കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. പവന് 48,000 രൂപ കടന്ന് പിടിതരാതെ പൊന്നിന്റെ വില കുതിക്കുകയാണ്. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,010 രൂപയും പവന് 48,080 രൂപയുമായി. ഇന്നലത്തെ സര്‍വകാല റിക്കാര്‍ഡായ പവന് 47,760 രൂപയാണ് ഇന്ന് ഭേദിച്ചത്. അന്താരാഷ്ട്ര സ്വര്‍ണവിലയും സര്‍വകാല റിക്കാര്‍ഡില്‍ മുന്നേറുകയാണ്. 2150 ഡോളറാണ് ഇന്ന്. ലോകത്താകമാനം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക അസ്ഥിരതയാണ് സ്വര്‍ണവിപണിയിലും പ്രതിഫലിക്കുന്നത്. നവംബറില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന അമേരിക്കയുടെ സാമ്പത്തിക സ്ഥിതി രൂക്ഷമാവുകയാണ്. പലിശ നിരക്ക് സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതിന് കാലതാമസം ഉണ്ടാകുന്നു. വന്‍കിട നിക്ഷേപകര്‍ അടക്കമുള്ളവര്‍ ഓഹരിയിലോ, റിയല്‍ എസ്റ്റേറ്റിലോ നിക്ഷേപിക്കാതെ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപ താത്പര്യം കാണിക്കുന്നുമുണ്ട്. ലോകത്ത് ഇപ്പോള്‍ വിശ്വസിക്കാവുന്ന നിക്ഷേപം സ്വര്‍ണം മാത്രമേ ഉള്ളൂ. ഈ സാഹചര്യങ്ങളാണ് സ്വര്‍ണവില ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമാകുന്നത്.…
Read MoreCategory: Kochi
പിറവത്തെ മണ്ണിടിച്ചിൽ ദുരന്തം; നാട്ടുകാരുടെ നിരന്തരമായ പരാതികൾ അവഗണിച്ചു; അപകടം അധികൃതരുടെ അനാസ്ഥ മൂലം
പിറവം: പേപ്പതി എഴുപ്പുറത്ത് മുന്നു ഇതര സംസ്ഥാന തൊഴിലാളികളുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിൽ അധികൃതരുടെ അനാസ്ഥ മൂലം. നാട്ടുകാർ നൽകിയ പരാതികളെല്ലാം അവഗണിച്ച് നിർമാണ പ്രവർത്തനത്തിന് അനുമതി നൽകുകയായിരുന്നു. ഇത് സംബന്ധിച്ച് മന്ത്രി വി. ശിവൻകുട്ടി കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ വൈകുന്നേരം കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് വെസ്റ്റ് ബംഗാൾ ബോയർഗട്ട ബാൻഗരിയ സ്വദേശികളായ സുകുമാർ ഘോഷ് (45), ഗൗർ മണ്ഡാൽ (29), സുബർത ക്രറ്റാനിയ (37) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളജിലാണ് സൂക്ഷച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വന്തം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കെതിരേ സമീപവാസികൾ ഒരു മാസം മുമ്പാണ് ആർഡിഒ അടക്കമുളവർക്ക് പരാതി നൽകിയത്. അന്ന് നടപടി സ്വീകരിക്കാതെ ഉത്തരവാദിത്വപ്പെട്ട അധികൃതർ ഒത്തുതീർപ്പ് ചർച്ചകളുമായി മുന്നോട്ടു പോവുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. എടയ്ക്കാട്ടുവയൽ…
Read Moreവിവാദ സ്വാമി സന്തോഷ് മാധവന് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍
കൊച്ചി: സ്വയംപ്രഖ്യാപിത ആള്‍ദൈവമായിരുന്ന സന്തോഷ് മാധവന്(50) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ചൊവ്വാഴ്ച രാത്രിയാണു സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് സന്തോഷ് മാധവന് എന്ന സ്വാമി അമൃത ചൈതന്യയെ കോടതി 16 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഗള്‍ഫ് മലയാളിയായ ഒരു സ്ത്രീയില്‍ നിന്ന് 45 ലക്ഷം തട്ടിച്ചു എന്ന കേസും ഇയാള്‍ക്കെതിരെയുണ്ടായിരുന്നു. ആയുധ കള്ളക്കടത്ത് കേസിൽ ഇന്റർപോൾ അന്വേഷിക്കുന്ന രാജ്യാന്തര കുറ്റവാളി പട്ടികയിലും സന്തോഷ് മാധവന്റെ പേരുണ്ടായിരുന്നു. അറസ്റ്റു ചെയ്യപ്പെടുമ്പോള്‍ കൊച്ചിയില്‍ ശാന്തി തീരമെന്ന പേരില്‍ ഒരു ആശ്രമം നടത്തുകയായിരുന്നു സന്തോഷ് മാധവന്. 2009 മേയിലാണ് സന്തോഷ് മാധവനെ എറണാകുളം അഡീഷണൽ സെഷന്‍സ് കോടതി 16 വര്‍ഷം തടവിന് വിധിച്ചത്. എട്ടുവർഷത്തെ ജയിൽവാസത്തിന് ശേഷം…
