സ്കൂട്ടർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചു; ബസിന്‍റെ ടയർ ശരീരത്തിലൂടെ കയറിയിറങ്ങി കോളജ് വിദ്യാർഥിനി മരിച്ചു; സംഭവം പിറവത്ത്‌

പിറവം: സ്കൂട്ടർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് കോളജ് വിദ്യാർഥി മരിച്ചു. ആരക്കുന്നം ടോക് എച്ച് എൻജിനീയറിംഗ് കോളജിലെ വിദ്യാർഥിനിയായ തിരുവാങ്കുളം സുഭാഷ് നഗറിൽ അനു വിഹാറിൽ അനിൽ കുമാറിന്‍റെ മകൾ അഞ്ജലി(19)യാണ് മരിച്ചത്. ഇന്നു രാവിലെ ഒന്പതോടെ ആരക്കുന്നത്തിനടുത്ത് പുളിക്കമാലി പന്പിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. അഞ്ജലി വീട്ടിൽനിന്നു കോളജിലേക്ക് സ്കൂട്ടറിൽ പോകും വഴി എതിരേ എറണാകുളത്തേക്കു വരികയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിനടിയിലേക്ക് ഇടിച്ചു കയറി. ബസിന്‍റെ ടയർ വിദ്യാർഥിനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയും ചെയ്തു. അപകടസ്ഥലത്തുവച്ചു തന്നെ മരണമടഞ്ഞു.

Read More

അങ്ങനെ ഞാറക്കല്‍ നിയോജകമണ്ഡലം വൈപ്പിനായി; പേരുമാറിയപ്പോൾ എൽഡിഎഫിനൊപ്പം

  ഹരുണി സുരേഷ് വൈപ്പിന്‍: ജില്ലയുടെ തീരദേശ മണ്ഡലങ്ങളില്‍ ഒന്നായ ഇപ്പോഴത്തെ വൈപ്പിന്‍ മണ്ഡലത്തിന്‍റെ ആദ്യകാലത്തെ പേര് ഞാറക്കല്‍ നിയോജകമണ്ഡലമെന്നായിരുന്നു. 2011-ല്‍ മണ്ഡലങ്ങള്‍ പുനംസംഘടിപ്പിച്ച് പുനര്‍നാമകരണം നടത്തിയപ്പോഴാണ് പേര് വൈപ്പിന്‍ എന്നായത്. മാത്രമല്ല പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കല്‍, എളങ്കുന്നപ്പുഴ, കടമക്കുടി പഞ്ചായത്തുകള്‍ മാത്രമായിരുന്നു ഞാറക്കലില്‍ ഉള്‍പ്പെട്ടിരുന്നത്. വൈപ്പിന്‍ ആയപ്പോള്‍ മുളവുകാട് പഞ്ചായത്തിനെയും ഉള്‍പ്പെടുത്തി. ഇതില്‍ കടമക്കുടി, ഞാറക്കല്‍, കുഴുപ്പിള്ളി, പളളിപ്പുറം പഞ്ചായത്തുകള്‍ എല്‍ഡിഎഫും ബാക്കി യുഡിഎഫുമാണ് ഭരിക്കുന്നത്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന കുഴുപ്പിള്ളിയിലും, ഞാറക്കലും എല്‍ഡിഎഫ് ചില നീക്ക് പോക്കുകളിലൂടെ ഭരണം പിടിച്ചെടുത്തതാണ്. പേരുമാറിയപ്പോൾ എൽഡിഎഫിനൊപ്പംമത്സ്യത്തൊഴിലാളികളും സാധാരണക്കാരുമായ ആളുകളാണ് മണ്ഡലത്തില്‍ ഭൂരിപക്ഷവും. സാമുദായികമായി നോക്കിയാല്‍ വോട്ടര്‍മാരില്‍ കൂടുതലും ഈഴവ, ക്രിസ്ത്യന്‍ വിഭാഗങ്ങളാണ്. മത്സ്യവ്യവസായമാണ് പ്രധാന വ്യവസായം. ബീച്ച് ടൂറിസവും മണ്ഡലത്തിലെ പ്രധാന ശ്രോതസാണ്. രാഷ്ട്രീയത്തിന്‍റെ അതിപ്രസരം തുളുമ്പുന്ന മണ്ഡലം ഇടതു വലതു മുന്നണികളെ മാറി…

Read More

തെളിയില്ല; പക്ഷേ പണിതരും..! തെരുവുവിളക്ക് രാത്രിയിൽ തെളിഞ്ഞില്ലെങ്കിലും രാപകൽ ഭേദമില്ലാതെ തലയ്ക്കു മുകളിൽ   ഭീഷണിയാകുന്നു…

