എംഡിഎംഎയുമായി ജാര്‍ഖണ്ഡ് സ്വദേശിനി എക്‌സൈസിന്‍റെ പിടിയിൽ; 9 ഗ്രാം ലഹരി പിടിച്ചെടുത്തു

പിറവം: പാമ്പാക്കുടക്കടുത്ത് കോളജ് പരിസരത്തുനിന്നും എംഡിഎംഎയുമായി ജാര്‍ഖണ്ഡ് സ്വദേശിനി എക്‌സൈസിന്‍റെ പിടിയിലായി. ഇന്നലെ രാത്രി 10.30 ഓടെ ചെട്ടിക്കണ്ടത്തുള്ള വെയറ്റിംഗ് ഷെഡില്‍ നിന്നുമാണ് ദാസ്മി നാഗിനെ (23) പിറവം എക്‌സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഹാന്‍ഡ് ബാഗില്‍ നിന്നും 9.11 ഗ്രാം എംഡിഎംഎയും, അഞ്ച് ഗ്രാം കഞ്ചാവും കണ്ടെടുത്തു. പിറവം, പാമ്പാക്കുട മേഖലകളില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ വില്‍പ്പന വ്യാപകമാണന്നുള്ള പരാതിയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് എക്‌സൈസ് സംഘം പകലും, രാത്രിയും പെട്രോളിംഗ് ഊര്‍ജ്ജിതമാക്കിയിരുന്നു. പിറവം – മുവാറ്റുപുഴ റോഡിലെ വെയിറ്റിംഗ് ഷെഡില്‍ യുവതി ഒറ്റയക്കാണ് ഇരുന്നത്. മറ്റാരോ ഒപ്പമുണ്ടായിരുന്നതായി കരുതുന്നുണ്ട്. എക്‌സൈസിനെ കണ്ട് ഇവര്‍ ഒളിച്ചതാവാനാണ് സാധ്യത. മയക്കുമരുന്നിന്‍റെ വിതരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് മുമ്പും യുവതിയെ പ്രദേശത്ത് കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി. വിജയ രശ്മി, പ്രിവന്‍റീവ് ഓഫീസര്‍മാരായ കെ.കെ.…

Read More

വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടി: കെവിന്‍റെ വിദേശയാത്രകളെക്കുറിച്ച് അന്വേഷണം

കൊച്ചി: സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവരെ ഉള്‍പ്പെടുത്തി ആഡംബര ഹോട്ടലുകളില്‍ വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടികള്‍ നടത്തുന്ന സംഘത്തിലെ മുഖ്യ സൂത്രധാരന്‍ കെവിന്‍ ബി. മാത്യുവിന്‍റെ വിദേശയാത്രകളെക്കുറിച്ച് അന്വേഷണം. നിലവില്‍ ഇയാള്‍ റിമാന്‍ഡിലാണ്. കെവിന്‍ തായ്‌ലന്‍ഡ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ യാത്രകള്‍ മയക്കുമരുന്ന് വാങ്ങാനായിരുന്നോയെന്നും അന്വേഷണ സംഘം സംശയിക്കുന്നു. കെവിന്‍റെ സാമ്പത്തിക ഇടപാടുകളും ഫോണ്‍ വിളി വിവരങ്ങളും അന്വേഷിച്ചു വരികയാണ്. അതേസമയം, സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. കെവിന്‍റെ മുഖ്യ കൂട്ടാളിയായി ഒരു സ്ത്രീ കൂടി ഉള്‍പ്പെട്ടതായി അന്വേഷണത്തില്‍ വ്യക്തമായി. ഇവരെ തേടിയുള്ള അന്വേഷണത്തിനിടെയിലാണ് വ്യാഴാഴ്ച കെവിന്‍റെ മറ്റൊരു കൂട്ടാളിയായ പള്ളുരുത്തി സ്വദേശി പി.എം. ഷമീര്‍ അറസ്റ്റിലായത്. ഇവര്‍ മൂവരും ചേര്‍ന്നാണ് മയക്കുമരുന്ന് കച്ചവടും വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടികളും നിയന്ത്രിച്ചിരുന്നതെന്നാണ് സൂചന. ഇവരുടെ സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷക…

Read More

യുഡിഎഫ് ജയിക്കും, സതീശന്‍ നയിക്കും; വി.ഡി. സതീശനെ അനുകൂലിച്ച് ആലുവയില്‍ വന്‍ ഹോര്‍ഡിംഗ്

