യാത്രക്കാർക്ക് ഭീഷണിയായി ഊന്നുകൽ-വെങ്ങല്ലൂർ ഭാഗങ്ങളിൽ  റോഡ് ഇടിഞ്ഞ് താണ നിലയിൽ;  അപകടങ്ങൾ പതിവാകുന്നതായി നാട്ടുകാർ

കോതമംഗലം: സംസ്ഥാന പാതയിൽ ഊന്നുകൽ-വെങ്ങല്ലൂർ ഭാഗങ്ങളിൽ റോഡ് തകർന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിന് സംരക്ഷണഭിത്തി ഇല്ലാത്തതിനാൽ അരിക് ഇടിയുന്നത് വ്യാപകമായതോടെയാണ് അപകട ഭീഷണി ഉയർന്നിരിക്കുന്നത്. നാട്ടുകാർ റിബണ്‍ കെട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. റോഡിന് ഇരുവശങ്ങളിലും പുല്ലും കാടുപടലങ്ങളും ഉയർന്നു നിൽക്കുന്നതിനാൽ റോഡിന്‍റെ തകർച്ച യാത്രക്കാർക്ക് കാണാൻ സാധിക്കുന്നില്ല. വളവുകളിലും വീതി കുറഞ്ഞ ഇടങ്ങളിലുമാണ് അധികവും റോഡരിക് ഇടിഞ്ഞിരിക്കുന്നത്. ഊന്നുകല്ലിന് സമീപം റോഡ് ടാർ ചെയ്ത ഭാഗം രണ്ടടി വരെ ഇടിഞ്ഞിരിക്കുന്നത് ഇരുചക്രവാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഒരു പോലെ ദുരിത മായിരിക്കുകയാണ്. അമിതഭാരം കയറ്റി വരുന്ന ടോറസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഈ ഭാഗത്തു കൂടി കടന്നുപോകുന്പോൾ റോഡ് കൂടുതൽ തകരുന്നതിനും കാരണമാകുന്നുണ്ട്. ടാറിംഗിന്‍റെ അടിഭാഗത്തെ മണ്ണ് കനത്ത മഴയിൽ ഒലിച്ചുപോയതും അപകടസാധ്യത വർധിപ്പിക്കുന്നു. നിരവധി ഇടങ്ങളിൽ വെള്ളം കുത്തി…

Read More

 അപൂർവരോഗമായ സൈലോതൊറാക്സ്! മുലപ്പാൽ കുടിക്കുന്പോൾ ശ്വാസകോശത്തിലേക്ക് ഇറങ്ങുന്ന രോഗം; തുടർചികിത്സ എംആർഐ സ്കാനിംഗിന് ശേഷം

കൊച്ചി: അപൂർവരോഗമായ സൈലോതൊറാക്സ് ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിനെ ഇന്ന് എംആർഐ സ്കാനിംഗിന് വിധേയമാക്കും. ഇതിന് ശേഷമാകും തുടർചികിത്സ സംബന്ധിച്ച് തീരുമാനിക്കുക. മുലപ്പാൽ കുടിക്കുന്പോൾ ശ്വാസകോശത്തിലേക്ക് ഇറങ്ങുന്ന രോഗമാണ് കുട്ടിക്ക്. പാലക്കാട് സ്വദേശികളായ സ്വനൂപിന്‍റെയും ഷംസിയുടേയും 39 ദിവസം പ്രായമായ കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നാണ് എറണാകുളത്തേക്ക് എത്തിച്ചത്. കുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.ഇന്നലെ രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചത്. ട്രാഫിക്ക് പോലീസ് ഗതാഗതം നിയന്ത്രിച്ചാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും ആംബുലൻസിൽ കൊച്ചിയിലെത്തിച്ചത്. ശ്വാസകോശത്തിൽ ഫ്ളൂയിഡ് നിറഞ്ഞ് ശ്വാസതടസമുണ്ടാകുന്ന ഗുരുതര രോഗാവസ്ഥയാണ് സൈലോതൊറാക്സ്. സാന്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള ഈ കുട്ടിയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആരോഗ്യ മന്ത്രി പ്രശ്നത്തിൽ ഇടപെടുകയായിരുന്നു.