Read Moreസഹപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; സെക്യൂരിറ്റി ജീവനക്കാരന് അറസ്റ്റില്‍
കൊച്ചി: എറണാകുളം കലൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സഹപ്രവര്ത്തകന് അറസ്റ്റില്‍. കൊല്ലം ശാസ്താംകോട്ട സ്വദേശി ഹരി(58)നെ ആണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ പരിക്കേറ്റ കൊല്ലം സ്വദേശി മുകേഷ്(38) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാളുടെ കഴുത്തിനും കക്ഷത്തിനും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ട് നലോടെ ആസാദ് റോഡില്‍ ഇവര്‍ താമസിക്കുന്ന സംഗീത ഫ്ളാറ്റിലായിരുന്നു സംഭവം. കൊച്ചിയിലെ വൈറ്റ് ഗാര്‍ഡ് എന്ന സ്വകാര്യ സെക്യൂരിറ്റി ഏന്ജന്യിലെ ജീവനക്കാരാണ് ഇരുവരും. ഹരി ബിഎസ്എന്‍എല്ലിലും മുകേഷ് സംഗീത ഫ്ളാറ്റിലുമാണ് ജോലി ചെയ്യുന്നത്. ഇന്നലെ രാവിലെ മുതല്‍ ഇരുവരും ഒന്നിച്ച് മദ്യപിച്ചിരുന്നു. ഉച്ചയോടെ മദ്യലഹരിയില്‍ വാക്കുതര്‍ക്കമായി. ഇതിന് ശേഷം മുകേഷ് കിടന്ന് ഉറങ്ങി. വൈകിട്ട് ഹരി വിളിച്ചിട്ട് മുകേഷ് എഴുന്നേറ്റില്ല. ഇതിന്റെ ദേഷ്യത്തില്‍ കുളിമുറിയില്‍ നിന്ന് ഒരു ബക്കറ്റ് വെള്ളമെടുത്ത് ഹരി മുകേഷിന്റെ…
Read Moreശ്രുതിയുടെ താളം ഇത്തവണതെറ്റി; എംഡിഎംഎയുമായി കൊച്ചിയിൽ യുവതിയടക്കം രണ്ടുപേര്‍ അറസ്റ്റിൽ
കൊച്ചി: വില്പനക്കെത്തിച്ച എംഡിഎംഎയുമായി യുവതിയടക്കം രണ്ട് പേര് പിടിയില്‍. എടവനക്കാട് സ്വദേശി മുഹമ്മദ് റോഷന്, തൃശൂര്‍ അത്താണി സ്വദേശിനി ശ്രുതി എന്നിവരെ എളമക്കര പോലീസാണ് പിടികൂടിയത്. കറുകപ്പിള്ളിയിലെ ഹോട്ടലില്‍ മുറിയെടുത്ത് വില്പന നടത്തി വരികയായിരുന്നു ഇവര്‍. ഇരുവരും സുഹൃത്തുക്കളാണ്. ഇവരുടെ പക്കല്‍ നിന്നും 57 ഗ്രാം എംഡിഎംഎ പിടികൂടി. റോഷനാണ് എംഡിഎംഎ എത്തിച്ചിരുന്നത്. നോര്‍ത്ത് പറവൂരില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയിട്ടുള്ള മൊഴി. സംഭവത്തില്‍ കൂടുല്‍ ആളുകളുടെ പങ്ക് അടക്കം പോലീസ് അന്വേഷിച്ച് വരികയാണ്. ഇവര്‍ക്ക് മയക്കുമരുന്ന് കൈമാറിയവരെക്കുറിച്ചും, ഇവരില്‍നിന്ന് എംഡിഎംഎ വാങ്ങിയവരെക്കുറിച്ചും പോലീസ് അന്വേഷിച്ച് വരികയാണ്. പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
Read Moreപൊള്ളുന്ന വെയിലിൽ യാത്രക്കാരുടെ ഉള്ളൊന്നു തണുപ്പിക്കാൻ സൗജന്യമായി മോരുംവെളളം വിതരണം ചെയ്ത് ജോണ്സണ്
