കൊച്ചി: കഴിഞ്ഞ ദിവസം നറുക്കെടുത്ത സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെപ്ലസ് കെഎന്‍ 357 ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ കാക്കനാട് സ്വദേശിനിയായ ലോട്ടറി വില്‍പ്പന സെന്റർ ഉടമയ്ക്ക്. ഇടപ്പള്ളി തിരുപ്പതി ലക്കി സെന്റര്‍ ഉടമയായ താരയാണു സമ്മാനാര്‍ഹയായത്. വില്‍ക്കാതെ ബാക്കിവന്ന ടിക്കറ്റുകളില്‍ ഒന്നായ പിപി 572677 നമ്പർ ലോട്ടറിക്കാണ് സമ്മാനം. 14 വര്‍ഷമായി പാലാരിവട്ടത്തു ഭര്‍ത്താവ് മുകുന്ദനൊപ്പം ഭാഗ്യക്കുറി വില്പന നടത്തുന്ന ഇവര്‍ ആറുമാസം മുമ്പാണു ഇടപ്പള്ളിയിലും വില്പന ആരംഭിച്ചത്. കാക്കനാട് കളക്ടറേറ്റിനു സമീപമാണു താമസം. അഞ്ചു വര്ഷംമുമ്പാണു ഇവിടെ വീട് വാങ്ങിയത്. വീടിന്റെ ലോണ്‍ തീര്‍ക്കുന്നതിനോടൊപ്പം മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസവും ഇവരുടെ മനസിലുണ്ട്. പ്ലസ് ടു വിദ്യാര്‍ഥിയായ ജഗനാഥനും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ലക്ഷ്മിയുമാണു മക്കള്‍. സമ്മാനാര്‍ഹമായ ടിക്കറ്റ് ഇന്നലെ ബാങ്കിനു കൈമാറി.
Read MoreCategory: Kochi
സുന്ദരിയായി മറൈന്‍ഡ്രൈവ് വാക്ക് വേ ! വന്‍ ആഘാഷങ്ങളോടെ തുറന്നുകൊടുക്കാന്‍ തീരുമാനം; പ്രത്യേകതകള്‍ ഇങ്ങനെ…
കൊച്ചി: അതീവ സുന്ദരിയായി കൊച്ചിയുടെ സായാഹ്ന സൗന്ദര്യമായ മറൈന്‍ഡ്രൈവ് വാക്ക് വേ. നവീകരണം പൂര്‍ത്തിയാക്കി മനോഹരമാക്കിയ വാക്ക് വേ വന്‍ ആഘാഷങ്ങളോടെ തുറന്നുകൊടുക്കാനാണു തീരുമാനിച്ചിരുന്നതെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതോടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണു മറൈന്‍ ഡ്രൈവ് നടപ്പാത പുനനിര്മിച്ചത്. ഗോശ്രീ പാലം മുതല്‍ കെട്ടുവള്ളം പാലത്തിനു സമീപംവരെ 740 മീറ്ററിന്റെ ആദ്യഘട്ടം 3.35 കോടി രൂപ മുടക്കിയാണു പൂര്‍ത്തിയാക്കിയത്. ടൈലുകളെല്ലാം മാറ്റിയിട്ടു. കുട്ടികളടക്കം വിവിധ പ്രായക്കാര്ക്കുവെര പ്രത്യേക ഇരിപ്പടങ്ങളും ഓപ്പണ്‍ ജിമ്മുകളും ഇവിടെ റെഡിയാണ്. കൂടാതെ, ശില്പങ്ങളും സെല്‍ഫി സ്പോട്ടുകളും തയാറാക്കിയിട്ടുണ്ട്. നടപ്പാതയുടെ മധ്യഭാഗത്തായി പുല്ലും ചെടികളും നട്ടുപിടിപ്പിച്ചു മനോഹരമാക്കി. ശുചിമുറികളും നിര്‍മിക്കുന്നുണ്ട്. പുതിയ വിളക്കുകള്‍ സ്ഥാപിച്ചതിനു പുറമെ മലിനജലം ശുദ്ധീകരിച്ച് ചെടികള്‍ നനയ്ക്കാനും ഉപയോഗിക്കും. ഗോശ്രീ പാലത്തിനു സമീപത്തുനിന്നും ചില്‍ഡ്രന്‍സ് പാര്്ക്കുവരെയുള്ള 2.2 കിലോ മീറ്റര്‍…
Read Moreഎറണാകുളം ചായുന്നത് എങ്ങോട്ട് ? മത്സരിക്കാന്‍ ട്വന്റി ട്വന്റിയും വി ഫോര്‍ പീപ്പിളും; തരംഗങ്ങൾ ഏശാത്ത ആലുവയും പറവൂരും
