്ട് ജനപ്രതിനിധികൾ ഇടപെടുകയും ചെയ്തു. വാർഡ് കൗൺസിലർമാരുടെ ശക്തമായ ഇടപെടലിനെ തുടർന്ന് പാനൂർ നഗരസഭ വനംവകുപ്പിനോട് നടപടി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് പാനൽ ഷൂട്ടറായ…
Read Moreതളിപ്പറമ്പിൽ വൻ മയക്കുമരുന്നുവേട്ട; 66 ഗ്രാം എംഡിഎംഎയുമായി 2 പേർ അറസ്റ്റിൽ
തളിപ്പറന്പ്: 66.224 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ തളിപ്പറമ്പ് എക്സൈസിന്റെ പിടിയിലായി. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള രാത്രികാല പട്രോളിംഗിനിടയിൽ തളിപ്പറമ്പ് എക്സൈസിന്റെ നിരീക്ഷണത്തിലുള്ള യുവാക്കളെ സംശയാസ്പദമായി കണ്ട് പരിശോധിച്ചപ്പോഴാണ് 66.224 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. ചെറുക്കള സ്വദേശി എം.പി. നിഹാൽ (18), തളിപ്പറമ്പ് ഞാറ്റുവയൽ സ്വദേശി സി. അബ്ദുൽ ഫത്താഹ് (19) എന്നിവരാണ് പിടിയിലായത്. എംഡിഎംഎ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവർ. തളിപ്പറന്പിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അസീസ്, പി.കെ. രാജീവൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ. മുഹമ്മദ് ഹാരിസ്, ടി.വി. വിജിത്ത്, സിവിൽ എക്സൈസ് ഓഫീസർ കലേഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എം. പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. തളിപ്പറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ…
Read Moreഅനധികൃത ചെങ്കൽ ഖനനം; നവോദയക്കുന്നിൽ മിന്നൽ റെയ്ഡ്; 3 ലോറികൾ പിടികൂടി
തലശേരി: നിർദിഷ്ട കിൻഫ്ര പാർക്കിനായി ഏറ്റെടുത്ത ഭൂമിയിൽ അനധികൃതമായി ചെങ്കൽ ഖനനം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് വള്ള്യായി നവോദയക്കുന്നിൽ റവന്യൂ-പോലീസ് സംയുക്ത മിന്നൽ റെയ്ഡ് നടത്തി. റെയ്ഡിൽ ഖനന പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന മൂന്ന് ലോറികൾ അധികൃതർ പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങൾ കണ്ണവം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു റെയ്ഡ്. കണ്ണവം എസ്ഐ മനോജ് കുമാർ, ചെറുവാഞ്ചേരി വില്ലേജ് ഓഫീസർ കെ.പി. ഉണ്ണികൃഷ്ണൻ, വില്ലേജ് അസിസ്റ്റന്റ് അജയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ഥലത്ത് വ്യാപകമായി മണ്ണും ചെങ്കലും ഖനനം നടത്തിയതിന്റെ തെളിവുകൾ കണ്ടെത്തി. വള്ള്യായി നവോദയക്കുന്നിലെ ഭൂമി നിർദിഷ്ട കിൻഫ്ര പാർക്കിനായി സർക്കാർ ഏറ്റെടുത്ത പ്രദേശമാണ്. ഈ മേഖലയിൽ അനധികൃത ഖനനം നടക്കുന്നതായി നാട്ടുകാർ നൽകിയ പരാതിയും രഹസ്യ വിവരവും അടിസ്ഥാനമാക്കിയാണ് അധികൃതർ പരിശോധന നടത്തിയത്. റെയ്ഡ് നടക്കുന്നതിനിടെ സ്ഥലത്ത് നിന്ന് ചെങ്കൽ കയറ്റിയ…
