രാജീവ് ഡി.പരിമണംകൊല്ലം : ജില്ലയിൽ കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് കുറഞ്ഞത് എൻഡിഎയെ വെട്ടിലാക്കിയിരിക്കുകയാണ്. ചാത്തന്നൂർ, പുനലൂർ മണ്ഡലങ്ങളിൽ വൻമുന്നേറ്റം ഇക്കുറി ഉണ്ടാക്കിയെങ്കിലും പൊതുവേ എണ്ണായിരത്തോളം വോട്ടിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. കുണ്ടറയിൽ ബഹുദൂരം പിന്നിൽബിഡിജെഎസ് സ്ഥാനാർഥി മത്സരിച്ച കുണ്ടറയിലാണ് പാർട്ടി ബഹുദൂരം പിന്നിലായത്. ഇവിടെ കഴിഞ്ഞതവണ 20,257 വോട്ടാണ് എൻഡിഎയ്ക്ക് ലഭിച്ചത്. ഇത്തവണ 6,097 ആയി കുറഞ്ഞു. ഇത് ഏറെ വിവാദത്തിനിടവരുത്തിയിരിക്കുകയാണ്. ഈ വോട്ടുകൾ കോൺഗ്രസ് സ്ഥാനാർഥി പി.സി. വിഷ്ണുനാഥിന് ലഭിച്ചതായാണ് എൽഡിഎഫിന്റെ ആരോപണം. തദ്ദേശസ്ഥാപനങ്ങളിലും പാർലമെന്റ് തെരഞ്ഞെടുപ്പുകളിലും ബിജെപി മണ്ഡലത്തിൽ നിലമെച്ചപ്പെടുത്തിയിരുന്നു. ഇവിടെയുണ്ടായ വോട്ട് ചോർച്ച പാർട്ടി വരുംദിവസങ്ങളിൽ ചർച്ചചെയ്യും. ബിഡിജെഎസും പാർട്ടിയും തമ്മിൽ ഇവിടെ സ്ഥാനാർഥി നിർണയുമായി ബന്ധപ്പെട്ട് അൽപം ഭിന്നത നിലനിന്നിരുന്നതും ഘടകമായിട്ടുണ്ട്. ശരിക്കും ആ വോട്ടുകൾ എവിടെപ്പോയി?കരുനാഗപ്പള്ളിയിലും എൻഡിഎയുടെ വോട്ട് കുറഞ്ഞതിന് നേതാക്കൾ മറുപടി പറയേണ്ടിയിരിക്കുന്നു. ഇവിടെ 12,081 വോട്ടാണ് ലഭിച്ചത്.…
Read MoreCategory: Kollam
“മാഫിയാ രാഷ്ട്രീയത്തിന്റെ ഇരയാണ് താൻ’: തോൽവിയിൽ ദുഃഖമില്ലെന്ന് മേഴ്സിക്കുട്ടിയമ്മ
കൊല്ലം: കോൺഗ്രസിന്റെ മാഫിയാ രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയാണ് താനെന്ന് ജെ. മേഴ്സിക്കുട്ടിയമ്മ. കുണ്ടറയിലെ തോൽവിയിൽ ദുഃഖമില്ല. പാർട്ടിയുടെ വിജയത്തിൽ സംതൃപ്തയെന്നും മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു. തീരദേശ മേഖലയിലെ തന്റെ പ്രവർത്തനങ്ങൾ ഇടതുമുന്നണിക്ക് നേട്ടമായി. എന്നാൽ എൽഡിഎഫിനെ തകർക്കാനായി മലീമസമായ പ്രചാരണങ്ങളാണ് യുഡിഎഫ് ഉയർത്തിയത്. ബിജെപി വോട്ടുകൾ വാങ്ങിയാണ് കുണ്ടറയിൽ അവർ ജയിച്ചതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
Read Moreകാറിൽ പെട്രോൾ ബോംബ്: ഷിജു വർഗീസിനെയും ശ്രീകാന്തിനെയും ചോദ്യം ചെയ്യുന്നു