കൊച്ചി: വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിനു കളമൊരുങ്ങുമ്പോള്‍ യുഡിഎഫിന്റെ ഉറച്ച കോട്ടയായ എറണാകുളം ജില്ലയില്‍ അട്ടിമറി ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 2016ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും യുഡിഎഫിനെ കൈവിടാത്ത ചരിത്രമാണു ജില്ലയ്ക്കുള്ളത്. കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് തന്നെ മേൽക്കൈ നേടി. 2011ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 14 മണ്ഡലങ്ങളില്‍ 11 ഉം യുഡിഎഫിനായിരുന്നു. 2016ല്‍ ഒമ്പതു മണ്ഡലങ്ങള്‍ നേടാനാണു കഴിഞ്ഞതെങ്കിലും എൽഡിഎഫ് തരംഗത്തിലും ആധിപത്യം നിലനിർത്താൻ യുഡിഎഫിനായി. എല്‍ഡിഎഫ് അഞ്ച് മണ്ഡലങ്ങളില്‍ ജയിച്ചെങ്കിലും 2011ല്‍ നേടിയവയില്‍ വൈപ്പിന്‍ മണ്ഡലം മാത്രമാണു നിലനിര്‍ത്താനായത്. അങ്കമാലി, പെരുമ്പാവൂര്‍ മണ്ഡലങ്ങള്‍ നഷ്ടമായപ്പോള്‍ കൊച്ചി, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങള്‍ യുഡിഎഫിൽനിന്നു പിടിച്ചെടുത്തു. പെരുമ്പാവൂരും അങ്കമാലിയും എല്‍ഡിഎഫില്‍നിന്നു യുഡിഎഫ് സ്വന്തമാക്കി. ആലുവ, കളമശേരി, പറവൂര്‍, എറണാകുളം, കുന്നത്തുനാട്, പിറവം മണ്ഡലങ്ങളിലെ യുഡിഎഫ് എംഎല്‍എമാര്‍ക്ക് ജില്ല…
Read Moreപെരുമ്പാവൂര്‍ ആർക്കൊപ്പം? തലയെടുപ്പുള്ള രണ്ടു നേതാക്കളുടെ പേരില്‍ അറിയപ്പെട്ട മണ്ഡലം ഇക്കുറി ആര്‍ക്കൊപ്പമെന്നതു പ്രവചനാതീതം
ഷിജു തോപ്പിലാന്‍ പെരുമ്പാവൂര്‍: ഇടതു വലതു മുന്നണികളോട് ഇണങ്ങിയതിന്റെയും പിണങ്ങിയതിന്റെയും ചരിത്രമുണ്ട് പെരുമ്പാവൂരിന്. വ്യത്യസ്ത കാലഘട്ടങ്ങളില്‍ ഇരുമുന്നണികളിലെയും തലയെടുപ്പുള്ള രണ്ടു നേതാക്കളുടെ പേരില്‍ അറിയപ്പെട്ട പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലം ഇക്കുറി ആര്‍ക്കൊപ്പമെന്നതു പ്രവചനാതീതം. 15 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എട്ടു തവണ ഇടതുമുന്നണി വിജയിച്ചപ്പോള്‍ ഏഴു തവണ മണ്ഡലം യുഡിഎഫിനൊപ്പം നിന്നു. പ്രമുഖ ഇടതു സൈദ്ധാന്തികന്‍ പി. ഗോവിന്ദപിള്ള മൂന്നു തവണ പെരുമ്പാവൂരിനെ പ്രതിനിധീകരിച്ചപ്പോള്‍ മുന്‍ നിയമസഭാ സ്പീക്കറും യുഡിഎഫ് കണ്‍വീനറുമായിരുന്ന പി.പി. തങ്കച്ചന് നാലുതവണ വിജയിച്ചു. കഴിഞ്ഞതവണ പരാജയപ്പെട്ട സിപിഎമ്മിലെ സാജു പോള്‍ മൂന്നു തവണയും പി.ആര്. ശിവന് രണ്ടു തവണയും പെരുമ്പാവൂരിലെ എംഎല്‍എമാരായിരുന്നു. കോൺഗ്രസിലെ എല്‍ദോസ് കുന്നപ്പിള്ളിയാണു സിറ്റിംഗ് എംഎൽഎ. പെരുമ്പാവൂര്‍ നഗരസഭയും ഒക്കല്‍, കൂവപ്പടി, മുടക്കുഴ, വെങ്ങോല, വേങ്ങൂര്‍, രായമംഗലം, അശമന്നൂര്‍ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണു പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേക്കാൾ മണ്ഡലത്തിൽ…
