നവാസ് മേത്തര്‍ തലശേരി: പ്രവര്‍ത്തകര്‍ക്ക് ഇല്ലാത്ത സുരക്ഷ തങ്ങള്‍ക്ക് വേണ്ടെന്ന് ബിജെപി നേതാക്കള്‍. കേന്ദ്രം ഒരുക്കിയ വൈ കാറ്റഗറി സുരക്ഷ വേണ്ടെന്ന് നേതാക്കള്‍ രേഖാമൂലം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. ബിജെപി ദേശീയ സമിതി അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റും തെലുങ്കാന സംസ്ഥാനത്തിന്റെ സംഘടനാ ചുമതലയുമുള്ള പി.കെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് തങ്ങള്‍ക്ക് കേന്ദ്ര സേനയുടെ സുരക്ഷ വേണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചത്. ഇതിനിടയില്‍ ആര്‍എസ്എസിന്റെ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളുടെ ചുമതലയുള്ള വിഭാഗ് കാര്യവാഹക് വി.ശശിധര ന്റെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. 24 മണിക്കൂറും ഒരു എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കതിരൂര്‍ കക്കറയിലുള്ള ശശിധരന്റെ ഭാഗ്യശ്രീ എന്ന ഭവനത്തിലും പരിസരത്തുമായി നിലയുറപ്പിച്ചിട്ടുള്ളത്. ശശിധരന്റെ വീട്ടില്‍ പ്രത്യേക ബുക്ക് സ്ഥാപിക്കുകയും ഇതില്‍ സുരക്ഷയ്ക്കെത്തുന്ന ഉദ്യോഗസ്ഥര്‍ ഒപ്പിടുകയും ചെയ്യുന്നുണ്ട്. ഏതാനും ദിവസം മുമ്പ് ശശിധരനു നേരേ വധഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്നാണ്…
Read MoreCategory: Kannur
കണ്ണൂരിനെ കാക്കാൻ കാക്കിപ്പട
സജീവൻ പൊയ്ത്തുംകടവ് കണ്ണൂർ: രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ സുരക്ഷ ശക്തമാക്കാൻ പോലീസ് രംഗത്ത്. നേതാക്കൾക്ക് സുരക്ഷ വർധിപ്പിക്കാനും അക്രമസാധ്യത നിലനിൽക്കുന്ന സ്ഥല ങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിക്കാനും തീരുമാനമായി. പാർട്ടി ഗ്രാമങ്ങളിൽ പ്രത്യേക പോലീസ് നിരീക്ഷണം ഏർപ്പെടു ത്തും. സിപിഎം നേതാക്കൾക്ക് സുരക്ഷ കൂട്ടാൻ ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രത്തിന് ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ സുരക്ഷ കൂട്ടാനും തലശേരി എംഎൽഎ എ.എൻ. ഷംസീറിന് സുരക്ഷ ഏർപ്പെടുത്താനുമാണ് നിർദേശം. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന് നൽകിവരുന്ന വൈ കാറ്റഗറി സുരക്ഷയ്ക്കു പുറമെ തലശേരി എംഎൽഎ എ.എൻ. ഷംസീറിന് എക്സ് കാറ്റഗറി സുരക്ഷയൊരുക്കാൻ പോലീസ് നിർദേശം നൽകി. ഇതുപ്രകാരം തോക്കേന്തിയ പോലീസുകാർ ഇവരുടെ കൂടെയുണ്ടാകും. പൊതുപരിപാടികളിലും യാത്രകളിലും പോലീസ് ഇവരെ അനുഗമിക്കും. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്കും വൈ…