കൊച്ചി: മുഖ്യമന്ത്രി ആരാകണം എന്നതിനെ ചൊല്ലിയുള്ള സൈബര്‍ പോര് കോണ്‍ഗ്രസില്‍ തുടരുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അനുകൂലിച്ച് ആലുവയില്‍ വന്‍ ഹോര്‍ഡിംഗ്. തോട്ടുമുഖം ഭാഗത്താണ് കെട്ടിടത്തിന് മുകളില്‍ ഹോര്‍ഡിംഗ് സ്ഥാപിച്ചത്. “യുഡിഎഫ് ജയിക്കും സതീശന്‍ നയിക്കും’ എന്നാണ് ഇതില്‍ എഴുതിയിരിക്കുന്നത്. പ്രധാന നേതാക്കള്‍ കാര്യമായ പ്രതികരണം നടത്തുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ കെ.സി. വേണുഗോപാലിന്‍റേയും വി.ഡി. സതീശന്‍റേയും രമേശ് ചെന്നിത്തലയുടെയും അനുയായികള്‍ ചേരിതിരിഞ്ഞ് രൂക്ഷമായി ഏറ്റുമുട്ടുകയാണ്. ഇതിനിടെ ജയിച്ച് എംഎല്‍എ ആകാന്‍ സാധ്യതയുള്ളവരുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കങ്ങളും മൂന്ന് നേതാക്കളുടെയും വിശ്വസ്തര്‍ അണിയറയില്‍ തുടങ്ങിയിട്ടുണ്ട്.

Read More

കൂത്താട്ടുകുളത്ത് ഇതര സംസ്ഥാന തൊഴിലാളിക്ക് സൂര്യാതപമേറ്റു: ഇരു കൈകളും പൊള്ളലേറ്റ് കുമിളിച്ചു

കൊച്ചി: കൂത്താട്ടുകുളം താമരക്കാട് പ്രദേശത്ത് പ്രവർത്തിക്കുന്ന തടിമില്ലിലെ തൊഴിലാളിക്ക് സൂര്യാതപമേറ്റു. ഒഡീഷ സ്വദേശിയായ പാണ്ഡവ ബൈര (27)യ്ക്കാണ് സൂര്യാതപമേറ്റത്. ബൈരയുടെ ഇരു കൈകളിലും കഴുത്തിലും ആണ് സൂര്യാതപമേറ്റ് പൊളളിയത്. ഇരു കൈത്തണ്ടകളിലും വലിയ കുമിളകളായി തൊലി വീർത്തു പൊങ്ങിയ നിലയിലാണ്. വ്യാഴാഴ്ച ഉച്ചയോടെ ഇയാളെ കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ തനിക്ക് ഉണ്ടായത് സൂര്യാതപമല്ല, പൊടികൊണ്ടുള്ള അലർജിയാണ് എന്നാണ് പരിക്കേറ്റ തൊഴിലാളിയുടെ വിശദീകരണം. എന്നാൽ ഇത് സൂര്യാതപം മൂലമുള്ള പൊള്ളലാണെന്നാണ് കൂത്താട്ടുകുളം സിഎച്ച്സിയിലെ ഡോക്ടർമാരുടെ വിലയിരുത്തൽ.

Read More

“ജഡ്ജി ഹണി എം. വര്‍ഗീസിന് സ്ഥാനക്കയറ്റം നല്‍കരുത്’; രാഷ്‌ട്രപതിക്കും ചീഫ് ജസ്റ്റീസിനും നിവേദനം നല്‍കി അതിജീവിത

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജഡ്ജി ഹണി എം. വര്‍ഗീസിനെതിരെ അതിജീവിത. ഹണി എം. വര്‍ഗീസിന് സ്ഥാനക്കയറ്റം നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി രാഷ്‌ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റീസിനും നിവേദനം നല്‍കി. മെമ്മറി കാര്‍ഡിലെ നിയമ വിരുദ്ധ പരിശോധനയില്‍ ജഡ്ജി ഭാഗമാണെന്നാണ് അതിജീവിതയുടെ പരാതി. ഹണി എം. വര്‍ഗീസിന് സ്ഥാനക്കയറ്റം നല്‍കാന്‍ ഹൈക്കോടതി ശുപാര്‍ശ ചെയ്ത സാഹചര്യത്തിലാണ് നിവേദനം. കേസില്‍ തനിക്ക് നീതി ലഭിച്ചില്ല എന്നാണ് പ്രധാനമായും അതിജീവിത ഉന്നയിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധന നടത്തി. അതിന്റെ ഭാഗമാണ് ജഡ്ജിയായ ഹണി എം. വര്‍ഗീസ്. പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന ആശങ്ക തനിക്ക് ഇപ്പോഴുമുണ്ട്. ദിലീപടക്കമുള്ളവരെ വെറുതെ വിട്ടുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. തനിക്ക് കേസില്‍ നീതി ലഭിച്ചില്ല എന്ന് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നിയമമന്ത്രിക്കും അതിജീവിത…