Read Moreമൂന്നു ദിവസത്തെ ഇടവേള കഴിഞ്ഞ് ഇന്ധനവില വീണ്ടും വര്‍ധിച്ചു; ഈ മാസം വില വർധിച്ചത് 16 തവണ
കൊച്ചി: മൂന്നു ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 24 പൈസയുടെയും ഡീസലിന് 16 പൈസയുടെയും വര്‍ധനയാണ് ഇന്നുണ്ടായിട്ടുള്ളത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപ പിന്നിട്ടപ്പോള്‍ കൊച്ചിയില്‍ ഡീസല്‍ വില 86 രൂപയും മറികടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 93.05 രൂപയും ഡീസല്‍ വില 87.54 രൂപയുമാണ്. കൊച്ചിയിലാകട്ടെ പെട്രോള്‍ വില 91.52 രൂപയായപ്പോള്‍ ഡീസല്‍ വില 86.10 രൂപയുമായി. കഴിഞ്ഞ 23ന് പെട്രോളിനു 35 പൈസയും ഡീസലിനു 37 പൈസയും വര്‍ധിച്ചശേഷം കഴിഞ്ഞ മൂന്നു ദിവസമായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസം ഇതുവരെ 16 ദിവസമാണ് ഇന്ധനവില വര്‍ധിച്ചത്. 11 ദിവസം മാറ്റമില്ലാതെയും തുടര്‍ന്നു. 16 ദിവസംകൊണ്ട് പെട്രോള്‍ വിലയില്‍ 4.86 രൂപ കൂടിയപ്പോള്‍ ഡീസൽ വിലയിൽ 5.24 രൂപ വർധിച്ചു.
Read Moreകമ്പിയും സിമന്റും എല്ലാം ചേർത്ത് പണി കഴിഞ്ഞു; പാലാരിവട്ടം മേൽപ്പാലം ഭാരപരിശോധന ആരംഭിച്ചു; ‘ടാറിംഗ് അന്തിമ ഘട്ടത്തിൽ
കൊച്ചി: പുനർനിര്‍മാണം അന്തിമഘട്ടത്തിലെത്തിയ പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഭാരപരിശോധന ആരംഭിച്ചു. പാലത്തിന്റെ ടാറിംഗ് ജോലികള്‍ അന്തിമഘട്ടത്തിലെത്തിനില്ക്കേയാണു ഭാരപരിശോധനയും തുടങ്ങിയത്. പാലത്തിന്റെ സെന്‍ട്രല്‍ സ്പാനിന്റെ പരിശോധനയാണു ആരംഭിച്ചിട്ടുള്ളത്. 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതാണു പരിശോധനകളെന്ന് അധികൃതര്‍ പറഞ്ഞു. ഭാരം നിറച്ച രണ്ടു ടിപ്പര്‍ ലോറികള്‍ 24 മണിക്കൂര്‍ പാലത്തില്‍ നിര്‍ത്തിയിടും. പിന്നീട് ഈ ലോറികള്‍ മാറ്റിയും 24 മണിക്കൂര്‍ നിരീക്ഷണം നടത്തുന്നതാണു പരിശോധന. പാലത്തിന്റെ ഒരു ഭാഗത്തെ ടാറിംഗ് മുഴുവനായി തീര്‍ന്നിട്ടുണ്ട്. വൈറ്റില ഭാഗത്തെ ടാറിംഗാണു പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇടപ്പള്ളി ഭാഗത്തെ ടാറിംഗാണു ധ്രുതഗതിയില്‍ പുരോഗമിക്കുന്നത്. ഭാരപരിശോധന പൂര്‍ത്തിയാക്കി മാര്‍ച്ച് ആറിനുമുമ്പ് പാലത്തിന്റെ പ്രധാനപണികളെല്ലാം തീര്‍ക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി. അഞ്ചാം തീയതി വൈകിട്ടോടെ പാലം സര്‍ക്കാരിനു കൈമാറിയേക്കും. അതിനിടെ, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍വന്നതോടെ ആഘോഷമായ ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാകില്ല. ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണു പാലം പുനര്‍ നിര്‍മാണം റിക്കാര്‍ഡ് വേഗത്തില്‍…
