തിരുവനന്തപുരം: കോട്ടയംവഴിയുള്ള ട്രെയിനുകള്‍ക്ക് ശനിയാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തി. പാത ഇരട്ടിപ്പിക്കല്‍ ജോലികളും മാവേലിക്കര, ചെങ്ങന്നൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ രണ്ടിടത്ത് സബ്വേ നിര്‍മാണവും നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ 8.35 നുള്ള കൊല്ലം കോട്ടയം പാസഞ്ചര്‍, വൈകിട്ട് 5.45നുള്ള കോട്ടയം കൊല്ലം പാസഞ്ചര്‍, പുലര്‍ച്ചെ 5.25 നുള്ള എറണാകുളം കൊല്ലം മെമു, 11.10 നുള്ള കൊല്ലം എറണാകുളം മെമു, 10 ന് ആലപ്പുഴ വഴിയുള്ള എറണാകുളം കായംകുളം പാസഞ്ചര്‍, ഉച്ചയ്ക്ക് ഒന്നിനുള്ള കായംകുളം എറണാകുളം പാസഞ്ചര്‍ എന്നിവ റദ്ദാക്കി. പുനലൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ഇരുദിശകളിലും കോട്ടയത്തിനും ഗുരുവായൂരിനും ഇടയില്‍ മാത്രം സര്‍വീസ് നടത്തും. 11.30നുള്ള എറണാകുളം കായംകുളം പാസഞ്ചര്‍ , വൈകിട്ട് അഞ്ചിനുള്ള കായംകുളം എറണാകുളം പാസഞ്ചര്‍ എന്നിവ കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ മാത്രം സര്‍വീസ് നടത്തും. നിയന്ത്രണത്തിന്റെ ഭാഗമായി ബംഗലൂരു കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ്, കണ്ണൂര്‍ തിരുവനന്തപുരം…
Read MoreCategory: Kannur
17വർഷത്തെ പരിശ്രമം..! മറ്റാർക്കും അവകാ ശപ്പെടാൻ കഴിയാത്ത ബ്രോഷർ ശേഖരണവു മായി കെ.എം.ഡേവിഡ് റിക്കാർഡിലേക്ക്
പയ്യന്നൂർ: സ്വദേശത്തും വിദേശത്തുമുള്ള ആറായിരത്തോളം വിദഗ്ധ തൊഴിലവസര കോഴ്സുകളുടെ അത്യപൂർവ ബ്രോഷർ ശേഖരത്തിനുടമയായ പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപത്തെ കെ.എം.ഡേവിഡ് യുആർഎഫ് റിക്കാർഡിലേക്ക്. 25ന് വൈകുന്നേരം 3.30 ന് പയ്യന്നൂർ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിന്റെ ഏഷ്യൻ ജൂറി തലവൻ ഡോ.ഗിന്നസ് സുനിൽ ജോസഫ് ഡേവിഡിനുള്ള അവാർഡ് പ്രഖ്യാപനവും അവാർഡ് സമർപ്പണവും നടത്തും. പയ്യന്നൂർ നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഫാ. എം.ക്രിസ്റ്റി അധ്യക്ഷത വഹിക്കും. അവാർഡ് ജേതാവിനെ ഡോ.ഗിന്നസ് അനിൽകുമാർ പരിചയപ്പെടുത്തും. ഗിന്നസ് പ്രജീഷ് കണ്ണൻ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ വ്യക്തികൾ ആശംസകളർപ്പിക്കും. പതിനേഴു വർഷത്തെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ലോകത്തിൽ മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത ഇത്രയും വിപുലമായ ബ്രോഷറുകളുടേയും പ്രോസ്പെക്ടസുകളുടേയും ശേഖരത്തിന്റെ ഉടമയായ മുൻ എക്സൈസ് പ്രിവന്റീവ് ഓഫീസർ ഡേവിഡിനെക്കുറിച്ച് ആദ്യമായി പുറംലോകത്തെ…
