കണ്ണൂർ: കോളജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് എത്തിക്കുന്ന തളിപ്പറന്പ് സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. തളിപ്പറന്പ് മുക്കോല സ്വദേശിയായ നദീറി (28) നെയാണ് മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനും കഞ്ചാവുമായി കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദനന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാളുടെ കൈയിൽ നിന്ന് അഞ്ചു ഗ്രാം മെത്താഫിറ്റാമിനും ഒരു പായ്ക്കറ്റ് കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ പി.പി. ജനാർദനന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആഴ്ചകളായി ഇയാൾ കണ്ണൂർ എക്സൈസ് സംഘത്തിന്റെ നീരീക്ഷണത്തിലായിരുന്നു. നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ നദീർ ബംഗളൂരുവിൽ നിന്ന് നേരിട്ട് മയക്കുമരുന്നും കഞ്ചാവും വാങ്ങി കണ്ണൂർ ജില്ലയിലെ കോളജുകൾ കേന്ദ്രീകരിച്ച് വില്പന നടത്തി വരികയായിരുന്നു. തളിപ്പറന്പ് എക്സൈസ് ഓഫീസിൽ മാത്രം ഇയാൾക്കെതിരേ മൂന്ന് മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തളിപ്പറന്പ്, ധർമശാല കേന്ദ്രീകരിച്ചാണ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് നല്‍കുന്നത്. ധർമശാലയിലെ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ…
Read MoreCategory: Kannur
വീട്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പെട്രോൾ ഒഴിച്ച് കത്തിച്ചു
ചെറുപുഴ: വീട്ടുമുറ്റത്തെ ഷെഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷാ തീയിട്ടു നശിപ്പിച്ചു. ചെറുപുഴ ബാലവാടി റോഡിലെ പ്ലാക്കുഴിയിൽ ബിനോയിയുടെ ഓട്ടോറിക്ഷയാണ് ഇന്ന് പുലർച്ചെ ഒന്നരയോടെ തീയിട്ടു നശിപ്പിച്ചത്. സംഭവം നടക്കുമ്പോൾ ബിനോയി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. തീ ഉയരുന്നതുകണ്ട് അയൽവാസിയാണ് ബിനോയിയെ വിളിച്ച് വിവരം പറയുന്നത്. ഉടൻ തന്നെ വെള്ളമൊഴിച്ച് തീ കെടുത്തിയെങ്കിലും ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. തൊട്ടടുത്തു കിടന്ന ടവേര കാറിനും ചെറിയ രീതിയിൽ കേടുപറ്റി. ഷെഡിന്റെ ഷീറ്റും വീടിന്റെ ഭിത്തിയുമൊക്കെ തീ കത്തിയതിനാൽ കരിപിടിച്ചു കിടക്കുകയാണ്. ഓട്ടോറിക്ഷയ്ക്കരുകിൽ ചാക്കിൽ കെട്ടിവെച്ചിരുന്ന അടയ്ക്കയും കത്തിനശിച്ചിട്ടുണ്ട്. ചെറുപുഴ എസ്എച്ച്ഒ ടി.പി. ദിനേഷിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പെട്രോളോ അതുപോലുള്ള എന്തെങ്കിലും ഒഴിച്ച ശേഷം തീയിട്ടതാകാമെന്നാണ് പോലീസ് പറയുന്നത്. ഫോറൻസിക് വിദഗ്ധർ ഉച്ചയോടെ സ്ഥലത്തെത്തി പരിശോധന നടത്തും. സമീപത്തെ സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.