Read More

മധ്യവയസ്‌കനെ ആക്രമിച്ച് സ്വര്‍ണമാലയും ഫോണും കവര്‍ന്ന സംഭവം; പ്രതികള്‍ അറസ്റ്റില്‍

കൊച്ചി: ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ മധ്യവയസ്‌കനെ ഗുരുതര പരിക്കേല്പിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കൊല്ലം സ്വദേശി ചാര്‍ളി എന്ന് വിളിക്കുന്ന കൊല്ലം ആലുംവിള പുത്തന്‍ വീട്ടില്‍ സുഗേഷ് (25), സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച ആലപ്പുഴ തുമ്പോളി പള്ളിക്കത്തെയില്‍ എബി (49) എന്നിവരെയാണ് എറണാകുളം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത് .കഴിഞ്ഞ ആറിന് ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ ആയിരുന്നു സംഭവം. എറണാകുളം – ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നിന്നും തൃശൂര്‍ സ്വദേശിയെ തള്ളിയിട്ടു ഗുരുതര പരിക്കേല്‍പ്പിച്ച് ഒന്നരപവന്‍ തൂക്കം വരുന്ന സ്വര്‍ണ മാലയും മൊബൈല്‍ ഫോണുകളുമാണ് കവര്‍ന്നത്. പ്രതിയുടെ ആക്രമണത്തില്‍ തൃശൂര്‍ സ്വദേശി സുനിലിന്‍റെ രണ്ട് പല്ലുകള്‍ നഷ്ടമാകുകയും പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാവുകയും ചെയ്തു. സ്വര്‍ണമാല ആലപ്പുഴയിലെ ഒരു കടയില്‍ കൊടുത്തതായി പ്രതികള്‍ സമ്മതിച്ചു. ആലപ്പുഴയില്‍ നിന്നും എറണാകുളം റെയില്‍വേ എസ്ഐ നിസാറുദീനും…

Read More

നിയമം കടലാസിലൊതുങ്ങി; സ്വകാര്യ ബസ് കണ്ടക്ടര്‍മാര്‍ക്ക് യൂണിഫോമും നെയിംബോര്‍ഡുമില്ല

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ കണ്ടക്ടര്‍മാര്‍ യൂണിഫോമിനൊപ്പം പേര് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന നെയിം ബോര്‍ഡ് ധരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് കടലാസിലൊതുങ്ങി. ഈ ഉത്തരവിറങ്ങിയിട്ട് 15 വര്‍ഷം പിന്നിട്ടു. നിലവില്‍ കൊച്ചി നഗരത്തില്‍ ഉള്‍പ്പെടെ യൂണിഫോം ധരിക്കാതെ കണ്ടക്ടര്‍മാര്‍ സ്വകാര്യ ബസുകളില്‍ ജോലി ചെയ്യുന്നുണ്ട്.സ്വകാര്യ ബസ് ജീവനക്കാര്‍ നെയിം ബോര്‍ഡ് ധരിക്കണമെന്ന ഗതാഗത വകുപ്പിന്‍റെ ഉത്തരവ് 2002 ജൂണ്‍ 24 ന് പുറത്തിറങ്ങിയെങ്കിലും ഫലം കാണാതായതോടെ ഗതാഗത വകുപ്പ് വീണ്ടും ഉത്തരവ് ഇറക്കി. സ്വകാര്യ ബസുകളില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെ 2011 മാര്‍ച്ചിലാണ് ഗതാഗത വകുപ്പ് വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചത്. സ്വകാര്യ ബസുകളില്‍ പലപ്പോഴും കണ്ടക്ടര്‍മാര്‍ മാറിമാറി വരുന്നതിനാല്‍ മോശം പെരുമാറ്റം നടത്തുന്ന ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രയാസമുണ്ടാകാറുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ അതിക്രമമുണ്ടായാല്‍ പോലീസിലോ, വനിതാ സെല്ലിലോ ആര്‍ടിഒയ്‌ക്കോ പരാതിനല്‍കാന്‍ തടസമാവരുതെന്ന് കണ്ടാണ് കണ്ടക്ടര്‍മാര്‍ പോലീസുകാരുടേതുപോലെ…

Read More

നിയമസഭ തെരഞ്ഞെടുപ്പ് ദിനത്തിലെ ഭക്ഷണവിതരണം ; കുടുംബശ്രീക്ക് 2.44 കോടി രൂപയുടെ വിറ്റുവരവ്

