അങ്കമാലി: അബ്കാരികളില്നിന്നു മാസപ്പടിയും മദ്യവും വാങ്ങുന്ന എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് തന്നെ മദ്യവിരുദ്ധ ബോധവല്കരണം നടത്തുന്നത് വിരോധാഭാസമാണെന്നു കേരള മദ്യവിരുദ്ധ എകോപന സമിതി സംസ്ഥാന ചെയര്മാന് ജസ്റ്റീസ് പി.കെ. ഷംസുദ്ദീന്. കെസിബിസി മദ്യവിരുദ്ധ സമിതിയും കേരള മദ്യവിരുദ്ധ എകോപനസമിതിയും ചേര്‍ന്നു സംഘടിപ്പിച്ച ജനസഹ്രസ പ്രതിഷേധ വായ്മൂടി കെട്ടി നില്പുസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യവിരുദ്ധ ബോധവല്കരണം എക്സൈസില്‍നിന്നു മാറ്റി ആരോഗ്യവകുപ്പിനെ എല്പ്പിക്കണം. നാടുനീളെ മദ്യഷാപ്പുകള്‍ തുറന്ന് ഇടതുസര്‍ക്കാര്‍ കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഭ്രാന്താലയമാക്കുകയാണ്. കുടുംബങ്ങള്‍ തകര്‍ന്നാലും വ്യക്തികള്‍ നശിച്ചാലും പ്രശ്നമില്ലെന്ന് ഒരു ജനാധിപത്യ സര്‍ക്കാര്‍ കരുതുന്നത് ഭൂഷണമല്ല. ജനദ്രോഹ മദ്യനയങ്ങള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മദ്യഷാപ്പുകള്‍ വ്യാപകമാക്കുന്നതിനും പബ്ബുകള്‍ ആരംഭിക്കുന്നതിനും ഡ്രൈഡേ പിന്‍വലിക്കുന്നതിനും നൈറ്റ് ലൈഫ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുമെതിരേ അങ്കമാലി റെയില്‍വേ സ്റ്റേഷന് ജംഗ്ഷനിലായിരുന്നു നില്പുസമരം. എകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ അധ്യക്ഷത വഹിച്ചു.…
Read MoreCategory: Kochi
സൂക്ഷിച്ചാൽ ഇത്തരം തട്ടിപ്പൊഴിവാക്കാം; നിർധന കുടുംബത്തിന്റെ വീടും സ്ഥലവും വണ്ടിച്ചെക്ക് നൽകി തട്ടിയെടുത്തെന്നു പരാതി; ചുമട്ടു തൊഴിലാളിയായ ആന്റണിയെ മടപ്ലാത്തുരുത്ത് സ്വദേശി കബളിപ്പിച്ചതിങ്ങനെ…
പറവൂർ: വണ്ടിച്ചെക്ക് നൽകി നിർധന കുടുംബത്തിന്റെ വീടും സ്ഥലവും തട്ടിയെടുത്തതായി പരാതി. മൂത്തക്കുന്നം വില്ലേജിൽ ചെട്ടിക്കാട് പള്ളത്തുശേരി ആന്റണി അഗസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഏഴര സെന്റ് സ്ഥലവും വാർക്ക വീടും മടപ്ലാത്തുരുത്ത് സ്വദേശി വണ്ടിച്ചെക്ക് നല്കി സ്വന്തമാക്കിയെന്നാണ് പരാതി. സ്ഥലവും വീടും അഞ്ചുലക്ഷം രൂപയ്ക്കു വാങ്ങാമെന്നു സമ്മതിച്ചതിനെത്തുടർന്നു 2008 മേയിൽ തീറ് നടത്തിക്കൊടുക്കാൻ ആന്റണി തയാറായിരുന്നു. 3,20,000 രൂപ പണമായി ആന്റണി കൈപ്പറ്റുകയും ചെയ്തു. പറവൂർ രജിസ്ട്രാർ ഓഫീസിൽ വസ്തു രജിസ്റ്റർ ചെയ്യുന്നതിനായി നടപടികൾ പൂർത്തിയാക്കിയപ്പോൾ ബാക്കി തുകയായ 2,05,000 രൂപയ്ക്കു ചെക്ക് കൈമാറി. ഈ ചെക്കുമായി പിന്നീടു ബാങ്കിലെത്തിയപ്പോൾ അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ചെക്ക് മടങ്ങി. സ്ഥലം വാങ്ങിയയാൾ നിരവധി അവധികൾ പറഞ്ഞെങ്കിലും ആറുമാസം കഴിഞ്ഞിട്ടും പണം ലഭിച്ചില്ല. അതിനിടെ ചെക്കിന്റെ കാലാവധി കഴിഞ്ഞ അടുത്തദിവസം സ്ഥലം വാങ്ങിയയാൾ ആന്റണിക്ക് വക്കീൽ നോട്ടീസ് അയച്ചു. ആന്റണി വീട്ടിൽനിന്ന് ഒഴിഞ്ഞു…
