കൊച്ചി: എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി ജാഫര്‍ മാലിക് ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ എസ്. സുഹാസ് പുതിയ കളക്ടര്‍ക്കു ചുമതല കൈമാറി. ജില്ലാ വികസന കമ്മീഷണര്‍ കൂടിയായ ഭാര്യ അഫ്സാന പര്‍വീണിന്റെ സാന്നിധ്യത്തിലായിരുന്നു ജാഫര്‍ മാലിക്കിന്റെ സ്ഥാനമേൽക്കൽ. എറണാകുളം കളക്ടറേറ്റില്‍ ഐഎഎസ് ദമ്പതികള്‍ ഔദ്യോഗിക പദവികളുമായി ഒരുമിച്ചെത്തുന്ന കൗതുകം ഇതാദ്യമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, എഡിഎം എസ്. ഷാജഹാന്, സബ് കളക്ടര്‍ ഹാരിസ് റഷീദ്, അസി. കളക്ടര്‍ സച്ചിന് യാദവ്, ഹുസൂര്‍ ശിരസ്തദാര്‍ ജോര്‍ജ് ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ.കെ. ജയകുമാര്‍ തുടങ്ങിയവരും സ്ഥാനമേൽക്കൽ ചടങ്ങിൽ സന്നിഹിതരായിരുന്നു. കോവിഡ് മൂലം പ്രതിസന്ധിയിലായ വിദ്യാര്‍ഥികളുടെയും സമൂഹത്തിലെ പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെയും കാര്യത്തിൽ പ്രത്യേകശ്രദ്ധ പതിപ്പിക്കുമെന്നു ജാഫര്‍ മാലിക് പറഞ്ഞു. കോവിഡ് മഹാമാരി കുട്ടികളില്‍ സൃഷ്ടിച്ച പ്രതിസന്ധികള്‍ നേരിടുന്നതിനായി ആരോഗ്യവകുപ്പ്, കുടുംബശ്രീ, അങ്കണവാടി ജീവനക്കാര്‍, ആശാപ്രവര്‍ത്തകര്‍…
Read MoreCategory: Kochi
ആറുപേരെ പൊക്കിയപ്പോൾ എറണാകുളത്ത് പിടികൂടിയത് പതിനെട്ടര കിലോ കഞ്ചാവ്; നുറുക്കുന്ന മെഷീനും പിടിച്ചെടുത്തവയിൽ
കൊച്ചി: എറണാകുളം ജില്ലയില്‍ മൂന്നിടങ്ങളിലായി ഇന്നലെ പോലീസും എക്സൈസും പിടികൂടിയത് 18.5 കിലോ കഞ്ചാവ്. കാക്കനാട് വാഴക്കാലയില്‍ നിധിന് ആന്റണിയെന്ന ലഹരി വില്പന ഇടനിലാക്കാരനില് നിന്ന് 16.5 കിലോയും കാക്കനാടുള്ള ഒരു ഹോട്ടലില്‍ പിടികിട്ടാപുള്ളിയടക്കം മൂന്ന് പേരില്‍ നിന്ന് 1.60 കിലോ കഞ്ചാവും പെരുമ്പാവൂരിലെ ഇതരസംസ്ഥാനത്തൊഴിലാളി ക്യാമ്പില്‍ നിന്ന് 180 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. കാക്കനാട് വാഴക്കാല താണപ്പാടത്ത് വീട് വാടകയ്ക്കെടുത്ത് കഞ്ചാവു കച്ചവടം നടത്തിവരുന്നതിനിടെയാണ് 16.5 കിലോഗ്രാം കഞ്ചാവുമായി നിധിന് ആന്റണി എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിലാകുന്നത്. ഇയാള്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍നിന്നു കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്ന ചിറ്റൂര്‍ നിവാസി ആന്റ്ണി റിജോയ് എക്സൈസ് സംഘം എത്തുന്നതിനു തൊട്ടുമുമ്പ് രക്ഷപ്പെട്ടു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കാക്കനാട് അത്താണിയിലെ ക്രിസ്റ്റല്‍ റസിഡന്‍സി ഹോട്ടലില്‍ നിന്നാണ് ഫോര്‍ട്ട്കൊച്ചി, തൃക്കാക്കര പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസംഘം 1.60 കിലോ കഞ്ചാവ് പിടികൂടിയത്.…
