തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ ലോറി ഉപേക്ഷിച്ച നിലയില്‍. തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാനപാതയില്‍ പഴയ കള്ളുഷാപ്പിന് സമീപത്തായാണ് സ്വരാജ് മസ്ദ ലോറി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഉപേക്ഷിച്ച നിലയില്‍ കിടക്കുന്നത്. അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കെഎല്‍ 13 ആര് 4684 ലോറി ഇവിടെ നിര്‍ത്തിയിട്ടത്. അപകടത്തില്‍ കാര്യമായ കേടുപാടുകളൊന്നും വണ്ടിക്ക് സംഭവിച്ചിരുന്നില്ല. കല്യാശേരിയിലെ അന്‍വര്‍ എന്നയാളാണ് ആര്‍സി ഉടമയെന്ന് വണ്ടിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒരു വര്‍ഷമായി റോഡരികില്‍ കിടക്കുന്ന ലോറി കൊണ്ടുപോകാന്‍ ആരും എത്താത്തത് ദുരൂഹമാണ്. റോഡരികിലായതിനാല്‍ കാല്‍നടക്കാര്‍ക്കും വളവില്‍ കാഴ്ച മറയ്ക്കുന്നത് വാഹനമോടിക്കുന്നവര്‍ക്കും ദുരിതമായിട്ടുണ്ട്.
Read MoreCategory: Kannur
മദ്യപശല്യത്തിൽ പൊറുതിമുട്ടി ജനം
ആലക്കോട്: ആലക്കോട്മോറാനി പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആലക്കോട് ടൗണിനു സമീപത്തെ നടപ്പാലത്തിനു സമീപം സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും ശല്യം രൂക്ഷം. ആലക്കോട് ടൗണിൽ നിന്നും നടപ്പാലത്തിനു സമീപത്തേക്ക് പോകുന്ന നടപ്പാതയ്ക്ക് സമീപം ഇരുവശവും മദ്യപാനികളുടെ വിളയാട്ടമാണെന്നാണു പരാതി. വൈകുന്നേരം ആറുകഴിഞ്ഞാൽ ഈഭാഗം മദ്യപസംഘം കൈയടക്കും. നടപ്പാലത്തിലും പാലത്തിന്റെ അടിയിലും മദ്യപസംഘങ്ങൾ തന്പടിച്ചിരിപ്പാണ്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി യാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്. മദ്യപസംഘത്തെ ഭയന്ന് പലരും ഇതുവഴിയുള്ള യാത്ര ഒഴിവാക്കി കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കുകയാണ്. ഈ ഭാഗത്ത് നിറയെ മദ്യക്കുപ്പികളും കുടിവെള്ളക്കുപ്പികളും കൂട്ടിയിട്ടിരിക്കുകയാണ്. പുഴയോരത്തും സമാനമായ അവസ്ഥയാണ്.പോലീസ്എക്സൈസ് അധികൃതർ കർശനമായ പരിശോധനകൾ നടത്തണമെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Read Moreജനപാലകനായ വനപാലകൻ! മനുഷ്യരുടെയും ഒപ്പം വന്യജീവികളുടെയും നൊമ്പരങ്ങള്‍ തന്റേതു കൂടിയാണെന്ന് വി. മധുസുദനന്‍ നായര്‍
