കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട തടവുകാരൻ രക്ഷപ്പെട്ടതിൽ സുരക്ഷാ വീഴ്ചയെന്ന് പോലീസിന്റ വിലയിരുത്തൽ. സെൻട്രൽ ജയിലിൽ നിയമപ്രകാരം രാവിലെ ആറോടെയാണ് തടവുകാരെ സെല്ലുകളിൽ നിന്നും പുറത്തിറക്കുക. തുടർന്ന് തടവുകാരുടെ ദിനചര്യയക്കുള്ള സമയമാണ്. ദിനചര്യക്ക് ശേഷം പ്രഭാത ഭക്ഷണം കഴിഞ്ഞാണ് തടവുകാരെ ജയിലിനു ജോലിക്കും മറ്റുമായി പുറത്ത് വിടുക. ജയിൽ ഉദ്യോഗസ്ഥരുടെയോ പോലീസിന്റെയോ കാവലിൽ മാത്രമേ തടവുകാരെ ജയിൽ ഗേറ്റിനു പുറത്തേക്ക് വിടാൻ പാടുള്ളൂ എന്നാണ് നിയമം. എന്നാൽ ഇന്നലെ രാവിലെ പത്രക്കെടെടുക്കാൻ തടവുകാരനായ ലഹരി മരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട കോയ്യോട് സ്വദേശി ഹർഷാദിനെ സെൻട്രൽ ജയിലിലെ ഗേറ്റിനു പുറത്ത് പത്രക്കെട്ടെടുക്കാൻ വിട്ടത് സുരക്ഷാ വീഴ്ച തന്നെയാണെന്നാണ് പോലീസ് പറയുന്നത്. അതിനിടെ രക്ഷപ്പെട്ട തടവുകാരൻ അടുത്ത ബന്ധുവുമായി ഫോണിൽ സംസാരിച്ചതായും സൂചനകൾ ലഭിച്ചിട്ടുണ്ട്.ആസൂത്രിതമായ നീക്കത്തിലൂടെയാണ് തടവുകാരൻ രക്ഷപ്പെട്ടതെന്നും കരുതുന്നു. കഴിഞ്ഞ ദിവസം ഇയാളെ കാണാൻ ഒരാൾ…
Read MoreCategory: Kannur
ലോഡ്ജിൽ യുവതിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ; പിടിയിലായത് ഡൽഹി വിമാനത്താവളത്തിൽ
കൂത്തുപറമ്പ്: കോഴിക്കോട് കൊടുവള്ളി സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ താമസിപ്പിച്ച ശേഷം ഒരു കിലോയോളം സ്വർണം തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. മാങ്ങാട്ടിടം കണ്ടേരിയിലെ മർവാൻ ആണ് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ പോലീസിന്റെ പിടിയിലായത്. കൂത്തുപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്ത് പ്രതിയെ ഇന്നു നാട്ടിലെത്തിക്കും. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഏതാനും ദിവസം മുൻപ് ഗൾഫിൽനിന്നു നെടുമ്പാശേരി വിമാനത്താവളത്തിൽ മകനോടൊപ്പം വന്നിറങ്ങിയ കോഴിക്കോട് നരിക്കുനി സ്വദേശിനി ബുഷ്റയെ ഒരു സംഘം കാറിൽ തട്ടിക്കൊണ്ടു പോയി കൂത്തുപറമ്പ് നിർമലഗിരി നീറോളിച്ചാലിലെ ലോഡ്ജിൽ താമസിപ്പിക്കുകയായിരുന്നു. പിന്നീട് മറ്റൊരു സംഘം ലോഡ്ജിൽ അതിക്രമിച്ച് കയറി മകനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി സ്വർണം കവരുകയായിരുന്നു. യുവതിയെ തട്ടിക്കൊണ്ടു പോയ സംഘവുമായി തെറ്റിപ്പിരിഞ്ഞവരാണ് പിന്നീട് ലോഡ്ജിലെത്തി സ്വർണം കൊള്ളയടിച്ചതെന്നാണ് നിഗമനം.
