ചാത്തന്നൂർ: കുണ്ടറ നിയോജക മണ്ഡലത്തിലെ പെട്രോൾ ബോംബാക്രമണക്കേസിൽ പോലീസ് അറസ്റ്റ് ചെയ്ത ഇഎംസിസി എന്ന അമേരിക്കൻ കമ്പിനി ചെയർമാൻഷിജു എം വർഗീസീനെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഷിജു വർഗീസിന്റെ സ്വത്തുക്കളെക്കുറിച്ചും ബാങ്ക് ഇടപാടുകളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. ഷിജു വർഗീസിന്റെ ഇ-മെയിൽ സന്ദേശങ്ങളും മൊബൈൽ ഫോൺ വിവരങ്ങളും സൈബർ സെൽ മുഖേന പരിശോധിച്ചു വരികയാണ്. ഇതിന്റെ തുടർ അന്വേഷണത്തിനായാണ് ഷിജു വർഗീസിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നതെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ചാത്തന്നൂർ എസി പി, വൈ.നിസാമുദീൻ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പു ദിവസം കുരീപ്പള്ളിയിൽ സ്വന്തം കാറിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ ഷിജു വർഗീസ്, മാനേജർ ശ്രീകാന്ത്, ക്വട്ടേഷൻ സംഘാംഗം ബിനുകുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തിരുന്ന ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയും തെളിവെടുപ്പു പൂർത്തിയാക്കിയ…
Read MoreCategory: Kollam
ശമ്പളം ഉണ്ട്, പക്ഷേ എല്ലാം കുടിശിഖ; പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാർ സമരത്തിലേയ്ക്ക്
ചാത്തന്നൂർ: പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ കരാർജീവനക്കാർ അനിശ്ചിതകാല സമരത്തിലേയ്ക്ക്. ഇരുന്നൂറോളം ജീവനക്കാർ ശമ്പള കുടിശിക ആവശ്യപ്പെട്ടാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ 10-മുതൽ സമരം ആരംഭിക്കുന്നത്. കഴിഞ്ഞ അഞ്ചിന് ശമ്പള കുടിശിക നൽകണമെന്നാവശ്യപ്പെട്ട് കരാറുകാരനും മെഡിക്കൽ കോളേജ് അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം പ്രഖ്യാപിച്ചത്. കോവിഡ് ചികിത്സാ കേന്ദ്രം കൂടിയായ ഇവിടുത്തെ ജീവനക്കാർ പണിമുടക്ക് സമരം നടത്തിയാൽ ആശുപത്രിയുടെ പ്രവർത്തനവും കോവിഡ് ചികിത്സയും അവതാളത്തിലാകും. ജീവനക്കാകഴിഞ്ഞ മാസവും ജീവനക്കാർ സമരത്തിനൊരുങ്ങിയതാണ്. ജീവനക്കാർക്ക് മാസം തോറും കൃത്യമായി ശമ്പളം ലഭിക്കാറില്ല. കഴിഞ്ഞ മാസം സമരം പ്രഖ്യാപിച്ചതിനെ തുടർന്ന് 15 ദിവസത്തെ ശമ്പളം നല്‍കിയാണ് സമരത്തിൽ നിന്നും ജീവനക്കാരെ പിന്തിരിപ്പിച്ചത്. എറണാകുളം ആസ്ഥാനമായി പ്രവർത്തികന്ന സ്ഥാപനമാണ് കരാർ ജീവനക്കാരെ നിയമിച്ചിരിക്കുന്നത്.സർക്കാരിൽ നിന്നും ബിൽ മാറുമ്പോൾ ഓരോ ജീവനക്കാരിൽ നിന്നും രണ്ടായിരം രുപ വീതം…
Read Moreഷോറൂമിൽ നിന്ന് കാണാതായ കാര്‍ കണ്ടെത്തിയ സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്
