കൊച്ചി: വില്പനയ്ക്കായി കൊണ്ടുവന്ന നക്ഷത്ര ആമകളുമായി പിടിയിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തമിഴ്നാട് സ്വദേശികളായ മധു, ഭാസ്കര്‍, ഇളങ്കോവന്, ആന്‍ഡ്രൂസ്, തൃശൂര്‍ സ്വദേശി ജിജി എന്നിവരെയാണ് ഇന്നലെ ഫോറസ്റ്റ് ഫ്ളയിംഗ് സ്ക്വാഡ് പിടികൂടിയത്. പ്രതികളെ പെരുന്പാവൂര്‍ ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. അഞ്ച് നക്ഷത്ര ആമകളെയാണ് ഇവരുടെ പക്കല്‍നിന്നും കണ്ടെടുത്തത്. തമിഴ്നാട്ടിൽനിന്നാണ് പ്രതികള്‍ ആമകളെ കൊണ്ടുവന്നത്. അതിനാല്‍ ആമകളെ ഉടന്‍ തമിഴ്നാട് ഫോറസ്റ്റിന് കൈമാറുമെന്ന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അറിയിച്ചു. വൈറ്റിലയിലെ സ്വകാര്യ ഹോട്ടലില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. ആമ ഒരെണ്ണത്തിന് രണ്ടര ലക്ഷം രൂപയ്ക്കാണ് ഇവര്‍ വില്പന നടത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. മന്ത്രവാദം പോലുള്ള കാര്യങ്ങള്‍ക്കാണ് ഇത് വില്‍ക്കുന്നത്.
Read MoreCategory: Kochi
ഇതെന്തു പറ്റി ഈ സംഘടനയ്ക്ക്; കുസാറ്റിൽ യൂണിവേഴ്സിറ്റി മോഡൽ ആക്രമണം; എസ്എഫ്ഐക്കെതിരേ പ്രതിഷേധം
കൊച്ചി: കുസാറ്റിൽ യൂണിവേഴ്സിറ്റി മോഡൽ ആക്രമണം. വിദ്യാർഥിയെ കാറിടിപ്പിച്ച് വീഴ്ത്തിയ സംഭവത്തിലാണ് കാന്പസിൽ പ്രതിഷേധം ശക്തമായത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ചേർന്നാണ് ആക്രമിച്ചതെന്നാണ് ആരോപണം. വിദ്യാർഥികൾ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കുകയാണ്. ഞായറാഴ്ച രാത്രിയിലാണ് നാലാം വർഷ വിദ്യാർഥിയെ കാറിടിച്ചു വീഴ്ത്താൻ ശ്രമിച്ചത്. തലയിലടക്കം പരിക്കേറ്റ വിദ്യാർഥി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Read Moreഇനി ഞാൻ ഒഴുകട്ടെ ;കരുമാലൂർ ആനച്ചാൽപുഴയിൽ തെളിനീരിനായ് ജനകീയ സമിതിയുടെ “പുഴനടത്തം’ നാളെ
കരുമാലൂർ: കരുമാലൂർ പഞ്ചായത്തിലെ ആനച്ചാൽപുഴയിൽ തെളിനീരിനായ് “പുഴനടത്തം” നാളെ നടക്കും.ഇനി ഞാൻ ഒഴുകട്ടെ എന്ന സംസ്ഥാന ഹരിത കേരളം മിഷൻകാന്പയിന്റെ ഭാഗമായി കരുമാല്ലൂർ ഗ്രാമപഞ്ചായത്തിലെ എറ്റവും മലിനമായതും നീരൊഴുക്ക് നിലച്ചതുമായ ആനച്ചാൽ പുഴയിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പുഴ നടത്തം നടക്കും. നാളെ രാവിലെ ഒൻപത് മുതൽ മാഞ്ഞാലി മാവിൻ ചുവട്ടിൽനിന്നാരംഭിക്കും. പെരിയാറും വേമ്പനാട്ട് കായലും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പുഴയെ വിശേഷിപ്പിക്കുന്നത് തുകലൻ കുത്തിയതോട് എന്നാണ്. കൈയേറ്റവും മറ്റും മൂലം തോട് ചുരുങ്ങുകയും മലിനമാക്കപ്പെടുകയും ചെയ്തു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപീകരിച്ച്കൊണ്ട് ഈ മാസം അവസാനമാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. നിലവിലെ തോടിന്റെ അവസ്ഥയെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് മനസിലാക്കുന്നതിനും ഭാവിയിൽ നഷ്ടപ്പെട്ട പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും ഉള്ള ഒരുക്കത്തിന്റെ ഭാഗമായാണ് നീർത്തട നടത്തം നിശ്ചയിച്ചിട്ടുള്ളത്. മാഞ്ഞാലി മാവിൻ ചുവടിൽ നിന്നാരംഭിക്കുന്ന പുഴ നടത്തത്തിൽ ജനപ്രതിനിധികളും…