Read Moreട്യൂഷന് പോയ പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾ അറസ്റ്റിൽ
തലശേരി: വീട്ടിൽനിന്നു ട്യൂഷന് പോയ പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വടകര സ്വദേശി അഷ്റഫിനെ (47) യാണ് കൊളവല്ലൂർ പോലീസ് അറസ്റ്റ്ചെയ്തത്. വീട് വിട്ടിറങ്ങിയ പതിനാറുകാരനെ വടകര ബസ് സ്റ്റാൻഡിൽ നിൽക്കവെ അഷ്റഫ് ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി അജ്ഞാത കേന്ദ്രത്തിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. വടകരയിൽനിന്നു കണ്ണൂരിലെത്തിയ വിദ്യാർഥിയെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. വടകര ബസ് സ്റ്റാൻഡിലെ സിസിടിവിയിൽനിന്നാണ് പോലീസിന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
Read Moreപോലീസ് വാഹനത്തിനുനേരേ ആക്രമണം; അന്വേഷണം കഞ്ചാവുകേസ് പ്രതിയെ കേന്ദ്രീകരിച്ച്
കണ്ണൂർ: പോലീസ് വാഹനത്തിനുനേരെ ആക്രമണം നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പൊതുവാച്ചേരി സ്വദേശിയായ കഞ്ചാവുകേസ് പ്രതി റഹീമിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. കുറെ നാളുകളായി റഹീം നാട്ടിൽ വരാറില്ലായിരുന്നു. ഞായറാഴ്ച പൊതുവാച്ചേരിയിലെ സഹോദരനെ കാണാനാണ് കോഴിക്കോട് സ്വദേശിയായ ബോണിയുടെ നേതൃത്വത്തിൽ റഹീം പൊതുവാച്ചേരിയിലെത്തിയത്. ഇത് പോലീസ് അറിഞ്ഞിരുന്നു. ഇവരെ പിടികൂടാൻ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇത് മനസിലാക്കിയതോടെയാണ് പ്രതികൾ കാറിലെത്തി പോലീസ് ജീപ്പിനുനേരേ ആക്രമണം നടത്തിയതെന്നാണ് പ്രഥമിക നിഗമനം. മയക്കുമരുന്ന് കേസുകൾ കൂടി വന്ന സാഹചര്യത്തിൽ റഹീമിന്റെ വീടും സ്ഥലവും ഒരു മാസം മുന്‍പ് പോലീസ് കണ്ട് കെട്ടിയിരുന്നു.ഇതിന്റെ വൈരാഗ്യവുമാണ് അക്രമണത്തിന് പിന്നിലെന്നാണ് സംശയം. പൊതുവാച്ചേരിയിൽ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Read Moreഅയ്യൻകുന്നിൽ വളർത്തുനായയെ പുലി ആക്രമിച്ചു; പുലിയുടെ സാന്നിധ്യം, ഭീതിയിൽ നാട്ടുകാർ
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറയ്ക്ക് അടുത്ത് ആട്ടയോലി മലയിലെ താമസക്കാരനായ പുത്തൻപുരക്കൽ ഗോപിയുടെ വളർത്തുനായയെ ഇന്നലെ രാത്രി 12ന് പുലി ആക്രമിച്ചു. കഴുത്തിന് കടിയേറ്റ നായയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്ന് ശബ്ദം വച്ചതോടെ പുലി നായയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. എന്നാൽ, പുലർച്ചെ അഞ്ചിന് പുലി വീണ്ടും എത്തിയതായി വീട്ടുകാർ പറയുന്നു. കഴിഞ്ഞ ആഴ്ച അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തിൻകടവിലാണ് ആദ്യം പുലിയെ കണ്ടത്. പിന്നീട് അടുത്ത ദിവസം രാത്രി വാണിയപ്പാറതട്ട് ഉണ്ണീശോ പള്ളിക്ക് സമീപം ബൈക്ക് യാത്രക്കാർ പുലിയെ കണ്ടതായി പറഞ്ഞിരുന്നു. രണ്ട് സ്ഥലത്തും വനംവകുപ്പ് എത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം നാട്ടുകാരെ ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്. പുലി എത്തിയ വീടിന് സമീപത്തുനിന്നും പുലിയുടേത് എന്ന് സംശയിക്കുന്ന കാല്പാടുകളും കണ്ടെത്തിയിട്ടുണ്ട്.