ചാത്തന്നൂർ: മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയ്ക്കെതിരെ കുണ്ടറയിൽ സ്ഥാനാർത്ഥിയായി മത്സരിച്ച ഇ എം സി സി എന്ന അമേരിക്കൻ കമ്പനിയുടെ ഡയറക്ടർ ഷിജു.എം.വർഗീസിന്റെ കാറിൽ പെട്രോൾ ബോംബ് എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ഷിജുവർഗീസിനെയും മാനേജർ ശ്രീകാന്തിനേയും പോലീസ് കൊല്ലത്തെത്തിച്ചു. ഇവിരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. ചാത്തന്നൂർ എസിപി നാസറുദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ ഗോവയിൽനിന്ന് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. വോട്ടെടുപ്പ് ദിവസം കാറിനുനേരെയുള്ള പെട്രോൾ ബോംബ് ആക്രമണം ഷിജുവർഗീസും സംഘവും ചേർന്ന് ആസൂത്രണം ചെയ്തതാണെന്ന വിവരം പോലീസിന് ലഭിച്ചതോടെയാണ് ഷിജുവിനെ പിടികൂടിയത്. ക്വട്ടേഷൻ സംഘാംഗമായ തിരുവനന്തപുരം മലയിൻകീഴ് ഭാഗ്യാലയത്തിൽ ബിനുകുമാറിനെ ഇന്നലെ പോലീസ് പിടികൂടിയിരുന്നു. ഇയാൾ സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിതാനായരുടെ ബന്ധുവും സഹായിയുമായിരുന്നു. ക്വട്ടേഷൻ സംഘത്തിൽപ്പെട്ട മറ്റൊരാൾ ഒളിവിലാണ്. ഇവരുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്…
Read Moreസാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; ക്ഷേത്രത്തറയിൽ മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും നിക്ഷേപിച്ച നിലയിൽ
ചവറ: കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രത്തിലെ ആൽത്തറയിൽ ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും സാമൂഹ്യ വിരുദ്ധർ കൊണ്ടിട്ടു. ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ ഭക്തരാണ് ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടത്. ഉടൻ തന്നെ ക്ഷേത്രോപദേശക ഭാരവാഹികളെ വിവരം അറിയിപ്പിച്ചു. ക്ഷേത്ര ഉത്സവം കഴിഞ്ഞ് കുരുത്തോലപ്പന്തലിൽ ദേവീ സാമിപ്യം ഉണ്ടെന്നാണ് വിശ്വാസം. രാത്രി കാലങ്ങളിൽ ആൽത്തറയിൽ ഇത്തരത്തിൽ മദ്യക്കുപ്പികളും അവശിഷ്ടങ്ങളും കൊണ്ടിട്ടതോടെ അത് വിശ്വാസത്തിനേറ്റ മങ്ങലാണെന്നും ശുദ്ധികലശം നടത്തണമെന്നും ഭാരവാഹികൾ പറഞ്ഞു. പ്രദേശത്ത് മനപൂർവം സംഘർഷം ഉണ്ടാക്കാനാണ് സമൂഹ്യവിരുദ്ധർ ശ്രമിക്കുന്നതെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ക്ഷേത്ര കളത്തട്ടിൽ രാത്രികാലങ്ങളിൽ ഇരിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ്. പോലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്നും കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഭക്തരും ആവശ്യപ്പെട്ടു.