Read Moreസംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവനപദ്ധതിയിലൂടെ രണ്ടുലക്ഷം വീടുകളുടെ നിർമാണം; രാജ്യത്തിനു മാതൃകയെന്ന് മന്ത്രി മൊയ്തീൻ
മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവനപദ്ധതിയിൽ രണ്ടു ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാക്കിയതോടെ പദ്ധതി രാജ്യത്തിനുതന്നെ മാതൃകയായിമാറിയിരിക്കുകയാണെന്ന് മന്ത്രി എ.സി. മൊയ്തീൻ. മൂവാറ്റുപുഴ നഗരസഭയിൽ നിർമാണം പൂർത്തിയാക്കിയ പിഎംഎവൈ, ലൈഫ് ഭവനപദ്ധതിയുടെ താക്കോൽദാനവും, സർട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് ഭവനപദ്ധതിയുടെ രണ്ടാംഘട്ടത്തിൽ സംസ്ഥാനത്ത് ജനകീയ പങ്കാളിത്തത്തോടെ സ്ഥലം കണ്ടെത്തി വീടും സ്ഥലവുമില്ലാത്തവർക്ക് വീടുകളും ഫ്ളാറ്റ് സമുച്ചയങ്ങളും നിർമിച്ച് നൽകുമെന്നും, പ്രളയം തകർത്ത കേരളത്തെ രക്ഷിക്കാനുള്ള പദ്ധതികളുടെ പൂർത്തീകരണത്തിലാണ് സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽദോ ഏബ്രഹാം എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സണ്‍ ഉഷ ശശീധരൻ, വൈസ് ചെയർമാൻ പി.കെ. ബാബുരാജ്, സ്ഥിരംസമിതി അധ്യക്ഷരായ എം.എ. സഹീർ, ഉമാമത്ത് സലീം, സി.എം. സീതി, നഗരസഭാംഗങ്ങളായ മേരി ജോർജ് തോട്ടം, ജയകൃഷ്ണൻ നായർ, പി.വൈ. നൂറുദീൻ, പി.പി. നിഷ, പി.എസ്. വിജയകുമാർ, ഷൈലജ അശോകൻ, സിന്ധു ഷൈജു,…
Read Moreഭരണഘടനയെ രക്ഷിക്കാൻ ഒരിക്കൽകൂടി സ്വതന്ത്ര്യസമരം നടത്തേണ്ടി വന്നാൽ കോൺഗ്രസ് തയാറെന്ന് വി.ഡി. സതീശൻ
പറവൂർ: ഇന്ത്യൻ ഭരണഘടന സംരക്ഷിക്കാനായി ഒരിക്കൽ കൂടി സ്വതന്ത്ര്യ സമരം നടത്തേണ്ടി വന്നാൽ കോൺഗ്രസ് അതിനും തയാറാകുമെന്നു കെപിസിസി ഉപാധ്യക്ഷൻ വി.ഡി. സതീശൻ എംഎൽഎ. പറവൂരിൽ നടന്ന കോൺഗ്രസിന്റെ രാഷ്ട്രീയ വിശദീകരന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടു നിരോധനവും വികലമായി നടപ്പിലാക്കിയ ജിഎസ്ടിയും രാജ്യത്തെ സാമ്പത്തിക മേഖലയെ തകർത്തു.സാമ്പത്തിക വളർച്ച കുറഞ്ഞു. ആയിരക്കണക്കിന് ചെറുകിട സ്ഥാപനങ്ങളടച്ചു പൂട്ടി. കർഷക ആത്മഹത്യകൾ പെരുകുന്നു. ഈ പ്രതിസന്ധികളിൽനിന്നു ജനശ്രദ്ധ തിരിച്ചുവിടാനാണ് പൗരത്വ നിയമം ഭേദഗതി ചെയ്തതെന്നും സതീശൻ പറഞ്ഞു. എം.ജെ. രാജു അധ്യക്ഷത വഹിച്ചു. കെ.പി. ധനപാലൻ, വത്സല പ്രസന്നകുമാർ, പി.ആർ. സൈജൻ, അനു വട്ടത്തറ എന്നിവർ സംസാരിച്ചു.