Read Moreസിപിഎം ജില്ലാ കമ്മിറ്റികള്‍ 15 മുതല്‍; കണ്ണൂരിലെ വോട്ടുചോർച്ചയിൽ കർശന നടപടികളുണ്ടാകും
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലുണ്ടായ വോട്ടു ചോർച്ച അതീവ ഗൗരവത്തോടെ പരിശോധിക്കാൻ സിപിഎം തീരുമാനം. കോട്ടകളെന്ന് വിശേഷിപ്പിച്ചു പോന്നിരുന്ന പയ്യന്നൂർ, തളിപ്പറന്പ് മണ്ഡലങ്ങളിൽ പാർട്ടിയെ വെല്ലുവിളിച്ച് മത്സരിച്ച മുൻ നേതാക്കൾക്കുണ്ടായ വിജയം, 2021ൽ സംസ്ഥാനത്ത് റിക്കാർഡ് ഭൂരിപക്ഷം നേടി കെ.കെ. ശൈലജ വിജയിച്ച മട്ടന്നൂരിലെയും മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമടത്തെയും ഭൂരിപക്ഷം കുത്തനെ കുറഞ്ഞത് എന്നിവ പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിലും വലിയ മാനക്കേടാണുണ്ടാക്കിയതെന്നാണ് പോളിറ്റ് ബ്യൂറോ വിലയിരുത്തിയത്. ഈ സാഹചര്യത്തിൽ ജില്ലയിലെ വോട്ടു ചോർച്ചയുടെ എണ്ണം സൂക്ഷ്മമായി പരിശോധിക്കാനാണ് തീരുമാനം. ഇതിനു പിന്നിൽ പാർട്ടിയുമായി ബന്ധപ്പെട്ടവരുണ്ടെന്ന് കണ്ടെത്തിയാൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിക്കുക. തളിപ്പറമ്പിലും പയ്യന്നൂരും ബൂത്ത് തലത്തിലെ വോട്ടുകൾ പരിശോധനയ്ക്ക് വിധേയമാക്കും. വീഴ്ച കണ്ടെത്തിയ ഘടകങ്ങളിലെ നേതൃത്വത്തോട് വിശദീകരണവും തേടും. നിയമസഭാ പരാജയം സംബന്ധിച്ച് വിലയിരുത്തുന്ന ജില്ലാ കമ്മിറ്റികൾക്കു ശേഷമായിരിക്കും നടപടികളിലേക്ക് നീങ്ങുക. പരാജയം…
Read Moreസ്ഥാപനത്തിന്റെ ഷെയര്‍ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ വഞ്ചിച്ചതായി പരാതി
പയ്യന്നൂര്‍: സ്ഥാപനത്തിന്റെ ഷെയര്‍ വാഗ്ദാനം ചെയ്ത് 22,62,000 രൂപ വഞ്ചിച്ചതായുള്ള പരാതിയില്‍ പയ്യന്നൂർ പോലീസ് കേസെടുത്തു.കുഞ്ഞിമംഗലം തെരുവിലെ ബുഷ്റയുടെ പരാതിയിലാണ് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം കൊറ്റിയിലെ ഹയാത്ത് ഫുഡ് ആൻഡ് സ്പൈസസ് എന്ന സ്ഥാപനത്തിനും പാർട്ടണർമാരായ ഇ. മുഹമ്മദ് ഫാറൂഖ്, എൻ.പി.കെ. താഹിറ എന്നിവര്‍ക്കുമെതിരെ കേസെടുത്തത്. 2023 ജൂണില്‍ സ്ഥാപനത്തിന്റെ 50 ശതമാനം ഷെയര്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. തുടര്‍ന്ന് 2023 ജൂലൈ 15 മുതല്‍ 2025 ഫെബ്രുവരി 10 വരെയുള്ള ദിവസങ്ങളില്‍ തവണകളായി സ്ഥാപനത്തിന്റെയും പ്രതികളുടെയും അക്കൗണ്ട് വഴി 22,62,000 രൂപ കൈപ്പറ്റിയെന്നും ഇതിന് ശേഷം വാഗ്ദാനം ചെയ്ത ഷെയറോ കൈപ്പറ്റിയ പണമോ നല്‍കാതെ വഞ്ചിച്ചതായുമാണ് പരാതി. പരാതിക്കാരി പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കോടതി നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