Read Moreപണം തന്നില്ലെങ്കിൽ പണിമുടക്കും; ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ശമ്പളം മുടങ്ങി;സമരത്തിനൊരുങ്ങിയ ജീവനക്കാരുടെ അക്കൗണ്ടിൽ മണിക്കൂറിനുള്ളിൽ പണമെത്തി
ചാത്തന്നൂർ: ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രമായ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലെ ഹൗസ് കീപ്പിംഗ് വിഭാഗം ജീവനക്കാർക്ക് രണ്ടു മാസമായി ശമ്പളമില്ല. ഇവരെ നിയമിച്ചകരാറുകാരന്റെ നടപടിയ്ക്കെതിരെ ജീവനക്കാർ ബുധനാഴ്ച പണിമുടക്കാനൊരുങ്ങി. വിവരമറിഞ്ഞ കരാറുകാരൻ മാർച്ചിലെ ശമ്പളത്തിന്റെ പകുതി തുകയായ 15 ലക്ഷത്തോളം രൂപ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ച് തത്ക്കാലം പ്രശ്നം പരിഹരിച്ചു. ജീവനക്കാർക്ക് ഇനിയും ഒന്നര മാസത്തെ ശമ്പളം കുടിശികയാണ്. 180-ഓളം കരാർ ജീവനക്കാരാണ് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിൽ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ ജോലിയെടുക്കുന്നത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്റ്റ് എന്ന സ്വകാര്യ ഏജൻസിയാണ് ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. ജീവനക്കാർക്ക് മാസം തോറും ശമ്പളം നൽകേണ്ട ബാധ്യത കരാറുകാരനുള്ളതാണ്. പലപ്പോഴും ഇത് ലംഘിക്കുന്നതാണ് അവസ്ഥ. കോവിഡ് ചികിത്സാ കേന്ദ്രം കൂടിയായ ഇവിടെ ജീവനക്കാർ പണിമുടക്കിയാൽ കോവിഡ് ചികിത്സയും മെഡിക്കൽ കോളേജിന്റെ പ്രവർത്തനവും താറുമാറാകും. ചികിത്സ ദുരിതത്തിലുമാകും.മെഡിക്കൽ കോളേജിൽ നിന്നും…
Read Moreതീരദേശം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന പൊടിപൊടിക്കുന്നു; കരുനാഗപ്പള്ളിയിൽ ആറ് കിലോ കഞ്ചാവുമായി ഡ്യൂക്ക് രമേശൻ പിടിയിൽ
കൊല്ലം: വിൽപ്പനയ്ക്കായി കൊണ്ടുവന്ന ആറുകിലോ കഞ്ചാവ് പിടികൂടി.ആലപ്പാട് ചെറിയഴിക്കൽ തീരപ്രദേശത്തെ കുട്ടികൾക്കും യുവാക്കൾക്കും വില്‍പ്പന നടത്തുന്നതിനായി തമിഴ്നാട്ടിൽ നിന്നും കടത്തികൊണ്ടു വന്ന് വീട്ടിലിരുന്നു പൊതികളാക്കി വില്പന നടത്തി വന്ന ആലപ്പാട് ചെറിയഴിക്കൽ ചെറുവക്കൽ വീട്ടിൽ ഡ്യൂക്ക് രമേശൻ എന്നു വിളിക്കുന്ന രമേശിന്റെ വീട്ടിൽനിന്നാണ് ആറു കിലോ കഞ്ചാവ് പിടിച്ചെടുത്തത്. രമേശിന്റെ വീട്ടിൽ വൻതോതിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാത്തിലാണ് പരിശോധന നടത്തിയത് .കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന്റെ നേതൃത്വത്തിൽ വീട്ടിൽ എത്തുമ്പോൾ രണ്ടു കിലോ വീതമുള്ള മൂന്നു പാർസലുകൾ പൊട്ടിച്ചു ഇട്ടു ചെറു പൊതികളാക്കുവാൻ തയാറെടുപ്പുകൾ നടത്തുകയായിരുന്നു. വീടിന്റെ മറ്റ് ഭാഗങ്ങൾ പരിശോധിക്കുന്നതിനിടയിൽ എക്സൈസ് ഉദ്യോഗസ്ഥരെ കബിളിപ്പിച്ച് പ്രതി വീട്ടിൽ നിന്നും ഇറങ്ങിയോടി .മുൻകഞ്ചാവ് കേസിലെ പ്രതിയാണ് രമേശ്. തീരപ്രദേശം കേന്ദ്രീകരിച്ചു യുവാക്കൾക്കിടയിൽ വൻതോതിൽ കഞ്ചാവ് വില്‍പ്പന നടത്തി നാട്ടിൽ ഭീകരത…