Read Moreപുല്ലേപ്പടിയിലെ സ്കൂട്ടർ മോഷ്ടാവ് മിലിട്ടറി കണ്ണനെ കുടുക്കി പോലീസ്; പ്രതി കുടുങ്ങിയത് പോലീസിന്റെ ശക്തമായ നിരീക്ഷണം
കൊച്ചി: സ്കൂട്ടർ മോഷണക്കേസിൽ പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് മിലിട്ടറി കണ്ണൻ എന്നു വിളിക്കുന്ന ആലപ്പുഴ മുല്ലക്കൽകളത്തിൽ കണ്ണൻ (39) റിമാൻഡിൽ. എറണാകുളം സെൻട്രൽ പോലീസ് പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് നടത്തിയ ശക്തമായ നിരീക്ഷണത്തെത്തുടർന്നാണു പ്രതി കുടുങ്ങിയത്. കഴിഞ്ഞ ഡിസംബർ 19നായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. എറണാകുളം പുല്ലേപ്പടിയിലുള്ള സ്ഥാപനത്തിനു മുന്നിൽനിന്നു പ്രതി സ്കൂട്ടർ മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഉടമയായ യുവതി വാഹനം പാർക്ക് ചെയ്തു കടയുടെ ഉള്ളിലേക്ക് പോയ സമയത്താണു പ്രതി വാഹനം മോഷ്ടിച്ചു കടന്നുകളഞ്ഞത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസിന് പ്രതിയുടെ ചിത്രം സിസിടിവി കാമറയിൽനിന്ന് ലഭിച്ചു. വിശദമായ അന്വേഷണത്തിൽ പ്രതി എറണാകുളത്ത് വന്നു പോകാറുള്ള വിവരവും ലഭിച്ചു. ഇതേത്തുടർന്ന് സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. വിജയശങ്കറിന്റെ…
Read Moreനർത്തകിമാർക്കു പുതുവേദികൾ തുറന്ന് ഏക ഫെസ്റ്റിവൽ ദേശീയ ശ്രദ്ധയാകർഷിക്കുന്നു
കൊച്ചി: കേരളത്തിൽ നൃത്തരംഗത്തു പ്രതിഭകളെ രൂപപ്പെടുത്താൻ ഏക ഫെസ്റ്റിവൽ ദേശീയ ശ്രദ്ധയാകർഷിക്കുന്നു. യുവജനോത്സവ പ്രതിഭകൾ പഠനകാലത്തിനു ശേഷം നൃത്ത രംഗത്തു നിന്നു വിട പറയുന്പോൾ പ്രഫഷണൽ നൃത്തരംഗത്തു പ്രതിഭകളെ കൈപിടിച്ച് ഉയർത്താനാണ് ഏക ഫെസ്റ്റിവൽ അവസരമൊരുക്കുന്നത്. ചിട്ടയായ പരിശീലനപരിപാടിക്കൊപ്പം, പ്രമുഖ നൃത്താധ്യാപകരിൽ നിന്നുള്ള തുടർപരിശീലനവും ഉൾപ്പെടുന്നതാണു പദ്ധതി. കാലടിയിലെ ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസാണു കലാരംഗത്തെ പുത്തൻ ആശയം അവതരിപ്പിച്ചത്. ഗ്രേഡിംഗിലൂടെ തെരഞ്ഞെടുത്ത 40 കലാകാരികൾക്കാണ് പദ്ധതിയുടെ ഭാഗമായി ഇപ്പോൾ പരിശീലനം നൽകുന്നത്. ഓരോ കലാകാരിയുടെയും മികവ് പ്രകടമാക്കുന്ന സോളോ (ഏകഹാര്യ) അവതരണമാണ് ഏക ഫെസ്റ്റിവലിന്റെ പ്രത്യേകത. ന്ധഏക ഫെസ്റ്റിവൽ’ യുവകലാകാരികളായ തങ്ങൾക്കു വലിയ പ്രതീക്ഷ നൽകുന്നതായി നർത്തകിമാർ പറയുന്നു. പ്രശസ്ത കലാകാര·ാരിൽ നിന്നും ലഭിക്കുന്ന തുടർ പരിശീലനവും ഏറെ ഗുണം ചെയ്യുന്നതായും അവർ പറഞ്ഞു. ഏക ഫെസ്റ്റിവലിലെ നർത്തകിമാർക്കായി ശ്രദ്ധേയമായ അവതരണ വേദികളും ഒരുക്കിക്കഴിഞ്ഞു. നൃത്തരംഗത്തെ…