വാഴക്കുളം: ടൗണിൽ പ്രകാശം പരത്താൻ സ്ഥാപിക്കപ്പെട്ട തെരുവുവിളക്ക് രാത്രിയിൽ തെളിഞ്ഞില്ലെങ്കിലും രാപകൽ ഭേദമില്ലാതെ തലയ്ക്കു മുകളിൽ തൂങ്ങിയാടും. വാഴക്കുളം ടൗണിലെ പെട്രോൾ പമ്പിനു മുമ്പിലാണ് നൂലിൽ തൂങ്ങിയാടുന്ന വാൾ പോലെ വൈദ്യുത വയറിൽ തെരുവുവിളക്കിന്‍റെ ഭാഗങ്ങൾ തൂങ്ങിയാടുന്നത്. പെട്രോൾ പമ്പുകൂടാതെ വെയ് ബ്രിഡ്ജ്, കേരള ബാങ്ക് ശാഖ, നിരവധി പൈനാപ്പിൾ വ്യാപാരശാലകൾ തുടങ്ങിയവയിലേക്കെത്തുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും തിരക്കേറിയ സംസ്ഥാന പാതയിലെ നിരവധി വാഹനങ്ങൾക്കും മുകളിലാണ് തെരുവുവിളക്കിന്‍റെ അടർന്ന ഭാഗം തൂങ്ങിക്കിടക്കുന്നത്. മൂവാറ്റുപുഴ ഭാഗത്തേക്കു പോകുന്ന ഇരുചക്രവാഹനങ്ങളുടെ സഞ്ചാര പാതയിലാണ് ഇതെന്നതും കടുത്ത അപകട ഭീതി ഉയർത്തുകയാണ്.

Read More

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍; കായലില്‍ പന്തംകൊളുത്തി പ്രതിഷേധിച്ച് കോൺഗ്രസ്

കൊച്ചി: കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ തൊഴിലും ജീവിതവും വിദേശ കുത്തകള്‍ക്കു കൈമാറാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ക്കെതിരേ വടുതല മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പച്ചാളം ഷണ്മുഖപുരം ഫിഷ് ലാന്‍ഡിംഗ് സെന്‍ററിനു സമീപമുള്ള കായലില്‍ പന്തംകൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്‍റും എംഎൽഎയുമായ ടി.ജെ. വിനോദ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്‍റ് സി.ജെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ലൂഡി ലൂയിസ് എക്‌സ് എംഎല്‍എ, കൗണ്‍സിലര്‍ ഹെന്‍‌റി ഓസ്റ്റിന്‍, മുന്‍ കൗണ്‍സിലര്‍മാരായ ആല്‍ബര്‍ട്ട് അമ്പലത്തിങ്കള്‍, ആന്‍സ ജെയിംസ്, അഡ്വ. ലെസ്ലി സ്റ്റീഫന്‍, അഡ്വ. ജോയ് ജോര്‍ജ്, എം.വി. ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Read More

എളംകുളത്തെ വളവില്‍ ഏഴ് മാസത്തിനിടെ പൊലിഞ്ഞത്  ഒമ്പതോളം ജീവനുകള്‍; റോഡ് അപകടങ്ങളിൽ മുന്നിൽ എറണാകുളം

 കൊച്ചി; എളംകുളത്തെ വളവില്‍ കഴിഞ്ഞ ഏഴു മാസത്തിനിടെ പൊലിഞ്ഞത് ഒമ്പത് ജീവനുകള്‍. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിംഗും മൂലം പതിവായി ബൈക്ക് അപകടങ്ങള്‍ നടക്കുന്ന സ്ഥലമാണിത്. ഇവിടുത്തെ മെട്രോ തൂണില്‍ വാഹനങ്ങളിടിച്ചാണ് ഏറെ അപകടങ്ങളും ഉണ്ടായിട്ടുള്ളത്. കൂടുതലും ഇരുചക്ര വാഹന യാത്രികരാണ് അപകടത്തില്‍പ്പെടുന്നത്.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും മെട്രോ തൂണില്‍ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കള്‍ മരണപ്പെട്ടിരുന്നു. കടവന്ത്ര കുടുംബി കോളനി നിവാസികളായ വിശാല്‍(25), സുമേഷ്(24) എന്നിവരാണ് കഴിഞ്ഞ മാസം 25നുണ്ടായ അപകടത്തില്‍ മരിച്ചത്. ഇതിനും മുമ്പും നിരവധി അപകടങ്ങളില്‍ യുവാക്കള്‍ മരണപ്പെട്ടിട്ടുണ്ട്. വ്യാപാരി വ്യവസായി സമിതി സമരം നടത്തിയതിന്‍റെ ഭാഗമായി കെഎംആര്‍എല്‍ സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും മെട്രോ തൂണുകലില്‍ റിഫ്ളക്ടറുകള്‍ പതിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നും ഈ ഭാഗത്ത് അപകടങ്ങള്‍ അരങ്ങേറുകയാണ്. റോഡ് അപകടങ്ങളിൽ മുന്നിൽ എറണാകുളംപോലീസ് പുറത്തുവിടുന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍…