അഞ്ചല്‍: തിരുവനന്തപുരം വെഞ്ഞാറുംമൂട്ടില്‍ നിന്നും കവര്‍ച്ച ചെയ്ത കാര്‍ അഞ്ചലിന് സമീപം ഭാരതീപുരത്ത് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമെന്ന് പോലീസ്. ഒന്നിലധികം പ്രതികള്‍ ഉണ്ടെന്ന നിഗമനത്തില്‍ എത്തിയ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞതയുള്ള സൂചനയും നല്‍കുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. കവര്‍ച്ച നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. മാസ്ക് ധരിച്ച് എത്തിയ യുവാവ് കാര്‍ ഷോറുമിന്റെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തു കയറി മേശയില്‍ നിന്നും താക്കോല്‍ എടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പിന്നീട് സിസിടിവി കാമറകള്‍ ഓഫ് ചെയുകയും ചെയ്തിട്ടുണ്ട്. അഞ്ചലില്‍ നിന്നും ബൈക്ക് കവര്‍ച്ച ചെയ്ത് വെഞ്ഞാറുംമൂട്ടില്‍ എത്തുകയും ഇവിടെനിന്നും യൂസ്ഡ് കാര്‍ ഷോറൂം കുത്തി തുറന്ന് കാര്‍ മോഷ്ട്ടിച്ചു വരവേ ബൈക്ക് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. പിന്നീട് കാറുമായി വീണ്ടും അഞ്ചല്‍ മേഖലയില്‍ എത്തുകയും ഭാരതീപുരത്ത്…
Read Moreഖനന മേഖലയിലേക്ക് കായൽ വെള്ളം ഇരച്ചു കയറി, പോസ്റ്റുകൾ കടപുഴകി; പരിഭ്രാന്തരായി നാട്ടുകാർ; ചവറയിൽ സംഭവിച്ചതിങ്ങനെ…
ചവറ: ഖനന മേഖലയിലേയ്ക്ക് കായൽ വെള്ളം കയറിയത് പരിഭ്രാന്തിക്കിടയായി. ഐആർഇ കമ്പനിയുടെ ഖനന മേഖലയായ ചവറ കോവിൽത്തോട്ടം 132 -ൽ ബുധനാഴ്ച ആയിരുന്നു സംഭവങ്ങളുടെ തുടക്കം. കമ്പനിയുടെ ആവശ്യത്തിനായി ഖനന മേഖലയിലുള്ള പഞ്ചായത്ത് റോഡുൾപ്പെടെയുള്ള സ്ഥലം ഖനനം ചെയ്തു. രാത്രിയായതോടെ സമീപത്തെ കായലും ഖനന പ്രദേശത്തെ വെള്ളവും ഒന്നിച്ച് വലിയ ഒഴുക്കുണ്ടാകുകയും വൈദ്യുത തൂണുൾപ്പെടെ കടപുഴകി വീണ് പ്രദേശം ഇരുട്ടിലാവുകയും ചെയ്തു. തുടർന്ന് വൈദ്യുത വകുപ്പിലെ ജീവനക്കാർ എത്തി വൈദ്യുതബന്ധം വിച്ഛേദിച്ച് അപകടരഹിതമാക്കി. രാത്രി ഒമ്പതരയോടെയാണ് സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവം അറിഞ്ഞ് കോവിൽത്തോട്ടം ഇടവക വികാരി ഫാ.മിൽട്ടനും അജപാലന സമതി ഭാരവാഹികളും ഉടൻ തന്നെ സ്ഥലതെത്തി കമ്പനിയധികൃതരെ വിവരം അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാരും സംഘടിച്ചെത്തി . സംഭവമറിഞ്ഞ് കമ്പനി അധികൃതരുമെത്തി സമോയിചിതമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് ഉണ്ടായിരുന്ന ഭാഗത്തെ കുഴിയിൽ വേസ്റ്റ് മണ്ണിട്ടു…
Read Moreക്രിസോസ്റ്റം തിരുമേനി അമൃതപുരിയുമായും മാതാ അമൃതാനന്ദമയിയുമായും കാത്തുസൂക്ഷിച്ചത് വലിയ ആത്മബന്ധം…