Read Moreപട്ടിണിയാണെങ്കിലും പ്രൗഡിക്ക് കുറവൊന്നും വേണ്ട; വില്പനശാലകൾ ശൂന്യമെങ്കിലും ജീവനക്കാർ യൂണിഫോം ധരിക്കണമെന്ന് സപ്ലൈകോ
റോബിൻ ജോർജ് കൊച്ചി: വില്പനശാലകളിൽ ആവശ്യത്തിനു സാധനങ്ങളില്ലെങ്കിലും ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്തി സപ്ലൈകോ. വില്പന ശാലകളിലെ ഡിസ്പ്ലേ, ബില്ലിംഗ്, പാക്കിംഗ് ജീവനക്കാർ എന്നിവർക്കാണു യൂണിഫോം നിർബന്ധമാക്കിയിട്ടുള്ളത്. കഴിഞ്ഞ ഒന്നു മുതൽ യൂണിഫോം നിർബന്ധമാക്കണമെന്നായിരുന്നു നിർദേശമെങ്കിലും പലയിടങ്ങളിലും നടപ്പിലായിട്ടില്ല. സൂപ്പർ മാർക്കറ്റ്, പീപ്പിൾസ് ബസാർ, ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലെ ഡിസ്പ്ലേ ജീവനക്കാർ സ്ലീവ്ലെസ് ഓവർക്കോട്ട്(കോട്ടണ്‍/ ടെറികോട്ടണ്‍) സാധാരണ വസ്ത്രത്തിന് മുകളിലായി ധരിക്കണമെന്നമെന്നാണു നിർദേശം. ഡാർക്ക് ഗ്രീൻ കളറിലുള്ളതാണ് യൂണിഫോം. പാക്കിംഗ് ജീവനക്കാർ സാധനങ്ങൾ പായ്ക്ക് ചെയ്യുന്ന സമയത്ത് വർക്കിംഗ് ക്യാപും മാസ്കും ധരിക്കണമെന്നും നിർദേശമുണ്ട്. രണ്ട് ഓവർക്കോട്ടും വർക്കിംഗ് ക്യാപ്, മാസ്ക് എന്നിവയും വിൽപ്പനശാലകളിലെ ജോലിക്കാരുടെ എണ്ണത്തിന് അനുസരിച്ച് ഡിപ്പോ തലത്തിൽ വാങ്ങി നൽകണം. ഇവ സ്പോണ്‍സർഷിപ്പ് മുഖേന വാങ്ങാൻ കഴിയുമെങ്കിൽ ഇത്തരത്തിൽ ക്രമീകരിക്കാം. ഇങ്ങനെ ക്രമീകരിക്കുന്ന പക്ഷം സ്പോണ്‍സറുടെ ലോഗോ ഓവർക്കോട്ടിന്റെ പുറകുവശത്തും മാസ്ക്, വർക്കിംഗ് ക്യാപ്…
Read Moreവരവിനേക്കാൾ 49.45 ശതമാനം അധിക വരുമാനം; അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ. ബാബുവിനെ ചോദ്യം ചെയ്തതായി സൂചന
കൊച്ചി: അനധികൃത സ്വത്ത് സന്പാദന കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതായി സൂചന. കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യലെന്നാണു പുറത്തുവരുന്ന വിവരങ്ങൾ. മന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഉൾപ്പെടെ കെ. ബാബു അനധികൃതമായി സ്വത്ത് സന്പാദിച്ചെന്ന കേസിൽ വിജിലൻസ് അന്വേഷണം നടത്തി 2018 ൽ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതെന്നാണു വിവരം. കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്യൽ. മന്ത്രിയും എംഎൽഎയുമായിരുന്ന കാലയളവിൽ കെ. ബാബു വരവിനേക്കാൾ 49.45 ശതമാനം അധികം സ്വത്തു സന്പാദിച്ചുവെന്നായിരുന്നു വിജിലൻസ് കുറ്റപത്രത്തിൽ ആരോപിച്ചിരുന്നത്. 2001 ജൂലൈ ഒന്നു മുതൽ 2016 മേയ് മൂന്നുവരെയുള്ള കാലയളവിലെ സ്വത്തു വിവരങ്ങളാണു വിജിലൻസ് അന്വേഷിച്ചത്.