Read Moreവിലകുറയ്ക്കാതെ തളിപ്പറന്പിൽ ഡീസൽ വിൽപ്പന
തളിപ്പറമ്പ്: വില കുറച്ചിട്ടും കൂടിയ വിലയ്ക്ക് ഡീസൽ വിറ്റതായി പരാതി. സംസ്ഥാന പാതയില്‍ മന്നയിലെ എന്എഫ്ഫ്യൂവല്സ് എന്ന പമ്പില്‍ ഇന്നലെ രാവിലെ മുതല്‍ ഡീസൽ അടിക്കാനെത്തിയവരില് നിന്നും കൂടിയ വിലയായ 61.77 ഈടാക്കിയതായാണ് പരാതി. ഇതേപ്പറ്റി പരാതി പെട്ടവരോട് ഞങ്ങള്‍ക്ക് വില കുറയ്ക്കാന്‍ നിര്‍ദേശം ലഭിച്ചില്ലെന്നായിരുന്നു പമ്പ് ജീവനക്കാരുടെ മറുപടി. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതലാണ് പെട്രോളിന് 2.16 രൂപയും ഡീസലിന് 2.10 രൂപയും കുറച്ചത്. എന്നാല്‍ നൂറുകണക്കിനാളുകളില്‍ നിന്ന് പഴയ വില തന്നെയാണ് ഇവിടെ നിന്നും ഈടാകകിയത്. പലരും ബില്ല് ചോദിച്ചു വാങ്ങുകയും മീറ്ററിലെ വില മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തി ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് തളിപ്പറമ്പ് പോലീസ് പമ്പിലെത്തി അന്വേഷിച്ചപ്പോള്‍ കംപ്യൂട്ടര്‍ തകരാറാണെന്നാണ് മറുപടി ലഭിച്ചത്. വില കൂട്ടി വിറ്റാല്‍ പമ്പ് പൂട്ടിക്കുമെന്ന് പോലീസ് കര്‍ശന നിലപാട് എടുത്തപ്പോഴാണ്…
Read Moreകെഎസ്ടിപി റോഡ് പണി ഉളിയിലിൽ നാട്ടുകാർ തടഞ്ഞു
ഇരിട്ടി: വർഷങ്ങൾക്കുമുന്‍പ് അളന്നു തിട്ടപ്പെടുത്തി പൊന്നും വിലയ്ക്കെടുത്ത സ്ഥലം പൂർണമായും ഉപയോഗിക്കാതെ നിർമാണ പ്രവൃത്തി നടത്തുന്നെന്ന് ആരോപിച്ച് കെഎസ്ടിപി റോഡ് പണി ഉളിയിൽ ടൗണിൽ നാട്ടുകാർ തടഞ്ഞു. തലശേരി-വളവുപാറ അന്തർസംസ്ഥാന പാതയുടെ വികസനത്തിനായി ഉളിയിൽ പാലം മുതൽ ടൗൺവരെ ഏറ്റെടുത്ത സ്ഥലമാണ് ഉപയോഗിക്കാതിരിക്കുന്നത്. ഇതേത്തുടർന്ന് 400 മീറ്ററോളം റോഡാണ് വീതികുറച്ചു ടാറിംഗ് പ്രവൃത്തി നടത്തുന്നത്. റോഡിനും ഓവുചാലിനും നടപ്പാതയ്ക്കുമായി 2005 മുതൽ അളന്നു തിട്ടപ്പെടുത്തി പൊന്നും വിലക്കെടുത്ത സ്ഥലമാണ് പൂർണമായും ഉപയോഗിക്കാതിരിക്കുന്നത്. നേരത്തെ ഈ സ്ഥലം അളന്നുതിട്ടപ്പെടുത്തി സർവേ കല്ലുകൾ സ്ഥാപിച്ചിരുന്നു. 15 മീറ്ററോളം വീതിയിലാണ് ഇപ്പോൾ റോഡ് നിർമാണം നടക്കുന്നത്. ഇതിൽ 10 മീറ്റർ മെക്കാഡം ടാറിംഗും റോഡിനിരുവശവും ഓവുചാലും നടപ്പാതയുമാണ് ഒരുക്കേണ്ടത്. എന്നാൽ ചില സ്വകാര്യ വ്യക്തികളുടെ താത്പര്യ പ്രകാരം കരാറുകാരെ വരുതിയിലാക്കിയാണ് പ്രവൃത്തിയിൽ മാറ്റംവരുത്തി നിർമാണം നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇതേത്തുടർന്നാണ്…