Read Moreഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേരള യൂത്ത്ഫ്രണ്ട് നേതാവും സുഹൃത്തും പിടിയിൽ; പതിഷേധിക്കുന്നവർക്കെതിരെ കള്ളക്കേസ് എടുക്കുന്ന നിലപാടിനെതിരെ കേരള യൂത്ത് ഫ്രണ്ടും രംഗത്ത്
പുനലൂർ: താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ കേരള കോൺഗ്രസ് യുവജന വിഭാഗം നേതാവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. കരവാളൂർ സ്വദേശികളായ കേരള യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ശരൺ ശശി, സുഹൃത്ത് ബിജോയി എന്നിവരെയാണ് പുനലൂർ പോലീസ് അറസ്റ്റ് ചെയ്തത്. കേരള ഹെൽത്ത് കെയർ ആക്ട് പ്രകരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പുനലൂർ താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. ആത്മഹത്യക്ക് ശ്രമിച്ച കരവാളൂർ സ്വദേശികളായ ദമ്പതികളെ ഇവരുടെ ബന്ധുക്കളും, ശരൺ ശശിയും മറ്റ് സുഹൃത്തുക്കളും ചേർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവർ അപകടനില തരണം ചെയ്തതോടെ ഇരുവർക്കും കോവിഡ് ടെസ്റ്റ് നടത്തുവാൻ ഡോക്ടർ നിർദേശിച്ചു.കോവിഡ് ടെസ്റ്റ് നടത്തുന്ന സ്ഥലത്ത് ആശുപത്രിയുടെ പുറത്തുകൂടി മാത്രമേ പോകാൻ…
Read More‘തൊപ്പി വെക്കാന്‍ തല കാണില്ല’, സമൂഹമാധ്യമങ്ങളിൽ പോലീസിന് ഭീഷണി: യുവാവ് പിടിയിൽ
കൊല്ലം: സമൂഹ മാധ്യമങ്ങളിലൂടെ പോലീസുകാര്‍ക്കെതിരെ പോസ്റ്റിട്ട യുവാവ് പിടിയില്‍. അഞ്ചാലുംമൂട് സ്വദേശി ആദിത്യ ലാല്‍ (20) ആണ് പിടിയിലായത്. റോക്ക് റോക്കി എന്ന ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റിന്റെ പേരിലാണ് നടപടി. അഞ്ചാലുംമൂട് സ്റ്റേഷനില്‍ പുതുതായി ചാര്‍ജെടുത്ത ഉദ്യോഗസ്ഥര്‍ക്ക് ആശംസ അറിയിച്ചായിരുന്നു സന്ദേശം. എന്നാല്‍ ആശംസയുടെ അവസാനം ഭീഷണി സ്വരത്തിലായിരുന്നു. മാന്യമായി ഡ്യൂട്ടി ചെയ്യുക, ജനങ്ങളെ സഹായിക്കുക, പാവങ്ങളെ ഉപദ്രവിക്കരുത് ഈ നടപടികള്‍ പാലിച്ചാല്‍ നിങ്ങള്‍ക്ക് സന്തോഷം ആയി തുടര്‍ന്ന് പോവാം. മറിച്ചു ഇത് തെറ്റിച്ചു പോയാല്‍ തൊപ്പി വെക്കാന്‍ തല കാണില്ല എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെ രാവിലെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവാവിനെ കണ്ടെത്തുകയായിരുന്നു.