എസ്.ആർ.സുധീർകുമാർ കൊല്ലം: നർമത്തിൽ പൊതിഞ്ഞ അനേകം ചിന്തകൾ മലയാളി സമൂഹത്തിന് സമ്മാനിച്ച ഡോ.ഫിലിപ്പോസ് ക്രിസോസ്റ്റം മാർ വലിയ മെത്രാപോലീത്ത അമൃതപുരിയുമായും മാതാ അമൃതാനന്ദമയിയുമായും കാത്തുസൂക്ഷിച്ചത് വലിയ ആത്മബന്ധം. മാതാ അമൃതാന്ദമയിയുടെ ജന്മദിനാഘോഷ ചടങ്ങുകളിൽ വലിയ തിരുമേനി രണ്ടു തവണ പങ്കെടുക്കുകയുണ്ടായി. 2013-ൽ അറുപതാം ജന്മദിനാഘോഷത്തിലും 2017-ൽ 64-ാം പിറന്നാളോഘോഷ വേളയിലുമാണ് അദ്ദേഹം പങ്കെടുത്തത്. രണ്ട് ചടങ്ങുകളിലും അദ്ദേഹം ഹൃദയം തുറന്ന് അമൃതാനന്ദമയിയുമായും ആയിരക്കണക്കിന് വിശ്വാസികളുമായും സംവദിക്കുകയുണ്ടായി. സരസമായ സംഭാഷണങ്ങൾ ഏറെ ശ്രദ്ധേയവുമായിരുന്നു. നീ ചെയ്ത ഏറ്റവും നല്ല കാര്യം എന്താണെന്ന് മരിച്ച് സ്വർഗത്തിലെത്തിയാൽ ദൈവം ചോദിച്ചാൽ അമൃതപുരിയിൽ എത്താൻ കഴിഞ്ഞതും അമൃതാനന്ദമയിയെ കാണാൻ കഴിഞ്ഞതുമാണെന്ന് ഞാൻ പറയുമെന്നായിരുന്നു 2017-ലെ പ്രസംഗത്തിൽ വലിയ മെത്രാപോലീത്ത പറഞ്ഞത്. മഠവുമായും അമൃതാനന്ദമയിയുമായും അത്രയേറെ ആത്മബന്ധവും അടുപ്പവുംസൂക്ഷിച്ചിരുന്ന പുരോഹിത ശ്രേഷ്ഠനായിരുന്നു അദ്ദേഹം. ദൈവത്തിന്റെ പ്രതീകവും മനുഷ്യന്റെ വേഷവും സമൂഹത്തിന്റെ സാന്ത്വനവും എന്നാണ് അദ്ദേഹം…
Read Moreകെഎസ്ആർടിസിയിൽ 935 ബസുകൾ കണ്ടം ചെയ്യുന്നു; 11 കേന്ദ്രങ്ങളിലായി ഒതുക്കിയിട്ടിരിക്കുന്നത് 1935 ബസുകൾ; ഇൻഷുറൻസ് ഇനത്തിൽ ലാഭം1354 ലക്ഷം രുപ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ 935 ബസുകൾ കണ്ടം ചെയ്യുന്നു. ആദ്യഘട്ടത്തിൽ 635 ബസുകൾ കണ്ടം ചെയ്യാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. ബസുകൾ ഉപയോഗയോഗ്യമാണോ എന്ന് പരിശോധിക്കാൻ നിയോഗിച്ച സാങ്കേതിക വിദഗ്ധരുടെ സമിതിയുടെ റിപ്പോർട്ട് കിട്ടിയാൽ മാത്രം മതി. നിലവിലുള്ള 6185 ബസുകളിൽ 1935 ബസുകൾ ഇപ്പോൾ 11 കേന്ദ്രങ്ങളിലായി ഒതുക്കിയിട്ടിരിക്കയാണ്. ഇവ സർവീസിന് അയയ്ക്കുന്നില്ല.ഇത്രയും ബസുകൾ ഒതുക്കിയിട്ടിരിക്കുന്നത് മുലം 1354 ലക്ഷം രുപ ഇൻഷുറൻസ് ഇനത്തിൽ മാത്രം ലാഭിക്കാൻ കഴിയുമെന്നാണ് കോർപ്പറേഷന്റെ വിലയിരുത്തൽ. ഒരു ബസിന് ഇൻഷുറൻസ് പ്രീമിയമായി 70,000 രുപയോളമാണ് അടയ്ക്കേണ്ടത്. കൂടാതെ ഇവയുടെ സിഎഫ് (സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസ്) യഥാസമയം നടത്തുന്നതിനുള്ള ചിലവുകൾ, മറ്റ് സംരക്ഷണ ചിലവുകൾ എന്നിവയും ലാഭിക്കാമെന്നാണ് കോർപ്പറേഷന്റെ നിലപാടും തീരുമാനവും. 6185 ബസുകളിൽ കോവിഡ് കാലത്തിന് മുമ്പുവരെ 4800 ബസുകളാണ് സർവീസ് നടത്തിയിരുന്നത്. കോവിഡ് ബാധിച്ചതോടെ സർവീസ് നടത്തുന്ന…
Read Moreകേൾക്കാതെ പോകരുത് ഈ വാക്കുകൾ..! തന്ത്രപരമായി മുന്നേറുക എന്ന ഉത്തരവാദിത്വമാണ് നേതാക്കൾ നിറവേറ്റേണ്ടതെന്ന് സി.ആർ മഹേഷ്