Read Moreഎല്ലാം ശരിയായി; മൂവാറ്റുപുഴ ബൈപ്പാസ് നിർമാണം വേഗത്തിലാക്കാൻ ഉത്തരവായി
മൂവാറ്റുപുഴ: ബൈപ്പാസ് നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനായി നിർമാണച്ചുമതല റോഡ് ഫണ്ട് ബോർഡിന് നൽകി സർക്കാർ ഉത്തരവ് ഇറക്കിയതായി എൽദോ ഏബ്രഹാം എംഎൽഎ. മൂവാറ്റുപുഴ ബൈപ്പാസ് നിർമാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് 35 കോടിയും നിർമാണപ്രവൃത്തികൾക്ക് 15 കോടിയുമടക്കം 50 കോടിക്ക് സർക്കാർ പ്രത്യേക ഭരണാനുമതി നൽകുകയും പദ്ധതി കിഫ്ബി വഴി നടപ്പാക്കാൻ നേരത്തെ ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. ബൈപ്പാസിന്റെ നിർമാണ പ്രവൃത്തികൾ കേരള റോഡ് ഫണ്ട് ബോർഡ് മുഖേന നടപ്പാക്കണമെന്നാവശ്യപ്പെട്ട് എൽദോ ഏബ്രഹാം എംഎൽഎയും നിരത്ത് വിഭാഗം ചീഫ് എൻജിനീയറും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ ബൈപ്പാസ് നിർമാണ ചുമതല കേരള റോഡ് ഫണ്ട് ബോർഡിനെ ഏൽപ്പിച്ച് ഉത്തരവ് ഇറക്കിയത്. അടുത്ത കിഫ്ബി ബോർഡും കിഫ്ബി എക്സിക്യുട്ടീവ് യോഗവും അംഗീകാരം നൽകുന്നതോടെ മൂവാറ്റുപുഴ ബൈപ്പാസ് നിർമാണം ആരംഭിക്കാൻ കഴിയുമെന്ന് എംഎൽഎ പറഞ്ഞു. ബൈപ്പാസ്…
Read Moreതിരുവൈരാണിക്കുളം ക്ഷേത്രോത്സവം; ആഘോഷദിനങ്ങളെ പരിസ്ഥിതി സൗഹൃദവും മാലിന്യമുക്തവുമാക്കി സംസ്ഥാനത്ത് മാതൃകയായി ക്ഷേത്ര ട്രസ്റ്റ്
ശ്രീമൂലനഗരം: ആയിരങ്ങൾ പങ്കെടുക്കുന്ന ശ്രീപാർവ്വതീദേവിയുടെ നടതുറപ്പ് ആഘോഷദിനങ്ങളെ പരിസ്ഥിതി സൗഹൃദവും മാലിന്യമുക്തവുമാക്കി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് സംസ്ഥാനത്ത് മാതൃകയാകുന്നു. ജനുവരി ഒൻപതിന് ആരംഭിച്ച നടതുറപ്പു മഹോത്സവം പകുതി ദിനങ്ങൾ പിന്നിടുന്പോൾ ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്തജനലക്ഷങ്ങൾക്ക് ഉമാമഹേശ്വര·ാരുടെ അനുഗ്രഹ വർഷത്തോടൊപ്പം വൃത്തിയുടെ നല്ലപാഠങ്ങളും പകർന്നു നൽകുകയാണ് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ്. സംസ്ഥാന ശുചിത്വ മിഷനും കറുകുറ്റി എസ് സിഎംഎസ് കോളജിലെ എൻ.