പയ്യന്നൂര്‍: വനിതാ ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് അതിലെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതായുള്ള പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ യുവതിയായ ഡോക്ടറുടെ പരാതിയിൽ മലപ്പുറം ഇരിങ്ങല്ലൂരിലെ സുലൈമാനെതിരെയാണ് പോലീസ് ഐടി ആക്ട് പ്രകാരം കേസെടുത്തത്. കഴിഞ്ഞ നവംബര്‍ 28നു മുമ്പാണു പരാതിക്കാസ്പദമായ സംഭവം. മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് അതില്‍നിന്നും സന്ദേശങ്ങള്‍ ചോര്‍ത്തിയെടുക്കുകയായിരുന്നു. ഈ സന്ദേശങ്ങള്‍ പരാതിക്കാരിയുടെ ഫോണിലേക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എംഡിയുടെ ബന്ധുക്കൾക്കും അയച്ചുകൊടുക്കുകയും ദുരുപയോഗം ചെയ്തതായുമാണ് പരാതി. ഹാക്ക് ചെയ്ത് ചോർത്തിയെടുത്ത സന്ദേശങ്ങള്‍ പ്രചരിപ്പിച്ച ഫോണിന്റെ ഉടമയെത്തേടിയുള്ള അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി പരാതി നല്‍കിയത്. ഇന്‍സ്റ്റഗ്രാമിലൂടെ മാത്രം പരിചയമുള്ള പരാതിക്കാരിയായ വനിതാ ഡോക്ടറെയല്ല ഇവരുടെ കൂടെ ജോലി ചെയ്യുന്ന മറ്റൊരു വനിതയെയാണ് ഹാക്കർ ലക്ഷ്യമിട്ടിരുന്നതെന്നും സൂചനയുണ്ട്. സന്ദേശം വനിതാ ഡോക്ടറുടെ ഫോണിലേക്കു തന്നെ വന്നതോടെയാണ് സംശയം തോന്നി ഇവർ…
Read MoreCategory: Kannur
ഉക്രൈൻ യൂണിവേഴ്സിറ്റിലെ പഠനത്തിന് ഫീസിളവ് വാങ്ങിനൽകാം; കൊല്ലംകാരന് നഷ്ടം 15 ലക്ഷം; രണ്ടുപേർക്കെതിരെ കേസെടുത്ത് പോലീസ്
പയ്യന്നൂര്‍: ഉക്രൈന് യൂണിവേഴ്സിറ്റിയിലെ പഠനത്തിന് ഫീസിളവ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് പതിനഞ്ചേമുക്കാല്‍ ലക്ഷം രൂപ വഞ്ചിച്ചതായുള്ള പരാതിയില്‍ രണ്ടുപേര്‍ക്കെതിരേ കേസെടുത്തു. കോറോം മുത്തത്തിയിലെ പി. ആകാശ് ബാബുവിന്വേണ്ടി പിതാവ് സുധീര്‍ ബാബു നല്കിയ പരാതിയിലാണ് കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശികളായ റിയാസ് മുഹമ്മദ്, ഷജാസ് എന്നിവര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. 2021 ജൂണ്‍ 28 നാണ് പരാതിക്കാസ്പദമായ സംഭവം. ഉക്രൈയിനിലെ വിഎന്‍ കര്സെയ്ന് ഖോര്കിവ് നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ 2020 മുതല്‍ 2026 വരെയുള്ള പഠനത്തിന് പരാതിക്കാരന്റെ മകന് അഡ്മിഷന് ലഭിച്ചിരുന്നു. ഫീസ് ഒന്നിച്ചടച്ചാല്‍ രണ്ടാം വര്‍ഷം മുതല്‍ ആറാംവര്‍ഷം വരെയുള്ള പഠനത്തിന് ഫീസിളവ് ലഭിക്കുമെന്ന് വിശ്വസിപ്പിച്ചതിനെ തുടര്‍ന്ന് കൊല്ലം കിളിക്കൊല്ലൂരുള്ള മേക്ക് വേ ഇഡ്യുക്കേഷണല് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം മുഖേന പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടുവഴി 15,75,000 രൂപ സ്ഥാപനത്തിന് കൈമാറിയിരുന്നു. എന്നാല്‍, എതിര്‍കക്ഷികളായ കൊല്ലത്തെ സ്ഥാപനയുടമകള്‍ യൂണിവേഴ്സിറ്റിയില്‍ പണമടക്കാതേയും…
Read Moreമാക്കൂട്ടം ചുരത്തിൽ വീണ്ടും വാഹനാപകടം; മുഖം തിരിച്ച് കർണാടക