Read Moreആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; അറുപത്തിയൊന്നുകാരനായ മത്സ്യത്തൊഴിലാളി അറസ്റ്റിൽ
കണ്ണൂർ: ഇതര സംസ്ഥാന തൊഴിലാളിയുടെ ആറ് വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ച മത്സ്യത്തൊഴിലാളി അറസ്റ്റിൽ. പൊന്നാനി സ്വദേശിയും ആയിക്കരയിലെ മത്സ്യത്തൊഴിലാളിയുമായ വി.പി. ഫൈസലി(61)നെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ ടൗണിൽ ആക്രി പെറുക്കി ജീവിക്കുന്ന ആസാം സ്വദേശിയുടെ മകളെയാണ് തൊട്ടടുത്ത ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഫൈസൽ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇന്നലെ രാവിലെ കുട്ടിയുടെ മാതാപിതാക്കൾ വിവിധ ആവശ്യങ്ങൾക്കായി ടൗണിൽ പോയിരുന്നു. ക്വാർട്ടേഴ്സിൽ രണ്ട് കുട്ടികൾ മാത്രമാണുണ്ടായിരുന്നത്. ഈ സമയം തൊട്ടടുത്ത ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്ന ഫൈസൽ ആറുവയസുകാരിയെ സ്വന്തം ക്വാർട്ടേഴ്സിലേക്ക് വിളിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടി കരഞ്ഞ് ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞ് വച്ചു. തുടർന്ന് കണ്ണൂർ ടൗൺ പോലീസ് എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreപള്ളിയിലേക്കു പോകുന്നതിനിടെ മദർ സുപ്പീരിയർ ബസിടിച്ചു മരിച്ചു
തളിപ്പറമ്പ്: പള്ളിയിലേക്ക് പോവുകയായിരുന്ന കന്യാസ്ത്രീ ബസിടിച്ച് മരിച്ചു. പൂവം സെന്റ് മേരീസ് കോണ്‍വന്റിലെ മദർ സുപ്പീരിയറും സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയുമായ സിസ്റ്റര്‍ സൗമ്യ (55) എഫ്എസ്എംഎയാണ് മരിച്ചത്. ഇന്ന് രാവിലെ 6.30 തോടെ മറ്റൊരു കോണ്‍വന്റിന് സമീപമുള്ള ലിറ്റില്‍ ഫ്ലവർ പള്ളിയിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ ആലക്കോടുനിന്നും തളിപ്പറമ്പിലേക്ക് പോകുന്ന സെന്റ് മേരീസ് ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ സിസ്റ്റർ സൗമ്യയുടെ ദേഹത്തുകൂടി ബസിന്റെ മുൻ വശത്തെ ടയറുകൾ കയറിയിറങ്ങി. ഉടൻ തളിപ്പറന്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. മൂന്നുമാസം മുമ്പാണ് തൃശൂര്‍ മാള സ്വദേശിനിയായ സിസ്റ്റര്‍ സൗമ്യ ഇവിടെ ചുമതലയേറ്റത്. വാഴപ്പിള്ളി ആന്റണി-മറിയം ദന്പതികളുടെ മകളാണ്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3.30 ന് പൂവം ലിറ്റിൽ ഫ്ലവർ പള്ളിയിൽ…
Read Moreസൂപ്പർ മാർക്കറ്റിൽനിന്നു സാധനങ്ങൾ വാങ്ങാത്തതിനു കാർ കേടുവരുത്തി; പയ്യന്നൂരിലെ സംഭവം ഇങ്ങനെ
പയ്യന്നൂര്‍: സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നു സാധനങ്ങൾ വാങ്ങാത്തതിന്റെ വിരോധത്തില്‍ കാറിനു കേടുവരുത്തിയതായുള്ള പരാതിയില്‍ കോടതി നിർദേശപ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കണ്ടോത്തെ കെ. കുട്ടികൃഷ്ണന്റെ പരാതിയിലാണു പ്രതികളെന്നു സംശയിക്കുന്ന പയ്യന്നൂര്‍ സ്കൈപ്പര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കാരായ റൗഫ്, സൂരജ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റൊരാള്ക്കുമെതിരേയാണ് കേസ് എടുത്തത്. 2022 നവംബര്‍ 12ന് വൈകുന്നേരം 6.15 ഓടെയാണ് പരാതിക്കാസ്പദമായ സംഭവം. റോയല്‍ കോപ്ലക്സിലെ പെയിന്റ് ഹൗസിന് മുന്നില്‍ പാര്‍ക്ക് ചെയ്ത പരാതിക്കാരന്റെ ടാറ്റാ പഞ്ച് കാറിന്റെ പിന്നിലും വലതുവശത്തും കോറിവരച്ച് കേടുവരുത്തിയതിലൂടെ പതിനായിരം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണു പരാതി. സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നും സാധനങ്ങള്‍ വാങ്ങാതെ സമീപത്തു കാര്‍ നിര്‍ത്തിയിട്ടതിന്റെ വിരോധമാണു സംഭവത്തിനു കാരണമായി പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. പരാതിക്കാരന് പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് പരാതിയില്‍ കേസെടുക്കുന്നതിന് കോടതി നിര്‍ദേശിക്കുകയായിരുന്നു.