എസ്.എസ്. വാളണ്ടിയേഴ്സും ക്ഷേത്ര ട്രസ്റ്റിനൊപ്പം ചേർന്ന് ക്ഷേത്ര പരിസരങ്ങളെ മാലിന്യ മുക്തമാക്കുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്.മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കുന്നതിനു പ്രത്യേക സംവിധാനങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിട്ടുള്ളത്. ക്ഷേത്രത്തോടനുബന്ധിച്ചുള്ള ശുചി മുറികളിൽ നിന്നുള്ള സ്വീവേജ് മാലിന്യം സംസ്ക്കരിക്കുന്നതിന് അൻപതിനായിരം ലിറ്റർ പ്രതിദിന ശേഷിയുള്ള ശുചികരണ പ്ലാന്റുകളാണ് ക്ഷേത്ര ട്രസ്റ്റ് സ്ഥാപിച്ചിട്ടുള്ളത്. മലിനജലം ആറു ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിൽ ശേഖരിച്ചശേഷം ശുചീകരണ പ്ലാന്റിലൂടെ അൾട്രാ ഫിൽട്രേഷൻ…
Read Moreസൗന്ദര്യത്തിന് ചൈനീസ് വ്യാജൻ; കോസ്മെറ്റിക് ഷോപ്പുകളിൽ പരിശോധനയ്ക്കൊരുങ്ങി ഡ്രഗ്സ് കോണ്ട്രോൾ വിഭാഗം
കൊച്ചി: ഇന്നലെ എറണാകുളം മറൈൻ ഡ്രൈവിലെ കോസ്മെറ്റിക് ഷോപ്പിൽനിന്ന് അനധികൃത സൗന്ദര്യവർധക വസ്തുക്കൾ പിടിച്ചെടുത്ത പശ്ചാത്തലത്തിൽ സൗന്ദര്യ വർധക ഉത്പന്നങ്ങൾ വിൽക്കുന്ന കടകളിൽ വ്യാപക പരിശോധനയ്ക്കൊരുങ്ങി ഡ്രഗ്സ് കണ്ട്രോൾ വിഭാഗം. മറൈൻ ഡ്രൈവിലെ മൊത്തവിതരണ സ്ഥാപനത്തിൽനിന്ന് നിർമാണ രേഖകളില്ലാത്ത അര ഡെസനോളം വസ്തുക്കളാണ് പരിശോധനയിൽ കണ്ടെടുത്തത്. പിടിച്ചെടുത്ത വസ്തുക്കൾക്കൊന്നിനും കൃത്യമായ രേഖകൾ ഇല്ലായിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തിച്ചതാണെന്ന് കടയുടമകൾ അവകാശപ്പെടുന്നുണ്ടെങ്കിലും ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത നിലവാരമില്ലാത്ത വസ്തുക്കളാണിവയെന്ന് എറണാകുളം ജില്ലയുടെ ചുമതയുള്ള ഡ്രഗ്സ് കണ്ട്രോൾ വിഭാഗം ഉദ്യോഗസ്ഥൻ എ. ഷാജു പറഞ്ഞു. ഇവിടെ നിന്നു വാങ്ങിയ ഹെയർ ഓയിൽ ഉപയോഗിച്ച് മുടി പൊഴിഞ്ഞതായും ചൊറിച്ചിൽ ഉണ്ടായതായും ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി നൽകിയ പരാതിയിലായിരുന്നു പരിശോധന നടത്തിയത്. ഉത്പന്നങ്ങൾ പരിശോധിച്ചതിൽ മിക്കവയിലും നിർമാണ തീയതിയോ കാലാവധി അവസാനിക്കുന്ന തീയതിയോ രേഖപ്പെടുത്തിയിരുന്നില്ല. മാത്രമല്ല ഇവ എവിടെനിന്ന് എത്തിച്ചു എന്നതിനും രേഖകൾ ഇല്ലായിരുന്നു.…
Read More