കേളകം: കണ്ണൂരിന്റെ മലയോര വനാതിർത്തി മേഖലകളിലെ മനുഷ്യരുടെയും ഒപ്പം വന്യജീവികളുടെയും നൊമ്പരങ്ങൾ തന്റേതു കൂടിയാണെന്നു കണ്ട് പ്രവർത്തിക്കുകയാണ് ആറളം വന്യജീവി സങ്കേതത്തിലെ അസിസ്റ്റന്റ് വാർഡൻ വി.മധുസുദനൻ നായർ. വർഷങ്ങളായി ആറളം വന്യജീവി സങ്കേതത്തിൽ സേവനമനുഷ്ടിക്കുന്ന ഈ കൂത്തുപറമ്പ് സ്വദേശി വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുന്നവരെ ചികിത്സയ്ക്കായി ഏത് കേന്ദ്രത്തിലും എത്തിക്കുകയും ചികിത്സ കഴിയുന്നതുവരെ അവരോടൊപ്പം ആശുപത്രിയിൽ ഉണ്ടാവുകയും ചെയ്യും. വനത്തിനും വന്യജീവികൾക്കും സുരക്ഷയൊരുക്കുന്നതിലും ഇദ്ദേഹം കാണിക്കുന്ന മികവ് പറഞ്ഞറിയ്ക്കാനാവാത്തതാണ്. കഴിഞ്ഞ ദിവസം ആറളം ഫാമിൽ ശല്യക്കാരനായ കൊലയാളിയാനയെ മയക്കുവെടിവച്ച് പിടികൂടുന്നതിന് മയക്കുവെടി വിദഗ്ധനെ സഹായിക്കുന്നതിൽ മധുസുദനൻ നായർ മുൻപന്തിയിലായിരുന്നു. പിടികൂടേണ്ട ആനയെ കണ്ടെത്തി തിരിച്ചറിഞ്ഞതും മധുസൂദനന്റെ നേതൃത്യത്തിലുള്ള സംഘമായിരുന്നു. ഒടുവിൽ 15 മണിക്കൂർ നീണ്ട തീവ്രശ്രമത്തിനൊടുവിലാണ് ചുള്ളിക്കൊമ്പനെ കൂട്ടിലാക്കാനായത്. വന്യജീവി ആക്രമത്തിലുണ്ടാവുന്ന കൃഷി നാശങ്ങൾക്ക് ധനസഹായമെത്തിക്കുന്നതിലും പരിക്കേൽകുന്നവർക്കും മരണപ്പെടുന്നവരുടെ കുടുംബത്തിനും സർക്കാർ സഹായമെത്തിക്കുന്നതിലും പരിസ്ഥിതി, ജലസംരക്ഷണ പ്രവർത്തനങ്ങളിലും പുലർത്തുന്ന…
Read Moreരണ്ടു വിരലുകൾ മാത്രം ചലിപ്പിക്കുന്ന ജീവിയായി മനുഷ്യൻ ..! കുട്ടികളുടെ സൈബർ കുറ്റങ്ങൾക്ക് ശിക്ഷ മാതാപിതാക്കൾ അനുഭവിക്കേണ്ടി വരും
കണ്ണൂർ: പ്രായപൂർത്തിയാകാത്ത കുട്ടികൾ സൈബർ കുറ്റകൃത്യങ്ങൾ ചെയ്താൽ മാതാപിതാക്കൾ ശിക്ഷയനുഭവിക്കേണ്ടി വരുമെന്ന് മാങ്ങാട്ടുപറന്പ് കെഎപി നാലാം ബറ്റാലിയനിലെ സബ് ഇൻസ്പെക്ടർ എം.കെ.ഹരിപ്രസാദ്. നഴ്സസ് വാരാഘോഷത്തോടനുബന്ധിച്ച് പള്ളിക്കുന്നിലെ ഗവ. സ്കൂൾ ഓഫ് നഴ്സിംഗിൽ സംഘടിപ്പിച്ച സിന്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം സ്വകാര്യ കാര്യങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന മൊബൈൽ ഫോണിലെ വിവരങ്ങൾ സ്വകാര്യമല്ല. അതിലെ സന്ദേശങ്ങളും കോളുകളും ഉൾപ്പെടെ ആറുമാസത്തേക്ക് റിക്കോർഡ് ചെയ്യപ്പെടും. അതുകൊണ്ട് സ്വകാര്യമെന്ന് നമ്മൾ കരുതുന്ന പലതും സ്വകാര്യമല്ലെന്ന തിരിച്ചറിവ് ഉപയോഗിക്കുന്പോൾ ഉണ്ടാകണം. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗത്തിലുള്ള അജ്ഞതയാണ് പലപ്പോഴും സൈബർ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത്. മൊബൈൽ ഫോൺ ഇപ്പോൾ ശരീരത്തിലെ ഒരു അവയവം പോലെയായി മാറി. രണ്ടു വിരലുകൾ മാത്രം ചലിപ്പിക്കുന്ന ജീവിയായി മനുഷ്യൻ മാറി. മറ്റെല്ലാ ജീവികളും അനുഭവങ്ങളിൽ നിന്ന് പഠിക്കുന്പോൾ അനുഭവങ്ങൾ ഉണ്ടായിട്ടും തിരിച്ചറിയുന്നില്ലെന്നതാണ് മനുഷ്യരുടെ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ താലൂക്ക്…