Read Moreപാലാരിവട്ടം പാലം ഗതാഗതത്തിനു തയാറാകുന്നു; ഭാരപരിശോധന ഉടന്‍; അടുത്തമാസം ആദ്യം തുറന്നേക്കും
കൊച്ചി: എട്ടുമാസംകൊണ്ടു പുനർനിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉദേശിച്ച പാലാരിവട്ടം മേല്‍പ്പാലം മൂന്നുമാസം മുമ്പേ ഗതാഗതത്തിനു തയാറാകുന്നു. ടാറിംഗ് ജോലികള്‍ ഉള്‍പ്പെടെ അവസാനഘട്ടത്തിലെത്തിനില്‍ക്കുന്ന പാലം അടുത്തമാസം ആദ്യം തുറന്നുകൊടുത്തേക്കും. ഇതിനു മുന്നോടിയായുള്ള പാലത്തിലെ ഭാരപരിശോധന ഉടന്‍ ആരംഭിക്കും. അവസാനഘട്ടത്തിലെത്തി നില്ക്കുന്ന ടാറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ഭാരപരിശോധന. ടാറിംഗ് ജോലികള്‍ ഇന്നുതന്നെ തീര്‍ക്കാന്‍ സാധിക്കുമെന്നാണു അധികൃതരുടെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഇന്നുതന്നെ ഭാരപരിശോധന ആരംഭിക്കും. ടാറിംഗ് നാളത്തേയ്ക്കു നീണ്ടാല്‍ നാളെ മുതല്ക്കേ പരിശോധനകള്‍ ആരംഭിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു.ഭാരം നിറച്ച ടിപ്പര്‍ ലോറികള്‍ 24 മണിക്കൂര്‍ പാലത്തില്‍ നിര്ത്തിയിട്ടുകൊണ്ടാണു പരിശോധന നടത്തുന്നത്. പിന്നീട് ഈ ലോറികള്‍ മാറ്റിയും നിരീക്ഷണം നടത്തും. രണ്ടു ദിവസംമുമ്പാണു പാലത്തിലെ ടാറിംഗ് ആരംഭിച്ചത്. ഭാരപരിശോധന പൂര്‍ത്തിയാക്കി മാര്‍ച്ച് ആറിനുമുമ്പ് പാലത്തിന്റെ പ്രധാനപണികളെല്ലാം തീര്‍ക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി. അഞ്ചാം തീയതി വൈകിട്ടോടെ പാലം സര്‍ക്കാരിനു കൈമാറാനാകുമെന്നാണു വിലയിരുത്തല്‍. നിയമസഭ തെരഞ്ഞെടുപ്പ്…
Read Moreഈ പോത്തൊരു “ചാമ്പ്യനാ..! ആരാധകരോടൊപ്പം സെൽഫിയും വീഡിയോയും എടുക്കുന്ന തിരക്കിൽ; പ്രദർശനത്തിനായി മൂന്ന് വർഷത്തേക്കു ബുക്കിംഗ് കഴിഞ്ഞു
പറവൂർ: ഭീമൻ പോത്ത് പ്രദേശവാസികൾക്ക് കൗതുകമായി. 2000 കിലോ ഭാരമുള്ള മന്നം സ്വദേശി ബിനു സദാനന്ദൻ ഹരിയാനയിൽ നിന്നും ക്കൊണ്ടു വന്ന മുറ ഇനത്തിൽപ്പെട്ട ചാമ്പ്യൻ എന്ന പോത്താണ് നാട്ടുകാർക്ക് കൗതുകമായത്. തെക്കേ ഇന്ത്യയിൽ തന്നെ ഇത്ര വലിപ്പത്തിലുള്ള പോത്ത് വേറെ ഇല്ലെന്നാണ് കന്നുകാലി വളർത്തലിൽ തല്പരരായവർ പറയുന്നത്. പേരുപോലെ തന്നെ വിവിധ സംസ്ഥാനങ്ങളിലായി 40 ലേറെ മത്സരങ്ങളിൽ പങ്കെടുത്ത് ചാപ്യൻ വിജയിയായിട്ടുണ്ട്. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി ചാപ്യനെ കാണാൻ ഒട്ടേറെയാളുകളാണ് എത്തുന്നത്.കൂടെ നിന്ന് സെൽഫിയും വീഡിയോയും എടുക്കാനും നല്ല തിരക്കാണ്. സൗമ്യനും ശാന്തശീലനുമായതിനാൽ കുട്ടികളടക്കം ചാന്പ്യനൊപ്പം ചങ്ങാത്തക്കാരും കുറവല്ല. നൂറ് കിലോയിൽ കുറയാത്തതാണ് ഇവന്റെ ഒരു ദിവസത്തെ ഭക്ഷണക്രമം. 55 കിലോ പുല്ല്, 30 കിലോ വൈക്കോൽ, വിവിധ ഇനത്തിൽപ്പെട്ട ഏഴു കിലോ ധാന്യങ്ങൾ എന്നിവയാണു് ആഹാരക്രമത്തിൽ ഉള്ളത്. മറ്റ് സംസ്ഥാനങ്ങളിലായി നടക്കുന്ന പ്രദർശനത്തിലേക്ക്…