ഇരിട്ടി: മാക്കൂട്ടം ചുരം റോഡിൽ വീണ്ടും വാഹനാപകടം. കർണാടകയിൽനിന്ന് ഉപ്പുമായി കോഴിക്കോടേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് പാറക്കല്ലിൽ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. ഇരിട്ടിയിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും നാലുമണിക്കൂറോളം നീണ്ട ശ്രമത്തിന് ഒടുവിലാണ് കാബിൻ പൊളിച്ച് തമിഴ്നാട് സ്വദേശി ഡ്രൈവറെ രക്ഷപ്പെടുത്തിയത്. അപകടത്തിൽ ഡ്രൈവറുടെ രണ്ട് കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. കർണാടകയുടെ പെരുമ്പാടി ചെക്പോസ്റ്റിൽനിന്നു വളരെ അടുത്തു നടന്ന അപകടത്തിൽ കർണാടകയുടെ ഭാഗത്തുനിന്ന് ഒരു സഹകരണവും ഉണ്ടായില്ലെന്നു പരാതി ഉയർന്നു. അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും അടിയന്തര വൈദ്യസഹായം എത്തിക്കാൻ പോലും കർണാടക തയാറായില്ല എന്നാണ് ആക്ഷേപം. അപകടം നടക്കുമ്പോൾ ലോറിയിൽ ഡ്രൈവർ മാത്രമായിരുന്നു ഉണ്ടയിരുന്നത്. വെളിയിൽ എത്തിച്ച ഡ്രൈവറെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുരത്തിൽ മൊബൈൽ ഫോണിന് റേഞ്ച് ലഭ്യമല്ലാത്തത് അപകട വിവരം വെളിയിൽ അറിയാൻ താമസം നേരിട്ടു. പിന്നാലെ വന്ന…
Read Moreപഴയങ്ങാടിയിലെ “രക്ഷാപ്രവർത്തനം” ; 4 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
പഴയങ്ങാടി: നവകേരള യാത്രയുടെ കല്യാശേരി മണ്ഡലത്തിലെ പരിപാടിക്കിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്-കെഎസ്യു പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകർ പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകരായ പി.പി.സതീഷ് (42), അതുൽ കണ്ണൻ (22), എം. അനുരാഗ് (19), അർജുൻ കുറ്റൂർ (27) എന്നിവരാണു കീഴട ങ്ങിയത്. പഴയങ്ങാടി സിഐ ടി.എൻ. സന്തോഷ് കുമാർ ഇവ രുടെ അറസ്റ്റ് രേഖ പ്പെടുത്തി. ഇതേ കേസിൽ കഴിഞ്ഞ മാസം ഡിവൈഎഫ്ഐ ബ്ലോക്ക്-മേഖല ഭാരവാഹികളായ ചെറുതാഴത്തെ അമൽ ബാബു (24), കടന്നപ്പള്ളിയിലെ പി. ജിതിൻ (28), അടുത്തിലയിലെ ഇ.കെ. അനുവിന്ദ് (26), മണ്ടൂരിലെ കെ. മുഹമ്മദ് റമീസ് (24) എന്നിവർ അറസ്റ്റിലാവുകയും റിമാൻഡ് കഴിഞ്ഞ് കഴിഞ്ഞ ദിവസം ജാമ്യം നേടി പുറത്ത് വരികയും ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കേസിൽ ഇനി നാലുപേർ…
Read Moreവീട്ടില്‍ അതിക്രമിച്ചുകയറി അക്രമം: അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പയ്യന്നൂര്‍: വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം നടത്തിയ സംഭവത്തില്‍ പാലക്കോട് സ്വദേശികളായ അഞ്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പാലക്കോട്ടെ മുസ്തഫയുടെ ഭാര്യ സൗദയുടെ പരാതിയിലാണ് കെ.പി. നിസാമുദ്ദീന്‍ (34), എ. അഷര്‍(40), ഒ.പി. അബ്ദുള്‍ ഖാദര്‍(51), എം. ഇസ്മായില്‍(47), കെ.സി. അഷ്റഫ് (60)എന്നിവരെ അറസ്റ്റ് ചെയ്തത്. തലശേരി സെഷന്‍സ് കോടതിയില്‍നിന്നു പ്രതികള്‍ മുന്‍കൂര്‍ ജാമ്യമെടുത്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.ഡിസംബർ രണ്ടിന് രാവിലെ പതിനൊന്നോടെയാണ് സൗദയുടെ പരാതിക്കാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ പരാതിക്കാരിയെയും ഭര്‍ത്താവിനെയും തടഞ്ഞുനിര്‍ത്തി ദേഹോപദ്രവമേല്‍പ്പിക്കുകയും ചീത്തവിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതില്‍ മാനഹാനിയുണ്ടായെന്നുമാണ് പരാതി. കുടുംബശ്രീയിലുള്ള തര്‍ക്കവും ഭര്‍ത്താവിന് മുസ്ലീം ലീഗ് പാര്‍ട്ടിയുമായുള്ള പ്രശ്നങ്ങള്‍ കൊണ്ടുള്ള വിരോധവുമാണ് കാരണമെന്നും പരാതിയില്‍ പറയുന്നു. സൗദയുടെ ഭര്‍ത്താവ് കെ.സി. മുസ്തഫ രാമന്തളി ഗ്രാമ പഞ്ചായത്തിലെ പാലക്കോട് സെന്‍ട്രല്‍ വാര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവച്ചിരുന്നു.