Read Moreഇതാണ്ടാ പോലീസ്..! കടയുടെ പൂട്ട് തകർത്ത് 40,000 രൂപയുടെ സിഗരറ്റ് കവർന്നു; നഷ്ടപ്പെട്ട സാധനത്തിന്റെ ബില്ല് ചോദിച്ച് പോലീസ്
പഴയങ്ങാടി: പഴയങ്ങാടിയിൽ കടയുടെ പൂട്ട് തകർത്ത് 40,000 രൂപയുടെ സിഗരറ്റ് കവർന്നു. പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സമീപത്തെ കണ്ണപുരം സ്വദേശിയായ ഉണ്ണികൃഷ്ണൻ ഉടമസ്ഥതയിലുള്ള അനൂപ് സ്റ്റേഷനറി കടയിൽ കവർച്ച നടന്നത്. കടയുടെ എതിർവശത്ത് നിർത്തിയിട്ടിരിക്കുന്ന ഉന്തുവണ്ടികൾ കടയുടെ മുന്നിൽ കൊണ്ടുവന്നിട്ട് മറവ് സൃഷ്ടിച്ചതിനു ശേഷമാണ് മോഷണം നടത്തിയത്. കടയുടെ മുൻവശത്തെ പൂട്ട് തകർത്ത് ഷട്ടറിന്റെ ഒരു ഭാഗം ഇളക്കിമാറ്റിയാണ് മോഷ്ടാക്കൽ ഉള്ളിലേക്ക് ന്നത്. പരാതിയുമായി സ്റ്റേഷനിലെത്തിയെങ്കിലും മോഷ്ടിച്ച സിഗരറ്റിന്റെ ബില്ലിനാണ് പോലീസ് അധികൃതർ ആവശ്യപ്പെട്ടത്. പഴയങ്ങാടി എസ്ഐ കെ.പി. ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലം സന്ദർശിച്ചു പരിശോധന നടത്തി. സിഗരറ്റിന്റെ ബിൽ ഇല്ലാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്നാണ് പോലീസ് ഭാഷ്യം.
Read Moreചോർന്നത് പോക്കറ്റിലോട്ടോ..! പെരുവണ്ണാമൂഴിയിൽ പ്രധാന കനാലിനു വൻ ചോർച്ച; എട്ടു ലക്ഷം രൂപ വെള്ളത്തിൽ
പേരാന്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിയുടെ പ്രധാന കനാലിനു വൻ ചോർച്ച. പെരുവണ്ണാമൂഴിയിൽ ഡാമിനു തൊട്ടു താഴെ ഭാഗത്ത് കനാൽ തുടങ്ങുന്ന ഭാഗത്താണ് ചോർച്ചയുള്ളത്. ഇക്കുറി വെള്ളം തുറന്നു വിടുന്നതിനു മുന്‍പ് കനാലിലെ വിള്ളലുകളെല്ലാം സിമന്റ് ഉപയോഗിച്ച് അടക്കുന്ന പ്രവർത്തി നടന്നിരുന്നു. സിമൻറിനു കൂടുതൽ ബലം കിട്ടാനായി പ്രത്യേകതരം വില കൂടിയ പശയും ചേർക്കുകയുണ്ടായി. മൊത്തം 8 ലക്ഷം രൂപയാണ് പ്രവർത്തിക്കു ചെലവായത്. അറ്റകുറ്റപ്പണി നടന്നു കൊണ്ടിരിക്കുന്പോൾ സിമന്റ് കലക്കി കനാൽ ഭിത്തിയിൽ ഒഴിക്കുന്നതു കാണുകയുണ്ടായി. ഇത് സിമന്റല്ലെന്നും പശയാണെന്നുമാണു കരാറുകാരൻ അന്നു ദീപികയോട് പറഞ്ഞത്. കനാൽ തുറന്നു 2 ദിനം പിന്നിട്ടപ്പോൾ തന്നെ ചോർച്ച തുടങ്ങി. തുടർ ദിനങ്ങളിൽ ശക്തി പ്രാപിച്ച് കനാലിന്റെ എതിർ ദിശയിലുള്ള പുഴയിലേക്കു ജലം കുതിച്ചു ചാടുന്ന അവസ്ഥയിലായി. ഒരു ഭാഗം പൊട്ടി വെള്ളം തോടു മാതിരി ഒഴുകുകയാണ്. ഇതിനു കീഴിൽ ടിൻ…