Read Moreകുയിലൂരിൽ പുലിയെ കണ്ടതായി നാട്ടുകാർ
ശ്രീകണ്ഠപുരം: പടിയൂർ കുയിലൂരിൽ പുലിയെ കണ്ടതായി നാട്ടുകാർ. പടിയൂർ-പൂവം റോഡിൽ തിങ്കളാഴ്ച രാത്രി ബൈക്ക് യാത്രികനായ ബിജുവാണ് പുലിയെ കണ്ടതെന്ന് പറയുന്നു. റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇയാളെ പുലി ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ബൈക്ക് വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നുവത്രെ. വിവരമറിഞ്ഞ് ഇരിക്കൂർ എസ്ഐ കെ.വി.മഹേഷിന്റെ നേതൃത്വത്തിൽ പോലീസും നാട്ടുകാരും സ്ഥലത്തെത്തി റബർ എസ്റ്റേറ്റ് കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ടാഴ്ച മുമ്പ് സമീപ പ്രദേശമായ നീല നിരപ്പേൽ ചാക്കോയുടെ റബർ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിലും കൂറ്റാരപ്പള്ളിയിൽ അലൻ വീട്ടുപറമ്പിലും പുലിയെന്ന് കരുതുന്ന ജീവിയെ കണ്ടിരുന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. കല്യാട് റോഡരുകിൽ ബസ് ഡ്രൈവറും ബൈക്ക് യാത്രികരും പുലിയെ കണ്ടതായി അഭ്യൂഹമുണ്ടായിരുന്നു. തുടർച്ചയായി ആളുകൾ പുലിയെ കാണുന്നതായി പ്രചാരണം ഉണ്ടായതോടെ നാട്ടുകാർ ഭീതിയിലാണ്.
Read Moreമലയോരത്ത് ഒരേ ദിവസം രണ്ടു വീടുകളിൽ കവർച്ച: സ്വർണവും പണവും നഷ്ടപ്പെട്ടു
കുന്നുംകൈ: കാക്കടവ് അരിയങ്കല്ലിൽ രണ്ട് വീടുകളിൽ കവർച്ച. അരിയങ്കല്ല് ഇളന്പാടി എ.ജി. സൈദിന്റെയും കോളയത്ത് ഇസ്മയിലിന്റെയും വീടുകളിലാണ് കവർച്ച നടന്നത്. സൈദിന്റെ വീട്ടിൽ നിന്ന് അഞ്ചു പവൻ സ്വർണവും അൻപതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി വീടു പൂട്ടി പള്ളിയിൽ പോയ വീട്ടുകാർ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത് .വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് അലമാര കുത്തിത്തുറന്നാണ് സ്വർണാഭരണവും പണവും കവർന്നത്. തൊട്ടടുത്ത ഇസ്മയിലിന്റെ വീട്ടിലും കവർച്ചാശ്രമം നടന്നുവെങ്കിലും വിലപിടിപ്പുള്ളവയൊന്നും നഷ്ടപ്പെട്ടിട്ടില്ല. പിൻവാതിൽ പൊളിച്ച് അകത്തുകടന്ന് അലമാരയിലെ സാധനങ്ങൾ വലിച്ചിട്ട നിലയിൽ കാണപ്പെട്ടു. കാസർഗോഡ് നിന്ന് വിരലടയാള വിദഗ്്ധർ പരിശോധന നടത്തി. ചിറ്റാരിക്കൽ എസ്ഐ എം.സുകുമാരൻ സ്ഥലത്തെത്തി. തദ്ദേശീയരാവാം കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കവർച്ചാ സംഘത്തിൽ ഒന്നിലേറെ പേരുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Read Moreവാറ്റുകേന്ദ്രത്തിൽ റെയ്ഡ്: 80 ലിറ്റർ വാഷ് നശിപ്പിച്ചു