Read Moreകൊച്ചി പെട്ടെന്നു സ്മാർട്ടാകില്ല; കേന്ദ്ര നഗര വികസന പദ്ധതിയായ സ്മാർട് സിറ്റി മിഷൻ പ്രോജക്ടിൽ കൊച്ചി പിന്നിൽ
കൊച്ചി: കേന്ദ്ര നഗര വികസന പദ്ധതിയായ സ്മാർട് സിറ്റി മിഷൻ പ്രോജക്ടിൽ കൊച്ചി പിന്നിൽ. മാർച്ചിൽ പദ്ധതി അവസാനിക്കാനിരിക്കേ 7.80 ശതമാനം പദ്ധതിവിഹിതം മാത്രമാണ് കൊച്ചിക്കു ചെലവഴിക്കാനായത്. 45 പദ്ധതികളുള്ളതിൽ ഒന്നുപോലും വിഭാവനം ചെയ്ത നിലയിൽ പൂർത്തീകരിക്കാനായില്ല. 18 പദ്ധതികൾ അവസാനഘട്ടത്തിലാണെന്ന് അവകാശപ്പെടുന്പോൾ 10 പദ്ധതികളുടെ ടെൻഡർ നടപടികൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ടെൻഡർ നടപടികൾ ആരംഭിച്ച 14 പദ്ധതികളിൽ കരാർ ഏറ്റെടുക്കാൻ തയാറാകാത്ത ഏഴു പദ്ധതികൾ റീ ടെൻഡറിനുള്ള ശ്രമത്തിലുമാണ്. സ്മാർട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്നലെ ചേർന്ന കൊച്ചി കോർപറേഷന്റെ പ്രത്യേക കൗണ്‍സിൽ യോഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കപ്പെട്ടത്. എറണാകുളം നഗരപ്രദേശത്തെയും പശ്ചിമകൊച്ചി മേഖലയുടെയും സമഗ്രവികസനം ലക്ഷ്യമിട്ട് 970.6 കോടിയുടെ പദ്ധതികൾക്കാണ് കേന്ദ്ര സ്മാർട് സിറ്റി മിഷൻ അംഗീകാരം നൽകിയത്. ഇതിൽ കേന്ദ്ര, സംസ്ഥാന, കോർപറേഷൻ വിഹിതം ഉൾപ്പെടെ 401.7 കോടിരൂപ അനുവദിച്ച് കിട്ടിയെങ്കിലും 84 കോടി…
Read Moreനീതി ലഭിക്കണം; യാക്കോബായ സഭയുടെ സമരത്തിന് ലീഗിന്റെ പിന്തുണയെന്ന് അബ്ദുൾ മജീദ്
കോതമംഗലം: നീതി ലഭിക്കണം എന്ന ആവശ്യവുമായി യാക്കോബായ സഭയുടെ നേതൃത്വത്തിൽ മതമൈത്രി സംരക്ഷണ സമിതി നടത്തി വരുന്ന അനിശ്ചിതകാല സമരം തുടരുന്നു. സമരത്തിൽ മുസ്ലിം ലീഗ് ഒറ്റക്കെട്ടായി യാക്കോബായ സഭയ്ക്ക് ഒപ്പമുണ്ടാകുമെന്ന് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൾ മജീദ് പറഞ്ഞു. സമരം വിജയിപ്പിക്കാനും പള്ളി സംരക്ഷിക്കാനും ചെറുത്തുനിൽപ്പും പ്രതിരോധവും ആവശ്യമായി വരാം. മതസൗഹാർദത്തോടെ കഴിയുന്ന ഒരു ജനതയെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്ന ഭരണകർത്താക്കൾ ഉള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ചെറിയപള്ളി സംരക്ഷിക്കാൻ മതമൈത്രി സംരക്ഷണ സമിതി നടത്തി വരുന്ന അനിശ്ചിതകാല രാപ്പകൽ റിലേ സത്യാഗ്രഹത്തിന്റെ 47-ാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം. മുനിസിപ്പൽ പൊതുമരാമത്തു സ്ഥിരം സമിതി ചെയർമാൻ സലിം ചെറിയാൻ അധ്യക്ഷത വഹിച്ചു. ജോർജ് അമ്പാട്ട്, ജോർജ് എടപ്പാറ, പ്രഫ. എ.പി. എൽദോ, ഹരി വൃന്ദാവൻ, സിന്ധു ജിജോ, എ.ജി. ജോർജ്, പി.ടി.…