കൊച്ചി: ചുട്ടുപൊളളുന്ന കുംഭച്ചൂടില്‍ വഴിയാത്രികര്‍ക്ക് സൗജന്യമായി മോരുംവെള്ളം നല്കി ഉള്ളം തണുപ്പിക്കുകയാണ് പാലാരിവട്ടം പള്ളിനട ചമ്മിണി വീട്ടില്‍ ജോണ്സണ്. പാലാരിവട്ടം തമ്മനം റോഡില്‍ പള്ളിനടയിലെ റോഡരുകില്‍ ജോണ്സണ് ഗ്ലാസുകളിലേക്ക് പകര്‍ന്നു നല്കുന്ന മോരുംവെള്ളം കുടിച്ച് പ്രതിദിനം 1200 ഓളം പേരാണ് ദാഹം ശമിക്കുന്നത്. മില്‍മയുടെ 30 ലിറ്റര്‍ തൈര് വാങ്ങി മോരാക്കും. അതില്‍ ഇഞ്ചി, പച്ചമുളക്, ഉള്ളി, കറിവേപ്പില എന്നിവ ഇടിച്ചു ചേര്‍ത്ത് ഐസും ഇട്ടാണ് ആവശ്യക്കാര്‍ വിതരണം ചെയ്യുന്നത്. പ്രതിദിനം 2,500 രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്. ദിവസവും 1000 മുതല്‍ 1200 പേര് വരെ മോരും വെള്ളം കുടിക്കാനെത്തും. ചിലര്‍ മോരുംവെള്ളം കുപ്പിയില്‍ വാങ്ങിക്കൊണ്ടു പോകും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് വിതരണം. രണ്ടാഴ്ച മുമ്പ് ആരംഭിച്ച വിതരണത്തില്‍ ആദ്യ നാളുകളില്‍ ഭാര്യ ബ്ലെസിയാണ് സഹായിച്ചിരുന്നത്. ഇപ്പോള്‍ സമീപത്തെ കടക്കാരും വിതരണത്തിനായി കൂടും.…
Read Moreലോഡ്ജില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്: പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: കറുകപ്പിള്ളിയിലെ ലോഡ്ജില്‍ ഒന്നേകാല്‍ മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ അമ്മയെയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ എളമക്കര പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 130 പേജുള്ള കുറ്റപത്രത്തില്‍ കുഞ്ഞിന്റെ അമ്മ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന് (25), സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി. ഷാനിഫ് (25) എന്നിവര്‍ ചേര്‍ന്നാണ് കൊല നടത്തിയതെന്നാണ് വ്യക്തമാക്കുന്നത്. കേസില്‍ 62 സാക്ഷികളാണുള്ളത്. എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ ജെ.എസ്. സജീവ്കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിനായിരുന്നു കറുകപ്പള്ളിയിലെ ലോഡ്ജിലെ 109-ാം നമ്പര്‍ മുറിയില്‍ കുഞ്ഞ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കുഞ്ഞിന്റെ അമ്മ അശ്വതിയുടെ അറിവോടെ അതിക്രൂരമായാണ് ഷാനിഫ് കൊല നടത്തിയത്. കുട്ടിയുടെ തല ഷാനിഫ് സ്വന്തം കാല്‍മുട്ടില്‍ ഇടിച്ചു. ഇതേ തുടര്‍ന്ന് തലയോട്ടി പൊട്ടി. ഇയാള്‍ മുമ്പ് നടത്തിയ മര്‍ദനത്തില്‍ കുഞ്ഞിന്റെ വാരിയെല്ലും ഒടിഞ്ഞിരുന്നു. തലയോട്ടിക്കേറ്റ ക്ഷതമാണ് കുഞ്ഞിന്റെ…
Read Moreഎംജി യൂണിവേഴ്സിറ്റി കലോത്സവം; വിജയാഹ്ലാദങ്ങളിൽ എറണാകുളം താരങ്ങള്‍
കോട്ടയം: എംജി കലോത്സവത്തില്‍ കിരീടം നേടാനുള്ള വാശിയേറിയ മത്സരത്തില്‍ മൂന്നാംദിനത്തിലും എറണാകുളം കോളജുകള്‍ക്കു മുന്നേറ്റം. നിലവില്‍ തേവര എസ്എച്ച് 22 പോയിന്റോടെ ഒന്നാം സ്ഥാനത്തും സെന്റ് തെരേസാസ് 17 പോയിന്റോടെ രണ്ടാം സ്ഥാനത്തുമാണുള്ളത്. ആര്‍എല്‍വി തൃപ്പൂണിത്തുറ, കാലടി ശ്രീശങ്കര കോളജ് 16 പോയിന്റുമായി ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. 15 പോയിന്റുമായി യുസി കോളജ് ആലുവ തൊട്ടുപിന്നിലുണ്ട്. കുംഭച്ചൂടിലും അക്ഷരനഗരിയില്‍ കലയുടെ ആവേശപ്പൂരം മുന്നേറുകയാണ്. ഇന്നു രാവിലെ നാടോടിനൃത്തവും വഞ്ചിപ്പാട്ടും കഥാപ്രസംഗവും സ്റ്റേജിതരമത്സരങ്ങളായ കവിതാരചനയും നടന്നു. രാത്രി ബിസിഎം കോളജില്‍ അഭിനയത്തിന്റെ രസക്കാഴ്ചയുമായി സ്കിറ്റ് അരങ്ങേറും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാത കോട്ടയത്തെ കലാസ്നേഹികള്‍ കലോത്സവം രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ്. വേദികളില്‍ ഇന്ന് ഇഞ്ചോടിച്ച് മത്സരങ്ങള്‍ തുടരും.