Read Moreഅങ്ങനെയൊക്കെപറയാമോ..! ഗാന്ധിജിയെ രാജ്യത്തിന്റെ മനസിൽനിന്നു പടിയിറക്കാനാകില്ലെന്ന് കടന്നപ്പള്ളി
വടകര: യുഗപുരുഷനായ ഗാന്ധിജിയെ രാജ്യത്തിന്റെ മനസിൽ നിന്ന് ആർക്കും പടിയിറക്കാനാകില്ലെന്നു തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രവർത്തകൻ, സഹകാരി എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന അഡ്വ.പി.രാഘവൻനായരുടെ 24-ാം ചരമവാർഷികത്തിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ലോകം മഹാത്മജിയിലേക്ക് തിരിച്ചു പോകുന്പോൾ ഇവിടെ ചിലർ ഗാന്ധിജിയെ തിരസ്കരിക്കാനാണ് ശ്രമിക്കുന്നത്. ഖാദി കലണ്ടറിൽ നിന്നു ഗാന്ധിയെ പടിയിറക്കിയിരിക്കുന്നു. ഇവർ ഗോഡ്സെയുടെ ചിത്രം കൊണ്ടുവരാനും മടിക്കില്ല. എന്നാൽ രാജ്യം ഗാന്ധിജിയോട് കടപ്പെട്ടിരിക്കുന്നുവെന്നു കടന്നപ്പള്ളി പറഞ്ഞു. വി.ഗോപാലൻ അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രസംഗമത്സര വിജയികൾക്ക് പി.പി.ദാമോദരൻ ഉപഹാരം നൽകി. യു. ബാബു ഗോപിനാഥ് മുഖ്യ പ്രഭാഷണം നടത്തി. പി.സത്യചന്ദ്രൻ, പി.പി.ഹമീദ്, വി.പി.സുരേന്ദ്രൻ, പി.അച്യുതൻ, വള്ളിൽ ശ്രീജിത്ത്, പി.പി.രാജൻ, ടി.കെ.രാഘവൻ, ടി.പത്മനാഭൻ, ടി.മോഹൻദാസ്, പറന്പത്ത് ബാബു എന്നിവർ സംസാരിച്ചു.
Read Moreആറു ടീമുകൾക്കു ഒറ്റ ആശാൻ..! കലോത്സ വത്തിൽ താരമായി ആറു ടീമുകളുടെ ആശാ നായ കോട്ടയത്തുകാരൻ കുഞ്ഞപ്പനാശാൻ
കണ്ണൂർ: പരിചമുട്ടുകളിയിൽ ആറു ടീമുകൾക്കു ഒറ്റ ആശാൻ. കോട്ടയം മണർകാട് സ്വദേശി കൊല്ലംപറമ്പിൽ കുഞ്ഞപ്പനാശാനാണ് പരിചമുട്ടുകളിയിലെ നിറസാന്നിധ്യമായി മാറിയിരിക്കുന്നത്. കഴിഞ്ഞ 20 വർഷമായി കുഞ്ഞപ്പൻ നിരവധി ടീമുകളുമായി കലോത്സവത്തിൽ എത്തുകയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി മടങ്ങുകയും ചെയ്യുന്നുണ്ട്. അച്ഛന്റെയും മുത്തച്ഛന്റെയും പാത പിൻതുടർന്നാണു കുഞ്ഞപ്പനും പരിചമുട്ടുകളിയിലേക്കു വാളും പരിചയുമായി ഇറങ്ങുന്നത്. കഴിഞ്ഞ 20 വർഷമായി വാളെടുത്തു പരിചകൊണ്ടു തടഞ്ഞ സ്ഥലങ്ങളിലെല്ലാം വിജയിച്ച ചരിത്രമാണു കുഞ്ഞപ്പനു പറയാനുള്ളത്. കുഞ്ഞപ്പന്റെ പിതാവ് ഇട്ടിയവിര ഇട്ടിയവിരയും, മുത്തച്ഛൻ വർക്കി ഇട്ടിയവിരയും പരിചമുട്ടുകളിയിൽ വിദഗ്ധരായിരുന്നു.കൊല്ലം കുണ്ടറ ലിറ്റിൽ ഫ്ളവർ എച്ച്എസ്എസ്, കോഴിക്കോട് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം കാഞ്ഞിരപ്പള്ളി എകെജെഐം സ്കൂൾ, തൃശൂർ മാള സെന്റ് ജോസഫ്സ് ഹൈസ്കൂൾ, ആലപ്പുഴ മുണ്ടാർ സെന്റ് ജോർജ് ഹൈസ്കൂൾ, ഇടുക്കി മുതലക്കോടം സെന്റ് ജോർജ് സ്കൂൾ എന്നീ സ്കൂളുകളിലാണു കുഞ്ഞപ്പൻ…