Read Moreഓടക്കാലി യാക്കോബായ പള്ളിയിൽ പോലീസ് സംഘമെത്തി; പ്രതിഷേധിച്ച് കുത്തിയിരുന്ന് വൈദികരും വിശ്വാസികളും
പെരുമ്പാവൂർ: ഓടക്കാലി സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ കോടതി ഉത്തരവ് നടപ്പാക്കാൻ ഇന്ന് രാവിലെ പോലീസ് എത്തിയത് സംഘർഷത്തിന് വഴിയൊരുക്കി. രാവിലെ ആറോടെ എത്തിയ പോലീസ് സംഘം ഒൻപതോടെ ഗേറ്റ് തകർത്ത് അകത്ത് കടന്നു. എന്നാൽ പള്ളിയുടെ ഭൂമുഖത്ത് മാത്യുസ് മാർ അന്തിമോസ് തിരുമേനിയുടെ നേതൃത്വത്തിൽ വൈദികരും വിശ്വസികളും ചേർന്ന് തടഞ്ഞു. 1000 പേർ പള്ളി പരിസരത്തും 500 പള്ളിക്ക് അകത്തും തന്പടിച്ചിട്ടുണ്ട്. ഇവർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പള്ളിയുടെ താക്കോൽ യാക്കോബായ വിഭാഗത്തിന്റെ കൈയിൽ നിന്നും ഓർത്തഡോക്സ് വിഭാഗത്തിന് നൽകാനായാണ് പോലീസ് എത്തിയത്.
Read Moreവിദേശരാജ്യങ്ങളിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കേസിൽ അഞ്ച് പ്രതികൾ; എല്ലാവരും മുങ്ങിയെന്ന് പോലീസ്
കൊച്ചി: വിദേശരാജ്യങ്ങളിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യസ്ഥാപനം കോടികൾ തട്ടിയെടുത്തെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതായി പോലീസ്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ അഞ്ചുപേരാണ് കേസിൽ പ്രതികളെന്നും ഇവരെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചതായും സൗത്ത് പോലീസ് വ്യക്തമാക്കി. വിലവിൽ പ്രതികളെല്ലാവരും മുങ്ങിയതായാണു പോലീസ് വ്യക്തമാക്കുന്നത്. ഇവരുടെ ഫോണുകൾ ഓഫാണെന്നും അധികൃതർ പറയുന്നു. കണ്ണൂർ, തൊടുപുഴ സ്വദേശികൾ ഉൾപ്പെടെയുള്ളവരാണ് കേസിൽ പ്രതികൾ. ഇവരെ ഉടൻ പിടികൂടാനാകുമെന്നാണു പ്രതീക്ഷയെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ എറണാകുളം സൗത്ത് പോലീസിൽ പരാതി നൽകിയിട്ടും അന്വേഷണം നടത്തുന്നില്ലെന്നും പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്നും പണം നഷ്ടപ്പെട്ടവർ ഇന്നലെ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തിയിരുന്നു. ഒരു കോടി രൂപയോളം പ്രതികൾ തട്ടിയെടുത്തെന്നാണു പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചേക്കും. എന്നാൽ, ആറു കോടിയോളം രൂപ പ്രതികൾ പലരിൽനിന്നായി തട്ടിയെടുത്തിട്ടുണ്ടെന്നാണു…
Read Moreഅറിയിപ്പ്.., ഹൈക്കോടതി ഉത്തരവ് പാലിക്കുന്നു; ഫാർമസിസ്റ്റ് അവധിയായതിനാൽ വാളകം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മരുന്ന് നൽകുന്നില്ല