Read More

ഞങ്ങളെ കൊല്ലരുത്; മരടിലെ ആൽഫ സെറീൻ ഫ്ലാറ്റ് പൊളിക്കുന്നതിനിടെ സമീപത്തെ വീടുകൾക്ക് കേടുപാടുകൾ; പരാതി നൽകി നാട്ടുകാർ

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടിൽ നിർമിച്ച ആൽഫ സെറീൻ ഫ്ലാറ്റ് പൊളിക്കുന്നത് താത്കാലികമായി നിർത്തിവച്ചു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ഫ്ലാറ്റ് പൊളിക്കുന്നത് നിർത്തിവച്ചത്. സബ് കളക്ടറുടെതാണ് തീരുമാനം. ഫ്ലാറ്റിലെ അനുബന്ധ കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്ന് സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതോടെ നാട്ടുകാർ പരാതിയുമായി സബ് കളക്ടറെ സമീപിക്കുകയായിരുന്നു. തുടർന്നു സ്ഥലം സന്ദർശിച്ച കളക്ടർ ഫ്ലാറ്റ് പൊളിക്കുന്നത് നിർത്താൻ നിർദേശം നൽകി. സ്വിമ്മിംഗ് പൂളിനോട് ചേർന്നുള്ള കെട്ടിടം പൊളിച്ചത് അശാസ്ത്രീയമെന്നാണ് കണ്ടെത്തൽ. ഇതേ തുടർന്നാണ് ആൽഫ സെറീൻ ഫ്ലാറ്റ് തത്ക്കാലം പൊളിക്കേണ്ടന്ന് കരാറെടുത്ത കമ്പനിക്ക് നിർദേശം നൽകിയത്.

Read More

അധ്യാപകരുടെ ക്രൂരതകൾ ഓരോന്നായി പുറത്തു വരുന്നു; യോഗാ ക്ലാസിനു വൈകിയ വിദ്യാർഥികൾക്കു മർദനം; പ്രധാനാധ്യാപകനെതിരേ കേസ്

കോതമംഗലം: നെല്ലിക്കുഴി ഗവ. ഹൈസ്കൂളിൽ മൂന്നു വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ പ്രധാനാധ്യാപകനെതിരേ പോലീസ് കേസ്. നെല്ലിക്കുഴി ഗവ. ഹൈസ്കൂൾ പ്രധാനനധ്യാപകൻ കണ്ണൂർ സ്വദേശി സി. സുധാകരനെതിരേയാണു കേസ് രജിസ്റ്റർ ചെയ്തത്. ബുധനാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. യോഗാ ക്ലാസിൽ എത്താൻ താമസിച്ചതു ചോദ്യം ചെയ്ത് പ്രധാനാധ്യാപകൻ മർദിച്ചതായാണു പരാതി. ആശുപത്രിയിൽനിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് കുട്ടികളുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. കേസുമായി മുന്നോട്ടുപോകാനുള്ള രക്ഷിതാക്കളുടെ തീരുമാനത്തിനു പിടിഎ പിന്തുണ നൽകി. മർദനത്തിനിരയായ 13 വയസുള്ള കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തിരിക്കുന്നതെന്നു പോലീസ് പറഞ്ഞു. കുട്ടികളെ സംരക്ഷിക്കേണ്ട അധ്യാപകൻ ഉത്തരവാദിത്വം ലംഘിച്ചതിനും മർദ്ദിച്ചതിനുമാണു കേസ്. ചൈൽഡ് ലൈൻ കേസ് രജിസ്റ്റർ ചെയ്തതായി കുട്ടികളുടെ രക്ഷിതാക്കളെ അറിയിച്ചു. സംഭവം വിവാദമായതോടെ പ്രധാനാധ്യാപകൻ മുങ്ങിയെന്നാണു വിവരം.