മട്ടന്നൂർ: മട്ടന്നൂർ മേഖലയിൽ ചാരായ വാറ്റ് നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വാറ്റുകേന്ദ്രം കണ്ടെത്തി. വാറ്റു കേന്ദ്രത്തിൽ നിന്നു പിടികൂടിയ 80 ലിറ്റർ വാഷ് നശിപ്പിച്ചു. രഹസ്യവിവരത്തെ തുടർന്നു ഇന്നലെ വൈകുന്നേരം മട്ടന്നൂർ അസി. എക്സൈസ് ഇൻസ്പെക്ടർ സി.കെ.പവിത്രന്റെ നേതൃത്വത്തിൽ പൊറോറ പെരിയച്ചൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണു വാറ്റു കേന്ദ്രം കണ്ടെത്തിയത്. പെരിയച്ചൂർ പുഴക്കരയോട് ചേർന്നായിരുന്നു വാറ്റു കേന്ദ്രം. മട്ടന്നൂരിലെ മദ്യഷോപ്പ് അടച്ചതിനാൽ പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ ചാരായ വാറ്റും വിദേശമദ്യം കൊണ്ടുവന്നുള്ള വിൽപ്പന നടത്തുന്നതും പതിവായിട്ടുണ്ട്. പ്രിവന്റീവ് ഓഫീസർമാരായ ടി.കെ.വിനോദൻ, സി.പി.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ ആനന്ദകൃഷ്ണൻ, ശശികുമാർ, വിനേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Read Moreചന്തേരയിൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഓഫീസിന് തീയിട്ടു
പിലിക്കോട്: മുസ്ലിം ലീഗ് പിലിക്കോട് പഞ്ചായത്ത് കമ്മിറ്റി ഓഫീസിന് തീയിട്ടു. ചന്തേരയിലെ സിഎച്ച് മുഹമ്മദ് കോയ സ്മാരക മന്ദിരത്തിന് നേരെയാണ് അക്രമം. ഓഫീസിനകത്തെ മുഴുവൻ ഫർണിച്ചറുകളും കാരംസ് ബോർഡും കത്തി ചാന്പലായി. കെട്ടിടത്തിന്റെ ചുവരുകളും വിണ്ടുകീറിയിട്ടുണ്ട്. മുൻ വശത്തെ ജനൽ കുത്തിതുറന്നു പെട്രോൾ ഒഴിച്ചു തീയിട്ടതാണെന്നാണ് പോലീസ് കരുതുന്നത്. ഇന്നലെ രാവിലെയാണ് ഓഫീസിലേക്ക് എത്തിയ മുസ്ലിം ലീഗ് പ്രവർത്തകർ സംഭവം അറിയുന്നത്. 1987ൽ മുസ്ലീം ലീഗ് മുൻ സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത ഓഫീസ് ഇത് നാലാം തവണയാണ് അക്രമിക്കപ്പെടുന്നതെന്ന് മുസ്ലീം ലീഗ് പിലിക്കോട് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഇതിന് മുന്‍പ് വാതിലുകളും ജനലുകളും കത്തിക്കുകയും പിന്നീട് ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തിരുന്നു. പെയിന്റടിച്ചു നവീകരിച്ച ലീഗ് ഓഫീസ് ഒടുവിൽ കരി ഓയിൽ ഒഴിച്ചും വികൃതമാക്കിയിരുന്നതായും മുസ്ലീം ലീഗ് പിലിക്കോട്…
Read Moreഭൂമാഫിയക്ക് വേണ്ടി ഗുരുവനം കുന്നു പിളർന്ന് റോഡ് ഉണ്ടാക്കാൻ നീക്കം