മൂവാറ്റുപുഴ: വാളകം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രോഗികൾക്ക് മരുന്നു വിതരണം മുടങ്ങുന്നത് പതിവാകുന്നു. ഫാർമസിസ്റ്റ് അവധിയാണെന്ന കാരണത്താൽ രോഗികൾക്ക് സ്വകാര്യ മെഡിക്കൽ ഷോപ്പിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ബദൽ സംവിധാനം ഏർപ്പെടുത്താതെയുള്ള നടപടി മനുഷ്യത്വ രഹിതമെന്ന് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ പറഞ്ഞു. ദിവസേന നൂറുകണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിലാണ് മരുന്നു വിതരണം മുടങ്ങിയത്. ഫാർമസിസ്റ്റ് മാത്രമേ മരുന്ന് നൽകാവൂ എന്ന് അടുത്തിടെ ഹൈകോടതി നിർദേശിച്ചിരുന്നു. ഫാർമസിസ്റ്റിനെ കൂടാതെ മൂന്ന് ഡോക്ടർമാരും സ്റ്റാഫ് നേഴ്സുമാരുമുള്ള ആശുപത്രിയിലാണ് മരുന്ന് വിതരണം മുടങ്ങിയത്. ഒരു ഫാർമസിസ്റ്റിനെ കൂടി നിയമിക്കണമെന്ന ആശുപത്രി അധികൃതരുടെ ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. എന്നാൽ നടപടി സ്വീകരിക്കാൻ പഞ്ചായത്തിനോ ആരോഗ്യ വകുപ്പിനോ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മരുന്നിന് രോഗികൾ എത്തിയപ്പോൾ ഫാർമസി അടച്ചിട്ട് ബോർഡ് സ്ഥാപിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ ഫാർമസിസ്റ്റ് ഇല്ലാത്ത…
Read Moreമുതലാളി ആരെന്നറിയാതെ ബായിമാർ; കൊച്ചിയിൽ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീപിടിത്തം; ഹോട്ടൽ ഭാഗികമായി കത്തിനശിച്ചു;കടയുമടയെ തേടി ഫയർഫോഴ്സ്
കൊച്ചി: ഗ്യാസ് സിലിണ്ടർ ചോര്‍ന്നുണ്ടായ തീപിടിത്തത്തില്‍ ഹോട്ടല്‍ കത്തിനശിച്ചു. എറണാകുളം നോര്‍ത്ത് മേൽപ്പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ആനന്ദ് വിഹാര്‍ എന്ന ഹോട്ടലിലാണ് ഇന്നു രാവിലെ 7.45ഓടെ തീപിടിത്തമുണ്ടായത്. ഹോട്ടല്‍ ഭാഗികമായി കത്തിനശിച്ചു. ആളപായമില്ല. ഗ്യാസ് സിലിണ്ടറിന്റെ റെഗുലേറ്ററിലുണ്ടായ ചോര്‍ച്ചയില്‍നിന്നാണ് തീപിടിത്തമുണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികളാണ് ഹോട്ടലില്‍ പണിയെടുത്തിരുന്നത്. ഇവര്‍ ഉടന്‍ തന്നെ സിലിണ്ടര്‍ എടുത്ത് പുറത്തിടുകയും ക്ലബ് റോഡ് അഗ്നിശമന സേനയെ വിവരമറിയിക്കുകയും ചെയ്തു. അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. ചോര്‍ച്ച മാറ്റി ഗ്യാസ് സിലിണ്ടര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ഹോട്ടല്‍ ഉടമയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇവിടുത്തെ ജീവനക്കാര്‍ക്ക് ഉടമയെ കണ്ടു പരിചയം മാത്രമേയുള്ളൂ. തൊഴിലാളികള്‍ നല്കിയ നമ്പറില്‍ ബന്ധപ്പെട്ടിട്ട് പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു.
Read More