Read More

കണ്ടെയ്നർ റോഡിലെ ടോൾ പിൻവലിക്കൽ ;തീരുമാനം വൈകിയാൽ പ്രക്ഷോഭമെന്ന്  ഹൈബി ഈഡൻ എംപി

വൈപ്പിൻ: ഏലൂർ നഗരസഭയെ കണ്ടെയ്നർ റോഡിലെ ടോളിൽനിന്നും ഒഴിവാക്കിയില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഹൈബി ഈഡൻ എംപി മുന്നറിയിപ്പ് നൽകി. ഈ ആവശ്യത്തിൽ തീരുമാനമെടുക്കാൻ നേരത്തെ ഒരാഴ്ചത്തെ സമയം നൽകിയിരുന്നതാണ്. ഇതിനുശേഷം രണ്ട് ദിനങ്ങൾ പിന്നിട്ടെങ്കിലും വീണ്ടും രണ്ട് ദിവസം കൂടി അധികൃതർ ആവശ്യപ്പെട്ടിരിക്കുകയാണ്. തീരുമാനം ഇനിയും നീണ്ടുപോകരുതെന്ന് എംപി ശക്തമായി ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

Read More

പെരുമ്പാവൂരിലെ സ്വർണക്കടയിലെ കവർച്ച; ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം

പെരുമ്പാവൂർ: പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള സ്വർണക്കടയിൽനിന്നും കവർച്ചനടത്തിയ സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രികരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. ചൊവ്വാഴ്ച പുലർച്ചെയാണ് സംഗീത ജ്വല്ലറിയിൽ കവർച്ച നടന്നത് ഇവിടെനിന്നും രണ്ട് കിലോ വെളളി ആഭരണങ്ങൾ മോഷണം പോയിരുന്നു. ലോക്കർ തുറക്കാൻ സാധിക്കാത്തതിനാൽ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടില്ല. സമീപത്തുള്ള ചെരുപ്പ് കടയുടെ റൂഫ് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ ഇടഭിത്തി തകർത്താണ് സ്വർണക്കടയിൽ കയറിയത്. ഇവിടെ നിന്നും ആറായിരം രൂപയും കവർന്നിരുന്നു. വിരലടയാള വിദഗ്ദ്ധർ ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ തമ്പടിക്കുന്ന മേഖലയാണ് ഇവിടം അതിനാൽ ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സമീപത്തെ സിടിവി കാമറകളും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന് പോലീസ് പറഞ്ഞു.

Read More

വൈദ്യുതി മുടക്കത്തിനെതിരേ പ്രദേശവാസികൾ നടത്തിവന്ന പ്രതിഷേധസമരം വിജയം; പായിപ്ര‍യിൽ 11 കെവി ലൈനിൽ എ ബി പുനഃസ്ഥാപിച്ചു

മൂവാറ്റുപുഴ: പായിപ്ര മാനാറി ഭാഗങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിനെതിരേ പ്രദേശവാസികൾ നടത്തിവന്ന പ്രതിഷേധസമരം വിജയം. 11 കെവി ലൈൻ നിയമവിരുദ്ധമായി ചില വ്യവസായ സ്ഥാപനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥാപിച്ചിരിക്കുന്ന എബി ലൈൻ ജനങ്ങൾക്ക് വൈദ്യുതി നിഷേധിക്കുകയാണെന്ന് എഐവൈഎഫ് ആരോപിച്ചിരുന്നു. എബി ലൈൻമൂലം ജനങ്ങൾക്ക് വൈദ്യുതി നിഷേധിക്കുകയും വൻകിടക്കാരെ സഹായിക്കുകയും ചെയ്യുന്ന നിലപാട് എടുക്കുകയും സർക്കാർ നിലപാടുകൾക്ക് വിരുദ്ധമായി നിലപാടുകൾ സ്വീകരിക്കുന്ന ഇത്തരം ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ടും എഐവൈഎഫ് നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. മാനം ഇരുണ്ടാൽ പായിപ്ര, മാനാറി പ്രദേശങ്ങൾ ദിവസങ്ങളോളം ഇരുട്ടിലാകുന്ന അവസ്ഥയായിരുന്നു. ചെറിയ കാറ്റടിക്കുന്പോഴേക്കും വൈദ്യുതി ഇല്ലാതാകുന്നതോടെയാണ് മാനാറി, പായിപ്ര പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങൾ ഇരുട്ടിലാകുന്നത്. നിരവധി പ്ലൈവുഡ് കന്പനികളും ക്രഷറുകളും പ്രവർത്തിക്കുന്ന പ്രദേശത്ത് കന്പനികൾക്ക് തടസങ്ങളില്ലാതെ വൈദ്യുതി ലഭിക്കുന്പോൾ സാധാരണക്കാർക്ക് വൈദ്യുതി നിഷേധിക്കുന്ന നിലപാടിനെതിരേ വൻപ്രതിഷേധമാണുയരുന്നത്.…