Read Moreപ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഭവം; ഭാര്യയുടെ സുഹൃത്തുക്കൾക്കെതിരേ കേസ്
പയ്യന്നൂര്‍: പ്രവാസിയെ മര്‍ദിച്ചവശനാക്കി കാറിൽ തട്ടിക്കൊണ്ടു പോയി പണവും വിലപിടിപ്പുള്ള മൊബൈല്‍ഫോണും കവർന്ന സംഭവത്തിൽ ഭാര്യയുടെ സു സുഹൃത്തുക്കൾക്കെതിരേ കേസെടുത്ത് പോലീസ്. കവ്വായിയിലെ കെ.പി. ഷക്കീറിന്റെ പരാതിൽ രണ്ടു പേർക്കെതിരേയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. അസ്ലം എന്നായൾക്കെതിരെയും കണ്ടാലറിയാവുന്ന മറ്റൊരാൾക്കെതിരെയുമാണ് കേസ്. കഴിഞ്ഞ ഡിസംബര്‍ 28ന് ഉച്ചക്ക് 12.45 ഓടെ കുഞ്ഞിമംഗലം തലായിയിലായിരുന്നു പരാതിക്കാസ്പദമായ സംഭവം.ഷക്കീറിനോട് തലായിയിലെത്താൻ ആവശ്യപ്പെട്ടതിനെത്തുുടർന്ന് കാറുമായി സ്ഥലത്തെത്തിയപ്പോൾ പിടിച്ചിറക്കി മരവടികൊണ്ട് തലയ്ക്കും മുഖത്തും അടിച്ചു പരിക്കേൽപ്പിച്ച ശേഷം അതേ കാറിൽ കയറ്റി പയ്യന്നൂർ ഭാഗത്തേക്ക് ഓടിച്ചു പോയെന്നും ഇതിനിടെയാണ് കൊള്ളയടിച്ചതെന്നും പരാതിയിൽ പറയുന്നു. കൈവശമുണ്ടായിരുന്ന 90,000 രൂപ, അൻപതിനായിരത്തോളം രൂപയുടെ മൂല്യം വരുന്ന 200 റിയാൽ, ഐ ഫോൺ എന്നിവ കൊള്ളയടിച്ചുവെന്നു പരാതി പറയുന്നു. വിവാഹമോചനത്തിനായി ഭാര്യ നൽകിയ പരാതിയെ എതിർത്ത വിരോധത്തിൽ ഭാര്യയുടെ സുഹൃത്തുക്കൾ മർദിച്ച് കൊള്ളയടിച്ചെന്നുമാണ് പരായിൽ പറയുന്നത്.…
Read Moreപയ്യന്നൂരിൽ പട്ടാപ്പകൽ വീടു കുത്തിത്തുറന്ന് കവർച്ച : 50,000 രൂപയും ആഭരണങ്ങളും കവർന്നു; കവർച്ചക്കാർ എത്തിയത് വെളുത്ത കാറിൽ; കവർച്ചക്കാർ ഹിന്ദി സംസാരിക്കുന്നവർ
പയ്യന്നൂര്‍: വീടിന്റെ ഗ്രില്ല് മുറിച്ചും വാതില്‍ കുത്തിത്തുറന്നും നിരീക്ഷണക്കാമറയുടെ കേബിള്‍ മുറിച്ചും പട്ടാപ്പകല്‍ മോഷണം. കരിവെള്ളൂര്‍ പാലക്കുന്നിലെ പെട്രോള്‍ പമ്പിനു സമീപമുള്ള ബിഎസ്എന്‍എൽ ഉദ്യോഗസ്ഥന് വി.സജിത്തിന്റെ വീട്ടിലാണ് ഇന്നലെ പട്ടാപ്പകല്‍ മോഷണം നടന്നത്. ഇന്നലെ രാവിലെ ഒന്‍പതിനും പതിനൊന്നേ മുക്കാലിനുമിടയിലായിരുന്നു മോഷണം. വീടിനകത്തെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപയും മുക്കാല്‍ പവന് വീതമുള്ള രണ്ടുവളകളും മോതിരവും പൂജാമുറിയിലുണ്ടായിരുന്ന ഓട്ടുരുളി, ഗണേശ വിഗ്രഹം, നടരാജ വിഗ്രഹം എന്നിവയുമാണ് മോഷ്ടിക്കപ്പെട്ടത്. കൂടാതെ അലമാരയില്‍ സുക്ഷിച്ചിരുന്ന സജിത്തിന്റെയും