Read More

എളംകുളത്തെ അപകട വളവിൽ വീണ്ടും മനുഷ്യക്കുരുതി; മരിച്ചത് തൊടുപുഴ സ്വദേശി; ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  കൊച്ചി: എളംകുളം വളവില്‍ ഇന്നു രാവിലെയുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. തൊടുപുഴ കരിങ്കുന്ന മോടയ്ക്കല്‍ വീട്ടില്‍ സത്യന്റെ മകന്‍ സനില്‍ (21) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.10 ഓടെ വൈറ്റിലയില്‍നിന്നും കടവന്ത്ര ഭാഗത്തേക്ക് വരുന്ന ട്രാക്കിലാണ് അപകടമുണ്ടായത്. വൈറ്റില ഭാഗത്തു നിന്നും വരികയായിരുന്ന യുവാക്കള്‍ എളംകുളം വളവില്‍ ബൈക്ക് വീശി വളക്കവെ തെന്നി മറിഞ്ഞ് റോഡരികിലെ ഓടയുടെ സ്ലാബില്‍ ചെന്നിടിക്കുകയായിരുന്നു. സനില്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു. ഇദ്ദേഹത്തിന്‍റെ കൂടെ യാത്ര ചെയ്തിരുന്ന തൊടുപുഴ സ്വദേശി തന്നെയായ സനല്‍ സജി (21) എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദേഹത്തെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരോടൊപ്പം ബൈക്കില്‍ ഒരാള്‍ കൂടിയുണ്ടായിരുന്നതായും പറയപ്പെടുന്നുണ്ട്. സനിലിന്റെ മൃതദേഹം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. തൊടുപുഴ സ്വദേശികളായ യുവാക്കള്‍ കംപ്യൂട്ടര്‍ കോഴ്‌സ്…

Read More

എല്‍ഡിഎഫില്‍ സീറ്റ് ചര്‍ച്ച ഇന്ന്; എന്‍സിപിയുടെ ആവശ്യം നാലു സീറ്റ്; രണ്ടിലൊതുക്കാന്‍ സിപിഎം

ജോണ്‍സണ്‍ വേങ്ങത്തടംകൊച്ചി: ഇന്നു നടക്കുന്ന എല്‍ഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചയില്‍ എന്‍സിപി നാലു സീറ്റുകള്‍ചോദിക്കും. പാലാ സീറ്റ് നഷ്ടപ്പെട്ടുവെങ്കിലും കഴിഞ്ഞ പ്രാവശ്യം മത്സരിച്ച നാലു സീറ്റുകള്‍ അവകാശപ്പെടാനാണ് ഇന്നലെ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചത്. എല്‍ഡിഎഫ് നാലു സീറ്റുകളും നല്കുമെന്നാണ് സംസ്ഥാന പ്രസിഡന്‍റ് ടി.പി. പീതാംബരന്‍ മാസ്റ്ററിന്‍റെ അഭിപ്രായം. ഇതുവരെ പാലാ സീറ്റ് നല്‍കില്ലെന്നു പറഞ്ഞിട്ടില്ലെന്നും അദേഹം മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ പാലായില്‍ ജോസ് കെ. മാണിയും മാണി സി. കാപ്പനും പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. മാണി സി. കാപ്പന്‍ പോയതോടെ നാലു സീറ്റുകള്‍ എന്ന കാര്യത്തില്‍ സിപിഎം കടുത്ത നിലപാട് സ്വീകരിക്കും. ചെറുഘടകകക്ഷികളില്‍നിന്നും സീറ്റുകള്‍ പരാമവധി എടുക്കാനുള്ള നീക്കമാണ് സിപിഎം സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. എന്‍സിപിക്കു നിലവില്‍ കൈയിലുള്ള മൂന്നു സീറ്റുകളാണ്. പാലാ നഷ്ടപ്പെട്ടതിനു പിന്നാലെ കുട്ടനാട്, എലത്തൂര്‍, കോട്ടയ്ക്കല്‍ സീറ്റുകള്‍ ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ്…