Read Moreകോവിഡ് പിഴിച്ചിൽ! കോവിഡ് പ്രതിരോധത്തിന്റെ മറവിൽ കൊല്ലം സിറ്റി പോലീസ് ഒരാഴ്ച കൊണ്ട് പിഴയിടാക്കിയത് 2.11 കോടി രൂപ; സംസ്ഥാനത്ത് 40 കോടിയിലധികം
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: കോവിഡ് പ്രതിരോധത്തിന്റെ മറവിൽ കൊല്ലം സിറ്റി പോലീസ് കഴിഞ്ഞ ഒരാഴ്ച കൊണ്ട് പിഴയിടാക്കിയത് 2.11 കോടി രൂപ. മുഖാവരണം ശരിയായി ധരിച്ചില്ലെന്ന കാരണത്തിന് 15370000 രുപയും സാമൂഹിക അകലം പാലിച്ചില്ലെന്ന കുറ്റത്തിന് 577100 രൂപയുമാണ് പിഴ ഈടാക്കിയത്. കൊല്ലം സിറ്റി പോലീസ് ജില്ലയിൽ നിന്നു മാത്രമാണ് ഇത്രയും ഭീമമായ തുക ഏഴ് ദിവസം കൊണ്ട് ദുരിതമനുഭവിക്കുന്ന ജനങ്ങളിൽ നിന്നും പിഴിഞ്ഞെടുത്തത്. കൊല്ലം സിറ്റി ഉൾപ്പെടെ കേരളത്തിൽ ക്രമസമാധാനത്തിന് 19 പോലീസ് ജില്ലകളാണുള്ളത്. 19 പോലീസ് ജില്ലകളിൽ നിന്നായി 40 കോടിയിലേറെയാണ് സംസ്ഥാന ഖജനാവിൽ പോലീസ് എത്തിച്ചത്. കോവിഡ് രണ്ടാം ഘട്ട വ്യാപനത്തോടെ ജോലിയും കൂലിയുമില്ലാതെ ബുദ്ധിമുട്ടുന്നവരെയും നിത്യവൃത്തിയ്ക്ക് നിവൃത്തിയില്ലാത്തവരെയും പോലും പോലീസ് വെറുതേ വിട്ടില്ല. ദിനംതോറും കോവിഡ് രോഗികളുടെ എണ്ണം പെരുകുമ്പോഴും പിഴ ഈടാക്കലിന് ഒരു കുറവുമില്ല. ബസുകളുടെ എണ്ണം കുറച്ച് കെ…
Read More5000 രൂപ! ആടിനെ വിറ്റ് ഇത്തവണയും ദുരിതാശ്വാസ നിധിയിലേക്ക് തുക നല്കി സുബൈദ
കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന ആഗ്രഹം രണ്ടാം തവണയും ആടുകളെ വിറ്റുകിട്ടിയ തുക കൊണ്ട് സുബൈദ സഫലമാക്കി. പള്ളിത്തോട്ടം പോലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തുന്ന പോര്‍ട്ട് കൊല്ലം സ്വദേശിനിയായ സുബൈദയാണ് നാല് ആടുകളെ വിറ്റ് കിട്ടിയ പൈസയില്‍ നിന്ന് 5000 രൂപ ഇന്നലെ ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസറിന് കൈമാറിയത്. ജീവിത പ്രാരാബ്ദങ്ങള്‍ മാറ്റിവെച്ച് കഴിഞ്ഞ വര്‍ഷം ഏപ്രിലിലും ആടുകളെ വിറ്റ് സുബൈദ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയിരുന്നു. ബുദ്ധിമുട്ടനുഭവിക്കുന്ന 30 കുടുംബങ്ങള്‍ക്ക് അഞ്ചു കിലോ വീതം അരിയും സാമ്പത്തിക സഹായവും ബാക്കി വന്ന തുകയില്‍ നിന്ന് നല്‍കുമെന്ന് സുബൈദ അറിയിച്ചു. സംസ്ഥാനത്തെ വാക്സിന് വിതരണത്തെ സംബന്ധിച്ച വാര്‍ത്ത കേള്‍ക്കാനിടയായതാണ് ഇത്തവണയും തുക നല്കാന് തീരുമാനിച്ചതെന്ന് സുബൈദ പറഞ്ഞു. ഹൃദ്രോഗിയായ ഭര്‍ത്താവ് അബ്ദുല്‍ സലാമിനും സഹോദരനുമൊപ്പം ചായക്കടയില്‍ നിന്ന് ലഭിക്കുന്ന വരുമാനം…
Read More