Read Moreമധ്യവയസ്കനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; സഹോദരപുത്രൻ അറസ്റ്റിൽ
മട്ടന്നൂർ: കൊതേരിയിൽ മധ്യവയസ്കനെ ജ്യേഷ്ഠന്റെ മകൻ വീട്ടിൽ കയറി വെട്ടിക്കൊന്നു. കൊതേരി വണ്ണാത്തിക്കുന്നിലെ കുന്നുമ്മൽ വീട്ടിൽ ഗിരീശനാണ് (54) കൊല്ലപ്പെട്ടത്. ഗിരീശന്റെ സഹോദര പുത്രൻ ഷിഖിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. ബുള്ളറ്റിലെത്തിയ യുവാവ് വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി ഗിരീശനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആയുധം ഉപയോഗിച്ച് ഗിരീശന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻ ഗിരീശനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ ഗിരീശന്റെ പ്രായമായ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. ആക്രമണത്തിന് മുമ്പേ ഇരുവരും തമ്മിൽ മട്ടന്നൂരിൽ വച്ചു വാക്കുതർക്കമുണ്ടായതായി പറയുന്നു. മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിക്ക് വേണ്ടി വ്യാപക തെരച്ചിൽ നടത്തുന്നതിനിടെ ഇന്നു പുലർച്ചെയാണ് കസ്റ്റഡിയിലെടുത്തത്. കണ്ണൂരിൽ നിന്നും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി…
Read Moreകണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരന്റെ മരണത്തിൽ ദുരൂഹത; പോസ്റ്റ്മോർട്ടം ഇന്ന്
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ ശിക്ഷാ തടവുകാരനായ യുവാവിന്റെ മരണത്തിൽ ദുരൂഹത. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. മലപ്പുറം സ്വദേശി പ്രജിത്ത് കുമാർ (25) ആണ് ഇന്നലെ രാവിലെ രക്തം ഛർദിച്ചു മരിച്ചത്. ജയിൽ അധികൃതർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കഴിഞ്ഞ ആറുമാസമായി പ്രജിത്തിന് രക്തം ഛർദിക്കുന്ന രോഗം ഉണ്ടായിരുന്നതായി ജയിൽ അധികൃതർ പറഞ്ഞു. വ്യാഴാഴ്ച രക്തം ഛർദിച്ചതിനെത്തുടർന്ന് ജയിൽ അധികൃതർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ഇന്നലെ രാവിലെ വീണ്ടും വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്ന് മരിക്കുകയായിരുന്നു. ജയിലിൽ കൊണ്ടുവരുമ്പോൾ പ്രജിത്ത് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നെന്നും ഇതേത്തുടർന്ന് മാനസികാസ്വാസ്ഥ്യമുള്ളവരെ പാർപ്പിക്കുന്ന ബ്ലോക്കിലാണ് പ്രജിത്തിനെ താമസിപ്പിച്ചിരുന്നതെന്നും ജയിൽ അധികൃതർ പറഞ്ഞു. സഹതടവുകാരിൽനിന്ന് എന്തെങ്കിലും മർദനം ഏറ്റിട്ടുണ്ടോയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷമേ പറയാനാകുവെന്ന് ജയിൽ അധികൃതർ പറഞ്ഞു. മാതാവിനെ കൊലപ്പെടുത്തിയ കേസിൽ പത്ത് വർഷം കഠിന…
Read Moreസുഹൃത്തിന്റെ ഭാര്യക്ക് അശ്ലീല സന്ദേശം: സിപിഎം നേതാവിനെതിരേ നടപടി
കണ്ണൂർ: സ്വഭാവദൂഷ്യത്തെ തുടർന്ന് സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിനെതിരേ പാർട്ടി നടപടി. മാടായി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ലോക്കൽ കമ്മിറ്റിയംഗത്തിനെതിരേയാണ് നടപടി എടുത്തത്. സുഹൃത്തിന്റെ ഭാര്യക്ക് വാട്സാപ്പിലൂടെ അശ്ലീല സന്ദേശം അയച്ചെന്നായിരുന്നു പരാതി. സഹകരണ ബാങ്ക് ജീവനക്കാരൻകൂടിയായ പാർട്ടിയംഗത്തെ ലോക്കൽ കമ്മിറ്റിയിൽനിന്നും പാർട്ടി ബ്രാഞ്ചിൽനിന്നും ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തത്.