Read More

കര്‍ദിനാളുമായി ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.ബിജെപിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എന്നിവരാണ് കര്‍ദിനാളുമായി കൂടിക്കാഴ്ച നടത്തിയത്. കൊച്ചിയിലെ കെസിബിസി ആസ്ഥാനമായ പിഒസിയിലായിരുന്നു കൂടിക്കാഴ്ച. വ്യത്യസ്ത സമയങ്ങളിലാണ് ഇരുവരും കര്‍ദിനാളുമായി കൂടിക്കാഴ്ച നടത്തിയത്. രാവിലെ 9.30 ഓടെയാണ് കെ. സുരേന്ദ്രന്‍ പിഒസിയിലെത്തിയത്. ഇതിന് ശേഷമാണ് അശ്വത് നാരായണ്‍ എത്തിയത്.

Read More

അടുക്കളയ്ക്ക് “തീ’ പിടിക്കും; പാചകവാതക വില വീണ്ടും കൂട്ടി; ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയുടെ വർധന

  കൊച്ചി: പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ പുതിയ വില 826 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്‍റെ വിലയും വർധിപ്പിച്ചിട്ടുണ്ട്. സിലിണ്ടറിന് 100 രൂപയാണ് കൂട്ടിയത്. 1,618 രൂപയാണ് പുതിയ വില. പുതിയ നിരക്ക് നിലവിൽ വന്നു. കഴിഞ്ഞയാഴ്ച പാചക വാതക വില 25 രൂപ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് ഇരുനൂറിലധികം രൂപയാണ് വില വര്‍ധിച്ചത്.

Read More

സാനിറ്റൈസറിന്‍റെ കാലികുപ്പിപോലും കാണാനില്ല! രോഗം ക്ഷണിച്ചുവരുത്തി എടിഎമ്മുകള്‍; പോലീസിന്‍റെ ഭാഗത്തുനിന്ന് ഉള്‍പ്പെടെ കര്‍ശന പരിശോധനകള്‍ നിലച്ചു

കൊച്ചി: പോലീസിന്‍റെ ഭാഗത്തുനിന്ന് ഉള്‍പ്പെടെ കര്‍ശന പരിശോധനകള്‍ നിലച്ചതോടെ ജില്ലയിലെ മിക്ക എടിഎമ്മുകളിലും സാനിറ്റൈസർ കുപ്പികള്‍ കാലി. ദിവസവും നൂറുകണക്കിനു ഉപഭോക്താക്കളെത്തുന്ന ദേശസാല്‍കൃത ബാങ്കുകളുടേതടക്കം എടിഎമ്മുകളില്‍ പലയിടങ്ങളിലും സാനിറ്റൈസർ‍ കിട്ടാക്കനിയായി. സംസ്ഥാനത്ത് ദിവസവും ഏറ്റവും കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിക്കുന്നത് ജില്ലയിലാണെന്നിരിക്കെയാണു ഈ ജാഗ്രതക്കുറവ്. ദിവസവും ആയിരക്കണക്കിനാളുകൾ വന്നുപോകുന്ന എറണാകുളം നഗരത്തിലെ ചില എടിഎമ്മുകളില്‍ സാനിറ്റൈസറിന്‍റെ കാലികുപ്പിപോലും കാണാനില്ലാത്ത സ്ഥിതിയാണ്. റെയില്‍വേ സ്റ്റേഷനുകള്‍ക്കു സമീപവും നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെ ചില എടിഎമ്മുകളിലുമാണു കോവിഡ് പ്രോട്ടാക്കോള്‍ ലംഘനം. കൈകള്‍ കഴുകാന്‍ സോപ്പും വെള്ളവും ഇവിടങ്ങളില്‍ ലഭ്യമല്ല. എടിഎമ്മുകളില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടുതാനും. ഇടപാടുകള്‍ക്കു മുമ്പും ശേഷവും സാനിറൈസര്‍ ചെയ്യണമെന്നാണു അധികൃതര്‍ പറയുന്നത്. എന്നാല്‍ സ്വന്തം കൈയില്‍ സാനിറൈസര്‍ കരുതിയില്ലെങ്കില്‍ നിർദേശം പാലിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതര സംസ്ഥാനങ്ങളില്‍നിന്നടക്കം എത്തുന്നവര്‍ കൂടുതലായി ഉപയോഗിക്കുന്ന എടിഎമ്മുകളില്‍പോലും ഇത്തരത്തില്‍ സാനിറ്റൈസര്‍ ലഭ്യമല്ലാത്തതു രോഗം…

Read More