Read Moreഅമലയിൽ നിന്ന് കൂടുതൽ വിവരങ്ങൾ കിട്ടിയേക്കും; അര്ജുന് ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് വീണ്ടും വിളിപ്പിച്ചു
കൊച്ചി: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ അര്ജുന് ആയങ്കിയുടെ ഭാര്യ അമലയെ ഇന്നു കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. അമലയുടെ മൊഴിയില്‍ വൈരുധ്യങ്ങളുള്ളത് കൊണ്ടാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. കേസിലെ ചില പ്രതികള്‍ക്കു സിം കാര്‍ഡുകള്‍ എടുത്തു നല്കിയ പാനൂര്‍ സ്വദേശി സക്കീനയെയും മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടുണ്ട്. അര്ജുന് ആയങ്കി അടക്കമുള്ള പ്രതികള്‍ക്കു സിം കാര്‍ഡ് എടുത്തു നല്‍കിയത് ഇവരുടെ പേരിലാണെന്ന് കസ്റ്റംസ് കണ്ടെത്തി.കഴിഞ്ഞ തിങ്കളാഴ്ചയും അമലയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അര്‍ജുന്റെ സുഹൃത്തുക്കളെക്കുറിച്ചും മൊബൈല്‍ ഫോണിനെക്കുറിച്ചും അറിയാനായിരുന്നു ചോദ്യം ചെയ്യല്‍. അമലയുടെ അമ്മ നല്കിയ പണം കൊണ്ടാണ് വീടുവച്ചത് എന്നാണ് അര്ജുന് മൊഴി നല്‍കിയതെങ്കിലും ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. അമലയെ ചോദ്യം ചെയ്യുന്നതിലൂടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് കസ്റ്റംസ് പ്രതീക്ഷിക്കുന്നത്.
Read Moreനടൻ നിവിൻ പോളിയുടെ വീട് നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ; പുഴയുടെ തീരത്തെ മണ്ണിടിച്ചു നിരത്തിയുള്ള നിർമാണത്തിനെതിരേ നാട്ടുകാർ
ആലുവ: നടൻ നിവിൻ പോളിയുടെ പുതിയ വീടിന്റെ നിർമാണത്തിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ.കടുങ്ങല്ലൂർ പഞ്ചായത്ത് ആറാം വാർഡിൽ പുന്നശേരി കടവിനടുത്ത് പുഴയുടെ തീരത്ത് നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കെതിരേയാണ് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയത്. പഞ്ചായത്തധികൃതർ പരിശോധന നടത്തിയ ശേഷമാണ് നിർമാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്. കെട്ടിട നിർമാണത്തിനാവശ്യമായ രേഖകളോ അനുമതിയോ ഇല്ലെന്ന് സൂചനയുണ്ട്. പുഴയുടെ തീരത്തെ മണ്ണിടിച്ചു നിരത്തിയുള്ള നിർമാണത്തിനെതിരേ നാട്ടുകാർ പരാതിപ്പെട്ടിട്ടുണ്ട്.