ഭാര്യയുടെയും സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ബാഗും മോഷ്ടാക്കള്‍ കൊണ്ടുപോയി. മോഷണത്തിലൂടെ ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന വീട്ടുടമയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. സംഭവ സമയത്ത് സജിത്തും ചിന്മയ വിദ്യാലയത്തിലെ അധ്യാപികയായ ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നില്ല. രാവിലെ ഒന്‍പതോടെയാണ് ഇവര്‍ വീടു പൂട്ടി പുറത്തുപോയത്. പതിനൊന്നേമുക്കാലായപ്പോള്‍ മൂന്ന് അപരിചതരെ വീട്ടില്‍ കണ്ടതിനെത്തുടർന്ന് തൊട്ടടുത്തെ വീട്ടില്‍…
Read Moreറോഡിൽ അതിരുവിട്ട വിവാഹ ആഘോഷം; വരനും സുഹൃത്തുക്കൾക്കും എട്ടിന്റെ പണികൊടുത്ത് ചക്കരക്കല്ല് പോലീസ്
കണ്ണൂർ: റോഡിൽ വിവാഹ ആഭാസങ്ങൾ നടത്തിയ വരനും സുഹൃത്തുക്കൾക്കും ഒടുവിൽ എട്ടിന്റെ പണി. കണ്ണൂർ-മട്ടന്നൂർ റൂട്ടിൽ ഗതാഗതക്കുരുക്കുണ്ടാക്കിയതിനും അന്യായമായി സംഘം ചേർന്നതിനും വരനുൾപ്പെടെ ഇരുപത്തഞ്ചോളം പേർക്കെതിരേയാണ് ചക്കരക്കല്ല് പോലീസ് കേസെടുത്തത്. കണ്ണൂർ വാരത്താണു ഇന്നലെ നാടിനെ കുരുക്കിയ വിവാഹം നടന്നത് .വളപട്ടണം സ്വദേശിയായ വരൻ ഒട്ടകപ്പുറത്ത് വാരത്തുള്ള വധുവിന്റെ വീട്ടിലേക്ക് എത്തിയത്. മണിക്കൂറുകളോളം റോഡിൽ തടസം ഉണ്ടായപ്പോൾ യാത്രക്കാരുടെ പരാതിയെ തുടർന്ന് പോലീസ് എത്തിയാണ് ഗതാഗത തടസം ഒഴിവാക്കിയത്. ഒട്ടകപ്പുറത്തുള്ള വരന്റെ വരവ് പിന്നെയും പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഒട്ടകപ്പുറത്തുള്ള വരൻ താഴയിറങ്ങിയാൽ മാത്രമേ വധുവിന്റെ വീട്ടിലേക്ക് പ്രവേശിപ്പിക്കുവെന്ന് വധുവിന്റെ ബന്ധുക്കൾ പറഞ്ഞത് വരന്റെ സുഹൃത്തുക്കളും വധുവിന്റെ ബന്ധുക്കളും തമ്മിലുള്ള വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചു. ഇതിനിടയിൽ, വരന്റെ ആഘോഷ യാത്രയ്ക്കിടെ സുഹൃത്തുക്കൾ പടക്കം പൊട്ടിച്ചപ്പോൾ ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു.ചക്കരക്കല്ല് പോലീസ് സംഭവസ്ഥലത്ത് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. എന്നാൽ, ആർക്കെതിരേയും…
Read Moreഭാര്യയുടെയും മക്കളുടെയും മുന്നിൽ അരുംകൊല; സംഭവസമയം 11 വയസ് മാത്രമുള്ള മകളുടെ മൊഴി നിർണായകം; കേസിൽ വിചാരണ പൂർത്തിയായി