കൊച്ചി: ഏപ്രില്‍ ഒമ്പതിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എത്തിയ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഭക്ഷണവിതരണം നടത്തിയതിലൂടെ കുടുംബശ്രീ നേടിയത് 2.44 കോടി രൂപ. കഫേ യൂണിറ്റുകള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവ വഴിയായിരുന്നു കുടുംബശ്രീയുടെ വോട്ടെടുപ്പ് ദിനത്തിലെ ഭക്ഷണവിതരണം. സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തിച്ച 11,272 പോളിംഗ് ബൂത്തുകളിലും 85 കളക്ഷന്‍ സെന്‍ററുകളിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കും കാര്യക്ഷമമായ രീതിയില്‍ ഭക്ഷണ വിതരണം നടത്തിയതു വഴിയാണ് ഈ നേട്ടം. ഭക്ഷണ വിതരണത്തിലൂടെ ഏറ്റവും കൂടുതല്‍ വിറ്റുവരവ് നേടിയത് കണ്ണൂര്‍ ജില്ലയാണ്. 51.09 ലക്ഷം രൂപയാണ് ജില്ലയിലെ കുടുംബശ്രീ സംരംഭകര്‍ നേടിയത്. 49.34 ലക്ഷം രൂപയുടെ വിറ്റുവരവുമായി തിരുവനന്തപുരം ജില്ല രണ്ടാമതും 47.47 ലക്ഷം രൂപയുടെ വിറ്റുവരവുമായി എറണാകുളം ജില്ല മൂന്നാമതും എത്തി. കൊല്ലം ജില്ല 30.7 ലക്ഷം രൂപയുടെ വിറ്റുവരവും നേടി. ഭക്ഷണ വിതരണത്തിനായി ഏറ്റവും കൂടുതല്‍ കഫേ യൂണിറ്റുകള്‍ പങ്കെടുത്തത്…

Read More

പോസ്റ്റല്‍ വോട്ട്; ഇനി സൗകര്യം ഒരുക്കാനാവില്ല: ഇലക്ഷൻ കമ്മീഷന്‍

കൊച്ചി: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ ഇനി സൗകര്യം ഒരുക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇനിയും വോട്ട് ചെയ്യാത്തവര്‍ക്കായി പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുന്നതും വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്‍ററുകളടക്കം പുനസ്ഥാപിക്കുന്നതും തെരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്നാണ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചത്. പോസ്റ്റല്‍ വോട്ടു ചെയ്യാനുള്ള അവസരം ലഭ്യമാക്കിയില്ലെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് ഡ്യുട്ടിയിലുണ്ടായിരുന്ന ഒരു കൂട്ടം ജീവനക്കാര്‍ നല്‍കിയ ഹര്‍ജികളിലാണ് വിശദീകരണം. ഇതില്‍ മറുപടിക്ക് ഹര്‍ജിക്കാര്‍ സമയം തേടിയതിനെ തുടര്‍ന്ന് ജസ്റ്റീസ് എസ്.മനു വിഷയം വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷകള്‍ കൃത്യമായി പരിഗണിച്ചതായി വിശദീകരണത്തില്‍ പറയുന്നു. അപേക്ഷ നല്‍കാത്തവര്‍ക്കും അപൂര്‍ണ അപേക്ഷ നല്‍കിയവര്‍ക്കും സമയത്തിന് ലഭിക്കാത്തവര്‍ക്കുമാണ് പോസ്റ്റല്‍ ബാലറ്റ് ലഭിക്കാതെ പോയത്. മറ്റുള്ളവര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ബന്ധപ്പെട്ട വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്‍ററുകളിലേക്ക് അയച്ചിരുന്നു. ഇക്കാര്യത്തില് വീഴ്ച…

Read More

തൃശൂരർ വെടിക്കെട്ട് സ്ഫോടനം;  അനുശോചിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കൊച്ചി: തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തില്‍ അനുശോചിച്ച് നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും. ‘തൃശൂരില്‍ നടന്ന അതി ദാരുണമായ സംഭവം ഞെട്ടലോടെയാണ് കേട്ടത്. എന്‍റെ മനസ് മരിച്ചവരുടെ കുടുംബത്തോടൊപ്പമാണ്. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു’,- എന്നായിരുന്നു മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാക്കുകള്‍. തൃശൂരില്‍ നടന്ന ദാരുണ സംഭവത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോടൊപ്പം എന്റെ ചിന്തകളും ഹൃദയംഗമമായ അനുശോ l= ചനങ്ങളും പങ്കുവെക്കുന്നു. പരിക്കേറ്റവര്‍ പൂര്‍ണമായി സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു,’- മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Read More