Read Moreലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നു; സ്വർണക്കടത്ത് പ്രതികളെ ജയിൽ മാറ്റാൻ കസ്റ്റംസ് നീക്കം
കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികൾ ജയിലിൽ ലഹരി ഉപയോഗിച്ചെന്ന് ജയിൽ വകുപ്പ് അധികൃതർ. റമീസും സരിത്തും ലഹരി ഉപയോഗിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൂജപ്പുര ജയിൽ സൂപ്രണ്ട് എൻഐഎ കോടതിയിൽ സമർപ്പിച്ചു. റമീസ് ലഹരി ഉപയോഗിക്കുമ്പോൾ സരിത്ത് പോലീസ് വരാതെ കാവൽ നിൽക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. അതേസമയം, പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കേസിലെ പ്രതികളെ ജയിൽ മാറ്റാനൊരുങ്ങുകയാണ് കസ്റ്റംസ്. സരിത്തിനേയും റമീസിനേയും കേരളത്തിന് പുറത്തെ ജയിലിലേക്ക് മാറ്റാനാണ് ജയിൽ വകുപ്പിന്റെ റിപ്പോർട്ട് പരിഗണിച്ച് കസ്റ്റംസ് നീക്കം.
Read Moreമിണ്ടാപ്രാണികളെയും വെറുതെ വിടാതെ; കോതമംഗലത്ത് പശുക്കളുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച് ക്രൂരത
എറണാകുളം: കോതമംഗലത്ത് പശുക്കളുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച് ക്രൂരത. ചുള്ളിക്കണ്ടത്ത് ആണ് സംഭവം. മേയാന്‍ വിട്ട നാല് പശുക്കള്‍ക്കു നേരയാണ് ക്രൂരത നടത്തിയത്. ആസിഡ് വീണ് പശുക്കളുടെ ദേഹത്തെ തൊലി പൊളിഞ്ഞ നിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട പ്രദേശവാസികളായ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. കഴിഞ്ഞ ഒരു വര്‍ഷമായി പശുക്കള്‍ക്ക നേരെ അക്രമം നടക്കുന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.
Read Moreയുവതിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവം; പ്രതികളെ പിടികൂടിയത്ഒളിവില് കഴിയുന്നതിനിടെ
കൊച്ചി: തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ആക്രമിച്ചു സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളെ പിടികൂടിയത് ഒളിവില്‍ കഴിയുന്നതിനിടെ. എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്ന സംഭവത്തില്‍ വിവിധ സ്ഥലങ്ങളില്‍നിന്നുമാണ് പ്രതികളെ പിടികൂടിയതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം ചിറയിന്‍കീഴ് ചിറക്കകത്ത് ജിത്തു രാജ് (26), കൊച്ചി കണ്ണമാലി കല്ലുവീട്ടില്‍ അലന് (39) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. മറൈന്‍ഡ്രൈവില്‍ പ്രതികള്‍ നടത്തിയ മോഷണശ്രമം യുവതിയുടെ ശ്രദ്ധയില്‍പ്പെടുകയും ഇതു തടയാന്‍ ശ്രമിക്കുന്നതിനിടെ യുവതിയെ ആക്രമിച്ച് സ്വര്‍ണമാലയും കമ്മലും പൊട്ടിച്ചെടുത്ത് പേഴ്സും തട്ടിപ്പറിച്ച് ഇരുവരും രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ അസി. കമ്മീഷണര്‍ കെ. ലാല്‍ജിയുടെ നിര്‍ദേശപ്രകാരം സെന്‍ട്രല്‍ പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സിഐ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെയാണു പ്രതികളെ പിടികൂടിയാത്. എസ്ഐമാരായ പ്രേം കുമാര്‍, വിബിന്, നാസര്‍,…
Read Moreഎസ്ഐ മരിച്ചനിലയിൽ; പ്രാഥമിക നിഗമനം വീടു നിർമാണത്തിനിടെയുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടെന്ന്