തലശേരി: പ്ലൈവുഡ് കമ്പനി ഉടമയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയും തടയാൻ ചെന്ന ഭാര്യയെ വെട്ടിപരിക്കേൽപ്പിക്കുകയും വീട് കൊള്ളയടിക്കുകയും ചെയ്ത കേസിൽ വിചാരണ പൂർത്തിയായി. വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രീൻവുഡ് പ്ലൈവുഡ് ഫാക്ടറി ഉടമ ഒഡീഷ സ്വദേശി പ്രഭാകർ ദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി.മൃദുല മുമ്പാകെ പൂർത്തിയായിട്ടുള്ളത്. 2018 മേയ് 19ന് രാത്രി 11 നാണ് കേസിനാസ്പദമായ സംഭവം. പതിനൊന്നും മൂന്നും വയസുള്ള രണ്ട് മക്കളുടെയും ഭാര്യയുടെയും മുന്നിൽ നടന്ന മൃഗീയ കൊലപാതകത്തിൽ അഞ്ച് പ്രതികളാണുള്ളത്. ഇവരിൽ നാല് പേരാണ് അറസ്റ്റിലായി റിമാൻഡിലുള്ളത്. ഒഡീഷ സാന്ത വില്ലേജിലെ ഗണേഷ് നായിക്ക് (25), റിങ്കു തൂഫാൻ (21), ബപ്പുണ്ണ എന്ന രാജേഷ് ബഹ്റ (18), ചിഞ്ചു എന്ന പ്രസാന്ത് സേട്ട് (23) എന്നിവരാണ് വിചാരണ നേരിടുന്നത്. കേസിലെ അഞ്ചാം പ്രതി…
Read Moreപതിനാറുകാരിയെ പ്രണയിച്ചും പ്രലോഭിപ്പിച്ചും വീട്ടിലെത്തിച്ച് പീഡനം; വിദേശത്തേക്ക് കടന്ന പ്രതി രണ്ടുവർഷത്തിന് ശേഷം മുംബൈ പോലീസിന്റെ പിടിയിൽ
പഴയങ്ങാടി: മുംബൈ പോലീസ് പിടികൂടി പഴയങ്ങാടി പോലീസിന് കൈമാറിയ പഴയങ്ങാടിയിലെ പോക്സോകേസിലെ ഒന്നാം പ്രതിയെ പഴയങ്ങാടി സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. മാട്ടൂൽ സിദിഖാബാദ് സ്വദേശി തങ്ങളെ പുരയിൽ മുനിസ് പാലക്കോടൻ (25)നെയാണ് പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കും. 2018 ൽ ആണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട പതിനാറുകാരിയെ പ്രണയിച്ചും പ്രലോഭിപ്പിച്ചും മാട്ടൂലിലെ വീട്ടിൽ എത്തിച്ച് പ്രതിയായ മുനിസും സുഹൃത്തായ പണ്ടാരത്തോട്ടത്തിൽ ഷിനോസും ചേർന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി. തുടർന്ന് പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. പ്രതിക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൂടാതെ, രണ്ട് വർഷം മുൻപ് കോടതി ലുക്ക് ഔട്ട് നോട്ടീസും പുറപെടുവിച്ചിരുന്നു. വിദേശത്തേക്ക് കടന്ന പ്രതി മുംബൈ വഴി നാട്ടിലേക്ക് വരുന്ന വഴി മുംബൈ പോലിസിന്റെ വലയിലാവുകയായിരുന്നു. രണ്ടാം പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു. പ്രതിയെ ഇന്ന്…
Read More