കാഞ്ഞങ്ങാട്: ജൈവ വൈവിധ്യങ്ങളാൽ സന്പന്നമായ ഗുരുവനം കുന്നിനെ നെടുകെ പിളർന്ന് റോഡ് നിർമിക്കാനുള്ള നീക്കത്തിനെതിരേ ജനരോഷം ശക്തമായി. സ്വാമി നിത്യാനന്ദൻ തപസുചെയ്ത ഗുരുവനം കുന്നിലെ നിത്യാനന്ദ ആശ്രമത്തിന് ഭീഷണിയുയർത്തിക്കൊണ്ടാണ് ഭൂമാഫിയകളുടെ നേതൃത്വത്തിൽ റോഡ് നിർമിക്കാൻ നീക്കം നടക്കുന്നത്.കാഞ്ഞങ്ങാട് നഗരസഭയെയും മടിക്കൈ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന വിധത്തിൽ എട്ടുകോടി രൂപ ചെലവിലാണ് റോഡ് നിർമിക്കാൻ നീക്കം തുടങ്ങിയത്. ജനവാസം പോലും ഇല്ലാത്ത ഇവിടെ കുന്നു പിളർന്ന് റോഡുണ്ടാക്കുന്നത് ചില രാഷ്ട്രീയ നേതാക്കളുടെ സ്വാർഥതയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മട്ടന്നൂർ സ്വദേശിയുടെ പേരിൽ 10 ഏക്കറും മറ്റു ചില വ്യക്തികൾക്കും ബിനാമികൾക്കും ഭൂമിയുള്ളതായി രേഖകളിൽ കാണുന്നു. ബാക്കിയുള്ള സ്ഥലങ്ങൾ റവന്യൂ ഭൂമിയാണ്. ഭരണ കക്ഷി രാഷ്ട്രീയ പാർട്ടി നേതാക്കളുടെ കണ്ണൂർ ലോബിയാണ് ഇപ്പോൾ ആവശ്യമില്ലാത്ത റോഡ് നിർമാണത്തിന് വേണ്ടി പരിശ്രമിക്കുന്നത്.150 മീറ്ററിലധികം കുന്നിടിച്ച് സ്വാകാര്യ വ്യക്തി നേരത്തെ റോഡ് ഉണ്ടാക്കിയിട്ടുണ്ട്. അതിൽ…
Read Moreഅപകടത്തിൽ മരിച്ചവർക്ക് നാടിന്റെ കണ്ണീർ പ്രണാമം
ബന്തിയോട്: വേളാങ്കണ്ണി തീർഥയാത്രപോയി തിരിച്ചുവരുന്നതിനിടയിൽ സ്കോർപ്പിയോയിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കുന്പള മണ്ടേക്കാപ്പ് സ്വദേശികളായ കുടുംബത്തിലെ ഏഴു പേർക്കു നാടിന്റെ കണ്ണീർ പ്രണാമം. ഇന്നലെ രാവിലെ മംഗളൂരു ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ വൈകിട്ട് മൂന്നോടെ കയ്യാർ ചർച്ച് പരിസരത്തെത്തിച്ചു പൊതുദർശനത്തിനുവച്ചു. മംഗളൂരുവിൽ ഐവാൻ ഡിസൂസ എംഎൽസി, ജെ.ആർ. ലോബോ എംഎൽഎ എന്നിവരുടെ നേതൃത്വത്തിലാണു മൃതദേഹങ്ങൾ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചത്. തുടർന്നു ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ കയ്യാർ ചർച്ച് പരിസരത്തെത്തിച്ചപ്പോൾ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. മണ്ടേക്കാപ്പിലെ ഹെറാൾഡ് മൊന്തേരോ (50), ഭാര്യ പ്രസില്ല (42), മകൻ രോഹിത് (22), ഹെറാൾഡിന്റെ സഹോദരൻ സതേറിൻ മൊന്തേരോ (32), മകൾ ഷറോണ (അഞ്ച്), ഹെറാൾഡിന്റെ ഇളയ സഹോദരൻ ആൽവിൻ മൊന്തേരോ (30), സഹോദരൻ ഡെൽസിന്റെ ഭാര്യ റീമ (32) എന്നിവരാണു ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെ തമിഴ്നാട് വേളാങ്കണ്ണിക്കടുത്ത് കരൂരിൽ…
Read More