Read Moreദാരുണ അന്ത്യം..! നായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടറിൽ നിന്നു വീണ വിദ്യാർഥി അജ്ഞാതവാഹനം കയറി മരിച്ചു; വാഹനം കണ്ടെത്താൻ അന്വേഷണം തുടങ്ങി
കണ്ണൂർ: താണയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് റോഡിലേക്ക് തെറിച്ചു വീണ ഐടിഐ വിദ്യാർഥി വാഹനം കയറി മരിച്ചു. കുറ്റ്യാട്ടൂര്‍ കാരാറമ്പിനു സമീപം വിമുക്തഭടൻ ആലത്തുംകുഴി ഹൗസില്‍ പ്രഭാകരന്- പ്രസീത ദന്പതികളുടെ മകൻ അതുൽ (അപ്പൂസ്-20) ആണ് മരിച്ചത്. ഇന്നു പുലർച്ചെ അഞ്ചിന് താണ സെമിത്തേരിക്കു സമീപമായിരുന്നു അപകടം. കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് വരികയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. നായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് നായയെ ഇടിച്ചുതെറിപ്പിച്ചു മറിയുകയായിരുന്നു.റോഡിലേക്ക് തെറിച്ചുവീണ അതുലിന്റെ ശരീരത്തിലൂടെ പിന്നിൽനിന്നു വന്ന വാഹനം കയറുകയായിരുന്നു. അതുൽ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. വാഹനം നിർത്താതെ പോവുകയും ചെയ്തു. സ്കൂട്ടറിലുണ്ടായിരുന്ന സല്ലാപ് (20), സിജിൽ (19) എന്നിവരെ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർത്താതെ പോയ വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. പ്രീമിയയാണ് മരിച്ച അതുലിന്റെ ഏക സഹോദരി.
Read Moreസ്വാമിനാഥന്റെ പ്രവചനം..! 2025 ഓടെ കമ്യൂണിസ്റ്റ് പാർട്ടി അപ്രത്യക്ഷമാകും; പുതുച്ചേരിയിലെ പോലീസ് ഉദ്യോഗസ്ഥർ കോൺഗ്രസിന്റെ ഏജന്റുമാരെന്ന് വി.സ്വാമിനാഥൻ
മാഹി: പുതുച്ചേരിയിലെ പോലീസ് ഉദ്യോഗസ്ഥർ കോൺഗ്രസിന്റെ ഏജന്റുമാരായി മാറിയിരിക്കുകയാണെന്ന് ബിജെപി, പുതുച്ചേരി സംസ്ഥാന പ്രസിഡന്റ് വി.സ്വാമിനാഥൻ പറഞ്ഞു. പള്ളുർ എവിഎസ് ഹാളിൽ മാഹി മേഖല ബിജെപി കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് കോൺഗ്രസ് ഇല്ലാതായി കഴിഞ്ഞെന്നും 2025 ഓടെ കമ്യൂണിസ്റ്റ് പാർട്ടിയും ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മാഹി മേഖലാ പ്രസിഡന്റ് സത്യൻ ചാലക്കര അധ്യക്ഷത വഹിച്ചു.പുതുച്ചേരി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.ശെൽവം, ദൊരൈ ഗണേശ്, സംസ്ഥാന ജനറൽ സെക്രട്ടറി ശിവൻ, ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് വി.സത്യപ്രകാശ്, കണ്ണുർ ജില്ലാ സെക്രട്ടറി അഡ്വ.രക്നാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreകേരള തീരം സുരക്ഷാ ഭീതിയിൽ..! ടോമിൻ തച്ചങ്കരിയേയും ഹരിശങ്കറേയും തിരികെ വിളിച്ചു; നാഥനില്ലാതെ കേരളത്തിലെ തീരദേശ പോലീസ് സേന