കൊല്ലം: തന്ത്രപരമായി മുന്നേറുക എന്ന രാഷ്ടീയ ഉത്തരവാദിത്വമാണ് നേതാക്കൾ ഇപ്പോൾ നിറവേറ്റേണ്ടതെന്നും പരാജയത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ജനങ്ങളുടെ വിശ്വാസം ആർജിക്കുന്നതിനുള്ള നടപടികൾ കോൺഗ്രസ് നടത്തണമെന്നും നിയുക്ത കരുനാഗപ്പള്ളി എംഎൽഎ സി.ആർ മഹേഷ്. കൊല്ലം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസിൽ പ്രസംഗിക്കുയായിരുന്നു അദ്ദേഹം. തോൽക്കുേമ്പാൾ കലാപമുണ്ടാക്കുകയല്ല, പരാജയ കാരണങ്ങൾ ക്രിയാത്മകമായി വിലയിരുത്തുകയാണ് വേണ്ടത്. കഴിഞ്ഞ തവണ പരാജയപ്പെട്ടശേഷം രാഹുൽഗാന്ധിക്കെതിരെ താൻ നടത്തിയത് വിമർശനമല്ലെന്നും നേതൃത്വം സജീവമാകണമെന്ന ഓർമപ്പെടുത്തൽ മാത്രമായിരുന്നെന്നും സി.ആർ മഹേഷ് പറഞ്ഞു. നേതൃത്വം തെറ്റു തിരുത്തണമെന്ന് താൻ മുൻപ് പറഞ്ഞത് അന്നത്തെ സാഹചര്യത്തിലാണ്. രാഹുൽഗാന്ധിയുടെ കാര്യത്തിലും ഇതുണ്ടായി. യുത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കുമ്പോഴാണ് പി.സി വിഷ്ണുനാഥിനെ വിമർശിച്ചത്. താൻ ബിജെപി വോട്ട് വാങ്ങിച്ചുവെന്ന ആരോപണം ശരിയല്ല. തനിക്ക് എല്ലാവരുടെയും വോട്ടും ലഭിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യത്തിൽ ബിജെപിക്ക് പോകുന്ന വോട്ടുകൾ തിരിച്ചുപിടിക്കുന്നത് തെറ്റായ കാര്യമല്ല. മണ്ഡലത്തിലെ കുടിവെള്ളക്ഷാമം,…
Read Moreനാട്ടുകാർക്ക് ഒളിച്ചിരുന്ന് പിടിക്കേണ്ടി വന്നില്ല; ശുചിമുറി മാലിന്യം തള്ളുന്നതിനിടെ മിനിലോറി താഴ്ചയിലേക്കു മറിഞ്ഞു
കൊട്ടാരക്കര: രാത്രിയിൽ ശുചിമുറി മാലിന്യം ടാങ്കറിൽ നിറച്ചുചു കൊണ്ടുവന്ന് തോട്ടിലേക്കു തള്ളുന്നതിനിടയിൽ മിനിലോറി താഴ്ചയിലേക്കു മറിഞ്ഞു. മിനിലോറിയും വാഹന ഉടമയെയും കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു.വെട്ടിക്കവല പനവേലിൽ നിരപ്പിൽ ഭാഗത്തെ തോട്ടിലേക്കാണ് ശുചിമുറി മാലിന്യം തള്ളിയത്. ഇതിനിടയിൽ മിനിലോറി താഴ്ചയിലേക്കു മറിയുകയായിരുന്നു. ടാങ്കർ തകരുകയും ചെയ്തു. മിനിലോറിയിലുണ്ടായിരുന്നവർ വാഹനമുപേക്ഷിച്ച് കടന്നു കളഞ്ഞു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.ഇന്നലെ രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. അവർ പഞ്ചായത്ത് പ്രതിനിധികളെ വിവരമറിയിക്കുകയും, സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രതിനിധികൾ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വാഹനം കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിൽ കണ്ടെത്തിയ വാഹന ഉടമ മാവേലിക്കര ചെന്നിത്തല സ്വദേശി സുധീറിനെയും പിന്നീട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രക്ഷപെട്ട പ്രതികൾക്കായി തെരച്ചിലാരംഭിച്ചു. വാഹനത്തിന്റെ പെർമിറ്റ് റദ്ദുചെയ്യാൻ മോട്ടോർ വാഹന വകുപ്പിനോടാവശ്യപ്പെടുമെന്ന് പോലീസ് അറിയിച്ചു. രണ്ടു മാസത്തിനിടയിൽ നിരപ്പിൽ ഭാഗത്ത് അഞ്ചു തവണ ശുചി മുറി മാലിന്യം തള്ളിയിരുന്നതായി പ്രദേശവാസികൾ…