Read More

‘രണ്ടാമൂഴ’ത്തിൽ ശ്രീകുമാറിനു തിരിച്ചടി; എം.ടിയുടെ കേസ് തുടരാൻ അനുമതി

കൊച്ചി: പ്രശസ്ത നോവൽ “രണ്ടാമൂഴം’ സിനിമയാക്കാനുള്ള കരാർ, സംവിധായകനായ വി.എ. ശ്രീകുമാർ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി എഴുത്തുകാരനായ എം.ടി. വാസുദേവൻ നായർ കോഴിക്കോട് ഫസ്റ്റ് അഡീഷണൽ മുൻസിഫ് കോടതിയിൽ നൽകിയ കേസിൽ നടപടികൾ തുടരാമെന്നു ഹൈക്കോടതി. എം.ടി നൽകിയ കേസിൽ മധ്യസ്ഥ ചർച്ച വേണമെന്ന ശ്രീകുമാറിന്‍റെ ആവശ്യം മുൻസിഫ് കോടതിയും കോഴിക്കോട് ജില്ലാ കോടതിയും തള്ളിയിരുന്നു. ഇതിനെതിരേ ശ്രീകുമാർ നൽകിയ ഹർജി തള്ളിയാണ് സിംഗിൾ ബെഞ്ചിന്‍റെ തീരുമാനം. പരാതിയുമായി ബന്ധപ്പെട്ട ജില്ലാ കോടതിയുടെ നിരീക്ഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.ടിയും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. രണ്ടാമൂഴം സിനിമയാക്കാൻ എം.ടിയും ശ്രീകുമാറും 2014 ലാണ് കരാർ ഒപ്പുവച്ചത്. സിനിമ മൂന്നു വർഷത്തിനുള്ളിൽ ചെയ്യാമെന്നായിരുന്നു കരാർ. കരാർ കാലാവധി കഴിഞ്ഞ് ഒരു വർഷം കൂടി നൽകിയിട്ടും സിനിമ യാഥാർഥ്യമായില്ല. തുടർന്നാണ് കരാർ ലംഘനമാരോപിച്ചു ശ്രീകുമാറിനെതിരേ എം.ടി മുൻസിഫ് കോടതിയെ സമീപിച്ചത്.

Read More

അശ്ലീല ചിത്രങ്ങളടങ്ങുന്ന കൂറ്റൻ പരസ്യ ബോർഡുകൾ;  ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റി അപകടങ്ങൾക്ക് കാരണമാകുന്നു;  ബോർഡുകൾ മാറ്റണമെന്ന് നാട്ടുകാർ