Read More“സജീവ് ജോസഫിനോട് ഒന്നു പറഞ്ഞേക്കാം… സജീവ് ജോസഫിനെതിരെ ചുഴലിയിൽ ഫ്ലക്സ് ബോർഡ്
ചെങ്ങളായി: ഇരിക്കൂർ മണ്ഡലം നിയുക്ത എംഎൽഎ സജീവ് ജോസഫിന് മുന്നറിയിപ്പുമായി ചുഴലി ചാലിൽവയലിൽ ഫ്ലക്സ് ബോർഡ്. ഇന്നലെ രാത്രിയാണ് ബോർഡ് സ്ഥാപിച്ചത്. “സജീവ് ജോസഫിനോട് ഒന്നു പറഞ്ഞേക്കാം, വോട്ട് ചെയ്ത ജനങ്ങളെയും പ്രവർത്തകരെയും വിഡ്ഢികളാക്കി ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജിവച്ച് സീറ്റ് ഒഴിഞ്ഞാൽ, ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പ് ആയിരുന്നു എന്ന് ഞങ്ങളും വിധി എഴുതും’ എന്നാണ് സജീവ് ജോസഫിന്റെ ഫോട്ടോ സഹിതമുള്ള ഫ്ലക്സിലുള്ളത്.ചാലിൽവയൽ യുവാക്കൾ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.
Read Moreജില്ലാ പോലീസ് സൊസൈറ്റിയിലെ ക്രമക്കേട്; ആറുമറിയാതെ ഒത്തുതീർപ്പാക്കിയെന്നാരോപണം
കണ്ണൂർ: കണ്ണൂർ ജില്ലാ പോലീസ് സൊസൈറ്റിയിൽ 2022-23 വർഷത്തെ ഓഡിറ്റിൽ കണ്ടെത്തിയ ക്രമക്കേട് സൊസൈറ്റി പ്രസിഡന്റും സെക്രട്ടറിയും ഓഡിറ്ററും ചേർന്ന് പുറത്തറിയിക്കാതെ ഒത്തു തീർപ്പാക്കിയെന്ന് ഗുരുതരമായ ആരോപണം.2022-23 വർഷത്തെ ഓഡിറ്റിൽ നിരവധി കാഷ് വൗച്ചറുകളുടെ അഭാവം കണ്ടെത്തിയിരുന്നു. ഇത് ഹാജരാക്കാൻ പ്രസിഡന്റ് സെക്രട്ടറിക്ക് രേഖാമൂലം 14-09-23ന് നോട്ടീസ് നൽകുകയും ഹാജരാക്കിയില്ലെങ്കിൽ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ ഹാജരാക്കാൻ ആവശ്യപ്പെട്ട കാഷ് വൗച്ചറുകൾ ഹാജരാക്കാതെ തന്നെ ഓഡിറ്റ് പൂർത്തിയാക്കി റിമാർക്ക്സോടെ ക്രമക്കേടുകളില്ലെന്ന് രേഖപ്പെടുത്തി പ്രസിദ്ധീകരിച്ചുമെന്നാണ് ആരോപണം. കാഷ് വൗച്ചറുകളും മറ്റു രേഖകളും ചുരുങ്ങിയത് 10 വർഷമെങ്കിലും ഓഫീസിൽ സൂക്ഷിക്കണം എന്ന നിബന്ധന പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്. കൂടാതെ 2024-25 സാമ്പത്തിക വർഷത്തിൽ സൊസൈറ്റിയുടെ കീഴിലുള്ള സ്റ്റോർ വഴി പോലീസ് യൂണിഫോം വിതരണം ചെയ്യാൻ ഭരണ സമിതി തീരുമാനം എടുത്തിരുന്നുവെങ്കിലും ഇല്ലാത്ത കന്പനിക്ക് ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. പ്രസിഡന്റ് സ്വന്തം…
Read More