Read Moreനിക്ഷേപത്തട്ടിപ്പ്; റോയൽ ട്രാവൻകൂർ ഫാർമേഴ്സ് കമ്പനിക്കെതിരേ 2 കേസ് കൂടി
കണ്ണൂർ: കണ്ണൂർ ആസ്ഥാനമായുള്ള റോയൽ ട്രാവൻകൂർ ഫാർമേഴ്സ് കമ്പനിക്കെതിരേ വീണ്ടും രണ്ട് കേസുകൾ കൂടി. കണ്ണൂരിലെ നിധിൻ, മോഹൻ എന്നിവരുടെ പരാതിയിലാണ് തേർത്തല്ലി സ്വദേശിയായ കന്പനി എംഡി രാഹുൽ ചക്രപാണിയുടെയും ചെയർമാൻ ടോണി, മാനേജർമാരായ സിജോയ്, ഗീതു, ജനറൽ മാനേജർ ഹേമന്ത് എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. നിധിൻ കമ്പനിയിൽ മൂന്ന് ലക്ഷം രൂപയും മോഹനൻ 10 ലക്ഷം രൂപയും നിക്ഷേപിച്ചിരുന്നു. കണ്ണൂർ ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന് എതിർവശത്തെ റോയൽ ട്രാവൻകൂർ കമ്പനി പ്രവർത്തിക്കുന്നത്. കുറച്ച് കാലമായി സ്ഥാപനത്തിനെതിരേ നിരന്തരം പരാതി ഉയർന്നിരുന്നു. ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് കാണിച്ച് നിരവധിപേർ പരാതിയും നൽകിയിരുന്നു. നിക്ഷേപകർ പണം തിരികെ ചോദിച്ച് എത്തിയതോടെ ഇന്നലെ രാവിലെ നൂറോളം ജീവനക്കാർ ഓഫീസിൽ പ്രതിഷേധിച്ചിരുന്നു. ഇതേതുടർന്ന് പോലീസ് എത്തി എംഡി രാഹുൽ ചക്രപാണിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കമ്പനിക്ക് 83…
Read Moreകാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
ഇരിട്ടി: കാട്ടുപന്നി ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി അപകടം. ഓട്ടോഡ്രൈവറായ കൊട്ടകപ്പാറ ഐഎച്ച്ഡിപി കോളനിയിലെ ആദിവാസി യുവാവ് അനിലിനെ (28) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.30 ഓടെ ഇരിട്ടി കീഴ്പ്പള്ളി റോഡിൽ വെളിമാനം അങ്കണവാടിക്ക് സമീപമായിരുന്നു സംഭവം. കാട്ടുപന്നി ഓട്ടോറിക്ഷയ്ക്ക് മുന്നിൽ ചാടിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഓവുചാലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷയിൽ നിന്നു റോഡിലേക്ക് തെറിച്ചുവീണ അനിലിന് വീഴ്ചയുടെ ആഘാതത്തിൽ മുഖത്തും കൈകളിലും പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിൽ അനിലിനെ ഉടൻതന്നെ എടൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Read Moreവ്യാജ പോക്സോ കേസ്; പണം നല്കി കേസ് ഒത്തുതീര്‍പ്പാക്കാൻ പറഞ്ഞ സിഐക്കെതിരേ പരാതി
കാസര്‍ഗോഡ്: വ്യാജ പോക്സോ കേസില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച സംഘത്തെ ഹോസ്ദുര്‍ഗ് സിഐയും അഭിഭാഷകനും സഹായിച്ചതായി പരാതി. വിദേശത്തു ജോലിചെയ്യുന്ന കാഞ്ഞങ്ങാട് സ്വദേശിയായ യുവാവാണ് ഹോസ്ദുർഗ് സിഐ കെ.പി.