മൂവാറ്റുപുഴ: എംസി റോഡിൽ നിരവധിയിടങ്ങളിൽ ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുംവിധം സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ പ്രദർശിപ്പിച്ചിരിക്കുന്നത് അപകടങ്ങൾക്കു കാരണമാകുന്നു. മൂവാറ്റുപുഴ മുതൽ കൂത്താട്ടുകുളം വരെയുള്ള പ്രദേശങ്ങളിലെ റോഡുകളിലെ വളവുകളിലടക്കം സ്ഥാപിച്ചിരിക്കുന്ന അശ്ലീലമായ ചിത്രങ്ങളടങ്ങുന്ന കൂറ്റൻ പരസ്യ ബോർഡുകളാണ് ജനങ്ങൾക്ക് ദുരിതമായി മാറിയിരിക്കുന്നത്. വാഹനം വളവു തിരിയുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധമാറുന്നതിനാൽ അപകടങ്ങൾ പതിവായിരിക്കുകയാണ്. നിയമപരമായ അനുവാദം കൂടാതെയാണ് ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നതെന്നും ആരോപണമുയർന്നിട്ടുണ്ട്. പലയിടങ്ങളിലും വളവുകളിൽ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് സൂചന ലൈറ്റുകളും പ്രവർത്തനരഹിതമാണ്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകൾ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിലെയും മറ്റു ക്ലബുകളിലെയും വിദ്യാർഥികളുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ കെഎസ്ടിപി, പിഡബ്ല്യുഡി അധികൃതർക്കും പൊതുമരാമത്ത് മന്ത്രിക്കും പരാതിയും നൽകിയിട്ടുണ്ട്.

Read More

ആലുവയിൽ പൈപ്പുകൾ തകരുന്നു; കുടിവെള്ളത്തിന് നെട്ടോട്ടമോടി ജനങ്ങൾ

ആലുവ: ഭൂഗർഭ വൈദ്യുതി വിതരണ ശൃംഖല സ്ഥാപിക്കുന്നതിനിടയിൽ കുടിവെള്ള പൈപ്പുകൾ തകരാറിലാകുന്നത് നഗരവാസികൾക്ക് ദുരിതമാകുന്നു. കഴിഞ്ഞ നാല് ദിവസമായി കുന്നുംപുറ മേഖലയടക്കം കുടിവെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടമോടുകയാണ്.ഇന്നലെ ബ്രിഡ്ജ് റോഡിലാണ് പുതിയതായി കുടിവെള്ള പൈപ്പ് പൊട്ടിയത്.പൈപ്പ് പൊട്ടി യത് മുന്നറിയിപ്പില്ലാതിരുന്നതി നാൽ മറ്റൊരു കുഴിയിൽ കാർ വീണു. സ്കാനർ യന്ത്രമുള്ളതിനാൽ കുടിവെള്ള പൈപ്പുകൾ, ടെലിഫോൺ ലൈനുകൾ എന്നിവ കണ്ടെത്താനാകുമെന്നും അതിനാൽ സുഗമമായി വൈദ്യുതി ലൈൻ സ്ഥാപിക്കാനാകുമെന്നുമാണ് കെഎസ്ഇബി അധികൃതർ അവകാശപ്പെട്ടിരുന്നത്. എന്നാൽ നഗരത്തിൽ പലയിടത്തും ഭൂഗർഭ വൈദ്യുതി ലൈൻ സ്ഥാപിക്കാനായി കുഴിക്കുന്നിടത്ത് കുടിവെള്ള പൈപ്പുകൾ പൊട്ടുകയാണെന്നാണ് പരാതി. കഴിഞ്ഞ ദിവസം ബോയ്സ് ഹൈസ്കൂൾ മേഖലയിൽ വാർഡ് കൗൺസിലർ സെബി വി. ബാസ്റ്റ്യന്‍റെ നേതൃത്വത്തിൽ ടാങ്കർ ലോറിയിൽ കുടിവെള്ളമെത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. കഴിഞ്ഞ ദിവസം ബാങ്ക് കവല മാര്‍ക്കറ്റ് റോഡില്‍ സിറ്റി ടവേഴ്‌സിന് മുന്‍പിലും ഗ്രാന്‍ഡ് കവലയിലും പൈപ്പ് പൊട്ടിയിരുന്നു.…

Read More