പി. ജയകൃഷ്ണൻ കണ്ണൂർ: തീരദേശ സേനയിലെ എഡിജിപി തസ്തിക നിർത്തലാക്കി ടോമിൻ തച്ചങ്കരിയെ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തേക്കു മാറ്റിയതോടെ നാടിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട പ്രധാന സേനവിഭാഗത്തിന്റെ തലപ്പത്ത് നാഥനില്ലാതായി. എഡിജിപിക്കു താഴെ ഉണ്ടായിരുന്ന അസിസ്റ്റന്റ് ഐജി ഹരിശങ്കറേയും അന്നു തന്നെ പോലീസ് ആസ്ഥാനത്തേക്കു മാറ്റിയിരുന്നു. മുബൈ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാതലത്തിലാണ് തീര സുരക്ഷ ഉറപ്പാക്കാൻ രാജ്യ വ്യാപകമായി തീരദേശ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. കേന്ദ്ര സഹായത്തോടെ കേരളത്തിലും ഇതിനകം എട്ടു തീരദേശ പോലീസ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കീഴിലായിരുന്നു കേരളത്തിൽ തീരദേശ സേനയുടെ പ്രവർത്തനം. ഇതോടെ എഡിജിപി മുതൽ ഡിവൈഎസ്പി വരേയുള്ള തസ്തികയിൽ ഇപ്പോൾ തീരദേശ സേനയിൽ ആരുമില്ല. എസ്എച്ച്ഒമാരായ സിഐമാരുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ കേരളത്തിലെ തീരദേശം. കേരളത്തിലെ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ കേന്ദ്ര സഹായത്തോടെ കൊല്ലംനീണ്ടകരയിൽ അന്നത്തെ…
Read Moreഅമിതാവേശം വരുത്തിവെച്ച പൊല്ലാപ്പ്..! നീറ്റ് പരീക്ഷയിൽ അടിവസ്ത്രം അഴിച്ച സംഭവം; സസ്പെൻഡ് ചെയ്ത അധ്യാപികമാരുടെ മൊഴി രേഖപ്പെടുത്തും
പരിയാരം: നീറ്റ് പരീക്ഷയിൽ പെൺകുട്ടികളെ വസ്ത്രാക്ഷേപം നടത്തിയെന്ന പരാതിയിൽ അധ്യാപികക്കെതിരെ കേസെടുത്ത പോലീസ് ഇന്ന് അധ്യാപികമാരുടെ മൊഴിയെടുക്കും. പരിയാരം പ്രിൻസിപ്പൽ എസ് ഐ വി.ആർ. വിനീഷിന്റെ നേതൃത്വത്തിൽ വനിതാ പോലീസ് സംഘമായിരിക്കും ഇവരുടെ മൊഴി രേഖപ്പെടുത്തുക. തുടർന്ന് തിരിച്ചറിയലിന് പരാതിക്കാരിയായ പെൺകുട്ടിയെ വിളിച്ചു വരുത്തിയ ശേഷം അധ്യാപികയെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. സ്റ്റേഷനിൽ നിന്നു തന്നെ ജാമ്യം ലഭിക്കുന്ന നിസാര വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പരാതി ഉന്നയിച്ച പെൺകുട്ടിക്കും വീട്ടുകാർക്കും കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന സമീപനമാണുള്ളതെന്നും പരിയാരം പോലീസ് പറഞ്ഞു. നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിച്ചു പരിശോധന നടത്തിയ സംഭവത്തിൽ സ്കൂൾ മാനേജ്മെന്റ് നാല് അധ്യാപികമാരെ സസ്പെൻഡ് ചെയ്തിരുന്നു. പരീക്ഷാകേന്ദ്രമായിരുന്ന കണ്ണൂർ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിസ്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികമാരായ ഷീജ, സഫീന, ബിന്ദു, ഷാഹിന എന്നിവരെയാണ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തത്.…