Read Moreജന്മദിനാഘോഷം വ്യത്യസ്തമാക്കി സ്റ്റീഫന്‍ ദേവസി; സംഭവം കൊച്ചിയില്‍
കൊച്ചി: ജന്മദിനത്തില് വേറിട്ട ആഘോഷ പരിപാടിയുമായി സ്റ്റീഫന്‍ ദേവസി. എറണാകുളം ജനറല്‍ ആശുപത്രിയിലെത്തി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും സാന്ത്വനമേകി അവര്‍ക്കിടയിലെ ഗായകർക്കൊപ്പം കീബോര്‍ഡ് വായിക്കുകയും രക്തദാനം നടത്തിയുമാണ് സ്റ്റീഫന്‍ ദേവസി പിറന്നാള്‍ ആഘോഷിച്ചത്. ഓള് ഇന്ത്യ സ്റ്റീഫന്‍ ദേവസി വെല്‍ഫെയര്‍ ആന്‍ഡ് ഫാന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിവിധ ജില്ലകളില്‍ നിന്നെത്തിയ പ്രവര്‍ത്തകരും രക്തദാനം നടത്തി. അസോസിയേഷന് പ്രസിഡന്റ് സേവി കുരിശുവീട്ടില്‍, നടന് കൈലാഷ്, നിര്‍മാതാവ് ജോളി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreതസ്നി ടീച്ചർക്ക് രതീഷ് മാഷ് , ഹരിമാഷിനു മുഹമ്മദ് ബഷീർ..! തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർക്ക് കോവിഡ് വാക്സിൻ; ആളു മാറി മൊബൈൽ സന്ദേശങ്ങളെത്തുന്നു
വൈപ്പിൻ: തസ്നി ടീച്ചർക്ക് രതീഷ് മാഷ് , ഹരിമാഷിനു മുഹമ്മദ് ബഷീർ, അയൂബ് മാഷിനു നീനാ സണ്ണി, ജില്ലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുളള അധ്യാപകർക്കും മറ്റ് സർക്കാർ ജീവനക്കാർക്കും കോവിഡ് വാക്സീൻ എടുക്കാനുള്ള സമയവും സ്ഥലവും അറിയിച്ചുകൊണ്ട് മൊബൈലിൽ ആളുമാറി വന്ന എസ്എംഎസ് സന്ദേശങ്ങളാണിവ. മെസേജ് ലഭിച്ചയാളും മെസേജിൽ പറയുന്നയാളും തമ്മിൽ പരസ്പരം അറിയുന്നവർ പോലുമല്ല. ഇതു കണ്ട് പല അധ്യാപകരും ജീവനക്കാരും ആദ്യം സംശയത്തോടെ നെറ്റി ചുളിച്ചെങ്കിലും പിന്നീട് അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും സാമൂഹ്യ മാധ്യമങ്ങളിലെ ഗ്രൂപ്പുകളിൽ പലരും ഇതു സംബന്ധിച്ച് പോസ്റ്റിട്ടതോടെ സംഭവം എന്താണെന്ന് വ്യക്തമായത്. കഴിഞ്ഞ രണ്ട് ദിവസമായി ജീവനക്കാരുടെ മൊബൈലുകളിൽ എത്തിക്കൊണ്ടിരിക്കുന്ന ഇത്തരം തെറ്റായ സന്ദേശങ്ങൾ സംബന്ധിച്ച് ചിലർ ജില്ലാ മെഡിക്കൽ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അത് കുഴപ്പമില്ല നിങ്ങൾ സ്വന്തം തിരിച്ചറിയിൽ കാർഡുമായി പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് എത്തിയാൽ മതിയെന്നായിരുന്നു മറുപടി.…
Read More