ഷൈൻ ഉൾപ്പെടെയുള്ളവർക്കെതിരേ ജില്ലാ പോലീസ് മേധാവിക്കും ഐജിക്കും പരാതി നല്‍കിയത്. പരാതി നല്‍കിയതിനു പിന്നാലെ ഹോസ്ദുർഗ് പോലീസ് യുവാവിനെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്യാതെ പണം നല്കി ഒത്തുതീര്‍പ്പാക്കണമെന്ന് ഹോസ്ദുര്‍ഗ് സിഐ ആവശ്യപ്പെടുന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വോയ്സ് റിക്കാർഡ് യുവാവ് പുറത്തു വിട്ടു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ 15 ലക്ഷം രൂപ ചോദിച്ചെന്നാണ് വക്കീല്‍ പറയുന്നതെന്ന് സിഐയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പരാതിക്കാരന് പറയുന്നു. പിന്നീട് ഇത് 10 ലക്ഷമാക്കി കുറച്ചെന്നും പറയുന്നു. എന്നാൽ, പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്താൽ നിങ്ങള്‍ക്ക് കൂടുതല്‍ പ്രശ്നമുണ്ടാകുമെന്നും ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്നും വിദേശത്ത്…
Read Moreബസില്‍ ഉച്ചത്തില്‍ പാട്ടുവച്ചു; ചോദ്യംചെയ്ത യാത്രക്കാരനെ ക്രൂരമായി മർദിച്ച് ബസ് ജീവനക്കാർ
പയ്യന്നൂര്‍: ബസില്‍ ഉച്ചത്തില്‍ പാട്ടുവച്ചത് ചോദ്യം ചെയ്ത യാത്രക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ബസ് ജീവനക്കാരായ മൂന്നുപേര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ പി.വി. മധുവിന്റെ പരാതിയിലാണു സ്വകാര്യ ബസ് ജീവനക്കാരായ മൂന്നുപേര്‍ക്കെതിരേ പോലീസ് കേസെടുത്തത്. കഴിഞ്ഞമാസം 30ന് രാത്രി ഏഴരയോടെയാണ് ഏഴിലോടിനും എടാട്ട് കോളജ് സ്റ്റോപ്പിനുമിടയില്‍ പരാതിക്കാസ്പദമായ സംഭവം. കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ ഉച്ചത്തില്‍ പാട്ടുവച്ചതിനെ യാത്രക്കാരനായ പരാതിക്കാരന് ചോദ്യം ചെയ്തതിലുള്ള വിരോധത്തില്‍ ബസ് ജീവനക്കാരായ മൂന്നുപേര്‍ ചേര്‍ന്ന് ചീത്ത വിളിച്ചും കൈപിടിച്ച് തിരിച്ചും പരിക്കേല്‍പ്പിച്ചതായും ഇതിലൂടെ തനിക്ക് മാനഹാനിയും മരണഭയവുമുണ്ടാക്കിയെന്നുമാണു പരാതി.
Read Moreമുക്കുപണ്ടം ബാങ്കിൽ പണയം വച്ച് തട്ടിയത് ലക്ഷങ്ങൾ; പ്രതി എറണാകുളത്ത് പിടിയിൽ
പഴയങ്ങാടി: മുക്കുപണ്ടം ബാങ്കിൽ പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയ കേസിലെ പ്രതി എറണാകുളത്ത് പിടിയിൽ. ചന്തപ്പുര സുഹറാസിലെ മുഹമ്മദ് റിഫാസ് (37) നെയാണ് പിടികൂടിയത്. അന്വഷണ ഉദ്യേഗസ്ഥനായ സിഐ ഇ.എൻ.സന്തോഷ് കുമാറിന്റെ നിർദേശപ്രകാരം പഴയങ്ങാടി എസ്ഐ രൂപാ മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് എറണാകുളത്തുനിന്ന് പിടികൂടിയത്. ഫെഡറൽ ബാങ്ക് പഴയങ്ങാടി ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് 13,82,000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ബാങ്ക് സീനിയർ മാനേജർ വി. ഹരിയുടെ പരാതിയിലാണ് കേസെടുത്തത്. 2022ൽ ഒക്ടോബർ 20 മുതൽ ഈ വർഷം ഫെബ്രുവരി ഒന്നുവരെയുള്ള കാലഘട്ടത്തിൽ പല ദിവസങ്ങളിലായി മുക്കുപണ്ടം പണയം വെച്ചായിരുന്നു തട്ടിപ്പ്. എട്ട് പ്രാവശ്യമാണ് പണയം വച്ചത്. 330.6(41.2പവൻ) ഗ്രാം സ്വർണമാണ് പണയം വച്ചതെന്ന് കണ്ടെത്തി യിട്ടുണ്ട്. ആദ്യം പണയം വെച്ച സ്വർണത്തിന്റെ കാലാവധി ഏപ്രിൽ മാസമായിരുന്നു. കാലാവധിയായിട്ടും സ്വർണം തിരിച്ചെടുക്കാത്തതിനെത്തുടർന്ന് ബാങ്ക് നോട്ടീസയച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല.…
Read More