കളമശേരി: എആർ ക്യാംപ് ക്വാർട്ടേഴ്സിൽ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പെരുന്പാവൂർ പോലീസ് കാന്റീൻ അസിസ്റ്റന്റ് മാനേജരായിരുന്ന എസ്ഐ അയ്യപ്പൻ (52) ആണ് മരിച്ചത്. പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശിയാണ്.ഇന്നലെ ഉച്ചമുതൽ അയ്യപ്പനെ കാണാനില്ലെന്നും ഫോൺ എടുക്കുന്നില്ലെന്നും സഹപ്രവർത്തകർ വീട്ടുകാരെ അറിയിച്ചിരുന്നു. രാവിലെ സംശയം തോന്നിയ സഹപ്രവർത്തകർ ക്വാർട്ടേഴ്സിൽ അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയ്യപ്പന്റെ വീട് നിർമാണം നടക്കുന്നുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് കുട്ടികളും ഭാര്യയും വീട് നിർമാണം തുടങ്ങിയ ശേഷം നാട്ടിലാണ്. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
Read More‘എന്റെ പ്രതിഷേധം..! ഇന്ധനവില വർധനയിൽ സൈക്കിൾ ചവിട്ടി പ്രതിഷേധിച്ചു മധ്യവയസ്കൻ
പറവൂർ: ഇന്ധനവില വർധിപ്പിച്ച കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നടപടിയിൽ പ്രതിഷേധിച്ചു ‘എന്റെ പ്രതിഷേധം’ എന്ന മുദ്രാവാക്യവുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വടക്കേക്കര പത്താം നമ്പർ ബൂത്ത് പ്രസിഡന്റ് എൻ.എസ്. ബൈജു മൂത്തകുന്നത്ത് നിന്നു ഇടപ്പിള്ളി വരെയും തിരിച്ചും 54 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തി. ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ബസിലാണ് ജോലിക്ക് പോകുന്നത്. സ്വഭാവികമായും ഡീസൽ വിലവർ വിച്ചതോടെ ബസ് ചാർജു വർധനയുണ്ടാവും. നിലവിലുള്ള സാഹചര്യത്തിൽ കിട്ടുന്ന ശമ്പളം കൊണ്ടു ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന ബൈജുവിന് ബസ് ചാർജ് വർധനയെക്കുറിച്ചു ആലോചിക്കാൻ പോലും കഴിയുന്നില്ല. തന്നെ പോലെ ദുരിതം പേറുന്ന കോടിക്കണക്കിന് ജനങ്ങളുടെ പ്രതിഷേധമാണ് തന്റെ ഈ സൈക്കിൾ യാത്രയിലൂടെ പ്രകടിപ്പിക്കുന്നതെന്ന ബൈജൂ പറയുന്നു.
Read Moreപണത്തിന് വേണ്ടി കവർന്നത് ഒരു ജീവൻ; കൊച്ചിയിലെ ഓട്ടോ ഡ്രൈവറുടെ മരണം ഒരു കിലോയോളം ഭാരം വരുന്ന ഇരുമ്പു കമ്പിക്കേറ്റ അടി
കൊച്ചി: സാമ്പത്തിക ഇടപാട് സംബന്ധിച്ച വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഓട്ടോ ഡ്രൈവറായ യുവാവിനെ സുഹൃത്തുക്കളടങ്ങിയ സംഘം ഇരുമ്പുപൈപ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പോലീസ്. ഇതിനായി ഇന്നു കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനുമാണു കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് പ്രതികളെ ഹാജരാക്കിയത്. ഇടപ്പള്ളി കുന്നുംപുറം സ്വദേശി ഉങ്കശേരി കൃഷ്ണകുമാര്‍ (കണ്ണന്- 32) കൊല്ലപ്പെട്ട സംഭവത്തില്‍ എറണാകുളം എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ ഇടപ്പള്ളി നോര്‍ത്ത് സ്വദേശി വൈമോലില് ബിജോയ് (35), മരട് നെട്ടൂര്‍ സാജിതാ മന്‍സലില്‍ ഫൈസല്‍ മോന് (39), ആലുവ എരമം സ്വദേശികളായ തോപ്പില്‍ ഉബൈദ് (25), ഓളിപ്പറമ്പ് അന്‍സല്‍ (26), ഇടപ്പള്ളി നോര്‍ത്ത് സ്വദേശി ബ്ലായിപ്പറമ്പ് ഫൈസല്‍ (40), ഇടപ്പള്ളി കുന്നുംപുറം…
Read More