Read Moreഹക്കീം വധത്തിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ 12 ന് പരിഗണിക്കും; ഒന്നരവർ ഷത്തെ അന്വേഷണത്തിനൊടു വിലാണ് സിബിഐ നാലുപേരെ അറസ്റ്റു ചെയ്തത്
പയ്യന്നൂർ: പയ്യന്നൂർ കൊറ്റി ജുമാ മസ്ജിദ് ജീവനക്കാരൻ തെക്കെ മമ്പലത്തെ ഹക്കീമിനെ കൊലപ്പെടുത്തിയ ശേഷം മൃതദ്ദേഹം കത്തിച്ചു കളഞ്ഞ കേസിൽ ഗൂഢാലാചന കുറ്റം ചുമത്തി സിബിഐ അറസ്റ്റ് ചെയ്ത നാലു പ്രതികളുടെയും ജാമ്യാപേക്ഷ ഹൈക്കോടതി 12 ന് പരിഗണിക്കും. ഇന്നലെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ സിബിഐ അഭിഭാഷകൻ ഹാജരാകാത്തതിനെ തുടർന്ന് ജാമ്യ ഹർജി മാറ്റിവയ്ക്കുകയായിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ആദ്യഘട്ടത്തിൽ അറസ്റ്റിലായ പയ്യന്നൂർ കൊറ്റിയിലെ കെ.പി. അബ്ദുൾ നാസർ (53), ഏലാട്ട് അബ്ദുൾ സലാം (72), സംഭവം നടക്കുന്ന സമയത്ത് മലേഷ്യയിലായിരുന്ന കൊറ്റിയിലെ ഫാസിൽ മൻസിലിലെ ഇസ്മായിൽ (42) എന്നിവർ ഹൈക്കോടതി അഭിഭാഷകരായ വിജയഭാനു , ശ്രീകുമാർ എന്നിവർ മുഖേന ശാസ്ത്രീയ നുണപരിശോധന ഉൾപ്പെടെ പരിശോധനകൾക്ക് വിധേയരാകാൻ തയാറാണെന്ന് ഹർജി നൽകാനും ശ്രമം തുടങ്ങിയിട്ടുണ്ട്. അതേ സമയം കേസന്വേഷണ സംഘം കൊറ്റിയിലെ ധനകാര്യ സ്ഥാപനത്തിൽ വീണ്ടും പരിശോധന നടത്തി. സിബിഐ…
Read Moreവീട്ടിൽ നിന്ന് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മദ്യം നൽകിയശേഷം മർദിച്ച് റോഡിൽ ഇറക്കി വിട്ടു; സംഭവത്തിൽ രണ്ടംഗ സംഘം അറസ്റ്റിൽ
വളപട്ടണം: ചിറക്കൽ രാജാസ് ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ രണ്ടംഗ സംഘത്തെ പോലീസ് അറസ്റ്റ്ചെയ്തു. വളപട്ടണം മൂപ്പൻപാറയിലെ പള്ളിവളപ്പിൽ പ്രണാം (28), മന്നയിലെ കൊടക്കൻവീട്ടിൽ രാഗേഷ് (26) എന്നിവരെയാണ് ഇന്നു രാവിലെ പുതിയതെരുവിൽ വച്ച് വളപട്ടണം എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്. ഞായറാഴ്ച വൈകുന്നേരം മൂപ്പൻപാറയിലെ വീട്ടിലുണ്ടായിരുന്ന പ്ലസ് വൺ വിദ്യാർഥിയെ കാറിലെത്തിയ പ്രതികൾ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. പിന്നീട് കാറിൽ കറങ്ങിയശേഷം ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോവുകയും നിർബന്ധിച്ച് മദ്യം വായിൽ ഒഴിച്ചുകൊടുക്കുകയും മർദിക്കുകയും ചെയ്തു. വിദ്യാർഥിയെ കാണാനില്ലെന്ന് വീട്ടുകാർ വളപട്ടണം പോലീസിൽ പരാതി നൽകി. തുടർന്ന് നാട്ടുകാരും പോലീസും അന്വേഷണം നടത്തുന്നതിനിടയിൽ പുലർച്ചെ രണ്ടോടെ പ്രതികൾ വിദ്യാർഥിയെ മൂപ്പൻപാറക്ക് സമീപം കൊണ്ടുവിടുകയായിരുന്നു.
Read More