Read Moreകണ്ണൂർ വിമാനത്താവളത്തിൽ 64 ലക്ഷത്തിന്റെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. 64 ലക്ഷം രൂപ വില വരുന്ന 1,045 ഗ്രാം സ്വർണവുമായാണു യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ദോഹയിൽനിന്നും ഇൻഡിഗോ വിമാനത്തിൽ ഇന്നലെ കണ്ണൂരിലെത്തിയ മേപ്പയൂർ സ്വദേശി ഷൗക്കത്തലി (45) യിൽ നിന്നാണ് 64 ലക്ഷം രൂപ വിലവരുന്ന 1045 ഗ്രാം സ്വർണം കണ്ണൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ ഉദ്യോഗസ്ഥർ പിടികൂടിയത്. ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണു സ്വർണം കണ്ടെത്തിയത്. സ്വർണ മിശ്രിതം നാലു കാപ്സ്യൂളുകളിലാക്കി ശരീരത്തിന്റെ രഹസ്യഭാഗത്ത് ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്. 1,132 ഗ്രാം മിശ്രിത സ്വർണം പിന്നീട് വേർതിരിച്ചെടുത്തു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ പി.കെ. ഹരിദാസൻ, എൻ.സി. പ്രശാന്ത്, ഹെഡ് ഹവിൽദാർ ബാലൻ കുനിയിൽ, ഡ്രൈവർ കെ.വി. സജിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Read Moreഹൈറിച്ചിനെതിരേ നടപടിക്ക് ഡിജിപിയുടെ ഉത്തരവ്
കണ്ണൂര്‍: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈറിച്ചിനെതിരേ അടിയന്തരനടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്. തൃശൂര്‍ റൂറല്‍ പോലീസ് മേധാവിക്കാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. മുന്‍ എംഎല്‍എ അനില്‍ അക്കരെ നല്കിയ പരാതിയിലാണ് നടപടി. എച്ച്ആര്‍ ഒടിടി, എച്ച്ആര്‍ ക്രിപ്റ്റോ കറന്‍സി, വിദേശത്തേക്ക് ഫണ്ട് കടത്തല്‍ തുടങ്ങിയ പരാതികളിലാണ് നടപടികള്‍ സ്വീകരിക്കാനുള്ള ഉത്തരവ്. ജിഎസ്ടി സംബന്ധിച്ച പ്രശ്നങ്ങള്‍ അവസാനിക്കുകയാണെന്നും ഇന്നലെ രണ്ടരയോടെ ഹൈക്കോടതിയില്‍നിന്നും അനുകൂല തീരുമാനമുണ്ടാകുമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹൈറിച്ച് വക്താക്കള്‍ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് നടപടി സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് നൽകിയിരിക്കുന്നത്. മണിചെയിന്‍ മാതൃകയിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനമാണ് കമ്പനി നടത്തിവരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബഡ്സ് ആക്ട് പ്രകാരം കമ്പനിയുടെയും ഉടമകളുടെയും സ്വത്തുവകകള്‍ കണ്ടുകെട്ടിയിരുന്നു. കമ്പനിയുടെയും ഉടമകളുടെയും പേരില്‍ ആക്സിസ് ബാങ്കിലുള്ള ആറ് അക്കൗണ്ടുകളും, എച്ച്ഡിഎഫ്സി ബാങ്കിലുള്ള 28 അക്കൗണ്ടുകളും ഐഡിഎഫ്സിയിലെ മൂന്ന് അക്കണ്ടുകളുമുള്‍പ്പെടെ 37…
Read More