Read Moreടിപി ചന്ദ്രശേഖരനെ 51ല്‍,സന്തോഷ് 30ല്‍..! സന്തോഷിന്റെ മൃതദേഹത്തില്‍ 30 മുറിവുക ള്‍; എട്ട് സിപിഎം പ്രവർത്തകർ കസ്റ്റഡിയിൽ
തലശേരി: ബിജെപി പ്രവർത്തകൻ ധർമടം അണ്ടല്ലൂർ ചോമന്റെവിട സന്തോഷ് കുമാറിനെ (53)വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം പോലീസ് ഉൗർജിതമാക്കി. ജില്ലാ പോലീസ് മേധാവി കെ.പി.ഫിലിപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ തലശേരി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം, പാനൂർ സിഐ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് കേസന്വേഷിക്കുന്നത്. വെട്ടേറ്റ് വീണ സന്തോഷ് സഹായത്തിനായി വിളിച്ച ഭാര്യയുൾപ്പെടെയുള്ളവരുടെ ഫോണ്‍ കോളുകളും അക്രമിക്കപ്പെടുന്നതിനു മുന്‍പ് സന്തോഷിന്റെ ഫോണിലേക്ക് വന്ന കോളുകളും കേസിൽ നിർണായക വഴിത്തിരിവാകും. സന്തോഷിന്റെ ഫോണ്‍ കോളുകളുടെ വിശദമായ വിവരങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് ശേഖരിച്ചു വരികയാണ്. കൂടാതെ സന്തോഷിന്റെ ഭാര്യയുടെ മൊഴി അടുത്ത ദിവസം പോലീസ് രേഖപ്പെടുത്തും. തന്നെ അക്രമിച്ചവരെ കുറിച്ച് സന്തോഷ് ഭാര്യയോടെ പറഞ്ഞിട്ടുണ്ടാകുമെന്ന വിശ്വാസത്തിലാണ് പോലീസ്. സന്തോഷ് അണ്ടല്ലൂരിലെ വീട്ടിലുണ്ടെന്ന് വ്യക്തമായി അറിയാവുന്നവരാണ് കൊല നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. ചെറുതും വലുതുമായ 30 മുറിവുകളാണ് സന്തോഷിന്റെ ദേഹത്തുണ്ടായിരുന്നതെന്ന്…
Read Moreധര്‍മ്മടത്ത് നിന്ന് എം.ടി രമേശ്..! ക്രമസമാ ധാനനില തകര്‍ന്നു; ധര്‍മ്മടത്തെ രണ്ടാമത്തെ കൊലപാതകം; കേന്ദ്ര ഇടപെടല്‍ ഉണ്ടാകണം
കൊച്ചി:സംസ്ഥാനത്തെ ക്രമസമാധാനനില പൂര്‍ണമായി തകര്‍ന്ന സാഹചര്യത്തില്‍ വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കണ്ണൂര്‍ ധര്‍മ്മടത്ത് ബിജെപി പ്രവര്ത്തകന് സന്തോഷ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെുണ്ടെന്നും സ്വന്തം ഗ്രാമത്തില്‍ മറ്റൊരു പാര്‍ട്ടിയും പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന പിണറായിയുടെ തീരുമാനമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും രമേശ് ആരോപിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് സാധിക്കാത്ത സര്‍ക്കാര്‍ നൂറ് ശതമാനം പരാജയമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ പഞ്ചായത്തില്‍ രണ്ടാമത്തെ കൊലപാതകമാണ് നടന്നത്. അക്രമം അവസാനിപ്പിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി തന്നെ വിളിച്ചു ചേര്‍ത്ത വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സമാധാനയോഗത്തിന്റെ മഷി മായുന്നതിന് മുന്‍പാണ് വീണ്ടും അക്രമം ഉണ്ടായിരിക്കുന്നത്. ഈ യോഗത്തിനുശേഷം ബിജെപിക്ക് നാല് പ്രവര്‍ത്തകരുടെ ജീവന് നഷ്ടമായി. ഈ സംഭവങ്ങളുടെയെല്ലാം…
Read Moreബംഗാളികളില്ലാതെ എന്താഘോഷം..! കടത്തനാടിന്റെ നല്ലറയിലും കൊയ്യാന്‍ ബംഗാളികള്‍ തന്നെ ശരണം
വടകര: നെല്ല് കൊയ്യാനും മെതിക്കാനും ബംഗാളികൾ. കടത്തനാടിന്റെ നെല്ലറ എന്നറിയപ്പെടുന്ന ആയഞ്ചേരിയിലെ മുണ്ടകൻ പാടത്താണ് നെല്ല് കൊയ്യാൻ ബംഗാളികൾ ഇറങ്ങിയത്. നോട്ട് പ്രതിസന്ധി കാരണം ഇതര സംസ്ഥാന തൊഴിലാളികൾക്കു മറ്റ് തൊഴിൽ കുറഞ്ഞതോടെ കൃഷിപ്പണിക്ക് ഇറങ്ങുകയായിരുന്നു. ആയഞ്ചേരി ടൗണിനടുത്തുള്ള വയലിൽ മൂന്ന് ബംഗാളികളാണ് പണി ചെയ്യുന്നത്. നാദിയ ജില്ലക്കാരനായ പങ്കജിന്റെ നേതൃത്വത്തിലാണ് കൊയ്ത്ത്. കൊയ്ത്തു കഴിഞ്ഞ് കറ്റ ഉടമയുടെ വീട്ടിലെത്തിക്കുകയും മെതിക്കുകയും വേണം. കെട്ടിട നിർമാണ മേഖലയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നതെങ്കിൽ മണൽക്ഷാമവും നോട്ട് പ്രതിസന്ധിയും കാരണം തൊഴിൽ കുറഞ്ഞതോടെ കൃഷിപ്പണിക്ക് തയ്യാറാവുകയായിരുന്നു. 700 രൂപ വരെ കൂലി ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 500 രൂപയായി. ഭക്ഷണം സ്വന്തം ചെലവിൽ കഴിക്കണം. നാട്ടിൽ കൃഷിപ്പണി ചെയ്യാറുള്ള പരിചയത്തിലാണ് പാടത്തിറങ്ങിയതെന്നും ഇവിടെ ഉൽപാദനം കുറവാണെന്നും പങ്കജ് പറഞ്ഞു. നാട്ടിൽ ഇതിലും കൂടുതൽ വിളവ് ലഭിക്കാറുണ്ടെന്നും കൃഷിക്ക് വെള്ളം എത്തിക്കാൻ…
Read Moreചെരണ്ടത്തൂർ എംഎച്ച്ഇഎസിൽ റാഗിംഗ്; ജൂനിയേഴ്സ് സീനിയര്‍ വിദ്യാര്‍ഥികളുടെ ഇംഗിതത്തിന് വഴങ്ങണം; ഇല്ലെങ്കില്‍ ക്രൂരമര്‍ദ്ദനം
വടകര: ചെരണ്ടത്തൂർ എംഎച്ച്ഇഎസ് കോളജിൽ സീനിയർ വിദ്യാർഥികളുടെ റാഗിംഗിൽ വിദ്യാർഥിക്ക് പരിക്ക്.
Read More