Read Moreചേച്ചി പെണ്ണിന് ഇത്രയും ധൈര്യമോ? ചിട്ടി സ്ഥാപന ഉടമയെ ആക്രമിച്ച സംഭവം; പ്രതി യുവതി; ഞെട്ടിയത് നാട്ടുകാർ
തൃപ്പൂണിത്തുറ: സ്വകാര്യ ചിട്ടി സ്ഥാപന ഉടമയെ സ്ഥാപനത്തിനകത്ത് കയറി മുളക് പൊടി സ്പ്രേ ചെയ്ത് മർദിച്ച് പണവും സ്വർണമാലയും കവർന്ന കേസിൽ പിടിയിലായ പർദധാരി യുവതിയാണെന്നറിഞ്ഞതോടെ ഞെട്ടിയത് നാട്ടുകാർ. കഴിഞ്ഞ 21ന് രാവിലെയാണ് പഴയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന സാൻ പ്രീമിയർ ചിട്ട് ഫണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനയുടമ കീഴത്ത് വീട്ടിൽ കെ.എൻ സുകുമാരമേനോനെ (75) പർദ്ദ ധരിച്ചു വന്ന അക്രമി സ്ഥാപനത്തിനകത്തു വച്ച് മുഖത്തേക്ക് സോസും മുളകുപൊടിയും കലർത്തിയ മിശ്രിതം ഒഴിച്ച് ആക്രമിച്ച് 3 പവന്റെ സ്വർണ്ണമാലയും പതിനായിരം രൂപയുമായി കടന്നു കളഞ്ഞത്. അക്രമിയുടെ കായികമായ ശേഷി കാരണം പുരുഷൻ പർദ ധരിച്ചു വന്ന് ആക്രമിച്ചതാണെന്നാണ് ഭൂരിഭാഗമാളുകളും കരുതിയത്. എന്നാൽ ചൊവ്വാഴ്ച്ച രാവിലെ പാലക്കാട് നിന്നും കേസിലെ പ്രതിയായ പാലക്കാട് കരിമ്പുഴ പടിഞ്ഞാറേതിൽ ഫസീല (35) യെ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് നാട്ടുകാരും സുകുമാരമേനോനും…
Read Moreപളളുരുത്തിയില്‍ കൊലക്കേസ് പ്രതി കുത്തേറ്റു മരിച്ച സംഭവം: രണ്ടുപേര്‍ കസ്റ്റഡിയില്‍
കൊച്ചി: പള്ളുരുത്തി കച്ചേരിപ്പടിയില്‍ കൊലക്കേസ് പ്രതി കുത്തേറ്റു മരിച്ച സംഭവത്തില്‍ രണ്ടു പേര് കസ്റ്റഡിയില്‍. കേസില്‍ മുഖ്യ പ്രതി ഫാജിസ്, ചോറ് അച്ചു എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ.ആര്. മനോജിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഉച്ചയ്ക്കു ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ഏലൂര്‍ കാഞ്ഞിരക്കുന്നത്ത് വീട്ടില്‍ കരീമിന്റെ മകന് ലാല്ജുവാ (40)ണ് ഇന്നലെ കുത്തേറ്റു മരിച്ചത്. ഇയാളുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോജി കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് നടപടികള്‍ക്കു ശേഷം ലാല്‍ജുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം. 2021ല്‍ കുമ്പളങ്ങിയില്‍ നടന്ന ലാസര്‍ ആന്റണി കൊലപാതകത്തിലെ രണ്ടാം പ്രതിയാണ് ലാല്‍ജു. ഈ കേസുമായി ബന്ധപ്പെട്ട് പള്ളുരുത്തി, തോപ്പുംപടി സ്വദേശികളുമായി…
Read More