Read Moreമഴയുടെ ഒപ്പം കാറ്റും വീശിയടിച്ചു; ശൂരനാട് വ്യാപക കൃഷിനാശം; കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം
ശാസ്താംകോട്ട : ശക്തമായ കാറ്റിലും മഴയിലും ശൂരനാട് വടക്ക് പഞ്ചായത്തിലെ കിഴകിട ഏലായിൽ വ്യാപക കൃഷിനാശം. ഏക്കറു കണക്കിന് പാടത്ത് ലക്ഷകണക്കിന് രൂപയുടെ നാശ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം. മഴയ്ക്കൊപ്പം അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റാണ് നാശം വിതച്ചത്. ഓണത്തിന് മുമ്പ് വിളവെടുക്കാൻ കഴിയുമായിരുന്ന അയ്യായിരത്തോളംനേന്ത്രവാഴകളാണ് ഒടിഞ്ഞു വീണത്.ഇവയിൽ ഭൂരിഭാഗവും കുലച്ചവയായിരുന്നു. ഇതിനൊപ്പം പൂവൻ വാഴ, കപ്പവാഴ, മരച്ചീനി, ചേന, പയർ എന്നിവയും നശിച്ചിട്ടുണ്ട്. മാത്രമല്ല ഏലായിൽ നിന്ന ആഞ്ഞിലി അടക്കമുള്ള കൂറ്റൻ വ്യക്ഷങ്ങളും കടപുഴകി. ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് കുറ്റിക്കാട്ട് പടിഞ്ഞാറ്റതിൽ രമണൻ, പ്ലാവിളയിൽ വിജയൻ, ഗോവിന്ദ ഭവനിൽ അനീഷ്, പുതിയ വീട്ടിൽ ബിനു, പുതിയ വീട്ടിൽ വിജയൻ തുടങ്ങി നിരവധി കർഷകരുടെ മാസങ്ങളായുള്ള അധ്വാനമാണ് കാറ്റിൽ നിലം പതിച്ചത്. ചിലർ പാട്ടത്തിനെടുത്ത് കൃഷി നടത്തി വരുന്നവരാണ്. ബാങ്ക് വായ്പയും പലിശയ്ക്ക്…
Read Moreകോവിഡ് ആശുപത്രിയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി നിയുക്ത എംഎല്‍എ ഡോ. സുജിത് വിജയന്‍പിളള
ചവറ : ചവറയില്‍ ആരംഭിക്കുന്ന കോവിഡ് ആശുപത്രിയുടെ മുന്നൊരുക്കങ്ങള്‍ നിയുക്ത എംഎല്‍എ ഡോ. സുജിത് വിജയന്‍പിളള വിലയിരുത്തി. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആൻഡ് മെറ്റല്‍സ് ലിമിറ്റഡാണ് (കെഎംഎംഎല്‍) പ്രത്യേക ആശുപത്രി സജ്ജമാക്കുന്നത്. കമ്പനിക്ക് സമീപമുളള ശങ്കരമംഗലം ഗവ. ഹയര്‍സെക്കൻഡറി സ്കൂളിലാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം താൽക്കാലിക ആശുപത്രിയായി മാറുന്നത്.കെഎംഎംഎല്ലില്‍ കഴിഞ്ഞവര്‍ഷം പുതിയതായി നിര്‍മ്മിച്ച ഓക്സിജന്‍ പ്ലാന്റില്‍നിന്നും പൈപ്പ് ലൈന്‍ വഴി സ്കൂളിലേക്ക് നേരിട്ട് ഓക്സിജന്‍ വിതരണം നടത്തും. ആശുപത്രി സജ്ജീകരണത്തിന്റെ ഭാഗമായി സ്്കൂൾ പൂർണമായും അധികൃതർ ഏറ്റെടുത്തിട്ടുണ്ട്. സ്കൂളിൽ നിലവിൽ 300 കിടക്കകൾ ആണ് സജ്ജീകരിക്കുന്നത്. അതിൽ 100 കിടക്കകൾ എത്തി എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ചവറ ഗവ. കോളേജില്‍ 500 കിടക്കകള്‍ കൂടി സജ്ജീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ക്ലാസ് മുറികള്‍ തികഞ്ഞില്ലെങ്കില്‍…
Read More